Sunday, December 30, 2018

മലയാളക്കരയുടെ സൗരഭ്യം : ശൈഖ് ഹസൻ ഹസ്റത്ത് (റഹ്) - മമ്മൂട്ടി അഞ്ചുകുന്ന്



മലയാളക്കരയുടെ  സൗരഭ്യം 
ശൈഖ് ഹസൻ ഹസ്റത്ത് (റഹ്) 
- മമ്മൂട്ടി അഞ്ചുകുന്ന്
https://swahabainfo.blogspot.com/2018/12/blog-post_29.html?spref=tw 

         കേരളം കണ്ട പണ്ഡിത പ്രതിഭകളിൽ പ്രഥമഗണനീയനാണ് മർഹൂം ശൈഖ് ഹസൻ ഹസ്റത്ത് എന്ന പണ്ഡിത സൂര്യൻ,  മലയാളി എന്ത് കൊണ്ടോ  ഓർക്കാൻ തുനിയാത്ത ആ  മഹാ പണ്ഡിതനെക്കുറിച്ച് അല്പമെഴുതിയില്ലെങ്കിൽ  വലിയൊരു അപരാധം തന്നെയാകും, പുതിയ തലമുറ ഹസ്രത്തിനെ അറിയരുത് എന്ന് ആരാഗ്രഹിച്ചാലും ഹസ്രത്തിനെ അവരറിയേണ്ടതും വലിയൊരു ചരിത്ര ദൗത്യമായി അവർ ആ ജീവിതത്തെ അനാവരണം ചെയ്യേണ്ടതുമുണ്ട്, 

 കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി അഞ്ചാം പീടികയിൽ മുഹ്‌യുദ്ദീൻ ആയിശ ദമ്പതികളുടെ  പുത്രനായാണ് ഹസന്റെ  ജനനം, പണ്ഡിതയായ മാതാവിൽ നിന്ന് തന്നെയായിരുന്നു ആദ്യ വിദ്യാപാഠങ്ങൾ. ഖുർആൻ, പത്ത് കിതാബ്, ഉംദ തുടങ്ങിയ പ്രാഥമിക മതവിജ്ഞാനീയങ്ങൾ കരാഗതമാക്കിയത് മാതാവ് ആയിശുമ്മയിൽ നിന്നാണ്,   പിന്നീട് പൊന്നാനി വലിയ പള്ളിയിലേക്ക് ഓതാനയച്ചു, ഓതാൻ പോയ തന്റെ രണ്ട് സഹോദരന്മാർ അക്കാലത്ത് തിരികെ വന്നിരുന്നില്ല, അവരെ കുറിച്ച് പിന്നീട് ഒരാറിവും ലഭിച്ചിരുന്നില്ലത്രേ, പൊന്നാനിയിലെ പഠനത്തെ തുടർന്ന് വെളിയങ്കോട്, നാദാപുരം, തെക്കുമ്പാട് , കാപ്പാട്, പാങ്ങ് , ചേമഞ്ചേരി തുടങ്ങി  വിവിധ പള്ളി ദർസുകളിൽ പ്രഗത്ഭരായ ഗുരുക്കന്മാരിൽ നിന്ന് ഹസൻ  ജ്ഞാനം അഭ്യസിച്ചു,  പ്രത്യേക വിഷയങ്ങൾ അതിൽ നിപുണരായ പണ്ഡിതരെ തേടിപ്പിടിച്ച് അഭ്യസ്തമാക്കി, കല്ലൂർ കുഞ്ഞിമുഹമ്മദ് മുസ്ലിയാരിൽ നിന്നാണ് ആദ്യമായി ശൈഖ് ഹസൻ സ്വഹീഹുൽ ബുഖാരി ഓതിയത്. മൗലാന ആയഞ്ചേരി അബ്ദുർറഹ്മാൻ മുസ്ലിയാരിൽ നിന്നും അദ്ദേഹം  ഹദീസ് പഠനം നടത്തിയിട്ടുണ്ട്, കേരളത്തിൽ ഹദീസ് വിജ്ഞാനത്തിന് ഉന്നത സ്ഥാനം നൽകിയ ഒരു പണ്ഡിതവാര്യനായി ആയഞ്ചേരി ഉസ്താദിനെ ശൈഖ് ഹസൻ ഹസ്രത്ത് അനുസ്മരിക്കുന്നുണ്ട്. കീഴന കുഞ്ഞഹമ്മദ് മുസ്‌ലിയാർ അക്കാലത്ത് ശൈഖ് ഹസൻ ഹസ്രത്തിന്റെ സഹപാഠിയായിരുന്നു, പിന്നീട് മൗലാന വിഖ്യാത പണ്ഡിതൻ അബ്ദുൽ ഖാദർ ഫള്ഫരിയുടെ ശിഷ്യത്വം സ്വീകരിച്ചു, കേരളത്തിൽ നിന്ന് ലഭ്യമായ എല്ലാ ഫന്നുകളിലും അവഗാഹം നേടി, 

ഹദീസ് വിജ്ഞാനത്തിനുള്ള തീരാത്ത ദാഹം മഹാനരെ പിന്നീട് കൊണ്ടെത്തിച്ചത് തമിഴ്‌നാട്ടിലെ തഞ്ചാവൂരിനടുത്ത അതിരാമ്പട്ടണത്താണ്, അവിടുത്തെ സുപ്രസിദ്ധ കലാലയമായ മദ്രസ  റഹ്‌മാനിയയിൽ ചേർന്ന് പഠനം തുടർന്നു,  മക്കാ മുകറമയിലെ വിഖ്യാത പണ്ഡിതനായ ശൈഖ് സൈനീ ദഹ്ലാൻ (റ) യുടെ ശിഷ്യനായ ശൈഖ് അഹമ്മദ് മുത്തുപ്പേട്ട യിൽ നിന്നാണ് അവിടെ ബുഖാരിയുടെ ഇജാസത്ത് ലഭിക്കുന്നത്. പഠന ശേഷം അൽപ്പ കാലം അവിടെ തന്നെ മുദരിസായി സേവനം ചെയ്തു,  പക്ഷെ ഹദീസ് വിജ്ഞാനത്തിനായുള്ള ദാഹം ആ മഹാമനീഷിയെ വീണ്ടും വിജ്ഞാന യാത്രക്ക് പ്രേരിപ്പിച്ചു, തുടർന്ന് വിഖ്യാതമായ വെല്ലൂർ ബാഖിയാത്തിലേക്ക് , അക്കാലത്ത് 
അബ്ദുൽ റഹീം ഹസ്രത്തായിരുന്നു വെല്ലൂരിലെ  പ്രിൻസിപ്പാൾ, തുടർന്ന് ദാറുൽ ഉലൂം ദയൂബന്ദിലേക്ക് പോവാൻ ആഗ്രഹമുദിച്ചു, ഗുരുവായ ആയഞ്ചേരി ഉസ്താദിൽ നിന്ന് ലഭിച്ചതാണ് ദയൂബന്ദിലേക്ക് പോകാനുള്ള പ്രേരണ,  അബ്ദുൽ റഹീം ഹസ്രത്തുമായി ആലോചിച്ച ശേഷം ദേവ്ബന്ദിലേക്ക് തിരിച്ചു, ശൈഖ് ഹസൻ ഹസ്രത്ത് എന്ന പണ്ഡിത പ്രതിഭ രൂപപ്പെടുന്നത് ദാറുൽ ഉലൂമിൽ വെച്ചാണ്, 

ഇന്ത്യാ ചരിത്രത്തിലെ വിസ്മയങ്ങളായ നിരവധി പണ്ഡിതപടുക്കളുടെ കർമ്മഭൂമിയായിരുന്നു ദാറുൽ ഉലൂം,  ശൈഖുൽ ഇസ്ലാം മൗലാന സയ്യിദ് ഹുസൈൻ അഹമ്മദ് മദനി (റ) തങ്ങളായിരുന്നു ദേവ്ബന്ദിലെ ശൈഖ് ഹസന്റെ പ്രധാന ഗുരുവര്യർ,  പ്രവേശന പരീക്ഷയിൽ വിദ്യാർത്ഥിയുടെ അറബിയിലെ അവഗാഹം ശ്രദ്ധിച്ച മൗലാനാ സയ്യിദ്‌ മദനി ടി. ഹസൻ എന്നതിന് പകരം ശൈഖ് ഹസൻ എന്ന് ചേർക്കാൻ നിർദേശിച്ചു, അതോടെയാണ് ശൈഖ് ഹസൻ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങുന്നത് ദയൂബന്ദിലെ കഠിനമായ കാലാവസ്ഥ ആരെയും തളർത്തും, കടുത്ത ചൂടും മരം കോച്ചുന്ന തണുപ്പും മാറി മാറു വന്ന വർഷങ്ങൾ, ശൈഖ് ഹസൻ എന്ന വിദ്യാർത്ഥി തളരാതെ പഠിച്ചു കൊണ്ടേയിരുന്നു, ആദ്യ വർഷം ദൗറത്തുൽ ഹദീസ്, പിന്നീട് ദൗറത്തു തഫ്സീർ, ആ  പഠനം പൂർത്തിയാക്കിയ ശേഷം  വിവിധ കിതാബുകൾ മുതആല ചെയ്തു,  ഒപ്പം  യൂനാനി, ഗോളശാസ്ത്രം, തുടങ്ങിയ ശാഖകളിൽ അവഗാഹം നേടി,  തുടർന്ന് ദയൂബന്ദിലെ ചീഫ് മുഫ്തി മൗലാന ഇഅജാസ് അലി (ന. മ) യുടെ കീഴിൽ ഒരു വർഷം ഫത്‌വ പരിശീലനം നേടി, ഇക്കാലത്ത് തന്നെ ഫാർസി കിതാബുകളിലും അവഗാഹം നേടി,  മൗലാനാ ഹുസ്സൈൻ അഹമ്മദ് മദനി യെ ബൈഅത്ത് ചെയ്തു , അദ്ദേഹത്തിൽ നിന്ന് ഒട്ടനേകം ഇജാസത്തുകൾ കരസ്തമാക്കി, വിഖ്യാത ഹനഫീ കർമ്മ ശാസ്ത്ര പടുവും സൂഫി വര്യനുമായിരുന്ന  അല്ലാമാ ശൈഖ് റഷീദ് അഹമ്മദ് ഗംഗോഹി (റ) യുടെ ഖലീഫയായിരുന്നു ഇന്ത്യാ ചരിത്രത്തിലെ ബഹുമുഖ പ്രതിഭയായിരുന്ന മൗലാന സയ്യിദ് ഹുസ്സൈൻ അഹമ്മദ് മദനി(റ),  

ഇതിനിടെ വെല്ലൂർ ബാഖിയാത്തിലേക്ക് ഒരു മുദരിസ്സിനെ വേണമെന്ന ആവശ്യമുന്നയിച്ച കത്ത് ദാറുൽ ഉലൂമിലെത്തി,  ദേവ്ബന്ദിലെ ഉസ്താദുമാർ ശൈഖ് ഹസൻ ഹസ്രത്തിനോട് ചുമതല ഏറ്റെടുക്കാൻ നിർദേശിച്ചു, യാത്രാ ചെലവിന് തുക ലഭ്യമാകാത്തത് കൊണ്ട് തീരുമാനമെടുക്കാൻ വൈകി, ശൈഖ് ഹസൻ ഹസ്രത്ത് തന്നെ എഴുതട്ടെ " ഈ കാര്യം ഉസ്താദ് മദനി യെ ഞാൻ അറിയിച്ചു, ആ അനുഗ്രഹീത  ഹസ്തം എന്റെ നേരെ നീട്ടിക്കൊണ്ട് 55.ക തന്നു, എന്നോട് ബാഖിയാത്തിലേക്ക് പോകാൻ നിർദേശിച്ചു, വൈകിയത് കാരണം  അവിടെ മറ്റാരെങ്കിലും ചുമതലയേറ്റിട്ടുണ്ടെങ്കിൽ കേരളത്തിലേക്ക് മടങ്ങാൻ 1  കൂടി തന്നു, മൗലാനാ ശൈഖുൽ ഇസ്ലാം ഹുസ്സൈൻ അഹമ്മദ് മദനി (റ) യുടെ അനുഗ്രഹാശിസുകളോടെ ഞാൻ വെല്ലൂരിലേക്ക് പുറപ്പെട്ടു" 

മൗലാന ആദം ഹസ്രത്ത് ആയിരുന്നു വെല്ലൂരിലെ പ്രിൻസിപ്പൽ , ആദ്യ വർഷങ്ങളിൽ തന്നെ ഹസ്രത്തിന്റെ ശിഷ്യ ഗണങ്ങളിൽ പ്രമുഖർ സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ, കെ.സി ജമാലുദ്ദീൻ മൗലവി, അബ്ദുൽ ജബ്ബാർ ഹസ്രത്ത് എന്നിവരെല്ലാമായിരുന്നു. 
വെല്ലൂർ ബാഖിയാത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു ശൈഖ് ഹസന്റെ ആഗമനം, ഹദീസ് വിജ്ഞാനീയത്തിന് വേണ്ടത്ര സ്ഥാനം അന്ന്   ബാഖിയാത്തിന്റെ സിലബസിൽ ഉണ്ടായിരുന്നില്ല, ഹദീസ് നിദാന ശാസ്ത്രത്തിനോ സനദിനോ വലിയ പ്രാധാന്യം കല്പിക്കാതെയുള്ള അധ്യാപനമായിരുന്നു ശൈഖ് ഹസൻ അധ്യാപനം ആരംഭിച്ച കാലത്ത് ബാഖിയാത്തിൽ നടന്നു പോന്നത്,  ഹദീസ് വിജ്ഞാന ശാഖയിലെ യുഗപ്രഭാവന്മാരായ ദയൂബന്ദി ഉലമാക്കളുടെ സ്വാധീനം  ശൈഖ് ഹസനിൽ പ്രകടമായതിനാൽ  അദ്ദേഹം വ്യത്യസ്തമായ അധ്യാപന ശൈലി സ്വീകരിച്ചു. അവിടെ ദാറുൽ ഹദീസ് സ്ഥാപിക്കാനായി അദ്ദേഹം പരിശ്രമം നടത്തി, അതിന് വേണ്ടി അക്കാലത്ത് ശൈഖ് ഹസൻ ഹസ്രത്ത് ശ്രീലങ്ക, സിങ്കപ്പൂർ, വിയറ്റ്‌നാം എന്നിവിടങ്ങളിലെല്ലാം പോയി പണം സ്വരൂപിച്ചു, വിയറ്റ്‌നാം യുദ്ധം കൊടുമ്പിരി കൊണ്ട ആ കാലത്ത് അദ്ദേഹത്തെ യാത്രയിൽ നിന്ന് പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചെങ്കിലും അദ്ദേഹം ചെവി കൊണ്ടില്ല, ആ മഹാത്മാവിന്റെ ശ്രമ ഫലമായി   1973 ൽ ബാഖിയാത്തിൽ ദാറുൽ ഹദീസ് സ്ഥാപിക്കപ്പെട്ടു. ബാഖിയാത്തിൽ സുദീർഘമായ സേവനം ചെയ്ത ആ മഹദ് ഗുരു അവിടെ ശൈഖുൽ ഹദീസ് ആയും, പിന്നീട് പ്രിൻസിപ്പൽ ആയും നിയമിക്കപ്പെട്ടു, 

 പിൽക്കാലത്ത് കേരളത്തിലെ ഇസ്ലാമിക വൈജ്ഞാനിക മേഖലയിൽ പ്രവർത്തിച്ച  നിരവധി പണ്ഡിത പ്രതിഭകളുടെ ഗുരുവര്യനാണ്  ശൈഖ് ഹസൻ ഹസ്രത്ത്. കഴിഞ്ഞ തലമുറയിലെയും  ഈ തലമുറയുടെ നേതൃനിരയിലുള്ള മുതിർന്ന ഒട്ടുമിക്ക   പണ്ഡിതരും ഹസ്രത്തിന്റെ ശിഷ്യരാണ്.  സമസ്ത പ്രസിഡണ്ട്മാരായ  കെ.കെ അബൂബക്കർ ഹസ്രത്ത്, അസ്ഹരി തങ്ങൾ, കാളമ്പാടി മുഹമ്മദ് മുസ്‌കിയാർ,  കുമരംപുത്തൂർ ഉസ്താദ്, എന്നിവരും  സയ്യിദ് ഇസ്മയിൽ ശിഹാബുദ്ദീൻ പൂക്കോയ തങ്ങൾ എന്ന പാനൂർ തങ്ങൾ, ഉസ്താദ് വടുതല മൂസാ മൗലവി ,  ചാലിയം അബ്ദുർഹമാൻ മുസ്‌ലിയാർ, പാറന്നൂർ ഇബ്രാഹിം മുസ്‌ലിയാർ, തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാർ, സി.എം മടവൂർ, ഉള്ളാൾ തങ്ങൾ, 
എ. പി അബൂബക്കർ മുസ്‌ലിയാർ  കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ, എൻ.കെ ഉസ്താദ്, ചേലക്കുളം അബുൽ ബുശ്രാ മൗലവി, കെ.എം ഫരീദുദ്ദീൻ മൗലവി, മൂസക്കുട്ടി ഹസ്രത്ത്, കോയാ മൗലവി അൽ ഖാസിമി, നൂഹ് മൗലവി അൽ ഖാസിമി,  യു.കെ ആറ്റക്കോയ തങ്ങൾ, എൻ.എം അബ്‍ദുറഹ്മാൻ മുസ്‌ലിയാർ ,  എന്നിവർ പ്രമുഖ ശിഷ്യന്മാരാണ്, പാനൂർ തങ്ങൾ  അദ്ദേഹത്തെ ബൈഅത്ത് ചെയ്ത പ്രമുഖനാണ്, 

കേരളത്തിലെ പണ്ഡിതരോടും സദാത്തുക്കളോടും ഹസ്രത്ത് നല്ല ബന്ധം പുലർത്തിയിരുന്നു, ഉസ്താദ് കെ.കെ. സദഖത്തുള്ള മൗലവി, സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ തുടങ്ങിയവർ അദ്ദേഹവുമായി ഉറ്റബന്ധം പുലർത്തി, കേരളത്തിൽ ഒരു ഉന്നത ദീനീ കലാലയം അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു, ഇന്നത്തെ പട്ടിക്കാട് ജാമിഅ നൂരിയ്യ സംസ്ഥാപനത്തിന് പിന്നിൽ ഈ മഹാന്റെ പരിശ്രമമുണ്ടായിരുന്നു, സയ്യിദ് അബ്ദു റഹ്മാൻ ബാഫഖി തങ്ങൾ ഈ ശ്രമങ്ങൾക്ക് വലിയ പിന്തുണ നൽകി, പിന്നീട് ജാമിഅ സ്ഥാപിക്കപ്പെട്ടപ്പോൾ നിർഭാഗ്യവശാൽ അരങ്ങേറിയ ചില താൽപര്യങ്ങളും അജണ്ടകളും ഹസ്രത്തിനെ മാറ്റി നിർത്തി എന്നത് മറ്റൊരു കഥ, 

ബാഖിയത്തിലേക്ക് സാമ്പത്തിക പരാധീനത മൂലം മലയാളി വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന്  പ്രയാസം നേരിട്ടപ്പോൾ ഹസ്രത്ത് സയ്യിദ് അബ്ദുർഹമാൻ ബാഫഖി തങ്ങൾക്ക് കമ്പിയടിച്ചു,  തങ്ങളെയും വയനാട്ടിലെ കക്കോടൻ മമ്മു ഹാജിയെയും കൂട്ടി ബാഖിയാത്തിലേക്ക് നല്ലൊരു സംഖ്യ കേരളത്തിൽ നിന്ന് പരിച്ചെടുത്തു കൊണ്ട് പോയി, സി.കെ പി ചെറിയ മമ്മുക്കേയി എഴുതുന്നു " ബാഖിയാത്തിന് വേണ്ടി സംഭാവനകൾ സ്വീകരിക്കാനായി കേരളത്തിൽ പലയിടത്തും എത്തിപ്പെടുമ്പോൾ ഹസ്രത്തിന്റെ മനസ്സിൽ മറ്റൊരു ആശയം മുളപൊട്ടുന്നുണ്ടായിരുന്നു, കേരളത്തിൽ ഒരു ഉന്നത ദീനീ സ്ഥാപനം ഉണ്ടാക്കി എടുക്കണം, പലരുമായി ഇക്കാര്യം ആലോചിച്ചു, അഭിപ്രായങ്ങൾ ശേഖരിച്ചു,  ആയിടക്ക് ജ: ബാപ്പു ഹാജി വെല്ലൂരിൽ ചെന്നു, ഹസ്രത്തിന്റെ ഭാവനയിൽ ഉള്ള അറബിക് കോളേജിന്റെ കാര്യം അദ്ദേഹത്തോട് പറഞ്ഞു, വിവരമറിഞ്ഞപ്പോൾ സ്ഥാപനം തന്റെ നാട്ടിലായിരിക്കണം എന്ന് ബാപ്പു ഹാജിക്ക് നിർബന്ധം, അദ്ദേഹം എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാമെന്നേറ്റു, അപ്പോൾ ബാഫഖി തങ്ങൾ സിലോൺ പര്യടനത്തിലായിരുന്നു, തങ്ങൾ വന്നപ്പോൾ ഹസ്രത്ത് കേരളത്തിലേക്ക് വന്നു, തങ്ങളോട് കാര്യങ്ങൾ പറഞ്ഞു, സമസ്തയെ കൂടി ബന്ധപ്പെടുത്തി പണിയാമെന്ന ബാഫഖി തങ്ങളുടെ അഭിപ്രായത്തോട് ഹസ്രത്ത് യോജിച്ചു ,  ജാമിഅ നൂരിയയുടെ ഉദ്ഭവ ചരിത്രം അങ്ങനെയായിരുന്നു"  (സി.കെ.പി ചെറിയ മമ്മുക്കേയി യിയുടെ ലേഖനത്തിൽ നിന്ന്) 

മുഖ്യധാരാ സുന്നീ സംഘടന ദയൂബന്ദ് ഉലമാക്കാൾക്കെതിരെ വിധി പറഞ്ഞപ്പോൾ ശൈഖ് ഹസൻ ഹസ്രത്ത് വിയോജിച്ചു, എങ്കിലും ഒരു തുറന്ന പോരാട്ടം സമുദായത്തിന് നേട്ടമുണ്ടാക്കില്ല എന്ന തിരിച്ചറിവിൽ അദ്ദേഹം ഒതുങ്ങി നിന്നു, സംവാദങ്ങൾക്കോ ഖണ്ഡങ്ങൾക്കോ അദ്ദേഹം തയ്യാറായില്ല, പലപ്പോഴും അദ്ദേഹം തന്റെ മഹാഗുരുക്കളുടെ സ്മണക്ക് മുന്നിൽ കണ്ണീർ വാർക്കുന്നത് ശിഷ്യർ രേഖപ്പെടുത്തിയിട്ടുണ്ട്, അഖില കേരള ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ ഒരു സംഘം രൂപീകരിക്കപ്പെട്ടെങ്കിലും അൽപ്പ കാലത്തിന് ശേഷം അതിന്റെ പ്രവർത്തനവും അവസാനിപ്പിച്ചു. പിന്നീട് ദയൂബന്ധി ഉലമാക്കളുടെ പണ്ഡിത സംഘമായ ജംഇയ്യത്തുൽ ഉലമാ എ ഹിന്ദിന്റെ കേരള ഘടകം രൂപീകരിക്കാൻ ശൈഖ് ഹസൻ ഹസ്രത്ത് മുൻകയ്യെടുക്കുയകയും തന്റെ  വിയോഗം വരെ അതിന്റെ അധ്യക്ഷനായി സേവനം ചെയ്യുകയും ചെയ്തു. 

അറബി, ഉറുദു, ഫാർസി, മലയാളം , ഹിന്ദി എന്നീ ഭാഷകളിലെല്ലാം അവഗാഹമുണ്ടായിരുന്ന മഹാനർ ഈ ഭാഷകളിലെല്ലാം ദീനീ വിജ്ഞാനീയങ്ങൾ  വായിക്കുകയും എഴുതുകയും ചെയ്യുമായിരുന്നു, അതാതിടങ്ങളിൽ അവരുടെ ഭാഷയിൽ തന്നെ ഉജ്ജ്വലമായി പ്രഭാഷണം നടത്തുകയും ചെയ്തിരുന്നു, ഇന്ത്യയുടെ ഒട്ടേറെ ഭാഗങ്ങളിൽ അദ്ദേഹത്തിന് ശിഷ്യസമ്പത്തുണ്ട്, 
പ്രവാചക ചര്യ അനുധാവനം ചെയ്യുന്നതിൽ കണിശത പുലർത്തിയ മഹാനവറുകൾ സദാ ദിഖ്‌റിലായിരുന്നു,  മാണിയൂർ അഹമ്മദ് മുസ്‌ലിയാർ എഴുതട്ടെ  " ജീവിതത്തിൽ ഒരു സുന്നത്ത് പോലും വിട്ടു കളഞ്ഞതായി ആർക്കും കാണാൻ കഴിഞ്ഞിട്ടില്ല, രോഗശയ്യയിൽ പോലും തഹജ്ജുദ് നമസ്കരിച്ചിരുന്നു ഇശ്റാഖ് നമസ്കാരത്തിന് മുമ്പ് സുബഹി നമസ്കാരം നിർവഹിച്ചു ഇരുന്ന സ്ഥലംമാറ്റുകയോ സംസാരിക്കുകയോ  ചെയ്തിരുന്നില്ല,  ജീവിതത്തിലെ നിസ്സാരമെന്നു തോന്നുന്ന മേഖലകളിൽ പോലും നബിയുടെ തിരു സുന്നത്ത്  മുറുകെ പിടിച്ചിരുന്നു, ഹസ്രത്തിന്റെ നടത്തവും ഇരുത്തവും ഭക്ഷ്യ ഭോജനവും  മലമൂത്രവിസർജനവും
എല്ലാം തിരുമേനിയുടെ സുന്നത്ത് അനുസരിച്ചു മാത്രം ആയിരുന്നു, ഹസ്രത്തിനെ  പോലൊരു മുത്തബിഉസ്സുന്നയെ  അടുത്തകാലത്തൊന്നും തന്നെ കേരളം കണ്ടിട്ടില്ല" 

ബാഖിയാത്തിൽ നിന്ന് തന്റെ പ്രവർത്തന മേഖല ജീവിത സായാഹ്‌നത്തിൽ കേരളത്തിലേക്ക് വിശിഷ്യാ  ദക്ഷിണ കേരളത്തിലേക്കും വ്യാപിപ്പിച്ചു, മുപ്പത് വർഷത്തെ ബാഖിയാത്ത് ജീവിതത്തിന് ശേഷം കേരളത്തിലേക്ക് മടങ്ങി,  ദക്ഷിണ കേരളത്തിലെ പണ്ഡിതന്മാരോട് നല്ല ബന്ധം പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ ശ്രമഫലമായി ആലുവ വാഴക്കുളം ജാമിഅ ഹസനിയ്യ എന്ന സ്ഥാപനം രൂപീകരിക്കപ്പെട്ടു,  തന്റെ നാടായ പാപ്പിനിശ്ശേരിയിൽ  തന്റെ  വന്ദ്യ ഗുരു മൗലാന സയ്യിദ് ഹുസ്സൈൻ അഹമ്മദ് മദനിയുടെ നാമധേയത്തിൽ  ഹുസൈനിയ്യഃ എന്ന
 പേരിൽ മറ്റൊരു സ്ഥാപനം ഉയർന്നു.  സിംഗപ്പൂരിലും അദ്ദേഹം ഒരു ദർസിന് ആരംഭം കുറിച്ചു, 

തഖ്‌വയും വിജ്ഞാനവും സ്വഭാവമഹിമയും ആ മഹദ് വ്യക്തിത്വത്തിന്റെ സവിശേഷതയായിരുന്നു. തികഞ്ഞ സൂക്തമതയോടെ  ജീവിച്ചു തീർത്ത ആ മഹദ് ജീവിതം കേരളത്തിൽ ഏറെയൊന്നും കൊണ്ടാടപ്പെട്ടിട്ടില്ല, നമ്മെ ഗ്രസിച്ച സംഘടനാ ഭ്രമത്തിൽ നിന്നും  ആ മഹാൻ തീർത്തും മുക്തനായതാവാം  കാരണം. പകൽ ഹദീസ് അധ്യാപനവും  പാതിരാത്രിക്ക് ശേഷം പുലരുവോളം ഇബാദത്തുകളിലും  മുഴുകിയിരുന്ന ധന്യമായ ജീവിതത്തെ ഒരിക്കലെങ്കിലും സമ്പർക്കം പുലർത്തിയവർ  വിസ്മരിക്കില്ല. ഒരിക്കൽ പോലും തഹജജുദ് നിസ്കാരം മുടക്കിയിട്ടില്ല എന്ന് അവിടുത്തെ ശിഷ്യഗണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു, മർഹൂം സൈദ് മുഹമ്മദ് നിസാമി എഴുതുന്നു "  ആരെയും വേദനിപ്പിക്കാനോ തേജോവധം നടത്താനോ ഹസ്രത്തിനെ ലഭിക്കില്ല, ഖണ്ഡങ്ങൾക്കോ സംവാദ ബഹളങ്ങൾക്കോ അദ്ദേഹം പങ്കെടുത്തിരുന്നില്ല, തന്റെ സകകാലികരായ പണ്ഡിതരിൽ കാണുന്ന ഭൗതിക ഭ്രമങ്ങളൊന്നും ആ മഹാ പണ്ഡിതനിൽ ഉണ്ടായിരുന്നില്ല. ആ ഹൃദയം എത്ര നിഷ്കളങ്കമാണ് ! , മുസ്‌ലിം കേരളത്തിലെ ചില കേന്ദ്രങ്ങൾ അദ്ദേഹത്തെ തഴയാനും തരംതാഴ്ത്താനും ശ്രമിച്ചു നോക്കി, ശൈഖുന ആ ഭാഗം ശ്രദ്ധിച്ചതേയില്ല, തനിക്കെതിരിൽ അസൂയാലുക്കൾ പടച്ചു വിട്ട കുപ്രചരണങ്ങൾക്കൊന്നും അദ്ദേഹം മറുപടി കൊടുത്തില്ല"  

ഫത്‌വ കൾ നൽകുമ്പോൾ അദ്ദേഹം പണം വാങ്ങിയിരുന്നില്ല, സ്ഥാപനത്തിന്റെ ഒന്നും തന്നെ തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നില്ല, ജീവിതത്തിൽ എല്ലാ രംഗത്തും തികഞ്ഞ സൂക്ഷ്മത പുലർത്തിയിരുന്നു ആ മഹാ ജ്ഞാനി, പൊതുസ്ഥാപനങ്ങൾക്ക് വേണ്ടി വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ തുക സ്വരൂപിക്കാൻ യാത്ര ചെയ്‌തെങ്കിലും ഒരു രൂപ പോലും അതിന്റെ കമ്മീഷൻ വ്യവസ്ഥയിൽ അദ്ദേഹം കൈപ്പറ്റിയിരുന്നില്ല, ഒരിക്കൽ ബാഖിയാത്തിനായി ഒരു നല്ല തുക കൊടുത്ത സമ്പന്നൻ കൂട്ടത്തിൽ ഹസ്രത്തിന് വ്യക്തിപരമായും നല്ലൊരു സംഖ്യ കൊടുത്തു, ഹസ്രത്ത് വെല്ലൂരിൽ തിരിച്ചെത്തി അതും കൂട്ടിച്ചർത്ത രസീത് മുറിച്ച് ആ തുകയും സ്ഥാപനത്തിന് വേണ്ടി നൽകുകയായിരുന്നു, 

വാതവും മറ്റു രോഗങ്ങളും അലട്ടിയപ്പോഴും  ഗ്രന്ഥപാരായാണവും ആരാധനാ കർമ്മങ്ങളും വിജ്ഞാന തപസ്യയും മുടങ്ങാതെ നടന്നു വന്നു, ഒരിക്കൽ വീണ് കാലിന് സാരമായ പരിക്ക് പറ്റി,  ഓപ്പറേഷൻ നടത്തേണ്ടി വന്നു, സുഖം പ്രാപിച്ചു വരുന്നതിനിടയിൽ അവിചാരിതമായാണ് ആ മഹാനുഭാവൻ  വിടവാങ്ങുന്നത്. 1982 ഒക്ടോബർ 17 നായിരുന്നു അത്, പാപ്പിനിശ്ശേരി ബിലാൽ മസ്ജിദിന് സമീപം മലയാളത്തിന്റെ  വിശ്വ പണ്ഡിതൻ ശൈഖുൽ ഹദീസ് ശൈഖുനാ ഹസൻ ഹസ്റത്ത് (റ) അന്ത്യ വിശ്രമം കൊള്ളുന്നു. 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!

👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

Wednesday, December 19, 2018

ഓച്ചിറ, ദാറുല്‍ ഉലൂം അല്‍ ഇസ് ലാമിയ്യ : ഒരു മാസം ആവശ്യമായി വരുന്ന നിത്യോപയോഗ സാധനങ്ങളുടെ ലിസ്റ്റ് ;


ഓച്ചിറ, ദാറുല്‍ ഉലൂം അല്‍ ഇസ് ലാമിയ്യ :
ഒരു മാസം ആവശ്യമായി വരുന്ന 
നിത്യോപയോഗ സാധനങ്ങളുടെ ലിസ്റ്റ് ; 
https://swahabainfo.blogspot.com/2018/12/blog-post_88.html?spref=tw
അരി 25 ചാക്ക് (1250 കിലോ) 
അരിപ്പൊടി 480 കിലോ 
പഞ്ചസാര 200 കിലോ 
പരിപ്പ് (സാമ്പാര്‍) 200 കിലോ 
ഉഴുന്ന് 60 കിലോ 
ആട്ട 200 കിലോ 
കടല 25 കിലോ 
ഗ്രീന്‍പീസ് 40 കിലോ
പയര്‍ 32 കിലോ 
ഉപ്പ് 80 കിലോ 
വെളിച്ചെണ്ണ 75 കിലോ 
പാം ഓയില്‍ 75 കിലോ 
ഡാല്‍ഡ 16 കിലോ 
റവ 140 കിലോ 
മുളക് പൊടി 40 കിലോ 
കുരുമുളക് 4 കിലോ 
മല്ലിപ്പൊടി 60 കിലോ 
മഞ്ഞള്‍പ്പൊടി 12 കിലോ 
ഗ്രാമ്പു 1 കിലോ 
തക്കോല 1 കിലോ 
കറുകപ്പട്ട 1 കിലോ 
ഏലക്ക 1 കിലോ 
ജീരകം 4 കിലോ 
പെരുംജീരകം 2 കിലോ 
ഉലുവ 4 കിലോ 
കടുക് 4 കിലോ 
സോഡാപ്പൊടി 6 കിലോ
ഫിഷ് മസാല 40 പായ്ക്കറ്റ് 
സാമ്പാര്‍ പുളി 20 കിലോ 
കുടംപുളി 8 കിലോ 
സാമ്പാര്‍ പൊടി 12 കിലോ 
പപ്പടം 1400 എണ്ണം 
ചെറിയ ഉള്ളി 40 കിലോ 
വെളുത്തുള്ളി 20 കിലോ 
സവാള 200 കിലോ 
ഇഞ്ചി 20 കിലോ
തക്കാളി 120 കിലോ 
പച്ചമുളക് 60 കിലോ 
പച്ചക്കറി (10,000 രൂപയ്ക്ക്) 
ക്യാബേജ് 100 കിലോ 
അച്ചങ്ങ 40 കിലോ 
കിഴങ്ങ് 80 കിലോ 
ക്യാരറ്റ് 20 കിലോ 
കോളിഫ്ളവര്‍ 40 കിലോ 
ഇറച്ചി 280 കിലോ 
മത്സ്യം 115 കിലോ 
മുട്ട 1400 എണ്ണം 
തേങ്ങ 1000 എണ്ണം 
ഗ്യാസ് (വലുത്) 16 കുറ്റി 
ഈ വസ്തുക്കളില്‍ നിന്നും താങ്കള്‍ക്ക് ആഴ്ച തോറും അല്ലെങ്കില്‍ മാസം തോറും നല്‍കാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ഈ നമ്പറില്‍ അറിയിക്കൂ.
+91 9387290079 

Account Details 
DARUL ULOOM AL-ISLAMIYYA 
State Bank Of India, Oachira Branch 
A/c No: 67023115996 IFSC: SBIN0070282 
അക്കൗണ്ടില്‍ പൈസ നിക്ഷേപിക്കുന്നവര്‍ ഈ നമ്പറുകളില്‍  വിളിച്ചറിയിക്കുക:
Mob: +91 9995222224, 9387290079, 9020988300
*DARUL ULOOM AL-ISLAMIYYA* 
Oachira, Kollam, Kerala. 690533

വിശദ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക: 
https://wa.me/919961955826
DARUL ULOOM AL-ISLAMIYYA 
Oachira, Kollam, Kerala. 690533 

ഓച്ചിറ, ദാറുല്‍ ഉലൂം അല്‍ ഇസ് ലാമിയ്യ : ഒരു ലഘു പരിചയം.!



🌿🌿🌿 ഓച്ചിറ, ദാറുല്‍ ഉലൂം 
അല്‍ ഇസ് ലാമിയ്യ : 
ഒരു ലഘു പരിചയം.!
🎯 ലക്ഷ്യം: 
ആത്മാര്‍ത്ഥമായ പ്രബോധനം, ആത്മ സംസ്കരണം, പ്രയോജന പ്രദമായ വിജ്ഞാന പ്രചരണം എന്നിവ പ്രവാചകന്മാരുടെ പ്രധാന പ്രവര്‍ത്തനങ്ങളാണ്. വ്യക്തികളിലും സമൂഹങ്ങളിലും നന്മകള്‍ വളര്‍ത്തുന്ന ഈ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കലും ഇവ ശരിയായി നിര്‍വ്വഹിക്കുന്ന പുതിയ തലമുറയെ വാര്‍ത്തെടുക്കലും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തലുമാണ് ഈ സ്ഥാപനത്തിന്‍റെ ലക്ഷ്യം.! 
🎯 ചരിത്രം: 
വിശ്വ പണ്ഡിതന്‍ അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വിയുടെ പ്രതിനിധിയായി പല പ്രാവശ്യം കേരളത്തില്‍ വന്ന് പ്രബോധന സംസ്കരണ വൈജ്ഞാനിക പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സമുന്നത പ്രബോധകന്‍ ശൈഖ് അബ്ദുല്ലാഹ് മുഹമ്മദുല്‍ ഹസനി 2006 ല്‍ ഇതിന് ശിലാ സ്ഥാപനം നടത്തി. തുടക്കത്തില്‍ 15 വിദ്യാര്‍ത്ഥികളും 2 ഉസ്താദുമാരുമായി തുടങ്ങിയ ഈ സ്ഥാപനം ഘട്ടംഘട്ടമായി ഇന്ന് ഈ നിലയിലേക്ക് വളര്‍ന്നിരിക്കുന്നു. 
🎯 പ്രത്യേകതകള്‍: 
പരിശുദ്ധ ഖുര്‍ആന്‍ തജ് വീദോട് കൂടിയുള്ള പാരായണം, സൂക്ഷ്മമായ ഖുര്‍ആന്‍ ഹിഫ്സ് (മനനം), അന്താരാഷ്ട്രാ വിജ്ഞാന കേന്ദ്രമായ ലക്നൗ ദാറുല്‍ ഉലൂം നദ് വത്തുല്‍ ഉലമയുടെ സിലബസ് അടിസ്ഥാനമാക്കിക്കൊണ്ടുള്ള ആലിമിയ്യത്ത് പഠനം, അറബി മലയാളം ഉര്‍ദു ഇംഗ്ലീഷ് ഭാഷകളില്‍ നൈപുണ്യം, ഖിറാഅത്ത് (ഖുര്‍ആന്‍ നിയമാനുസൃതം നീട്ടി പാരായണം ചെയ്യല്‍) പരിശീലനം, മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എസ്. എസ്. എല്‍. സി-പ്ലസ്ടു പഠനത്തിനുള്ള സൗകര്യം, ആഗ്രഹമുള്ളവര്‍ക്ക് തുടര്‍ പഠനത്തിന് സഹായം, പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാഥമിക മദ്റസ, പെണ്‍കുട്ടികള്‍ക്ക് തജ്വീദോട് കൂടിയുള്ള ഖുര്‍ആന്‍ മനനം, മുതിര്‍ന്ന സ്ത്രീകള്‍ക്ക് തര്‍ബിയ്യത്ത് ശിക്ഷണം, വിവാഹത്തിന് മുമ്പ് വധൂ-വരന്മാര്‍ക്കുള്ള കൗണ്‍സിലിംഗ് ക്ലാസ്സുകള്‍. 
🎯 പ്രവര്‍ത്തനങ്ങള്‍:
സയ്യിദ് ഹസനി അക്കാദമി :- പരിശുദ്ധ ഖുര്‍ആന്‍-ഹദീസ് ആശയ വിവരണങ്ങളടക്കം നിരവധി രചനകള്‍ പ്രസിദ്ധീകരിച്ച് പ്രചരിപ്പിക്കുന്ന സ്ഥാപനം. 
അല്‍ ഹസനാത്ത് ത്രൈമാസിക:- ദാറുല്‍ ഉലൂം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പ്രസിദ്ധീകരിക്കുന്ന ത്രൈമാസിക. 
പയാമെ ഇന്‍സാനിയ്യത്ത്:- ജാതി മത ഭേദമന്യേ സമൂഹത്തില്‍ സഹകരണവും സ്നേഹവും നില നിര്‍ത്താനുള്ള പരിശ്രമം. 
എം. എ. എം. റിലീഫ് സെന്‍റര്‍:- സാധുക്കള്‍ക്കും വിധവകള്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും ഒരു കൈത്താങ്ങ്. 
കൂടാതെ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്, റാബിത്വത്തുല്‍ മദാരിസ്, ശരീഅത്ത്-മസ് ലഹത്ത്-മഹ്കമത്ത് കമ്മിറ്റി മുതലായ വിവിധ പ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നു. 
🎯 നിലവില്‍:- 
പ്രാഥമിക മദ്റസയില്‍ 50 ഓളം ബാലികാ-ബാലന്മാര്‍, പരിശുദ്ധ ഖുര്‍ആന്‍ ഹിഫ്സ് ചെയ്യുന്ന 140 വിദ്യാര്‍ത്ഥികള്‍, ആലിമിയ്യത്ത് വിഭാഗത്തില്‍ 142 വിദ്യാര്‍ത്ഥികള്‍, ബനാത്തില്‍ 35 പെണ്‍കുട്ടികളും പഠിച്ചുകൊണ്ടിരിക്കുന്നു. 
അക്കാദമിക് വിഭാഗത്തില്‍ 34 അദ്ധ്യാപകരും മറ്റ് സേവനങ്ങളില്‍ 7 സേവകരും മദ്റസയില്‍ നിലവിലുണ്ട്. ഇവര്‍ക്കുള്ള ഭക്ഷണം, താമസം, സേവകര്‍ക്കുള്ള ശമ്പളം തുടങ്ങിയവ സ്ഥാപനത്തിന്‍റെ ചുമതലയാണ്. 
🎯 ആവശ്യങ്ങള്‍:- 
വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനുള്ള ഹോസ്റ്റലിന്‍റെ പൂര്‍ത്തീകരണം, ചുറ്റുമതിലും പൂന്തോട്ടവും, ബ്രഹത്തായ ലൈബ്രറി, തുടങ്ങി അത്യാവശ്യം പൂര്‍ത്തീകരിക്കേണ്ട പല നിര്‍മ്മാണ പദ്ധതികളുമുണ്ട്. 
➖➖➖➖➖➖➖
📌 സേവനം ആവശ്യം ഉള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക: 
📌ഇവിടെ ഒന്ന് ക്ലിക്ക് ചെയ്യൂ.. 
*താങ്കള്‍ക്ക് ധാരാളം നന്മകള്‍ക്ക് കാരണമാകുന്ന ഒരു വാതിലാണിത്.*
➖➖➖➖➖➖➖
🎯 അഭ്യര്‍ത്ഥന:- 
സേവകര്‍ക്കുള്ള ശമ്പളത്തിനും വിദ്യാര്‍ത്ഥികള്‍ക്കുള്ള ആഹാര സൗകര്യങ്ങള്‍ക്കും നിലവില്‍ ഓരോ മാസവും 1000000 (പത്ത് ലക്ഷം) രൂപ ചെലവ് വരുന്നുണ്ട്. കാരുണ്യവാനായ അല്ലാഹുവിന്‍റെ സഹായവും സുമനസ്സുകളായ സഹോദരങ്ങളുടെ സഹകരണവുമാണ് ഞങ്ങളുടെ പ്രധാന പ്രതീക്ഷകള്‍. ഇക്കാര്യങ്ങള്‍ എളുപ്പമാകുന്നതിന് പ്രത്യേകം ദുആ ഇരക്കുകയും കഴിയുന്നത്ര സഹായ-സഹകരണങ്ങള്‍ ചെയ്ത് നന്മകളില്‍ പങ്കാളിയാവുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 
ഒരു വിദ്യാര്‍ത്ഥിയുടെ ഫീസ് (4000),
ഒരു ദിവസത്തെ ചെലവ് (33000) എന്നിവ മൊത്തമായോ ഭാഗികമായോ ഏല്‍ക്കുന്നത് വളരെ എളുപ്പവും കൂടുതല്‍ പ്രയോജനകരവുമാണ്. ജാരിയായ സ്വദഖയായ കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് താങ്കളുടെയും മര്‍ഹൂമുകളുടെയും ഭാഗത്ത് നിന്നും സ്വദഖകള്‍ ചെയ്യുക. കെട്ടിട നിര്‍മ്മാണങ്ങള്‍ ഒഴിച്ചുള്ള നിത്യ ചെലവുകള്‍ക്ക് സകാത്തിന്‍റെ ഓഹരി നല്‍കാവുന്നതാണ്. 
അരി, പഞ്ചസാര, തേയില പോലുള്ള നിത്യോപയോഗ സാധനങ്ങളും സ്വീകരിക്കുന്നതാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ.! 
ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി (ചെയര്‍മാന്‍) 
+919847502729
ഡോ. അഹ്മദ് കുഞ്ഞ് (വൈസ് ചെയര്‍മാന്‍) 
+919447321569 
ശൈഖ് അന്‍സാരി നദ്വി (ജനറല്‍ സെക്രട്ടറി) 9847478444
ഹാഫിസ് സുഹൈല്‍ ഖാസിമി (പ്രിന്‍സിപ്പാള്‍) 
9744351136
Account Details 
DARUL ULOOM AL-ISLAMIYYA 
State Bank Of India, Oachira Branch 
A/c No: 67023115996 IFSC: SBIN0070282 
അക്കൗണ്ടില്‍ പൈസ നിക്ഷേപിക്കുന്നവര്‍ ഈ നമ്പറുകളില്‍  വിളിച്ചറിയിക്കുക:
Mob: +91 9995222224, 9387290079, 9020988300
*DARUL ULOOM AL-ISLAMIYYA* 
Oachira, Kollam, Kerala. 690533

ഇവിടെ ഒന്ന് ക്ലിക്ക് ചെയ്യൂ.. 
താങ്കള്‍ക്ക് ധാരാളം നന്മകള്‍ക്ക് കാരണമാകുന്ന ഒരു വാതിലാണിത്.
https://swahabainfo.blogspot.com/2018/12/blog-post_88.html?spref=tw

അത്തിപ്പറ്റ ഉസ്താദ് (മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍) പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി.




ഇന്നാലില്ലാഹ്...  

അത്തിപ്പറ്റ ഉസ്താദ് (മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍) പടച്ചവന്‍റെ റഹ് മത്തിലേക്ക്  യാത്രയായി.
ഖബ്റടക്കം : നാളെ (20-12-2018 വ്യാഴം) രാവിലെ 08 മണിക്ക് വളാഞ്ചേരി അത്തിപ്പറ്റയില്‍.
https://swahabainfo.blogspot.com/2018/12/blog-post_19.html?spref=tw
പ്രമുഖ പണ്ഡിതനും സൂഫിയുമായിരുന്ന അത്തിപ്പറ്റ ഉസ്താദ് വളാഞ്ചേരി, അത്തിപ്പറ്റയില്‍ സ്വവതിയില്‍ വെച്ചാണ് യാത്രയായത്. 1936 സെപ്റ്റംബര്‍ 18 വെള്ളിയാഴ്ച മലപ്പുറം കോട്ടക്കല്‍ അച്ചിപ്രയിലാണ് ജനനം. പിതാവ് കോമു മുസ്ലിയാര്‍ പണ്ഡിതനും സ്കൂള്‍ അദ്ധ്യാപകനുമായിരുന്നു. പ്രാഥമിക പഠനത്തിന് ശേഷം പിതൃസഹോദരന്‍ കുഞ്ഞാലന്‍ കുട്ടി മുസ്ലിയാരുടെ അടുത്തും പന്താരങ്ങാടിയില്‍ വഹ്ശി മുഹമ്മദ് മുസ്ലിയാരുടെ ദര്‍സിലുമായിരുന്നു മതപഠനം. 
ആത്മീയ ഗുരുനാഥന്‍, ഖാദിരി ത്വരീഖത്തിന്‍റെ ഗുരുവും മാര്‍ഗ്ഗ ദര്‍ശിയും കൂടിയായിരുന്ന മൗലാനാ അബ്ദുല്‍ ബാരിയായിരുന്നു. മൂന്ന് പതിറ്റാണ്ടോളം പ്രവാസ ജീവിതം നയിച്ച ഉസ്താദ് മര്‍ഹൂം 27 വര്‍ഷം യു.എ.ഇ ഔഖാഫിന് കീഴില്‍ ഇമാമായി സേവനം അനുഷ്ഠിച്ചിരുന്നു. 
ഖബ്റടക്കം : നാളെ (20-12-2018 വ്യാഴം) രാവിലെ 08 മണിക്ക് വളാഞ്ചേരി അത്തിപ്പറ്റയില്‍.
സാധിക്കുന്നവര്‍ ജനാസ നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുക.   
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം സ്വര്‍ണ്ണം ദാനം ചെയ്യലാണ്. (മുസ് ലിം)
മര്‍ഹൂമിന്‍റെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനവും സന്തോഷവും നല്കേണമേ.!

*ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് വിനയത്തിന്റെ നിറകുടം*

പ്രവൃത്തിപഥത്തിലാണ് വിശുദ്ധി നിലനില്‍ക്കേണ്ടതെന്ന് ജീവിതംകൊണ്ടു തെളിയിച്ച ശ്രേഷ്ഠനാണ് *ഉസ്താദ് അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍.* അനേകായിരങ്ങള്‍ക്ക് ആന്തരികവെളിച്ചം പകരുന്ന *ഖാദിരീ-ശാദുലീ ആദ്ധ്യാത്മിക വഴികളുടെ ഗുരുനാഥന്‍*, കമ്പോളതാല്‍പര്യങ്ങളോടും ഭൗതികാഭിനിവേശത്തോടും പുറംതിരിഞ്ഞു നില്‍ക്കുന്ന വ്യക്തിത്വം, വിനയവും ലാളിത്യവും വിളംബരം ചെയ്യുന്ന ശരീരവും ശരീരഭാഷയും, ഇരുപത്തിയേഴു വര്‍ഷം യു.എ.ഇ മതകാര്യവകുപ്പില്‍ സേവനം ചെയ്തിട്ടും ദിര്‍ഹമിന്റെയും ദീനാറിന്റെയും പളപളപ്പുയരാത്ത തനിനാടന്‍ ജീവിതം...

*അന്വേഷണത്തിന്‍റെ ആദ്യനാളുകള്‍*

*1936 സപ്തംബര്‍18 വെള്ളിയാഴ്ച മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത അച്ചിപ്രയിലാണ് ജനനം*. പിതാമഹന്‍പാലകത്ത് മെയ്തീന്‍കുട്ടി മുസ്‌ലിയാര്‍ ബഹുഭാഷപണ്ഡിതനും വൈദ്യനും മാപ്പിള കവിയുമായിരുന്നു. ബദര്‍പടപ്പാട്ട് രചിച്ചിട്ടുണ്ട്. പിതാവ് *കോമുമുസ്‌ലിയാര്‍ പണ്ഡിതനും സ്‌കൂള്‍അദ്ധ്യാപകനുമായിരുന്നു*. ഖയ്യൂം എന്ന അറബിപദം ലോപിച്ചാണ് കോമു എന്ന പേരുണ്ടായതെന്ന അഭിപ്രായക്കാരനാണ് അത്തിപറ്റ ഉസ്താദ്.
പ്രാഥമിക പഠനത്തിനു ശേഷം പിതൃസഹോദരന്‍*കുഞ്ഞാലന്‍കുട്ടി മുസ്‌ലിയാരുടെ അടുത്തും പന്താരങ്ങാടിയില്‍ വഹ്ശി മുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സിലുമായിരുന്നു മതപഠനം*. ആള്‍ക്കൂട്ടത്തില്‍നിന്നൊഴിഞ്ഞ് ഏകന്തനായി ജീവിച്ചതുകൊണ്ട് ജനം അദ്ദേഹത്തെ വഹ്ശിമുസ്‌ലിയാര്‍ എന്നായിരുന്നു വിളിച്ചിരുന്നത്. സമസ്ത കേരളജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡണ്ടായിരുന്ന *വാളക്കുളം അബ്ദുല്‍ബാരി മുസ്‌ലിയാരുടെ* നാട്ടുകാരനും ശിഷ്യനുമായിരുന്നു ഇദ്ദേഹം. ഖാദിരീ ത്വരീഖയുടെ ഗുരുവും മാര്‍ഗദര്‍ശിയും കൂടിയായിരുന്ന മൗലാനാ അബ്ദുല്‍ ബാരിയുമായുള്ള ആത്മബന്ധമാണ് അത്തിപറ്റ ഉസ്താദിനെ ആദ്ധ്യാത്മിക വഴികളിലേക്കു നയിച്ചത്. മൗലാനയില്‍ നിന്നാണ് ഖദിരീ ത്വരീഖത്ത് സ്വീകരിക്കുന്നത്. 
ശ്രേഷ്ഠരുടെ തണലില്‍
പ്രമുഖ സൂഫിവര്യന്‍ *ആലുവായ് അബൂബക്കര്‍*‍മുസ്‌ലിയാരുമായി കൂടുതല്‍ അടുക്കാന്‍ ആലുവയ്ക്കടുത്ത *വല്ലത്തെ സേവനം അവസരമൊരുക്കി.* തൊട്ടടുത്ത മഹല്ലിലായിരുന്നതുകൊണ്ടുതന്നെ ഓരോ ദിവസവും ഒരു തവണയെങ്കിലും ആ ആത്മീയ തണലില്‍ ചെന്നിരിക്കാന്‍ഭാഗ്യമുണ്ടായി. ഹജ്ജിനുപോകാന്‍ അനുമതി തേടിയപ്പോള്‍തന്റെ മരണശേഷം മതിയെന്നായിരുന്നു ഗുരുവര്യരുടെ ഉപദേശം. ആലുവായ് ശൈഖിനെ നിഴലുപോലെ പിന്തുടര്‍ന്ന അത്തിപറ്റ ഉസ്താദ്, അദ്ദേഹത്തിന്റെ മരണവേളയിലും അടുത്തുണ്ടായിരുന്നു.
സൂഫീമാര്‍ഗദര്‍ശി *കണിയാപുരം മുടിക്കല്‍ അബ്ദുറസാഖ് മസ്താനുമായി* ബന്ധപ്പെടാന്‍ സാധിച്ചത് ഏറ്റവും വലിയ സുകൃതമാണ്. പ്രമുഖ പണ്ഡിതനും ഖാദിരീ ത്വരീഖയുടെ ആചാര്യശ്രേഷ്ഠനുമായിരുന്ന *ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുമായുള്ള അടുപ്പമാണ് ഉസ്താദിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്*. സ്വലാത്തുന്നാരിയയുടെ ഇജാസത്ത് ചാപ്പനങ്ങാടിഉസ്താദില്‍ നിന്നാണ് സ്വന്തമാക്കിയത്.

*പ്രകാശം പരത്തിയ പ്രവാസം*

ആലുവായ് അബൂബക്ര്‍ മുസ്‌ലിയാരുടെ മരണാനന്തരം അത്തിപ്പറ്റ ഉസ്താദ് ഹജ്ജിനുപുറപ്പെട്ടതോടെയാണ് മൂന്നുപതിറ്റാണ്ടോളം നീണ്ടുനിന്ന പ്രവാസജീവിതത്തിന്റെ തുടക്കം. മക്കയിലെത്തിയപ്പോള്‍ *ഹറമില്‍ വച്ച് അവിടെ മുദരിസായിരുന്ന ആലപ്പുഴക്കാരന്‍ മുഹമ്മദ് മുസ്‌ലിയാരെ* കാണുകയും നാട്ടില്‍ വച്ച് പഠിക്കാന്‍ സാധിക്കാതെ പോയ പല ഗ്രന്ഥങ്ങളും അദ്ദേഹത്തില്‍ നിന്ന് പഠിക്കുകയും ചെയ്തു. 
പിന്നീട് മദീനയില്‍, ലോക പ്രശസ്ത സൂഫീമാര്‍ഗദര്‍ശിയും ശാദുലീ ത്വരീഖയുടെ ആചാര്യശ്രേഷ്ഠനുമായിരുന്ന *ശൈഖ് അബ്ദുല്‍ ഖാദിര്‍ ഈസ അല്‍ഹലബിയുമായി ബന്ധപ്പെട്ടു*. മസ്ജിദുല്‍ ഖുബഇല്‍ വച്ചാണ് ആദ്യസംഗമം. മദീനാമുനവ്വറയില്‍വച്ചാണ് ശാദുലീ ത്വരീഖയുടെ ചര്യകളടങ്ങിയ ഏട് സ്വീകരിക്കുന്നത്. ജന്മംകൊണ്ട് സിറിയക്കാരനായ അബ്ദുല്‍ഖാദിര്‍ ഈസയുടെ ജ്ഞാനമളക്കാന്‍ അദ്ദേഹത്തിന്‍റെ *ഹഖാഇഖുന്‍ അനി ത്തസ്വവ്വുഫ്* മാത്രം വായിച്ചാല്‍ മതി. ഇംഗ്ലീഷ്, ടര്‍ക്കിഷ് ഭാഷകളിലെല്ലാം അത് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി 'തസ്വവ്വുഫ് ഒരു സമഗ്ര പഠനം' എന്നപേരില്‍ അതിന്റെ മലയാള വിവര്‍ത്തനം നിര്‍വഹിച്ചിട്ടുണ്ട്.
ശൈഖിന്റെ കാലശേഷം അദ്ദേഹത്തിന്റെ പ്രതിനിധി *സഅ്ദുദ്ദീന്‍ മുറാദ് ആണ് ജിദ്ദയില്‍വച്ച് ശാദുലീ ത്വരീഖയുടെ ഖലീഫ സ്ഥാനവും നേതൃത്വവും ഉസ്താദിനെ ഏല്‍പ്പിക്കുന്നത്*. അതിനുശേഷം അറബ് നാടുകളിലും കേരളം, അന്‍ഡമാന്‍, ലക്ഷദ്വീപ് പ്രദേശങ്ങളിലും ആദ്ധ്യാത്മിക മുന്നേറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുകയാണ് അത്തിപറ്റ ഉസ്താദ്.

*അല്‍ ഐന്‍ സുന്നി സെന്‍റര്‍*

മൂന്നുപതിറ്റാണ്ടോളം ഉസ്താദിന്റെ പ്രവര്‍ത്തന കേന്ദ്രം അല്‍ഐന്‍ സുന്നി സെന്റര്‍ ആയിരുന്നു. അവിടെ നടക്കുന്ന ആത്മീയസദസ്സുകളില്‍ നിന്ന് ആത്മനിര്‍വൃതിയും ആഗ്രഹപൂര്‍ത്തീകരണവും നേടിയവര്‍ നിരവധി. ആന്തരിക വെളിച്ചവുമായി മടങ്ങിയവര്‍ ധാരാളം. എഴുപതാം വയസ്സില്‍റിട്ടയര്‍മെന്റ് വിളംബരം വരുന്നതുവരെ അവിടെ സജീവമായി. ഇപ്പോള്‍ ഔഖാഫിലെ റിട്ടയര്‍മെന്റ് പ്രായം അറുപതാണ്. ശെഖ് സാഇദിന്റെ കാലത്ത് അത് എഴുപതായിരുന്നു. ഗള്‍ഫില്‍ മലയാളികള്‍ നടത്തുന്ന ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായ *അല്‍ ഐന്‍ ദാറുല്‍ഹുദാ സ്‌കൂളിന്റെ സ്ഥാപകനും ചെയര്‍മാനുമായിരുന്നു ഉസ്താദ്.*
27 വര്‍ഷം യു.എ.ഇ ഔഖാഫിനു കീഴില്‍ ഇമാം. മെച്ചപ്പെട്ട ശമ്പളം. സുലഭമായ സൗകര്യങ്ങള്‍. *ഔദ്യോഗിക തലത്തിലെ ഉന്നതരുമായി സൗഹൃദം. യു.എ.ഇ പ്രസിഡണ്ടിന്റെ മതകാര്യോപദേശ്ടാവ് അലിയ്യില്‍ ഹാശിമി, ഔഖാഫില്‍മന്ത്രിയുടെ തുല്യസ്ഥാനം വഹിക്കുന്ന മുഹമ്മദ് ഉബൈദി, കുവൈത്തിലെ ഹാശിം രിഫാഈ തുടങ്ങിയവരുമായി വ്യക്തി ബന്ധം*. ഉദാരമനസ് ഉസ്താദിന്റെ സവിശേഷതയാണ്. തന്റെ ശമ്പളത്തില്‍ നിന്നും കുടുംബത്തിനു വേണ്ട അത്യാവശ്യമുള്ളതു മാത്രം എടുത്ത് ബാക്കി മുഴുവന്‍അര്‍ഹരായ ആവശ്യക്കാര്‍ക്ക് ദാനം നല്‍കും. സഹായം തേടി വരുന്ന ഒരാളെയും ഉസ്താദ് നിരാശനാക്കില്ല.
ആദ്ധ്യാത്മികതയെ കച്ചവടവല്‍കരിക്കുകയും വേഷങ്ങളും രൂപഭാവങ്ങളും കമ്പോളത്തിന്റെ താല്‍പര്യത്തിനനുസരിച്ച് മാറ്റിയെടുക്കുകയും ചെയ്യുന്നവര്‍ക്കിടയിലാണ് ഇങ്ങനെയൊരു മഹാത്മാവ് ജീവിക്കുന്നത്. ലഭിക്കുന്ന വരുമാനത്തിലധികവും മറ്റുള്ളവര്‍ക്ക് ദാനമായി നല്‍കാന്‍ മാത്രം ശീലിച്ച ജീവിതം. രോഗാവസ്ഥയും ജീവിതപ്രയാസം പറഞ്ഞുവരുന്നവരോട് *ഇവിടെ ചികിത്സയില്ലെന്നും എനിക്കത് അറിയില്ലെന്നും നമുക്ക് ദുആചെയ്യാമെന്നും* പറയുന്ന നിഷ്‌കളങ്ക പ്രകൃതം.
ഭൗതികതയോടുള്ള പ്രണയബന്ധം ഉപേക്ഷിക്കുകയും വാക്കിലും പ്രവൃത്തിയിലും സൂക്ഷമത പാലിക്കുകയും ചെയ്യുന്നതിന്റെ ചുരുക്കപേരാണ് ആത്മസംസ്‌കരണം എന്ന് പറയാതെ പറയുകയാണ് അത്തിപറ്റ ഉസ്താദ്.
സമുദ്ധാരണം
ആധുനികതയും സമ്പദ്‌സമൃതിയും വിരുന്നെത്തിയപ്പോള്‍, നിരവധി തിരുനബിചര്യകള്‍ സമുദായം പിന്‍വാതിലൂടെ ഇറക്കിവിട്ടിട്ടുണ്ട്. അതിനെ തിരിച്ചുവിളിച്ചു സ്വീകരിക്കുകയാണ് അത്തിപറ്റ ഉസ്താദ്. അദ്ദേഹത്തോടൊപ്പം കുറച്ചു സമയമെങ്കിലും ചെലവഴിക്കുന്നവര്‍ക്ക് അക്കാര്യം ബോധ്യപ്പെടും. എല്ലാവരും ഒന്നിച്ചിരുന്ന് പരമാവധി ഒരു പാത്രത്തില്‍ നിന്നുതന്നെ ഭക്ഷണം കഴിക്കണമെന്നാണ് മുഹമ്മദ് നബിയുടെ കല്‍പന. പരസ്പര സ്‌നേഹം വര്‍ദ്ധിക്കാന്‍കാരണമാകുമെന്ന് പ്രമാണങ്ങള്‍. മുസ്‌ലിംകള്‍ മുമ്പ് ഇക്കാര്യം ശ്രദ്ധിച്ചിരുന്നു. വീട്ടിലും സദസ്സിലുമെല്ലാം ഭക്ഷണം വിളമ്പിയിരുന്നത് വലിയൊരു പാത്രത്തില്‍. അതില്‍ നിന്ന് എല്ലാവരും ഒന്നിച്ച് കഴിച്ചു. പഴയ തളികപ്പാത്രങ്ങളും വാഴയിലയും അതിന്റെ സാക്ഷ്യങ്ങള്‍. എന്നാല്‍സമുദായത്തിലേക്ക് പടികയറിവന്ന *യൂറോസെന്‍ട്രിക് ലൈഫ്* ആ ചിട്ടവട്ടങ്ങളെ പുറംതള്ളി. അത്തിപറ്റ ഉസ്താദ് ആ തിരുനബിചര്യയെ തിരിച്ചുവിളിച്ചു. അങ്ങനെ വീടുകളില്‍, സദസുകളില്‍, ആയിരങ്ങള്‍ പഠിക്കുന്ന സ്ഥാപനങ്ങളില്‍അഞ്ചും ആറും പേര്‍ ഒന്നിച്ച് ഒരു പാത്രത്തില്‍ നിന്ന് ഭക്ഷിക്കുന്ന ശീലം വീണ്ടും വളര്‍ന്നു വന്നു. ഉസ്താദ് തന്റെ വീട്ടിലും സദസ്സിലും സ്ഥാപനങ്ങളിലും അതിനെ വളര്‍ത്തുന്നു.
നിസ്‌കാര സമയം നിര്‍ണിതമാണെന്ന ഖുര്‍ആന്‍ വചനം ഉള്‍കൊണ്ട്, ബാങ്ക് വിളിച്ചാല്‍ ഉടനെ മറ്റെല്ലാ വ്യവഹാരങ്ങളും നിര്‍ത്തിവച്ച് നിസ്‌കരിക്കുകയും അതിനായി കൂടെയുള്ളവരെ ഉസ്താദ് ഉപദേശിക്കുകയും ചെയ്യും. 
അത്തിപ്പറ്റയുടെ 
അഭിമാനം
ജനിച്ചത് അച്ചിപ്രയിലാണെങ്കിലും വളാഞ്ചേരിക്കടുത്ത അത്തിപറ്റയാണ് ഉസ്താദിന്റെ താമസം. പ്രഭാഷകനും തന്റെ സഹോദരീ ഭര്‍ത്താവുമായിരുന്ന അദൃശ്ശേരി മുഹമ്മദ് മുസ്‌ലിയാരാണ് തന്റെ താമസസ്ഥലമായ അത്തിപറ്റയിലേക്ക് ഉസ്താദിനെ കൊണ്ടുവന്നത്, 1980-കളില്‍. ഇപ്പോള്‍ ഉസ്താദാണ് അത്തിപറ്റ മഹല്ലിന്റെ പ്രസിഡണ്ട്. സ്‌കുള്‍, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, വാഫീകോളജ് എന്നിവ ഉള്‍പ്പെടെ നിരവധി സ്ഥാപങ്ങളും ആത്മീയ സദസുകളും ഉസ്താദിന്റെ നേതൃത്വത്തില്‍ മരവട്ടം ഗ്രൈസ് വാലിയിലും മറ്റും നടക്കുന്നുണ്ടെങ്കിലും അത്തിപറ്റയിലും അങ്ങനയൊന്ന് വേണമെന്നത് നാട്ടുകാരുടെ ദീര്‍ഘകാല ആഗ്രഹമാണ്. അവര്‍തന്നെ മുന്‍കയ്യെടുത്ത് ഇപ്പോള്‍ അവിടെ ഒരു ആത്മീയ സദസും *സെന്‍റര്‍ ഫോര്‍ സ്പിരിച്വല്‍ ആന്‍റ് കള്‍ച്ചറല്‍ സ്റ്റഡീസ്* എന്ന പേരില്‍ സ്ഥാപനവും ആരംഭിച്ചിരിക്കുകയാണ്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് പ്രസിഡണ്ട്.
തുര്‍ക്കി, ജോര്‍ഡാന്‍, ഇറാഖ്, സൗദിഅറേബ്യ, മലേഷ്യ, സിങ്കപ്പൂര്‍, ഫലസ്തീന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ സഞ്ചരിച്ച് മഹാന്‍മാരായ പ്രവാചകന്‍മാരുടെയും വിശുദ്ധരായ സൂഫികളുടെയും മഖ്ബറകളും ഖുര്‍ആന്‍ പരാമര്‍ശിച്ച ചരിത്രദേശങ്ങളും സന്ദര്‍ശിച്ച് അറിവും അനുഭവവും ഉസ്താദ് നേടിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യക്തികളുമായി ആശയവിനിമയം നടത്തി ആധികാരികമായി നേടിയ അനുഭവ സമ്പത്തും ഉസ്താദിന്റെ സവിശേഷതയാണ്. അറിവും ആത്മീയതയും ഇഴപിരിയാത്ത കൂട്ടുകാരാണെന്ന തത്ത്വമാണ് ഉസ്താദില്‍നിന്ന് അനുഭവിച്ചറിയുന്നത്. അതോടൊപ്പം, ജീവിതം പാഴാക്കാനുള്ളതല്ലെന്നും വൈവിധ്യമാര്‍ന്ന രീതിയില്‍ഉപയോഗപ്പെടുത്തി ഇരുലോക വിജയം കൈവരിക്കണമെന്ന പാഠവും  

ഇന്ന് മഹാനവർകൾ നമ്മോട് വിട പറഞ്ഞു അവിടത്തെ ദ റജ അള്ളാഹു ഉയർത്തി കൊടുക്കട്ടെ അവരോടൊപ്പം സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ
🔹🔹🔹🔷🔹🔹
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 സ്വഹാബ

ഇസ് ലാമിക് ഫൗണ്ടേഷൻ

ഹജ്ജ് 2019 : കവര്‍ നമ്പര്‍ ലഭിക്കാത്തവര്‍ ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെടുക.!


ഹജ്ജ് 2019 : 
കവര്‍ നമ്പര്‍ ലഭിക്കാത്തവര്‍ ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെടുക.! 
https://swahabainfo.blogspot.com/2018/12/2019.html?spref=tw
2019 ലെ ഹജ്ജിനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടും കവര്‍ നമ്പര്‍ ലഭിക്കാത്തവര്‍ 2018 ഡിസംബര്‍ 22 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മുമ്പായി പണമടച്ച രസീത്, ഹജ്ജ് അപേക്ഷയുടെ കോപ്പി, പാസ്പോര്‍ട്ട് കോപ്പി, ബാങ്ക് അക്കൗണ്ട് തുടങ്ങി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും കോപ്പി സഹിതം ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നേരിട്ട് ബന്ധപ്പെടേണ്ടതാണ്. ഡിസംബര്‍ 22 ന് ശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കുന്നതല്ല. 
അപേക്ഷിച്ചവരില്‍ അപാകതകളില്ലാത്തതും സ്വീകാര്യയോഗ്യമായതുമായ എല്ലാവര്‍ക്കും കവര്‍ നമ്പറുകള്‍ ഇതിനകം എസ്. എം. എസ് ആയോ, തപാല്‍ മുഖേനയോ അയച്ചിട്ടുണ്ട്. 
ഹജ്ജ് കമ്മിറ്റിയുടെ www.hajcommittee.gov.in, www.keralahajcommittee.org എന്നീ വെബ്സൈറ്റുകളില്‍ നിന്നും അപേക്ഷകരുടെ പാസ്പോര്‍ട്ട് നമ്പര്‍ ഉപയോഗിച്ച് കവര്‍ നമ്പര്‍ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. 
ചൊവ്വാഴ്ച (18 ഡിസംബര്‍) വരെ 42079 അപേക്ഷകളാണ് ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ലഭിച്ചിട്ടുള്ളത്. ഇതില്‍ 70 വയസ്സ് കഴിഞ്ഞവരുടെ വിഭാഗത്തില്‍ 1177 പേരും, 45 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ വിഭാഗത്തില്‍ 1993 പേരും ജനറല്‍ വിഭാഗത്തില്‍ 38909 പേരും അപേക്ഷിച്ചിട്ടുണ്ട്. 
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2019 ലെ ഹജ്ജിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് ഡിസംബര്‍ 19 ബുധനാഴ്ച അവസാനിക്കും. ഇക്കുറി അപേക്ഷകള്‍ കുറഞ്ഞതോടെ അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള സമയപരിധി രണ്ട് തവണ നീട്ടിയിരുന്നു. ബുധനാഴ്ച (ഡിസംബര്‍ 19) വൈകിട്ട് 5 മണി വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. 2018 ഒക്ടോബര്‍ 10 മുതലാണ് 2019 ഹജ്ജിലേക്കുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയത്. നവംബര്‍ 17 വരെയായിരുന്നു ആദ്യം സമയം നിശ്ചിയിച്ചിരുന്നത്. അപേക്ഷകള്‍ മൂന്നിലൊന്നായി കുറഞ്ഞതോടെ ഇത് ഡിസംബര്‍ 12 വരെ നീട്ടി. ശേഷം ഡിസംബര്‍ 19 വരെ വീണ്ടും നീട്ടി. 
കൂടുതല്‍ വിവരങ്ങള്‍ക്ക് 
ഇവിടെ ക്ലിക്ക് ചെയ്യുക: 
https://swahabainfo.blogspot.com/2018/10/2019_21.html?spref=tw 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!

👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...