Tuesday, April 14, 2020

ഒരു ട്രെയിന്‍ അപകടം.! -മൗലാനാ ഇല്‍യാസ് നദ് വി ബട്കല്‍


ദുആയുടെ അമാനുഷിക ഫലങ്ങള്‍.! 
-മൗലാനാ ഇല്‍യാസ് നദ് വി ബട്കല്‍ 
https://swahabainfo.blogspot.com/2020/04/blog-post_14.html?spref=tw
ഒരു ട്രെയിന്‍ അപകടം.! 
'മരണത്തെ മുഖാമുഖം കണ്ടശേഷം രക്ഷപെട്ടു' എന്ന പഴഞ്ചൊല്ല് കേട്ടിട്ടുണ്ടെങ്കിലും അനുഭവപ്പെട്ടിട്ടില്ലായിരുന്നു. 2003 ജൂലൈ 22 ന് കൊങ്കണ്‍ റെയില്‍വേ ലൈനില്‍ നടന്ന അപകടത്തില്‍ വെച്ച് അതു നേരിട്ട് അനുഭവിക്കുകയുണ്ടായി. അല്ലാഹു രക്ഷിക്കാന്‍ വിചാരിച്ചവരെ ഏതു സാഹചര്യത്തിലും അവന്‍ രക്ഷിക്കും എന്നതിന്‍റെ വ്യക്തമായ അടയാളമായിരുന്നു അത്.
ഞങ്ങളുടെ മാതൃസ്ഥാപനം 'ജാമിഅഃ ഇസ്ലാമിയ്യ' ബട്കലിലെ അര്‍ദ്ധ വാര്‍ഷിക പരീക്ഷ കഴിഞ്ഞ് 'മൗലാനാ അബുല്‍ ഹസന്‍ നദ് വി അക്കാദമി'യുടെ ഒരു ദഅ് വത്ത് യാത്രക്കു ഞങ്ങള്‍ പത്ത് ഉസ്താദുമാര്‍ മൗലാനാ അബ്ദുല്‍ ബാരി നദ് വി (പ്രിന്‍സിപ്പല്‍ ജാമിഅ ഇസ്ലാമിയ്യ, ബട്കല്‍) യുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലേക്ക് തിരിച്ചു. ഞായറാഴ്ച ദിവസമായിരുന്നു അത്. ഞങ്ങള്‍ ഒരു വാനില്‍ കാര്‍വാര്‍ റെയില്‍വേ സ്റ്റേഷനിലെത്തി. റിസര്‍വേഷന്‍ ഇല്ലാത്തതിനാലും 5-6 മണിക്കൂര്‍ നേരത്തെ മാത്രം യാത്രയായതിനാലും ഞങ്ങള്‍ കാര്‍വാര്‍-മുംബൈ സ്പെഷ്യല്‍ ട്രെയിനിന്‍റെ ജനറല്‍ കംപാര്‍ട്ടുമെന്‍റില്‍ കയറി. കംപാര്‍ട്ടുമെന്‍റില്‍ ആവശ്യത്തിന് സ്ഥലവും ഉണ്ടായിരുന്നു. ഇതിനിടയില്‍ ഞങ്ങളുടെ ചില സുഹൃത്തുക്കള്‍ ചായ വാങ്ങുന്നതിന് ക്യാന്‍റീനിലേക്ക് പോയി. അവിടെ ഒരു റ്റി.റ്റി നില്‍പ്പുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ പരിചയപ്പെട്ട ശേഷം വളരെ വിനയത്തോടെ പറഞ്ഞു: നിങ്ങള്‍ എന്‍റെ റിസര്‍വേഷന്‍ ബോഗിയില്‍ വന്നിരിക്കുക. ഞങ്ങള്‍ അതു കേട്ടതായി നടിച്ചില്ല. ശേഷം രണ്ടാമത് കണ്ടപ്പോഴും അദ്ദേഹം അപേക്ഷ ആവര്‍ത്തിച്ചു. നിര്‍ബന്ധം കൂടിയപ്പോള്‍ ഞങ്ങള്‍ കൂടിയാലോചിച്ചു. ഇവിടെ തന്നെ ഇരുന്നാല്‍ മതിയെന്ന് ഭൂരിഭാഗം പേരും പറഞ്ഞെങ്കിലും അമീറിന്‍റെ തീരുമാനം റ്റി.റ്റിയുടെ കംപാര്‍ട്ടുമെന്‍റില്‍ പോകാമെന്നായിരുന്നു. ഞങ്ങള്‍ മനസ്സില്ലാ മനസ്സോടെ റ്റി.റ്റിയുടെ ബോഗിയില്‍ പോയി ഇരുന്നു.
ട്രെയിന്‍ യാത്ര തുടങ്ങി. ഞങ്ങള്‍ യാത്രയുടെ ദുആ ഓതി. 

﴿ سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ ﴾ [الزخرف: 13، 14] 

اللَّهُمَّ إِنَّا نَسْأَلُكَ في سَفَرِنَا هذا البرَّ والتَّقوى، ومِنَ العَمَلِ ما تَرْضى. اللَّهُمَّ هَوِّنْ علَيْنا سفَرَنَا هذا وَاطْوِ عنَّا بُعْدَهُ، اللَّهُمَّ أَنتَ الصَّاحِبُ في السَّفَرِ، وَالخَلِيفَةُ في الأهْلِ اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ وعْثَاءِ السَّفَرِ، وكآبةِ المنظَرِ، وَسُوءِ المنْقلَبِ في المالِ والأهلِ وَالوَلدِ
മഗ് രിബിന്‍റെ സമയമായി. രത്നഗിരിയില്‍ ഇറങ്ങിയ ശേഷം മഗ് രിബും ഇശായും ജമാഅത്തായി നമസ്കരിക്കാമെന്ന് പറഞ്ഞു. ചിലര്‍ എഴുന്നേറ്റ് ആദ്യ സമയത്ത് തന്നെ നമസ്കരിച്ചു. 'ജീവിതത്തിന് യാതൊരു ഉറപ്പുമില്ല. ഇപ്പോള്‍ തന്നെ നമസ്കരിക്കുന്നതാണ് നല്ലത്' എന്ന് ഒരു സഹോദരന്‍ പറഞ്ഞപ്പോള്‍ നമസ്കരിക്കാതെ നിന്നവരും എഴുന്നേറ്റ് നമസ്കരിച്ചു. നമസ്കാരാനന്തരം സീറ്റുകളിലിരുന്ന് ഞങ്ങള്‍ പതിവ് ദിക്ര്‍, ദുആ പാരായണങ്ങള്‍ നടത്തി. ശേഷം സദസ്സ് ആരംഭിച്ചു. ഓര്‍മ്മകളുടെ കിളിവാതിലുകള്‍ തുറന്ന് കൊണ്ടുള്ള പഴയ സ്മരണകള്‍, തമാശകള്‍, സാമൂഹ്യ പ്രശ്നങ്ങള്‍ ഇതെല്ലാം ചര്‍ച്ചയില്‍ കടന്നുവന്നു.
സമയം രാത്രി ഒമ്പത്. ട്രെയിനിന് വെളിയില്‍ ആകാശം മേഘാവൃതമായിരുന്നു. കൂരിരുട്ട്. മഴ തിമിര്‍ത്ത് പെയ്യുന്നു. 75 കി.മീ. വേഗതയില്‍ ട്രെയിന്‍ ഭാവ്വാഡീ-രാജാപൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ കുതിച്ചുപായുകയാണ്. പൊടുന്നനെ ബോഗി കിടുകിടാ വിറയ്ക്കാന്‍ തുടങ്ങി. പതിനഞ്ച് നിമിഷം വരെ ഇത് തുടര്‍ന്നു. സീറ്റുകളില്‍ മുഖാമുഖം ഇരുന്ന ഞങ്ങള്‍ പരസ്പരം മറിഞ്ഞ് വീണു. ഏതോ ഒരു ഗര്‍ത്തത്തില്‍ ട്രെയിന്‍ മറിഞ്ഞു വീഴുന്നതായി അനുഭവപ്പെട്ടു. അല്ലാഹ്, അല്ലാഹ് എന്നുള്ള വിളി ഉയര്‍ന്നു. കുറച്ച് കഴിഞ്ഞ് ട്രെയിന്‍ ചലനം നിലച്ചു.
എന്താണ് നടന്നതെന്ന് ആര്‍ക്കും മനസ്സിലായില്ല. ചിലര്‍ വാതിലിനടുത്തേക്ക് ഓടി. പക്ഷെ, പുറത്ത് കൂരിരുട്ടും വെള്ളപ്പൊക്കവും കാരണം ആര്‍ക്കും  ഇറങ്ങാന്‍ കഴിഞ്ഞില്ല. യാത്രക്കാരില്‍ ഒരാള്‍ ശബ്ദത്തില്‍ വിളിച്ചു പറഞ്ഞു: 'ഒന്നും സംഭവിച്ചിട്ടില്ല. ആരോ അപായച്ചങ്ങല വലിച്ചതിനാല്‍ എമര്‍ജന്‍സി ബ്രേക്ക് പിടിച്ചതിന്‍റെ കുലുക്കമാണ്. കുറച്ച് കഴിഞ്ഞ് ട്രെയിന്‍ വിടും, എല്ലാവരും അവരവരുടെ സീറ്റുകളില്‍ ഇരിക്കുക'. ഇതുകേട്ടപ്പോള്‍ ഞങ്ങള്‍ സമാധാനിച്ചു. ഇറങ്ങാനുദ്ദേശിച്ചവരെ തടഞ്ഞു. പക്ഷെ, പത്തു പതിനഞ്ചു മിനിറ്റുകളായിട്ടും അനക്കമൊന്നുമില്ല. അവസാനം ധൈര്യം സംഭരിച്ച് മറുഭാഗത്തുള്ള വാതില്‍ തുറന്നുനോക്കി. അപ്പോള്‍ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു. മുന്നിലുള്ള ഒരു മലയിലേക്ക് ട്രെയിന്‍ കയറി നില്‍ക്കുന്നു. ഞങ്ങളുടെ മുന്നിലുണ്ടായിരുന്ന ബോഗികള്‍ ഒന്നിനുമീതെ ഒന്നായി കിടക്കുന്നു. ഞാന്‍ കൂട്ടുകാരെ അലറിവിളിച്ചു. അവരും ബോഗിയിലുള്ള വരും ഓടിവന്നു. ട്രെയിനില്‍ നിന്നും താഴെ ഇറങ്ങി. അരഭാഗം വരെ വെള്ളത്തില്‍ മുങ്ങിയ ഞങ്ങള്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ ധാരാളം മൃതദേഹങ്ങള്‍ കണ്ടു. ഒന്‍പതു മാസം പ്രായമുള്ള ഒരു കുഞ്ഞിന്‍റെ മൃതദേഹമാണ് ഞങ്ങള്‍ക്ക് ആദ്യം കിട്ടിയത്. ശേഷം ഒരു സ്ത്രീയുടേത്. ഹൃദയഭേദകമായ കാഴ്ചയായിരുന്നു അത്.
ഏറ്റവും അത്ഭുതകരമായ കാര്യം ഞങ്ങള്‍ ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് കയറിയിരിക്കുകയും റ്റി.റ്റി. വിനയത്തോടെ നിര്‍ബന്ധിച്ചിറക്കുകയും ചെയ്ത ജനറല്‍ ബോഗി മറ്റൊന്നുമായി കൂടിച്ചേര്‍ന്ന് തിരിച്ചറിയാത്ത നിലയിലായി എന്നതാണ്. കുറച്ചുമുമ്പ് ഞങ്ങള്‍ ഇരുന്ന സീറ്റുകളില്‍ ചിന്നിച്ചിതറിയ ശരീരഭാഗങ്ങള്‍! കൂരിരുട്ടിനിടയിലും ഞങ്ങള്‍ പരിക്കേറ്റവരെ പുറത്തേക്കെടുത്തു. മൃതദേഹങ്ങള്‍ തുണിക്കെട്ടില്‍ പൊതിഞ്ഞ് ഉയര്‍ന്ന ഭാഗത്ത് വെച്ചു. ഒരു മണിക്കൂറോളം നീണ്ട ഈ ജോലി ചെയ്ത് എല്ലാവരും അവശരായി. ഇതിനിടയില്‍ പിന്നില്‍ നിന്നും റെയില്‍വേയുടെ സഹായവും വന്നെത്തി. ഞങ്ങളും പരിക്കേറ്റവരും മൃതദേഹങ്ങളും അതില്‍ കയറ്റപ്പെട്ടു. അടുത്തുള്ള സ്റ്റേഷനിലെത്തി. അവിടെ ആംബുലന്‍സും സൈന്യവും മറ്റും തയ്യാറായി നിന്നിരുന്നു.
ഞങ്ങള്‍ അവിടെ നിന്നും യാത്രതിരിച്ചു മുംബൈയിലെത്തി. പിറ്റേദിവസം പത്രം നിറയെ അപകടവാര്‍ത്തയായിരുന്നു. കണക്കു പ്രകാരം 52 പേര്‍ മരണപ്പെട്ടിരുന്നു. നൂറോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ അധികവും ജനറല്‍ ബോഗിയില്‍ യാത്ര ചെയ്തവരാണ്. അപകടകാരണം ഇതാണ്- ട്രെയിന്‍ 75 കി.മീ. വേഗതയില്‍ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. രത്നഗിരിക്ക് ഒരു കിലോമീറ്റര്‍ ദൂരെ വെച്ച് മലയില്‍ നിന്നും ഒരു വലിയ പാറ ഇളകി പാളത്തില്‍ കിടക്കുന്നത് ഡ്രൈവര്‍ കണ്ടു. പെട്ടെന്ന് അദ്ദേഹം ബ്രേക്കിട്ടു. അതിനാല്‍ ആദ്യം എന്‍ജിന്‍ പാളം തെറ്റി. അതുമായി അടുത്ത നാല് ബോഗികള്‍ പരസ്പരം കൂട്ടിമുട്ടി. അഞ്ചാമത്തെ ബോഗിയിലാണ് ഞങ്ങള്‍ യാത്ര ചെയ്തിരുന്നത്.
ഒരു റ്റി.റ്റി.യെ കാരണക്കാരനാക്കി അത്ഭുതകരമായ നിലയില്‍ ഞങ്ങളെ അല്ലാഹു മഹാദുരന്തത്തില്‍ നിന്നും രക്ഷിച്ചു. ഞങ്ങള്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു: യാത്ര സംബന്ധമായി പുണ്യഹദീസുകളില്‍ വന്നിട്ടുള്ള ദുആകള്‍ ഓതിയതിന്‍റെ ഫലം മാത്രമാണിത്. അവയിലൂടെ അല്ലാഹു ആയിരക്കണക്കിന് ആളുകളെ സംരക്ഷിക്കുന്നു. ദിവസവും നമ്മുടെ ചുറ്റുവട്ടത്തേക്ക് കണ്ണോടിച്ചാല്‍ ഇതിന്‍റെ സാക്ഷ്യങ്ങള്‍ കാണാം. പരലോകത്ത് ഇവയ്ക്ക് ലഭിക്കാനിരിക്കുന്ന പ്രതിഫലങ്ങള്‍ നമുക്ക് ഊഹിക്കാന്‍ പോലും കഴിയുകയില്ല.
യാത്രയിലും മറ്റു വേളകളിലും ദുആ-ദിക്റുകള്‍ വര്‍ദ്ധിപ്പിക്കുവാന്‍ നാഥന്‍ തൗഫീഖ് നല്‍കട്ടെ.! യാത്ര പുറപ്പെടുമ്പോള്‍ ഇപ്രകാരം ദുആ ഇരക്കുക: 

﴿ سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ ﴾ [الزخرف: 13، 14] 


اللَّهُمَّ إِنَّا نَسْأَلُكَ في سَفَرِنَا هذا البرَّ والتَّقوى، ومِنَ العَمَلِ ما تَرْضى. اللَّهُمَّ هَوِّنْ علَيْنا سفَرَنَا هذا وَاطْوِ عنَّا بُعْدَهُ، اللَّهُمَّ أَنتَ الصَّاحِبُ في السَّفَرِ، وَالخَلِيفَةُ في الأهْلِ اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ وعْثَاءِ السَّفَرِ، وكآبةِ المنظَرِ، وَسُوءِ المنْقلَبِ في المالِ والأهلِ وَالوَلدِ

⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 

👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 








സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.! 
ഇസ് ലാമിക ശരീഅത്ത് : 
ഒരു പഠനം. 
വിശ്വാസം, ആരാധന, ഇടപാടുകള്‍, പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം, ദീനീ സേവനം, രാഷ്ട്രീയം, ഭരണം, ആത്മ സംസ്കരണം തുടങ്ങിയ വിഷയങ്ങളടങ്ങിയ ഉത്തമ രചന.! വിഷയങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം. വളരെ ലളിതമായ വാചക - ശൈലികളില്‍ അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ വലിയൊരു പ്രത്യേകതയാണ്. 
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 
അവതാരിക: അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
സയ്യിദ് ഹസനി അക്കാദമിയുടെ പ്രസിദ്ധീകരണങ്ങള്‍ ഇനി സ്വഹാബയിലൂടെ നേരിട്ട് നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക: 
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...