Tuesday, March 31, 2020

കാഞ്ഞാര്‍, മര്‍ഹൂം മൗലാനാ മുഹമ്മദ് ഹുസൈന്‍ മളാഹിരി


മര്‍ഹൂം മൗലാനാ മുഹമ്മദ് ഹുസൈന്‍ മളാഹിരി, കാഞ്ഞാര്‍.
അനുസ്മരണം 
ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(എക്സിക്യുട്ടീവ് മെമ്പര്‍, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
https://swahabainfo.blogspot.com/2020/03/blog-post_53.html?spref=tw 
അളവറ്റ ദയാലുവും മഹാ കാരുണികനുമായ അല്ലാഹു ധാരാളം അനുഗ്രഹങ്ങള്‍ ചെയ്ത ഒരു വ്യക്തിത്വമാണ് മൗലാനാ മുഹമ്മദ് ഹുസൈന്‍ മളാഹിരി. കേരളത്തിലെ ഇസ്ലാമിക നവോത്ഥാന രംഗത്ത് അതിമഹത്തായ സേവനങ്ങള്‍ ചെയ്ത കാഞ്ഞാര്‍ മൗലാനാ മുഹമ്മദ് മൂസാ മമ്പഈ (റഹ്) യുടെ സഹോദരനായ മൗലാനാ മളാഹിരി ജേഷ്ഠ സഹോദരന്‍റെ പ്രേരണയും മാര്‍ഗ്ഗ ദര്‍ശനവും അനുസരിച്ച് ഇല്‍മുമായി ബന്ധപ്പെട്ടു. ആലുവ കുഞ്ഞുണ്ണിക്കരയില്‍ മഹാനായ മൗലാനാ മുഹമ്മദ് നൂഹ് അല്‍ ഖാസിമിയുടെ ശിഷ്യനായി പഠനം ആരംഭിച്ചു. ഇല്‍മിനോടൊപ്പം ദിക്റിനും പ്രത്യേക സ്ഥാനം നല്‍കുന്ന സഹാറന്‍പൂറിലെ ജാമിഅ മളാഹിറുല്‍ ഉലൂമില്‍ പഠനം പൂര്‍ത്തീകരിച്ചു. ഇവിടെ വെച്ച് റൈഹാനത്തുല്‍ ഹിന്ദ് ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്) യുടെ ശിഷ്യത്വത്തിന് ഭാഗ്യമുണ്ടായി. 
പഠനാനന്തരം ദര്‍സുകളും തബ്ലീഗ് പ്രവര്‍ത്തനങ്ങളും ഒരുമിച്ച് മുമ്പോട്ട് നീക്കി. ഇതിനിടയില്‍ ആദരണീയ ഗുരുവര്യന്‍ നൂഹ് മൗലാനായോടൊപ്പം ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്‍റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുകയും ശൈഖുനാ ഹസന്‍ ഹസ്രത്തിനോടൊപ്പം ആലുവ വാഴക്കുളം, ജാമിഅ ഹസനിയ്യയുടെ സംസ്ഥാപനത്തില്‍ പങ്കെടുക്കുകയും ചെയ്തു. പില്‍ക്കാലത്ത് ജംഇയ്യത്തിന്‍റെ സംസ്ഥാന ജന. സെക്രട്ടറിയും ശേഷം സംസ്ഥാന പ്രസിഡന്‍റുമായി പ്രവര്‍ത്തിച്ചു. അവസാനം ജംഇയ്യത്തിന്‍റെ രക്ഷാധികാരി ആയിരിക്കവേയാണ് വിയോഗം സംഭവിക്കുന്നത്. ജാമിഅ ഹസനിയ്യയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുകയും അവസാനം ട്രസ്റ്റ് മെമ്പറായി കഴിയുകയും ചെയ്തു. കൂടാതെ മുവാറ്റുപുഴ പേട്ട ജുമുഅ മസ്ജിദ്, കാഞ്ഞിരപ്പള്ളി നൈനാര്‍ മസ്ജിദ് മുതലായ പ്രധാന മസ്ജിദുകളില്‍ ഖത്തീബായും സേലം മളാഹിറുല്‍ ഉലൂം, ഇടത്തല അല്‍ ജാമിഅത്തുല്‍ കൗസരിയ്യ തുടങ്ങിയ മദ്റസകളില്‍ മുദര്‍രിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 
എഴുത്തും വായനയും തുടക്കം മുതലേ പതിവാക്കിയ വ്യക്തിത്വമായിരുന്നു. ചെറുതും വലുതുമായ രചനകളും ഗ്രന്ഥങ്ങളും മാത്രമല്ല, മലയാളം, ഉറുദു, അറബി ഭാഷകളിലുള്ള ആനുകാലികങ്ങളും ധാരാളമായി വായിച്ചിരുന്നു. അത്ഭുതകരമായ ഓര്‍മ്മയായിരുന്നു. വിനീതന്‍റെ പല സംശയങ്ങള്‍ക്കും വിശദമായ മറുപടി നല്‍കി സഹായിച്ചിട്ടുണ്ട്. തദവസരങ്ങളില്‍ രചനകളും മാസികകളും വളരെ കൂടുതലായി ഉദ്ധരിക്കുന്നത് കേട്ട് ആശ്ചര്യപ്പെട്ടിട്ടുണ്ട്. 
മൗലാനാ മളാഹിരി ശക്തിയുള്ള തൂലികയുടെ ഉടമയായിരുന്നു. ദാറുല്‍ ഉലൂം ശതവാര്‍ഷിക സുവനീര്‍, ശൈഖ് ഹസന്‍ ഹസ്രത്ത് സ്മരണിക മുതലായവയില്‍ ദാറുല്‍ ഉലൂം ദേവ്ബന്ദിനെയും ദേവ്ബന്ദീ ഉലമാഇനെയും കുറിച്ച് എഴുതിയ ലേഖനങ്ങള്‍ അത്യുജ്ജ്വലമാണ്. വിവിധ മദ്റസകള്‍ ഇറക്കിയിരുന്ന വാര്‍ഷിക പതിപ്പുകളിലും ആവേശത്തോടെ ഇതേ വിഷയം തന്നെ തെരഞ്ഞെടുത്തിരുന്നു. ഇടക്കാലത്ത് തബ്ലീഗിന്‍റെ പേരും പറഞ്ഞ് ചില തല്‍പര കക്ഷികള്‍ ദേവ്ബന്ദീ ഉലമാഇനെതിരില്‍ അക്രമങ്ങള്‍ അഴിച്ച് വിട്ടപ്പോള്‍ മൗലാനാ മളാഹിരിയുടെ ദേവ്ബന്ദീ ലേഖനങ്ങള്‍ അവയെ പ്രതിരോധിക്കുക മാത്രമല്ല, പലതിനെയും കടന്ന് കയറി, തകര്‍ത്ത് കളയുകയും ചെയ്തു എന്നതാണ് വാസ്തവം.! ഇതിന്‍റെ പേരില്‍ ധാരാളം ആക്ഷേപങ്ങള്‍ക്ക് ഇരയായെങ്കിലും അതിനെയൊന്നും വക വെയ്ക്കാതെ അല്ലാഹുവിന്‍റെ അടിമ മുന്നോട്ട് നീങ്ങി. അന്നസീമിലും ബലാഗിലും ഇതിന് മുമ്പ് ഹഖീഖത്ത്, ഇംദാദ്, അല്‍ ഖാഇദ് എന്നീ മാസികകളിലും മൗലാനാ എഴുതിയിട്ടുള്ള ലേഖനങ്ങള്‍ വളരെ ഉജ്ജ്വലമായിരുന്നു. 
മഹാന്മാരുടെ പ്രഭാഷണങ്ങള്‍ തര്‍ജ്ജുമ ചെയ്യുന്ന വ്യക്തിത്വം എന്ന നിലയിലാണ് മൗലാനാ കൂടുതല്‍ പ്രകാശിച്ചത്. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് അദ്ധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനിയുടെ ധാരാളം പ്രഭാഷണങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പൂന്തുറയില്‍ നടന്ന സനദ് ദാന സമ്മേളനത്തില്‍ മൗലാനാ മദനി അമാനത്തിനെ കുറിച്ച് നടത്തിയ പ്രോജ്ജ്വല പ്രഭാഷണം ആവേശത്തോടെയും കരഞ്ഞുകൊണ്ടും നടത്തിയ വിവര്‍ത്തനം ഇന്നും മനസ്സില്‍ ശബ്ദമുയര്‍ത്തുന്നു. മുഫക്കിറുല്‍ ഇസ്ലാം മൗലാനാ അലി മിയാന്‍, മഹ്ബൂബെ മില്ലത്ത് ഇബ്റാഹീം സുലൈമാന്‍ സേഠ്, ഫഖ്റെ ദാറുല്‍ ഉലൂം മൗലാനാ സഈദ് അഹ്മദ് പാലന്‍പൂരി മുതലായ വേറെയും ധാരാളം മഹത്തുക്കളുടെ പ്രഭാഷണങ്ങള്‍ മൗലാനാ മളാഹിരി നിര്‍വ്വഹിച്ചിട്ടുണ്ട്. പല തര്‍ജ്ജുമകളും തര്‍ജ്ജുമയെന്ന് തോന്നാത്ത നിലയില്‍ സ്വതസിദ്ധമായ ശൈലിയിലായിരുന്നു. മൗലാനാ പാലന്‍പൂരി ഒരിക്കല്‍ പ്രഭാഷണത്തില്‍ പറഞ്ഞു: ഞാന്‍ മത്നുകള്‍ (മൂല വാചകങ്ങള്‍) മാത്രമാണ് പറയുന്നത്, മൗലാനാ മളാഹിരി ശറഹ് (വ്യാഖ്യാനം) സഹിതമാണ് നിങ്ങള്‍ക്ക് തര്‍ജ്ജുമ ചെയ്ത് തരുന്നത്.! 
വേഷവിധാനങ്ങളും ആഹാര--പാനീയങ്ങളും സംസാര-പെരുമാറ്റങ്ങളും വളരെ ലളിതവും കാഞ്ഞാറിന്‍റെ ഗ്രാമീണത നിറഞ്ഞതുമായിരുന്നു. ഒരിക്കല്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വലിയൊരു ബാഗ് തോളില്‍ വെച്ച് സാധാരണക്കാരനെ പോലെ നടന്നു നീങ്ങുന്നത് കാണുകയുണ്ടായി. 
തിരുവനന്തപുരത്ത് ദീനിന്‍റെ പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കേ വയറിന് അസുഖം വന്നു. തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. ഇതിനിടയിലും അടുത്തുള്ളവരോടെല്ലാം ദീനിന്‍റെ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു. വിയോഗത്തിന് രണ്ടാഴ്ച മുമ്പ് നടന്ന മൗലാനാ മുഹമ്മദ് ഇല്‍യാസ് കൗസരിയുടെ മകന്‍റെ നികാഹിന് ഈരാറ്റുപേട്ട പുത്തന്‍പള്ളിയില്‍ മൗലാനാ മളാഹിരിയും വന്നിരുന്നു. പണ്ടേ ക്ഷീണിച്ചിരുന്ന ശരീരം കൂടുതല്‍ ക്ഷീണിച്ചിരിക്കുന്നു. പക്ഷെ, എല്ലാവരെയും നല്ല ഓര്‍മ്മയുണ്ടായിരുന്നു. നികാഹിന് ശേഷം നടത്തിയ ദുആ ഒരു ഉപദേശവും യാത്ര ചോദിക്കലുമായി അനുഭവപ്പെട്ടു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം രോഗം കഠിനമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. .... പുലര്‍ക്കാലത്ത് അല്ലാഹുവിന്‍റെ ഈ ദാസന്‍ പടച്ചവനിലേക്ക് യാത്രയായി. റഹിമഹുല്ലാഹു റഹ്മത്തല്‍ അബ്റാര്‍. 
മൗലാനാ മര്‍ഹൂമിന്‍റെ ജനാസയിലേക്ക് പോകുന്ന വഴി ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് അഖിലേന്ത്യാ അദ്ധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനിയുടെ അനുശോചന സന്ദേശം വന്നെത്തി. അനുഗ്രഹീത ദുആയോടൊപ്പം സുന്ദര സ്മരണ കൂടിയായ പ്രസ്തുത വരികള്‍ ഉദ്ധരിച്ചുകൊണ്ട് എളിയ കുറിപ്പ് അവസാനിപ്പിക്കുന്നു: 
മൗലാനാ ഹുസൈന്‍ മളാഹിരിയുടെ വേര്‍പാട് വലിയൊരു നഷ്ടം.! ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്‍റെ രക്ഷാധികാരിയും ദീനിന്‍റെ വിവിധ പരിശ്രമങ്ങളില്‍ മുന്നിട്ട് നിന്ന വ്യക്തിത്വവുമായിരുന്ന മൗലാനാ മളാഹിരിയുടെ വേര്‍പാട് വലിയ ദുഃഖവും വലിയ നഷ്ടവുമാണ്. മൗലാനാ മളാഹിരി സഹാറന്‍പൂര്‍ മളാഹിറുല്‍ ഉലൂമിന്‍റെ സന്തതിയും ദാറുല്‍ ഉലൂമിന്‍റെ വലിയൊരു വക്താവുമായിരുന്നു. പരിശുദ്ധ ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയും നേര്‍ചിത്രമായ ദാറുല്‍ ഉലൂം മസ്ലകില്‍ മരണം വരെയും അടിയുറച്ച് നില്‍ക്കുകയും ഈ വിഷയത്തില്‍ വലിയ മാതൃക കാട്ടുകയും ചെയ്തു. ജീവിതം മുഴുവന്‍ വിവിധ പരിശ്രമങ്ങളില്‍ കഴിഞ്ഞ മൗലാനാ മര്‍ഹൂം അവര്‍കള്‍ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്‍റെ വലിയൊരു പോരാളിയായിരുന്നു. ജംഇയ്യത്തിന്‍റെ വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ച മൗലാനാ മളാഹിരി അവസാന കാലത്ത് ജംഇയ്യത്തിന്‍റെ രക്ഷാധികാരിയായിരുന്നു. അല്ലാഹു മൗലാനാ മര്‍ഹൂമിന് പരിപൂര്‍ണ്ണ മഗ്ഫിറത്ത് - മര്‍ഹമത്ത് നല്‍കട്ടെ.! 
 മൗലാനായുടെ വിയോഗ വാര്‍ത്ത കേരളം മുഴുവന്‍ മാത്രമല്ല ദാറുല്‍ ഉലൂം ദേവ്ബന്ദ് പോലുള്ള കേന്ദ്ര സ്ഥലങ്ങളിലും പ്രചരിച്ചു. മഹാന്മാര്‍ മൗലാനാക്ക് വേണ്ടി ദുആ ചെയ്തു. ശിഷ്യരും സ്നേഹിതരും കാഞ്ഞാറിലേക്കൊഴുകി. കുടയത്തൂര്‍ ജുമുഅ മസ്ജിദില്‍ നടന്ന ഉലമാ മഹത്തുക്കളുടെ ഉപദേശങ്ങളിലും ദുആയിലും തുടര്‍ന്ന് നടന്ന ജനാസാ നമസ്കാരത്തിലും ആയിരക്കണക്കിന് സഹോദരങ്ങള്‍ പങ്കെടുത്തു. എല്ലാവരും സ്നേഹാദരങ്ങളോടെ യാത്രയാക്കി. അല്ലാഹു മര്‍ഹൂമിന്‍റെ ദറജകള്‍ ഉന്നതമാക്കട്ടെ. മഹാന്മാരോടൊപ്പം വിശിഷ്യാ സയ്യിദുല്‍ കൗനൈന്‍ ഖാതിമുന്നബിയ്യീന്‍ മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോടൊപ്പം മൗലാനാ മര്‍ഹൂമിനെയും നാം എല്ലാവരെയും സമുന്നത സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂട്ടട്ടെ. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ മൗലാനായുടെ സാധുവായ സഹധര്‍മിണി ജീവിച്ചിരിക്കുന്നുണ്ട്. അല്ലാഹു അവര്‍ക്ക് ആഫിയത്തുള്ള ദീര്‍ഘായുസ്സും സമാധാനവും സന്തോഷവും നല്‍കട്ടെ.! പടച്ചവന്‍റെ കൃപയാല്‍ ഇല്‍മും ദിക്റും ദഅ് വത്തുമായി ബന്ധമുള്ള മക്കളെയും മരുമക്കളെയും അല്ലാഹു മൗലാനക്ക് കൊടുത്തു. മൂത്ത മകന്‍ ശഫീഖ് അഹ് മദ് മര്‍ഹൂമും ഒരു മകള്‍ ശമീമ മര്‍ഹൂമയും പടച്ചവനിലേക്ക് യാത്രയായി. മറ്റ് മക്കള്‍ ഇവരാണ്:- ഹാഫിള് റഫീഖ് അഹ്മദ് മൗലവി അല്‍ കൗസരി, മുനീര്‍ അഹ് മദ് മൗലവി നജ്മി, സുഹൈല്‍ അഹ് മദ് മനാരി ഖാസിമി, അമീന്‍ അഹ് മദ് സാഹിബ്, ആലിമ സുമയ്യാ ബീവി, ആലിമ മുഹ്സിന ബീവി, ഹാഫിസ് ഫള്ലുല്‍ ഹഖ് മൗലവി അല്‍ കൗസരി, സ്വാദിഖ് സാഹിബ്, റഹ് മാനായ റബ്ബ് ഇവരെല്ലാവരെയും കൂടുതല്‍ അനുഗ്രഹിക്കട്ടെ പരമ്പരയായി ദീനിലും ദുന്‍യാവിലും ഉയരാനും വളരാനും തൗഫീഖ് നല്‍കട്ടെ.! നാമെല്ലാവരെയും ഉന്നത മുന്‍ഗാമികളുടെ ഉത്തമ പിന്‍ഗാമികളാക്കട്ടെ.!
🔹🔹🔹Ⓜ🔹🔹🔹 
മയ്യിത്ത് സംസ്കരണം, അനുശോചനം, ഈസ്വാല്‍ സവാബ് മുതലായ പ്രധാന നന്മകളെ കുറിച്ച് പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് ഈ രചനകള്‍ പാരായണം ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക:
🔹 മയ്യിത്ത് സംസ്കരണം.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം, ഓച്ചിറ) 
🔹 ഈസ്വാല്‍ സ്വവാബ്: 
 മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
🔹  മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.! 
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്) 
🔹  ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.! 
-ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ 
🔹🔹🔹Ⓜ🔹🔹🔹 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്... 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഇസ് ലാമിക് ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

28. ഇന്ത്യ, ഇസ് ലാം, മുസ് ലിംകള്‍.! -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


ഇന്ത്യ, ഇസ് ലാം, മുസ് ലിംകള്‍.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)

28. തുടര്‍ന്ന് മൂത്ത മകന്‍ ഇബ്റാഹീം ലോധി അധികാരം ഏറ്റെടുത്തെങ്കിലും ഇദ്ദേഹം ബലഹീനനായ ഭരണാധികാരിയായിരുന്നു. 932-ല്‍ ബാബര്‍ ഇന്ത്യയെ അക്രമിച്ചു. പാനീപത്തില്‍ നടന്ന യുദ്ധത്തില്‍ ഇബ്റാഹീം ലോധി കൊല്ലപ്പെട്ടു. ഇന്ത്യയില്‍ മുഗള്‍ ഭരണം സ്ഥാപിതമായി. അന്നത്തെ പ്രധാന സൂഫിവര്യനായ ശൈഖ് അബ്ദുല്‍ ഖുദ്ദൂസ് ഗന്‍ഗോഹിയും ശിഷ്യഗണങ്ങളും ഇബ്റാഹീം ലോധിയുടെ സൈന്യത്തിലുണ്ടായിരുന്നു. പരാജയത്തെ തുടര്‍ന്ന് ബാബര്‍ ഇവരെയെല്ലാം പിടികൂടുകയും പാനീപത്തില്‍ നിന്നും ദില്ലിയിലേക്ക് കാല്‍നടയായി കൊണ്ടുവരികയും ചെയ്തു. ശേഷം ഇവരെ മോചിപ്പിച്ചു. ശൈഖ് അബ്ദുല്‍ ഖുദ്ദൂസ് നാട്ടിലെത്തിയപ്പോള്‍ ബാബറിന് കത്തെഴുതുകയും നല്ല നിലയില്‍ ഭരണം നടത്തണമെന്ന് ഉപദേശിക്കുകയും ചെയ്തു. 
https://swahabainfo.blogspot.com/2020/03/28_31.html?spref=tw
ഇതിന് മുമ്പുള്ള ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: 
https://swahabainfo.blogspot.com/2020/01/blog-post_10.html?spref=tw
പ്രസിദ്ധീകരണം:
സ്വഹാബ ഫൗണ്ടേഷന്‍ 
ഇസ് ലാമും, മുസ് ലിംകളും, ഇന്ത്യയും തമ്മിലുള്ള ബന്ധം ലോകത്തിന്‍റെ ആദ്യം മുതല്‍ക്കുള്ളതും ഇന്നും എന്നും ശക്തമായി നിലനില്‍ക്കുന്നതുമാണ്. എന്നാല്‍ ദുഖകരമെന്ന് പറയട്ടെ, ചില കറുത്ത ശക്തികള്‍ അത് മുറിച്ച് മാറ്റാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നു. അതിന് അവര്‍ സ്വീകരിച്ച പ്രധാന മാര്‍ഗ്ഗമാണ് മാതൃകാപരവും അനുഗ്രഹീതവുമായ ചരിത്ര വസ്തുതകളെ വളച്ചൊടിച്ച്, അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും കൂട്ടിയിണക്കിക്കൊണ്ടുള്ള പ്രചണ്ഠമായ പ്രചാരണങ്ങള്‍. എന്നാല്‍ നല്ലവരും നന്മകളും മാത്രമായിട്ടേ ഇസ്ലാമിനും മുസ്ലിംകള്‍ക്കും മുഴുവന്‍ ഭാരതീയര്‍ക്കും ബന്ധമുള്ളൂ. ബന്ധമുണ്ടാകാന്‍ പാടുള്ളൂ. പടച്ചവന്‍റെ അനുഗ്രഹീത നാമത്തില്‍ ഈ വിഷയത്തില്‍ (ഇന്ത്യ, ഇസ് ലാം, മുസ് ലിംകള്‍.!) ഒരു പരമ്പര ആരംഭിക്കുകയാണ്. ഇതിന് നിര്‍മ്മാണാത്മക അഭിപ്രായങ്ങളും കൂട്ടിച്ചേര്‍ക്കലുകളും പ്രചാരണങ്ങളും നടത്തി മാന്യ അനുവാചകര്‍ക്കും ഇതില്‍ പങ്കാളികളാകാന്‍ കഴിയുന്നതാണ്. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.! 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്. 
------------------------------ 
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

9. പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.! -ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്)



പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.! 
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് 

-ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്) 
വിവ:ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

അനുഗ്രഹീത സേവകര്‍ 
റസൂലുല്ലാഹി  ക്ക് ആറ് വയസ്സുള്ളപ്പോള്‍ മാതാവ് മദീനയിലേക്ക് പോയി. മടക്ക യാത്രയില്‍ അബവാഅ് എന്ന സ്ഥലത്ത് വെച്ച് ഇഹലോക വാസം വെടിഞ്ഞു. തദവസരം ഉമ്മു അയ്മന്‍ ആണ് സേവനങ്ങള്‍ ചെയ്തത്. (മവാഹിബ്) തുടര്‍ന്ന് അബ്ദുല്‍ മുത്വലിബ് പരിപാലിച്ചു. എട്ട് വയസ്സായപ്പോള്‍ അബ്ദുല്‍ മുത്വലിബും യാത്രയായി. (ഇബ്നു ഹിഷാം) ശേഷം പിതൃവ്യന്‍ അബൂ ത്വാലിബ് വളര്‍ത്തുകയുണ്ടായി. (ഇബ്നു ഹിഷാം) 
ചെറുപ്പത്തില്‍ ഏതാനും ദിവസം അബൂലഹബ് സ്വതന്ത്രയാക്കിയ സുവൈബ പാല് കൊടുത്തു. തദവസരം ഹംസ (റ), അബൂസലമ (റ) ഇരുവരും അതേ പാല് കുടിച്ചിരുന്നു. ശേഷം ഹലീമ (റ) പാല് കുടിപ്പിച്ചു. തദവസരം അബ്ദുല്ലാഹ്, അനീസ, ശീമാഅ് എന്നവരും അതേ പാല് കുടിച്ചിരുന്നു. 
https://swahabainfo.blogspot.com/2020/03/9.html?spref=tw
തുടരും... 
സ്വന്തം നാട്ടിലും പരിസര പ്രദേശങ്ങളിലും പകര്‍ച്ച വ്യാധി പടരുകയും പല പ്രശ്‌നങ്ങളും സംഭവിക്കുകയും ചെയ്തപ്പോള്‍ ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്) രചിച്ച പ്രവാചക ചരിതങ്ങളും പ്രകീര്‍ത്തനങ്ങളും അടങ്ങിയ ഉത്തമ രചന.! ഇതിന്റെ സംഗ്രഹം മാന്യ അനുവാചകര്‍ക്ക് മുമ്പാകെ സമര്‍പ്പിക്കുന്നു. എല്ലാവരും ആദരവോടെ പാരായണം ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു. അല്ലാഹു സ്വീകരിക്കട്ടെ, എളുപ്പമാക്കട്ടെ.! 
ഈ രചനയില്‍ സര്‍വ്വ ലോക പരിപാലകനായ അല്ലാഹുവിനെയും ലോകാനുഗ്രഹി റസൂലുല്ലാഹി ﷺ യെയും സ്വഹാബത്തിനെയും സ്മരിക്കപ്പെടുമ്പോള്‍ ആദരവോടെ സ്മരിക്കാനും തസ്ബീഹും സ്വലാത്തും തര്‍ളിയത്തും ചൊല്ലാനും താല്‍പര്യപ്പെടുന്നു. 

അല്ലാഹുവിന്റെ തിരുവചനങ്ങള്‍ ഓതുകയും ജനങ്ങളെ സംസ്‌കരിക്കുകയും ഖുര്‍ആനും ഹദീസും പഠിപ്പിക്കുകയും ചെയ്ത പ്രവാചകനെ നിയോഗിച്ചതിലൂടെ സത്യവിശ്വാസികളുടെ മേല്‍ വലിയ അനുഗ്രഹം ചെയ്ത അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും.! 
പാപങ്ങള്‍ ഏറെ പൊറുക്കുന്ന പടച്ചവന്റെ കാരുണ്യവും ലോകാനുഗ്രഹി മുഹമ്മദുര്‍ റസൂലുല്ലാഹ്  യുടെ ശഫാഅത്തും ആഗ്രഹിക്കുന്ന ഈ മഹാപാപി, പ്രവാചക സ്‌നേഹികളോട് പറയുന്നു: ആദരവായ റസൂലുല്ലാഹി  യുടെ പ്രവാചകത്വത്തിന് മുമ്പും പിമ്പുമുള്ള അവസ്ഥകള്‍ വിവരിക്കുന്ന ഗദ്യങ്ങളും പദ്യങ്ങളുമടങ്ങിയതും കൂട്ടത്തില്‍ ആവശ്യമായ ഉപദേശങ്ങള്‍ ഉള്‍ക്കൊണ്ടതുമായ ഒരു രചന തയ്യാറാക്കാന്‍ ധാരാളം സഹോദരങ്ങള്‍ വിനീതനോട് ആവശ്യപ്പെടുകയുണ്ടായി. അനാചാരങ്ങളൊന്നും കാട്ടിക്കൂട്ടാതെ, വെള്ളിയാഴ്ച പോലെ ജനങ്ങള്‍ കൂടുന്ന സദസ്സുകളിലും വീട്ടില്‍ സ്ത്രീകളെ കൂട്ടിയിരുത്തിയും ഇത് പാരായണം ചെയ്താല്‍ കൂടുതല്‍ ഫലപ്രദമാകുമെന്നും അവര്‍ ഉണര്‍ത്തി. പകര്‍ച്ച വ്യാധി, ഭൂകമ്പം, വിലക്കയറ്റം പോലെയുള്ള ബാഹ്യമായ പ്രശ്‌നങ്ങളും അനാചാരം, നിഷേധം, പാപം പോലുള്ള ആന്തരികമായ കുഴപ്പങ്ങളും അധികരിച്ച ഈ സമയത്ത് ഇത്തരമൊരു രചന ഫലപ്രദമാണെന്ന് ചിന്തയുണ്ടായി. ഇത്തരം അപകടങ്ങള്‍ ഉണ്ടാകുന്ന സമയത്ത് പ്രവാചക സ്മരണകളും പ്രകീര്‍ത്തനങ്ങളും സ്വലാത്ത്-സലാമുകളും നടത്തുന്ന പതിവ് പണ്ട് മുതല്‍ക്കേയുണ്ട്. പല മഹത്തുക്കളും ബുഖാരി ശരീഫ് പൂര്‍ണ്ണമായി പാരായണം ചെയ്യാറുണ്ട്. തുടര്‍ച്ചയായി ഭൂകമ്പങ്ങള്‍ നടന്നിരുന്ന സമയത്താണ് ഹിസ്‌നുല്‍ ഹസീന്‍ രചിക്കപ്പെട്ടത്. കഠിന രോഗത്തില്‍ കഴിഞ്ഞ ഇമാം ബൂസിരി ബുര്‍ദ രചിക്കുകയും രോഗം ഭേദമാകുകയും ചെയ്ത സംഭവം പ്രസിദ്ധമാണ്. ആകയാല്‍ ദീനിയായ നന്മകളോടൊപ്പം ഇന്നത്തെ ഭൗതികമായ പ്രശ്‌നങ്ങളും ഇതിലൂടെ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഈ രചന ആരംഭിച്ചത് 1329 റബീഉല്‍ ആഖിര്‍ മാസത്തിലാണ്. കഴിഞ്ഞ റമദാന്‍ മുതല്‍ ഞങ്ങളുടെ നാട്ടിലും പരിസര പ്രദേശങ്ങളിലും വലിയ ക്ഷാമവും പകര്‍ച്ചാ വ്യാധികളുമായിരുന്നു. എന്നാല്‍ ഇതിന്റെ രചന ആരംഭിച്ചത് മുതല്‍ ഞങ്ങളുടെ നാട്ടില്‍ പ്രശ്‌നങ്ങള്‍ കുറഞ്ഞ് തുടങ്ങി. രചന പൂര്‍ത്തിയായപ്പോള്‍ കുഴപ്പങ്ങളും അവസാനിച്ചു. ആയതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇതിന്റെ പാരായണം കൂടുതല്‍ പ്രയോജനപ്രദമാകുമെന്ന് പ്രതീക്ഷിക്കുകയാണ്. കൂടാതെ ഈ രചനയില്‍ റസൂലുല്ലാഹി  യെ കുറിച്ച് അധികമായി സ്മരിക്കപ്പെടുന്നതിനാല്‍ സ്വലാത്തുകളും അധികരിക്കുന്നതാണ്. സ്വലാത്തുകളുടെ വര്‍ദ്ധനവ് എല്ലാ മഹാന്മാരും മുന്‍ഗണന കൊടുക്കുന്ന നന്മയും വലിയ നന്മകള്‍ അടങ്ങിയതുമാണ്. അത് കൊണ്ട് തന്നെ സ്വലാത്തിന്റെ മഹത്വങ്ങള്‍ ഇതിന്റെ അവസാന ഭാഗത്ത് പ്രത്യേകം കൊടുക്കുന്നുമുണ്ട്. ഇപ്രകാരം ഈ രചനയില്‍ റസൂലുല്ലാഹ്  യെ കുറിച്ച് അധികമായി സ്മരിക്കപ്പെടുന്നതിനാല്‍ പ്രവാചക സ്‌നേഹവും ഇതിലൂടെ ഉണ്ടാകുന്നതാണ്. ഇത്, നാളെ പരലോകത്ത് റസൂലുല്ലാഹ്  യുടെ സമുന്നതമായ ശഫാഅത്തിന് നിമിത്തവുമാണ്. 
ചുരുക്കത്തില്‍, ഈ രചനയിലൂടെ ഇഹത്തിലും പരത്തിലും ധാരാളം പ്രയോജനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുകയും അല്ലാഹുവിനോട് ദുആ ഇരക്കുകയും ചെയ്യുന്നു. സയ്യിദുല്‍ മുര്‍സലീന്‍ ഖാതിമുന്നബിയ്യീന്‍ ശഫീഉല്‍ മുദ്‌നിബീന്‍ റസൂലുല്ലാഹ്  യുടെ ബര്‍കത്ത് കൊണ്ട് അല്ലാഹു ഇതിനെ പൂര്‍ണ്ണതയിലെത്തിക്കുകയും സ്വീകരിക്കുകയും പ്രയോജന പ്രദമാക്കുകയും സര്‍വ്വ വിധ പ്രയാസ-പ്രശ്‌നങ്ങളില്‍ നിന്നുള്ള മോചനത്തിന് കാരണമാക്കുകയും ചെയ്യട്ടെ.! 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
പരമ്പരയായി പ്രസിദ്ധീകരിക്കുന്ന 
സ്വന്തം നാട്ടിലും പരിസര പ്രദേശങ്ങളിലും പകര്‍ച്ച വ്യാധി പടരുകയും പല പ്രശ്‌നങ്ങളും സംഭവിക്കുകയും ചെയ്തപ്പോള്‍ ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്) രചിച്ച പ്രവാചക ചരിതങ്ങളും പ്രകീര്‍ത്തനങ്ങളും അടങ്ങിയ  രചന,
പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.! 
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് ﷺ 

 ഇൗ രചന ആവശ്യമുള്ളവർ 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
Group -1
https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl 
Group -2 
https://chat.whatsapp.com/359zl3SYCWcEKgdCwqWUO0
Group -3 
https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
https://www.facebook.com/swahabaislamicfoundation 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
http://wa.me/9961955826
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഓച്ചിറ ദാറുല്‍ ഉലൂമിനെ സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന സയ്യിദ് ഹസനി അക്കാദമി യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 അല്‍ ഹസനാത്ത് ത്രൈമാസിക വരിക്കാരാകുന്നതിന്, 
💊 സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക:  http://wa.me/9961955826 
🌾 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

അത്യന്തം വേദനയോടെ ഒരു അപേക്ഷ.! - അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി



(സെക്രട്ടറി, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്) 
നന്മയുടെ പ്രചാരണത്തിന് ആത്മാര്‍ത്ഥമായ ത്യാഗപരിശ്രമങ്ങള്‍ നടത്തുന്ന തബ്ലീഗ് പ്രവര്‍ത്തനത്തിന്‍റെ കേന്ദ്രമായ മര്‍കസ് നിസാമുദ്ദീനിന് എതിരില്‍ മീഡിയകളില്‍ വളരെയധികം മോശമായ പ്രചാരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് അങ്ങേയറ്റം ദുഃഖകരവും വര്‍ഗ്ഗീയതയുടെ പിന്‍ബലത്തോട് കൂടിയുള്ളതുമാണ്. യാതൊരു അറിയിപ്പുമില്ലാതെ പെട്ടെന്ന് എന്തിനാണ് ഗവണ്‍മെന്‍റ് ലോക്ക്ഡൗണ്‍ നടത്തിയത് എന്നതായിരുന്നു യഥാര്‍ത്ഥത്തില്‍ മീഡിയകള്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്. വിവിധ ഉദ്ദേശങ്ങള്‍ക്കായി രാജ്യത്തെ വ്യത്യസ്ത പ്രദേശങ്ങളില്‍ കഴിയുന്ന ജനസഹസ്രങ്ങള്‍ക്ക് അവരുടെ നാടുകളിലും വീടുകളിലും എത്തിച്ചേരുന്നതിന് കുറഞ്ഞപക്ഷം ലോക്ക്ഡൗണിന് മുമ്പ് നാല്‍പത്തിയെട്ട്, അല്ലെങ്കില്‍ എഴുപത്തിരണ്ട് മണിക്കൂറെങ്കിലും സമയം നല്‍കണമായിരുന്നു. അങ്ങനെ ജനങ്ങള്‍ അവരുടെ വീടുകളില്‍ എത്തിച്ചേര്‍ന്നതിന് ശേഷം ലോക്ക്ഡൗണ്‍ ആരംഭിക്കണമായിരുന്നു. ഇന്ന് ഇന്ത്യയുടെ തലസ്ഥാനം അടക്കം പല ഭാഗങ്ങളിലും വിവിധ സംസ്ഥാനക്കാര്‍ വലിയ ദുഃഖത്തിലും ദുരിതത്തിലുമാണ്. അവരുടെ സഹായത്തിനുള്ള പ്രഖ്യാപനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അവരുടെ അവസ്ഥ വളരെ വേദനാജനകമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സംഘടനാപരവും മറ്റുമുള്ള സകല ഭിന്നതകളില്‍ നിന്നും ഉയര്‍ന്ന് നിന്ന് നിസാമുദ്ദീന്‍ മര്‍ക്കസിനെ പിന്തുണയ്ക്കുകയും അവരുടെ നിലപാടിന് ശക്തിപകരുകയും ചെയ്യണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. സങ്കീര്‍ണ്ണമായ ഈ സാഹചര്യത്തില്‍ പരസ്പരം ഭിന്നതകള്‍ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള വിമര്‍ശനങ്ങളും നിരീക്ഷണങ്ങളും ഒഴിവാക്കേണ്ടതാണ്. ഈ സമയത്ത് നമ്മുടെ സഹോദരങ്ങളെ കുറിച്ച് വിമര്‍ശനങ്ങള്‍ നടത്തുന്നവര്‍ യഥാര്‍ത്ഥത്തില്‍ വര്‍ഗ്ഗീയ വാദികള്‍ക്കാണ് ശക്തി പകരുന്നത്. അതെ, വര്‍ഗ്ഗീയ വാദികള്‍ യോഗി അയോധ്യയില്‍ പരിപാടി നടത്തിയതിനെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. ഡല്‍ഹി അടക്കം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുകയും വിശന്ന് വലയുകയും ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികളെ കുറിച്ചും അവര്‍ക്ക് സംസാരമില്ല. കൊറോണ വൈറസിലൂടെ ഉണ്ടായ നാശ-നഷ്ടങ്ങളെക്കാളും കൂടുതല്‍ നഷ്ടങ്ങളും മരണങ്ങളും ലോക്ക്ഡൗണ്‍ കൊണ്ടാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ തത്പര കക്ഷികള്‍ ഈ വിഷയത്തില്‍ ഒന്നും മിണ്ടാതെ മര്‍ക്കസ് നിസാമുദ്ദീനിന്‍റെ വിഷയം മാത്രം ഉയര്‍ത്തിക്കാട്ടിക്കൊണ്ടിരിക്കുകയാണ്. ആകയാല്‍ ഈ സമയത്ത് വല്ലതും സംസാരിക്കുന്നവര്‍ വിവരവും വിവേകവും മുറുകെ പിടിക്കുക. ഇസ്ലാമിനെയും മുസ്ലിംകളെയും തെറ്റിദ്ധരിപ്പിക്കാന്‍ ഗൂഢാലോചന നടത്തുന്നവരുടെ കെണിയില്‍ അറിയാതെ പോലും നാമാരും അകപ്പെടരുത്. അല്ലാഹു നമുക്ക് നല്ല കാര്യങ്ങള്‍ക്ക് തൗഫീഖ് നല്‍കട്ടെ.! 
https://swahabainfo.blogspot.com/2020/03/blog-post_31.html?spref=tw


ഡോക്ടര്‍ മുഹമ്മദ് സലീം സാര്‍: മത ദാര്‍ശനികതയുടെ വിനീത ഭാവം.! -മുഹമ്മദ് അയ്യൂബ് ഖാസിമി അല്‍ കാഷിഫി മുളക്കുഴ


ഡോക്ടര്‍ മുഹമ്മദ് സലീം സാര്‍: 
മത ദാര്‍ശനികതയുടെ വിനീത ഭാവം.! 
-മുഹമ്മദ് അയ്യൂബ് ഖാസിമി അല്‍ കാഷിഫി മുളക്കുഴ
മുഖത്ത് എടുത്തു കാണിക്കുന്ന വട്ടക്കണ്ണടയും പഴയൊരു അംബാസിഡര്‍ കാറും. ഇതായിരുന്നു പത്തനംതിട്ടക്കാരുടെ പ്രിയങ്കരനായ ഡോക്ടര്‍ സലിം സാര്‍. 
ദാഇയെ മില്ലത്ത് മൂസ മൗലാനാ (റഹ്) പത്തനംതിട്ടയില്‍ തുടങ്ങി വെച്ച ദീനീ പ്രബോധന പ്രവര്‍ത്തനങ്ങളുടെ പ്രചാരകനും സഹായിയും തുടര്‍ന്ന് നടത്തിപ്പുകാരനുമായി മര്‍ഹൂം സലീം സാര്‍ മാറി. കാഞ്ഞാര്‍ മുഹമ്മദ് മൂസാ മൗലാനാ (റഹ്) യുടെ മധ്യ കേരളത്തിലെ പ്രബോധന തട്ടകമായി പത്തനംതിട്ട മാറുന്നത് ഡോക്ടര്‍ സലീം സാര്‍ ഉള്‍പ്പെടെയുള്ള ദാഇകളുടെ തികഞ്ഞ പിന്തുണയോട് കൂടിയാണ്. പത്തനംതിട്ടയില്‍ ഒരു ദീനീ കേന്ദ്രം ഉയര്‍ന്നു വരണമെന്ന് മൂസാ മൗലാനാ (ന:മ) ആഗ്രഹിച്ചപ്പോള്‍ അത് നടത്തി കൊടുക്കാന്‍ മുന്‍പന്തിയില്‍ നിന്നതും ഡോക്ടര്‍ സലീം സാര്‍ ഉള്‍പ്പടെയുള്ള ദാഇകള്‍ ആയിരുന്നു. അങ്ങനെയാണ് കുലശേഖരപതിയില്‍ ഒരു ചെറിയ വീടിന്‍റെ ഉള്ളില്‍ കാഷിഫുല്‍ ഉലൂം അറബിക് കോളേജ് യാഥാര്‍ഥ്യമാകുന്നത്. കാഷിഫിന്‍റെ സ്ഥാപക സേവകരില്‍ ഒരാളും സ്ഥാപന നടത്തിപ്പിന് രൂപീകൃതമായ ഖുദ്ദാമുദ്ദീന്‍ ട്രസ്റ്റിന്‍റെ തുടക്കം മുതലുള്ള ജനറല്‍ സെക്രട്ടറിയുമാണ് ഡോക്ടര്‍ സലീം സാര്‍ മര്‍ഹൂം. 
പത്തനംതിട്ട നഗരത്തിന്‍റെ തിരക്കില്‍ നിന്ന് അല്പം മാറി വെട്ടിപ്പുറം എന്ന ചെറിയ ഗ്രാമത്തിലാണ് മര്‍ഹൂം ഡോക്ടര്‍ സലീം സാര്‍ ജന്മം കൊള്ളുന്നത്. മിടുക്കനായി പഠിച്ച് കെമിസ്ട്രിയില്‍ പി.എച്ച്.ഡി. കരസ്ഥമാക്കി അധ്യാപകനായി ജോലി നോക്കുമ്പോഴും പരിശുദ്ധ ദീനിന്‍റെ പ്രചാരണം തന്‍റെ കര്‍ത്തവ്യമായി അദ്ദേഹം മനസിലാക്കിയിരുന്നു. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നിന്ന് റിട്ടയര്‍മെന്‍റ് ചെയ്ത് പുറത്തിറങ്ങുമ്പോള്‍ അദ്ദേഹത്തിന്‍റെ ലക്ഷ്യം ഇനിയുള്ള കാലം പ്രബോധനരംഗത്തു സജീവമാകണമെന്നായിരുന്നു. 
പഴയൊരു അംബാസിഡര്‍ കാറില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഈ ദൗത്യ നിര്‍വ്വഹണത്തിനായി അദ്ദേഹം യാത്ര ചെയ്തു. ജമാഅത്തുകളെ സ്വീകരിക്കുവാനും അവരുടെ കൂടെ സമയം ചിലവഴിക്കാനും കൂടുതല്‍ താല്പര്യം പ്രകടിപ്പിച്ച അദ്ദേഹം, കാഷിഫുല്‍ ഉലൂമില്‍ നിന്ന് പുറത്തിറങ്ങുന്ന ആലിമീങ്ങളോട് ദഅ്വത്തിന്‍റെ രംഗത്ത് നിലയുറപ്പിക്കണമെന്ന് എപ്പോഴും പറയുമായിരുന്നു. തന്‍റെ വീടിനോട് ചേര്‍ന്ന് പെണ്‍കുട്ടികള്‍ക്ക് ബനാത്ത് നടത്തിയും നാടിന്‍റെ ദീനീ പുരോഗതിക്ക് മസ്ജിദും മദ്റസയും സ്ഥാപിച്ചും തന്‍റെ ശരീരവും സമ്പത്തും അല്ലാഹുവിന് വേണ്ടി അദ്ദേഹം സമര്‍പ്പിച്ചു. 
വെട്ടിപ്പുറം നൂര്‍ മസ്ജിദ് സ്ഥാപിച്ച ശേഷം അതിലെ സേവകരായി കാഷിഫുല്‍ ഉലൂമിലെ ആലിമീങ്ങളെ തന്നെ നിയമിക്കുന്നതില്‍ അദ്ദേഹത്തിന് നിര്‍ബന്ധ ബുദ്ധി ഉണ്ടായിരുന്നത് പോലെയായിരുന്നു നൂര്‍ മസ്ജിദിലെ ഇമാമീങ്ങളുടെ നിയമനങ്ങള്‍. നൂര്‍ മസ്ജിദ് സ്ഥാപിച്ച ആദ്യ റമദാനില്‍ തറാവീഹിന് ഇമാമായി ഈ വിനീതനെയാണ് സലീം സാര്‍ ഏല്പിച്ചത്. റമദാനിലെ അവസാന പത്തിലെ ഇഇ്തികാഫും ആ സമയത്ത് മസ്ജിദില്‍ ടെന്‍റ് കെട്ടിയതും, വീട്ടില്‍ നിന്ന് മസ്ജിദിലെ ജനാലയിലേക്ക് കയര്‍ വലിച്ച് കെട്ടിയതും, നോമ്പ് തുറയ്ക്കും ഇടയത്താഴത്തിനുമുള്ള വിഭവങ്ങള്‍ ആരെയും ബുദ്ധിമുട്ടിക്കാതെ സ്വന്തമായി തന്നെ കൈകാര്യം ചെയ്തതും ഈയുള്ളവന്‍റെ മനസ്സില്‍ ഇന്നും മായാത്ത ഓര്‍മ്മയായി നിലനില്‍ക്കുന്നുണ്ട്. വലിയൊരു നീളന്‍ കുടയും പിടിച്ച് കൊച്ചു കുട്ടികളോട് പോലും ചിരിച്ചു കാണിച്ച് നടന്നു നീങ്ങുന്ന ആ മനുഷ്യന്‍റെ രൂപം മനസ്സില്‍ പതിയാത്തവരായി ആരുമുണ്ടാവില്ല. വിനയത്തിന്‍റെയും ലാളിത്യത്തിന്‍റെയും പ്രതീകം.! അതിലുപരി സര്‍വ്വ ശക്തനായ അല്ലാഹുവിനെ ഭയപ്പെടുന്നതിലും ആഖിറത്തെ കുറിച്ചുള്ള സ്മരണയിലും വിതുമ്പി കഴിഞ്ഞിരുന്ന പരിത്യാഗി. ക്ലാപ്പനയില്‍ നിന്ന് സാഹിറ ബീവിയെ തന്‍റെ ജീവിത സഖിയാക്കി കുടുംബ ജീവിതം നയിക്കുമ്പോഴും ദീനീ പ്രബോധന രംഗം കൈവിടാതെ സൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അല്ലാഹു നല്‍കിയ അഞ്ചു പെണ്‍മക്കളെയും പണ്ഡിതന്മാരുള്‍പ്പടെയുള്ള നിസ്വാര്‍ത്ഥ ദീനീ പ്രവര്‍ത്തകരെ തിരഞ്ഞെടുത്ത് വിവാഹം ചെയ്തയച്ചു. 
ദഅ് വത്തിന്‍റെ വഴിയില്‍ രാജ്യത്തിന് പുറത്ത് പല തവണ സഞ്ചരിച്ചു. മഹത്തുക്കളായ നിരവധി പണ്ഡിതന്മാരുമായി ഉറച്ച ബന്ധം. എണ്‍പത്, തൊണ്ണൂറ് കാലഘട്ടങ്ങളില്‍ കാഷിഫുല്‍ ഉലൂം അറബിക് കോളേജിന്‍റെ സേവനത്തിനായി അഹോരാത്രം പാട് പെട്ടു. സ്ഥാപനത്തിലെ മുത്തഅല്ലിംകള്‍ പിന്നീട് ആലിമീങ്ങളായി മാറിയപ്പോഴും എവിടെ വച്ച് കണ്ടാലും ചേര്‍ത്ത് നിര്‍ത്തി 'ഇതെന്‍റെ  മകനാ' എന്ന് അഭിമാനത്തോടെ പറഞ്ഞിരുന്നത് സുഹൃത്തുക്കളില്‍ പലരും ഇപ്പോള്‍ പങ്ക് വെയ്ക്കുന്നു. മാത്രമല്ല, ഇടക്കാലത്ത് മുതഅല്ലിംകള്‍ക്ക് ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനും മര്‍ഹൂം സലീം സാര്‍ മുന്‍കൈയെടുക്കുകയും അങ്ങനെ സൂറത്തുല്‍ ഫാതിഹയുടെ അര്‍ത്ഥം ഇംഗ്ളീഷില്‍ പഠിപ്പിച്ചതും പിന്നീട് മദ്റസകളില്‍ തങ്ങളുടെ കുട്ടികള്‍ക്ക് അത് ഭംഗിയായി പഠിപ്പിച്ചു നല്‍കിയതും അദ്ദേഹത്തിന്‍റെ അനുസ്മരണ ചര്‍ച്ചയില്‍ പലരും നെടുവീര്‍പ്പോടെയാണ് ഓര്‍ത്തെടുത്തത്. 
ദഅ് വത്തിന്‍റെ വഴിയില്‍ തന്നെ അല്ലാഹുവിന്‍റെ വിളിക്കുത്തരം നല്‍കണമെന്ന ദീര്‍ഘകാല ആഗ്രഹം ദഅ് വത്തിന്‍റെ ആഗോള തലസ്ഥാനമായ ഡല്‍ഹി നിസാമുദ്ദീന്‍ മര്‍കസില്‍ വെച്ച് നിറവേറിയപ്പോള്‍ കഫന്‍ പുടവ തുണിക്കെട്ടിനൊപ്പം ഒരുക്കി വെച്ച്, കാത്തിരുന്ന മരണത്തെ പുല്‍കിയ നിസ്വാര്‍ത്ഥനെയാണ് ഡോക്ടര്‍ സലീം സാറിലൂടെ നമുക്ക് നഷ്ടമായത്. 
ഒരു പുരുഷായുസ്സ് മുഴുവന്‍ അല്ലാഹുവിന്‍റെ വഴിയില്‍ മാറ്റിവച്ച് യാത്രയായ അദ്ദേഹത്തിന്‍റെ ആത്മാവ് ഇല്ലിയ്യീനില്‍ പാറിപ്പറക്കുന്നുണ്ടാവാം. ഖബറിലേക്ക് വേണ്ടുവോളം ജാരിയായ സ്വദഖ മുന്നേ അയച്ചിട്ടാണ് അദ്ദേഹം ഇഹലോക വാസം വെടിഞ്ഞത്. 2020 മാര്‍ച്ച് 24 ചൊവ്വാഴ്ച ഡല്‍ഹി നിസാമുദ്ദീന്‍ മര്‍കസില്‍ മഗ്രിബ് നമസ്കരിച്ച് ഇശാഅ് വരെ നീണ്ടു നില്‍ക്കുന്ന സുദീര്‍ഘമായ 'ബയാന്‍' ശ്രവിച്ച് നമസ്കാരത്തിന് വുളൂഅ് എടുത്ത് തയ്യാറായി ഇരിക്കുമ്പോഴാണ് അല്ലാഹുവിന്‍റെ റഹ്മത്തിലേക്കു കൂട്ടി കൊണ്ടു പോകാന്‍ ദൂതന്‍ എത്തിയത്. പിറ്റേന്ന് ബുധനാഴ്ച സുബ്ഹിക്ക് ശേഷമുള്ള ബയാന്‍ കഴിഞ്ഞ് നാലാമത്തെ മകളുടെ ഭര്‍ത്താവ് മൗലവി നിസാമുദ്ദീന്‍ ഖാസിമി ജനാസ നമസ്കാരത്തിന് നേതൃത്വം നല്‍കി, എഴുപത്തി നാല് വര്‍ഷത്തെ ജീവിതം മണ്ണോടു അലിഞ്ഞു ചേര്‍ന്നു. 
മൗലാനാ ഉമര്‍ പാലന്‍പൂരി, മൗലാനാ ഉബൈദുല്ലാഹ് ബല്‍യാവി തുടങ്ങിയ മഹത്തുക്കള്‍ അന്ത്യ വിശ്രമം കൊള്ളുന്ന നിസാമുദ്ദീന്‍ മര്‍കസിനടുത്തുള്ള ഖബ്ര്‍സ്ഥാനില്‍ അദ്ദേഹം ഇപ്പോള്‍ വിശ്രമത്തിലാണ്. ആള്‍ക്കൂട്ടങ്ങളില്‍ താല്പര്യമില്ലാതിരുന്ന ഡോക്ടര്‍ സലീം സാര്‍ ആരവങ്ങളില്ലാതെ നമുക്കാര്‍ക്കും എത്തിപ്പെടാന്‍ കഴിയാതെ വളരെ ദൂരെ നിന്ന് നമ്മെ വിട്ട് പിരിഞ്ഞു. പെട്ടെന്നുള്ള വേര്‍പാടില്‍ നൊമ്പരപെടുന്ന അദ്ദേഹത്തിന്‍റെ ഭാര്യ-മക്കള്‍ക്കും മരുമക്കള്‍ക്കും അല്ലാഹു ക്ഷമയും സഹനതയും നല്‍കുമാറാകട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു കൊണ്ട് മര്‍ഹൂം ഡോക്ടര്‍ സലീം സാറിന്‍റെ പരലോക രക്ഷക്കായി ഏവരും ദുആ ചെയ്യണമെന്ന വസ്വിയ്യത്തോടെ...

Monday, March 30, 2020

8. പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.! -ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്)


പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.! 
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് 

-ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്) 
വിവ:ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

https://swahabainfo.blogspot.com/2020/03/8.html?spref=tw
അനുഗ്രഹീത ബാല്യം. !
ലോകാനുഗ്രഹി  യെ പാലൂട്ടി വളര്‍ത്തിയ ഹലീമ സഅദിയ്യ പറയുന്നു: പാല് കുടിച്ച് കഴിഞ്ഞ് റസൂലുല്ലാഹി  ആദ്യമായി മൊഴിഞ്ഞത് അല്ലാഹു അക്ബര്‍, അല്‍ഹംദുലില്ലാഹ്, സുബ്ഹാനല്ലാഹ് എന്നായിരുന്നു. കുട്ടികളുടെ കൂട്ടത്തില്‍ കളിക്കാതെ മാറി നിന്നിരുന്നു. (ബൈഹഖി) 
ഇബ്നു അബ്ബാസ് (റ) നിവേദനം. റസൂലുല്ലാഹി  യുടെ പാല്‍ കുടി വഴിയിലുള്ള സഹോദരി ശീമാഅ് പറയുന്നു: ഞാന്‍ റസൂലുല്ലാഹി  യോടൊപ്പം നടക്കുമ്പോള്‍ തിരുദൂതര്‍ക്ക് ഒരു മേഘം തണല്‍ വിരിച്ച് കൊടുക്കുമായിരുന്നു. (മവാഹിബ്) 
റസൂലുല്ലാഹി  യുടെ പാല്‍കുടിയെ കുറിച്ചുള്ള സംഭവം അത്യന്തം ഹൃദ്യമായ നിലയില്‍ ഹലീമ ബീവി (റ) വിവരിച്ചിട്ടുണ്ട്. അതില്‍ ചില വാക്യങ്ങള്‍ ഇവിടെയും ഉദ്ധരിക്കട്ടെ.! ഹലീമ സഅദിയ്യ (റ) പ്രസ്താവിക്കുന്നു: എന്‍റെ ഭര്‍ത്താവിനോടൊപ്പം ഞാനും പാല്‍ കുടിക്കുന്ന ഒരു കുഞ്ഞും ബനൂസഅദ് കുടുംബത്തിലെ സ്ത്രീകളോടൊപ്പം മക്കയിലേക്ക് പുറപ്പെട്ടു. അത് വലിയ ക്ഷാമത്തിന്‍റെ വര്‍ഷമായിരുന്നു. ദാരിദ്ര്യം കാരണം ഞങ്ങളുടെ പക്കല്‍ ഒന്നുമില്ലായിരുന്നു. തവിട്ടുനിറമുള്ള ഒരു കഴുതപ്പുറത്തായിരുന്നു ഞങ്ങളുടെ യാത്ര. കൂട്ടത്തില്‍ ഒരു പെണ്‍ ഒട്ടകവുമുണ്ടായിരുന്നു. അതിന് പാല്‍ തീരെ ഇല്ലായിരുന്നു. ഞാന്‍ ആഹാഹം ഒന്നും കഴിക്കാത്തതിനാല്‍ എന്‍റെ പാല്‍ മുഴുവന്‍ വറ്റി കുഞ്ഞ് രാത്രി മുഴുവനും ദാഹിച്ച് വിശന്ന് കരഞ്ഞിരുന്നു. എന്നാല്‍ ഈ ഞെരുക്കം മാറി വിശാലത ലഭിക്കണമെന്ന് ഞങ്ങള്‍ പ്രതീക്ഷ പുലര്‍ത്തി. ഞങ്ങളുടെ വാഹനം വളരെ പതുക്കെയാണ് യാത്ര ചെയ്തിരുന്നത്. ആദ്യമാദ്യം സഹയാത്രികര്‍ ഞങ്ങളെ പ്രതീക്ഷിച്ചുനിന്നിരുന്നെങ്കിലും അവസാനം അവര്‍ മടുത്ത് മുന്നോട്ട് നീങ്ങി. ഞങ്ങള്‍ പിന്നിലായി. വളരെ വൈകി ഞങ്ങള്‍ മക്കയിലെത്തി. കുഞ്ഞുങ്ങളെ അന്വേഷിച്ച് ഞാനും ഭര്‍ത്താവും കറങ്ങി നടന്നു. അവസാനം ഞങ്ങള്‍ റസൂലുല്ലാഹി  യുടെ അരികിലെത്തി. ഞങ്ങളുടെ സഹയാത്രികരെല്ലാം റസൂലുല്ലാഹി  യെ കണ്ടിരുന്നു. പക്ഷെ അനാഥയാണെന്നറിയുമ്പോള്‍ അവരെല്ലാം പിന്മാറുകയായിരുന്നു. അവര്‍ക്കെല്ലാം ഓരോ കുഞ്ഞുങ്ങളെ ലഭിച്ചു. എനിക്ക് ആരെയും ലഭിച്ചില്ല. റസൂലുല്ലാഹി  യെ കണ്ടുമടങ്ങാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചപ്പോള്‍ ഭര്‍ത്താവിനോട് ഞാന്‍ പറഞ്ഞു: കുഞ്ഞില്ലാതെ ഞാന്‍ മാത്രം മടങ്ങുന്നത് ശരിയായി തോന്നുന്നില്ല. ഈ അനാഥ കുഞ്ഞിനെ തന്നെ നമുക്ക് ഏറ്റെടുക്കാം. ഭര്‍ത്താവ് സമ്മതിച്ചുകൊണ്ടു പറഞ്ഞു: അല്ലാഹു നമുക്ക് ഈ കുഞ്ഞില്‍ ഐശ്വര്യം നല്‍കുമായിരിക്കും. 
ഹലീമ ബീവി (റ) വിവരിക്കുന്നു: ഞാന്‍ കുഞ്ഞിനെ ഏറ്റെടുത്ത് മടിയില്‍ വെച്ചതേയുള്ളൂ എന്‍റെ സ്തനങ്ങളില്‍ പാല്‍ നിറഞ്ഞു. കുഞ്ഞ് നന്നായി കുടിച്ചു. ശേഷം എന്‍റെ കുഞ്ഞും കുടിച്ചു. ഇരുവരും കിടന്നുറങ്ങി. ഇതുവരെ ഞങ്ങളുടെ കുഞ്ഞ് സ്വസ്ഥമായി ഉറങ്ങിയില്ലായിരുന്നു. തുടര്‍ന്ന് എന്‍റെ ഭര്‍ത്താവ് ഒട്ടകത്തിനടുത്ത് ചെന്ന് നോക്കിയപ്പോള്‍ അതിന്‍റെ അകിടുകളും നിറഞ്ഞിരിക്കുന്നു. അദ്ദേഹവും ഞാനും പാല്‍ നന്നായി കുടിച്ചു. അന്ന് രാത്രി ഞങ്ങളിരുവരും സമാധാനത്തോടെ ഉറങ്ങി. രാവിലെ ഉണര്‍ന്നപ്പോള്‍ ഭര്‍ത്താവ് പറഞ്ഞു: ഹലീമാ, അല്ലാഹുവില്‍ സത്യം നീ ഏറ്റെടുത്ത കുഞ്ഞ് ഐശ്വര്യം നിറഞ്ഞതുതന്നെ! ഞാന്‍ പറഞ്ഞു: അല്ലാഹുവില്‍ സത്യം മറ്റുള്ളവര്‍ ഞങ്ങളുടെ അടുത്തെത്താന്‍ പ്രയാസപ്പെടുന്ന വിധത്തില്‍ വാഹനം വേഗത്തില്‍ സഞ്ചരിച്ചു. എന്‍റെ സഹയാത്രികര്‍ പറഞ്ഞു: അബൂഖുവൈബിന്‍റെ മകളെ, നിനക്ക് നന്മ വരട്ടെ! ഒന്ന് ഞങ്ങളെയും പരിഗണിച്ച് പതുക്കെപ്പോകുക. ഇത് നിങ്ങള്‍ വരാന്‍ ഉപയോഗിച്ച വാഹനമല്ല. ഞാന്‍ പറഞ്ഞു: അല്ലാഹുവില്‍ സത്യം വാഹനം പഴയെ വാഹനം തന്നെയാണ്. അവര്‍ പറഞ്ഞു: ഇത് പുതിയ കാര്യമാണ്. 
ഹലീമ ബീവി പറയുന്നു: ഞങ്ങള്‍ നാട്ടിലെത്തി. ഞങ്ങളുടെ നാടിനേക്കാള്‍ ഉണങ്ങി വരണ്ട പ്രദേശം എനിക്ക് അറിയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവസ്ഥ മാറിമറിഞ്ഞു. ഈ അനുഗ്രഹീത കുഞ്ഞ് വന്നതിനുശേഷം വൈകുന്നേരങ്ങളില്‍ ആടുകള്‍ വയറുനിറഞ്ഞ് വരാന്‍ തുടങ്ങി. ഞങ്ങള്‍ അവയുടെ പാല്‍ കറന്ന് നന്നായി പാല്‍ കുടിച്ചു. ഇതുകണ്ട കുടുംബക്കാര്‍ ഞങ്ങളുടെ ആടുകള്‍ മേയുന്ന സ്ഥലത്ത് തന്നെ അവരുടെയും ആടുകളെ മേയ്ക്കണമെന്ന് ഇടയന്മാരട് നിര്‍ദ്ദേശിച്ചു. ദിവസങ്ങളിങ്ങനെ നീങ്ങി. അല്ലാഹുവിന്‍റെ ഭാഗത്തുനിന്നും അനഗ്രഹ-ഐശ്വര്യങ്ങള്‍ ഞങ്ങളുടെ മേല്‍ വര്‍ഷിച്ചുകൊണ്ടിരുന്നു. രണ്ട് വര്‍ഷമായപ്പോള്‍ പാല്‍ കുടി നിര്‍ത്തി ഇതര കുട്ടികളെ അപേക്ഷിച്ച് റസൂലുല്ലാഹി (സ) യുടെ ആരോഗ്യം കൂടുതല്‍ ശക്തമായിരുന്നു. ഞാന്‍ കുഞ്ഞിനെയും കൂട്ടി മാതാവിനടത്തെത്തി. ഈ കുഞ്ഞ് ഇനിയും ഞങ്ങളോടൊപ്പം തന്നെയുണ്ടാകണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. അതുകൊണ്ട് ഞങ്ങള്‍ ഉമ്മയോട് പറഞ്ഞു: കുഞ്ഞിനെ കുറച്ചുനാള്‍ കൂടി ഞങ്ങളോടൊപ്പം വിടുക. കുഞ്ഞ് കൂടുതല്‍ ആരോഗ്യവാനാകട്ടെ, മക്കയിലെ വ്യാധി കുഞ്ഞിനെ ബാധിക്കുമോ എന്നെനിക്ക് ഭയമുണ്ട്. ഞാനതിന് നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. അവസാനം മാതാവ് സമ്മതിച്ചു. ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങി.  
ഹലീമ ബീവി (റ) തുടരുന്നു: ഞങ്ങള്‍ മടങ്ങി ഏതാനും മാസമായപ്പോള്‍ റസൂലുല്ലാഹി  ആടിനെ മേയ്ക്കാന്‍ പോയിരിക്കുകയായിരുന്നു. ഇതിനിടയില്‍ എന്‍റെ മകന്‍ കരഞ്ഞുവിളിച്ചുകൊണ്ട് വീട്ടില്‍ വന്ന് ഞങ്ങളോട് പറഞ്ഞു: ശുഭ വസ്ത്രധാരികളായ രണ്ടുപേര്‍ എന്‍റെ ഖുറൈഷി സഹോദരനെ പിടിച്ച് മലര്‍ത്തിക്കെടത്തി വയറുകീറി! ഇതുകേട്ട പാടെ ഞാനും മകന്‍റെ പിതാവും ഓടിച്ചെന്ന് നോക്കിയപ്പോള്‍ റസൂലുല്ലാഹി  നില്‍ക്കുകയാണ്. മുഖത്ത് പരിഭ്രമത്തിന്‍റെ അടയാളമുണ്ട്. ഞാനും ഭര്‍ത്താവും കുഞ്ഞിനെ കെട്ടിപ്പിടിച്ച് കാര്യം തിരക്കി. റസൂലുല്ലാഹി  സംഭവം വിവരിച്ചു. രണ്ടുപേര്‍ വന്ന് എന്‍റെ വയറ് കീറി എന്തോ അന്വേഷിച്ചു. ഞങ്ങള്‍ റസൂലുല്ലാഹി (സ) യെയും കൂട്ടി കൂടാത്തിലെത്തി തദവസരം എന്‍റെ ഭര്‍ത്താവ് പറഞ്ഞു: കുഞ്ഞിന് വല്ല ബാധയുമുണ്ടോയെന്ന് എനിക്ക് സംശയമുണ്ട്. ആകയാല്‍ കുട്ടിയെ നമുക്ക് തിരിച്ചേല്‍പ്പിക്കാം. ഞങ്ങള്‍ കുട്ടിയെയും കൂട്ടി മാതാവിനടുത്തെത്തി. വളരെ നിര്‍ബന്ധിച്ചുകൊണ്ടുപോയതിനുശേഷം മടക്കിക്കൊണ്ടുവന്നതെന്തിനാണെന്ന് അവര്‍ തിരക്കി. ഞാന്‍ പറഞ്ഞു: അല്ലാഹു കുഞ്ഞിനെ നല്ല അവസ്ഥയില്‍ എത്തിച്ചു. എന്‍റെ ബാധ്യത പൂര്‍ത്തീകരിക്കപ്പെട്ടു. ഇതിനിടയില്‍ ചില സംഭവങ്ങളുണ്ടായി. അത് ഞങ്ങളെ ഭയപ്പെടുത്തി. അതുകൊണ്ട് നല്ല അവസ്ഥയില്‍ തന്നെ കുഞ്ഞിനെ എത്തിച്ചുതരാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. എനിക്കൊന്നും മനസ്സിലാകുന്നില്ല. സത്യം പോലെ പറയുക എന്ന് പറഞ്ഞുകൊണ്ട് അവര്‍ എന്നെ പിടിച്ചുനിര്‍ത്തി. അവസാനം ഞാന്‍ സംഭവം വിവരിച്ചു. അവര്‍ പറഞ്ഞു: എന്‍റെ കുഞ്ഞിന് ജിന്നുബോധയുണ്ടാകുമെന്നോ? ഒരിക്കലുമില്ല, അല്ലാഹുവില്‍ സത്യം പിശാച് അവനരുകില്‍ എത്തുകപോലുമില്ല. എന്‍റെ കുഞ്ഞിന്‍റെ കാര്യങ്ങളെല്ലാം അത്ഭുതം തന്നെ. ഞാന്‍ ചിലത് പറയട്ടെ? ഞാന്‍ പറഞ്ഞു: തീര്‍ച്ചയായും പറയുക. അവര്‍ പറഞ്ഞു:  ഈ കുഞ്ഞിനെ ഗര്‍ഭം ധരിച്ച സമയത്ത് എന്‍റെ ഉള്ളില്‍ നിന്നും ഒരു പ്രകാശം പുറപ്പെട്ടു. അതുകാരണം ശാമിലെ ബുസ്റ പട്ടണത്തിലെ മാളികകള്‍ പ്രകാശിച്ചു. ഗര്‍ഭമുറച്ചപ്പോള്‍ കാര്യങ്ങളെല്ലാം വളരെ എളുപ്പമായിരുന്നു. പ്രസവിച്ചപ്പോള്‍ ഈ രണ്ട് കൈകളും ഭൂമിയില്‍ കുത്തിയും ആകാശത്തേക്ക് ശിരസ്സുയര്‍ത്തിയുമായിരുന്നു (ഇബ്നുഹിശാം: 1/162-165) (ഇബ്നു ഹിഷാം) ഉദ്ധരണി വിശ്വനായകന്‍ 
ശൈശവവും ബാല്യത്തിലെ കുറെ ഘട്ടവും ഹലീമ ബീവിയുടെ അരുകിലാണ് റസൂലുല്ലാഹി  താമസിച്ചത്. ഇതിനിടയില്‍ രണ്ട് പ്രാവശ്യം റസൂലുല്ലാഹി  യുടെ അരികിലേക്ക് ജിബ്രീല്‍ (അ) വരികയും നെഞ്ച് കീറുകയും കഴുകുകയും ചെയ്തു. (തഫ്സീറെ അസീസി) ശാഹ് അബ്ദുല്‍ അസീസ് ദഹ്ലവി കുറിക്കുന്നു: ആദ്യ പ്രാവശ്യം കുട്ടികളുടെ കളികളോടുള്ള സ്നേഹമാണ് കഴുകി വൃത്തിയാക്കിയത്. രണ്ടാം പ്രാവശ്യം നന്മകളോടുള്ള സ്നേഹം നിറയ്ക്കുകയുണ്ടായി. ഇത് കൂടാതെ വേറെയും രണ്ട് പ്രാവശ്യവും കൂടി ഇപ്രകാരം കീറപ്പെടുകയും കഴുകപ്പെടുകയും ചെയ്തിട്ടുണ്ട്. ഒന്ന്, വഹ്യ് വഹിക്കാനുള്ള മനക്കരുത്ത് ഉണ്ടാകുന്നതിന് വേണ്ടിയായിരുന്നു. മറ്റൊന്ന് ഉപരിലോകത്ത് യാത്ര ചെയ്യാനുള്ള ശേഷി നല്‍കപ്പെടുന്നതിന് വേണ്ടിയായിരുന്നു. (തഫ്സീറെ അസീസി) 
തുടര്‍ന്ന് റസൂലുല്ലാഹി  മാതാവിലേക്ക് മടങ്ങിയെങ്കിലും ഏതാനും നാളുകള്‍ക്കകം മാതാവ് ഇഹലോകവാസം വെടിഞ്ഞു. ശേഷം റസൂലുല്ലാഹി  യെ പിതൃവ്യന്‍ അബൂത്വാലിബ് വളര്‍ത്തി. അക്കാലത്ത് മക്കയില്‍ വലിയ ക്ഷാമമുണ്ടായി. അബൂത്വാലിബും ജനങ്ങളും മഴയെ തേടുന്നതിന് പ്രാര്‍ത്ഥിക്കാന്‍ പുറപ്പെട്ടു. കൂട്ടത്തില്‍ റസൂലുല്ലാഹി  യും ഉണ്ടായിരുന്നു. തദവസരം റസൂലുല്ലാഹി  ആകാശത്തേക്ക് വിരലുകള്‍ ഉയര്‍ത്തി. ഉടനെ ശക്തമായ മഴ ആരംഭിച്ചു. (മവാഹിബ്) 
وَيَاهَنَا ابْنَةِ سَعْدٍ فَهِيَ قَدْ سَعَدَتْ 
سَعَادَةً قَدْرُهَا بَيْنَ الْوَرَي خَطِرٌ 
إِذْ أَرْضَعَتْ خَيْرَ خَلْقِ اللَّهِ كُلَّهِمْ 
هَذَا هُوَ الْفَوْزُ لَا مُلْكٌ وَلَا وَزْرٌ 
رَأَتْ لَهُ مُعْجِزَاتٍ فِي الرِّضَاعِ بَدَتْ 
وَشَاهَدَتْ بَرَكَاتٍ لَيْسَ تَنْحَصِرْ 
وَحَدَّثَتْ قَوْمَهُ أَهْلُ الْكِتَابِ بِمَا 
يَكُونُ مِنْ شَانِهِ مُذْشَخْصَهُ نَظَرُوا 
يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا 

عَلَي حَبِيبِكَ مَنْ زَاَنْتِ بِهِ الْعُصْرُ

തുടരും... 
സ്വന്തം നാട്ടിലും പരിസര പ്രദേശങ്ങളിലും പകര്‍ച്ച വ്യാധി പടരുകയും പല പ്രശ്‌നങ്ങളും സംഭവിക്കുകയും ചെയ്തപ്പോള്‍ ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്) രചിച്ച പ്രവാചക ചരിതങ്ങളും പ്രകീര്‍ത്തനങ്ങളും അടങ്ങിയ ഉത്തമ രചന.! ഇതിന്റെ സംഗ്രഹം മാന്യ അനുവാചകര്‍ക്ക് മുമ്പാകെ സമര്‍പ്പിക്കുന്നു. എല്ലാവരും ആദരവോടെ പാരായണം ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു. അല്ലാഹു സ്വീകരിക്കട്ടെ, എളുപ്പമാക്കട്ടെ.! 
ഈ രചനയില്‍ സര്‍വ്വ ലോക പരിപാലകനായ അല്ലാഹുവിനെയും ലോകാനുഗ്രഹി റസൂലുല്ലാഹി ﷺ യെയും സ്വഹാബത്തിനെയും സ്മരിക്കപ്പെടുമ്പോള്‍ ആദരവോടെ സ്മരിക്കാനും തസ്ബീഹും സ്വലാത്തും തര്‍ളിയത്തും ചൊല്ലാനും താല്‍പര്യപ്പെടുന്നു. 

അല്ലാഹുവിന്റെ തിരുവചനങ്ങള്‍ ഓതുകയും ജനങ്ങളെ സംസ്‌കരിക്കുകയും ഖുര്‍ആനും ഹദീസും പഠിപ്പിക്കുകയും ചെയ്ത പ്രവാചകനെ നിയോഗിച്ചതിലൂടെ സത്യവിശ്വാസികളുടെ മേല്‍ വലിയ അനുഗ്രഹം ചെയ്ത അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും.! 
പാപങ്ങള്‍ ഏറെ പൊറുക്കുന്ന പടച്ചവന്റെ കാരുണ്യവും ലോകാനുഗ്രഹി മുഹമ്മദുര്‍ റസൂലുല്ലാഹ്  യുടെ ശഫാഅത്തും ആഗ്രഹിക്കുന്ന ഈ മഹാപാപി, പ്രവാചക സ്‌നേഹികളോട് പറയുന്നു: ആദരവായ റസൂലുല്ലാഹി  യുടെ പ്രവാചകത്വത്തിന് മുമ്പും പിമ്പുമുള്ള അവസ്ഥകള്‍ വിവരിക്കുന്ന ഗദ്യങ്ങളും പദ്യങ്ങളുമടങ്ങിയതും കൂട്ടത്തില്‍ ആവശ്യമായ ഉപദേശങ്ങള്‍ ഉള്‍ക്കൊണ്ടതുമായ ഒരു രചന തയ്യാറാക്കാന്‍ ധാരാളം സഹോദരങ്ങള്‍ വിനീതനോട് ആവശ്യപ്പെടുകയുണ്ടായി. അനാചാരങ്ങളൊന്നും കാട്ടിക്കൂട്ടാതെ, വെള്ളിയാഴ്ച പോലെ ജനങ്ങള്‍ കൂടുന്ന സദസ്സുകളിലും വീട്ടില്‍ സ്ത്രീകളെ കൂട്ടിയിരുത്തിയും ഇത് പാരായണം ചെയ്താല്‍ കൂടുതല്‍ ഫലപ്രദമാകുമെന്നും അവര്‍ ഉണര്‍ത്തി. പകര്‍ച്ച വ്യാധി, ഭൂകമ്പം, വിലക്കയറ്റം പോലെയുള്ള ബാഹ്യമായ പ്രശ്‌നങ്ങളും അനാചാരം, നിഷേധം, പാപം പോലുള്ള ആന്തരികമായ കുഴപ്പങ്ങളും അധികരിച്ച ഈ സമയത്ത് ഇത്തരമൊരു രചന ഫലപ്രദമാണെന്ന് ചിന്തയുണ്ടായി. ഇത്തരം അപകടങ്ങള്‍ ഉണ്ടാകുന്ന സമയത്ത് പ്രവാചക സ്മരണകളും പ്രകീര്‍ത്തനങ്ങളും സ്വലാത്ത്-സലാമുകളും നടത്തുന്ന പതിവ് പണ്ട് മുതല്‍ക്കേയുണ്ട്. പല മഹത്തുക്കളും ബുഖാരി ശരീഫ് പൂര്‍ണ്ണമായി പാരായണം ചെയ്യാറുണ്ട്. തുടര്‍ച്ചയായി ഭൂകമ്പങ്ങള്‍ നടന്നിരുന്ന സമയത്താണ് ഹിസ്‌നുല്‍ ഹസീന്‍ രചിക്കപ്പെട്ടത്. കഠിന രോഗത്തില്‍ കഴിഞ്ഞ ഇമാം ബൂസിരി ബുര്‍ദ രചിക്കുകയും രോഗം ഭേദമാകുകയും ചെയ്ത സംഭവം പ്രസിദ്ധമാണ്. ആകയാല്‍ ദീനിയായ നന്മകളോടൊപ്പം ഇന്നത്തെ ഭൗതികമായ പ്രശ്‌നങ്ങളും ഇതിലൂടെ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഈ രചന ആരംഭിച്ചത് 1329 റബീഉല്‍ ആഖിര്‍ മാസത്തിലാണ്. കഴിഞ്ഞ റമദാന്‍ മുതല്‍ ഞങ്ങളുടെ നാട്ടിലും പരിസര പ്രദേശങ്ങളിലും വലിയ ക്ഷാമവും പകര്‍ച്ചാ വ്യാധികളുമായിരുന്നു. എന്നാല്‍ ഇതിന്റെ രചന ആരംഭിച്ചത് മുതല്‍ ഞങ്ങളുടെ നാട്ടില്‍ പ്രശ്‌നങ്ങള്‍ കുറഞ്ഞ് തുടങ്ങി. രചന പൂര്‍ത്തിയായപ്പോള്‍ കുഴപ്പങ്ങളും അവസാനിച്ചു. ആയതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇതിന്റെ പാരായണം കൂടുതല്‍ പ്രയോജനപ്രദമാകുമെന്ന് പ്രതീക്ഷിക്കുകയാണ്. കൂടാതെ ഈ രചനയില്‍ റസൂലുല്ലാഹി  യെ കുറിച്ച് അധികമായി സ്മരിക്കപ്പെടുന്നതിനാല്‍ സ്വലാത്തുകളും അധികരിക്കുന്നതാണ്. സ്വലാത്തുകളുടെ വര്‍ദ്ധനവ് എല്ലാ മഹാന്മാരും മുന്‍ഗണന കൊടുക്കുന്ന നന്മയും വലിയ നന്മകള്‍ അടങ്ങിയതുമാണ്. അത് കൊണ്ട് തന്നെ സ്വലാത്തിന്റെ മഹത്വങ്ങള്‍ ഇതിന്റെ അവസാന ഭാഗത്ത് പ്രത്യേകം കൊടുക്കുന്നുമുണ്ട്. ഇപ്രകാരം ഈ രചനയില്‍ റസൂലുല്ലാഹ്  യെ കുറിച്ച് അധികമായി സ്മരിക്കപ്പെടുന്നതിനാല്‍ പ്രവാചക സ്‌നേഹവും ഇതിലൂടെ ഉണ്ടാകുന്നതാണ്. ഇത്, നാളെ പരലോകത്ത് റസൂലുല്ലാഹ്  യുടെ സമുന്നതമായ ശഫാഅത്തിന് നിമിത്തവുമാണ്. 
ചുരുക്കത്തില്‍, ഈ രചനയിലൂടെ ഇഹത്തിലും പരത്തിലും ധാരാളം പ്രയോജനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുകയും അല്ലാഹുവിനോട് ദുആ ഇരക്കുകയും ചെയ്യുന്നു. സയ്യിദുല്‍ മുര്‍സലീന്‍ ഖാതിമുന്നബിയ്യീന്‍ ശഫീഉല്‍ മുദ്‌നിബീന്‍ റസൂലുല്ലാഹ്  യുടെ ബര്‍കത്ത് കൊണ്ട് അല്ലാഹു ഇതിനെ പൂര്‍ണ്ണതയിലെത്തിക്കുകയും സ്വീകരിക്കുകയും പ്രയോജന പ്രദമാക്കുകയും സര്‍വ്വ വിധ പ്രയാസ-പ്രശ്‌നങ്ങളില്‍ നിന്നുള്ള മോചനത്തിന് കാരണമാക്കുകയും ചെയ്യട്ടെ.! 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
പരമ്പരയായി പ്രസിദ്ധീകരിക്കുന്ന 
സ്വന്തം നാട്ടിലും പരിസര പ്രദേശങ്ങളിലും പകര്‍ച്ച വ്യാധി പടരുകയും പല പ്രശ്‌നങ്ങളും സംഭവിക്കുകയും ചെയ്തപ്പോള്‍ ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്) രചിച്ച പ്രവാചക ചരിതങ്ങളും പ്രകീര്‍ത്തനങ്ങളും അടങ്ങിയ  രചന,
പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.! 
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് ﷺ 

 ഇൗ രചന ആവശ്യമുള്ളവർ 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
Group -1
https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl 
Group -2 
https://chat.whatsapp.com/359zl3SYCWcEKgdCwqWUO0
Group -3 
https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
https://www.facebook.com/swahabaislamicfoundation 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
http://wa.me/9961955826
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഓച്ചിറ ദാറുല്‍ ഉലൂമിനെ സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന സയ്യിദ് ഹസനി അക്കാദമി യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 അല്‍ ഹസനാത്ത് ത്രൈമാസിക വരിക്കാരാകുന്നതിന്, 
💊 സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക:  http://wa.me/9961955826 
🌾 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

27. ഇന്ത്യ, ഇസ് ലാം, മുസ് ലിംകള്‍.! -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി



ഇന്ത്യ, ഇസ് ലാം, മുസ് ലിംകള്‍.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)

27. ഹിജ്രി 855-ല്‍ ലോധി കുടുംബത്തിന്‍റെ ഭരണമാരംഭിച്ചു. ആദ്യം സുല്‍ത്വാന്‍ ബഹ്ലൂല്‍ ലോധി അധികാരിയായി. ഇദ്ദേഹം ശരീഅത്ത് നിയമങ്ങള്‍ പാലിച്ചിരുന്നു. യാത്രകള്‍ അധികമായി നടത്തുകയും മഹാന്മാരെ ആദരിക്കുകയും സേവിക്കുകയും ചെയ്തിരുന്നു. ലളിത ജീവിതം സ്വീകരിച്ചിരുന്നു. കാര്യങ്ങളെല്ലാം ആലോചിച്ച് സൂക്ഷ്മതയോടെ നീക്കിയിരുന്നു. 38 വര്‍ഷം ഭരണം നടത്തിയ ഇദ്ദേഹം 894 (ഗ്രി; 1489) ല്‍ ഇഹലോകവാസം വെടിഞ്ഞു. തുടര്‍ന്ന് മകന്‍ സിക്കന്ദര്‍ ലോധി അധികാരിയായി. ഇദ്ദേഹം പിതാവിനെ പോലെ സത്സ്വഭാവിയായിരുന്നു. ആലോചനാ സമിതി അംഗങ്ങള്‍ ഇദ്ദേഹത്തെ തെരഞ്ഞെടുത്തപ്പോള്‍ ഇദ്ദേഹം അന്നത്തെ മഹാപുരുഷനായ ശൈഖ് ബഹാഉദ്ദീനെ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷിച്ചു. അദ്ദേഹം മീസാന്‍ എന്ന പ്രാരംഭ വിദ്യാര്‍ത്ഥികളുടെ ഗ്രന്ഥമെടുത്ത് അല്ലാഹു താങ്കളെ ഇരുലോകത്തും വിജയിപ്പിക്കട്ടെ എന്ന പ്രഥമ വചനം ഓതുകയും രാജാവിനോട് അത് ആവര്‍ത്തിച്ച് ഓതാന്‍ പറയുകയും ചെയ്തു. 
ഇദ്ദേഹം വലിയ മതഭക്തനായിരുന്നു. ധാരാളം മസ്ജിദുകള്‍ സ്ഥാപിക്കുകയും പട്ടണങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. ആഗ്ര പട്ടണം സ്ഥാപിക്കാന്‍ തുടക്കമിട്ടത് ഇദ്ദേഹമാണ്. നിരവധി പാഠശാലകളും സ്ഥാപിച്ചു. പണ്ഡിതന്മാരുടെ പാഠങ്ങളും പ്രഭാഷണങ്ങളും ശ്രദ്ധാപൂര്‍വ്വം ശ്രവിച്ചിരുന്നു. ഒരിക്കല്‍ ഒരു സ്ഥലത്ത് ഹൈന്ദവ സഹോദരങ്ങള്‍ റോകീഷ്തര്‍ എന്ന സ്ഥലത്തുള്ള പൗരാണിക ക്ഷേത്രത്തില്‍ ആരാധനയ്ക്ക് വേണ്ടി തടിച്ച് കൂടുകയും അവിടെ വലിയ ബഹളങ്ങള്‍ നടക്കുകയും ചെയ്തു. ഇത് അക്രമത്തിലേക്ക് കടന്നപ്പോള്‍ ചിലര്‍ ഇവരെ വധിക്കുകയും ക്ഷേത്രം പൊളിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സുല്‍ത്വാന്‍ പ്രധാന പണ്ഡിതനായ മലിക്കുല്‍ ഉലമാ അബ്ദുല്ലായോട് ഇതിനെ കുറിച്ച് ചോദിച്ചു. അദ്ദേഹം പ്രഖ്യാപിച്ചു: നമ്മുടെ കീഴിലുള്ള അമുസ്ലിംകളെ ആരാധനാ കാര്യങ്ങളില്‍ നിന്നും തടയാനും അവരുടെ ആരാധനാ കേന്ദ്രങ്ങളെ തകര്‍ക്കാനും നമുക്ക് അധികാരമില്ല.! ഇത് കേട്ടപ്പോള്‍ ചിലര്‍ ബഹളമുണ്ടാക്കുകയും ആദ്യം പണ്ഡിതനെ തന്നെ വക വരുത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. മലിക്കുല്‍ ഉലമാ ശാന്തമായി പ്രതിവചിച്ചു. എല്ലാവരെയും നിയന്ത്രിക്കുന്നത് പടച്ചവനാണ്. അവന്‍റെ തീരുമാനമില്ലാതെ ആരും മരിക്കുന്നതല്ല. നിങ്ങള്‍ ചോദിച്ചതിന് ഇസ്ലാമിന്‍റെ വെളിച്ചത്തില്‍ ഞാന്‍ മറുപടി പറഞ്ഞു.! ഇത് കേട്ടപ്പോള്‍ ജനങ്ങളെല്ലാവരും ശാന്തരാവുകയും തീരുമാനം അംഗീകരിക്കുകയും ചെയ്തു. (ആബെ കൗസര്‍) ഇരുപത്തിയെട്ട് വര്‍ഷം ഭരണം നടത്തിയ സിക്കന്ദര്‍ ലോധി 923-ല്‍ ഇഹലോകവാസം വെടിഞ്ഞു. 
https://swahabainfo.blogspot.com/2020/03/27.html?spref=tw
ഇതിന് മുമ്പുള്ള ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: 
https://swahabainfo.blogspot.com/2020/01/blog-post_10.html?spref=tw
പ്രസിദ്ധീകരണം:
സ്വഹാബ ഫൗണ്ടേഷന്‍ 
ഇസ് ലാമും, മുസ് ലിംകളും, ഇന്ത്യയും തമ്മിലുള്ള ബന്ധം ലോകത്തിന്‍റെ ആദ്യം മുതല്‍ക്കുള്ളതും ഇന്നും എന്നും ശക്തമായി നിലനില്‍ക്കുന്നതുമാണ്. എന്നാല്‍ ദുഖകരമെന്ന് പറയട്ടെ, ചില കറുത്ത ശക്തികള്‍ അത് മുറിച്ച് മാറ്റാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നു. അതിന് അവര്‍ സ്വീകരിച്ച പ്രധാന മാര്‍ഗ്ഗമാണ് മാതൃകാപരവും അനുഗ്രഹീതവുമായ ചരിത്ര വസ്തുതകളെ വളച്ചൊടിച്ച്, അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും കൂട്ടിയിണക്കിക്കൊണ്ടുള്ള പ്രചണ്ഠമായ പ്രചാരണങ്ങള്‍. എന്നാല്‍ നല്ലവരും നന്മകളും മാത്രമായിട്ടേ ഇസ്ലാമിനും മുസ്ലിംകള്‍ക്കും മുഴുവന്‍ ഭാരതീയര്‍ക്കും ബന്ധമുള്ളൂ. ബന്ധമുണ്ടാകാന്‍ പാടുള്ളൂ. പടച്ചവന്‍റെ അനുഗ്രഹീത നാമത്തില്‍ ഈ വിഷയത്തില്‍ (ഇന്ത്യ, ഇസ് ലാം, മുസ് ലിംകള്‍.!) ഒരു പരമ്പര ആരംഭിക്കുകയാണ്. ഇതിന് നിര്‍മ്മാണാത്മക അഭിപ്രായങ്ങളും കൂട്ടിച്ചേര്‍ക്കലുകളും പ്രചാരണങ്ങളും നടത്തി മാന്യ അനുവാചകര്‍ക്കും ഇതില്‍ പങ്കാളികളാകാന്‍ കഴിയുന്നതാണ്. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.! 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്. 
------------------------------ 
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...