Tuesday, October 29, 2019

എന്താണ് പ്രവാചക സ്നേഹം.? ഇസ്സുദ്ദീന്‍ കൗസരി, തളിപ്പറമ്പ്


എന്താണ് പ്രവാചക സ്നേഹം.?
ഇസ്സുദ്ദീന്‍ കൗസരി, തളിപ്പറമ്പ്
https://swahabainfo.blogspot.com/2019/10/blog-post_29.html?spref=tw
നബിയെ അവരോട് പറയുക, നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്‍പറ്റുക. എന്നാല്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപം അവന്‍ പൊറുക്കുകയും ചെയ്യും (ഖുര്‍ആന്‍). 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:  നിങ്ങളുടെ മാതാപിതാക്കളെക്കാളും സന്താനങ്ങളെക്കാളും മറ്റു ജനങ്ങളെക്കാലും പൂര്‍ണ്ണമായി എന്നെ സ്നേഹിക്കുന്നതുവരെ നിങ്ങളാരും യഥാര്‍ത്ഥ വിശ്വാസികളല്ല. (മുസ്ലിം). 
പ്രവാചക സ്നേഹത്തിന്‍റെ കാതലായ ഭാഗം പ്രവാചകചര്യ പൂര്‍ണ്ണമായും അനുകരിക്കലാണ്. ഒരു മഹാന്‍ പറയുന്നു. പ്രവാചകചര്യക്ക് വിരുദ്ധം പ്രവര്‍ത്തിക്കുകയും നബിയെ ഞാന്‍ സ്നേഹിക്കുന്നുവെന്ന് വീരവാദം മുഴക്കുകയും ചെയ്യുന്നു. ഇവന്‍റെ ഈ സ്നേഹത്തില്‍ യാതൊരു അര്‍ത്ഥവുമില്ല. നബിയെ നീ സ്നേഹിക്കുന്നുവെങ്കില്‍ നബിചര്യ പൂര്‍ണ്ണമായും പിന്‍പറ്റുക. കാരണം സ്നേഹിക്കുന്നുവന്‍ സ്നേഹിക്കപ്പെടുന്നവനെ പൂര്‍ണ്ണമായും പിന്‍പറ്റലാണല്ലോ സ്നേഹത്തിന്‍റെ മാനദണ്ഡം. 
സാധാരണ ഒരു വ്യക്തിയെ സ്നേഹിക്കപ്പെടുന്നത് നാല് കാര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ്. 1. സൗന്ദര്യം. 2. സ്വഭാവം. 3. ഉപകാരം. 4. യോഗ്യത. ഈ നാല് ഗുണങ്ങളും ഒരുപോലെ ഒത്തിണങ്ങിയ വ്യക്തിയായിരുന്നു റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം).
 റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സൗന്ദര്യത്തെപ്പറ്റി പത്നി ആഇഷ (റ) പറയുന്നു: ഈജിപ്തിലെ സ്ത്രീകള്‍ യൂസുഫ് (അ) നെ കണ്ടപ്പോള്‍ സ്വബോധം നഷ്ടപ്പെട്ട് കൈവിരലുകള്‍ ഛേദിച്ചുവെങ്കില്‍ എന്‍റെ ഭര്‍ത്താവായ നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ അവര്‍ കണ്ടിരുന്നുവെങ്കില്‍ അവരുടെ കൈകള്‍ തന്നെ ഛേദിക്കുമായിരുന്നു. 
അബൂബക്ര്‍ (റ)  പറയുന്നു: ഒരു പതിനാലാം രാവില്‍ ഞാന്‍ ചന്ദ്രനിലേക്ക് നോക്കി. പിന്നീട് നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മുഖം ദര്‍ശിച്ചപ്പോള്‍ അല്ലാഹുവില്‍ സത്യമായി, ചന്ദ്രനേക്കാള്‍ തേജസും ശോഭയും എനിക്ക് നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളില്‍ നിന്ന് ദര്‍ശിക്കാന്‍ കഴിഞ്ഞു. 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: എന്നെ സല്‍സ്വഭാവത്തിന്‍റെ പൂര്‍ത്തീകരണമായിട്ടാണ് അയക്കപ്പെട്ടത്. ആഇഷ (റ) യോട് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സ്വഭാവത്തെപ്പറ്റി ചോദിച്ചപ്പോള്‍ ഖുര്‍ആന്‍ ആണെന്ന് മറുപടി നല്‍കി. 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഒരു യാത്രാവേളയില്‍, ഒരു വൃദ്ധ തലയില്‍ വിറക് കെട്ട് ചുമന്ന് കഷ്ടപ്പെടുന്നത് കണ്ടപ്പോള്‍, ആ വൃദ്ധയില്‍ നിന്ന് ചുമട് ഏറ്റുവാങ്ങി സ്വന്തം ശിരസ്സില്‍വെച്ച് ചുമന്ന് ആ വൃദ്ധയുടെ വീട്ടിലെത്തിച്ചു കൊടുത്തു. വിഷമഘട്ടത്തില്‍ തന്നെ  സഹായിച്ച ആ യുവാവിന് അവര്‍ നല്‍കിയ ഉപദേശം ഇപ്രകാരമായിരുന്നു. മോനേ, മക്കയില്‍ മുഹമ്മദ് എന്ന് പേരുള്ള ഒരു മനുഷ്യന്‍ പുതിയ പ്രസ്ഥാനവുമായി രംഗത്ത് വന്നിരിക്കുന്നു. സൂക്ഷിക്കണേ. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പ്രതികരിച്ചു. ഉപദേശത്തിന് നന്ദി. ഉമ്മാ, മുഹമ്മദ് ഞാനാണെങ്കിലോ.? റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മറുപടി കേട്ടപ്പോള്‍ ആ വൃദ്ധ ഇസ്ലാമിലേക്ക് കടന്നുവന്നു. അമുസ്ലിംകള്‍ ഇസ്ലാമില്‍ ആകൃഷ്ടരാകാനുള്ള പ്രധാന കാരണം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സ്വഭാവ വൈശിഷ്ടമായിരുന്നു. മാരകങ്ങളായ ആധുനിക യുദ്ധോപകരണങ്ങളും ബോംബുകളും മറ്റും അരങ്ങു തകര്‍ക്കുന്ന, അക്രമവും അനീതിയും നിറഞ്ഞ ഈ കാലഘട്ടത്തില്‍  സമാധാനദര്‍ശനം പ്രായോഗികതലത്തില്‍ നടപ്പിലാക്കാന്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) കാണിച്ചുതന്ന മാതൃകകള്‍ മാത്രം മതിയാകും. 
ഉപകാരത്തിന്‍റെ വിഷയത്തില്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സേവനം അതുല്യമായിരുന്നുവെന്ന് നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ഒരു ഹദീസില്‍ നിന്നും നമുക്ക് ഗ്രഹിക്കാന്‍ കഴിയും. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളുന്നു: എന്‍റെയും നിങ്ങളുടെയും ഉപമ തീ കത്തിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയെപോലെയാണ്. തീയുടെ ജ്വാലയില്‍ ആകൃഷ്ടരായ ചെറുപ്രാണികളും ഈയാംപാറ്റകളും അതിലേക്ക് വന്നുപതിക്കാന്‍ ശ്രമിക്കുന്നു. അപ്പോള്‍ ആ വ്യക്തി അതിനെ തട്ടിമാറ്റുന്നു. ഇപ്രകാരം നരകത്തിലേക്ക് പതിക്കാന്‍ ശ്രമിക്കുന്ന നിങ്ങളെ നാം കൈപിടിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നു.
യോഗ്യതയില്‍ പ്രവാചകന്‍ (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ വെല്ലുന്ന ഒരു വ്യക്തിത്വത്തെ ലോകം ഇതുവരെ കണ്ടിട്ടില്ല. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളിയിരിക്കുന്നു: എനിക്ക് മുന്‍ഗാമികളുടെയും പിന്‍ഗാമികളുടെയും മുഴുവന്‍ അറിവും നല്‍കപ്പെട്ടിരിക്കുന്നു. ഞാന്‍ നിങ്ങളെപോലുള്ള മനുഷ്യനാണ്. പക്ഷേ എന്നിലേക്ക് ദിവ്യസന്ദേശം വരുന്നു. നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ അതുല്യമായ യോഗ്യതയെ വിളിച്ചറിയിക്കുന്ന ആറാം നൂറ്റാണ്ടിലെ ചരിത്രത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം. അധികാരത്തിന്‍റയും അന്ധവിശ്വാസങ്ങളുടെയും അജ്ഞതയുടെയും മാലിന്യ മണ്ഡലങ്ങളില്‍ ജീവിതം തളച്ചവര്‍, മാനുഷിക മൂല്യങ്ങളൊന്നും തൊട്ടു തീണ്ടിയിട്ടില്ലാത്ത ജനത, മദ്യവും മദിരാശിയും യുദ്ധവും കലഹങ്ങളും പ്രധാന വിനോദമാക്കിയ കാട്ടാളവര്‍ഗം, സ്ത്രീജന്മം പോലും ശാപമാക്കി കണക്കാക്കിയവര്‍. ഇങ്ങനെ ആത്മീയവും ഭൗതികവും സാംസ്കാരികവുമായി അധഃപതിച്ച ഒരു ജനതയെ കേവലം ഇരുപത്തിമൂന്ന് വര്‍ഷം കൊണ്ട് ലോകത്തിന്‍റെ നേതാക്കളും ജേതാക്കളുമാക്കിത്തീര്‍ക്കാന്‍ പ്രവാചകന് സാധിച്ചു. ചുരുക്കത്തില്‍ എല്ലാ അര്‍ത്ഥത്തിലും പിന്‍പറ്റപ്പെടുവാന്‍ അനുയോജ്യനായ വ്യക്തിത്വമായിരുന്നു റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടേത്. 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) (സ) യോട് സ്വഹാബാക്കള്‍ സ്നേഹം പ്രകടിപ്പിച്ചത് മൂന്ന് രുപേണയായിരുന്നു. 1. ഇഷ്ഖിയായ സ്നേഹം. 2. ദിക് രിയായ സ്നേഹം. 3. ഫിക് രിയായ സ്നേഹം. 
ഇഷ്ഖിയായ സ്നേഹമെന്നാല്‍ വെറും വാക്കുകളിലുടെയോ തൂലികകളിലൂടെയോ മാത്രം  ഒതുക്കാതെ സ്നേഹത്തിന്‍റെ മാനദണ്ഡമായ അനുകരണത്തിലൂടെ പ്രകടമാക്കലാണ്. ഒരു ദിവസം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഒരു പത്നിയുടെ വീട്ടിലായിരിക്കവെ എന്തോ ആവശ്യാര്‍ത്ഥം വാതില്‍ തുറന്നു. ഈ അവസരത്തില്‍ തന്‍റെ പ്രിയപ്പെട്ട അനുചരന്‍ റബീഅ (റ) ഒരു പുതപ്പുപോലുമില്ലാതെ കിടുകിടാ വിറക്കുന്നതായി കണ്ടു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: റബീഅ നീ പോകുക, ഇന്നത്തെ രാത്രി നിന്‍റെ പ്രിയ പത്നിയോടൊപ്പം സജീവമാക്കുക. അല്‍പ്പദൂരത്തേക്ക് നടന്നുനീങ്ങിയ റബീഅ (റ) മടങ്ങിവരികയും അവിടെ തന്നെ താമസമുറപ്പിക്കുകയും ചെയ്തു. ഈ സ്വഹാബിയെ ഇപ്രകാരം പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചത് പ്രവാചകന്‍ തഹജ്ജുദിന് ഉണരുന്ന സന്ദര്‍ഭത്തില്‍ വെള്ളം ചൂടാക്കി കൊടുക്കുക എന്ന ദൗത്യ നിര്‍വ്വഹണത്തിനായിരുന്നു. സ്വഹാബാക്കളെ സംബന്ധിച്ച് ഇപ്രകാരമുളള നൂറുകണക്കിന് സംഭവങ്ങള്‍ ചരിത്രഗ്രന്ഥങ്ങളില്‍ രേഖപ്പെത്തിയിട്ടുണ്ട്. 
ദിക് രിയായ സ്നേഹമെന്നാല്‍ പ്രവാചക സ്മരണയാണ്. ഹദീസില്‍ വരുന്നു. സ്വഹാബാക്കള്‍ എവിടെയെങ്കിലും ഒരുമിച്ചു കൂടിയാല്‍ അവിടെ ചര്‍ച്ച ചെയ്യുന്നത് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ സംബന്ധിച്ചായിരുന്നു. മാത്രമല്ല എല്ലാ സന്ദര്‍ഭങ്ങളിലും അവര്‍ നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ക്ക് വേണ്ടി സ്വലാത്തുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. 
ഫിക് രിയായ സ്നേഹമെന്നാല്‍ നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ചിന്തയെ, തന്‍റെ ചിന്തയാക്കി തീര്‍ക്കലാണ്.  തൗഹീദിന്‍റെ താല്‍പ്പര്യം ഭൂമിയില്‍ സാക്ഷാത്കരിക്കപ്പെടുക, അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യപ്പെടുക, വിശുദ്ധ ഖുര്‍ആനിന്‍റെയും തിരുസുന്നത്തിന്‍റെയും അധ്യാപനങ്ങള്‍ നടപ്പില്‍ വരുത്തുക ഇവകളാണ് ചിന്തകള്‍. ഈ ചിന്തയെ പ്രാവര്‍ത്തികമാക്കിയതിനുള്ള മകുടോദാഹരണമാണ് ഹജ്ജത്തുല്‍ വിദാഇല്‍ വെച്ച് നടന്നത്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: എന്നില്‍ നിന്നും ഒരു വാക്യമാണ് നിങ്ങള്‍ കേട്ടതെങ്കിലും ശരി മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കല്‍ നിങ്ങളുടെ ബാധ്യതയാണ്. ഉടന്‍ തന്നെ ഒരംശം വിസമ്മതം കൂടാതെ ദീനീ പ്രബോധനാര്‍ത്ഥം ലോകത്തിന്‍റെ പല ഭാഗങ്ങളിലേക്കും അവര്‍ പുറപ്പെടാന്‍ സന്നദ്ധരായത് ഈ രീതിയില്‍ പ്രവാചകനെ സ്നേഹിക്കാന്‍ തയ്യാറായതിന്‍റെ പേരിലാണ്. എന്‍റെ സ്വഹാബത്ത് നക്ഷത്ര തുല്യരാണ്. അവരെ നിങ്ങള്‍ വഴി കാട്ടികളാക്കുക മുഖേന, നിങ്ങള്‍ സന്മാര്‍ഗം സിദ്ധിച്ചവരാകുമെന്നും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പഠിപ്പിച്ചു. ആ പ്രവാചകന്‍റെ പാദങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ അനുധാവനം ചെയ്യാന്‍ അല്ലാഹു തൗഫീഖ് ചെയ്യട്ടെ.! ആമീന്‍. 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്, 
💊 *സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

Saturday, October 26, 2019

ഹജ്ജ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ; 2019 നവംബര്‍ 10


ഹജ്ജ് 2020: 
അപേക്ഷകരുടെ എണ്ണത്തില്‍ കുറവ്. 
ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് യാത്രയ്ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ഇനി കുറഞ്ഞ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ഇതു വരെ ലഭിച്ച അപേക്ഷകള്‍ എണ്ണായിരത്തില്‍ താഴെ മാത്രം. 
മുന്‍ വര്‍ഷങ്ങളിലെ കണക്കനുസരിച്ച് 20,000 മുതല്‍ 35,000 വരെ അപേക്ഷ ലഭിക്കാറുള്ളതാണ്. 2017-ല്‍ 96,000 അപേക്ഷകളും 2018-ല്‍ 69,783 അപേക്ഷകളും 2019-ല്‍ 43,115 അപേക്ഷകളും ലഭിച്ചിരുന്നു. 
2020 വര്‍ഷത്തെ ഹജ്ജിന് അപേക്ഷിക്കാന്‍ ഇനി രണ്ട് ആഴ്ച മാത്രമാണുള്ളത്. 
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ; 
2019 നവംബര്‍ 10 
ഹജ്ജ് ഫര്‍ളായവരെയും ഹജ്ജ് ചെയ്യാന്‍ സാധ്യതയുള്ളവരെയും പ്രേരിപ്പിക്കുക. ഇപ്പോള്‍ തന്നെ ഹജ്ജിന് അപേക്ഷ കൊടുക്കുക. 
https://swahabainfo.blogspot.com/2019/10/202026.html?spref=tw
അപേക്ഷിക്കുന്നതിനുള്ള വിശദമായ മാര്‍ഗ്ഗ-നിര്‍ദ്ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക: 
https://swahabainfo.blogspot.com/2019/10/2020.html?spref=tw 
ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക: 
https://swahabainfo.blogspot.com/2019/10/2020_19.html?spref=tw 
ഹജ്ജ് 2020 അപേക്ഷയുടെ ഫോം ആവശ്യമുള്ളവര്‍ സ്വഹാബാ ഇസ്ലാമിക് ഫൗണ്ടേഷന്‍ വാട്സ് അപ്പ് നമ്പറില്‍ +91 9961955826 ബന്ധപ്പെട്ടാല്‍ അപേക്ഷാഫോറം അയച്ച് തരുന്നതാണ്.) 
ഹജ്ജ് 2019 ലെ ജില്ലാ ട്രൈനര്‍മാരുടെയും മാസ്റ്റര്‍ ട്രൈനര്‍മാരുടെയും നമ്പറുകള്‍ താഴെ കൊടുക്കുന്നു. അവരുടെ സൗകര്യം ചോദിച്ചിട്ട് അവരുടെ സഹായവും തേടാവുന്നതാണ്. 2020 ലെ ട്രൈനര്‍മാരുടെ ലിസ്റ്റ് വന്നിട്ടില്ല. 
ജില്ലാ ട്രെയിനര്‍മാര്‍
ഡോ. അഹ്മദ് തിരുവനന്തപുരം 8547069275 
ഷാജഹാന്‍ എ. കെ. കൊല്ലം 9496249843 
ആരിഫ് നാസര്‍ പത്തനംതിട്ട 9495661510 
നിഷാദ് പി. എ. ആലപ്പുഴ 9447116584 
മുഹമ്മദ് നജീബ് കോട്ടയം 9447661678 
അജിംസ് കെ. എ. ഇടുക്കി 944692217 
ജസീല്‍ തോട്ടത്തിക്കുളം എറണാകുളം 9446607973 
സലീം പി. എം. തൃശ്ശൂര്‍ 7907117370 
ജാഫര്‍ കെ.പി. പാലക്കാട് 9400815202 
പി. പി. എം. മുസ്ത്വഫ മലപ്പുറം 9446631366 
ബാപ്പുഹാജി കോഴിക്കോട് 9846100552 
നൗഷാദ്. എം. വയനാട് 9961940257 
ഗഫൂര്‍ പി. വി. കണ്ണൂര്‍ 9446133582 
അമാനുല്ലാഹ് എന്‍ കാസര്‍ഗോഡ് 94461 11188 
മാസ്റ്റര്‍ ട്രെയിനര്‍മാര്‍ : 
മുഹമ്മദ് യൂസുഫ് (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ) 
9895648856 
കുഞ്ഞുമുഹമ്മദ് ഇ. കെ. (എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, കോട്ടയം) 
9048071116 
മുജീബുര്‍ റഹ്മാന്‍ മാസ്റ്റര്‍ പി. പി. (മലപ്പുറം, പാലക്കാട്) 
9744935900 
അഹ്മദ് കബീര്‍ മാസ്റ്റര്‍ (കോഴിക്കോട്, വയനാട്.) 
9846796363 
സൈനുദ്ദീന്‍ എന്‍. പി. കാസര്‍ഗോട്-കണ്ണൂര്‍) 
9446640644 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്, 
💊 *സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

Wednesday, October 23, 2019

ഹജ്ജ് 2020 ട്രൈനര്‍ ആകാന്‍ അവസരം.!


ഹജ്ജ് 2020 ട്രൈനര്‍ ആകാന്‍ അവസരം.! 
ഇപ്പോള്‍ തന്നെ തയ്യാറെടുക്കൂ... 
യാതൊരു പ്രതിഫലവും കൂടാതെ ഹജ്ജ് ട്രൈനറായി പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യമുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ താഴെ പറയുന്ന സ്ഥലങ്ങളില്‍ അസ്ല്‍ രേഖകളും ഒരു പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകുക. മുന്‍ വര്‍ഷങ്ങളില്‍ ഇടയ്ക്ക് വെച്ച് ട്രൈനര്‍ സേവനത്തില്‍ നിന്നും ഒഴിവായവരും ഒഴിവാക്കപ്പെട്ടവരും ഈ വര്‍ഷം അപേക്ഷിക്കേണ്ടതില്ല. 
യോഗ്യത: 
1. ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചവരായിരിക്കണം. 
2. 2019 ഒക്ടോബര്‍ 31-ന് 58 വയസ്സ് കവിയരുത്. 
3. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. 
കൂടിക്കാഴ്ച സമയവും, സ്ഥലവും: 
1. 
2019 ഒക്ടോബര്‍ 26 ശനി രാവിലെ 09 മണിക്ക് 
തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള അപേക്ഷകര്‍ എറണാകുളം കലൂരിലുള്ള സംസ്ഥാന വഖ്ഫ് ബോര്‍ഡ് ഓഫീസില്‍ ഹാജരാകുക. 
2. 
2019 ഒക്ടോബര്‍ 27 ഞായര്‍ രാവിലെ 09 മണിക്ക് 
മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള അപേക്ഷകര്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ഹാജരാകുക. 
ട്രൈനര്‍ക്കുള്ള ചുമതലകള്‍: 
ഹജ്ജ് അപേക്ഷകര്‍ക്ക് ആവശ്യമായ, ഹജ്ജ് കമ്മിറ്റി നിര്‍ദ്ദേശിക്കുന്ന എല്ലാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും യഥാ സമയം നല്‍കലും, അപേക്ഷയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളും കൃത്യമായും സമയ ബന്ധിതമായും ഹജ്ജ് കമ്മിറ്റി ഓഫീസില്‍ എത്തിക്കാനാവശ്യമായ സഹായങ്ങള്‍ നല്‍കല്‍. 
ഹജ്ജ് അപേക്ഷകരെ, ഹജ്ജ് യാത്രയ്ക്ക് പ്രാപ്തരാകാന്‍ ആവശ്യമായ ട്രൈനിംഗ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുക. 
ഹജ്ജ് കമ്മിറ്റി അതാത് സമയത്ത് ഏല്‍പ്പിക്കുന്ന മറ്റ് ചുമതലകള്‍ കൃത്യമായും സമയബന്ധിതമായും നിര്‍വ്വഹിക്കുക. 
ഹജ്ജ് 2020 ട്രൈനര്‍ അപേക്ഷയുടെ ഫോം ആവശ്യമുള്ളവര്‍ സ്വഹാബാ ഇസ്ലാമിക് ഫൗണ്ടേഷന്‍ വാട്സ് അപ്പ് നമ്പറില്‍ +91 9961955826 ബന്ധപ്പെട്ടാല്‍ അപേക്ഷാഫോറം അയച്ച് തരുന്നതാണ്.) 
https://swahabainfo.blogspot.com/2019/10/2020_23.html?spref=tw
ഹജ്ജ് കമ്മിറ്റി ഓഫീസ് അഡ്രസ്സ്: 
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി 
ഹജ്ജ് ഹൗസ്, കാലിക്കറ്റ് എയര്‍പോര്‍ട്ട് പി. ഒ. 
മലപ്പുറം-673 647. ഫോണ്‍: 0483-2710717, 2717571 
website: keralahajcommittee.org, 
E-mail: keralahajcommittee@gmail.com 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്, 
💊 *സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

Tuesday, October 22, 2019

ദേവ്ബന്ദീ ഉലമാഇന്‍റെ മാര്‍ഗ്ഗം.! ഉസ്താദ് ഇ.എം. സുലൈമാന്‍ കൗസരി


ദേവ്ബന്ദീ ഉലമാഇന്‍റെ മാര്‍ഗ്ഗം.! 
ഉസ്താദ്  ഇ.എം. സുലൈമാന്‍ കൗസരി  
https://swahabainfo.blogspot.com/2019/10/blog-post_22.html?spref=tw 

ഇസ്ലാം അല്ലാഹുവിന്‍റെ ദീനാണ്. എല്ലാ കാലത്തും അല്ലാഹു ഈ ദീനിനെ വഹ് യ് മുഖേനയാണ് അടിമകളിലേക്ക് എത്തിച്ചുകൊണ്ടിരുന്നത്. അതിനായി നബിമാരെ നിയോഗിച്ചു കൊണ്ടിരുന്നു. വഹ്യ് മുഖേന നല്‍കപ്പെടുന്ന വിവരങ്ങള്‍ നബിമാര്‍ (അ) ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുകയും ആവശ്യമാകുമ്പോള്‍ അവര്‍ അത് വിശദീകരിക്കുകയും ചെയ്യുമായിരുന്നു. ജനങ്ങള്‍ വഹ്യിനെ ദുര്‍വ്യാഖ്യാനം ചെയ്യുകയോ, കാര്യം മനസ്സിലാക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ അല്ലാഹു നബിമാരെക്കൊണ്ടുതന്നെ അതിനെ നേരായി മനസ്സിലാക്കിക്കൊടുത്ത് നേര്‍വഴിയിലേക്ക്  നയിക്കുമായിരുന്നു. ഒരു നബിയുടെ കാലശേഷം ജനങ്ങള്‍ ആ നബിയുടെ അദ്ധ്യാപനങ്ങളില്‍ നിന്ന് വ്യതിചലിക്കുകയും തെറ്റായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്താല്‍ അല്ലാഹു അടുത്ത നബിയെ അയച്ച്, അവര്‍ക്ക് നേരായ വഴി വ്യക്തമാക്കിക്കൊടുക്കുകയും ആ നബി ജനങ്ങളെ ഉപദേശിച്ചു നേരെയാക്കാന്‍ ശ്രമിക്കുകയും ചെയ്യുമായിരുന്നു. ആ നബിയെ പിന്‍പറ്റിയവര്‍ വിജയം വരിക്കുകയും നിരാകരിച്ചവര്‍ അല്ലാഹുവിന്‍റെ ശിക്ഷയ്ക്കു വിധേയരാകുകയും പരാജിതരാവുകയും ചെയ്യുമായിരുന്നു. 
മുഹമ്മദ് നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ നുബുവ്വത്തോടു കൂടി അല്ലാഹുവിന്‍റെ ഈ പതിവ് എന്നെന്നേക്കുമായി അവന്‍ അവസാനിപ്പിച്ചു. പിറകെ ഒരു നബിയും വരേണ്ടാത്ത നിലയില്‍ മുഹമ്മദ് മുസ്ത്വഫാ (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ അവസാനത്തെ നബിയായി അല്ലാഹു നിശ്ചയിക്കുകയും ഖിയാമത്ത് നാള്‍ വരെ നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ശരീഅത്തിനെ അല്ലാഹു നിലനിര്‍ത്തുകയും സമ്പൂര്‍ണ്ണമാക്കി അല്ലാഹു പൊരുത്തപ്പെട്ട ദീനാക്കി അവന്‍റെ അടിമകള്‍ക്ക് അനുഗ്രഹം പൂര്‍ത്തിയാക്കിക്കൊടുക്കുകയും ചെയ്തു. ഇനി ഒരു നബിയുടെയോ, ശരീഅത്തിന്‍റെയോ ആവശ്യമില്ലാത്ത തരത്തില്‍ ലോകാവസാനം വരെയുണ്ടാകുന്ന മുഴുവന്‍ പ്രശ്നങ്ങള്‍ക്കും പരിഹാരം ഈ ദീനില്‍ അല്ലാഹു പൂര്‍ണ്ണമാക്കി വെക്കുകയും ചെയ്തു. 
കാലാകാലങ്ങളില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം നിര്‍ദ്ദേശിക്കുകയും ദീനിനെ തനതായ രൂപത്തില്‍ നിലനിര്‍ത്തലും ദീനിനെതിരില്‍ ഉയരുന്ന വെല്ലുവിളികളെയും വിമര്‍ശനങ്ങളെയും അതിജീവിക്കലും ഏതു തരത്തിലുള്ള സംശയങ്ങളും നിവാരണം ചെയ്തു ദീനിനെ കാലോചിതവും ഏറ്റവും അനുയോജ്യമായതുമാണെന്നു ജനമധ്യത്തില്‍ വെളിവാക്കലും ഈ ഉമ്മത്തിലെ ഉലമാക്കളുടെ ബാധ്യതയായി അല്ലാഹു നിശ്ചയിക്കുകയും നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അതു വ്യക്തമാക്കിത്തരുകയും ചെയ്തു. 
മുന്‍കാല നബിമാര്‍ നിര്‍വ്വഹിച്ചിരുന്ന ഉത്തരവാദിത്വവും ജോലിയും ഈ ഉമ്മത്തിലെ ഉലമാക്കളുടെ ചുമലില്‍ ഏല്‍പ്പിച്ചു. അവരെ നബിമാരുടെ പകരക്കാരാക്കി. നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 'എന്‍റെ ഉമ്മത്തിലെ ഉലമാക്കള്‍ ബനൂഇസ്റാഈലിലെ നബിമാരെ പോലെയാണ്.' (അവര്‍ ചെയ്ത ജോലിയും അവരുടെ ഉത്തരവാദിത്വവും നിര്‍വ്വഹിക്കേണ്ടവരാണ്). നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ കാലശേഷം ഇന്നോളം സത്യസന്ധന്മാരായ ഉലമാക്കള്‍ ഈ കടമ നിര്‍വ്വഹിച്ചുകൊണ്ടിരുന്നു. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ഇത്തരം ഉലമാക്കളുടെ ഒരു സംഘത്തെ എല്ലാ കാലങ്ങളിലും നമുക്കു കാണാന്‍ കഴിയും. ദീനിന്‍റെ ശത്രുക്കള്‍ ഒളിഞ്ഞും തെളിഞ്ഞും അകത്തു നിന്നും പുറത്തു നിന്നും പല തരത്തിലും കൈകടത്തലുകളും മാറ്റിമറിക്കലുകളും വളരെ വിദഗ്ധമായ നിലയില്‍ നടത്താന്‍ ശ്രമിക്കുകയും അതില്‍ അവര്‍ പലപ്പോഴും വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, അപ്പോഴെല്ലാം ഒരു സംഘം ഹഖിന്‍റെ ഉലമാക്കള്‍ രംഗത്തു വരുകയും ഇതിനെതിരില്‍ നിലകൊള്ളുകയും ഉമ്മത്തിനെ നേരായ പാതയിലേക്കു മടക്കിക്കൊണ്ടു വരുകയും ചെയ്തിട്ടുണ്ട്. 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 'എന്‍റെ ഉമ്മത്തിലെ ഒരു സംഘം ഹഖിന്‍റെ മേല്‍ വിജയം വരിച്ചവരായി എല്ലാ കാലത്തും നിലകൊളളും. അവരെ എതിര്‍ക്കുന്നവരോ, വ്യാജമാക്കുന്നവരോ അവര്‍ക്കൊരു ദൂഷ്യവും വരുത്തുകയില്ല. ഖിയാമത്ത് നാള്‍ വരെ ഇത്തരക്കാര്‍ ഈ അവസ്ഥയില്‍ നിലകൊള്ളുന്നതാണ്.' ഈ തിരുവചനത്തെ അന്വര്‍ഥമാക്കുന്നതാണ് ഇസ്ലാമിന്‍റെ ഇന്നോളമുള്ള ചരിത്രം. 
ശിയാ, ഖവാരിജ്, മുഅ്തസില ഇവരും ഇവരുടെ ഉപവിഭാഗങ്ങള്‍, മറ്റു നിരീശ്വര-നിര്‍മതവാദികള്‍, പ്രകൃതിവാദികള്‍ എന്നുവേണ്ട പലരും അവരുടെ ബുദ്ധിയും സാമര്‍ത്ഥ്യവും ഉപയോഗിച്ച്, പലതരത്തില്‍ ദീനിനെതിരില്‍ തിരിഞ്ഞപ്പോള്‍ ഹഖിന്‍റെ ഉലമാക്കള്‍ അതിവിദഗ്ധമായി അതേ നാണയത്തില്‍ തന്നെ അവരെ നേരിട്ടു കിഴ്പ്പെടുത്തുകയും അവരുടെ പൊള്ളത്തരങ്ങള്‍ ജനസമക്ഷം വെളിവാക്കുകയും ചെയ്തു. 
ഒരു കാലത്ത് അല്ലാഹുവിന്‍റെ കലാമിന്‍റെ യഥാര്‍ഥ വിവരണം തെളിവോടുകൂടി സമര്‍ഥിക്കുകയും തിരുസുന്നത്തുകളെ ബലവത്തായ നിവേദക പരമ്പരകളിലൂടെ സ്ഥിരീകരിച്ച് അതിന്‍റെ ആശയങ്ങള്‍ വ്യക്തമാക്കുകയും ചെയ്താല്‍ എല്ലാവരും അതംഗീകരിക്കുമായിരുന്നു. അതിനെതിരായ ഭാഗം ശരിയല്ലെന്നു ഉമ്മത്തിനു ബോധ്യപ്പെടുമായിരുന്നു. അക്കാലത്ത് മുഫസ്സിറുകളും മുഹദ്ദിസുകളും ഫുഖഹാക്കളും തീവ്രമായ ത്യാഗപരിശ്രമത്തിലൂടെ ഈ ബാധ്യത നിറവേറ്റി. അവരുടെ ചരിത്രങ്ങള്‍ നമുക്ക് മുന്നില്‍ തുറന്ന പുസ്തകമാണ്. ഒരു കാലം ഫല്‍സഫയുടെയും ഭൗതികവാദത്തിന്‍റെയും കാലമായിരുന്നു. അക്കാലത്തെ പണ്ഡിതന്മാര്‍ ഇല്‍മുല്‍ കലാമിലൂടെ അതിനെ നേരിട്ടു. ബുദ്ധിപരമായ തെളിവുകളിലൂടെ ഇസ്ലാമിക ശരീഅത്തിനെയും വിശ്വാസ പ്രമാണങ്ങളെയും അവര്‍ സമര്‍ത്ഥിച്ചു. 
കാലം മുന്നോട്ടു ഗമിച്ചപ്പോള്‍ ലോകം സയന്‍സിന്‍റെ മുന്നില്‍ മുട്ടുമടക്കാനും ശറഇന്‍റെ നിയമങ്ങളെ സയന്‍സിന്‍റെ കണ്ടെത്തലുകള്‍ കൊണ്ട് അളക്കുവാനും തുടങ്ങി. ഇവിടെയും ഉലമാക്കള്‍ നിശബ്ദരായില്ല. സയന്‍സിന്‍റെ കണ്ടെത്തലുകളുടെ ശരിയും തെറ്റും വേര്‍തിരിക്കുകയും ശരിയായ സയന്‍സ് ഖുര്‍ആനില്‍ നിന്നും അവര്‍ വിവരിച്ചു കൊടുക്കുകയും ചെയ്തു. സയന്‍സിന്‍റെ കണ്ടെത്തലുകള്‍ കാലാകാലങ്ങളില്‍ തിരുത്തപ്പെട്ടു. പുരോഗമിക്കും തോറും ആദ്യ കണ്ടെത്തലുകളെ അത് നിരാകരിക്കാന്‍ തുടങ്ങി. ഒരിക്കലും മാറ്റമില്ലാതെ തുടരുന്ന ഖുര്‍ആനിന്‍റെ പ്രവചനങ്ങള്‍ അവസാനം സയന്‍സിനു വഴികാട്ടിയായി. ഇക്കാലത്തൊന്നും ഹഖിന്‍റെ ഉലമാക്കള്‍ ഇവരുടെ ആരുടെയും വഴിയില്‍ സഞ്ചരിച്ചില്ല. മറിച്ച് ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും അധ്യാപനങ്ങള്‍ക്കു യോജിച്ചതായി പുതിയ കണ്ടെത്തലുകള്‍ വന്നാല്‍ അവയെ അംഗീകരിക്കുകയും എവിടെയെങ്കിലും ഖുര്‍ആന്‍ ഹദീസുകളുടെ വിവരണങ്ങള്‍ക്കു നിരക്കാതെ വന്നാല്‍ അവയെ തള്ളുകയും, ഖുര്‍ആനും ഹദീസും അടിസ്ഥാനമായി കാണുകയും മനുഷ്യബുദ്ധിയും കണ്ടെത്തലുകളും അവിടെ എത്തിയിട്ടില്ല എന്നു മനസ്സിലാക്കി ഖുര്‍ആനിലേക്കും ഹദീസിലേക്കും മടങ്ങുകയും ചെയ്തിരുന്നു. ഹഖിന്‍റെ ഉലമാക്കള്‍ ഒരിക്കലും ബാഹ്യമായ ശക്തിയോ, അംഗീകാരമോ കണ്ട് ഭയന്ന് ഖുര്‍ആന്‍-ഹദീസുകളുടെ വഴിയെ ഉപേക്ഷിച്ച്, മറ്റൊന്നിന്‍റെയും പിന്നാലെ കൂടിയിട്ടില്ല. ബാഹ്യ ശക്തികളെ കണ്ട് അമ്പരന്ന് അതിനു കീഴ്പ്പെട്ടുപോയ ധാരാളം പണ്ഡിത വേഷധാരികള്‍ എതിരിലുണ്ടായിരുന്നിട്ടു പോലും.! ഈ ചരിത്രത്തിന്‍റെ ഒരു പ്രധാന ഭാഗമാണ് ദേവ്ബന്ദീ ഉലമാക്കളും ദാറുല്‍ഉലൂമും. 
ലോകത്തുടനീളം വിശിഷ്യാ, ഇന്ത്യ മഹാരാജ്യത്തിന്‍റെ മൂലകളിലെല്ലാം കാണപ്പെടുന്ന മദ്റസകള്‍ പോലെ ദീനിന്‍റെ അറിവുകള്‍ പകര്‍ന്നു നല്‍കുന്നതിനായി മാത്രം സ്ഥാപിതമായ ഒരു മദ്റസയല്ല ദേവ്ബന്ദിലെ ദാറുല്‍ ഉലൂം. മറിച്ച്, ലോകം മുഴുവന്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ഒരു വലിയ പ്രസ്ഥാനത്തിന്‍റെ പേരാണത്. പരിശുദ്ധ ദീനിനെ എല്ലാ അര്‍ത്ഥത്തിലും തനതായ രൂപത്തില്‍ കാത്തുസൂക്ഷിക്കുകയും എല്ലാ കൈകടത്തലുകള്‍ക്കും മാറ്റത്തിരുത്തലുകള്‍ക്കും വിമര്‍ശന-നിഷേധങ്ങള്‍ക്കുമതീതമായി ലോകം മുഴുവന്‍ സത്യ ദീന്‍ അതിന്‍റെ സുന്ദരമായ രൂപത്തില്‍ നിലനിര്‍ത്താന്‍ സര്‍വസ്വവും അര്‍പ്പണം ചെയ്ത് വഴികേടുകളുടെയും സത്യനിഷേധത്തിന്‍റെയും അനാചാരങ്ങളുടെയും കൊടുങ്കാറ്റുകള്‍ക്കു നടുവില്‍ പതറാതെ കുലുങ്ങാതെ തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു വട വൃക്ഷമാണ് ദാറുല്‍ ഉലൂം. ഏതെങ്കിലും ചില സ്ഥാപനങ്ങളെയോ, പ്രത്യേകം ചില ആളുകളെയോ, സംഘടനയെയോ ഉദ്ദേശിച്ചു പറയപ്പെടുന്ന പദമല്ല ദേവ്ബന്ദീ എന്നത്. മേല്‍ വിവരിച്ച സത്യസരണിയുടെ വക്താക്കളായി അതില്‍ ഉറച്ചുനില്‍ക്കുന്ന, ദീനിനെയും ബുദ്ധിയെയും  നിരാകരിക്കാത്ത എല്ലാവരും ദേവ്ബന്ദികളാണ്. 
മര്‍ഹൂം അല്ലാമാ ഇഖ്ബാല്‍ ഇവ്വിഷയകമായി വളരെ ഉയര്‍ന്ന വിവരണം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തോട് ഒരാള്‍ ചോദിച്ചു. 'ഈ ദേവ്ബന്ദീ എന്നാല്‍ എന്താണ്.? ഏതെങ്കിലും പാര്‍ട്ടിയോ, പ്രസ്ഥാനമോ ആണോ?' അദ്ദേഹം പറഞ്ഞു: "പാര്‍ട്ടിയുമല്ല, പ്രസ്ഥാനവുമല്ല. ബുദ്ധിപരമായി കാര്യങ്ങളെ ഇഷ്ടപ്പെട്ടു അംഗീകരിക്കുന്ന ശരിയായ ദീനുള്ള എല്ലാവരും ദേവ്ബന്ദികളാണ്. ഇത്ര സരളമായ വിവരണം നല്‍കാന്‍ അദ്ദേഹത്തിനു മാത്രമേ കഴിയുകയുള്ളൂ. ചുരുക്കത്തില്‍ ദേവ്ബന്ദിയെന്നത് ഒരു പ്രത്യേക പാര്‍ട്ടിയോ, സംഘടനയോ പുതിയ പ്രസ്ഥാനമോ ഒന്നുമല്ല. മറിച്ച്, പരിശുദ്ധ ദീനിന്‍റെ സത്യമായ, നേരായ സര്‍വ്വ വിഷയങ്ങളിലും മധ്യമായ നില സ്വീകരിച്ചു നിലകൊള്ളുന്ന ഒരു ചിന്താധാരയും സല്‍സരണിയുമാണ്. ഇതു ചില ആളുകള്‍ കൂടി സ്വയം നിര്‍മ്മിച്ചതല്ല. അടിസ്ഥാനപരമായി ഈ ചിന്താധാര അല്ലാഹുവിങ്കല്‍ നിന്നും അവന്‍റെ ചില ഇഷ്ടദാസന്മാരില്‍ അവന്‍ ഇല്‍ഹാമിയ്യായി തെളിച്ചു കൊടുത്ത വഴിയാണ്. ഈ വഴിയുടെ ഇല്‍ഹാമിയ്യായ ചരിത്രവും കൂടി ഉള്‍പ്പെട്ടാല്‍ മാത്രമേ ഇതിന്‍റെ യഥാര്‍ഥ ചിത്രം വ്യക്തമാകുകയുള്ളൂ. 
ഈ വഴിയുടെ ഉറവിടം ഷാഹ് വലിയുല്ലാഹിദ്ദഹ്ലവി (റഹ്) യിലാണ് ചെന്നെത്തുന്നത്. ദാറുല്‍ ഉലൂമിന്‍റെയും ദേവ്ബന്ദിയ്യത്തിന്‍റെയും അടിസ്ഥാന പരമ്പര ഇന്ത്യയിലെ ഷാഹ് വലിയ്യുല്ലാഹ് ദഹ്ലവിയിലൂടെ മുറിയാത്ത പരമ്പരകളിലായി നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യിലേക്കു ചെന്നെത്തുന്നതാണ്. ശാഹ് വലിയ്യുല്ലാഹിയില്‍ നിന്നും അദ്ദേഹത്തിന്‍റെ ശിഷ്യന്മാരായ ശാഹ് അബ്ദുല്‍ അസീസ് (റഹ്), പിന്നീട് ശാഹ് മുഹമ്മദ് ഇസ്ഹാഖ് (റഹ്), ശേഷം ശാഹ് അബ്ദുല്‍ അസീസ് വഴിയായി ദാറുല്‍ ഉലൂമിന്‍റെ സ്ഥാപകരായ ഖാസിം നാനൂത്തവി (റഹ്), റഷീദ് അഹ്മദ് ഗംഗോഹി (റഹ്) എന്നിവരിലേക്ക് എത്തിച്ചേര്‍ന്നു. ദാറുല്‍ ഉലൂം സ്ഥാപിക്കുകയും അതുവഴി ഈ ചിന്താസരണി ലോകം മുഴുവന്‍ പ്രചരിക്കുകയും ആ സരണിയിലൂടെ പരിശുദ്ധ ദീനിന്‍റെ യഥാര്‍ഥ അധ്യാപനങ്ങളെ എല്ലാ ന്യൂനതകളില്‍ നിന്നും സംസ്കരിച്ച് പൂര്‍ണ്ണ ശോഭയോടെ കാത്തു സൂക്ഷിച്ചു നിലനിര്‍ത്തുകയും ലോകം മുഴുവന്‍ ഇതിന്‍റെ വക്താക്കളെ വളര്‍ത്തിയെടുത്ത് അവരില്‍ കൂടി പ്രചരിപ്പിക്കുകയും ഇന്നും അതു തുടര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. 
പരിശുദ്ധ ഖുര്‍ആനിന്‍റെയും തിരുസുന്നത്തിന്‍റെയും അദ്ധ്യാപനങ്ങളെ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും വിവരിക്കുകയും ചെയ്യുന്നതില്‍ ശാഹ് വലിയ്യുല്ലാഹിക്ക് ഒരു പ്രത്യേക ശൈലിയും വേറിട്ട രീതിയുമുണ്ട്. ഒന്നാമതായി, ഇതിന്‍റെ തുടക്കവും അടിസ്ഥാനവും അല്ലാഹുവിങ്കല്‍ നിന്നുള്ള വഹ്യി (ഖുര്‍ആന്‍-ഹദീസ്) ന്‍റെ ഇല്‍മും അതിലുള്ള അഗാധ പാണ്ഡിത്യവും. രണ്ടാമതായി, കാലോചിതമായി ആര്‍ക്കും നിഷേധിക്കാനാവാത്തവിധം സര്‍വ്വരും ബുദ്ധിപരമായി അംഗീകരിക്കാന്‍ നിര്‍ബന്ധിതരാകുന്ന തരത്തിലുള്ള ശരീഅത്തിന്‍റെ നിയമങ്ങള്‍ എല്ലാ കാലത്തും ഏവര്‍ക്കും ഏറ്റവും ഉപകാരപ്രദവും പ്രായോഗികവുമാണെന്നുള്ള ബുദ്ധിപരമായ തെളിവുകളെയും നിയമങ്ങളില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളെയും പ്രയോജനങ്ങളെയും വ്യക്തമാക്കിക്കൊണ്ടുള്ള സമര്‍ത്ഥനം. 
കാലോചിതവും പ്രായോഗികവുമാണ് ശറഇന്‍റെ എല്ലാ നിയമങ്ങളും എന്നു സമ്മതിക്കാന്‍ ഈ രണ്ട് മാര്‍ഗ്ഗങ്ങളും മനുഷ്യരെ നിര്‍ബന്ധിതരാക്കുന്നു. ഈ മാര്‍ഗ്ഗങ്ങള്‍ സ്വയം ബുദ്ധിയില്‍ തെളിഞ്ഞതോ, ആലോചിച്ചു കണ്ടുപിടിച്ചതോ അല്ല. മറിച്ച്, ഇല്‍ഹാമിയ്യായ വഴിയില്‍ അദ്ദേഹത്തില്‍ വന്നെത്തിയതാണ്. ഇതിനെ സംബന്ധിച്ച് അദ്ദേഹം തന്നെ തന്‍റെ ലോകപ്രശസ്ത ഗ്രന്ഥമായ ഹുജ്ജത്തുല്ലാഹില്‍ ബാലിഗയില്‍ എഴുതുന്നു: ഒരു ദിവസം അസ്ര്‍ നമസ്കാരാനന്തരം ഞാന്‍ അല്ലാഹുവിന്‍റെ ധ്യാനത്തില്‍ മുഴുകിയിരിക്കുകയായിരുന്നു. പൊടുന്നനെ നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പരിശുദ്ധ റൂഹ് പ്രത്യക്ഷപ്പെടുകയും എന്‍റെ ഉച്ഛി മുതല്‍ എന്തോ എന്നെ പൊതിയുകയും ചെയ്തു. എന്‍റെ മേല്‍ ഒരു തുണിയിട്ട് എന്നെ പൊതിയപ്പെടുന്നതുപോലെ അപ്പോള്‍ എനിക്ക് അനുഭവപ്പെട്ടു. ഈ സന്ദര്‍ഭത്തില്‍ ഇതു ദീന്‍ വിശദീകരിക്കുന്നതിനുള്ള ഒരു പ്രത്യേക സരണിയിലേക്കുള്ള സൂചനയാണെന്ന് എന്‍റെ ഹൃദയത്തില്‍ തെളിയുകയുണ്ടായി. അപ്പോള്‍ എന്‍റെ ഹൃദയത്തില്‍ ഒരു പ്രകാശം തെളിയുകയും ആ പ്രകാശം ക്രമേണ വര്‍ദ്ധിച്ചു പരന്നുകൊണ്ടിരിക്കുകയും ചെയ്തു. കുറേ നാളുകള്‍ക്കു ശേഷം എന്‍റെ റബ്ബ് എന്‍റെ മനസ്സില്‍ ഇല്‍ഹാം തന്നു. ഈ പരന്നു കൊണ്ടിരിക്കുന്ന പ്രകാശത്തെ വെളിവാക്കാനായി ഞാനൊരു ദിവസം തയ്യാറാകണമെന്നും ഭൂമി അല്ലാഹുവിന്‍റെ പ്രകാശത്താല്‍ തിളങ്ങുകയും അതിന്‍റെ കിരണങ്ങള്‍ അസ്തമയ സമയത്തു പ്രതിഫലിക്കുകയും (ഹൃദയത്തിന്‍റെ നാനാഭാഗത്തും ആ പ്രകാശം എല്ലാ സമയത്തും വലയം ചെയ്യുന്നതായി) റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) കൊണ്ടുവന്ന ശക്തമായ തെളിവുകളോടെ ആധികാരികതയുടെ പൂര്‍ണ്ണ വസ്ത്രമണിഞ്ഞു പ്രത്യക്ഷപ്പെടേണ്ട ആവശ്യത്തിനായി (ബുദ്ധിപരമായ എല്ലാ ചിന്തകള്‍ക്കും സര്‍വ സമ്മതമായ നിലയില്‍ വിവരിക്കപ്പെടുന്നതിന്) ഞാന്‍ തയ്യാറാകാന്‍ എന്‍റെ മേല്‍ മുമ്പുതന്നെ തീരുമാനിക്കപ്പെട്ടതാണ് എന്നു മനസ്സില്‍ ബോധ്യപ്പെട്ടു. 
പിന്നീട് ഒരു ദിവസം മക്കയില്‍ വെച്ച് രണ്ട് ഇമാമുകളായ ഹസന്‍ (റ), ഹുസൈന്‍ (റ) എന്നിവരെ സ്വപ്നത്തില്‍ കാണുകയും അവരെന്നെ ഒരു പേന ഏല്‍പ്പിക്കുകയും ഇത് ഞങ്ങളുടെ ഉപ്പാപ്പ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പേനയാണെന്നു പറയുകയും ചെയ്തതായി കണ്ടു. ദീനീ നിയമങ്ങളുടെയും ശരീഅത്തിന്‍റെ രഹസ്യങ്ങളും പ്രായോഗികതയും പ്രയോജനങ്ങളും വിവരിക്കുന്നതും പ്രാരംഭ പഠിതാക്കള്‍ക്കു മാര്‍ഗദര്‍ശനവും പഠനത്തിന്‍റെ അന്ത്യഘട്ടത്തിലെത്തിയവര്‍ക്കു ഉപദേശവുമാകുന്നതുമായ ഒരു ഗ്രന്ഥമെഴുതണമെന്ന്  അന്നുമുതല്‍ ദീര്‍ഘനാള്‍ ആലോചിച്ചു കൊണ്ടിരുന്നു. (അതിന്‍റെ പൂര്‍ത്തീകരണമാണ് ഹുജ്ജത്തുല്ലാഹില്‍ ബാലിഗയുടെ രചന). 
ഖുര്‍ആനിന്‍റെ ആയത്തുകളും ഹദീസുകളും ഉദ്ധരിച്ച് ദീനീ നിയമങ്ങള്‍ പറഞ്ഞാല്‍ ഖുര്‍ആനോടും ഹദീസിനോടുമുള്ള ആദരവിന്‍റെ പേരില്‍ സമ്മതിക്കുന്ന കാലം ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്നും സര്‍വ്വ കാര്യങ്ങളും ബുദ്ധിയുടെ ത്രാസില്‍ തുക്കിയേ ജനം അംഗീകരിക്കുകയുള്ളൂവെന്നും അതിനാല്‍ ശറഇന്‍റെ നിയമങ്ങള്‍ക്ക് ബുദ്ധിപരമായ പ്രയോജനങ്ങളും സമര്‍ത്ഥനങ്ങളും ആവശ്യമാണെന്നും മേല്‍ പ്രസ്താവ്യം സൂചിപ്പിക്കുന്നു. ഈ കാര്യങ്ങളും വ്യക്തമാക്കാനാണ് ലോകപ്രശസ്തമായ കിതാബ് ഹുജ്ജത്തുല്ലാഹില്‍ ബാലിഗ രചിച്ചത് എന്നും സൂചിപ്പിക്കുന്നു. എന്നാല്‍, ബുദ്ധിപരമായ ഈ സമര്‍ത്ഥനങ്ങളും തെളിവുകളും ശറഈ നിയമങ്ങളുടെ അടിസ്ഥാനമോ മാനദണ്ഡമോ അല്ല. മറിച്ച്, അതിന്‍റെ അടിസ്ഥാനം പരിശുദ്ധ വഹ്യും ബലവത്തായ ഹദീസുകളും തന്നെയാണ്. മറ്റുള്ളവയെല്ലാം എളുപ്പത്തില്‍ നിയമങ്ങളെ മനസ്സിലാക്കാനും അംഗീകരിക്കാനുമുള്ള ഒരു ഉപാധി മാത്രമാണ്. അതിനാല്‍, ശറഇന്‍റെ നിയമങ്ങള്‍ അംഗീകരിക്കപ്പെടുന്നതിന് ബൗദ്ധികമായ ഈ തെളിവുകളും പ്രയോജനങ്ങളും വ്യക്തമായി തെളിയണമെന്നു നിബന്ധനയില്ല. ഖുര്‍ആന്‍ ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെട്ട കാര്യം ബൗദ്ധിക രേഖകള്‍ക്കും ബാഹ്യപ്രയോജനങ്ങള്‍ക്കും എതിരായി വന്നാല്‍ പോലും ദീനിന്‍റെ രേഖക്കാണ് പ്രാധാന്യവും അംഗീകാരവും. ഈ വിഷയവും വളരെ വ്യക്തമായിത്തന്നെ അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്. 
"ആളുകളെല്ലാം സ്വയം അഭിമാനം കൊള്ളുകയും പലവഴിക്കു തിരിയുകയും ചെയ്തപ്പോള്‍ ഒരു വിഭാഗം ഖുര്‍ആന്‍-ഹദീസുകളെ മാത്രം മുറുകെ പിടിക്കുകയും മുന്‍ഗാമികളുടെ വിശ്വാസങ്ങളെ അണപ്പല്ലു കൊണ്ട് കടിച്ചു പിടിക്കുകയും ചെയ്തു. ബൗദ്ധിക നിബന്ധനകളോടു യോജിക്കലോ, വിയോജിക്കലോ അവര്‍ പരിഗണിച്ചതേയില്ല. അങ്ങിനെ എന്തെങ്കിലും പറഞ്ഞാല്‍ തന്നെ അത് എതിരാളിയെ ഉത്തരം മുട്ടിക്കാനും അവര്‍ക്കു മറുപടിയായിട്ടു മനസ്സിനു ഉറപ്പും സമാധാനവും കൂടുതലാകാന്‍ വേണ്ടിയും മാത്രമാണ്. ആ തെളിവുകളില്‍ നിന്ന് അഖീദ സമര്‍ത്ഥിക്കാനായിരുന്നില്ല. ഇവരാണ് യഥാര്‍ഥ അഹ്ലുസ്സുന്നത്ത്. ഇതു വിശ്വാസപരമായ കാര്യങ്ങളില്‍ മാത്രമല്ല. കര്‍മ്മപരമായ കാര്യങ്ങളിലും ഇതുതന്നെയാണു സ്ഥിതി. 
വ്യക്തമായ സ്വഹീഹായ ഹദീസുകൊണ്ട് സ്ഥിരപ്പെട്ട കാര്യങ്ങള്‍ അതിന്‍റെ പ്രയോജനങ്ങള്‍ നമ്മുടെ ബുദ്ധിക്കു മനസ്സിലായാലും ഇല്ലെങ്കിലും അതംഗീകരിക്കല്‍ നിര്‍ബന്ധമാണ്. കാരണം, അധികം പ്രയോജനങ്ങളും നമ്മുടെ ബുദ്ധികൊണ്ടു മാത്രം ഗ്രഹിക്കാന്‍ കഴിയുന്നതല്ല. മാത്രമല്ല, നമ്മുടെ ബുദ്ധിയെക്കാള്‍ നമുക്ക് ഉറച്ചു വിശ്വസിക്കാവുന്നതും നാം സമ്മതിച്ച് ഉറപ്പിക്കേണ്ടതും നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെയാണ്." (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ) 
ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവി ബുദ്ധിപരമായ തെളിവുകളിലൂടെ ശരീഅത്തിനെ സര്‍വ്വ സമ്മതമായി വിവരിക്കാന്‍ തയ്യാറായെങ്കിലും എല്ലാ കാലത്തും ദീനിനെതിരില്‍ വരുന്ന എല്ലാ വെല്ലുവിളികളെയും നേരിടാനും ദീനിനെ തനതായ രൂപത്തില്‍ നിലനിര്‍ത്താനും ആവശ്യമായ മാര്‍ഗ്ഗങ്ങളെല്ലാം സ്വീകരിക്കണമെന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. ഈ വ്യക്തമായ പാത ശാഹ് വലിയ്യുല്ലാഹിയില്‍ നിന്നും ശിഷ്യന്മാരിലൂടെ പരമ്പരയായി ശാഹ് അബ്ദുല്‍ ഗനിയ്യില്‍ എത്തി. അദ്ദേഹത്തിന്‍റെ കാലത്ത് ഇന്ദ്രിയഗോചരമായ കാര്യങ്ങള്‍ മാത്രമേ വിശ്വസിക്കൂ എന്ന വാദവുമായി ചിലര്‍ രംഗത്തു വന്നു. അപ്പോള്‍ ബുദ്ധിപരമായ തെളിവുകള്‍ക്കുമപ്പുറം ദീനിനെ ഇന്ദ്രിയഗോചര വസ്തുക്കളുടെ തെളിവുകളുടെ വെളിച്ചത്തില്‍ സമര്‍ത്ഥിക്കാന്‍ അദ്ദേഹം വഴികാട്ടി. ഈ വഴികളെല്ലാം അവസാനമായി വന്നുസമ്മേളിച്ചത് അല്ലാമാ ഖാസിം നാനൂത്തവിയിലായിരുന്നു. ശാഹ് വലിയുല്ലാഹിയുടെ വൈജ്ഞാനിക രഹസ്യങ്ങളിലേക്കു കടന്നു ചെല്ലാനുള്ള യഥാര്‍ഥ ഗോവണി ഖാസിം നാനൂത്തവി തന്നെയാണെന്ന് അന്നുതന്നെ പല മഹാന്മാരും പ്രവചിച്ചിട്ടുണ്ട്. 
ഖാസിം നാനൂതവിയുടെ കാലം ഇതിനെല്ലാം സാക്ഷ്യം വഹിച്ച കാലമായിരുന്നു. ഫല്‍സഫയും സയന്‍സുമെല്ലാം ചെന്നെത്തിയ ബുദ്ധിപരമായ കാര്യങ്ങളില്‍ നിന്നും ജനം മാറിച്ചിന്തിക്കുകയും ന്യൂട്ടന്‍റെയും മറ്റും കാലം മാറി ആ സ്ഥാനം ലെനിനും സ്റ്റാലിനും കയ്യടക്കുകയും ഭൗതികവാദം ശക്തി പ്രാപിക്കുകയും ചെയ്തു. അല്ലാഹുവിനെയും റസൂലിനെയും നിഷേധിക്കാനായിത്തന്നെ സംഘടനകളും പ്രസ്ഥാനങ്ങളും ഉടലെടുത്തു. ഇതെല്ലാം സധൈര്യം നേരിടാനും ഇസ്ലാമിക വിശ്വാസപ്രമാണങ്ങളെ ഭൗതികവാദികള്‍ക്കു മുന്നില്‍ അവരുടെ വാദഗതികളെ ഖണ്ഡിച്ചു കൊണ്ട് സമര്‍ത്ഥിക്കാനും ഇവര്‍ക്കു കഴിഞ്ഞു. പോര്‍ച്ചുഗീസുകാരുടെയും ഫ്രഞ്ചുകാരുടെയും ബ്രിട്ടീഷുകാരുടെയും കുതന്ത്രങ്ങള്‍ വഴിയായി ജനങ്ങള്‍ ഇസ്ലാമിക വിശ്വാസങ്ങളില്‍ നിന്ന് പുറത്താകുകയും ദീനില്‍ നിന്നും അകലുകയും. ചെയ്തപ്പോള്‍ അവരെ ദീനിലേക്കു മടക്കിക്കൊണ്ടു വാരാനും ഉറപ്പിച്ചു നിര്‍ത്താനും ശ്രമിച്ചു. എക്കാലവും ഇതിനു സമര്‍ത്ഥരായ ഒരു വിഭാഗത്തെ വാര്‍ത്തെടുക്കാനായിട്ടാണ് ദാറുല്‍ ഉലൂം സ്ഥാപിച്ചത്. 
ഖുര്‍ആന്‍-ഹദീസില്‍ കൂടി സ്ഥിരീകരിക്കപ്പെട്ട് ദീനിന്‍റെ നിയമങ്ങളെ ശക്തമായി നിലനിര്‍ത്തുകയും അതിനെതിരില്‍ വരുന്ന എല്ലാ വാദഗതികളെയും തുറന്നുകാട്ടുകയും മുസ്ലിംകള്‍ക്കിടയിലുള്ള ഭിന്നിപ്പുകളെ ഇല്ലാതാക്കി, അവര്‍ക്കിടയില്‍ ഐക്യവും സഹകരണവും ഉണ്ടാക്കിത്തീര്‍ക്കുകയും വിശ്വാസ-കര്‍മ്മ-വൈജ്ഞാനിക-സംസ്കരണ പ്രവര്‍ത്തനങ്ങള്‍ തമ്മില്‍ ഏകോപിപ്പിക്കലുമായിരുന്നു ഈ സരണിയുടെ അടിസ്ഥാന ലക്ഷ്യം. ഈ ലക്ഷ്യത്തില്‍ അണിചേരുന്ന എല്ലാവരും ദേവ്ബന്ദികള്‍ തന്നെയാണ്. ഈ മഹാന്മാര്‍ ദീനിന്‍റെ ഭിന്നിച്ചു നിന്ന എല്ലാ ശാഖകളെയും യോജിപ്പിച്ച് ഒരേ ചരടില്‍ കോര്‍ത്തിണക്കി. ത്വരീഖത്തില്‍ നിന്നും അകന്നു നിന്നു വെറും ബാഹ്യ ശരീഅത്തിനെയും, ശരീഅത്തിനു യാതൊരു വിലയും കല്‍പ്പിക്കാത്ത തീവ്രമായ ത്വരീഖത്ത് വാദത്തെയും അകറ്റി നിര്‍ത്തി രണ്ടിനെയും ഒരു പക്ഷിയുടെ ഇരു ചിറകുകളാക്കി കൂട്ടിയിണക്കി. രണ്ടും സമ്മേളിപ്പിച്ചുകൊണ്ടു പ്രശോഭിതമായ സത്യസരണി തെളിച്ചു. ത്വരീഖത്തിന്‍റെ തന്നെ വ്യത്യസ്ത ശാഖകളെ തമ്മില്‍ യോജിപ്പിച്ചു. ഒരു കയ്യില്‍ ശരീഅത്തിന്‍റെ പാനപാത്രവും മറുകയ്യില്‍ ത്വരീഖത്തില്‍ അധിഷ്ഠിതമായ പ്രേമത്തിന്‍റെ രേഖകളുമായി സഞ്ചരിച്ചു. 
ഇതിനിടയില്‍, പുറത്തു നിന്ന് ക്രൈസ്തവതയും ആര്യസമാജവും ഖാദിയാനിസവും ശീഇസവുമെല്ലാം തലപൊക്കിയപ്പോള്‍ അവകളെയും, അകത്തു നിന്നും ഉയര്‍ന്ന അനാചാരങ്ങളുടെ വിളനിലമായ ബറേലവിസം, ശരീഅത്തിന്‍റെ പിന്തുണയില്ലാത്ത സൂഫിസം, മദ്ഹബ് നിഷേധം തുടങ്ങിയവയെയും അവര്‍ സധൈര്യം നേരിട്ടു. അങ്ങനെ സത്യമായ പാതയില്‍ ഉമ്മത്തിനെ നില നിര്‍ത്താന്‍ അശ്രാന്ത പരിശ്രമം തുടരുകയും അതിനെ വിജയിപ്പിച്ച് മധ്യമായ ശരീഅത്തിന്‍റെ പാതയില്‍ ജനത്തെ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തു. "എല്ലാ പിന്‍ഗാമികളിലും നീതിമാന്മാരായ സംഘം ഈ അറിവിനെ ഏറ്റെടുക്കുകയും അതിര്‍ലംഘിക്കുന്നവരുടെ കൈകടത്തലുകളും വിവരദോഷികളുടെ വ്യാഖ്യാനങ്ങളും നാശകാരികളുടെ മാറ്റത്തിരുത്തലുകളും ഇതില്‍ നിന്നും നീക്കം ചെയ്ത് (ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയും വൈജ്ഞാനിക മേഖലകളെ) സുരക്ഷിതമായി അവര്‍ നിലനിര്‍ത്തും" എന്ന ഹദീസിന്‍റെ വ്യക്തമായ തെളിവുകളായി ഇന്നും ദേവ്ബന്ദീ ഉലമാക്കള്‍ നിലകൊള്ളുന്നു. ഈ സത്യസുന്ദരമായ പാതയാണ് അവരുടെ വഴി. ഇതാണ് വിശ്വാസ-കര്‍മ്മ-വൈജ്ഞാനിക-സംസ്കരണ പാത. അതെ, അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ വ്യക്തമായ, സുന്ദരമായ, മധ്യമായ സല്‍സരണി. ഇതിനെ ശരിക്കും മനസ്സിലാക്കി അനുധാവനം ചെയ്യാന്‍ അല്ലാഹു നാം ഏവര്‍ക്കും അനുഗ്രഹം പ്രദാനം ചെയ്യട്ടെ. ആമീന്‍. 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്, 
💊 *സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...