Monday, November 30, 2020

സ്ത്രീകളും ഇസ് ലാമിക ശരീഅത്തും










 സ്ത്രീകളും 

ഇസ് ലാമിക ശരീഅത്തും

-മൗലാനാ നൂറുല്‍ ഹഖ് റഹ് മാനി 

വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

ഇസ് ലാമില്‍ സ്ത്രീകള്‍, ഉന്നത വ്യക്തിത്വങ്ങളും നന്മകളില്‍ മത്സരിച്ച് മുന്നേറേണ്ടവരുമാണ്. സ്ത്രീകളുടെ മഹത്വങ്ങളും വിശാലമായ കര്‍മ്മ മേഖലകളും സമുന്നതമായ അവകാശങ്ങളും വിവരിക്കുന്ന ഈ രചന, ഇസ് ലാമിക ശരീഅത്തിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പരിശ്രമിക്കുന്നവര്‍ക്ക് ശക്തിയുക്തമായ മറുപടി കൂടിയാണ്. 

പേജ് : 56  വില : 35 രൂപ. 

🔖 35 രൂപ മുഖ വിലയുള്ള രചന, ഈ നമ്പറില്‍ നേരിട്ട് ബുക്ക് ചെയ്യുന്നവര്‍ക്ക് ആകര്‍ഷകമായ വിലക്കുറവില്‍ ലഭിക്കുന്നതാണ്.

SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

Google Pay : 
+91 9037905428 



ഈ രചനയെ കുറിച്ച് മൗലാനാ നൂറുല്‍ ഹഖ് റഹ് മാനി കുറിക്കുന്നു... 
സര്‍വ്വലോക സ്രഷ്ടാവായ അല്ലാഹു മാനവരാശിയെ ലോകം മുഴുവന്‍ പ്രചരിപ്പിച്ചു. ഇതിന്‍റെ അടിസ്ഥാനം ആദ്യപിതാവായ ആദം (അ), പ്രഥമ മാതാവായ ഹവ്വാഅ് (അ) എന്നീ രണ്ട് മഹത്തുക്കളാണ്. അല്ലാഹു ആദ്യം ആദം (അ) നെ പടച്ചു. ശേഷം പൂര്‍ത്തീകരണത്തിനായി ഹവ്വാഅ് (അ) നെ സൃഷ്ടിച്ചു. അവര്‍ ഇരുവരും പില്‍ക്കാലത്ത് അവരെപ്പോലുള്ളവരും പരസ്പരം അറിഞ്ഞും ഉണര്‍ന്നും കടമകള്‍ പാലിച്ചും ജീവിച്ചപ്പോള്‍ ലോകം മുഴുവന്‍ മനുഷ്യരെക്കൊണ്ട് സമ്പന്നമായി. എന്നാല്‍ ഇരുവരും പരസ്പരം കടമകള്‍ പാലിക്കാതിരിക്കുമ്പോള്‍ വലിയ പ്രശ്നങ്ങളും ഉടലെടുക്കുന്നതാണ്. ഈ വിഷയത്തില്‍ പലപ്പോഴും വീഴ്ചകള്‍ സംഭവിക്കുന്നത് പുരുഷന്മാരുടെ ഭാഗത്തുനിന്നുമാണ്. ആകയാല്‍ അന്തിമ വേദഗ്രന്ഥമായ പരിശുദ്ധ ഖുര്‍ആനിലും അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) യുടെ പുണ്യഹദീസുകളിലും സ്ത്രീകളുടെ മഹത്വങ്ങള്‍ ധാരാളമായി വിവരിക്കുകയും അവരോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന് ഉണര്‍ത്തുകയും ചെയ്തിരിക്കുന്നു. 
സ്രഷ്ടാവിന്‍റെ ഉപദേശങ്ങള്‍ പാലിക്കാത്തതിന്‍റെ പേരില്‍ ലോകം മുഴുവന്‍ കുടുംബജീവിതം തകര്‍ന്നുകൊണ്ടിരിക്കുന്ന ദു:ഖകരമായ കാഴ്ചയാണ് കാണപ്പെട്ടുകൊണ്ടിരിക്കുന്നത്. വിശിഷ്യാ കുടുംബകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയിരുന്ന ഇന്ത്യയില്‍ പോലും അവസ്ഥകള്‍ മോശമായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഈ അവസ്ഥ ശരിയാക്കുന്നതിന് ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ നടത്തുന്നതിന് പകരം ഇസ്ലാമിക ശരീഅത്തിനെ നിന്ദിക്കാനും നൂറ്റാണ്ടുകളായി മാനിക്കപ്പെടുകയും പാലിക്കപ്പെടുകയും ചെയ്യുന്ന ശരീഅത്ത് നിയമങ്ങളെ ഭേദഗതി ചെയ്യാനുമാണ് പലരും പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരുണത്തില്‍ ഇസ്ലാമിക ശരീഅത്തിനെപ്പറ്റിയുള്ള അറിവും അവബോധവും കഴിവിന്‍റെ പരമാവധി പഠിക്കാനും പ്രചരിപ്പിക്കാനും സുമനസ്സുകള്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്.
ആധുനിക യുഗത്തില്‍ ഇസ്ലാമിക ശരീഅത്തിനെ അക്രമിക്കാന്‍ പലരും ഉപയോഗിക്കുന്ന മാധ്യമം സ്ത്രീകളാണ്. ഇസ്ലാം സ്ത്രീകള്‍ക്ക് യാതൊരു സ്ഥാനവും നല്‍കുന്നില്ലെന്ന് ഭരണകൂടത്തിലെ പ്രധാന വ്യക്തിത്വങ്ങള്‍ പോലും വാദിക്കുന്നു. വാര്‍ത്താ മാധ്യമങ്ങള്‍ ഇതിനെ പ്രചണ്ഡമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇതിന്‍റെ പേരില്‍ ഇസ്ലാമിക ശരീഅത്തിന് എതിരില്‍ വിവിധ നീക്കങ്ങളും ഗൂഢാലോചനകളും നടക്കുന്നു. എന്നാല്‍ ഈ അവസ്ഥാവിശേഷങ്ങള്‍ കണ്ട് നാം ഭയക്കേണ്ടതില്ല. യഥാര്‍ത്ഥത്തില്‍ ഇസ്ലാമിക ശരീഅത്ത് സ്ത്രീകള്‍ക്ക് കൊടുത്തിട്ടുള്ള സ്ഥാനവും അവകാശങ്ങളും പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനുമുള്ള ഒരു സുവര്‍ണ്ണാവസരം കൂടിയാണ് സമാഗതമായിരിക്കുന്നത്. ഈ വിഷയത്തില്‍ രചിക്കപ്പെട്ട വളരെ ഹൃസ്വമെങ്കിലും അതിമഹത്തായ ഒരു രചനയാണിത്. ഇസ്ലാമില്‍ സ്ത്രീ, അമൂല്യ നിധിയായ മകളും ആദരണീയ സഹോദരിയും വിശ്വസ്ഥത നിറഞ്ഞ ഇണയും സ്വര്‍ഗ്ഗ കവാടമായ മാതാവുമാണ്. അതെ, കറുത്ത യുഗത്തില്‍ മണ്ണില്‍ ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയെ ലോകാനുഗ്രഹി മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) മോചിപ്പിച്ചു. പുരുഷന്മാരോടൊപ്പം നന്മകളില്‍ മത്സരിച്ച് മുന്നേറാന്‍ ആഹ്വാനം ചെയ്തു. പാല്‍കുടി ബന്ധത്തിലൂടെയുള്ള സഹോദരി ശീമത്ത് ബീവിയെ ആദരവോടെ സ്വീകരിച്ചുകൊണ്ട് സഹോദരിയെ ബഹുമാനിച്ചു. ഇണകള്‍ എന്‍റെ ഏറ്റവും പ്രിയങ്കരിയാണെന്ന് പ്രസ്താവിച്ചു. മാതാവിനെയും മാതാവിനെപ്പോലുള്ളവരെയും വളരെയധികം  വിലമതിച്ചു. ഇതുകൂടാതെ വേറെയും ധാരാളം മഹത്വങ്ങളും അവകാശങ്ങളും ഇതില്‍ വിവരിച്ചിരിക്കുന്നു.   
ഈ വിഷയത്തില്‍ അതിമഹത്തായ സേവനങ്ങള്‍ അനുഷ്ടിച്ചുകൊണ്ടിരിക്കുന്ന മഹത്തായ കൂട്ടായ്മയാണ് ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്. ഇതിന്‍റെ മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന മഹാ പണ്ഡിതന്‍ അല്ലാമാ നിസാമുദ്ദീന്‍ ഖാസിമി മര്‍ഹൂം, പ്രിയ ശിഷ്യന്‍ മൗലാനാ നൂറുല്‍ ഹഖ് റഹ്മാനി (ഉസ്താദ് അല്‍ മഅ്ഹദുല്‍ ആലി ഫില്‍ ഖളാഇ വല്‍ ഇഫ്താഅ്, പാറ്റ്ന) യെക്കൊണ്ട് ഒരു പ്രധാന രചന തയ്യാറാക്കി: സ്ത്രീകളും ഇസ്ലാമിക ശരീഅത്തും.! ഈ ഗ്രന്ഥത്തിന്‍റെ പ്രമേയം, സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും ഇസ്ലാമിക ശരീഅത്തിനെ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്ന അമുസ്ലിം സഹോദരങ്ങള്‍ക്കും ഇത് വളരെയധികം പഠനാര്‍ഹവും പ്രയോജനപ്രദവുമാണ്. പടച്ചവന്‍ സ്വീകരിക്കുകയും പ്രയോനപ്പെടുത്താന്‍ എല്ലാവര്‍ക്കും ഉതവി നല്‍കുകയും ചെയ്യട്ടെ.! 
ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് മുന്‍ ജനറല്‍ സെക്രട്ടറി, മര്‍ഹൂം അല്ലാമാ സയ്യിദ് നിസാമുദ്ദീന്‍ എഴുതിയ അവതാരിക: 
സര്‍വ്വലോക പരിപാലകനായ അല്ലാഹു ഈ ലോകത്തെ, മനുഷ്യവംശത്തെക്കൊണ്ട് അലങ്കരിച്ചു. മനുഷ്യരിലെ പ്രധാന വിഭാഗങ്ങളായ സ്ത്രീകളെയും പുരുഷന്മാരെയും പരസ്പരം പൂരകങ്ങളാക്കി. എന്നാല്‍ ഇരുവര്‍ക്കും ചില നിയമങ്ങള്‍ നല്‍കുകയും അവ പാലിക്കുന്നതിലൂടെ ഇരുലോക വിജയങ്ങള്‍ വാഗ്ദാനം ചെയ്യുകയും വാഗ്ദാനങ്ങള്‍ പരിപൂര്‍ണ്ണമായി നടപ്പിലാക്കുകയും ചെയ്തു. മുന്‍ഗാമികളായ മഹാത്മാക്കളുടെ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ ഇതിന് തെളിവാണ്. 
എന്നാല്‍ പരസ്പരമുള്ള കടമകള്‍ ഉണരുകയും പാലിക്കുകയും ചെയ്യുന്നതില്‍ ഇന്ന് മനുഷ്യര്‍ വലിയ വീഴ്ച വരുത്തിക്കൊണ്ടിരിക്കുന്നു. തല്‍ഫലമായി വഴികേടുകളും ലജ്ജാവഹമായ പലകാര്യങ്ങളും സംഭവിക്കുകയും വ്യക്തികളില്‍ മാത്രമല്ല സമൂഹത്തില്‍ തന്നെ കുഴപ്പങ്ങള്‍ പ്രകടമാവുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇത് മാറ്റി നല്ല അവസ്ഥയുണ്ടാക്കാനുള്ള പരിഹാരം ഈ വിഷയത്തിലുള്ള ആത്മാര്‍ത്ഥമായ പരിശ്രമം മാത്രമാണ്. ഈ വഴിയില്‍  ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് പ്രത്യേകം പരിശ്രമിക്കുകയും എല്ലാ സംഘടനാ-സ്ഥാപനങ്ങളോടും പരിശ്രമിക്കാന്‍ ഉപദേശിക്കുകയും ചെയ്യുന്നു. 
ഇതുമായി ബന്ധപ്പെട്ട് വിവിധ രചനകള്‍ ബോര്‍ഡ് തയ്യാറാക്കി. അതില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് പ്രിയപ്പെട്ട സഹോദരന്‍ മൗലാനാ നൂറുല്‍ ഹഖ് റഹ് മാനി തയ്യാറാക്കിയ സ്ത്രീകളും ഇസ്ലാമിക ശരീഅത്തും എന്ന രചന. സൂക്ഷ്മതയുള്ള പണ്ഡിതനും സമര്‍ത്ഥനായ അധ്യാപകനും ഉന്നത തൂലികാകാരനുമായ മൗലാനാ റഹ് മാനി വിഷയത്തെ ഹൃസ്വവും സമ്പൂര്‍ണ്ണവും സുന്ദരവുമായ നിലയില്‍ ഇതില്‍ വിവരിച്ചിരിക്കുന്നു. അല്ലാഹു ഉന്നത പ്രതിഫലം നല്‍കുകയും ഈ രചനയ്ക്ക് സ്വീകാര്യത കനിയുകയും ചെയ്യട്ടെ.! 

കാരുണ്യത്തിന്‍റെ തിരുദൂതര്‍ 

-അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി

https://swahabainfo.blogspot.com/2020/11/blog-post.html 

തഫ്സീറുല്‍ ഹസനി: 

പരിശുദ്ധ ഖുര്‍ആന്‍, ആശയം, വിവരണം. 

മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ് വി 
https://swahabainfo.blogspot.com/2020/11/blog-post_21.html

പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ (ഫളാഇലെ ദറൂദ് ശരീഫ്) 

-ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ കാന്ദലവി 
https://swahabainfo.blogspot.com/2020/11/blog-post_23.html
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

Google Pay : 
+91 9037905428 

Wednesday, November 25, 2020

ഇസ് ലാം എന്നാല്‍ എന്ത്.?






 



ഇസ് ലാം എന്നാല്‍ എന്ത്.? 

മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

പരിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍, ഇസ്ലാമിന്‍റെ യാഥാര്‍ത്ഥ്യവും അദ്ധ്യാപനങ്ങളും പരിചയപ്പെടുത്തുന്നതിനോടൊപ്പം ഈമാനിക ചൈതന്യവും ദീനീ ജീവിതവും ഉള്‍ക്കൊള്ളാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരുത്തമ രചന.! 

ഇരുപത് അദ്ധ്യായങ്ങളുള്ള ഇതിലെ ഓരോ അദ്ധ്യായവും അതാത് വിഷയങ്ങളില്‍ പരിഗണനീയമായ ഒരു ലേഖനവും പ്രതിഫലനാത്മകമായ പ്രഭാഷണവുമാണ്.! 

സാധാരണക്കാര്‍ക്ക് പോലും സുഗ്രാഹ്യമാം വിധം സരളമായ ശൈലി.! 

പണ്ഡിതര്‍ക്ക് പോലും പ്രയോജനപ്പെടുന്ന ഉള്ളടക്കം.! 

അനേകായിരങ്ങളില്‍ പരിവര്‍ത്തനത്തിന് നിമിത്തവും വിവിധ ഭാഷകളില്‍ വിവര്‍ത്തതവുമായ ഈ ഗ്രന്ഥം കാലഘട്ടത്തിന്‍റെ ഒരാവശ്യത്തിന്‍റെ പൂര്‍ത്തീകരണമാണ്.! 

അമുസ് ലിം സഹോദരങ്ങള്‍ക്ക് പോലും ഉപഹാരമായി നല്‍കാവുന്ന ഉത്തമ രചന.!

150 ലധികം പേജുകള്‍. വില : 80 രൂപ. 

ഈ ഗ്രന്ഥത്തെക്കുറിച്ച് 

-മൗലാനാ സയ്യിദ്  അബുല്‍ ഹസന്‍ അലി നദ് വി

'... ഒരു യാഥാര്‍ത്ഥ്യം പ്രഖ്യാപിക്കുന്നതില്‍ എനിക്ക് സന്തോഷവും അഭിമാനവും അനുഭവപ്പെടുന്നു. കാലോചിതമായ രീതിയില്‍ ദീനീ അദ്ധ്യാപനങ്ങള്‍ വിവരിക്കുക എന്ന സുപ്രധാനവും സൂക്ഷ്മവുമായ സേവനത്തിന് സൗഭാഗ്യം സിദ്ധിച്ച വ്യക്തിത്വമാണ് ബഹുമാന്യ സുഹൃത്ത് മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി. കുറഞ്ഞ വിദ്യാഭ്യാസം മാത്രമുള്ളവരും സാധാരണക്കാരുമായ ജനങ്ങളെ മുന്നില്‍ കണ്ട് അദ്ദേഹം ആദ്യമായി ഇസ്ലാം എന്നാല്‍ എന്ത്? എന്ന ഒരു ഗ്രന്ഥം രചിച്ചു. അതിന് ലഭിച്ച സ്വീകാര്യത ഉര്‍ദുവിലെ മറ്റേതെങ്കിലും ദീനീ-ദഅ്വത്തീ രചനയ്ക്ക് സിദ്ധിച്ചിട്ടുണ്ടാവില്ല. ഉര്‍ദുവിലെ നിരവധി പതിപ്പുകള്‍ കൂടാതെ ഇംഗ്ലീഷ്, ഫ്രഞ്ച്, ബര്‍മീസ്, ഹിന്ദി, ഗുജ്റാത്തി, കന്നഡ മുതലായ ഭാഷകളിലും അതിന്‍റെ വിവര്‍ത്തനങ്ങള്‍ ഇറങ്ങിക്കഴിഞ്ഞു. ഈ ഗ്രന്ഥത്തിന്‍റെ പ്രയോജനവും പ്രതിഫലന ശക്തിയും എനിക്ക് വ്യക്തിപരമായി അനുഭവപ്പെട്ടിട്ടുണ്ട്. പരിമിതമായ വിദ്യാഭ്യാസം മാത്രമുള്ളവര്‍ക്ക് ഇസ്ലാമിനെ കുറിച്ചുള്ള ഗ്രാഹ്യവും അതനുസരിച്ച് ജീവിക്കാനുള്ള പ്രേരണയും പകരുന്ന വിഷയത്തില്‍ ഈ ഗ്രന്ഥം പോലെ പ്രയോജനപ്രദമായ ഗ്രന്ഥങ്ങള്‍ നമുക്കിടയില്‍ ഇന്നും കുറവാണ്....' 

🔖 80 രൂപ മുഖ വിലയുള്ള രചന, ഈ നമ്പറില്‍ നേരിട്ട് ബുക്ക് ചെയ്യുന്നവര്‍ക്ക് ആകര്‍ഷകമായ വിലക്കുറവില്‍ ലഭിക്കുന്നതാണ്.

SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

Google Pay : 
+91 9037905428 

തഫ്സീറുല്‍ ഹസനി 

https://swahabainfo.blogspot.com/2020/11/blog-post_21.html

കാരുണ്യത്തിന്‍റെ തിരുദൂതര്‍

https://swahabainfo.blogspot.com/2020/11/blog-post.html

 പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ 

(ഫളാഇലെ ദറൂദ് ശരീഫ്) 

https://swahabainfo.blogspot.com/2020/11/blog-post_23.html

മുനാജാത്തെ മഖ്ബൂല്‍ 

(സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) 

https://swahabainfo.blogspot.com/2020/11/blog-post_24.html


ഇസ് ലാം എന്നാല്‍ എന്ത്.? 

വിവര്‍ത്തക കുറിപ്പ്: 

-മൗലാനാ അബ്ദുശ്ശക്കൂര്‍ ഖാസിമി 

ദാറുല്‍ ഉലൂം ഇസ്ലാമിയ്യ, ഓച്ചിറ, കൊല്ലം. 

സര്‍വ്വലോക സ്രഷ്ടാവായ അല്ലാഹു മുഴുവന്‍ മനുഷ്യരുടെയും ഇഹപര വിജയങ്ങള്‍ക്ക് കനിഞ്ഞരുളിയ സമ്പൂര്‍ണ്ണമായ ജീവിത പദ്ധതിയാണ് ഇസ്ലാം. മനുഷ്യന്‍റെ ഉല്‍പ്പത്തി മുതല്‍ ഈ പദ്ധതിയും അവതരിപ്പിക്കപ്പെട്ടു. നിരവധി സത്യദൂതന്മാരെ നിയോഗിച്ചും അനവധി വിശുദ്ധ ഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചും ഇതിനെ ബോധനം ചെയ്തുകൊണ്ടിരുന്നു. അന്തിമ ഗ്രന്ഥമായ പരിശുദ്ധ ഖുര്‍ആനിലൂടെയും അന്ത്യപ്രവാചകനായ മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യിലൂടെയും ഈ സന്ദേശത്തെ സമ്പൂര്‍ണ്ണമാക്കി. പരിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും മാനവരാശിയുടെ ഇഹപര വിജയങ്ങളുടെ രാജപാത വരച്ചു കാണിക്കുന്നു. അത് സത്യമാണെന്നതിന് അതനുസരിച്ച് ജീവിച്ചവരുടെ ചരിത്രങ്ങള്‍ സാക്ഷിയാണ്.

എന്നാല്‍, ഈ പരിശുദ്ധമായ സന്ദേശത്തിനെതിരില്‍ മനുഷ്യരുടെ കഠിനശത്രുവായ പിശാച് ഇരുലോകനാശങ്ങളിലേക്കുള്ള പാതയിലേക്ക് പ്രേരിപ്പിക്കുന്നുണ്ട്. എല്ലാകാലത്തും അസത്യത്തെ സത്യമായും സത്യത്തെ അസത്യമായും അവര്‍ വ്യാഖ്യാനിക്കുന്നു. ഇഹലോകത്തിന്‍റെ ക്ഷണികമായ സുഖരസങ്ങളിലേക്ക് ക്ഷണിച്ച് മനുഷ്യനെ നശിപ്പിക്കലാണ് അവന്‍റെ ലക്ഷ്യം. ഈ ലക്ഷ്യത്തിന് വേണ്ടി ഇസ്ലാമിനെ തെറ്റായി അവന്‍ പ്രചരിപ്പിക്കുന്നു. പ്രസ്തുത പ്രചാരണം ഏറ്റവും കൂടുതല്‍ ശക്തമായ ഒരു കാലഘട്ടമാണിത്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു സന്ദേശമാണ് ഇസ്ലാം. ഒരു ഭാഗത്ത് മുസ്ലിംകള്‍ ഇസ്ലാമിനെ ശരിയായി മനസ്സിലാക്കാതെ പലതും കാട്ടിക്കൂട്ടിക്കൊണ്ടിരിക്കുമ്പോള്‍ മറുഭാഗത്ത് അത് കണ്ടും തെറ്റിദ്ധാരണകളില്‍ കുടുങ്ങിയും അമുസ്ലിംകള്‍ ഈ സന്ദേശത്തെ അവഗണിക്കുന്നു. ഇസ്ലാമിക സന്ദേശങ്ങളെ ശരിയായ നിലയില്‍ പഠിക്കലും പകര്‍ത്തലും പ്രചരിപ്പിക്കലുമാണ് ഇതിനുള്ള ഏക പരിഹാരം.

ഈ വിഷയത്തിലുള്ള ആത്മാര്‍ത്ഥമായ ഒരു പരിശ്രമമാണ് ഇസ്ലാം ക്യാ ഹെ.? എന്ന ഉര്‍ദു ഗ്രന്ഥം. പരിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും ആഴം നിറഞ്ഞ അറിവുള്ള ഒരു പണ്ഡിതവര്യന്‍ രചിച്ച ഗ്രന്ഥമാണിത്. ഇസ്ലാമിന്‍റെ സാരസമ്പൂര്‍ണ്ണമായ സന്ദേശങ്ങള്‍ ഇരുപത് അദ്ധ്യായങ്ങളിലായി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു. ആഴം നിറഞ്ഞ വിഷയം ലളിതമായി അവതരിപ്പിക്കുകയും സ്നേഹനിര്‍ഭരവും ചിന്തോദീപകവുമായ ശൈലി നിലനിര്‍ത്തുകയും ചെയ്തു എന്നത് ഈ രചനയുടെ ഒരു പ്രത്യേകതയാണ്. അല്ലാഹു രചയിതാവിനെ അനുഗ്രഹിക്കട്ടെ! പരലോകസ്ഥാനങ്ങള്‍ ഉയര്‍ത്തട്ടെ!.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സാധു എറണാകുളത്ത് ഒരാശുപത്രിയില്‍ ഏതാനും ദിവസം ചികിത്സയിലായിരുന്നു. തദവസരം സന്ദര്‍ശനത്തിനെത്തിയ സഹോദരങ്ങള്‍, സേവനം ചെയ്ത അമുസ്ലിം ഡോക്ടര്‍മാര്‍ ഇവരെല്ലാരും വിനീതനെ വല്ലാതെ ചിന്തിപ്പിച്ചു. മഹത്തായ ഇസ്ലാമിക അദ്ധ്യാപനങ്ങള്‍ പഠിക്കുയോ പകര്‍ത്തുകയോ ചെയ്യാത്ത അവരുടെ അവസ്ഥ അത്യധികം ദുഃഖിപ്പിച്ചു. ഈ രീതിയിലുള്ള ഇവരുടെ ജീവിതം ഇരുലോക നഷ്ടത്തിന് കാരണമാകുമല്ലോ എന്ന ചിന്ത ഉണ്ടായി. പക്ഷേ കഴിവിനാലും പ്രായത്തിനാലും താഴ്ന്നവനായ എനിക്ക് അവരോട് ഒന്നും പറയാന്‍ കഴിയുന്നില്ലല്ലോ എന്ന കുറ്റബോധം ശക്തമായി. തദവസരം വിനീതന് ഈ ഗ്രന്ഥത്തെക്കുറിച്ച് ഓര്‍മ്മ വന്നു. ഒരു സഹോദരന്‍ വീട്ടില്‍ നിന്നും ഇതും നോട്ട്ബുക്കും എത്തിച്ചു തന്നു. ആശുപത്രി വിട്ടിറങ്ങുന്നതിന് മുമ്പ് തന്നെ പ്രധാനഭാഗങ്ങളെല്ലാം വിവര്‍ത്തിതമായി. ഏതാനും മാസങ്ങള്‍ക്ക് ശേഷം ഇത് പ്രിന്‍റ് ചെയ്തു പ്രസിദ്ധീകരിച്ചു. കഴിയുന്നത്ര പ്രചരിപ്പിച്ചു. സഹായിച്ചിട്ടുള്ളവര്‍ക്കും പ്രചരിപ്പിച്ചിട്ടുള്ളവര്‍ക്കും അല്ലാഹു സമുചിതമായ പ്രതിഫലം നല്‍കട്ടെ.! ഇതേ പ്രതീക്ഷയും ആഗ്രഹവും ഈ നാളുകളില്‍ വീണ്ടും ശക്തമായി. അതിന്‍റെ പരിണിതഫലമാണ് ഈ പുതിയ പതിപ്പ്. സേവനസഹായങ്ങള്‍ ചെയ്തവര്‍ക്ക് അല്ലാഹു നല്ല കൂലി നല്‍കട്ടെ! ഇതൊരു പരിശ്രമമാണ്, അതെ നമ്മെയും മറ്റുള്ളവരെയും നന്മയിലേക്ക് നയിക്കുന്ന ഒരു മഹത്തായ പ്രവര്‍ത്തനം! മാന്യ അനുവാചകര്‍ സഹകരിക്കാന്‍ അപേക്ഷിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ!

ബഹുമാന്യരായ കൂട്ടുകുടുംബങ്ങളുടെയും സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരുടെയും കരങ്ങളിലേക്ക് വിനയപുരസ്സരം പ്രതീക്ഷയോടെ ഈ രചന സമര്‍പ്പിക്കുന്നു. നാഥാ ഇഹലോകത്തും പരലോകത്തും വിജയിപ്പിക്കുന്ന കാര്യങ്ങളിലേക്ക് ഞങ്ങളെ നീ അടുപ്പിക്കേണമേ! നശിപ്പിക്കുന്ന കാര്യങ്ങളില്‍ നിന്ന് അകറ്റേണമേ!.


അവതാരിക

-മൗലാനാ സജ്ജാദ് നുഅ്മാനി 

ലോകാനുഗ്രഹി മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഇസ്ലാമിന്‍റെ തുടക്കം അപരിചിതമായിരുന്നു.ആരംഭിച്ചതു പോലെ, ആ അപരിചിതത്വം വീണ്ടും ഉണ്ടാകുന്നതാണ്. അപ്പോള്‍ ആ അപരിചിതത്വത്തെ  മുറുകെ പിടിക്കുന്നവര്‍ക്ക് മംഗളാശംസകള്‍ڈ. 

സുപ്രസിദ്ധമായ ഒരു നബിവചനമാണിത്. പ്രസ്തുത ഹദീസിന്‍റെ ആശയമിതാണ്. വിശ്വാസ-വീക്ഷണങ്ങളും, സ്വഭാവ-പ്രകൃതികളും ഉദ്ദേശ-ലക്ഷ്യങ്ങളും മാര്‍ഗവും രീതിയും പരിഗണിക്കുമ്പോള്‍ ഇസ്ലാം അതിന്‍റെ പ്രഥമഘട്ടത്തില്‍ ലോകജനതയ്ക്ക് നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ അശ്രാന്തമായ ത്യാഗപരിശ്രമങ്ങളും അമാനുഷികമായ ശിക്ഷണ-ശീലനങ്ങളും നിമിത്തം ഈ അന്യതയും അപരിചിതത്വവും നീങ്ങുകയും മാലോകര്‍ അതിന്‍റെ പ്രകൃതി രീതികളുമായി ഇണങ്ങിച്ചേരുകയും ചെയ്തു. എന്നാല്‍, കുറെ നാളുകള്‍ക്ക് ശേഷം വീണ്ടും പഴയത് പോലെ ഇസ്ലാമിന്‍റെ യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളെ സംബന്ധിച്ചിടത്തോളം അന്യവും അപരിചിതത്വവുമായി മാറും. അക്കാലഘട്ടത്തില്‍, അന്യമായി ഗണിക്കപ്പെടുന്ന ഇസ്ലാമിക സ്വഭാവ-രീതികളെ മുറുകെ പിടിക്കുകയും അതുമായി ഒരു മൂലയിലൊതുങ്ങാതെ ജനമധ്യത്തിലിറങ്ങുകയും യഥാര്‍ത്ഥ ഇസ്ലാമിക സ്വഭാവ-രീതികളെ പകര്‍ത്താനും പ്രചരിപ്പിക്കാനും പരിശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക് സര്‍വ്വവിധ മംഗളാശംസകളും നേരുന്നു!

ഈ നബവീ തിരുമൊഴിയെ മനസ്സില്‍ വച്ചുകൊണ്ട് ചിന്തിക്കുക. ഇസ്ലാമിനെക്കുറിച്ചുള്ള അപരിചിതത്വം ഇന്ന് എത്രമാത്രം സര്‍വ്വവ്യാപകമായിരിക്കുന്നു? പൊതുജനങ്ങള്‍ എന്തെല്ലാമാണ് ഇസ്ലാമിനെക്കുറിച്ച് ധരിച്ചുവെച്ചിരിക്കുന്നത്? ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ചും എന്തെല്ലാം സങ്കല്പങ്ങളാണ് അവര്‍ വച്ചു പുലര്‍ത്തുന്നത്? നാം നമ്മുടെ കണ്ണും കാതും മനസ്സും മസ്തിഷ്കവും തുറക്കുകയും നമ്മുടെ ദേശക്കാരായ പൊതുജനങ്ങളുമായി ദിനേനയുള്ള കൂടിക്കാഴ്ചകളിലും യാത്രയ്ക്കിടയിലും മറ്റും സംസാരിക്കുകയും, പത്ര മാസികകള്‍ വായിക്കുകയും ചെയ്യുന്നവരാണെങ്കില്‍ പ്രതിദിനം നമ്മുടെ മുന്നില്‍ ദുഃഖകരമായ ഒരു യാഥാര്‍ത്ഥ്യം അനാവരണം ചെയ്യപ്പെടുന്നതാണ്. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം അടിസ്ഥാനരഹിതം എന്നു മാത്രമല്ല, ചിരിപരത്താന്‍ പോലും പര്യാപ്തമായ ആയിരക്കണക്കിന് സങ്കല്പങ്ങള്‍ പൊതുജനമദ്ധ്യേ വേരൂന്നിയിട്ടുണ്ട്. ദിനംപ്രതി അവര്‍ കണ്ടും കേട്ടും പരിചയമുള്ള ആചാരങ്ങളും അനാചാരങ്ങളും പ്രകടനവും മുദ്രാവാക്യവും പ്രശ്നവും പ്രക്ഷോഭവും കലാപവും മറ്റുമായിരിക്കും ഇസ്ലാമെന്ന് കേട്ടാല്‍ അവരുടെ മനോമുകരങ്ങളിലേക്ക് കടന്നുവരുന്നത്. ചേലാകര്‍മ്മം നടത്തുന്നതിനും ഗോമാംസം ഭക്ഷിക്കുന്നതിനും സഹോദരന് സഹോദരിയെ വിവാഹം ചെയ്ത് കൊടുക്കുന്നതിനും പറയുന്ന പേരാണ് ഇസ്ലാമെന്ന് നിര്‍വ്വചിക്കുന്നവരെ ചിലപ്പോള്‍ അവരില്‍ കാണാന്‍ കഴിയും. കടുത്ത ശത്രുക്കള്‍, രാഷ്ട്രവഞ്ചകര്‍, രാജ്യദ്രോഹികള്‍, വിദേശാക്രമികള്‍, സ്വന്തം അവകാശത്തിനു മാത്രം സദാ സമരം നടത്തുന്നവര്‍, അറബിപ്പണം കൊണ്ട് നമ്മുടെ സാംസ്കാരിക-പൈതൃകങ്ങളെ വിപാടനം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ .... എന്നിങ്ങനെയായിരിക്കും മുസ്ലിംകളെക്കുറിച്ച് അവരുടെ മസ്തിഷ്കങ്ങളില്‍ കുത്തിവെയ്ക്കപ്പെട്ടിരിക്കുന്ന വികാരങ്ങള്‍.

ചുരുക്കത്തില്‍, ഇസ്ലാമിനെ തനിമയാര്‍ന്ന ഒരു അനുഗ്രഹ സന്ദേശവും വിജയപദ്ധതിയുമായി കാണാനും, ആ വഴിയില്‍ ചിന്തിക്കാനും അവസരം നല്‍കുന്ന ഒരു കാര്യവും ആ ജനങ്ങളുടെ മുന്നില്‍ വന്ന് കാണുകയില്ല. സര്‍വ്വോപരി, ഈ വഴിയില്‍ ചിന്തിക്കുകയും, സത്സ്വഭാവം, മനുഷ്യസ്നേഹം, നിഷ്കളങ്കത, മാനസികവ്യഥ, സംശുദ്ധമായ കര്‍മ്മരീതി, സത്യസന്ധത, നീതിനിഷ്ഠ, സത്ഭാവന, സഹാനുഭൂതി തുടങ്ങിയ സത്ഗുണങ്ങളുടെ മുദ്ര മനസ്സില്‍ പതിപ്പിച്ച് കഴിയുന്ന മുസ്ലിംകളുമായി ബന്ധപ്പെടാനും സാധിച്ചിരിക്കില്ല.

അമുസ്ലിംകളുടെ കാര്യമിരിക്കട്ടെ, മുസ്ലിംകളിലേക്ക് തന്നെ നാം കണ്ണോടിച്ചാല്‍ നമ്മില്‍ ബഹുഭൂരിപക്ഷവും ഇസ്ലാമിന്‍റെ യഥാര്‍ത്ഥ പ്രകൃതി-രീതികളുമായി ഇണക്കമില്ലാത്തവരാണെന്ന കാര്യം നമുക്ക് മനസ്സിലാകും. അല്ലാഹുവിന്‍റെ ഗ്രന്ഥമായ പരിശുദ്ധ ഖുര്‍ആനിന്‍റെയും ഇസ്ലാമിന്‍റെ തേരാളിയായ മുഹമ്മദുര്‍റസൂലുല്ലാഹി (സ)യുടെ തിരുവചനങ്ങളുടെയും വെളിച്ചത്തില്‍ നാം അവരോട് ഇങ്ങനെ പറഞ്ഞ് നോക്കുക; ഇന്നത്തെ അവസ്ഥയില്‍ ക്ഷമയും സഹനതയും മുറുകെ പിടിക്കുകയാണ് വേണ്ടത്. നാം ഭ്രാന്തിനെ ഭ്രാന്ത് കൊണ്ട് നേരിടുന്നതിന് പകരം വിവേകവും വിവരവും കൊണ്ട് നേരിടുകയും നമ്മുടെ മനസ്സുകളില്‍ വികാരാവേശങ്ങളെ നിയന്ത്രിച്ച് നിറുത്താനുള്ള ശേഷി ഉണ്ടാക്കിയെടുക്കുകയും വേണം. നാം നമ്മുടെ  സമയവും ജീവനും സമ്പത്തും സുഖാഢംബരങ്ങളിലായി മാത്രം ചിലവഴിക്കുന്നതിന് പകരം ഒരു നവനൂതനയുഗം കെട്ടിപ്പടുക്കുന്നതിനും പൊതു പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ചിലവഴിച്ച് ശീലിക്കേണ്ടതുണ്ട്.വിദ്വേഷത്തെ അന്ധമായ വിദ്വേഷം കൊണ്ട് നേരിടുന്നതിന് പകരം നീതിനിഷ്ഠയും സത്യസന്ധതയും തന്ത്രജ്ഞതയും കൊണ്ട് നേരിടണം. പ്രകോപനപ്രവര്‍ത്തനങ്ങളില്‍ പ്രകോപിതരാകാതെ ബുദ്ധിയും ബോധവും നിലനിര്‍ത്തണം. മസ്ജിദുകളെ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൊണ്ടുമാത്രം അലങ്കരിക്കുന്നതിലും നമസ്കാരം നിലനിര്‍ത്തുന്നതിലും നമസ്കാരം പഠിപ്പിക്കുന്ന ഉന്നത ഗുണവിശേഷണങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ പരിശ്രമിക്കുന്നതിലും ശ്രദ്ധിക്കണം. നാശകരമായ പരിണിതികളിലേക്ക് നയിക്കുവാന്‍ പര്യാപ്തമായ ആഹ്വാനങ്ങളെ തിരസ്കരിക്കണം...

ഇത്തരം കാര്യങ്ങള്‍ നാം അവരോട് പറഞ്ഞാല്‍ എന്തെല്ലാം അനുഭവങ്ങളുണ്ടാകുമെന്നും എന്തെല്ലാം അത്ഭുത പ്രതികരണങ്ങള്‍ കേള്‍ക്കേണ്ടി വരുമെന്നും അല്ലാഹുവിനു തന്നെ അറിയാം. പൊതുജനങ്ങള്‍ മാത്രമല്ല, പ്രധാനികള്‍ പോലും ഇസ്ലാമിന്‍റെ പ്രകൃതി രീതികളില്‍ നിന്നും എത്ര അകന്നു കഴിയുകയാണെന്നും അല്ലാഹുവിനെക്കുറിച്ച് ബോധമില്ലാത്ത നേതാക്കളുടെ പ്രകൃതിയുമായി എത്ര അടുത്തവരാണെന്നും നമുക്ക് അനുഭവത്തിലൂടെ മനസ്സിലാക്കാന്‍ കഴിയും.

പക്ഷെ, ഒരുകാര്യം ഓര്‍ക്കുക; ഇത്തരം അവസ്ഥാ-വിശേഷങ്ങള്‍ക്കിടയില്‍ ശരിയായ ഇസ്ലാമിക സ്വഭാവ-രീതികളില്‍ അടിയുറച്ച് നില്‍ക്കുകയും അതിനെ സര്‍വ്വവ്യാപകമാക്കാന്‍ നിഷ്കളങ്കമായ ത്യാഗ-പരിശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നവരെക്കുറിച്ചാണ് ലോകനായകര്‍ തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സത്യസന്ധമായ നാവില്‍ നിന്നും - തുടക്കത്തില്‍ സൂചിപ്പിക്കപ്പെട്ട മഹോന്നതമായ മംഗളാശംസ പുറപ്പെട്ടിട്ടുള്ളത്. ഈ വഴിയിലുള്ള നിഷ്കളങ്കമായ ഒരു പരിശ്രമമാണ് ബഹുമാന്യ പിതാവ് രചിച്ച ഇസ്ലാം എന്നാല്‍ എന്ത്? എന്ന ഗ്രന്ഥം. മുസ്ലിംകളും അമുസ്ലിംകളുമായ സഹോദരങ്ങളുമായി വിവിധ മേഖലകളില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞ മഹാനവര്‍കള്‍, ഉപരിസൂചിത യാഥാര്‍ത്ഥ്യം നന്നായി തിരിച്ചറിഞ്ഞു. ഇസ്ലാമിന്‍റെ ഉന്നതസന്ദേശങ്ങള്‍ ലളിതമായി അവതരിപ്പിക്കണമെന്ന് അതിയായി ആഗ്രഹിച്ചു. അതിന്‍റെ പ്രഥമ ചുവടുവയ്പ്പാണ് ഈ ഗ്രന്ഥം. കഴിയുന്നത്ര ഇത് ജനങ്ങളില്‍ എത്തിക്കാന്‍ പരിശ്രമിച്ചിരുന്നു. സാധുക്കളായ ജനങ്ങളെ കൂട്ടിയിരുത്തി വായിച്ച് കേള്‍പ്പിക്കുകയും ഏതെങ്കിലും ഭാഗം അവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമാണെന്ന് കാണുകയും ചെയ്താല്‍ അത് ഉടനെ നോട്ട് ചെയ്ത് അടുത്ത പതിപ്പില്‍ മാറ്റി എഴുതുകയും ചെയ്യുമായിരുന്നു. അല്ലാഹു, ഈ ത്യാഗം സ്വീകരിച്ചു. ആയിരക്കണക്കിന് അടിമകളില്‍ ഇത് പരിവര്‍ത്തനമുണ്ടാക്കി. ഇന്നും ഈ പ്രതിഫലനം അവശേഷിക്കുന്നു. ഇത് പ്രയോജനപ്പെടുത്തുന്നവര്‍ക്കെല്ലാം ഇക്കാര്യം അനുഭവപ്പെടുന്നതാണ്.

ഒരു പുരുഷായുസ്സ് മുഴുവന്‍ സത്യസന്ദേശത്തിന്‍റെ പ്രചരണത്തിലായി ചിലവഴിച്ച മഹാനായ പിതാവ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മെ വിട്ട് പിരിഞ്ഞ് പരലോകത്തേക്ക് യാത്രയായി. അല്ലാഹു പരിപൂര്‍ണ്ണ പൊരുത്തവും കാരുണ്യവും നല്‍കി അനുഗ്രഹിക്കട്ടെ! പ്രസ്തുത ഗ്രന്ഥത്തിന്‍റെ മലയാള വിവര്‍ത്തനമാണ് അനുവാചക ഹസ്തങ്ങളിലിരിക്കുന്നത്. മലയാളി സഹോദരങ്ങള്‍ ഇതിനെ സ്വാഗതം ചെയ്യുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാഹു ഇതിനെ സ്വീകരിക്കട്ടെ! വിവര്‍ത്തകനെയും പ്രചാരകരെയും അനുഗ്രഹിക്കുമാറാകട്ടെ.! 


ആമുഖം 

-മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 

അനുഗ്രഹത്തിന് നന്ദി. 

അല്ലാഹുതആലാ അവന്‍റെ ഈ എളിയ അടിമയുടെ മേല്‍ അളവറ്റ അനുഗ്രഹങ്ങള്‍ ചെയ്തിട്ടുണ്ട്. അതിലൊന്നാണ് ഇസ്ലാം ക്യാഹെ എന്ന ഈ ചെറു ഗ്രന്ഥത്തിന്‍റെ രചന.

ക്രിസ്താബ്ദം 1947 ല്‍ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചതിന് ശേഷം ഒരു കാര്യം മനസ്സില്‍ ശക്തിയായി ഉദിച്ചുയര്‍ന്നു. മുസ്ലിംകളില്‍ ഇസ്ലാമിനെക്കുറിച്ചുള്ള അറിവും ബോധവും വ്യാപകമാക്കാനും ഇസ്ലാമുമായുള്ള അവരുടെ ബന്ധം അരക്കിട്ടുറപ്പിക്കാനും കഴിവിന്‍റെ പരമാവധി പരിശ്രമിക്കലാണ് ഇന്നത്തെ പ്രഥമവും പ്രധാനവുമായ ദീനീ കര്‍ത്തവ്യം.

ഇസ്ലാമിന്‍റെ ആവശ്യ അദ്ധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ടതും ദഅ്വത്തീ-തഅ്ലീമീ (പ്രബോധനപരവും  പഠനാത്മകവും) ആയ ശൈലി പുലര്‍ത്തുന്നതും സരള-ലളിതമായ ഭാഷ ഉള്‍ക്കൊണ്ടതുമായ കൃതികള്‍ രചിക്കലും ഇതിന് ആവശ്യമാണെന്ന് ബോധ്യം വന്നു. പ്രസ്തുത ആവശ്യം പൂര്‍ത്തീകരിക്കാനാണ് ഈ ഗ്രന്ഥം എഴുതപ്പെട്ടത്.

ഇത് രചിക്കുമ്പോള്‍ പ്രധാനമായും മുന്നില്‍ കണ്ടിരുന്നത് വിദ്യാഭ്യാസം കുറഞ്ഞവരും വിദ്യാഭ്യാസം സിദ്ധിച്ചിട്ടില്ലാത്തവരുമായ പൊതു മുസ്ലിംകളെ മാത്രമായിരുന്നു. അവരുടെ അവസ്ഥകളും ചിന്താരീതികളുമായിരുന്നു പ്രധാനമായും പരിഗണിച്ചതും. പക്ഷെ, കിതാബ് പ്രസിദ്ധീകൃതമായി വ്യത്യസ്ത വിഭാഗങ്ങളുടെ പക്കല്‍ എത്തിച്ചേര്‍ന്നപ്പോഴാണ്, അല്ലാഹുതആലായുടെ പ്രത്യേക അനുഗ്രഹ-കൃപയാല്‍ മുസ്ലിംകളിലെ ഏതാണ്ട് എല്ലാ വിഭാഗക്കാര്‍ക്കും ഈ കിതാബ് ഒരുപോലെ പ്രയോജനപ്രദമാണെന്ന് മനസ്സിലായത്.

ഇവിടെ ഒരു സംഭവം അനുസ്മരിക്കുന്നതില്‍ എനിക്ക് പ്രത്യേക സന്തോഷമുണ്ട്. അല്ലാഹുവിന്‍റെ ചില ദാസന്മാര്‍ ഈ കിതാബ് വായിച്ച ശേഷം ഇത് പ്രചരിപ്പിക്കല്‍ ദീനീഖിദ്മത്തും പരിശ്രമവുമാണെന്ന് മനസ്സിലാക്കി ഇത് പ്രചരിപ്പിക്കാന്‍ പരിശ്രമിക്കുകയുണ്ടായി. എന്തിനേറെ, ഇതിനായി അവര്‍ പര്യടനങ്ങള്‍ വരെ നടത്തി. അല്ലാഹുവിന്‍റെ  തൃപ്തി മാത്രം കാംക്ഷിച്ചു കൊണ്ട് സേവനം നടത്തിയ ഈ നിഷ്കളങ്കര്‍ക്ക് നന്ദി രേഖപ്പെടുത്താന്‍ പോലും ഈയുള്ളവന്‍ അശക്തനാണ്. (അവര്‍ ആര്‍ക്കു വേണ്ടിയാണോ ഇതെല്ലം ചെയ്തത് അവന്‍ ഈ അടിമയുടെ ഭാഗത്തു നിന്നും അതിനു പ്രതിഫലം നല്‍കാതിരിക്കില്ല.) ഇപ്രകാരം, നിരവധി മദ്റസകളില്‍ യാതൊരു സമര്‍ദവും കൂടാതെ ഇതിനെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. നിരവധി ഭാഷകളില്‍ ഇത് വിവര്‍ത്തിതവുമായി. നിരവധി ഹൈന്ദവ സുഹൃത്തുക്കള്‍ ഇത് വായിച്ച ശേഷം ഇതിന്‍റെ ഹിന്ദി എഡിഷന്‍ ഇറക്കാന്‍ ശക്തമായി ആവശ്യപ്പെട്ടു എന്നതാണ് ഏറ്റവും അത്ഭുതാവഹവും സന്തോഷദായകവുമായ മറ്റൊരു വസ്തുത.

ബോംബെയിലേക്കുള്ള ഒരു യാത്രയ്ക്കിടയില്‍ ഉറുദു അറിയാവുന്ന ഒരു ഹിന്ദു പട്ടാള ഓഫീസര്‍ ഈ കിതാബ് എന്‍റെ ഒരു സഹയാത്രികനില്‍ നിന്നും വാങ്ങി വായിക്കാന്‍ തുടങ്ങി. ആഗ്രഹാവേശപൂര്‍വ്വം ഏതാണ്ട് ആദ്യന്തം ഇത് വായിച്ചുതീര്‍ത്ത അദ്ദേഹം എന്‍റെ സഹയാത്രികനില്‍ നിന്നും ഇതിന്‍റെ രചയിതാവ് ഞാനാണെന്നറിഞ്ഞപ്പോള്‍ എന്നോട് പറയുകയുണ്ടായി. ഇസ്ലാമിനെ കുറിച്ച് ഞങ്ങള്‍ ഹൈന്ദവര്‍ക്ക് ശരിക്കും മനസ്സിലാക്കാന്‍ ഈ കിതാബിന്‍റെ ഹിന്ദി എഡിഷന്‍ പ്രസിദ്ധീകരിക്കല്‍ താങ്കളുടെ ബാദ്ധ്യതയാണ്. അദ്ദേഹം  തുടര്‍ന്നു പറഞ്ഞു: ഞാന്‍ ഇസ്ലാമിക അദ്ധ്യാപനങ്ങളുടെ സൗന്ദര്യം ഇന്ന് ഈ കിതാബില്‍കൂടിയാണ് മനസ്സിലാക്കിയത്. എന്‍റെ ഹൃദയത്തില്‍ ഇത് വലിയ പ്രതിഫലനം സൃഷ്ടിച്ചു.

യഥാര്‍ത്ഥത്തില്‍ ഈ സ്വീകാര്യതയും പ്രതിഫലനവും അല്ലാഹുതആലായുടെ കൃപാകടാക്ഷം ഒന്നുകൊണ്ടുമാത്രമാണ്. അതു ഗ്രന്ഥകാരന്‍റെ യാതൊരു മിടുക്കുകൊണ്ടുമല്ല. കിതാബിന്‍റെ മേന്മയും. ഇവിടെ ഒരു കാര്യവും കൂടി അനുസ്മരിക്കട്ടെ: ഈ കിതാബ് എഴുതിയിരുന്ന നാളുകളില്‍ ഞാന്‍ സ്വയമായി ഇതിന്‍റെ സ്വീകാര്യതയ്ക്കും പ്രയോജനത്തിനും വേണ്ടി ദുആ ചെയ്തിരുന്നു. ഉപരിയായി മഹാന്മാരോട് ദുആയ്ക്ക് അപേക്ഷിക്കുകയും ചെയ്തിരുന്നു. ഈ കിതാബിന്‍റെ സ്വീകാര്യത അല്ലാഹുവിന്‍റെ നല്ല ദാസന്മാരുടെ ദുആകളുടെ ഫലമാണെന്നതില്‍ എനിക്ക് ഉറപ്പുണ്ട്.

ഗ്രന്ഥകര്‍ത്താവിന്‍റെ അപേക്ഷ

അല്ലാഹുതആലാ കുറച്ച് നേരത്തേക്ക് ഈ ദുന്‍യാവില്‍ നബി തിരുമേനി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ ഒരിക്കല്‍ കൂടി അയച്ചുവെന്ന് നാം സങ്കല്പിക്കുക. എന്നാല്‍, മുസ്ലിംകളെന്ന് പറയപ്പെടുന്ന ഇന്നത്തെ മുസ്ലിംകളുടെ ജീവിതവും അവസ്ഥകളും കാണുമ്പോള്‍ തിരുദൂതര്‍ സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ മനസ്സില്‍ കടക്കുന്ന വികാര-വിചാരമെന്തായിരിക്കും...? തങ്ങള്‍ (സ്വല്ലല്ലാഹു അലൈഹിവസല്ലം) കൊണ്ടെത്തിച്ചു തന്ന ദീനുമായി അല്‍പമെങ്കിലും ബന്ധമുള്ളവരോടും ദീനീബോധം പുലര്‍ത്തുന്നവരോടും തങ്ങള്‍ (സ്വല്ലല്ലാഹു അലൈഹിവസല്ലം) നല്‍കുന്ന നിര്‍ദ്ദേശം എന്തായിരിക്കും.?

ഒരു കാര്യത്തില്‍ ഈ അശക്തന് പോലും സംശയമില്ല. മുസ്ലിംകളെന്ന് പറയപ്പെടുന്ന സമൂഹത്തിലെ ബഹുഭൂരിഭാഗത്തിന്‍റെയും അനിസ്ലാമിക ജീവിതവും പരിധിവിട്ടു കടന്ന അവഗണനയും പാപകുറ്റങ്ങളും കാണുമ്പോള്‍ ത്വാഇഫിലെ നീചരായ കാഫിറുകളുടെ കല്ലേറുകൊണ്ടപ്പോഴും, ഉഹ്ദില്‍ വെച്ച് അക്രമികളായ മുശ്രിക്കുകളുടെ രക്തപങ്കിലമായ അക്രമം ഏറ്റപ്പോഴുമുണ്ടായ വേദനയേക്കാള്‍ കടുത്ത മാനസിക വേദനയും വ്യസനവുമുണ്ടാകും തിരുമേനിക്ക്. പരിശുദ്ധ ദീനിനോട് ആത്മാര്‍ത്ഥമായ കൂറ് പുലര്‍ത്തുകയും അതേക്കുറിച്ച് ചിന്തയും വേദനയും നിലനിര്‍ത്തുകയും ചെയ്യുന്ന മുസ്ലിംകളോട് തങ്ങള്‍ സ്വല്ലല്ലാഹു അലൈഹിവസല്ലമക്കുള്ള സന്ദേശം ഇതുതന്നെയായിരിക്കും: ڇകുഴഞ്ഞുകിടക്കുന്ന ഉമ്മത്തിന്‍റെ ദീനീ അവസ്ഥ നേരെയാക്കുവാനും അവരില്‍ ഈമാനിക ചൈതന്യവും ഇസ്ലാമിക ജീവിതവും വീണ്ടും ഉണ്ടാക്കിത്തീര്‍ക്കുവാനും കഴിവിന്‍റെ പരമാവധി പരിശ്രമിക്കുകڈ.

ഈ അശക്തന്‍റെ വിവരണം താങ്കളുടെ മനസ്സ് അംഗീകരിക്കുന്നുണ്ടെങ്കില്‍ ഇനി മുതല്‍ ഈ പ്രവര്‍ത്തനത്തെ താങ്കളുടെ ജീവിതത്തിന്‍റെ ഭാഗമാക്കുമെന്ന് ഇപ്പോള്‍ തന്നെ മനസ്സാ തീരുമാനമെടുക്കുക. ഇക്കാലഘട്ടത്തില്‍ അല്ലാഹുതആലായുടെ തൃപ്തി കരസ്ഥമാക്കുവാനും തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പരിശുദ്ധ റൂഹിനെ സന്തോഷിപ്പിച്ചു സമാധാനിപ്പിക്കുവാനും അവിടുത്തെ ദുആയില്‍ പിടിച്ചു പറ്റാനും അര്‍ഹനാകാനുമുള്ള ഏറ്റവും വിശിഷ്ടമായ മാര്‍ഗ്ഗമാണിതെന്ന് ഈ അശക്തന്‍ പൂര്‍ണ്ണ ഉറപ്പോടെ പറയാനാഗ്രഹിക്കുന്നു.

നിങ്ങളുടെ കരങ്ങളിലിരിക്കുന്ന ഈ ചെറു ഗ്രന്ഥവും ഉപരിസൂചിത ദീനീ ഇസ്ലാഹീ പരിശ്രമത്തിന്‍റെ ഒരു കണ്ണിയാണ്. എഴുത്തും വായനയും പഠിച്ച സാധാരണ സ്ത്രീ-പുരുഷന്മാര്‍ ഇതു സ്വയം വായിച്ചും പള്ളികളിലും സദസ്സുകളിലും കേള്‍പ്പിച്ചും സ്വന്തമായും മറ്റുള്ളവരിലും ഈമാനിക ചൈതന്യവും ഇസ്ലാമിക ജീവിതവും കഴിയുന്നത്ര ഉണ്ടാക്കിയെടുക്കുകയും അങ്ങനെ, അല്ലാഹുവിനെ അത്യധികം സന്തോഷിപ്പിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന ഈ പുണ്യ പ്രവര്‍ത്തനത്തില്‍ കഴിവിനനുസരിച്ച് പങ്ക് വഹിക്കുക. ഇതാണ് ഈ രചനയുടെ പ്രധാന ലക്ഷ്യം.

അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഈ ചെറു ഗ്രന്ഥത്തില്‍ ദീനീകാര്യങ്ങളുടെയെല്ലാം രത്നചുരുക്കം വന്നിട്ടുണ്ട്. ഇരുപത് അദ്ധ്യായങ്ങളിലായി സമാഹരിച്ചിട്ടുള്ള വിവിധ ഖുര്‍ആന്‍ ഹദീസ് അദ്ധ്യാപനങ്ങള്‍ മനസ്സിലാക്കുകയും അവയനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിലൂടെ സാധാരണക്കാരനായ ഒരു വ്യക്തിക്ക് നല്ലൊരു മുസ്ലിം എന്ന് മാത്രമല്ല, സമ്പൂര്‍ണ്ണനായ മുഅ്മിനും അല്ലാഹുവിന്‍റെ വലിയ്യും (ഇഷ്ട ദാസന്‍) ആയി മാറാനും കഴിയും. ഇന്‍ശാഅല്ലാഹ്.

മുസ്ലിംകളെ കൂടാതെ, ഇസ്ലാമിനെ മനസ്സിലാക്കാനും ഇസ്ലാമിക അദ്ധ്യാപനങ്ങള്‍ ഗ്രഹിക്കാനും ആഗ്രഹം പുലര്‍ത്തുന്ന അമുസ്ലിംകള്‍ക്കും ഈ ഗ്രന്ഥം സസന്തോഷം കൊടുക്കാവുന്നതാണ്. 

പാവപ്പെട്ട ഗ്രന്ഥകാരന്‍റെ കഴിവില്‍പ്പെട്ട കാര്യം അല്ലാഹുവിന്‍റെ അനുഗ്രഹ സഹായത്താല്‍ ചെയ്തു കഴിഞ്ഞു. ഇതിന്‍റെ പ്രസാധകര്‍ നല്ല രീതിയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇനി ഇതെഴുതപ്പെട്ടതിന്‍റെ പിന്നിലുള്ള ഇസ്ലാഹീ പ്രവര്‍ത്തനം വിശാലമായ നിലയില്‍ നടക്കണമെങ്കില്‍ നിങ്ങള്‍ എല്ലാവരുടെയും സഹായസഹകരണങ്ങള്‍ ആവശ്യമാണ്.

ഈ അശക്തന്‍റെ പക്കല്‍ സാമ്പത്തിക ശേഷിയുണ്ടായിരുന്നെങ്കില്‍ ഇന്ത്യയിലെ ഇന്നത്തെ പ്രത്യേക പരിതസ്ഥിതി കണക്കിലെടുത്ത് ഇതിന്‍റെ ലക്ഷോപലക്ഷം പ്രതികള്‍ അച്ചടിച്ച് ഓരോ വ്യക്തിയുടെ പക്കലും ഇതിന്‍റെ പ്രതികളെത്തിക്കുമായിരുന്നു. ഇത്തരം മോഹങ്ങള്‍ പുലര്‍ത്തുന്നവര്‍ക്ക് അതിനുള്ള മാധ്യമങ്ങള്‍ നല്‍കാതിരിക്കല്‍ അല്ലാഹുവിന്‍റെ പണ്ടുമുതല്‍ക്കേ ഉള്ള നടപടിയാണ്. ഇതില്‍, അല്ലാഹുവിന്‍റെ നിരവധി നന്മകളുണ്ട് എന്നതില്‍ സംശയമില്ല. ചുരുക്കത്തില്‍ ഈ അഭിലാഷം പൂര്‍ത്തീകരിക്കാന്‍ വിനീതന് നിര്‍വ്വാഹമില്ല. എന്നാല്‍, ഈ ഗ്രന്ഥം കാണാനിടയാകുന്ന ഈമാനുള്ള സഹോദരീ സഹോദരന്മാര്‍ അല്ലാഹുവിന്‍റെ പൊരുത്തവും നബവീറൂഹിന്‍റെ സന്തോഷവും ആഘിറത്തിലെ അവസാനമില്ലാത്ത അനുഗ്രഹങ്ങളും നേടാന്‍ വേണ്ടി ഈ ഗ്രന്ഥമോ ഇതിലെ ഉള്ളടക്കമോ കഴിയുന്നത്ര മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാം എന്ന് തീരുമാനമെടുത്താല്‍ യഥാര്‍ത്ഥ ലക്ഷ്യം ഒരളവുവരെ നേടിയെടുക്കാന്‍ കഴിയും.

ഒരിക്കല്‍ കൂടി പറയട്ടെ, ഈ ആധുനികയുഗത്തില്‍ മുസ്ലിംകള്‍ക്കും ഭാവികാല തലമുറകള്‍ക്കും ഇസ്ലാമുമായി ബന്ധം നിലനിറുത്താന്‍ ബാഹ്യമായി ഒരൊറ്റ വഴിയേയുള്ളു, ദീനിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഉണര്‍വ്വും ബോധവുമുള്ള ഓരോ വ്യക്തിയും പൊതുമുസ്ലിംകളില്‍ ദീനീ ആത്മാവും ഇസ്ലാമിക ജീവിതവും ഉണ്ടാക്കിയെടുക്കാനുള്ള പരിശ്രമത്തെ തങ്ങളുടെ വ്യക്തിപരമായ ബാധ്യതയായി മനസ്സിലാക്കുക. ഇസ്ലാമിന്‍റെ അദ്ധ്യാപനങ്ങളും ദീനിന്‍റെ സന്ദേശവും മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കല്‍ തന്‍റെ ജീവിതചര്യയാക്കി മാറ്റുക. ഈ പ്രത്യേക ആവശ്യത്തെക്കുറിച്ചുള്ള ചിന്തകളുടെ അടിസ്ഥാനത്തില്‍ എഴുതപ്പെട്ടതാണ് ഈ ഗ്രന്ഥം. ഹാ! അല്ലാഹുവിന്‍റെ നല്ലവരായ എല്ലാ അടിമകളും ഇതിന്‍റെ ആവശ്യകതയും പ്രത്യേക രീതിയും മനസ്സിലാക്കിയിരുന്നെങ്കില്‍! അല്ലാഹുവാണ് ഉതവി നല്‍കുന്നവന്‍. അവന്‍ തന്നെയാണ് സഹായി.

10, റമദാന്‍ ഹിജ് രി 1329 ലഖ്നൗ 

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക: 


http://wa.me/+918606261616 

SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

Tuesday, November 24, 2020

മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍)




മുനാജാത്തെ മഖ്ബൂല്‍ 

(സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) 

അല്ലാമാ അഷ്റഫ് അലി ത്ഥാനവി 

വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

ഖുര്‍ആന്‍-ഹദീസുകളിലെ ആശയ ഗംഭീരമായ ദുആകള്‍, മന്‍സില്‍, സുപ്രധാനമായ ഖുര്‍ആന്‍ ആയത്തുകള്‍, ഹദീസില്‍ വന്നിട്ടുള്ള നാല്‍പത് സ്വലാത്ത്-സലാമുകള്‍, വിവിധ സന്ദര്‍ഭങ്ങളിലുള്ള ദിക്ര്‍-ദുആകള്‍, ആത്മസംസ്കരണത്തിനുള്ള ലളിത മാര്‍ഗങ്ങള്‍, വിലയേറിയ സാരോപദേശങ്ങള്‍, സുവര്‍ണ്ണ പരമ്പരയെ കുറിച്ചുള്ള അനുസ്മരണം എന്നിവ അടങ്ങിയ അമൂല്യ രചന.! 

നാട്ടിലും യാത്രയിലും പ്രയോജനപ്രദം.! 

വിശിഷ്യാ, ഹറമൈന്‍ യാത്രികര്‍ക്ക് സുന്ദര പാഥേയം.! 

120 ലധികം പേജുകള്‍. 

🔖 80 രൂപ മുഖ വിലയുള്ള രചന, ഈ നമ്പറില്‍ നേരിട്ട് ബുക്ക് ചെയ്യുന്നവര്‍ക്ക് ആകര്‍ഷകമായ വിലക്കുറവില്‍ ലഭിക്കുന്നതാണ്.

SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

Google Pay : 
+91 9037905428 

ദാറുല്‍ ഉലൂം ദേവ്ബന്ദിലെ ശൈഖുല്‍ ഹദീസ്, അല്ലാമാ ഖമറുദ്ദീന്‍ ഖാസിമി എഴുതിയ അവതാരിക:

പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹുതആലാ അറിയിക്കുന്നു: ആത്മാവിനെ സംസ്കരിക്കുകയും രക്ഷിതാവിന്‍റെ നാമം സ്മരിക്കുകയും നമസ്കാരം അനുഷ്ടിക്കുകയും ചെയ്തവര്‍ വിജയം പ്രാപിച്ചിരിക്കുന്നു. (അഅ്ല). ഇസ്ലാമിക അദ്ധ്യാപനങ്ങളില്‍ പ്രധാനമായ ഒന്നാണ് ആത്മ സംസ്കരണം. അതായത് മനസ്സില്‍നിന്നും ദുഃസ്വഭാവങ്ങള്‍ ദൂരീകരിക്കുകയും സല്‍സ്വഭാവങ്ങള്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്യുക. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പഠിപ്പിച്ച ദിക്റുകളും ദുആക്കളും പതിവാക്കുന്നത് ഇതിന്‍റെ ലളിതവും ശക്തവുമായ മാര്‍ഗ്ഗമാണ്. ഈ വഴിയില്‍ മഹത്തായ സേവനം അനുഷ്ടിച്ച ഒരു വ്യക്തിത്വമാണ് ഹകീമുല്‍ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ത്ഥാനവി (റഹ്). അല്ലാഹുവിന്‍റെ സാമീപ്യം ആഗ്രഹിക്കുന്ന സഹോദരങ്ങള്‍ക്കു വേണ്ടി അദ്ദേഹം മുനാജാത്ത് മഖ്ബൂല്‍ എന്ന ഒരു ഗ്രന്ഥം തയ്യാറാക്കി. പരിശുദ്ധ ഖുര്‍ആനിലും പുണ്യ ഹദീസുകളിലും വന്നിട്ടുള്ള ദുആകള്‍ ഏഴ് അദ്ധ്യായങ്ങളിലായി ഇതില്‍ അദ്ദേഹം സമാഹരിച്ചു. ആഴ്ചയിലെ ഓരോ ദിവസങ്ങളിലും ഇതിലെ ഓരോ ഭാഗങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ പാരായണം ചെയ്യുന്നത് വളരെ നല്ലതാണ്. അല്ലാഹുവിന്‍റെ അളവറ്റ അനുഗ്രഹത്താല്‍ മൗലാനാ അഷ്റഫ് അലി ത്ഥാനവിയുടെ പ്രധാന പിന്‍ഗാമിയായ മൗലാനാ അബ്റാറുല്‍ ഹഖ് സാഹിബ് (റ) മായി ഇസ്ലാഹീ ബന്ധം സ്ഥാപിക്കാന്‍ വിനീതന് അവസരമുണ്ടായി. മൗലാനായുടെ നിര്‍ദ്ദേശപ്രകാരം ഉമ്മുല്‍ മദാരിസ് ദാറുല്‍ ഉലൂം ദേവ്ബന്ദിലെ സേവനങ്ങളോടൊപ്പം ആത്മ സംസ്കരണങ്ങളുടെ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. ഈ മാര്‍ഗ്ഗത്തില്‍ പലപ്രാവശ്യം കേരളത്തില്‍ വരാന്‍ സാധിച്ചു. സഹോദരങ്ങളുടെ സഹകരണത്തോടെ ധാരാളം സുമനസ്സുകള്‍ വിനീതനുമായി ഇസ്ലാഹീ ബന്ധം സ്ഥാപിക്കുകയുണ്ടായി. ഈ വഴിയില്‍ പ്രധാന നിര്‍ദ്ദേശമായ ദിക്ര്‍, ദുആക്കള്‍ പറഞ്ഞുകൊടുക്കുമ്പോള്‍ ദുആ ചെയ്യുന്നതിന് ഈ ഗ്രന്ഥവും നിര്‍ദ്ദേശിക്കുകയും പ്രിയപ്പെട്ട അബ്ദുശ്ശകൂര്‍ മൗലവിയോട് ഇതിന്‍റെ മലയാള വിവര്‍ത്തനം നടത്താന്‍ ഉപദേശിക്കുകയും ചെയ്തിരുന്നു. അല്‍ഹംദുല്ലില്ലാഹ്, അത് പൂര്‍ത്തിയായതായി അറിയാന്‍ സാധിച്ചു. കൂടാതെ മൗലാനായുടെ പ്രധാനപ്പെട്ട ചില ഉപദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ബഹുമാന്യ സഹോദരങ്ങള്‍ ഇതിനെ പ്രയോജനപ്പെടുത്തണമെന്ന് ഉപദേശിക്കുന്നു. അല്ലാഹു ഇതിനെ സ്വീകരിക്കുകയും പ്രയോജനകരമാക്കുകയും ചെയ്യട്ടെ.! 

ബിസ്മില്ലാഹ്...... 

- മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 

(എക്സിക്യുട്ടീവ് മെമ്പര്‍, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)

അന്ത്യ പ്രവാചകന്‍ സയ്യിദുല്‍ കൗനൈന്‍ ഖാത്തിമുന്നബിയ്യീന്‍ സയ്യിദുല്‍ മുര്‍സലീന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹി വസല്ലം) യുടെ പ്രധാന നിയോഗലക്ഷ്യം രണ്ട് കാര്യങ്ങളാണ്. ഒന്ന്, സൃഷ്ടികള്‍ക്ക് സ്രഷ്ടാവുമായുള്ള ബന്ധം ശരിയാക്കുക. രണ്ട് ഈ ബന്ധം നിരന്തരമാക്കുക. ഇതിന് അല്ലാഹുവിന്‍റെ കല്‍പ്പനപ്രകാരം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹി വസല്ലം) സ്വീകരിച്ച ലളിതവും ശക്തവുമായ ഒരു മാര്‍ഗ്ഗമാണ് ദിക്ര്‍-ദുആകള്‍ (അല്ലാഹുവിന്‍റെ ധ്യാനവും പടച്ചവനോടുള്ള പ്രാര്‍ത്ഥനയും). ഒരു ഭാഗത്ത് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ജീവിതം മുഴുവന്‍ ദ്ക്ര്‍-ദുആകളായിരുന്നു. പുലര്‍ക്കാലത്ത് എഴുന്നേല്‍ക്കുമ്പോള്‍, വിസര്‍ജ്ജനത്തിന് മുമ്പ്, ശുദ്ധീകരണ സമയത്ത്, ആഹാര-പാനീയ-വസ്ത്രധാരണ സന്ദര്‍ഭങ്ങളില്‍, വീട്ടിലും നാട്ടിലും യാത്രയിലും ജോലിയിലും എന്നിങ്ങനെ സകല കാര്യങ്ങളിലും ഇത് കാണാന്‍ കഴിയുന്നതാണ്. നമസ്കാരങ്ങള്‍ ആദ്യന്തം ദിക്ര്‍-ദുആകളായിരുന്നു. എന്തിനേറെ പ്രബോധന പോരാട്ടങ്ങ ളിലും ഇത് വലിയ ശക്തിയായിരുന്നു. അധികമായി ഇത് നിര്‍വ്വഹിക്കാനും ഒറ്റക്കും കൂട്ടായും രഹസ്യമായും പരസ്യമായും ഇത് ചെയ്യാനും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പ്രേരിപ്പിച്ചു. തല്‍ഫലമായി നിരന്തരം ദിക്ര്‍-ദുആകളില്‍ വ്യാപൃതരായ ഒരു സമൂഹം നിലവില്‍ വന്നു. ഒരു കാലത്ത് പടച്ചവനെപ്പറ്റി പറയപ്പെട്ടാല്‍ വെറുപ്പ് പ്രകടിപ്പിച്ചിരുന്ന ജനത, നിന്നും ഇരുന്നും കിടന്നും പടച്ചവനെ ധ്യാനിക്കുന്നവരായി. തെറ്റ്-കുറ്റങ്ങള്‍ വല്ലതും സംഭവിച്ചാല്‍ പടച്ചവനെ ഓര്‍ത്ത് പശ്ചാത്തപിക്കുമായിരുന്നു. സംസാരം, ആഹാരം, ഉറക്കം,സൃഷ്ടികളുമായിട്ടുള്ള ബന്ധം എന്നിവകളില്‍ അവര്‍ മധ്യമരീതി പുലര്‍ത്തിയിരുന്നുവെങ്കിലും ക്രയവിക്രയങ്ങളും ദാമ്പത്യ ജീവിതവും നന്നായി നടത്തിയിരുന്നു. കുടുംബം, ഇണകള്‍, സന്താനങ്ങള്‍, സഹോദരങ്ങള്‍, മനുഷ്യര്‍, മൃഗങ്ങള്‍, പ്രകൃതി വസ്തുക്കള്‍ ഇവയെല്ലാമായി ഉത്തമ ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ അവര്‍ അല്ലാഹുവിന്‍റെ ധ്യാനം എല്ലാ സന്ദര്‍ഭങ്ങളിലും മുറുകെ പിടിച്ചു. ഇതിലൂടെ അവരുടെ അനുവദനീയ പ്രവര്‍ത്തനങ്ങളും പുണ്യകര്‍മ്മങ്ങളായി മാറി. അല്ലാഹു എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട് എന്ന ഇഹ്സാനീ ഗുണം അവരില്‍ ശക്തി പ്രാപിച്ചു.

സഹാബാ കിറാമിന്‍റെ ഇതര ഗുണങ്ങളായ ഇസ്ലാമും ഈമാനും അവര്‍ അടുത്ത തലമുറയ്ക്ക് കൈമാറിയത് പോലെ ഉപര്യുക്ത ഇഹ്സാനീ ഗുണവും അവര്‍ വളരെ പ്രാധാന്യത്തോടെ ജനങ്ങളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഈ വഴിയില്‍ പ്രത്യേക ശ്രദ്ധയുള്ള ഒരു വലിയ വിഭാഗം സ്വഹാബാ കിറാമിന്‍റെ കാലം മുതല്‍ ഇന്നുവരെ നിലനില്‍ക്കുന്നു. ലോകാവസാനം വരെയും ഉണ്ടായിരിക്കുകയും ചെയ്യും. സൂഫിവര്യന്മാര്‍ എന്ന ഒരു പ്രത്യേക നാമം ഇവര്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഇവര്‍ ഉത്തമ മനുഷ്യരാണ്. ഇക്കൂട്ടത്തില്‍ പെട്ട ഒരു മഹാപുരുഷനാണ് ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്റഫ് അലി ത്ഥാനവി (റഹ്). ചെറുതും വലുതുമായ ധാരാളം രചനകള്‍ തയ്യാറാക്കിയ മഹാനവര്‍കളുടെ പ്രധാനപ്പെട്ട രചനാ സമാഹാരമാണ് മുനാജാത്ത് മഖ്ബൂല്‍. ആദരവായ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ അമൂല്യമായ ദുആക ളും ദിക്ര്‍-സ്വലാത്തുകളും ആത്മ സംസ്കരണത്തിന്‍റെ വിലയേറിയ ഉപദേശങ്ങളുമാണ് ഇതിന്‍റെ ഇതിവൃത്തം. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ പ്രിയ ഉസ്താദ് മൗലാനാ അബ്ദുല്‍ അസീസ് മിഫ്താഹി മര്‍ഹൂം നിത്യമായി ഓതുന്നത് കണ്ട്, ചെറുപ്പം മുതല്‍ ഈ ഗ്രന്ഥം പരിചയപ്പെടാനും പ്രയോജനപ്പെടുത്താനുമുള്ള ഭാഗ്യമുണ്ടായി. നബവീ ദുആക്കളുടെ ആശയം മനസ്സിലാക്കാന്‍ തുടങ്ങിയപ്പോള്‍ വല്ലാത്ത ആവേശമുണ്ടായി. ഒരു ഭാഗത്ത് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ആഴമേറിയ അടിമത്വ ചിന്തയുടെ സൗന്ദര്യം അനാവരണം ചെയ്യുന്നു. മറുഭാഗത്ത് നമുക്ക് ഇരുലോകത്തും എന്തെല്ലാം കാര്യങ്ങളാണ് ആവശ്യമെന്ന് ഉണര്‍ത്തുകയും നിറഞ്ഞ ഖജനാവിന്‍റെ ഉടമസ്ഥനായ അല്ലാഹുവിനോട് ദുആ ഇരക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇതിനിടയില്‍ ഒരു സഹോദരന്‍ ഇത് പ്രസിദ്ധീകരിക്കാന്‍ പ്രേരിപ്പിക്കുകയും സഹകരിക്കുകയും ചെയ്തു. അല്ലാഹു അദ്ദേഹത്തിന് ഉന്നത പ്രതിഫലം നല്‍കട്ടെ.! കൂട്ടുകാരുടെ കൂടി സേവനങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് പ്രസിദ്ധീകരിക്കപ്പെടുകയാണ്. അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ.! മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) എന്നാണ് ഇതിന്‍റെ നാമമെങ്കിലും ഹറമൈന്‍ ശരീഫൈന്‍ ഉപഹാരം എന്ന നാമം കൂടി നല്‍കിയിട്ടുണ്ട്. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ആദരണീയ ജ്യേഷ്ടന്‍ സലീം സാഹിബിനോടൊപ്പം ഹജ്ജ് ചെയ്തപ്പോള്‍ പലസന്ദര്‍ഭങ്ങ ളിലും ഈ ദുആകള്‍ ചെയ്യാന്‍ സാധിച്ചു. വിശിഷ്യാ സഫാ-മര്‍വക്കിടയിലുള്ള ഏഴ് സഅ്യുകളില്‍ ഓരോ ദിവസത്തെയും ദുആക്കള്‍ മലയാളത്തില്‍ പറഞ്ഞുകൊടുത്തപ്പോള്‍ അദ്ദേഹം വിതുമ്പുകയും ഈ പാപിക്ക് വല്ലാത്ത വികാരം അനുഭവപ്പെടുകയും ചെയ്തു. അതെ, ഈ ദുആകള്‍ ഓരോന്നും പാരായണം ചെയ്യുമ്പോള്‍ രണ്ട് കാര്യങ്ങള്‍ നാം ഓര്‍ക്കുക: ആരാണ് ഈ ദുആകള്‍ പഠിപ്പിച്ചത്.?എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്.? അതെ, ഇവ ഓരോന്നും അല്ലാഹുവിന്‍റെ ഹബീബും മഹ്ബൂബുമായ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ തിരുവചനങ്ങളാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ചെയ്തിട്ടുള്ള മുഴുവന്‍ ദുആകളും നമുക്കും അത്യന്തം ആവശ്യമായ കാര്യങ്ങളാണ്. കൂടാതെ, ഈ രചനയുടെ ഭൂരിഭാഗം വിവര്‍ത്തനങ്ങളും നടന്നത് വിശുദ്ധ ഹറമുകളില്‍ വെച്ചാണ്. പൊതു സഹോദരങ്ങളുടെ എളുപ്പത്തിനുവേണ്ടി ആശയങ്ങളാണ് വിവര്‍ത്തനത്തില്‍ കൊടുത്തിട്ടുള്ളത്. ബഹുമാന്യ ഹാജിമാരും ഉംറ നിര്‍വ്വഹിക്കുന്നവരും ഈ രചനയെ പ്രയോജനപ്പെടുത്തിയാല്‍ വളരെയധികം ഗുണങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാഹു തൗഫീഖ് നല്‍കട്ടെ.! 

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ്ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക: 

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക: 



SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

കാരുണ്യത്തിന്‍റെ തിരുദൂതര്‍ 

-അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി

https://swahabainfo.blogspot.com/2020/11/blog-post.html 

തഫ്സീറുല്‍ ഹസനി: 

പരിശുദ്ധ ഖുര്‍ആന്‍, ആശയം, വിവരണം. 

മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ് വി 
https://swahabainfo.blogspot.com/2020/11/blog-post_21.html

പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ (ഫളാഇലെ ദറൂദ് ശരീഫ്) 

-ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ കാന്ദലവി 
https://swahabainfo.blogspot.com/2020/11/blog-post_23.html

Monday, November 23, 2020

പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ (ഫളാഇലെ ദറൂദ് ശരീഫ്)


 പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ 

(ഫളാഇലെ ദറൂദ് ശരീഫ്) 

-ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ കാന്ദലവി 

വിവ: മുഹമ്മദ് മൂസാ മൗലാനാ കാഞ്ഞാര്‍

വിഖ്യാത ഹദീസ് പണ്ഡിതന്‍ ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ കാന്ദലവി രചിച്ച വിഖ്യാത ഗ്രന്ഥം.! 

ദാഇയെ മില്ലത്ത് കാഞ്ഞാര്‍ മുഹമ്മദ് മൂസാ മൗലാനാ വിവര്‍ത്തനം ചെയ്ത രചന.! 

മൗലാനാ മുഹമ്മദ് ത്വല്‍ഹാ സാഹിബും ഇതര മഹത്തുക്കളും മലയാളത്തില്‍ പ്രസിദ്ധീകരിക്കാന്‍ നിരന്തരം ആവശ്യപ്പെട്ട കൃതി.! 

പരിശുദ്ധ ഹറമൈന്‍ യാത്രകളിലും മറ്റും കൂട്ടത്തില്‍ കരുതാന്‍ സാധിക്കുന്ന ഉത്തമ രചന.! 

കാരുണ്യത്തിന്‍റെ തിരുദൂതര്‍ മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പദവിയും മഹത്വവും അനുരാഗവും കൊണ്ട് നിറഞ്ഞ ഒരു അമൂല്യ നിധി.! 

ഓരോ പ്രവാചക പ്രേമിയും വായിച്ചിരിക്കേണ്ട രചന.! 

🔖 150 രൂപ മുഖ വിലയുള്ള രചന, ഈ നമ്പറില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ആകര്‍ഷകമായ വിലക്കുറവില്‍ ലഭിക്കുന്നതാണ്.

SAYYID HASANI ACADEMY 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

Google Pay : 
+91 9037905428 

ഈ ഗ്രന്ഥത്തെ കുറിച്ച് കാഞ്ഞാര്‍ മൂസാ മൗലാനാ (റഹ്) കുറിച്ച വരികള്‍: 

റഹ് മത്തുല്ലില്‍ ആലമീന്‍ ഖാത്തിമുന്നബിയ്യീന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മേല്‍ സ്വലാത്ത് ചൊല്ലുക എന്നത് ഓരോ മുസ് ലിമിനും ഇഹ-പര അനുഗ്രങ്ങള്‍ കിട്ടുന്നതിനുള്ള ഏറ്റവും ഉയര്‍ന്ന മാര്‍ഗ്ഗമാണ്. അല്ലാഹുതആലാ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളുടെ മേല്‍ സ്വലാത്ത്-സലാമുകള്‍ ചൊല്ലണമെന്ന് മുഅ്മിനുകളോട് കല്‍പ്പിക്കുകയും അല്ലാഹുവും മലക്കുകളും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളുടെ മേല്‍ സ്വലാത്ത് ചൊല്ലുകയും ചെയ്യുന്നു. മറ്റൊരു കാര്യത്തെപ്പറ്റിയും അല്ലാഹു ഈ രീതിയില്‍ നമ്മളോട് ഞാനും ചെയ്യുന്നു, നിങ്ങളും ചെയ്യുവീന്‍ എന്ന് പറഞ്ഞിട്ടില്ല. ഇതില്‍നിന്നും സ്വലാത്തിന്‍റെ മാഹാത്മ്യം മനസ്സിലാക്കാവുന്നതാണ്. ബഹുമാനപ്പെട്ട ശൈഖുല്‍ ഹദീസ് മൗലാനാ സകരിയ്യ (റഹ്) അവര്‍കള്‍ ഫളാഇലെ അഅ്മാല്‍ (സല്‍ക്കര്‍മ്മങ്ങളുടെ ശ്രേഷ്ഠതകള്‍) എഴുതി ഉമ്മത്തികളുടെ മേല്‍ വലിയ ഉപകാരം ചെയ്തിരിക്കുകയാണ്. അങ്ങിനെയുള്ള അദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങളില്‍ ഫളാഇലെ ദറൂദ് ഷരീഫ് (സ്വലാത്തിന്‍റെ ശ്രഷ്ഠതകള്‍) എന്ന ഈ ഗ്രന്ഥവും വളരെ പ്രധാനപ്പെട്ടതും വിലപ്പെട്ടതുമാണ്. ഹദീസിന്‍റെ വിഷയത്തില്‍ അതുല്യപണ്ഡിതനായ മഹാനവര്‍കള്‍ എഴുതിയിട്ടുള്ള ഗ്രന്ഥങ്ങള്‍ എത്രകണ്ട് ഉന്നതമായതാണെന്നത് പ്രകാശമുള്ള കണ്ണുകള്‍ക്ക് സുവ്യക്തമാണ്. 

ഹസ്രത്ത് ഉബയ്യ് ബിന്‍ കഅ്ബ് (റ) അവര്‍കള്‍ സ്വലാത്ത് ഓതുന്നതിനായി എത്ര സമയം മാറ്റി വെയ്ക്കണമെന്ന് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളോട് ചോദിച്ചു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) നിങ്ങള്‍ക്കിഷ്ടമുള്ളത് എന്ന് പറഞ്ഞപ്പോള്‍ ആ സഹാബി നാലില്‍ ഒരുഭാഗം എന്നു പറഞ്ഞു. അപ്പോള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഇതിനേക്കാള്‍ കൂടുതലാക്കുകയാണെങ്കില്‍ അത് താങ്കള്‍ക്ക് ഏറ്റവും നല്ലതായിരിക്കും എന്ന് അരുളിയപ്പോള്‍ ആ സ്വഹാബി പകുതി എന്നും, മൂന്നില്‍ രണ്ട് ഭാഗമെന്നും, അവസാനം മുഴുവനുമെന്നും തീരുമാനിച്ചു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അങ്ങനെയാണെങ്കില്‍ അത് നിങ്ങളുടെ എല്ലാ മനോ ദുഃഖങ്ങള്‍ക്കും പരിഹാരവും എല്ലാ പാപങ്ങളും പൊറുക്കപ്പെടാനും കാരണമായിരിക്കും. 

തബ് ലീഗ് പ്രവര്‍ത്തനത്തിലും നമ്മുടെ മഷാഇഖുകളും ഉലമാക്കളും പൊതുവായ നിലയില്‍ എല്ലാവരും, രാവിലെയും വൈകിട്ടും മൂന്നാം കലിമ, ഇസ്തിഗ്ഫാര്‍, സ്വലാത്ത് തുടങ്ങിയവ 100 പ്രാവശ്യം വീതം ചൊല്ലണമെന്ന് നിര്‍ബ്ബന്ധമായും ഉപദേശിക്കുന്നു. തസ്ബീഹ് അല്ലാഹുവിന്‍റെ മാഹാത്മ്യങ്ങളെ ചിന്തിച്ച് അല്ലാഹുവിനെപ്പറ്റിയുള്ള വിശ്വാസവും അല്ലാഹുവിനോടുള്ള സ്നേഹവും ഹൃദയത്തില്‍ ഉറപ്പിക്കാനുള്ളതാണ്. ഹൃദയത്തില്‍ അല്ലാഹുവിനെപ്പറ്റിയുള്ള വിശ്വാസം ശക്തിപ്പെടുന്തോറും അല്ലാഹുവിന്‍റെ മുഹബ്ബത്ത് വര്‍ദ്ധിക്കുന്നു. അതുമുഖേന അല്ലാഹുവിന്‍റെ ഇബാദത്തുകളില്‍ സന്തോഷവും ആനന്ദവും ഉണ്ടാകാന്‍ തുടങ്ങുന്നു. അല്ലാഹുവിന്‍റെ മുഹബ്ബത്തിലേക്കുള്ള ഉയര്‍ച്ച റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളുടെ സ്നേഹത്തില്‍ കൂടിയാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളോടുള്ള സ്നേഹം ഹൃദയത്തില്‍ വര്‍ദ്ധിക്കാനും ദൃഢമാക്കാനുമുള്ള പ്രധാനപ്പെട്ട മാര്‍ഗ്ഗം, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളുടെ പേരിലുള്ള സ്വലാത്തിനെ വര്‍ദ്ധിപ്പിക്കുക എന്നതാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളുടെ മാഹാത്മ്യങ്ങളെയും തങ്ങള്‍ വഴിയായി നമുക്കു ലഭിച്ച ഉപകാരങ്ങളെയും മനസ്സില്‍ ചിന്തിച്ച് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നതു കൊണ്ട് ഹൃദയത്തില്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളോടുള്ള സ്നേഹം വര്‍ദ്ധിക്കുന്നു. നാളെ ആഖിറത്തിലെ രക്ഷയ്ക്ക് ഏറ്റവും ആവശ്യവും ഏറ്റവും കൂടുതല്‍ ഉതകുന്നതുമായ നമ്മുടെ കൈമുതലാണ് അല്ലാഹുവിനോടുള്ള സ്നേഹവും, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളോടുള്ള സ്നേഹവും. ഒരു സ്വഹാബി റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളോടു ചോദിച്ചു: ഖിയാമത്ത് എപ്പോഴാണ്.? റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങള്‍ അദ്ദേഹത്തോടു ചോദിച്ചു: നിങ്ങള്‍ അതിനുവേണ്ടി എന്താണ് ഒരുക്കി തയ്യാറാക്കി വെച്ചിട്ടുള്ളത്.? അദ്ദേഹം മറുപടി പറഞ്ഞു: കൂടുതലായ നോമ്പ്, നമസ്കാരം ഒന്നും ഞാന്‍ ഒരുക്കിവെച്ചിട്ടില്ല. എങ്കിലും ഞാന്‍ അല്ലാഹുവിനെയും, അവന്‍റെ റസൂല്‍ (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളെയും സ്നേഹിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പറഞ്ഞു: നീ ആരെ സ്നേഹിക്കുന്നുവോ, അവരുടെ കൂടെയാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളുടെ ഈ മറുപടി സ്വഹാബാക്കളെ അങ്ങേയറ്റം സന്തോഷിപ്പിച്ച ഒന്നായിരുന്നു. ഏറ്റവും ഉന്നതമായ ഈ ഭാഗ്യം നേടിയെടുക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് തസ്ബീഹും സ്വലാത്തും വര്‍ദ്ധിപ്പിക്കല്‍. ദിക്റിന്‍റെ മാഹാത്മ്യങ്ങളെപ്പറ്റി വളരെ വിശേഷപ്പെട്ട ഗ്രന്ഥമായ ഫളാഇലെ ദിക്ര്‍ എന്ന ഗ്രന്ഥം രചിച്ച മഹാനായ ശൈഖുല്‍ ഹദീസ് അവര്‍കള്‍, ഫളാഇലെ ദറൂദ് ശരീഫ് എന്ന സ്വലാത്തിന്‍റെ ശ്രേഷ്ഠതകളെപ്പറ്റിയുള്ള ഈ ചെറുഗ്രന്ഥം രചിച്ചു നല്‍കിയതിന് അല്ലാഹു തആലാ ഉയര്‍ന്ന കൂലി നല്‍കുമാറാകട്ടെ.! ഉര്‍ദു ഭാഷയിലെ ഈ ഗ്രന്ഥം കേരളക്കാര്‍ക്കും പ്രയോജനപ്പെടണം എന്ന ആഗ്രഹത്തില്‍ ഇത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയാണ്. ബഹുമാനപ്പെട്ട ശൈഖുല്‍ ഹദീസ് അവര്‍കള്‍, മലയാളത്തിലേക്ക് ഈ ഗ്രന്ഥം പരിഭാഷപ്പെടുത്തണമെന്ന് ഒന്നു രണ്ട് സന്ദര്‍ഭങ്ങളില്‍ നേരിലും, ഇന്തോനേഷ്യയില്‍ ജമാഅത്തിലായിരിക്കുമ്പോള്‍ എഴുതിയ കത്തിലും സൂചിപ്പിക്കുകയുണ്ടായി. ബഹുമാനപ്പെട്ട ശൈഖുല്‍ ഹദീസ് അവര്‍കളുടെ സൂചനയില്‍ കൂടി ഈ പുണ്യഗ്രന്ഥം പരിഭാഷപ്പെടുത്തുവാനുള്ള ഭാഗ്യം ലഭിക്കണമെന്ന് വലിയ ആഗ്രഹം എനിക്കുണ്ടായിരുന്നു. എന്‍റെ മടിയും അലസതയും കാരണമായി ഈ കാര്യം നീണ്ട് നീണ്ട് പോയി. അമേരിക്കയില്‍ ജമാഅത്തിലായിരുന്നപ്പോള്‍ കൂട്ടത്തിലുണ്ടായിരുന്ന സ്നേഹിതന്‍ പത്തനാപുരം മുഹമ്മദ് സ്വാലിഹ് സാഹിബ് അവര്‍കള്‍ ഇത് പരിഭാഷ ചെയ്യുന്നതിന് സഹായിക്കാന്‍ മുമ്പോട്ടു വന്നു. അങ്ങിനെ ഇതിന്‍റെ ആരംഭഭാഗം തര്‍ജിമ ചെയ്യുന്നതില്‍ അദ്ദേഹം എനിക്ക് വലിയ സഹായിയായിരുന്നു. അദ്ദേഹത്തിന് അല്ലാഹുതആലാ നല്ല കൂലി കൊടുക്കട്ടെ.! ബാക്കി പരിഭാഷയില്‍ സഹായിച്ച എഞ്ചിനീയര്‍ അബ്ദുല്ലാഹ് സാഹിബ് തലശ്ശേരി അവര്‍കള്‍ക്കും മറ്റ് സഹായിച്ചവര്‍ക്കും അല്ലാഹു നല്ല കൂലി കൊടുക്കുമാറാകട്ടെ.! അങ്ങനെ ഈ പരിഭാഷാ ഗ്രന്ഥം ഇതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ആഖിറത്തിലെ രക്ഷക്ക് ഒരു കാരണമാക്കിത്തരുമാറാകട്ടെ.! റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളോടുള്ള നിഷ്കളങ്കമായ മുഹബ്ബത്ത് ഹൃദയങ്ങളില്‍ നിലനിറുത്തിത്തരുമാറാകട്ടെ.! റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളുടെ ശഫാഅത്ത് ലഭിച്ച് നാളെ മഹ്ഷര്‍ ദിവസത്തിലെ പരിഭ്രമ ജനകമായ അതികഠിനമായ അവസ്ഥകളില്‍നിന്നും കാവലും രക്ഷയും അല്ലാഹുതആല നല്‍കുമാറാകട്ടെ.! 

-എന്ന് മുഹമ്മദ് മൂസാ കാഞ്ഞാര്‍. മസ്ജിദുല്‍ ഹറാം, ബാബു ഇബ്റാഹീം, മക്കത്തുല്‍ മുകര്‍റമ, 30 റമദാനുല്‍ മുബാറക് 1412. 

ഈ രചനയെ കുറിച്ച് മര്‍ഹൂം കാഞ്ഞാര്‍ മൂസാ മൗലാനായുടെ മകന്‍ മൗലാനാ മുഹമ്മദ് ഇല്‍യാസ് കുറിച്ച ചില വരികള്‍: 

സര്‍വ്വലോക പരിപാലകനായ അല്ലാഹു തആല അടിമകളായ മനുഷ്യരുടെ മേല്‍ ധാരാളം അനുഗ്രഹങ്ങള്‍ ചെയ്തിട്ടുണ്ട്. പ്രസ്തുത അനുഗ്രഹങ്ങളില്‍ ഏറ്റവും വലിയ അനുഗ്രഹമാണ് മഹാന്മാരായ നബി-മുര്‍സലുകളുടെ നിയോഗം. ലോകത്തിന്‍റെ ആരംഭം മുതല്‍ ചരിത്രത്തിന്‍റെ വിവിധ ദിശാസന്ധികളില്‍ ധാരാളം നബിമാര്‍ വരുകയുണ്ടായി. അവരെല്ലാവരും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ കഠിനമായ ത്യാഗ പരിശ്രമങ്ങള്‍ ചെയ്യുകയും ഉത്തരവാദിത്വങ്ങള്‍ പരിപൂര്‍ണ്ണമായി നിര്‍വ്വഹിക്കുകയും ചെയ്തു. അല്ലാഹുവിന്‍റെ ആയിരമായിരം സലാത്ത്-സലാമുകള്‍ അവരെല്ലാവരുടെയും മേല്‍ വര്‍ഷിക്കട്ടെ. അവസാനം ഈ ലോകം അതിന്‍റെ അന്തിമ ഘട്ടത്തിലേക്ക് പ്രവേശിച്ചപ്പോള്‍ അന്ത്യ പ്രവാചകന്‍ സയ്യിദുല്‍ കൗസൈന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ അല്ലാഹു നിയോഗിച്ചു. ആദരവായ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഉമ്മിയ്യ് ആയിരുന്നുവെങ്കിലും അല്ലാഹു വിശുദ്ധ വിജ്ഞാനങ്ങള്‍ കനിഞ്ഞരുളി സമുന്നത നബിയാക്കി. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) നന്മ ഉപദേശിക്കുകയും തിന്മ തടയുകയും പരിശുദ്ധമായ കാര്യങ്ങള്‍ അനുവദനീയമാക്കുകയും മ്ലേച്ഛമായ കാര്യങ്ങള്‍ നിഷിദ്ധമാക്കുകയും ചെയ്തു. ഇനി ലോകാവസാനം വരെയുള്ള മുഴുവന്‍ മനുഷ്യരുടെയും ഇഹപര വിജയത്തിന് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ അന്ത്യ പ്രവാചകനായി വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. 

ഈ വിശ്വാസം നാല് കാര്യങ്ങള്‍ പൂര്‍ത്തീകരിക്കലാണെന്ന് പരിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നു. 1. മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അവസാന നബിയാണെന്ന് അടിയുറച്ച് വിശ്വസിക്കണം. 2. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ സ്നേഹിച്ച് ആദരിക്കണം. 3. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ സേവിക്കണം. 4. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ തിരു സുന്നത്തുകള്‍ പിന്‍പറ്റണം. ഈ നാല് കാര്യങ്ങള്‍ക്കും വളരെയധികം പ്രേരണ പകരുന്ന ഒന്നാണ് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മേല്‍ സ്വലാത്ത്-സലാമുകള്‍ അധികരിപ്പിക്കുന്നത്. പരിശുദ്ധ ഖുര്‍ആനിലും പുണ്യ ഹദീസിലും ഇത് പ്രേരിപ്പിക്കപ്പെട്ടിരിക്കുന്നു. സഹാബത്ത് മുതല്‍ ഔലിയാഅ് വരെ എല്ലാവരുടെയും മഹത്വത്തിന്‍റെ വലിയൊരു മാനദണ്ഡം സ്വലാത്തിന്‍റെ ആധിക്യമാണ്. സ്വലാത്തുമായി ബന്ധപ്പെട്ട മഹാത്മാക്കളുടെ സ്നേഹാനുരാഗ സംഭവങ്ങളും വചനങ്ങളും കവിതകളും സമുദായത്തിന് നന്മകളിലേക്കുള്ള വലിയൊരു ചാലക ശക്തിയാണ്. 

സ്വലാത്ത്-സലാമുകളെക്കുറിച്ച് പ്രഥമയുഗം മുതല്‍ ഇന്നുവരെ ധാരാളം രചനകള്‍ തയ്യാറാക്കപ്പെട്ടിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് അല്ലാമാ ശൈഖുല്‍ ഹദീസ് മുഹമ്മദ് സകരിയ്യാ കാന്ദലവി മദനി (റഹ്) രചിച്ച ഫസാഇലെ ദുറൂദ് ശരീഫ്. അഞ്ച് അധ്യായങ്ങളുള്ള ഈ ഗ്രന്ഥത്തിന് മനോഹരമായ ഒരു ആമുഖവും അതിസുന്ദ രമായ ഒരു സമാപനവും ഉണ്ട്. ആമുഖത്തില്‍, ശൈഖുല്‍ ഹദീസ് (റഹ്) ഈ രചനയുടെ പ്രേരണയെക്കുറിച്ച് വിവരിക്കുന്നു. ഒന്നാം അധ്യായത്തില്‍, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നതിന്‍റെ മഹത്വങ്ങളും ശ്രേഷ്ടതകളും. രണ്ടാമത്തെ അധ്യായത്തില്‍, പ്രത്യേകമായ വചനങ്ങളുടെ പ്രത്യേകമായ ശ്രേഷ്ടതകള്‍. മൂന്നാമത്തെ അധ്യായത്തില്‍, സ്വലാത്ത് ചൊല്ലാതിരിക്കുന്നതിനെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍. നാലാമത്തെ അധ്യായത്തില്‍, വിവിധ പ്രയോജനങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍. അഞ്ചാമത്തെ അധ്യായത്തില്‍, ചില സംഭവങ്ങള്‍. ഇതിന്‍റെ അവസാനത്തില്‍ ഒരു ഉപസംഹാരവും കൊടുത്തിരിക്കുന്നു. ഉപസംഹാരത്തില്‍ അനുഗ്രഹീത സ്വലാത്തിന്‍റെ തന്നെ മറ്റൊരു ഭാഗമായ പ്രവാചക പ്രകീര്‍ത്തനങ്ങളാണുള്ളത്. അതില്‍ മൗലാനാ ജാമിയുടെ മസ്നവി, മൗലാനാ മുഹമ്മദ് ഖാസിം നാനൂതവിയുടെ ഖസീദ ബഹാരിയ്യ എന്നിവയില്‍ നിന്നുള്ള കവിതകള്‍ ഉദ്ധരിച്ചിരിക്കുന്നു. ഗ്രന്ഥം മുഴുവന്‍ ശൈഖുല്‍ ഹദീസിന്‍റെ പ്രവാചക പ്രേമം അലതല്ലുന്നുണ്ട്. 

അല്ലാഹുവിന്‍റെ അളവറ്റ അനുഗ്രഹത്താല്‍ കേരളക്കരയില്‍ പ്രത്യേകിച്ചും ദീനിന്‍റെയും ദഅ് വത്തിന്‍റെയും ഇല്‍മിന്‍റെയും തസ്കിയത്തിന്‍റെയും മേഖലയില്‍ വമ്പിച്ച പരിവര്‍ത്തനങ്ങള്‍ക്ക് കാരണക്കാരനായ ഒരു മഹത് വ്യക്തിത്വമാണ് കാഞ്ഞാര്‍ മുഹമ്മദ് മൂസാ മൗലാനാ. അഗാധ പണ്ഡിതനും ഉജ്ജ്വല വാഗ്മിയും സമുന്നത സാഹിത്യകാരനും ആയിരുന്നെങ്കിലും ജീവിതം മുഴുവനും മൗലാനാ കഴിച്ചുകൂട്ടിയത് പ്രധാനമായും ദഅ് വത്ത്-തബ് ലീഗിന്‍റെ മാര്‍ഗ്ഗത്തിലായിരുന്നു. എന്നാല്‍ ശൈഖുല്‍ ഹദീസിനെപ്പോലുള്ള മഹത്തുക്കളോടും ദീനീ രചനകളുമായും വലിയ ബന്ധം നിരന്തരം നിലനിര്‍ത്തിയിരുന്നു. മക്കളെയും സഹപ്രവര്‍ത്തകരെയും അതിനായി പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മൗലാനാ അവര്‍കള്‍ സ്വന്തം തൂലിക കൊണ്ട് രണ്ട് രചനകള്‍ തയ്യാറാക്കി. ഒന്ന് ഇര്‍ഷാദുല്‍ ഹജ്ജ് (ഹജ്ജ് യാത്രാ വിവരണം). മൗലാനായുടെ ഏറ്റവും വലിയ വികാരമായിരുന്നു ഹറമൈന്‍ ശരീഫൈന്‍. അതിന്‍റെ ആവേശം ഈ രചനയില്‍ കാണാന്‍ കഴിയുന്നതാണ്. രണ്ട് സ്വലാത്തിന്‍റെ മഹത്വങ്ങള്‍. മൗലാനാ മര്‍ഹൂറൂമിന്‍റെ ഏറ്റവും പ്രധാന വിഷയങ്ങളില്‍ ഒന്ന് നബവീ സ്നേഹാനുരാഗങ്ങളായിരു ന്നു. നസീഹത്തിലും ദുആയിലും എഴുത്തുകളിലും ഇത് വല്ലാതെ പ്രതിഫലിച്ചിരുന്നു. മറുഭാഗത്ത് ശൈഖുമായിട്ടുള്ള ബന്ധം മൗലാനായെത്തന്നെ ഇതിന്‍റെ വിവര്‍ത്തനത്തിന് പ്രേരിപ്പിച്ചു. ശൈഖുല്‍ ഹദീസിന്‍റെ ഇതര രചനകളുടെ വിവര്‍ത്തനത്തില്‍ മര്‍ഹൂം അബ്ദുല്‍ ഖാദിര്‍ മൗലാനാ മര്‍ഹൂറൂമിന് ഏറ്റവും വലിയ സഹായിയായിരുന്നത് മൂസാ മൗലാനാ മര്‍ഹൂം തന്നെയാണ്. എന്നാല്‍ മൗലാനായുടെ പ്രഭാഷണങ്ങളുടെയും എഴുത്തുകളുടെയും വലിയൊരു പ്രത്യേകത ലാളിത്യമായിരുന്നു. പ്രഭാഷണത്തിലും എഴുത്തുകളിലും മൗലാനാ ലാളിത്യത്തെ മുറുകെ പിടിച്ചിരുന്നു. മറുഭാഗത്ത് മഹാനായ ഗ്രന്ഥകാരന്‍ ശൈഖുല്‍ ഹദീസിന്‍റെ, ശൈലിയും ഇത് തന്നെയായിരുന്നു. ഈ കാരണത്താല്‍ തന്നെ പലരും മഹത്തായ ഈ രചനയെ തെറ്റിദ്ധരിക്കുകയുണ്ടായി. എന്നാല്‍ നിഷ്കളങ്കമായ ഈ ലാളിത്യ ശൈലിയെ മുന്നില്‍ കാണുകയാണെങ്കില്‍ ഇതില്‍ ആത്മാര്‍ത്ഥതയുടെ സുഗന്ധം അനുഭവപ്പെടുന്നതാണ്. അല്ലാഹുവിന്‍റെ അതിമഹത്തായ കൃപകൊണ്ട് മാത്രം ഈ ലാളിത്യത്തോടൊപ്പം ഇരു മഹത്തുക്കള്‍ക്കും പ്രവാചക സ്നേഹാനുരാഗത്തിന്‍റെ അമൂല്യ നിധിയും സമൃദ്ധമായി നല്‍കപ്പെട്ടിരുന്നു. ശൈഖുല്‍ ഹദീസിന്‍റെ രചനകള്‍ വായിക്കുകയും മൗലാനാ മര്‍ഹൂമിന്‍റെ പ്രഭാഷണങ്ങള്‍ ശ്രവിക്കുകയും ചെയ്ത എല്ലാവര്‍ക്കും വളരെ വ്യക്തമായി അനുഭവപ്പെടുന്ന ഒരു യാഥാര്‍ത്ഥ്യമാണിത്. മാത്രമല്ല ഈ രചന, സ്വലാത്ത്-സലാമുകളുമായി ബന്ധമുള്ളതായതിനാല്‍ ഈ സ്നേഹാനുരാഗം കൂടുതല്‍ പ്രതിഫലിക്കുകയും ചെയ്തിരിക്കുന്നു. സ്നേഹാനുരാഗത്തിന്‍റെ ശൈലി വ്യത്യസ്തവും അതിലെ അക്ഷരങ്ങളും മറ്റും അളക്കാന്‍ പാടില്ലാത്തതുമാണ് എന്നുള്ളത് ഒരു തത്വമാണല്ലോ.? ഇതിലെ വൈകാരികമായ പ്രസ്ഥാവനകളും വിശിഷ്യാ അവസാനം ഉദ്ധരിച്ചിരിക്കുന്ന മൗലാനാ ജാമിയുടെയും അല്ലാമാ നാനൂതവിയുടെയും കവിതകളും ഈ നിലയില്‍ കാണേണ്ടതാണ്. ചുരുക്കത്തില്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒരു രചനയായിട്ട് പോലും പ്രഥമ പതിപ്പിന് ശേഷം ഇത് പുന:പ്രസിദ്ധീ കരിക്കപ്പെട്ടില്ല. ശൈഖുല്‍ ഹദീസ് (റഹ്) ന്‍റെ പിന്‍ഗാമി മൗലാനാ മുഹമ്മദ് ത്വല്‍ഹാ സാഹിബും ഇതര മഹത്തുക്കളും ഇതിന്‍റെ പ്രസിദ്ധീകരണം നിരന്തരം ആവശ്യപ്പെട്ടിരുന്നു. പടച്ചവന്‍റെ സഹായത്താല്‍ സയ്യിദ് ഹസനി അക്കാദമി ഇതിന് മുമ്പോട്ട് വന്നിരിക്കുകയാണ്. വെള്ളിയാഴ്ചയുടെ അനുഗ്രഹീത രാ-പകലുകളില്‍ ഏതെങ്കിലും സമയം ഒരുമിച്ച് കൂടി ഇത് പാരായണം ചെയ്യുന്നതും ഹറമൈന്‍ യാത്രകളിലും മറ്റും കൂട്ടത്തില്‍ കരുതുന്നതും വലിയ ഐശ്വര്യങ്ങള്‍ക്കും സ്വലാത്ത്-സലാമുകളിലേക്കുള്ള പ്രേരണകള്‍ക്കും കാരണമാകുന്നതാണ്. അല്ലാഹു ഈ രചനയെ സ്വീകരിക്കട്ടെ.! മഹാനായ ഗ്രന്ഥ കര്‍ത്താവിനെയും ആദരണീയ വിവര്‍ത്തകനെയും വളരെക്കൂടുതലാ യി അനുഗ്രഹിക്കട്ടെ.! നാമെല്ലാവര്‍ക്കും ഹബീബായ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യിലുള്ള വിശ്വാസത്തിനും സ്നേഹാദരവിനും സേവനത്തിനും അനുകരണത്തിനും ഇത് കാരണമാക്കട്ടെ.! അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും. അവന്‍റെ അനുഗ്രഹം കൊണ്ട് സര്‍വ്വ നന്മകളും പൂര്‍ണ്ണ പ്രാപിക്കുന്നു. ലോകത്തിന്‍റെ നായകന്‍ വിശ്വത്തിന്‍റെ വസന്തം മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മേല്‍ സ്വലാത്ത്-സലാമുകള്‍.!

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക: 


Saturday, November 21, 2020

കാരുണ്യത്തിന്‍റെ തിരുദൂതര്‍ -അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി



 കാരുണ്യത്തിന്‍റെ തിരുദൂതര്‍ 

അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി

വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി

പരിപൂര്‍ണ്ണ സൗന്ദര്യവും സന്തുലിതത്വവും ഹൃദ്യതയും നിറഞ്ഞതാണ് പ്രവാചക ചരിത്രം. വലിയൊരാളുടെ ശുപാര്‍ശയോ പണ്ഡിതന്‍റെ നിറംപിടിപ്പിക്കലോ കൂടാതെ തന്നെ മഹത്തരമാണത്. ശരിയായ ക്രമീകരണവും അവതരണവുമാണ് രചയിതാവിന് ഇക്കാര്യത്തില്‍ ചെയ്യാനുള്ളത്. തിരുനബിയോട് അടങ്ങാത്ത അനുരാഗവും വികാര പരവശതയും സൃഷ്ടിക്കാനും പ്രവാചക ചരിത്രത്തിന്‍റെ പ്രവിശാലമായ സൗന്ദര്യം ആസ്വദിപ്പിക്കുന്നതിലൂടെ അനുവാചകന്‍റെ മനസ്സിലും മസ്തിഷ്കത്തിലും പ്രകാശം ചൊരിയാനും കഴിയണം. 

ഈ സവിശേഷതകള്‍ സമ്മേളിച്ച ഉത്തമമായ ഒരു നബി ചരിത്ര കൃതിയാണിത്. ചരിത്രപരമായ ആധികാരികതയും വൈജ്ഞാനികമായ ആഴവും പ്രവാചക പ്രേമത്തിന്‍റെ മാസ്മരികതയും സ്വയം വിളിച്ചറിയിക്കുന്ന മഹത്തരമായൊരു രചന.! തിരുനബിയുടെ ചരിത്രം വായിപ്പിക്കുകയല്ല, അനുഭവിപ്പിക്കുകയാണ് മൗലാനാ ഈ ഗ്രന്ഥത്തിലൂടെ.! 

ഈ നമ്പറില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ആകര്‍ഷകമായ വിലക്കുറവില്‍ ലഭിക്കുന്നതാണ്.

SAYYID HASANI ACADEMY 

+91 9961717102, 9037905428 

SAYYID HASANI ACADEMY 

Darul Uloom Al Islamiyya 

Oachira, Kollam, Kerala. 

+91 9961717102, 8606261616 

Google Pay : +91 9037905428 

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും കാറ്റലോഗിനും ഇവിടെ ക്ലിക്ക് ചെയ്യുക: 

തഫ്സീറുല്‍ ഹസനി: പരിശുദ്ധ ഖുര്‍ആന്‍, ആശയം, വിവരണം.


തഫ്സീറുല്‍ ഹസനി 

പരിശുദ്ധ ഖുര്‍ആന്‍, ആശയം, വിവരണം. 


പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയം.! 

ഓരോ പേജിലും പ്രധാനപ്പെട്ട വ്യാഖ്യാന കുറിപ്പുകള്‍.!! 

പരിശുദ്ധ ഖുര്‍ആന്‍ വചനങ്ങളുടെ അവതരണ പശ്ചാത്തലങ്ങളും തിരുവചനങ്ങളുടെ പരസ്പര ബന്ധങ്ങളും അതി മഹത്തായ സന്ദേശങ്ങളും വിവരിക്കുന്ന അമൂല്യ രചന.!!! 

കേരളത്തില്‍ ധാരാളം ഖുര്‍ആന്‍ തഫ്സീറുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും വിശദീകരണം തീര്‍ത്തും കുറഞ്ഞു പോകുകയോ വളരെ കൂടുകയോ ചെയ്യാതെ മധ്യമമായ വിശദീകരണം ഈ രചനയുടെ പ്രത്യേകതയാണ്. 

ആള്‍ ഇന്ത്യാ പയാമെ ഇന്‍സാനിയത്ത് ജനറല്‍ സെക്രട്ടറി, മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ് വി രചിച്ചതും ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ് എക്സിക്യുട്ടീവ് മെമ്പര്‍, ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി വിവര്‍ത്തനം ചെയ്തതുമായ അമൂല്യ ഖുര്‍ആനിക ഗ്രന്ഥം.! 

650 രൂപ മുഖ വിലയുള്ള രചന, ഈ നമ്പറില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ആകര്‍ഷകമായ വിലക്കുറവില്‍ ലഭിക്കുന്നതാണ്.

SAYYID HASANI ACADEMY 

Darul Uloom Al Islamiyya 

Oachira, Kollam, Kerala. 

+91 9961717102, 8606261616 

Google Pay : +91 9037905428 

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും കാറ്റലോഗിനും ഇവിടെ ക്ലിക്ക് ചെയ്യുക: 


കാരുണ്യത്തിന്‍റെ തിരുദൂതര്‍ 

അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി

വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി

പരിപൂര്‍ണ്ണ സൗന്ദര്യവും സന്തുലിതത്വവും ഹൃദ്യതയും നിറഞ്ഞതാണ് പ്രവാചക ചരിത്രം. വലിയൊരാളുടെ ശുപാര്‍ശയോ പണ്ഡിതന്‍റെ നിറംപിടിപ്പിക്കലോ കൂടാതെ തന്നെ മഹത്തരമാണത്. ശരിയായ ക്രമീകരണവും അവതരണവുമാണ് രചയിതാവിന് ഇക്കാര്യത്തില്‍ ചെയ്യാനുള്ളത്. തിരുനബിയോട് അടങ്ങാത്ത അനുരാഗവും വികാര പരവശതയും സൃഷ്ടിക്കാനും പ്രവാചക ചരിത്രത്തിന്‍റെ പ്രവിശാലമായ സൗന്ദര്യം ആസ്വദിപ്പിക്കുന്നതിലൂടെ അനുവാചകന്‍റെ മനസ്സിലും മസ്തിഷ്കത്തിലും പ്രകാശം ചൊരിയാനും കഴിയണം. 

ഈ സവിശേഷതകള്‍ സമ്മേളിച്ച ഉത്തമമായ ഒരു നബി ചരിത്ര കൃതിയാണിത്. ചരിത്രപരമായ ആധികാരികതയും വൈജ്ഞാനികമായ ആഴവും പ്രവാചക പ്രേമത്തിന്‍റെ മാസ്മരികതയും സ്വയം വിളിച്ചറിയിക്കുന്ന മഹത്തരമായൊരു രചന.! തിരുനബിയുടെ ചരിത്രം വായിപ്പിക്കുകയല്ല, അനുഭവിപ്പിക്കുകയാണ് മൗലാനാ ഈ ഗ്രന്ഥത്തിലൂടെ.! 

300 രൂപ മുഖ വിലയുള്ള രചന, ഈ നമ്പറില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ആകര്‍ഷകമായ വിലക്കുറവില്‍ ലഭിക്കുന്നതാണ്.

SAYYID HASANI ACADEMY 

Darul Uloom Al Islamiyya 

Oachira, Kollam, Kerala. 

+91 9961717102, 8606261616 

Google Pay : +91 9037905428 

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ സര്‍വ്വലോക പരിപാലകന്‍, മാനവരാശിയുടെ ഇഹപരവിജയങ്ങള്‍ക്ക് വിശുദ്ധവേദങ്ങള്‍ അവതരിപ്പിച്ചു. അതില്‍ അവസാന ഗ്രന്ഥമാണ് അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യിലൂടെ നമുക്ക് ലഭിച്ച പരിശുദ്ധ ഖുര്‍ആന്‍. ഇതില്‍ വിശ്വസിക്കുകയും ഇതിനെ ആദരിക്കുകയും നല്ല നിലയില്‍ പാരായണം ചെയ്യുകയും പഠിക്കുകയും പകര്‍ത്തുകയും ചെയ്ത മുന്‍ഗാമികള്‍ ഇരുലോകത്തും വിജയിച്ചു. ഫിത്നകള്‍ (പ്രശ്നങ്ങള്‍) നിറഞ്ഞ കാലഘട്ടമെന്ന് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) വിശേഷിപ്പിച്ച ഇന്നത്തെ കാലഘട്ടത്തിലുള്ള പ്രധാന രക്ഷാമാര്‍ഗ്ഗവും പരിശുദ്ധ ഖുര്‍ആന്‍ തന്നെയാണ്. മുന്‍ഗാമികളായ മഹത്തുക്കള്‍ ഖുര്‍ആന്‍ ശരീഫുമായി ബന്ധപ്പെട്ടത് പോലെ നാമും ബന്ധപ്പെടുന്നതിനും പരസ്പരം പ്രേരിപ്പിക്കുന്നതിനുമായി ആരംഭിച്ചിരിക്കുന്ന ഒരു എളിയ പരിശ്രമമാണ് ഓച്ചിറ ദാറുല്‍ ഉലൂം മദ്റസയുമായി ബന്ധപ്പെട്ട് നടക്കുന്ന സയ്യിദ് ഹസനി അക്കാദമി. ഇതിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ സുപ്രധാനമായ ഒന്നാണ് പരിശുദ്ധ ഖുര്‍ആന്‍ ആശയപ്രചാരണം. ഇതിനു വേണ്ടി ആദ്യം രിയാളുല്‍ ഖുര്‍ആന്‍ എന്ന പേരില്‍ പരിശുദ്ധ ഖുര്‍ആനിന്‍റെ ലളിതമായ ആശയം പ്രസിദ്ധീകരിക്കുകയുണ്ടായി. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ അത് വളരെയധികം പ്രയോജനകരമാണെന്ന് വ്യക്തമായി. അതിന്‍റെ പരിഷ്കരിച്ച പതിപ്പ് ഇന്‍ഷാ അല്ലാഹ് ഉടനെ പ്രസിദ്ധീകരിക്കപ്പെടുന്നതാണ്. ഇപ്പോള്‍ ഈ വിഷയത്തിലുള്ള രണ്ടാമത്തെ എളിയ സേവനമാണ് തഫ്സീറുല്‍ ഹസനി എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന പരിശുദ്ധ ഖുര്‍ആന്‍ ആശയങ്ങളും വിവരണങ്ങളും. പരിശുദ്ധ ഖുര്‍ആനിന്‍റെ പ്രധാന പ്രബോധകനും സയ്യിദ് ഹസനി അക്കാദമിയുടെയും ദാറുല്‍ ഉലൂം ഇസ്ലാമിയ്യയുടെയും കാര്യദര്‍ശിയുമായ മൗലാനാ സയ്യിദ് ബിലാല്‍ അബ്ദുല്‍ ഹയ്യ് ഹസനി നദ് വി, വിശുദ്ധ ഹറമുകളിലായി തയ്യാറാക്കിയ ഒരു രചനയാണിത്. ഓരോ പേജിന്‍റെയും മുകള്‍ ഭാഗത്ത് ഖുര്‍ആന്‍ ശരീഫിന്‍റെ ആശയവും താഴ് ഭാഗത്ത് നമ്പറുകളിട്ട് അത്യാവശ്യ വിവരണങ്ങളും ഇതില്‍ കൊടുത്തിരിക്കുന്നു. അവതരണ പശ്ചാത്തലം, ആയത്തുകള്‍ക്കിടയിലുള്ള ബന്ധം തുടങ്ങിയ പ്രധാന വിഷയങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഇതര തഫ്സീറുകളില്‍ വന്നിട്ടുള്ള പല വിഷയങ്ങളും ചുരുങ്ങിയ വാചകങ്ങളില്‍ ഇതില്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. തീര്‍ത്തും ഹൃസ്വമോ വളരെ വിശദീകരണമോ അല്ലാത്ത ഈ പുതിയ സംരംഭം അനുവാചകര്‍ക്ക് വളരെയധികം പ്രയോജനപ്പെടുമെന്ന് പ്രതീക്ഷയുണ്ട്. പരിശുദ്ധ ഖുര്‍ആനിനോടുള്ള കടമകള്‍ ഉണരുകയും അവ പാലിക്കാന്‍ തയ്യാറാവുകയും പരസ്പരം പ്രേരിപ്പിക്കുകയും ചെയ്യണമെന്ന് ഓരോ അനുവാചകരോടും പ്രത്യേകം അപേക്ഷിക്കുകയാണ്. ഒന്നാമതായി, നാമെല്ലാവരും പരിശുദ്ധ ഖുര്‍ആനിനെ ആദരിക്കുക. മുസ് ലിം-അമുസ് ലിം വ്യത്യാസമില്ലാതെ ഇതിനെ ആദരിക്കുന്ന എല്ലാവര്‍ക്കും ഇത് നല്‍കാവുന്നതാണ്. രണ്ടാമതായി, ഇത് നല്ല നിലയില്‍ പാരായണം ചെയ്യുക. അതിനും കൂടിയാണ് ഓരോ പേജിലും പരിശുദ്ധ ഖുര്‍ആന്‍ ഒരു പേജ് പൂര്‍ണ്ണമായി നല്‍കിയിരിക്കുന്നത്. ഇതിനുവേണ്ടി മൂല ഗ്രന്ഥത്തെ അനുകരിച്ച് ഹാഫിസുകള്‍ സാധാരണ ഉപയോഗിക്കുന്ന ഡല്‍ഹി ലിപിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് കേരളത്തില്‍ ഇപ്പോള്‍ പ്രസിദ്ധമാണെങ്കിലും മലബാരി ലിപി മാത്രം പരിശീലിച്ചിട്ടുള്ള മഹത്തുക്കള്‍ക്ക് ചിലപ്പോള്‍ ഇത് അല്‍പ്പം ബുദ്ധിമുട്ടായി അനുഭവപ്പെട്ടേക്കാം. പക്ഷേ, ഇവകള്‍ക്കിടയില്‍ വലിയ വ്യത്യാസമൊന്നും ഇല്ലായെന്നുള്ളതാണ് വസ്തുത. ഏതെങ്കിലും പണ്ഡിതരില്‍ നിന്നും അല്‍പ്പ ദിവസം പരിശീലനം നേടിയാല്‍ പാരായണം വളരെ എളുപ്പമാകുന്നതാണ്. ഖുര്‍ആന്‍ പാരായണം വര്‍ദ്ധിപ്പിക്കാനും ഖുര്‍ആന്‍ ഹാഫിസുകളില്‍ ഉള്‍പ്പെടാനും അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ.! മൂന്നാമതായി, പരിശുദ്ധ ഖുര്‍ആന്‍ സന്ദേശങ്ങള്‍ അധികമായി മനസ്സിലാക്കുക. അതിന് ഇത്തരം രചനകള്‍ നിരന്തരം പാരായണം ചെയ്യുകയും പണ്ഡിതരുടെ ഖുര്‍ആന്‍ പ്രഭാഷണങ്ങള്‍ ശ്രവിക്കുകയും സംശയമെന്തെങ്കിലും ഉണ്ടായാല്‍ സൂക്ഷ്മതയുള്ള പണ്ഡിതരുമായി ബന്ധപ്പെട്ട് നിവാരണം വരുത്തേണ്ടതുമാണ്. നാലാമതായി, ഖുര്‍ആനിക സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുക. അതെ, ഖുര്‍ആനിന്‍റെ പ്രധാനപ്പെട്ട ലക്ഷ്യം അത് ജീവിതത്തില്‍ പകര്‍ത്തലാണ്. മഹാന്മാരായ സ്വഹാബത്തും ഔലിയാഉം ഖുര്‍ആന്‍ ശരീഫിന്‍റെ ചലിക്കുന്ന മാതൃകകളായിരുന്നു. അതിലൂടെ അവര്‍ ഇരുലോകത്ത് വിജയം വരിച്ചു. അഞ്ചാമതായി, ഖുര്‍ആനിക സന്ദേശങ്ങള്‍ കഴിവിന്‍റെ പരമാവധി പ്രചരിപ്പിക്കുക. ഖുര്‍ആന്‍ മുഴുവന്‍ മാനവരാശിക്കുമുള്ള പടച്ചവന്‍റെ അന്തിമ സന്ദേശമാണ്. പരിശുദ്ധ ഖുര്‍ആനിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഇന്ന് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അതിനുള്ള പരിഹാരം ജനങ്ങള്‍ക്ക് ഖുര്‍ആന്‍ ശരീഫിന്‍റെ സന്ദേശങ്ങള്‍ എത്തിച്ച് കൊടുക്കുക എന്നത് തന്നെയാണ്. അല്ലാഹു നമുക്ക് കര്‍ത്തവ്യങ്ങള്‍ പാലിക്കാന്‍ തൗഫീഖ് നല്‍കട്ടെ.! അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ട് മാത്രം ധാരാളം സഹോദരങ്ങളുടെ സഹായ-സഹകരങ്ങളോടെ ഇത് പൂര്‍ത്തിയായി. അല്ലാഹു ഇതിനെ സ്വീകരിക്കട്ടെ.! തെറ്റുകുറ്റങ്ങള്‍ മാപ്പാക്കട്ടെ.! പരിശുദ്ധ ഖുര്‍ആന്‍ ആദരിക്കുകയും പാരായണം ചെയ്യുകയും സന്ദേശങ്ങള്‍ ഗ്രഹിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ജനങ്ങള്‍ക്ക് എത്തിച്ച് കൊടുക്കുകയും ചെയ്യുന്ന എല്ലാ മഹത്തുകള്‍ക്കും അല്ലാഹു ഉന്നത പ്രതിഫലം നല്‍കട്ടെ.! വിശിഷ്യാ ഇത് തയ്യാറാക്കിയ മൗലാനാ ബിലാല്‍ സാഹിബിനെ അല്ലാഹു പ്രത്യേകം അനുഗ്രഹിക്കട്ടെ.! ഇതിന്‍റെ പ്രസിദ്ധീകരണത്തില്‍ സഹകരിച്ച എല്ലാവര്‍ക്കും സമുന്നത പ്രതിഫലം നല്‍കട്ടെ.! പരിശുദ്ധ ഖുര്‍ആനുമായി ബന്ധപ്പെട്ട ഏതാനും നബവീ ദുആക്കള്‍ നമുക്ക് പാരായണം ചെയ്യാം: അല്ലാഹുവേ, പരിശുദ്ധ ഉപജീവനവും പ്രയോജനമുള്ള അറിവും സ്വീകാര്യമായ കര്‍മ്മവും ഞാന്‍ നിന്നോട് ഇരക്കുന്നു. അല്ലാഹുവേ, ഞാന്‍ നിന്‍റെ അടിമയാണ്. അടിമയുടെ മകനാണ്. അടിമ സ്ത്രീയുടെ മകനാണ്. എന്‍റെ നിയന്ത്രണം നിന്‍റെ കയ്യിലാണ്. നിന്‍റെ തീരുമാനം എന്നില്‍ നടപ്പാകുന്നതാണ്. എന്‍റെ വിഷയത്തിലുള്ള നിന്‍റെ വിധി നീതിയാണ്. നിനക്ക് വേണ്ടി നീ പേര് വെയ്ക്കുകയോ നിന്‍റെ കിതാബില്‍ നീ ഇറക്കുകയോ നിന്‍റെ ദാസന്മാരില്‍ ആര്‍ക്കെങ്കിലും പഠിപ്പിക്കുകയോ നിന്‍റെ പക്കലുള്ള അദൃശ്യ ജ്ഞാനത്തില്‍ നീ തിരഞ്ഞെടുക്കുകയോ ചെയ്ത എല്ലാ നാമങ്ങളും മുന്‍നിര്‍ത്തി ഞാന്‍ നിന്നോട് ഇരിക്കുന്നു: സമുന്നത ഖുര്‍ആനിനെ എന്‍റെ മനസ്സിന്‍റെ വസന്തവും കണ്ണിന്‍റെ കാഴ്ചയും ദുഃഖത്തിന്‍റെ ദൂരീകരണവും ചിന്തയുടെ മാറ്റവും ആക്കേണമേ.! അല്ലാഹുവേ, നിനക്ക് കൂടുതലായി നന്ദി രേഖപ്പെടുത്താനും നിന്‍റെ ധ്യാനം അധികരിപ്പിക്കാനും നിന്‍റെ ഉപദേശം നല്ല നിലയില്‍ പിന്‍പറ്റാനും നിന്‍റെ നിര്‍ദ്ദേശങ്ങള്‍ പരിപൂര്‍ണ്ണമായി പാലിക്കാനും എനിക്ക് ഉതവി നല്‍കേണമേ.! അല്ലാഹുവേ, ഞങ്ങളുടെ മനസ്സുകളും ഉച്ഛിരോമങ്ങളും അവയവങ്ങളും നിന്‍റെ നിയന്ത്രണത്തിലാണ്. അതിലൊന്നും നീ ഞങ്ങള്‍ക്ക് ഉടമപ്പെടുത്തിത്തന്നിട്ടില്ല. ആകയാല്‍ നീ അവയോട് വല്ലതും പ്രവര്‍ത്തിക്കുമ്പോള്‍ നീ ഞങ്ങളുടെ സഹായിയാകുകയും ഞങ്ങളെ നേര്‍മാര്‍ഗ്ഗത്തില്‍ നയിക്കുകയും ചെയ്യേണമേ! അല്ലാഹുവേ നിന്‍റെ വിശുദ്ധ നാമം മുന്‍ നിര്‍ത്തി ഞാന്‍ അപേക്ഷിക്കുന്നു. അതിനെ ഭൂമിയില്‍ വെച്ചപ്പോള്‍ ഭൂമി ഉറയ്ക്കുകയുണ്ടായി. അതിനെ ആകാശത്ത് വെച്ചപ്പോള്‍ അത് നേരെയായി. അത് പര്‍വ്വതത്തില്‍ വെച്ചപ്പോള്‍ അത് ശരിയായി നിന്നു. നിന്‍റെ പരിശുദ്ധമായ നാമത്തെ മുന്‍നിര്‍ത്തി ഞാന്‍ നിന്നോട് അപേക്ഷിക്കുന്നു. അതിലൂടെയാണ് നിന്‍റെ അര്‍ഷ് സ്ഥിരപ്പെട്ടിരിക്കുന്നത്. പരിശുദ്ധമായ നിന്‍റെ ഭാഗത്ത് നിന്നും നിന്‍റെ കിതാബില്‍ ഇറക്കപ്പെട്ട നിന്‍റെ പരിശുദ്ധ നാമത്തെ മുന്‍ നിര്‍ത്തി ഞാന്‍ നിന്നോട് അപേക്ഷിക്കുന്നു. നിന്‍റെ വിശുദ്ധ നാമത്തെ മുന്‍നിര്‍ത്തി ഞാന്‍ നിന്നോട് അപേക്ഷിക്കുന്നു. അതിനെ പകലില്‍ വെച്ചപ്പോള്‍ അത് പ്രകാശിച്ചു. രാത്രിയില്‍ വെച്ചപ്പോള്‍ അത് ഇരുളടഞ്ഞതായി. നിന്‍റെ മഹോന്നതിയും മഹത്വവും വദനത്തിന്‍റെ പ്രകാശവും മുന്‍നിര്‍ത്തി ഞാന്‍ നിന്നോട് അപേക്ഷിക്കുന്നു. പരിശുദ്ധ ഖുര്‍ആനിനെ എനിക്ക് നല്‍കേണമേ! എന്‍റെ ഇറച്ചിയിലും രക്തത്തിലും കേഴ് വിയിലും കാഴ്ചയിലും അതിനെ അരച്ച് ചേര്‍ക്കേണമേ.! അതനുസരിച്ച് എന്‍റെ ശരീരത്തെ കൊണ്ട് പ്രവര്‍ത്തിപ്പിക്കേണമേ.! നിന്‍റെ പ്രത്യേകമായ കഴിവും ഔദാര്യവും കൊണ്ട് ഇത് സ്വീകരിക്കേണമേ.! നിന്‍റെ ഉതവിയില്ലാതെ ഒരു നന്മ ചെയ്യാനും തിന്മയില്‍ നിന്ന് മാറി നില്‍ക്കാനും കഴിയുന്നതല്ല. അല്ലാഹുവേ, നിന്‍റെ തന്ത്രത്തെ എപ്പോഴും ഭയക്കാനും നിന്നെ നിരന്തരം സ്മരിക്കാനും ഞങ്ങള്‍ക്ക് ഭാഗ്യം നല്‍കേണമേ.! ഞങ്ങളെ തൊട്ടും നിന്‍റെ മറയെ നീ ഒരിക്കലും കീറിക്കളയരുതേ. ഞങ്ങളെ നീ അശ്രദ്ധയില്‍ പെടുത്തരുതേ.! ആമീന്‍.

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...