Wednesday, February 27, 2019

ഒരു വിനോദ യാത്രാ വിവരണം.! -മൗലാനാ മുഹമ്മദ് ഇല്‍യാസ് ബഡ്കല്‍


ഒരു വിനോദ യാത്രാ വിവരണം.! 
-മൗലാനാ മുഹമ്മദ് ഇല്‍യാസ് ബഡ്കല്‍ 
https://swahabainfo.blogspot.com/2019/02/blog-post_27.html?spref=tw 1987 ല്‍ നടന്ന ഒരു സംഭവമാണ്. ബട്കലിലെ 'ജാമിഅഃ ഇസ്ലാമിയ്യ'യില്‍ അന്ന് ഞാന്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. പട്ടണത്തിലെ വിദ്യാര്‍ത്ഥികളെ കൊണ്ടുവരുന്നതിന് ആദ്യമായി ഒരു ബസ്സ് അന്ന് വാങ്ങുകയുണ്ടായി. ഞങ്ങളുടെ പ്രിയങ്കരനായ മര്‍ഹും മുനീരി സാഹിബ് ആയിരുന്നു അന്നത്തെ സ്ഥാപന മേധാവി. വിദ്യാര്‍ത്ഥികളെ അങ്ങേയറ്റം സ്നേഹിച്ച അദ്ദേഹവുമായി ഞങ്ങള്‍ വളരെ അടുത്ത് ഇടപഴകിയിരുന്നു. പ്രസ്തുത വണ്ടി ഒരു ദിവസത്തേക്ക് വിനോദസഞ്ചാരത്തിന് വിട്ടുതരണമെന്ന് ഞങ്ങള്‍ ഒരിക്കല്‍ അദ്ദേഹത്തോട് അപേക്ഷിച്ചു. പട്ടണത്തിന് വെളിയിലേക്ക് പോകാന്‍ പെര്‍മിറ്റ് ഇല്ലാത്തതിനാല്‍ സാധ്യമല്ലെന്ന് അദ്ദേഹം കടുപ്പത്തില്‍ പറഞ്ഞെങ്കിലും ഞങ്ങളുടെ സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധം കാരണം ഒരു ദിവസത്തേക്ക് ഞങ്ങള്‍ക്ക് വണ്ടി വിട്ടുതന്നു.
ബട്കലില്‍ നിന്നും ഏകദേശം 100 കി.മീ. ദൂരത്തുള്ള ലോക പ്രസിദ്ധ വെള്ളച്ചാട്ടമായ ജോഗ് പാലസിലേക്ക് പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. 1000 അടി ഉയരത്തിലുള്ള പര്‍വ്വതങ്ങള്‍ക്ക് മുകളില്‍ നിന്നും ഒഴുകി വീണിരുന്ന വെള്ളച്ചാട്ടത്തിന്‍റെ മനോഹരമായ ദൃശ്യം വീക്ഷിക്കാന്‍ വിദേശികളും സ്വദേശികളും നിത്യവും അവിടെ വന്നിരുന്നു. അതിനടിയില്‍ സ്ഥാപിക്കപ്പെട്ട വൈദ്യുതിനിലയത്തില്‍ നിന്നുമാണ് കര്‍ണാടകയിലും മറ്റും വൈദ്യുതി വിതരണം ചെയ്യപ്പെടുന്നത്. വൈദ്യുതി നിലയം സന്ദര്‍ശിക്കുന്നതിന് വിനോദസഞ്ചാരികളെ ട്രെയിന്‍ പോലെയുള്ള ഒരു വാഹനത്തില്‍ താഴ്ഭാഗത്തേക്ക് കൊണ്ടു പോകാറുണ്ട്. പലപ്പോഴും  അതിന്‍റെ ചങ്ങലപൊട്ടി നിരവധി മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്നാലും വിനോദസഞ്ചാരികളുടെ വരവില്‍ ഒരു കുറവുമുണ്ടായിട്ടില്ല. കൂടാതെ കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന അവിടുത്തെ ഡാമിലെ വെള്ളം കൃഷിയിടങ്ങളിലേക്ക് ഒഴുകിപ്പോകുന്ന രംഗം കാണേണ്ടതു തന്നെയാണ്. ഞങ്ങളില്‍ പലരും അതിന് മുമ്പ് അവിടം സന്ദര്‍ശിച്ചിരുന്നെങ്കിലും ഇത്തവണ മദ്റസയിലെ വിദ്യാര്‍ത്ഥികളോടൊപ്പമുള്ള വിനോദയാത്രയുടെ രസമൊന്ന് വേറെ തന്നെയായിരുന്നു.
പരിപാടി അനുസരിച്ച് സുബ്ഹ് ബാങ്ക് കൊടുത്ത ഉടനെ നമസ്കരിച്ച് ഞങ്ങള്‍ യാത്രയായി. പകല്‍ മുഴുവനും അവിടുത്തെ പ്രകൃതി ദൃശ്യങ്ങള്‍ ആവോളം നുകര്‍ന്നു. സൂര്യാസ്തമനത്തിന് മുമ്പ് തന്നെ ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു. കയറ്റിറക്കങ്ങള്‍ക്കിടയിലുള്ള പര്‍വ്വത ദൃശ്യങ്ങളും വനകാഴ്ചകളും അതിമനോഹരമായിരുന്നു. മഗ്രിബ് ബാങ്കിന് സമയമായപ്പോള്‍ വഴിയില്‍ ഒരിടത്ത് വാഹനം നിര്‍ത്തി. ബാങ്ക് കൊടുത്ത് ശാഫിഈ മദ്ഹബ് അനുസരിച്ച് മഗ്രിബും ഇശാഉം ജംഅ് ആക്കി നമസ്കരിച്ചു. നമസ്കാരാനന്തരം വീണ്ടും വാഹനം പുറപ്പെട്ടു. ഞങ്ങളുടെ പ്രാദേശിക ഭാഷയായ നവാഇതിലുള്ള ഹംദ് സ്വലാത്തുകളും ദീനീ കാര്യങ്ങളും അടങ്ങിയ ഗീതങ്ങള്‍ ഞങ്ങള്‍ ആലപിക്കാന്‍ തുടങ്ങി. പകല്‍ മുഴുവനും നീണ്ട യാത്രയുടെ ക്ഷീണം കാരണം കുറേ കഴിഞ്ഞ് ഗീതങ്ങള്‍ നിലച്ചു. അല്‍പാല്‍പമായി എല്ലാവരും ഉറക്കത്തിലേക്ക് വഴുതി വീണു. ഡ്രൈവര്‍ മഹ്മൂദും ഞങ്ങളെ പോലെ തളര്‍ന്നിരുന്നു. പാട്ടുകളുടെ പരമ്പര നടന്നപ്പോഴെല്ലാം അദ്ദേഹത്തിനും ഉറക്കം അനുഭവപ്പെട്ടിരുന്നില്ല. വളഞ്ഞ്പുളഞ്ഞ വഴിയിലൂടെ വണ്ടി മുമ്പോട്ട് നീങ്ങുകയായിരുന്നു. ഇടയ്ക്ക് അവിചാരിതമായി ചെറിയൊരു മയക്കം അദ്ദേഹത്തിനുണ്ടായി. തത്ഫലമായി വലത്തോട്ടുള്ള ഒരു വളവ് വന്നപ്പോള്‍ ആ ഭാഗത്തേക്ക് വളയ്ക്കുന്നതിന് പകരം അദ്ദേഹം സ്റ്റിയറിംഗ്  ഇടത്തോട്ട് വളച്ചുപോയി. അപകടം നിറഞ്ഞ ഒരു മലയുടെ മുകളില്‍ വച്ചായിരുന്നു ഈ സംഭവം. പിന്നെന്താണ് നടന്നത്! മരങ്ങളുമായി തട്ടിമുട്ടി ഞങ്ങളുടെ വാഹനം കൂരിരുട്ടില്‍ താഴേയ്ക്ക് പതിച്ചു.
എല്ലാവരും വെപ്രാളത്തോടെ കണ്ണുതുറന്നെഴുന്നേറ്റു. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും മറിഞ്ഞുവീണു. അവസാനം ഒരു വൃക്ഷത്തില്‍മുട്ടി വണ്ടി നിന്നു. എല്ലാവരും അല്ലാഹ്, അല്ലാഹ് എന്നും ലാഇലാഹ ഇല്ലല്ലാഹ് എന്നും വിളിച്ചുകൊണ്ടിരുന്നു. വനാന്തരത്തിലെ കൂരിരുട്ടില്‍ ആര്‍ക്ക് എന്തുചെയ്യണമെന്ന് ഒന്നും മനസ്സിലായില്ല. അവസാനം ഒരു സഹപാഠി ധൈര്യം അവലംബിച്ച് വണ്ടിയുടെ വാതില്‍ തള്ളിത്തുറന്നു. ഞങ്ങള്‍ എല്ലാവരും സൂക്ഷിച്ച് പുറത്തിറങ്ങി. അല്‍ഹംദുലില്ലാഹ്... എല്ലാവരും സുരക്ഷിതരായിരുന്നു. സുരക്ഷിതരാണെന്ന് ഉറപ്പ് വന്നശേഷം ഞങ്ങള്‍ റോഡിലേക്ക് നടക്കാന്‍ തീരുമാനിച്ചു. ചെരിപ്പുകളെല്ലാം ബസ്സില്‍ തന്നെ വീണിരുന്നു. നഗ്നപാദരായി മുള്ളും കല്ലും നിറഞ്ഞ ആ പ്രദേശത്തിലൂടെ നടന്ന് എങ്ങനെയോ റോഡില്‍ എത്തിച്ചേര്‍ന്നു. റോഡിലെത്തിയ പാടെ ഒരു ഭാഗത്തേക്ക് മാറിനിന്ന് ഞങ്ങളെല്ലാവരും കൂട്ടമായി ദുആ ഇരന്നു. ഇസ്തിഗ്ഫാര്‍ ചൊല്ലുകയും അല്ലാഹുവിന്‍റെ ഔദാര്യത്തിന് നന്ദിരേഖപ്പെടുത്തുകയും ചെയ്തു. അടുത്ത വിഷയം മുന്നോട്ടുള്ള കാര്യമായിരുന്നു. ആരുമില്ലാത്ത ഈ വഴിയില്‍ എന്തുചെയ്യാനാണ്. നീണ്ട നേരത്തെ പ്രതീക്ഷയ്ക്ക് ശേഷം ജോഗ് പാലസിലേക്ക് പോകുന്ന  ഒരു ട്രക്ക് അവിടേക്ക് വന്നെത്തി. ഇവിടെ കഴിയുന്നതിനേക്കാളും നല്ലത് ജനവാസമുള്ള അടുത്തെവിടെയെങ്കിലും കഴിയുകയാണ് നല്ലതെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. ട്രക്കുകാരനോട് ഞങ്ങള്‍ എല്ലാവിവരവും പറഞ്ഞു. അദ്ദേഹം ഞങ്ങളെ തൊട്ടടുത്തുള്ള കാര്‍ഗില്‍ എന്ന ഗ്രാമത്തിലെത്തിച്ചു. ഞങ്ങളുടെ മദ്റസയുടെ അടുത്ത് താമസിക്കുന്ന ഒരു സഹോദരന്‍റെ മകള്‍ ആ നാട്ടിലുണ്ടായിരുന്നു. ഞങ്ങള്‍ ആ വീട് അന്വേഷിച്ചു. ഒരുവിധത്തില്‍ അത് കണ്ടുപിടിക്കാന്‍ കഴിഞ്ഞു. ആ വീട്ടുകാര്‍ ഞങ്ങളെല്ലാവരെയും സ്വീകരിച്ചു.
പ്രഭാതമായപ്പോള്‍ ഞങ്ങള്‍ മുനീരി സാഹിബിന് ഫോണ്‍ ചെയ്തു. കരഞ്ഞുകൊണ്ട് വിവരം ധരിപ്പിച്ചു. മുനീരി സാഹിബില്‍ നിന്നും വിവരം നാട്ടിലാകെ കാട്ടുതീ പോലെ പടര്‍ന്നു. ധാരാളം ചെറുപ്പക്കാരും ബന്ധുക്കളും സ്കൂട്ടറുകളിലും കാറുകളിലുമായി പുറപ്പെട്ടു. ഇവിടെ ഞങ്ങളും സുബ്ഹി നമസ്കാരം കഴിഞ്ഞപാടെ ഒരു ട്രക്കില്‍ അപകടം നടന്ന സ്ഥലത്തേക്ക് തിരിച്ചു. രാത്രി എല്ലാവരുടെയും പരിസരബോധം നഷ്ടപ്പെട്ടിരുന്നതിനാല്‍ അപകടം നടന്ന സ്ഥലം ശ്രദ്ധിച്ച് മനസ്സിലാക്കിയിരുന്നില്ല. പക്ഷെ, ഞങ്ങളുടെ ഒരു സഹോദരന്‍ ആ സ്ഥലത്ത് തന്‍റെ വസ്ത്രം കെട്ടിയിട്ടിരുന്നു. അത് വലിയ സഹായകമായി. ഞങ്ങള്‍ ആ അടയാളത്തിന്‍റെ അടുത്ത് ഇറങ്ങി. അല്പം കഴിഞ്ഞപ്പോള്‍ മുനീരി സാഹിബും മറ്റുള്ളവരും അടങ്ങുന്ന കാറും മറ്റ് വാഹനങ്ങളും വന്നെത്തി. അദ്ദേഹത്തെ കണ്ട മാത്രയില്‍ ഞങ്ങള്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് കരഞ്ഞു. അല്ലാഹുവിന്‍റെ വലിയ അനുഗ്രഹം കൊണ്ട് ഞങ്ങളുടെ സ്ഥാപനത്തെ ഒരു നാണക്കേടില്‍ നിന്ന് രക്ഷിച്ചതിന് അദ്ദേഹം ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് നന്ദി രേഖപ്പെടുത്തിക്കൊണ്ടിരുന്നു. സംഭവം മറ്റൊരു നിലയ്ക്കായിരുന്നുവെങ്കില്‍ നാട്ടിലാകെ പ്രശ്നമാകുമായിരുന്നു. പിന്നീട് ബസ് എവിടെയാണെന്ന് എല്ലാവരും ചോദിച്ചു. ഞങ്ങള്‍ പറഞ്ഞു: വളരെ അടിയിലെവിടെയോ കുടുങ്ങിക്കിടപ്പുണ്ട്. ഞങ്ങള്‍ക്കൊന്നും കാണാന്‍ കഴിയുന്നില്ല. കുറച്ച് ആളുകള്‍ അടിയിലേക്ക് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും വഴി മുഴുവന്‍ മുള്ള് നിറഞ്ഞതായിരുന്നതിനാല്‍ തിരിച്ചുവന്നു. ഇത്ര കടുത്ത വഴിയിലൂടെ നിങ്ങള്‍ രാത്രിയില്‍ നഗ്നപാദരായി എങ്ങനെ വന്നുവെന്ന് അവര്‍ ചോദിച്ചു. അല്ലാഹു  അവന്‍റെ ഖുദ്റത്തുകൊണ്ട് ഞങ്ങളെ എത്തിച്ചു എന്നല്ലാതെ മറ്റൊരു മറുപടിയും ഞങ്ങള്‍ക്കില്ലായിരുന്നു.
അവസാനം വളരെ കഷ്ടപ്പെട്ട് ഏതാനും ചെറുപ്പക്കാര്‍ താഴേക്കിറങ്ങി. അവര്‍ ഞങ്ങള്‍ക്ക് നല്‍കിയ ബസിന്‍റെ ചിത്രം അത്ഭുതകരം മാത്രമല്ല, അല്ലാഹുവിന്‍റെ കഴിവിന്‍റെ ഒരു ദൃഷ്ടാന്തം കൂടിയായിരുന്നു. അവര്‍ പറഞ്ഞു: ബസ് ഏതാണ്ട് 80 അടി താഴ്ഭാഗത്ത് എല്ലാ വൃക്ഷങ്ങളെയും മറിച്ചിട്ട് വലിയൊരു വൃക്ഷത്തില്‍ മുഖം കുത്തിക്കിടക്കുകയാണ്. ആ വൃക്ഷത്തിന് തൊട്ടുതാഴെ ഒരു നദിയുണ്ട്. ആ വൃക്ഷം  ഇല്ലായിരുന്നുവെങ്കില്‍ ബസ് നദിയില്‍ വീഴുമായിരുന്നു. പിന്നെ ഞങ്ങള്‍ രക്ഷപ്പെടുന്നതു പോകട്ടെ, ഞങ്ങളുടെ മൃതദേഹം ലഭിക്കുക പോലും പ്രയാസകരമായിരുന്നു. വാഹനം തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ തകര്‍ന്ന് പോയിരുന്നു. 
ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരു കാര്യത്തില്‍ പൂര്‍ണ്ണ ഉറപ്പുണ്ടായിരുന്നു; വഴിയില്‍ നമസ്കാരം മുടക്കാതെ മഗ്രിബും ഇശാഉം നമസ്കരിച്ചതിന്‍റെ ഫലമായിട്ടാണ് അല്ലാഹു ഞങ്ങളെ ഈ നിലയ്ക്ക് രക്ഷിച്ചത്. ഞങ്ങളുടെ പാപങ്ങളും തെറ്റുകുറ്റങ്ങളും വച്ചു നോക്കുമ്പോള്‍ ഞങ്ങള്‍ ഇതിന് അര്‍ഹരല്ലായിരുന്നു. ശിഷ്ടകാലം തികഞ്ഞ സൂക്ഷ്മതയോടെ ജീവിക്കണമെന്നുള്ള ശക്തമായ ഒരു മുന്നറിയിപ്പും ഈ സംഭവം ഞങ്ങള്‍ക്ക് നല്‍കി. 
 رَبَّنَا ظَلَمْنَا أَنْفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِين
രക്ഷിതാവേ, ഞങ്ങളോട് ഞങ്ങള്‍ വലിയ അതിക്രമം ചെയ്തുപോയി. നീ ഞങ്ങള്‍ക്ക് പൊറുത്തു തരികയും കരുണകാട്ടുകയും ചെയ്തില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ നഷ്ടവാളികളില്‍ പെട്ടുപോകുമായിരുന്നു. 
(സയ്യിദ് ഹസനി അക്കാദമി പ്രസിദ്ധീകരിച്ച ദുആകളുടെ അമാനുഷിക ഫലങ്ങള്‍ എന്ന രചനയില്‍ നിന്നും..)

🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

Wednesday, February 20, 2019

ജംഇയ്യത്തുല്‍ ഉലമാ ഏ ഹിന്ദ് - കേരള സംസ്ഥാന ഭാരവാഹികള്‍


















ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് - കേരള 
സംസ്ഥാന ഭാരവാഹികള്‍ 
https://swahabainfo.blogspot.com/2019/02/blog-post_20.html?spref=tw

പ്രസിഡന്‍റ്:
അല്‍ ഹാഫിസ് പി. പി ഇസ്ഹാഖ് മൗലവി അല്‍ ഖാസിമി കാഞ്ഞാര്‍ 
ഫോണ്‍ : +91 9605952353
ജന: സെക്രട്ടറി:
ഡോ: സൈദ് മുഹമ്മദ് അല്‍ ഖാസിമി പരീക്കണ്ണി 
ഫോണ്‍ : +91 9946996723
ട്രഷറര്‍:
ജനാബ് സി.എ. അബ്ദുല്‍ കരീം ഹാജി ജലാലിയ്യ 
ഫോണ്‍ : +91 9447121917
വൈസ് പ്രസിഡന്‍റുമാര്‍: 
1. ഹാഫിസ് അബ്ദുശ്ശക്കൂര്‍ അല്‍ ഖാസിമി ഓച്ചിറ 
ഫോണ്‍ : +91 9847502729
2. മുഹമ്മദ് ശരീഫ് കൗസരി തൊടുപുഴ 
ഫോണ്‍ : +91 9947282948
3. റ്റി. എ അബ്ദുല്‍ ഗഫ്ഫാര്‍ കൗസരി ചേരാനല്ലൂര്‍ 
ഫോണ്‍ : +91 9446217998
4. അര്‍ഷദ് മൗലവി അല്‍ ഖാസിമി കല്ലമ്പലം 
ഫോണ്‍ : +91 9846069077
5. മുഹമ്മദ് അന്‍സാരി നദ്വി പോരുവഴി 
ഫോണ്‍ : +91 984747844
6. കെ.എം. സുബൈര്‍ മൗലവി കൗസരി തലശ്ശേരി 
ഫോണ്‍ : +91 9846046997, 8075608823

സെക്രട്ടറിമാര്‍: 

1. ഉബൈദുല്ലാഹ് ഖാസിമി തളിപ്പറമ്പ് 

ഫോണ്‍ : +91 9847921116
2. അബ്ദുസ്സലാം മൗലവി കാഞ്ഞിപ്പുഴ  
ഫോണ്‍ : +91 9961231626
3. മുഫ്തി ത്വാരിഖ് അന്‍വര്‍ ഖാസിമി ബാലരാമപുരം 
ഫോണ്‍ : +91 9446083301
4. ശറഫുദ്ദീന്‍ അസ്ലമി കാഞ്ഞിപ്പുഴ 
ഫോണ്‍ : +91 9744212232
5. ഇല്‍യാസുല്‍ ഹാദി ഓച്ചിറ 
ഫോണ്‍ : +91 9037905428
6. അന്‍സാരി മൗലവി കൗസരി കാഞ്ഞാര്‍  
ഫോണ്‍ : +91 9947977076
7. മുഹമ്മദ് മൗലവി അല്‍ ഖാസിമി 
ഫോണ്‍ : +91 9539839078

ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍: 
ശംസുദ്ദീന്‍ നജ്മി പട്ടാമ്പി 
ഫോണ്‍ : +91 9656338441
ഇസ്ലാഹെ മുആശിറ കണ്‍വീനര്‍: 
മുഹമ്മദ് ശാഫി ഖാസിമി കായംകുളം 
ഫോണ്‍ : +91 9947034338
ജംഇയ്യത്ത് മീഡിയ സെക്രട്ടറിമാര്‍: 
1. വി.എച്ച്. അലിയാര്‍ ഖാസിമി കാഞ്ഞാര്‍ 
ഫോണ്‍ : +91 9847889639
2. അബ്ദുല്‍ ഗഫൂര്‍ സാഹിബ് കോഴിക്കോട് 
ഫോണ്‍ : +91 9847147298

എക്സിക്യുട്ടീവ് മെമ്പേഴ്സ്: 
1. അഷ്റഫ് അലി മൗലവി കൗസരി കാഞ്ഞാര്‍
ഫോണ്‍ : +91 9847282837
2. ഉവൈസ് അമാനി നദ് വി തോന്നിക്കല്‍
ഫോണ്‍ : +91 9895576631
3. അബ്ദുല്‍ വഹാബ് ഉസ്താദ് കൈതോട്
ഫോണ്‍ : +91 9447865741
4. അന്‍വര്‍ മൗലവി ഹസനി കുന്നിക്കോട്
ഫോണ്‍ : +91 9142027045
5. അബ്ദുറഷീദ് മൗലവി അല്‍ കൗസരി ആലുവ
ഫോണ്‍ : +91 9961277786
6. ഹാശിം മൗലവി പന്തളം
ഫോണ്‍ : +91 7403780067
7. മുഹമ്മദ് നദീര്‍ മൗലവി ഈരാറ്റുപേട്ട
ഫോണ്‍ : +91 9447287950
8. ഷിഫാര്‍ മൗലവി കൗസരി ഈരാറ്റുപേട്ട
ഫോണ്‍ : +91 9447492422
9. അബ്ദുസത്താര്‍ മൗലവി കൗസരി ഏലൂക്കര
ഫോണ്‍ : +91 9061920202
10. ഇംദാദുല്ലാഹ് നദ്വി കാഞ്ഞാര്‍
ഫോണ്‍ : +91 9744555404
11. അബ്ദുറഷീദ് മൗലവി കൗസരി തൊടുപുഴ
ഫോണ്‍ : +91 9947921929
12. യൂസുഫ് മൗലവി അല്‍ കൗസരി ആലുവ
ഫോണ്‍ : +91 9645729451
13. മുഹമ്മദ് താഹിര്‍ ഹസനി വാടാനപ്പള്ളി
ഫോണ്‍ : +91 9567561190
14. അബ്ബാസ് മൗലവി പാലക്കാട്
ഫോണ്‍ : +91 9637115205
15. ഖലീല്‍ മൗലവി പാലക്കാട്
ഫോണ്‍ : +91 9037002526
16. അല്‍ ഉസ്താദ് ഹാഷിം ഹദ്ദാദ് തങ്ങള്‍ മലപ്പുറം
ഫോണ്‍ : +91 9895650898
17. അല്‍ ഉസ്താദ് അഹ് മദ് കബീര്‍ കൗസരി വടകര
ഫോണ്‍ : +91 9446000384
18. ഇസ്മാഈല്‍ ഹുസ്നി വടകര
ഫോണ്‍ : +91 9961554130
19. അബ്ദുല്ലാഹ് നജ്മി തളിപ്പറമ്പ്
ഫോണ്‍ : +91 9895169996
20. ശാഫി ഉബൈദുല്ലാഹ് മൗലവി
ഫോണ്‍ : +91 9400553257
21. ആസിഫ് മൗലവി ഉപ്പള
ഫോണ്‍ : +91 9995420403
22. ഹാഫിസ് മുസ്സമ്മില്‍ കൗസരി പോരുവഴി
ഫോണ്‍ : +91 9446287321
23. ഷമീര്‍ മൗലവി അല്‍ ഖാസിമി പൂവാര്‍
ഫോണ്‍ : +91 9995831121
24. അബ്ദുല്‍ സത്താര്‍ നജ്മി കൊട്ടാരക്കര
ഫോണ്‍ : +91 9846169116
25. അഫ്സല്‍ ഖാസിമി കൊല്ലം
ഫോണ്‍ : +91 9946086964
26. ശിഹാബുദ്ദീന്‍ മൗലവി ഖാസിമി പോരുവഴി
ഫോണ്‍ : +91 9605836030
27. ഹാഫിസ് സുഫ് യാന്‍ മൗലവി കായംകുളം
ഫോണ്‍ : +91 9847133129
28. അബ്ദുന്നാസിര്‍ മൗലവി കൗസരി കാഞ്ഞിരപ്പള്ളി
ഫോണ്‍ : +91 9961041617
29. അബ്ദുല്‍ ഗഫൂര്‍ മൗലവി നജ്മി തൊടുപുഴ
ഫോണ്‍ : +91 9544585153
30. മിസ്അബ് മൗലവി നദ്വി എറണാകുളം
ഫോണ്‍ : +91 9961584492
31. അബ്ദുസത്താര്‍ മൗലവി ഓണമ്പിള്ളി
ഫോണ്‍ : +91 9747400717
32. അബ്ദുല്‍ റഊഫ് ഹാജി തൃശ്ശൂര്‍
ഫോണ്‍ : +91 9400174444
33. മുഫ്തി അമീന്‍ ഖാസിമി മാഹി
ഫോണ്‍ : +91 9544059382
34. സുഹൈല്‍ മൗലവി ഹുസ്നി നിലമ്പൂര്‍
ഫോണ്‍ : +91 9656037602
35. റാഷിദ് മൗലവി കണ്ണൂര്‍
ഫോണ്‍ : +91 9744414154
36. ഷുമൈസ് മൗലവി
ഫോണ്‍ : +91 9633552275
37. മമ്മൂട്ടി സാഹിബ് വയനാട്
ഫോണ്‍ : +91 9447757806
38. സിദ്ദീഖ് മൗലവി വയനാട്
ഫോണ്‍ : +91 8547005347
39. മുത്തലിബ് മൗലവി വയനാട്
ഫോണ്‍ : +91 9946248264

മുഖ്യ രക്ഷാധികാരി:
അല്‍ ഉസ്താദ് കാഞ്ഞാര്‍ ഹുസൈന്‍ മൗലാനാ മളാഹിരി
ഫോണ്‍ : +91 9847498786

ഉപദേശക സമിതി:
1. ശൈഖുനാ മുഹമ്മദ് ഈസാ മമ്പഈ ഈരാറ്റുപേട്ട
ഫോണ്‍ : +91 9747319791
2. അല്‍ ഉസ്താദ് ഹാഷിം ഹദ്ദാദ് തങ്ങള്‍ മലപ്പുറം
ഫോണ്‍ : +91 9895650898
3. അല്‍ ഉസ്താദ് ഒ. അബ്ദുര്‍റഹ് മാന്‍ ഖാസിമി പത്തനാപുരം
ഫോണ്‍ : +91 9447695603
4. അല്‍ ഉസ്താദ് ഇ. എം സുലൈമാന്‍ കൗസരി തൊടുപുഴ
ഫോണ്‍ : +91 9847749910
5. അല്‍ ഉസ്താദ് അബ്ദുസ്സലാം ഖാസിമി പുത്തന്‍തെരുവ്
ഫോണ്‍ : +91 8547264325
6. അല്‍ ഉസ്താദ് അഹ് മദ് കബീര്‍ കൗസരി വടകര
ഫോണ്‍ : +91 9446000384
7. അല്‍ ഉസ്താദ് മുഹമ്മദ് ഈസാ കൗസരി പെരുവന്താനം
ഫോണ്‍ : +91 9895894626
8. അല്‍ ഉസ്താദ് ആലിക്കോയ മൗലവി കോഴിക്കോട്
ഫോണ്‍ : +91 9847193256
9. അല്‍ ഉസ്താദ് മുഹമ്മദ് നദീര്‍ മൗലവി ഈരാറ്റുപേട്ട
ഫോണ്‍ : +91 9447287950
10. അല്‍ ഉസ്താദ് സൈദ് മുഹമ്മദ് മൗലവി അല്‍ ഖാസിമി കോട്ടയം
ഫോണ്‍ : +91 8086102658
11. അല്‍ ഉസ്താദ് പാനിപ്ര ഇബ്റാഹീം മൗലവി ആലംകോട്
ഫോണ്‍ : +91 9745682586
12. അല്‍ ഉസ്താദ് കെ. കെ സുലൈമാന്‍ ബാഖവി ചന്തിരൂര്‍
ഫോണ്‍ : +91 9446192712
13. ഡോ: അഹ്മദ് കുഞ്ഞ് ഓച്ചിറ
ഫോണ്‍ : +91 9447321569
14. അര്‍ഷദ് ബിന്‍ നൂഹ് മൗലാനാ ആലുവ
ഫോണ്‍ : +91 7736363626
JAMIAT ULAMA I KERALA
STATE COMMITTEE JAMIAT ULAMA I HIND
Darul Uloom Al Islamiyya
Njakkanal P.O. Oachira, Kollam, Kerala. 690533
1. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് പ്രഥമ സമ്മേളനം (1919 ഡിസംബര്‍) അമൃത്സര്‍. 
ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന് പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണ് ഉള്ളത്. 
1. മതപരമായ അവകാശങ്ങളെ സംരക്ഷിക്കുകയും അതിലേക്ക് മാര്‍ഗ്ഗ ദര്‍ശനം നല്‍കുകയും ചെയ്യുക. 
2. മുഴുവന്‍ മനുഷ്യരോടും സഹാനുഭൂതിയും സഹായവും പുലര്‍ത്തുക. 
 -മൗലാനാ അബ്ദുല്‍ ബാരി ഫിറന്‍ഗി മഹല്ലി (റഹ്) 
2. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് രണ്ടാം സമ്മേളനം (1920) ഡല്‍ഹി. 
ബ്രിട്ടീഷ് ഭരണകൂടം നല്‍കുന്ന സ്ഥാനങ്ങള്‍ ഉപേക്ഷിക്കുകയും നിസ്സഹകരണപ്രസ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുക. ഖിലാഫത്ത് പ്രക്ഷോഭം ശക്തിപ്പെടുത്തുക. 
 -ശൈഖുല്‍ ഹിന്ദ് മഹ് മൂദുല്‍ ഹസന്‍ (റഹ്) 
3. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് മൂന്നാം സമ്മേളനം (1921 നവംബര്‍) ലാഹോര്‍. 
ധാരാളം നന്മകള്‍ നിറഞ്ഞുനില്‍ക്കുന്ന മാതൃരാജ്യത്തിന്‍റെ വിമോചനത്തിനുവേണ്ടി പരിശ്രമിക്കുകയും ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുകയും ചെയ്യുക. 
-മൗലാനാ അബ്ദുല്‍ കലാം ആസാദ് (റഹ്) 
4. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് നാലാം സമ്മേളനം (1922 ഡിസംബര്‍) ഗയാ. 
സമൂഹത്തിന്‍റെയും രാജ്യത്തിന്‍റെയും ധര്‍മ്മത്തിന്‍റെയും സംസ്കാരത്തിന്‍റെയും നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും വേണ്ടി പരിശ്രമിക്കുക. ഹിന്ദു-മുസ്ലിം ഐക്യം നിലനിര്‍ത്തുക. 
 -മൗലാനാ ഹബീബുര്‍റഹ് മാന്‍ (റഹ്) 
5. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് അഞ്ചാം സമ്മേളനം (1923 ഡിസംബര്‍) കാക്കിനാട. 
ബ്രിട്ടീഷുകാരുടെ പദ്ധതികള്‍ അത്യന്തം അപകടകരമാണ്. അവരുടെ വാഗ്ദാനങ്ങള്‍ മരുപ്പച്ചകള്‍ മാത്രമാണ്. 
സ്വാതന്ത്ര്യം നമ്മുടെ അവകാശമാണ്. ഹിന്ദു-മുസ്ലിം ഐക്യം കൂടാതെ സ്വാതന്ത്ര്യം സാധ്യമല്ല. പരസ്പരം ഐക്യത്തിനും വിട്ടുവീഴ്ചക്കും എല്ലാവരും സന്നദ്ധമാവുക. 
-മൗലാനാ സയ്യിദ് ഹുസൈന്‍ അഹ് മദ് മദനി (റഹ്) 
6. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ആറാം സമ്മേളനം (1925) മുറാദാബാദ്. 
പരസ്പരം ഭിന്നിപ്പിച്ച് ഭരണം നടത്തുക എന്ന ബ്രിട്ടീഷ് കുതന്ത്രം തിരിച്ചറിയുക. സ്വാതന്ത്ര്യം ഇഹലോകത്തിന്‍റെ മാത്രം ആവശ്യമല്ല, പരലോകത്തിന്‍റെയും ആവശ്യമാണ്. 
-മൗലാനാ മുഹമ്മദ് സജ്ജാദ് നഖ്ശബന്ദി 
7. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ഏഴാം സമ്മേളനം (1926 മാര്‍ച്ച്) കൊല്‍ക്കത്ത. 
പരസ്പരം ഐക്യം നിലനിര്‍ത്തുകയും രാജ്യത്തിന്‍റെ നന്മയ്ക്ക് പരിശ്രമിക്കുകയും ചെയ്യുക. എന്നാല്‍ സങ്കല്‍പ്പമായിരുന്ന സ്വാതന്ത്ര്യം യാഥാര്‍ഥ്യമാകുന്നതാണ്.! 
-അല്ലാമാ സയ്യിദ് സുലൈമാന്‍ നദ് വി (റഹ്) 
8. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്: എട്ടാം സമ്മേളനം (1927 ഡിസംബര്‍) പെഷാവര്‍. 
സ്വാതന്ത്ര്യം സൗജന്യമായി ലഭിക്കില്ല. ആത്മീയവും ചിന്താപരവുമായ ശക്തിയും കരുത്തും കൊണ്ട് അത് നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. 
-അല്ലാമാ അന്‍വര്‍ഷാഹ് കശ്മീരി (റഹ്) 
9. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്: ഒമ്പതാം സമ്മേളനം ( 1930) അംറോഹ. 
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പരിശ്രമിച്ചത് മുസ്ലിം പണ്ഡിതരും പൊതുജനങ്ങളും ആണെന്നുള്ള യാഥാര്‍ത്ഥ്യം ആരും മറക്കരുത്. 

-മൗലാനാ മുഈനുദ്ദീന്‍ അജ്മീരി (റഹ്)

ധര്‍മ്മ സംരക്ഷണത്തിനും മാനവ സൗഹാര്‍ദ്ദത്തിനും എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കുക: 
ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് 
https://swahabainfo.blogspot.com/2018/10/blog-post_23.html?spref=tw 
രാജ്യ സ്നേഹികള്‍ ഉണരുക.! 
-മൗലാനാ സയ്യിദ് അര്‍ഷദ് മദനി 
(അഖിലേന്ത്യാ പ്രസിഡന്‍റ്, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്) 
http://swahabainfo.blogspot.com/2018/09/blog-post24.html?spref=tw 

🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...