Thursday, April 30, 2020

19. എല്ലാ അവലംബവും ഇല്ലാതാവുമ്പോള്‍.!


എല്ലാ അവലംബവും ഇല്ലാതാവുമ്പോള്‍.! 
ദുആയുടെ അമാനുഷിക ഫലങ്ങള്‍.! 
-മൗലാനാ ഇല്‍യാസ് നദ് വി ബട്കല്‍ 
https://swahabainfo.blogspot.com/2020/04/19_30.html?spref=tw  
ജീവിതത്തില്‍ നാം ഓരോരുത്തര്‍ക്കും ചിലപ്പോള്‍ ചില ഘട്ടങ്ങള്‍ വരാറുണ്ട്. പ്രയാസ-പ്രശ്നങ്ങളും, മര്‍ദ്ദന-പീഢനങ്ങളും ഗൂഢാലോചന-കുതന്ത്രങ്ങളും, ശത്രുത-അസൂയയും നമുക്ക് ചുറ്റും വലയം സൃഷ്ടിച്ച് ജീവിതം ഒരു ദുരിതമായി മാറാറുണ്ട്. എന്തു ചെയ്യണമെന്ന് പോലും നമുക്ക് മനസ്സിലാകുകയില്ല. പലപ്പോഴും ഇത്തരം സന്ദര്‍ഭങ്ങളില്‍ ശാപവും പ്രാക്കുമായി നമ്മള്‍ അപകടത്തിലേക്ക് ചാടാറുണ്ട്. പലപ്പോഴും പ്രതീക്ഷയുടെ തുണിതുമ്പ് വിട്ട് രക്ഷിതാവില്‍ നിന്ന് നിരാശപ്പെടാറുമുണ്ട്. ഇവിടെ നാം ഒരു മഹത്തായ ചിത്രത്തിലേക്ക് ദൃഷ്ടി പതിപ്പിക്കുക.
അല്ലാഹുവിന്‍റെ ഏറ്റവും പ്രിയപ്പെട്ട ദാസന്‍ അല്ലാഹുവിന്‍റെ ദീനിന്‍റെ വഴിയില്‍ മക്കാ മുകര്‍റമയില്‍ കഷ്ടപ്പെടുകയാണ്. പ്രബോധന പാതയില്‍ സ്വന്തം കുടുംബക്കാരും നാട്ടുകാരും കഠിനമായി എതിര്‍ക്കുന്നത് കണ്ട് ആ ദാസന്‍ മക്കയില്‍ നിന്നും ത്വാഇഫിലേക്ക് പുറപ്പെടുന്നു. താന്‍ പറയുന്നത് ത്വാഇഫുകാരെങ്കിലും മനസ്സിലാക്കി അവര്‍ കാലാകാല നാശത്തില്‍ നിന്നും രക്ഷപെടുമെന്നുള്ള പ്രതീക്ഷയോടെ റസൂലുല്ലാഹ  ത്വാഇഫില്‍ എത്തി. എന്നാല്‍ ത്വാഇഫില്‍ എത്തിയതിന് ശേഷം തങ്ങളുടെ പ്രതീക്ഷയെല്ലാം തകിടം മറിഞ്ഞു. അന്നാട്ടുകാര്‍ മക്കക്കാരേക്കാളും ദുഃസ്വഭാവവും കടുത്ത മനസ്സും മോശമായ പ്രതികരണവും കാഴ്ചവെച്ചു. ഗുണ്ടകളെ ഇളക്കിവിട്ട് അവര്‍ എറിഞ്ഞ കല്ലുകളില്‍ തൃപ്പാദങ്ങള്‍ രക്തപങ്കിലമായി! വിശപ്പിന്‍റെ കാഠിന്യംകൊണ്ട് പ്രയാസപ്പെട്ട തങ്ങള്‍ക്ക് ഒരിറക്ക് വെള്ളംപോലും കുടിക്കാന്‍ കിട്ടിയില്ല!
ഇത്തരം സന്ദര്‍ഭത്തില്‍ റസൂലുല്ലാഹി  അല്ലാഹുവിനോട് ആ നാട്ടുകാര്‍ക്കെതിരില്‍ ഒരു വാചകം പറഞ്ഞിരുന്നുവെങ്കില്‍ ആകാശത്തു നിന്നും തീമഴ പെയ്തിറങ്ങുമായിരുന്നു. തങ്ങള്‍ ഒരു സൂചന നല്‍കിയിരുന്നുവെങ്കില്‍ ആ നാട്ടുകാര്‍ രണ്ട് പര്‍വ്വതങ്ങള്‍ക്കിടയില്‍ ചതയ്ക്കപ്പെടുമായിരുന്നു. എന്നാല്‍ കാരുണ്യത്തിന്‍റെ തിരുദൂതരുടെ അറ്റമില്ലാത്ത കാരുണ്യത്തിന്‍റെ മേല്‍ എല്ലാം സമര്‍പ്പണം!!
തിരുദൂതരുടെ അരികിലേക്ക് വന്ന ശിക്ഷയുടെ മലക്കിനെ തങ്ങള്‍ ഇപ്രകാരം പറഞ്ഞ് മടക്കി അയക്കുന്നു. ഇവര്‍ ഞാന്‍ പറഞ്ഞത് സ്വീകരിച്ചില്ലെങ്കിലും ഇവരുടെ പരമ്പരയില്‍ ആരെങ്കിലും സന്മാര്‍ഗ്ഗം പ്രാപിക്കാന്‍ സാധ്യതയുണ്ട്. (അല്ലാഹു തന്‍റെ പ്രിയന്‍റെ നാക്കില്‍ നിന്നും അടര്‍ന്നുവീണ ഈ വചനങ്ങള്‍ അതേപടി സ്വീകരിച്ചു. ശേഷം ആ ത്വാഇഫുകാര്‍ ഇസ്ലാമിലേക്ക് കടന്നുവന്നു. അവിടുത്തെ സഖീഫ് ഗോത്രത്തിലെ മുഹമ്മദ് ബിന്‍ ഖാസിമിലൂടെയാണ് ഇന്ത്യയും പരിസര പ്രദേശങ്ങളും ഇസ്ലാം പരിചയപ്പെട്ടത്). ഈ ദുരിതപര്‍വ്വങ്ങളെല്ലാം താണ്ടിയ ആദരവായ റസൂലുല്ലാഹി (സ) ഈ സമയത്ത് അല്ലാഹുവിലേക്ക് തിരിയുകയുണ്ടായി. അല്ലാഹുവിന്‍റെ മുമ്പാകെ തന്‍റെ ദുഃഖങ്ങളെല്ലാം ഇറക്കിവെച്ചു. ആ സമയം തങ്ങള്‍ ചെയ്ത ദുആയുടെ വാചകങ്ങള്‍ ഇപ്രകാരമാണ്:
اللهم إليك أشكو ضعف قوتي ، وقلة حيلتي ، وهواني على الناس ، أرحم الراحمين ، أنت أرحم الراحمين ، إلى من تكلني ، إلى عدو يتجهمني ، أو إلى قريب ملكته أمري ، إن لم تكن غضبان علي فلا أبالي ، غير أن عافيتك أوسع لي ، أعوذ بنور وجهك الذي أشرقت له الظلمات ، وصلح عليه أمر الدنيا والآخرة ، أن تنزل بي غضبك ، أو تحل علي سخطك ، لك العتبى حتى ترضى ، ولا حول ولا قوة إلا بك
അല്ലാഹുവേ, എന്‍റെ കഴിവുകേടിനെ കുറിച്ചും തന്ത്രക്കുറവിനെക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ ഞാന്‍ അപമാനിതനായി പോകുന്നതിനെ കുറിച്ചും നിന്നോട് ഞാന്‍ ആവലാതിപ്പെടുന്നു. കാരുണ്യവാനില്‍ ഏറ്റം കാരുണ്യവാനേ! നീ ദുര്‍ബലരുടെ സംരക്ഷകനാണ്! നീ എന്‍റെ രക്ഷിതാവാണ്. എന്നെ ആരുടെ കൈകളിലേക്കാണ് നീ ഏല്പിച്ചുകൊടുക്കുന്നത്? എന്നോട് മുഖം ചുളിച്ച് വെറുപ്പ് കാണിക്കുന്ന അന്യരിലേക്കോ? അതല്ല എന്‍റെ മേല്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ള ശത്രുവിലേക്കോ? നാഥാ! നിനക്ക് എന്നോട് ഒരു കോപവുമില്ലെങ്കില്‍ ഒന്നും ഞാന്‍ വകവെക്കുന്നില്ല. എനിക്ക് നിന്‍റെ സംരക്ഷണം മാത്രം മതി. അന്ധകാരങ്ങളഖിലം നീങ്ങി പ്രകാശമുയിര്‍ക്കൊള്ളുന്നതിനും ഇഹവും പരവുമായ സര്‍വ്വകാര്യങ്ങളും നന്നാകുന്നതിനും കാരണമായ നിന്‍റെ തിരുമുഖ പ്രകാശത്തിന്‍റെ പേരില്‍ നിന്‍റെ കോപത്തില്‍ നിന്ന് ഞാന്‍ അഭയം തേടുന്നു. എന്നില്‍ പൂര്‍ണ്ണമായും നീ സംതൃപ്തനാകുന്നത് വരെ നിനക്ക് വേണ്ടി കഷ്ടപ്പെടല്‍ എന്‍റെ കടമയാണ്. നിന്‍റെ സഹായം കൊണ്ടല്ലാതെ ഒരു കഴിവും ശക്തിയുമില്ല.
ഉമ്മിയ്യായ ഈ നബിയുടെ മേല്‍ അല്ലാഹുവിന്‍റെ ലക്ഷോപലക്ഷം സ്വലാത്ത് സലാമുകള്‍ വര്‍ഷിക്കുമാറാകട്ടെ! നാശത്തിലേക്ക് വഴുതി വീണുകൊണ്ടിരുന്ന മാനവരാശിയുടെ സന്മാര്‍ഗത്തിന് വേണ്ടി തങ്ങള്‍ അങ്ങേയറ്റം  കൊതിച്ചു, പരിശ്രമിച്ചു. തങ്ങളുടെ വിശാലമായ പരിശ്രമത്തിന്‍റെയും ത്യാഗത്തിന്‍റെയും ഫലമായിട്ടാണ് നാമെല്ലാവരും പരിശുദ്ധ ദീനുമായി ബന്ധപ്പെട്ടത്. ആകയാല്‍ ഒരു ഭാഗത്ത് എന്ത് പ്രശ്നങ്ങള്‍ വന്നാലും അല്ലാഹുവിലേക്ക് നമ്മള്‍ തിരിയുന്നതിനോട് കൂടിത്തന്നെ അത്തരം മഹത്തായ പാഠങ്ങള്‍ നമ്മെ പഠിപ്പിച്ച റസൂലുല്ലാഹി  തങ്ങള്‍ക്ക് ദിവസവും 100 പ്രാവശ്യം വീതമെങ്കിലും  സ്വലാത്ത് ചൊല്ലുന്ന ഒരു പതിവ് നമുക്കുണ്ടാക്കിയെടുക്കാം.
اللَّهمَّ صلِّ على سَيِّدِنَا محمَّدٍ وعلى آلِ سَيِّدِنَا محمَّدٍ وَبَارِكْ وَسَلِّمْ
വരൂ, ഇന്ന് തന്നെ, അല്ല ഇപ്പോള്‍ തന്നെ ഈ ദുആ  നമുക്ക് പഠിക്കാം, പകര്‍ത്താം, പ്രചരിപ്പിക്കാം.
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

22. നബവീ അമാനുഷികതകള്‍. ആകാശലോകത്ത് ഉണ്ടായ രണ്ട് അമാനുഷികതകള്‍.


പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.! 
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് 

-ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്) 
വിവ:ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

https://swahabainfo.blogspot.com/2020/04/22_30.html?spref=tw 
ആകാശലോകത്ത് ഉണ്ടായ രണ്ട് അമാനുഷികതകള്‍. 
1. റസൂലുല്ലാഹി  യുടെ സൂചന പ്രകാരം ചന്ദ്രന്‍ പിളര്‍ന്നു. 
2. മിഅ്റാജ് യാത്ര ആകാശലോകത്ത് നടന്ന അമാനുഷികതയാണ്. 
മണ്ണിന്‍റെ ലോകത്ത് നടന്ന ഒരു അമാനുഷികത. 
അബൂബക്ര്‍ സ്വിദ്ദീഖ് (റ) വിവരിക്കുന്നു. ഹിജ്റയുടെ യാത്രയില്‍ സുറാഖത് ബിന്‍ മാലിക് ഞങ്ങളെ പിന്തുടര്‍ന്ന് അടുത്തെത്തി. ഞാന്‍ ഭയന്ന് കൊണ്ട് പറഞ്ഞപ്പോള്‍ റസൂലുല്ലാഹി (സ്വ) അരുളി: താങ്കള്‍ വ്യസനിക്കേണ്ട. അല്ലാഹു നമ്മോടൊപ്പമുണ്ട്.! ഉടനെ സുറാഖത്തിന്‍റെ കുതിര വയറ് വരെ കടുത്ത ഭൂമിയില്‍ ആണ്ട് പോയി. അദ്ദേഹം പറഞ്ഞു: രക്ഷിക്കാന്‍ പ്രാര്‍ത്ഥിക്കുക. ഞാന്‍ നിങ്ങളിലേക്ക് വരുന്നവരെയെല്ലാം മടക്കി അയയ്ക്കാം. റസൂലുല്ലാഹി (സ്വ) ദുആ ചെയ്തു. അദ്ദേഹം രക്ഷപ്പെട്ടു. മടങ്ങിപ്പോകുമ്പോള്‍ വഴിയില്‍ കണ്ടവരെയെല്ലാം തിരിച്ചയച്ചു. (ബുഖാരി) 
ജലത്തിന്‍റെ ലോകത്തുണ്ടായ ഒരു അമാനുഷികത. 
ജാബിര്‍ (റ) വിവരിക്കുന്നു. ഹുദയ്ബിയയില്‍ വെച്ച് ജനങ്ങള്‍ വല്ലാതെ ദാഹിച്ചു. റസൂലുല്ലാഹി (സ്വ) യുടെ മുന്നില്‍ ഒരു കിണ്ടിയുണ്ടായിരുന്നു. റസൂലുല്ലാഹി (സ്വ) അതില്‍ നിന്നും വുളൂഅ് ചെയ്തു. ജനങ്ങള്‍ പറഞ്ഞു: ഇതിലുള്ള വെള്ളമല്ലാതെ കുടിക്കാനും കുളിക്കാനും വേറൊരു ജലവുമില്ല. റസൂലുല്ലാഹി (സ്വ) തിരുകരം അതില്‍ വെച്ചപ്പോള്‍ അതില്‍ നിന്നും ജലം പ്രവഹിക്കാന്‍ ആരംഭിച്ചു. ഞങ്ങളെല്ലാവരും അതില്‍ നിന്നും കുടിക്കുകയും വുളൂഅ് ചെയ്യുകയും ചെയ്തു. ചോദിക്കപ്പെട്ടു, നിങ്ങള്‍ എത്ര പേരുണ്ടായിരുന്നു.? ജാബിര്‍ (റ) പറഞ്ഞു: ഒരു ലക്ഷം പേരുണ്ടായിരുന്നെങ്കിലും ആ ജലം മതിയാകുമായിരുന്നു. (അത്ര ശക്തമായിട്ടായിരുന്നു ആ ജലത്തിന്‍റെ പ്രവാഹം) പക്ഷെ, ഞങ്ങള്‍ ആയിരത്തിഅഞ്ഞൂറ് പേരുണ്ടായിരുന്നു. 
അഗ്നിയുടെ ലോകത്തുണ്ടായ ഒരു അമാനുഷികത. 
ജാബിര്‍ (റ) വിവരിക്കുന്നു. ഖന്‍ദഖ് യുദ്ധ സമയത്ത് ഞാന്‍ റസൂലുല്ലാഹി (സ്വ) യെ ക്ഷണിക്കുകയും ഒരു ആടിന്‍കുട്ടിയെ അറുക്കുകയും അല്‍പം മാവ് കുഴയ്ക്കുകയും ചെയ്തു. ഞാന്‍ രഹസ്യമായി പറഞ്ഞു: അങ്ങ് ഏതാനും ആളുകളെയും കൂട്ടി വരിക. റസൂലുല്ലാഹി (സ്വ) ആയിരത്തോളം പേരുണ്ടായിരുന്ന ഖന്‍ദഖിലെ സ്വഹാബികളെ കൂട്ടത്തില്‍ ക്ഷണിച്ചു. എന്നോട് പറഞ്ഞു: ഞാന്‍ വരുന്നത് വരെ ചട്ടി അടുപ്പില്‍ നിന്ന് ഇറക്കരുതെന്നും റൊട്ടി ചുടരുതെന്നും പറയുക. തുടര്‍ന്ന് റസൂലുല്ലാഹി (സ്വ) എത്തി. മാവില്‍ ഉമിനീരോട് കൂടി മന്ത്രിച്ചുകൊണ്ട് പറഞ്ഞു: റൊട്ടി ചുടുന്ന ആളെ വിളിക്കുക. അടുപ്പിലെ പാത്രത്തില്‍ നിന്നും കറി ഒഴിച്ച് കൊടുക്കുക. പാത്രം ഇറക്കി വെയ്ക്കരുത്. ജാബിര്‍ (റ) പറയുന്നു: അല്ലാഹുവില്‍ സത്യം.! ഞങ്ങള്‍ എല്ലാവരും ആഹാരം കഴിച്ചിട്ടും അടുപ്പില്‍ കറിയും റൊട്ടിയും അതേ നിലയില്‍ തന്നെ അവശേഷിച്ചിരുന്നു. (ബുഖാരി). 
വായുവിന്‍റെ ലോകത്ത് നടന്ന രണ്ട് അമാനുഷികതകള്‍. 
1. ഖന്‍ദഖ് യുദ്ധ സമയത്ത് അല്ലാഹു കൊടുങ്കാറ്റിനെ അയയ്ക്കുകയും അത് കാരണം, ശത്രുക്കള്‍ പരാജയപ്പെട്ട് പിന്മാറുകയും ചെയ്തു. 
2. ഇതേ യുദ്ധത്തില്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് ഹുദയ്ഫ (റ) നെ റസൂലുല്ലാഹി (സ്വ) അയയ്ക്കുകയും തണുപ്പില്‍ നിന്നും രക്ഷിക്കേണമേ എന്ന് ദുആ ഇരക്കുകയും ചെയ്തു. ഹുദയ്ഫ (റ) പറയുന്നു: എനിക്ക്  അല്പം പോലും തണുപ്പ് അനുഭവപ്പെട്ടില്ല എന്ന് മാത്രമല്ല, ചൂടുള്ള കുളിമുറിയില്‍ നടക്കുന്നത് പോലെയാണ് അനുഭവപ്പെട്ടത്. 
അന്തരീക്ഷ ലോകത്ത് പ്രകടമായ രണ്ട് അമാനുഷികതകള്‍. 
അനസ് (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വ) ഖുതുബ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ഗ്രാമീണന്‍ വരികയും ക്ഷാമം കാരണം കുടുംബം വിശന്ന് വലയുകയും മൃഗങ്ങള്‍ മരിക്കുകയും ചെയ്യുന്നു, താങ്കള്‍ ദുആ ഇരക്കുക എന്ന് പറഞ്ഞു. റസൂലുല്ലാഹി (സ്വ) ഇരു കരങ്ങളുമുയര്‍ത്തി ദുആ ചെയ്തു. ആകാശഭാഗത്ത് മേഘത്തിന്‍റെ ഒരു അംശവും ഇല്ലായിരുന്നു. ഉടനടി നാല് ഭാഗത്ത് നിന്നും മേഘങ്ങള്‍ വന്ന് കൂടുകയും ശക്തമായ മഴ ആരംഭിക്കുകയും അനുഗ്രഹീത താടിയിലൂടെ മഴവെള്ളം ഇറ്റ് വീഴുകയും ചെയ്തു. അടുത്ത വെള്ളിയാഴ്ച വരെയും ഈ മഴ തുടര്‍ന്നു. അടുത്ത ജുമുഅയില്‍ ആ ഗ്രാമീണന്‍ അല്ലെങ്കില്‍ മറ്റൊരു വ്യക്തി പറഞ്ഞു: കനത്ത മഴ കാരണം വീടുകളെല്ലാം തകര്‍ന്നിരിക്കുന്നു. മഴ മാറാന്‍ ദുആ ഇരക്കുക. റസൂലുല്ലാഹി (സ്വ) ദുആ ചെയ്തു. അല്ലാഹുവേ, ഞങ്ങളുടെ ചുറ്റും മഴ പെയ്യിപ്പിക്കേണമേ, ഞങ്ങളുടെ മേല്‍ പെയ്യിപ്പിക്കരുതേ.! മഴ ഉടന്‍ നിലയ്ക്കുകയും നമസ്കാരം കഴിഞ്ഞ് മഴയില്ലാത്ത നിലയില്‍ ഞങ്ങള്‍ പുറപ്പെടുകയും ചെയ്തു. മദീനയുടെ പരിസരത്ത് നിന്നും വരുന്നവര്‍ കനത്ത മഴയെ കുറിച്ച് പറയുന്നുണ്ടായിരുന്നു. (ബുഖാരി) 
2. റസൂലുല്ലാഹി (സ്വ) ഒരാളെ സത്യത്തിലേക്ക് ക്ഷണിക്കുന്നതിന് ഒരു സ്വഹാബിയെ അയച്ചു. അയാള്‍ അല്ലാഹുവിനെ നിന്ദിച്ചുകൊണ്ട് ചോദിച്ചു. അല്ലാഹു ആരാണ്.? സ്വര്‍ണ്ണമോ വെള്ളിയോ.? റസൂലുല്ലാഹി ആരാണ്.? ഇതിനിടയില്‍ ഒരു ഇടിത്തീ വീഴുകയും അയാളുടെ മൂള തെറിച്ച് പോകുകയും ചെയ്തു. (നസാഈ) 
ചെടികളുടെ ലോകത്തുണ്ടായ മൂന്ന് അമാനുഷികതകള്‍. 
1. അലിയ്യ് (റ) പറയുന്നു. ഞാന്‍ റസൂലുല്ലാഹി (സ്വ) യോടൊപ്പം മക്കയില്‍ നടക്കവെ, മലകളും വൃക്ഷങ്ങളും റസൂലുല്ലാഹി (സ്വ) ക്ക് സലാം പറയുന്നത് കേട്ടു. 
2. ജാബിര്‍ (റ) പറയുന്നു. റസൂലുല്ലാഹി (സ്വ) ഒരു ഈന്തപ്പന മടലിലേക്ക് ചാരി നിന്ന് പ്രഭാഷണം നടത്തുമായിരുന്നു. റസൂലുല്ലാഹി (സ്വ) ക്ക് മിമ്പര്‍ നിര്‍മ്മിക്കപ്പെട്ടപ്പോള്‍ റസൂലുല്ലാഹി (സ്വ) അതില്‍ നിന്ന് പ്രഭാഷണം ആരംഭിച്ചു. തദവസരം പൊട്ടിപ്പോകുന്ന നിലയില്‍ ഈന്തപ്പന കരയാന്‍ തുടങ്ങി. റസൂലുല്ലാഹി (സ്വ) മിമ്പറില്‍ നിന്നും ഇറങ്ങി അതിനെ ചേര്‍ത്ത് പിടിച്ചു. അപ്പോള്‍ സമാധാനിപ്പിക്കപ്പെടുന്ന കുഞ്ഞ് ഏങ്ങലടിക്കുന്നത് പോലെ ഏങ്ങലടിച്ചുകൊണ്ട് അത് സമാധാനപ്പെട്ടു. (ബുഖാരി) 
3. അബൂ ഹുറയ്റ (റ) പറയുന്നു. ഞാന്‍ റസൂലുല്ലാഹി (സ്വ) യുടെ അരികില്‍ കുറച്ച് കാരയ്ക്ക കൊണ്ടുവന്ന് ഐശ്വര്യത്തിന് ദുആ ചെയ്യണമെന്ന് അപേക്ഷിച്ചു. റസൂലുല്ലാഹി (സ്വ) അതിനെ ചേര്‍ത്ത് പിടിച്ച് ദുആ ചെയ്യുകയും ഒരു സഞ്ചിയില്‍ നിക്ഷേപിക്കാനും ആവശ്യമുള്ളപ്പോള്‍ അതില്‍ നിന്നും എടുത്ത് കഴിക്കാനും നിര്‍ദ്ദേശിക്കുകയും ചെയ്തു. അബൂ ഹുറയ്റ (റ) പറയുന്നു. അതില്‍ അല്ലാഹു വലിയ ഐശ്വര്യം നല്‍കി. അതില്‍ നിന്നും ധാരാളം അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ഞാന്‍ ദാനം ചെയ്തു. ഞാന്‍ അതില്‍ നിന്നും കഴിക്കുകയും മറ്റുള്ളവരെ കഴിപ്പിക്കുകയും ചെയ്യുമായിരുന്നു. അത് എന്‍റെ പക്കല്‍ എപ്പോഴും ഉണ്ടാകുമായിരുന്നു. എന്നാല്‍ ഉസ്മാന്‍ (റ) ന്‍റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങള്‍ക്കിടയില്‍ അത് നഷ്ടപ്പെട്ട് പോയി. (തിര്‍മിദി) 
ജീവികളുടെ ലോകത്ത് ഉണ്ടായ മൂന്ന് അമാനുഷികതകള്‍. 
ജാബിര്‍ (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വ) ഒരു തോട്ടത്തില്‍ പോയപ്പോള്‍ അവിടെ ഓടുകയും നശിപ്പിക്കുകയും ചെയ്യുന്ന ഒരു ഒട്ടകമുണ്ടായിരുന്നു. റസൂലുല്ലാഹി (സ്വ) അതിനെ വിളിച്ചു. ഉടനെ അത് വന്ന് സുജൂദ് ചെയ്തു. റസൂലുല്ലാഹി (സ്വ) അരുളി: നിഷേധികളായ ജിന്നുകളും മനുഷ്യരുമൊഴിച്ച് ആകാശ-ഭൂമികളിലെ സകല സൃഷ്ടികള്‍ക്കും ഞാന്‍ അല്ലാഹുവിന്‍റെ ദൂതനാണെന്ന് അറിയാം. (അഹ്മദ്) 
2. സഫീന (റ) പറയുന്നു. ഞാന്‍ കടല്‍ യാത്ര ചെയ്തുകൊണ്ടിരിക്കേ കപ്പല്‍ പൊളിയുകയും ഒരു പലകയില്‍ ഇരുന്ന് ഒരു കാട്ടില്‍ എത്തുകയും ചെയ്തു. അവിടെ ഒരു പുലി എന്‍റെ അരികിലേക്ക് വന്നു. ഞാന്‍ പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ ദൂതന്‍ (സ്വ) മോചിപ്പിച്ച അടിമയാണ്. ഇത് കേട്ടപാടെ ആ പുലി അതിന്‍റെ തോള് കൊണ്ട് എന്‍റെ ശരീരത്തില്‍ തടവുകയും എന്‍റെ കൂട്ടത്തില്‍ നടക്കാന്‍ തുടങ്ങുകയും ചെയ്തു. ഞാന്‍ ശരിയായ വഴിയിലെത്തിയപ്പോള്‍ അത് ചെറിയ ശബ്ദമുണ്ടാക്കി വാല് കൊണ്ട് എന്‍റെ കയ്യിലടിച്ചു. അത് യാത്ര പറയുകയാണെന്ന് എനിക്ക് മനസ്സിലായി. 
3. അബൂ ഹുറയ്റ (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വ) യുടെ വീട്ടില്‍ പാലിന്‍റെ ഒരു പാത്രമുണ്ടായിരുന്നു. സുഫ്ഫയിലുള്ള സ്വഹാബികളെ വിളിച്ചുകൊണ്ട് വരാന്‍ റസൂലുല്ലാഹി (സ്വ) എന്നോട് പറഞ്ഞു. അത് എനിക്ക് തന്നിരുന്നുവെങ്കില്‍ വയറ് നിറച്ച് കുടിക്കാമായിരുന്നല്ലോ എന്ന് ഞാന്‍ മനസ്സില്‍ ചിന്തിച്ചു. അങ്ങനെ ഞാന്‍ അവരെ വിളിച്ചുകൊണ്ട് വന്നു. അപ്പോള്‍ റസൂലുല്ലാഹി (സ്വ) അവരെ കുടിപ്പിക്കാന്‍ എന്നോട് കല്‍പ്പിച്ചു. ഞാന്‍ കുടിപ്പിക്കാന്‍ തുടങ്ങി. എല്ലാവരും വയറ് നിറയെ കുടിച്ചു. ശേഷം എന്നോട് കുടിക്കാന്‍ കല്‍പ്പിച്ചു. ഞാന്‍ കുടിച്ചപ്പോള്‍ രണ്ട് പ്രാവശ്യം കൂടി കുടിക്കാന്‍ കല്‍പ്പിച്ചു. എന്‍റെ വയറ്റില്‍ സ്ഥലമില്ലെന്ന് പറഞ്ഞപ്പോള്‍ റസൂലുല്ലാഹി (സ്വ) അത് വാങ്ങി പാനം ചെയ്തു. 
തുടരും...
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

10. ദര്‍സുകള്‍, രചനകള്‍, മുജാഹദകള്‍.!


ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ 
ജീവ ചരിത്രം.! 
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2020/04/10_30.html?spref=tw  
അദ്ധ്യായം 03 
ദര്‍സുകള്‍, രചനകള്‍, മുജാഹദകള്‍.! 
മസാഹിര്‍ ഉലൂമിലെ ദര്‍സ്. 
ഹി: 1335 മുഹര്‍റം ഒന്നിന് ശൈഖ് മുദര്‍രിസായി മദ്റസ മളാഹിര്‍ ഉലൂമില്‍ നിയമിതനായി. 15 രൂപയായിരുന്നു നിശ്ചയിക്കപ്പെട്ട ശമ്പളം. മൗലാനാ മുഹമ്മദ് ഇല്‍യാസ് (റ) കൈകാര്യം ചെയ്തിരുന്ന ഉസൂലുശ്ശാശിയും നഹ്വ് -മന്‍തിഖ് -ഫിഖ്ഹുകളുടെ അഞ്ച് പ്രാരംഭ കിതാബുകളുമുണ്ടായിരുന്നു. ഇരുപത് വയസ്സ് മാത്രം പ്രായമുള്ള ശൈഖിന് മദ്റസാ നടപടിയനുസരിച്ച് ഉസ്വുലുശ്ശാശി ഊഴമാകുന്നിന് മുമ്പാണ് കിട്ടിയത്. പക്ഷേ, ശൈഖവര്‍കള്‍ തന്‍റെ പരിശ്രമവും ബുദ്ധിസാമര്‍ഥ്യവും മുത്വാലഅയും തയ്യാറെടുപ്പും മുഖാന്തിരം തന്‍റെ അസാധാരണ അര്‍ഹത തെളിയിക്കുകയും വിദ്യാര്‍ത്ഥികള തൃപ്തരാക്കുകയും ചെയ്തു. എന്തിനേറെ പഠിച്ച ഭാഗങ്ങള്‍ വരെ വിദ്യാര്‍ത്ഥികള്‍ ശൈഖില്‍ നിന്ന് രണ്ടാമത് ഓതാന്‍ ആഗ്രഹം പ്രകടിപ്പിച്ചു.
അടുത്ത വര്‍ഷം കൂടുതല്‍ ഉന്നതമായ കിതാബുകള്‍ പഠിപ്പിക്കാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തി. മൂന്നാംവര്‍ഷം മഖാമാതെ ഹരീരിയും സബ്അതുല്‍ മുഅല്ലഖയും ഏല്‍പിച്ചു. കുറഞ്ഞ കാലയളവില്‍ത്തന്നെ മദ്റസയിലെ ബഹുമാന്യ നാളിം മൗലാനാ ഇനായത്തുല്ലാഹ്, ശൈഖിന്‍റെ കഴിവ് സമ്മതിച്ചത് ഇങ്ങനെയാണ്. സകരിയ്യാ, നിങ്ങള്‍ ഞങ്ങളുടെ തലകുനിപ്പിച്ചു കളഞ്ഞല്ലോ.! തൊട്ടടുത്ത വര്‍ഷങ്ങളില്‍ ബുഖാരിയുടെ മൂന്നു ഭാഗവും പിന്നീട് മിശ്കാതുല്‍ മസ്വാബീഹും ദര്‍സിനായി നല്‍കപ്പെട്ടു. 
അല്ലാമാ സഹാറന്‍പൂരിയുമായുള്ള പ്രത്യേക ബന്ധം: 
ഒരുശിഷ്യന് തന്‍റെ ആത്മീയ ഗുരുവില്‍നിന്ന് ലഭിക്കുന്ന സ്നേഹവും തൃപ്തിയും അതിലൂടെ സിദ്ധിക്കുന്ന ആത്മീയ പുരോഗതികളും സുലൂകിന്‍റെ (ആത്മീയത) ഉന്നതിയിലേക്ക് എളുപ്പത്തില്‍ ഉയരാന്‍ കഴിയുന്ന പടികളാണ്. ഹസ്രത്ത് സഹാറന്‍പൂരി തന്‍റെ ശ്രദ്ധ മുഴുവന്‍ ബദ്ലുല്‍ മജ്ഹൂദിന്‍റെ രചനയിലാക്കിയ കാലമായിരുന്നു ഇത്. ശൈഖ് സകരിയ്യയും തന്നെ, മുഴുവന്‍ ഈ  ജോലിക്കായി വഖ്ഫ് ചെയ്തു. രചനാ രീതി ഇതായിരുന്നു: ഹസ്രത്ത് ഹദീസ് ശറഹുകളും അവലംബങ്ങളും തിരഞ്ഞുവെയ്ക്കും. ശൈഖവര്‍കള്‍ അവ മുത്വാലഅ ചെയ്ത് വിഷയബന്ധിതമായ കാര്യങ്ങള്‍ ഒരുമിച്ചുകൂട്ടി ഹസ്രത്തിന്‍റെ സമക്ഷത്തില്‍ സമര്‍പ്പിക്കും. ഹസ്രത്ത് തന്‍റെ വാക്കുകളില്‍ അതിനെ ക്രോഡീകരിച്ച് എഴുതേണ്ട രീതിയില്‍ പറഞ്ഞുകൊടുക്കും. എഴുതുന്നത് ശൈഖായിരിക്കും. ഇതിന്‍റെ ഫലമായി ഹസ്രത്തിന്‍റെ സാമീപ്യവും സ്നേഹവും പ്രതിദിനം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ശൈഖിന്‍റെ സമകാലികരിലും യുവ പണ്ഡിതരിലും മദ്റസാ ഭാരവാഹികളിലും ഇത് അസൂയയുണ്ടാക്കി. ഈ ജോലി തദ്രീസില്‍ കോട്ടമുണ്ടാക്കുന്നുണ്ടെന്നും അതിനാല്‍ തദ്രീസിന് ഭാരമില്ലാത്തതും മദ്റസാ ജീവനക്കാരല്ലാത്തതുമായ ആരെയെങ്കിലും ഇതിന് ചുമതലപ്പെടുത്തണമെന്ന് അവര്‍ പറയുകയും ചെയ്തു. അങ്ങനെ മറ്റൊരാള്‍ ഇതിനായി നിയമിക്കപ്പെട്ടു. പക്ഷെ, അദ്ദേഹം ഇടയ്ക്കിടെ വീട്ടില്‍ പോയിരുന്നതിനാല്‍ ഹസ്രത്തിന് ഭാരമായി. ഇതറിഞ്ഞ ശൈഖ് വീണ്ടും തന്നെ സേവനത്തിനായി സമര്‍പ്പിച്ചു. മറ്റാരെയും കൊണ്ട് എന്‍റെ ജോലി നടക്കത്തില്ല എന്നു പറഞ്ഞു കൊണ്ട് ഹസ്രത്ത് സേവനം സ്വീകരിച്ചു. 
ശൈഖവര്‍കള്‍ ഈ കാലയളവില്‍ വളരെ നിര്‍ബന്ധിതവാവസ്ഥയിലൊഴികെ എല്ലാ യാത്രകളില്‍ നിന്നും ഈ ജോലിക്ക് തടസ്സമാകുന്ന കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞുകഴിഞ്ഞു. ബദ്ലുല്‍ മജ്ഹൂദിന്‍റെ അച്ചടിയുടെ അവസരമായപ്പോള്‍ ആദ്യം മീറത്തിലാണ് അതിന്‍റെ സജ്ജീകരണം ചെയ്തത്. ശേഷം ത്ഥാനാ ഭവനില്‍ മൗലാനാ ശബ്ബീര്‍ അലിയുടെ പ്രസ്സിലേക്ക് അച്ചടി മാറ്റുകയുണ്ടായി. വ്യാഴാഴ്ച്ച  വൈകുന്നേരം ത്ഥാനാഭവനില്‍ പോയി ശനിയാഴ്ച്ച രാവിലെ മടങ്ങിവരല്‍ അന്ന് പതിവായിരുന്നു. വളരെ കാലത്തേക്ക്  ഈ പതിവ് നിലനിന്നു. ശേഷം ഹി. 1342 മുതല്‍ 44 വരെ ഡല്‍ഹിയിലെ  ഹിന്ദുസ്ഥാനി പ്രസ്സിലായിരുന്നു അച്ചടി. ഇക്കാലത്തും അധികവും ആഴ്ച്ചതോറും ചിലപ്പോള്‍ രണ്ടാഴ്ച്ചതോറും ഡല്‍ഹിയില്‍ പോകേണ്ടിവന്നു. വെള്ളിയാഴ്ച്ച രാവില്‍ പന്ത്രണ്ട്  മണിക്കുള്ള വണ്ടിയിലായിരുന്നു യാത്ര. പന്ത്രണ്ട് മണി വരെ സ്വന്തം ജോലി ചെയ്യും. ശേഷം ഒറ്റയ്ക്ക് കാല്‍നടയായി സ്റ്റേഷനിലേക്ക് പോവും. ബദ്ലിന്‍റെ കോപ്പികള്‍ നെഞ്ചോടണച്ചുവച്ച് കിടന്നുറങ്ങും. ഡല്‍ഹി സ്റ്റേഷനില്‍ നിന്നു നേരെ പ്രസ്സിലേക്ക് പോകും. വൈകുന്നേരം പ്രസ്സ് അടച്ച ശേഷം ശൈഖ് റഷീദ് അഹ്മദ് സാഹിബിന്‍റെ അടുക്കല്‍ പോയി താമസിക്കും. അടുത്ത ദിവസം ഞായറാഴ്ച്ച രാവില്‍ ഡല്‍ഹിയില്‍ നിന്നു യാത്രയായി ഒരു മണിയ്ക്ക് സഹാന്‍പൂരില്‍ എത്തിച്ചേരും. രണ്ട്-മൂന്ന് വര്‍ഷം ഇങ്ങനെയായിരുന്നു പതിവ്. ശമാഇലുത്തിര്‍മിദിയുടെ ഉര്‍ദു പരിഭാഷ ഖസ്വാഇലെ നബവി (സ്വ) ഈ താളുകള്‍ ഡല്‍ഹി താമസത്തിനിടയില്‍ മാത്രം എഴുതീത്തീര്‍ത്തതാണ്. ഡല്‍ഹിയില്‍ പോകുമ്പോള്‍ പ്രസ്സിന്‍റെ അടുത്തുള്ള ഹാജി മുഹമ്മദ് ഉസ്മാന്‍ സാഹിബിന്‍റെ കടയില്‍ നിന്നും ഈ കടലാസുകളെടുക്കും. പ്രൂഫുകള്‍ ശരിയാക്കിയ ശേഷം ബാക്കി വരുന്ന സമയത്ത് അരപ്പേജിന്‍റെ തര്‍ജ്ജമ എഴുതും. മടങ്ങുമ്പോള്‍ ഈ കടലാസുകള്‍ അദ്ദേഹത്തിന്‍റെ കടയില്‍തന്നെ വെയ്ക്കും. ചുരുക്കത്തില്‍ യാത്രാ നാളുകളിലെ രചയാണിത്. എന്നാല്‍ പുന:പരിശോധനാ സമയത്ത് ചില അനുബന്ധങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. 
വിവാഹം: 
മൗലാനാ മുഹമ്മദ് യഹ് യയുടെ വിയോഗത്തെ തുടര്‍ന്ന് ശൈഖിന്‍റെ മാതാവിന് പനിയാരംഭിച്ചിരുന്നു. അത് കൂടിക്കൂടി ക്ഷയജ്വരമായി രൂപം പ്രാപിച്ചു. അവര്‍ മൗലാനയുടെ വിയോഗത്തിനുടനെ തന്നെ ശൈഖിനോട് വിവാഹം കഴിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അവര്‍ പറഞ്ഞു: ഞാന്‍ അടുത്തു തന്നെ പോകും. നിന്‍റെ വീട് തുറന്നുതന്നെ ഇരിക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. 
ശൈഖിന്‍റെ വിവാഹബന്ധം മൗലാനാ റഊഫുല്‍ ഹസന്‍റെ മകളുമായിട്ടായിരുന്നു. മാതാവ് തന്‍റെ ആഗ്രഹം ഹസ്രത്ത് സഹാറന്‍പൂരിയെ അറിയിച്ചു. ഹസ്രത്ത് കാന്ദലയിലുള്ള വധൂവീട്ടുകാര്‍ക്ക് ശൈഖിന്‍റെ വിവാഹം അടുത്തുതന്നെ നടക്കുന്നതാണെന്ന് എഴുതി അറിയിച്ചു. നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് അവര്‍ മറുപടി എഴുതി. അങ്ങനെ ഹസ്രത്ത് ചില ആളുകളെയും കൂട്ടി കാന്ദലയിലേക്ക് യാത്രയായി. ശൈഖ് അവിടെ നേരത്തെ തന്നെ എത്തിച്ചേര്‍ന്നിരുന്നു. ശൈഖിന്‍റെ നികാഹ് ഹസ്രത്ത് തന്നെ നടത്തിക്കൊടുത്തു. നികാഹ് കഴിഞ്ഞപ്പോള്‍ കാന്ദല എന്‍റെ നാട് തന്നെ ആയതിനാല്‍ വധുവിനെ സഹാറന്‍പൂരിലേക്ക് കൂട്ടിക്കൊണ്ട് പോകേണ്ടതില്ലെന്ന് ശൈഖ് അറിയിച്ചു. കാന്ദലക്കാര്‍ക്ക് സ്വാഭാവികമായി ഇതിഷ്ടപ്പെട്ടില്ല. ഇതറിഞ്ഞ ഹസ്രത്ത് പറഞ്ഞു: കൊണ്ടുപോകാതിരിക്കാന്‍ നീയാരാണ്.? പിതാവായി ഞാനാണ് വന്നിട്ടുള്ളത്. വധുവിനെ നാളെ എന്‍റെ കൂട്ടത്തില്‍ കൊണ്ടുവരണം. അങ്ങനെ രണ്ടാം ദിവസം യാത്രയയപ്പ് നല്‍കി എല്ലാവരും സഹാന്‍പൂരില്‍ മടങ്ങിയെത്തി. ഹി:1335 റമദാന്‍ 27 ന് മാതാവ് ദിവംഗതയായി. ഹസ്രത്ത് സഹാന്‍പൂരിയാണ് ജനാസ നമസ്കാരത്തിന് ഇമാമത്ത് നിര്‍വ്വഹിച്ചത്. 
രണ്ടാം വിവാഹം: 
1355 ദുല്‍ഹജ്ജ് 5 (1937 ഫെബ്രുവരി 17) ന് ഭാര്യ  ബീബി അമതുല്‍മതിന്‍ സാഹിബ ദിവംഗതയായി. ശൈഖവര്‍കളുടെ മനസ്സില്‍ സ്വാഭാവികമായും അത് ആഘാതമുണ്ടാക്കി. തുടര്‍ന്ന് വിവാഹം ആഗ്രഹിച്ചിരുന്നില്ല. ഏകാഗ്രതയോടെ ഇല്‍മീ തസ്വ്നീഫീ ഖിദ്മത്തുകളില്‍ ലയിച്ചുചേര്‍ന്നു. പക്ഷേ, പിതാവിന്‍റെ സ്ഥാനക്കാരനായിരുന്ന പിതൃവ്യന്‍ മൗലാനാ മുഹമ്മദ് ഇല്‍യാസ് ഇതിഷ്ടപ്പെട്ടില്ല. ഇതര മഹാന്‍മാരും ശൈഖിന്‍റെ വീട് സജീവമായിക്കാണാന്‍ ആഗ്രഹിച്ചു. അങ്ങനെ നാലു മാസം തികയുന്നതിന് മുമ്പുതന്നെ രണ്ടാം വിവാഹം മൗലാനാ മുഹമ്മദ് ഇല്‍യാസ് (റഹ്) യുടെ മകള്‍ അത്വിയ്യയുമായി നടന്നു. 1356 റബീഉല്‍ ആഖിര്‍ 8 (1937 ജൂണ്‍ 18) ന് നിസാമുദ്ദീനില്‍ വെച്ചായിരുന്നു നികാഹ്. മൗലാനാ അബ്ദുല്‍ ഖാദിര്‍ റായ്പൂരിയും തദവസരം സന്നിഹിതനായിരുന്നു. സഹാറന്‍പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് മൗലാനാ മദനി വിവാഹവിവരം അറിയുന്നത്. നികാഹ് ഖുതുബ ഞാനായിരിക്കും ഓതുന്നത് എന്ന് പറഞ്ഞ് മഹാനവര്‍കള്‍ ഡല്‍ഹിയിലെത്തി. ജുമുഅ നമസ്കാരാനന്തരം നികാഹ് നടന്നു. 
തുടരും...
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

Wednesday, April 29, 2020

ഓച്ചിറ, ദാറുല്‍ ഉലൂം അല്‍ ഇസ് ലാമിയ്യ : ഒരു ലഘു പരിചയം.!


ഓച്ചിറ, ദാറുല്‍ ഉലൂം അല്‍ ഇസ് ലാമിയ്യ : 
ഒരു ലഘു പരിചയം.! 
https://swahabainfo.blogspot.com/2020/04/blog-post_63.html?spref=tw 
ലക്ഷ്യം: 
ആത്മാര്‍ത്ഥമായ പ്രബോധനം, ആത്മ സംസ്കരണം, പ്രയോജന പ്രദമായ വിജ്ഞാന പ്രചരണം എന്നിവ പ്രവാചകന്മാരുടെ പ്രധാന പ്രവര്‍ത്തനങ്ങളാണ്. വ്യക്തികളിലും സമൂഹങ്ങളിലും നന്മകള്‍ വളര്‍ത്തുന്ന ഈ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കലും ഇവ ശരിയായി നിര്‍വ്വഹിക്കുന്ന പുതിയ തലമുറയെ വാര്‍ത്തെടുക്കലും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തലുമാണ് ഈ സ്ഥാപനത്തിന്‍റെ ലക്ഷ്യം.! 
ചരിത്രം: 
വിശ്വ പണ്ഡിതന്‍ അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വിയുടെ പ്രതിനിധിയായി പല പ്രാവശ്യം കേരളത്തില്‍ വന്ന് പ്രബോധന സംസ്കരണ വൈജ്ഞാനിക പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സമുന്നത പ്രബോധകന്‍ ശൈഖ് അബ്ദുല്ലാഹ് മുഹമ്മദുല്‍ ഹസനി 2006 ല്‍ ഇതിന് ശിലാ സ്ഥാപനം നടത്തി. തുടക്കത്തില്‍ 15 വിദ്യാര്‍ത്ഥികളും 2 ഉസ്താദുമാരുമായി തുടങ്ങിയ ഈ സ്ഥാപനം ഘട്ടംഘട്ടമായി ഇന്ന് ഈ നിലയിലേക്ക് വളര്‍ന്നിരിക്കുന്നു. 
പ്രത്യേകതകള്‍: 
പരിശുദ്ധ ഖുര്‍ആന്‍ തജ് വീദോട് കൂടിയുള്ള പാരായണം, സൂക്ഷ്മമായ ഖുര്‍ആന്‍ ഹിഫ്സ് (മനനം), അന്താരാഷ്ട്രാ വിജ്ഞാന കേന്ദ്രമായ ലക്നൗ ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയുടെ സിലബസ് അടിസ്ഥാനമാക്കിക്കൊണ്ടുള്ള ആലിമിയ്യത്ത് പഠനം, അറബി മലയാളം ഉര്‍ദു ഇംഗ്ലീഷ് ഭാഷകളില്‍ നൈപുണ്യം, ഖിറാഅത്ത് (ഖുര്‍ആന്‍ നിയമാനുസൃതം നീട്ടി പാരായണം ചെയ്യല്‍) പരിശീലനം, മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എസ്. എസ്. എല്‍. സി-പ്ലസ്ടു പഠനത്തിനുള്ള സൗകര്യം, ആഗ്രഹമുള്ളവര്‍ക്ക് തുടര്‍ പഠനത്തിന് സഹായം, പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാഥമിക മദ്റസ, പെണ്‍കുട്ടികള്‍ക്ക് തജ് വീദോട് കൂടിയുള്ള ഖുര്‍ആന്‍ മനനം, മുതിര്‍ന്ന സ്ത്രീകള്‍ക്ക് തര്‍ബിയ്യത്ത് ശിക്ഷണം, വിവാഹത്തിന് മുമ്പ് വധൂ-വരന്മാര്‍ക്കുള്ള കൗണ്‍സിലിംഗ് ക്ലാസ്സുകള്‍. 
പ്രവര്‍ത്തനങ്ങള്‍: 
സയ്യിദ് ഹസനി അക്കാദമി :- പരിശുദ്ധ ഖുര്‍ആന്‍-ഹദീസ് ആശയ വിവരണങ്ങളടക്കം നിരവധി രചനകള്‍ പ്രസിദ്ധീകരിച്ച് പ്രചരിപ്പിക്കുന്ന സ്ഥാപനം. 
അല്‍ ഹസനാത്ത് ത്രൈമാസിക:- ദാറുല്‍ ഉലൂം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പ്രസിദ്ധീകരിക്കുന്ന ത്രൈമാസിക. 
പയാമെ ഇന്‍സാനിയ്യത്ത്:- ജാതി മത ഭേദമന്യേ സമൂഹത്തില്‍ സഹകരണവും സ്നേഹവും നില നിര്‍ത്താനുള്ള പരിശ്രമം. 
എം. എ. എം. റിലീഫ് സെന്‍റര്‍:- സാധുക്കള്‍ക്കും വിധവകള്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും ഒരു കൈത്താങ്ങ്. 
കൂടാതെ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്, റാബിത്വത്തുല്‍ മദാരിസ്, ശരീഅത്ത്- മസ്ലഹത്ത്-മഹ്കമത്ത് കമ്മിറ്റി മുതലായ വിവിധ പ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നു. 
നിലവില്‍:- 
പ്രാഥമിക മദ്റസയില്‍ 50 ഓളം ബാലികാ-ബാലന്മാര്‍, പരിശുദ്ധ ഖുര്‍ആന്‍ ഹിഫ്സ് ചെയ്യുന്ന 140 വിദ്യാര്‍ത്ഥികള്‍, ആലിമിയ്യത്ത് വിഭാഗത്തില്‍ 140 വിദ്യാര്‍ത്ഥികള്‍, ബനാത്തില്‍ 35 പെണ്‍കുട്ടികളും പഠിച്ചുകൊണ്ടിരിക്കുന്നു. അക്കാദമിക് വിഭാഗത്തില്‍ 28 അദ്ധ്യാപകരും മറ്റ് സേവനങ്ങളില്‍ 7 സേവകരും മദ്റസയില്‍ നിലവിലുണ്ട്. ഇവര്‍ക്കുള്ള ഭക്ഷണം, താമസം, സേവകര്‍ക്കുള്ള ശമ്പളം തുടങ്ങിയവ സ്ഥാപനത്തിന്‍റെ ചുമതലയാണ്. 
ആവശ്യങ്ങള്‍:- 
വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനുള്ള ഹോസ്റ്റലിന്‍റെ പൂര്‍ത്തീകരണം, ചുറ്റുമതിലും പൂന്തോട്ടവും, ബ്രഹത്തായ ലൈബ്രറി, തുടങ്ങി അത്യാവശ്യം പൂര്‍ത്തീകരിക്കേണ്ട പല നിര്‍മ്മാണ പദ്ധതികളുമുണ്ട്. 
അഭ്യര്‍ത്ഥന:- 
സേവകര്‍ക്കുള്ള ശമ്പളത്തിനും വിദ്യാര്‍ത്ഥികള്‍ക്കുള്ള ആഹാര സൗകര്യങ്ങള്‍ക്കും നിലവില്‍ ഓരോ മാസവും 1000000 (പത്ത് ലക്ഷം) രൂപ ചെലവ് വരുന്നുണ്ട്. കാരുണ്യവാനായ അല്ലാഹുവിന്‍റെ സഹായവും സുമനസ്സുകളായ സഹോദരങ്ങളുടെ സഹകരണവുമാണ് ഞങ്ങളുടെ പ്രധാന പ്രതീക്ഷകള്‍. ഇക്കാര്യങ്ങള്‍ എളുപ്പമാകുന്നതിന് പ്രത്യേകം ദുആ ഇരക്കുകയും കഴിയുന്നത്ര സഹായ-സഹകരണങ്ങള്‍ ചെയ്ത് നന്മകളില്‍ പങ്കാളിയാവുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 
ഒരു വിദ്യാര്‍ത്ഥിയുടെ ഫീസ് (4000), ഒരു ദിവസത്തെ ചെലവ് (33000) എന്നിവ മൊത്തമായോ ഭാഗികമായോ ഏല്‍ക്കുന്നത് വളരെ എളുപ്പവും കൂടുതല്‍ പ്രയോജനകരവുമാണ്. ജാരിയായ സ്വദഖയായ കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് താങ്കളുടെയും മര്‍ഹൂമുകളുടെയും ഭാഗത്ത് നിന്നും സ്വദഖകള്‍ ചെയ്യുക. കെട്ടിട നിര്‍മ്മാണങ്ങള്‍ ഒഴിച്ചുള്ള നിത്യ ചെലവുകള്‍ക്ക് സകാത്തിന്‍റെ ഓഹരി നല്‍കാവുന്നതാണ്. 
അരി, പഞ്ചസാര, തേയില പോലുള്ള നിത്യോപയോഗ സാധനങ്ങളും സ്വീകരിക്കുന്നതാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ.! 
ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി (ചെയര്‍മാന്‍) +919847502729 
ഡോ. അഹ്മദ് കുഞ്ഞ് (വൈസ് ചെയര്‍മാന്‍) +919447321569 
ശൈഖ് അന്‍സാരി നദ്വി (സെക്രട്ടറി) +919847478444 
ഹാഫിസ് സുഹൈല്‍ ഖാസിമി (പ്രിന്‍സിപ്പാള്‍) +919744351136 
Account Details:
DARUL ULOOM AL-ISLAMIYYA 
State Bank Of India, Oachira Branch 
A/c No: 67023115996   IFSC: SBIN0070282 

അക്കൗണ്ടില്‍ പൈസ നിക്ഷേപിക്കുന്നവര്‍ ഈ നമ്പറുകളില്‍ വിളിച്ചറിയിക്കുക: 
Mob: +91 9995222224, 9387290079, 9020988300 

DARUL ULOOM AL-ISLAMIYYA 
Oachira, Kollam, Kerala. 690533




22. പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.! നബവീ അമാനുഷികതകള്‍.


പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.! 
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് 

-ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്) 
വിവ:ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

https://swahabainfo.blogspot.com/2020/04/22.html?spref=tw 
22. നബവീ അമാനുഷികതകള്‍. 
റസൂലുല്ലാഹി  യുടെ വലിയൊരു പ്രത്യേകതയാണ് മുഅ്ജിസത്തുകള്‍ (അമാനുഷികതകള്‍). റസൂലുല്ലാഹി  യുടെ ജീവിതം മുഴുവനും തത്വങ്ങളും ഗുണപാഠങ്ങളും നിറഞ്ഞതിനാല്‍ അമാനുഷികതയാണ്. അത് കൊണ്ട് ഈ അമാനുഷികതകള്‍ എണ്ണിത്തിട്ടപ്പെടുത്തുക സാധ്യമല്ല. അതില്‍ പ്രകടമായ രണ്ടായിരം അമാനുഷികതകള്‍ പണ്ഡിതന്മാര്‍ സമാഹരിച്ചിട്ടുണ്ട്. പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു. അല്ലയോ ദൂതരേ, മുഴുവന്‍ ലോകങ്ങള്‍ക്കും കാരുണ്യമായി മാത്രമാണ് നാം താങ്കളെ അയച്ചിട്ടുള്ളത്. (അമ്പിയാഅ്). റസൂലുല്ലാഹി  അരുളി: അല്ലാഹ്, അല്ലാഹ്, എന്ന് പറയുന്ന ഒരു വ്യക്തി ഉണ്ടായിരിക്കുന്നത് വരെ ഈ ലോകം അവസാനിക്കുന്നതല്ല. അല്ലാഹ്, അല്ലാഹ് എന്ന പറയുന്ന വ്യക്തി എന്നത് കൊണ്ടുള്ള ഉദ്ദേശം, അല്ലാഹുവിന്‍റെ ഏകത്വത്തിനും റസൂലുല്ലാഹി  യുടെ പ്രവാചകത്വത്തിലും വിശ്വാസമുള്ള വ്യക്തിയാണ്. ചുരുക്കത്തില്‍, റസൂലുല്ലാഹി  മുഴുവന്‍ ലോകങ്ങളും അവശേഷിക്കാനുള്ള മാധ്യമമാണ്. റസൂലുല്ലാഹി  യുടെ പ്രവാചകത്വം മുഴുവന്‍ ലോകങ്ങള്‍ക്കുമുള്ളതാണ്. ലോകങ്ങള്‍ ആകെ ഒമ്പതെണ്ണമാണ്. 1. നിറം, മണം, സംസാരം പോലെയുള്ള ആശയങ്ങളുടെ ലോകം. 2. മലക്കുകളുടെ ലോകം. 3. മനുഷ്യരുടെ ലോകം. 4. ജിന്നുകളുടെ ലോകം. 5. ആകാശ ലോകം. 6. വസ്തുക്കളുടെ ലോകം. 7. ചെടികളുടെ ലോകം. 8. ജീവികളുടെ ലോകം. 9. വായുവിന്‍റെ ലോകം. ഈ ഒമ്പത് ലോകങ്ങളുമായി ബന്ധപ്പെട്ട് റസൂലുല്ലാഹി  ക്ക് പ്രത്യേകം അമാനുഷികതകളുണ്ട്. അവയില്‍ ചിലത് ക്രമപ്രകാരം ഇവിടെ കൊടുക്കുന്നു. 
ആശയങ്ങളുടെ ലോകത്തുള്ള മൂന്ന് അമാനുഷികതകള്‍: 
1. പരിശുദ്ധ ഖുര്‍ആന്‍. പരിശുദ്ധ ഖുര്‍ആനിന്‍റെ ഭാഷാശൈലി, സാഹിത്യം, അദൃശ്യവൃത്താന്തങ്ങള്‍ എന്നിങ്ങനെ പലതും അമാനുഷികതകളാണ്. 
2. റസൂലുല്ലാഹി  യുടെ വിവിധ പ്രവചനങ്ങള്‍. ഹുദൈഫ (റ) വിവരിക്കുന്നു. റസൂലുല്ലാഹി  ഒരു പ്രഭാഷണത്തില്‍ ലോകാവസാനം വരെ നടക്കാനുള്ള പ്രധാന സംഭവങ്ങള്‍ വിവരിക്കുകയുണ്ടായി. അത് ഓര്‍മ്മ വെച്ചവര്‍ക്ക് ഓര്‍മ്മയുണ്ട്. മറന്നവര്‍ മറന്ന് പോയി. എനിക്കും ഈ കൂട്ടുകാര്‍ക്കും അതില്‍ പലതും ഓര്‍മ്മയുണ്ട്. ചിലത് ഞാന്‍ മറന്ന് പോയെങ്കിലും നാളുകളായി കാണാത്ത ഒരു വ്യക്തിയെ കാണുമ്പോള്‍ ഓര്‍ത്തെടുക്കുന്നത് പോലെ അത് സംഭവിച്ചതായി കാണുമ്പോള്‍ ഞാന്‍ അത് ഓര്‍ത്തെടുക്കാറുണ്ട്. (ബുഖാരി, മുസ്ലിം) 
3. റസൂലുല്ലാഹി  യുടെ കാലത്ത് നടന്ന ചില കാര്യങ്ങള്‍ കാണാതെ തന്നെ റസൂലുല്ലാഹി  അറിയിച്ചത്. അനസ് (റ) പറയുന്നു. റസൂലുല്ലാഹി ﷺ മുഅ്തയിലേക്ക് സൈന്യത്തെ അയച്ചപ്പോള്‍ സൈദ് (റ) ജഅ്ഫര്‍ (റ), ഇബ്നു റവാഹ (റ) എന്നിവരുടെ രക്തസാക്ഷിത്വം നടന്നയുടനെ ഞങ്ങളെ അറിയിക്കുകയുണ്ടായി. ആ വാര്‍ത്ത അവിടെ നിന്നും എത്താന്‍ സമയമായിട്ടില്ലായിരുന്നു. റസൂലുല്ലാഹി  കണ്ണീര്‍ വാര്‍ത്ത് കൊണ്ടരുളി: സൈദ് കൊടിയെടുത്തു. പക്ഷെ, ശഹീദായി. തുടര്‍ന്ന് ജഅ്ഫര്‍ കൊടിയെടുത്തു. പക്ഷെ, ശഹീദായി. ശേഷം ഇബ്നു റവാഹ കൊടിയെടുത്തു. പക്ഷെ, ശഹീദായി. അവസാനം അല്ലാഹുവിന്‍റെ ഒരു വാള്‍ (ഖാലിദ് ബിന്‍ വലീദ് (റ) കൊടിയെടുക്കുകയും വിജയം വരിക്കുകയും ചെയ്തു. (ബുഖാരി) 
മലക്കുകളുടെ ലോകത്തുണ്ടായ രണ്ട് അമാനുഷികതകള്‍: 
1. ഇബ്നു അബ്ബാസ് (റ) വിവരിക്കുന്നു. ബദ്ര്‍ ദിവസം ഒരു മുസ്ലിം ഒരു നിഷേധിയുടെ പിന്നാലെ ഓടുകയായിരുന്നു. പെട്ടെന്ന് ഹൈസൂമേ, മുന്നോട്ട് കുതിക്കൂ എന്ന് ആരോ പറയുന്നതായി കേട്ടു. തുടര്‍ന്ന് നിഷേധി മറിഞ്ഞ് വീണു. അദ്ദേഹത്തിന്‍റെ മൂക്കും മുഖവും കീറിയിരുന്നു. വീണ സ്ഥലം പച്ച നിറമായിരുന്നു. സ്വഹാബി റസൂലുല്ലാഹി  യുടെ അരികില്‍ വന്ന് ഇത് പറഞ്ഞപ്പോള്‍ തങ്ങള്‍ അരുളി: അത് മൂന്നാം ആകാശത്തിലെ സഹായത്തിന്‍റെ മലക്കാണ്. (മുസ്ലിം) 
2. ഹംസ (റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ, ജിബ്രീല്‍ (അ) നെ യഥാര്‍ത്ഥ രൂപത്തില്‍ എനിക്ക് കാണാന്‍ ആഗ്രഹമുണ്ട്. റസൂലുല്ലാഹി  അരുളി: താങ്കള്‍ക്കത് താങ്ങാന്‍ കഴിവില്ല. ഹംസ (റ) പറഞ്ഞു: എന്നാലും കാണിച്ച് തരിക. ഇതിനിടയില്‍ ജിബ്രീല്‍ (അ) കഅ്ബയിലേക്ക് ഇറങ്ങി വന്നു. റസൂലുല്ലാഹി  ഹംസ (റ) യോട് നേരെയിരുന്ന് നോക്കുക എന്ന് പറഞ്ഞു: ഹംസ (റ) നോക്കിയപ്പോള്‍ ജിബ്രീല്‍ (അ) പച്ച നിറത്തില്‍ പ്രകാശിക്കുന്നു. ഇത് കണ്ടപ്പോള്‍ ഹംസ (റ) ബോധരഹിതനായി നിലം പതിച്ചു. 
മനുഷ്യ ലോകത്ത് ഉണ്ടായ നാല് അമാനുഷികതകള്‍: 
1. സന്മാര്‍ഗ്ഗം പ്രകടമാകുന്നു. അബൂ ഹുറയ്റ (റ) വിവരിക്കുന്നു. ഞാന്‍ എന്‍റെ മാതാവിനെ ഇസ്ലാമിലേക്ക് ക്ഷണിക്കുമായിരുന്നു. ഒരിക്കല്‍ അവര്‍ റസൂലുല്ലാഹി  യെ കുറിച്ച് മര്യാദയില്ലാത്ത വാക്ക് പറഞ്ഞു. ഞാന്‍ കരഞ്ഞുകൊണ്ട് പ്രവാചക സന്നിധിയില്‍ വന്നു. ഞാന്‍ പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ, എന്‍റെ മാതാവിന് വേണ്ടി അങ്ങ് ദുആ ഇരക്കുക. റസൂലുല്ലാഹി  ദുആ ഇരന്നു: അല്ലാഹുവേ, അബൂ ഹുറയ്റയുടെ മാതാവിന് നീ ഹിദായത്ത് നല്‍കേണമേ.! ഇത് കേട്ട് സന്തോഷിച്ച് ഞാന്‍ വീട്ടിലേക്ക് വന്നപ്പോള്‍ വീടിന്‍റെ വാതില്‍ അടഞ്ഞ് കിടക്കുന്നത് കണ്ടു. എന്‍റെ കാല്‍പെരുമാറ്റം കേട്ടുകൊണ്ട് അവിടെ തന്നെ നില്‍ക്കാന്‍ മാതാവ് പറഞ്ഞു: തദവസരം വെള്ളം വീഴുന്ന ശബ്ദം ഞാന്‍ കേട്ടു. മാതാവ് കുളിച്ച് വസ്ത്രം ധരിച്ച് വാതില്‍ തുറന്ന് കൊണ്ട് പറഞ്ഞു: അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ്, വഅശ്ഹദു അന്ന മുഹമ്മദര്‍റസൂലുല്ലാഹ്... ഞാന്‍ സന്തോഷത്തിന്‍റെ ആധിക്യം കാരണം, കരഞ്ഞുകൊണ്ട് റസൂലുല്ലാഹി  യുടെ അരികിലെത്തി വിവരമറിയിച്ചു. റസൂലുല്ലാഹി  അല്ലാഹുവിന് നന്ദി രേഖപ്പെടുത്തി. (മുസ്ലിം) 
2. ഐശ്വര്യം പ്രകടമാകുന്നു. റസൂലുല്ലാഹി  ഹന്‍ളല (റ) യുടെ തലയില്‍ തടകി. രോഗികളാരെങ്കിലും അദ്ദേഹത്തിന്‍റെ തലയില്‍ സ്പര്‍ശിച്ചാല്‍ അവരുടെ രോഗം ഉടനടി മാറുമായിരുന്നു. (ബൈഹഖി) 
3. രോഗികള്‍ക്ക് ശമനം. ഹബീബ് (റ) ന്‍റെ പിതാവിന്‍റെ കണ്ണിന് രോഗം ബാധിച്ച് അന്ധനായി. റസൂലുല്ലാഹി  അദ്ദേഹത്തിന്‍റെ കണ്ണില്‍ ഊതിയപ്പോള്‍ കാഴ്ച തിരിച്ചുവന്നു. നിവേദകന്‍ പറയുന്നു. 80-)മത്തെ വയസ്സില്‍ അദ്ദേഹം സൂചിയില്‍ നൂല്‍ കോര്‍ക്കുന്നതായി ഞാന്‍ കണ്ടു. (ബൈഹഖി) 
4. മര്യാദ കേടിന് ശിക്ഷ ലഭിക്കുന്നു. സലമത്ത് (റ) വിവരിക്കുന്നു. ഒരു വ്യക്തി ഇടത് കൈ കൊണ്ട് ആഹാരം കഴിക്കുകയായിരുന്നു. റസൂലുല്ലാഹി  വലത് കൈ കൊണ്ട് കഴിക്കാന്‍ നിര്‍ദ്ദേശിച്ചു. അദ്ദേഹം എനിക്ക് പറ്റില്ല എന്ന് പറഞ്ഞു. അഹങ്കാരം കാരണമായിട്ടാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. തദവസരം റസൂലുല്ലാഹി  അരുളി: നിങ്ങള്‍ക്ക് വലത് കൈ കൊണ്ട് ഇനി കഴിക്കാന്‍ സാധിക്കുന്നതല്ല. അദ്ദേഹത്തിന് മരണം വരെയും വലത് കൈ ഉയര്‍ത്താന്‍ സാധിച്ചിട്ടില്ല. (മുസ്ലിം) 
ജിന്നുകളുടെ ലോകത്ത് പ്രകടമായ രണ്ട് അമാനുഷികതകള്‍. 
ജാബിര്‍ (റ) വിവരിക്കുന്നു. ഞാന്‍ ഒരിക്കല്‍ റസൂലുല്ലാഹി ﷺ യോടൊപ്പം യാത്രയിലായിരുന്നു. വഴിയില്‍ ഒരു നാട്ടിലെത്തി. നാട്ടുകാര്‍ റസൂലുല്ലാഹി  യെ സ്വീകരിച്ചു. തുടര്‍ന്ന് അവര്‍ പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ, ഈ നാട്ടില്‍ ഒരു യുവതിയുണ്ട്. അവരുടെ മേല്‍ ഒരു ജിന്ന് അനുരാഗത്തിലായി അവരെ ബാധിച്ചിരിക്കുന്നു. അവര്‍ ആഹാര-പാനീയങ്ങള്‍ ഒന്നും ഭക്ഷിക്കുന്നില്ല. അവര്‍ മരിക്കാന്‍ അടുത്തിരിക്കുന്നു. ജാബിര്‍ (റ) പറയുന്നു. റസൂലുല്ലാഹി  അവരോട് പറഞ്ഞു: ജിന്നേ, ഞാനാരാണെന്ന് നിനക്കറിയാം. ഞാന്‍ അല്ലാഹുവിന്‍റെ ദൂതനായ മുഹമ്മദുര്‍ റസൂലുല്ലാഹിയാണ്. ഈ സ്ത്രീയെ വിട്ട് നീ മാറിപ്പോകുക. റസൂലുല്ലാഹി  ഇത് പറഞ്ഞ മാത്രയില്‍ ആ സ്ത്രീ ആരോഗ്യവതിയായി. മുഖം മറച്ച് പിന്മാറി. (ഖത്വീബ്) 
അബൂ അയ്യൂബ് അന്‍സ്വാരി (റ) വിവരിക്കുന്നു. എന്‍റെ ഒരു മുറി നിറയെ കാരയ്ക്ക നിറഞ്ഞുകിടപ്പുണ്ടായിരുന്നു. ഒരു ജിന്ന് അത് എടുത്തുകൊണ്ട് പോകാന്‍ തുടങ്ങി. ഞാന്‍ റസൂലുല്ലാഹി  യോട് പരാതി പറഞ്ഞു. റസൂലുല്ലാഹി  അരുളി: ഇനി ഇപ്രകാരം കണ്ടാല്‍ നീ പറയുക: അല്ലാഹുവിന്‍റെ നാമത്തില്‍ ഞാന്‍ പറയുന്നു, അല്ലാഹുവിന്‍റെ ദൂതന് ഉത്തരം നല്‍കുക. ഇത് പറഞ്ഞപ്പോള്‍ ഇനി ഒരിക്കലും വരില്ല എന്ന് പറഞ്ഞ് അത് മാറിപ്പോയി. (തിര്‍മിദി) 
തുടരും...
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

18. സന്മാര്‍ഗ്ഗത്തിന് ശേഷം ദുര്‍മാര്‍ഗ്ഗം ഉണ്ടാകാതിരിക്കാന്‍.!


സന്മാര്‍ഗ്ഗത്തിന് ശേഷം ദുര്‍മാര്‍ഗ്ഗം ഉണ്ടാകാതിരിക്കാന്‍.! 
ദുആയുടെ അമാനുഷിക ഫലങ്ങള്‍.! 
-മൗലാനാ ഇല്‍യാസ് നദ് വി ബട്കല്‍ 
https://swahabainfo.blogspot.com/2020/04/18_29.html?spref=tw 
ലോകത്ത് എല്ലാ അനുഗ്രഹങ്ങളും സമ്പത്തിലൂടെ കരസ്ഥമാക്കാന്‍ സാധിക്കും. എന്നാല്‍ സന്മാര്‍ഗ്ഗം, അതുമാത്രം സമ്പത്ത് കൊടുത്തുവാങ്ങാന്‍ സാധിക്കുന്നതല്ല. ഇപ്രകാരം ഹിദായത്തല്ലാത്ത എല്ലാ കാര്യങ്ങളും സമ്പത്തിലൂടെ സംരക്ഷിക്കാന്‍ സാധിക്കുന്നതാണ്. ഹിദായത്ത് ചിലപ്പോള്‍ അല്ലാഹു ചിലരുടെ പരമ്പരകള്‍ക്ക് കനിഞ്ഞരുളും. മറ്റ് ചിലരുടെ ഹിദായത്തിനെ അല്ലാഹു തിരിച്ചെടുക്കും. ചിലര്‍ക്ക് അല്ലാഹു അല്പവും ഹിദായത്ത് കൊടുക്കാറേയില്ല. ആദരവായ റസൂലുല്ലാഹി  യുടെ കൊച്ചാപ്പയായ അബുത്വാലിബ്, നബി  യുടെ മേല്‍ ധാരാളം ഉപകാരങ്ങള്‍ ചെയ്തവരാണ്. അദ്ദേഹം സന്മാര്‍ഗ്ഗം പ്രാപിക്കണമെന്ന് റസൂലുല്ലാഹി  അത്യധികം ആഗ്രഹിച്ചെങ്കിലും അല്ലാഹു അബൂത്വാലിബിന് ഹിദായത്ത് നല്‍കിയില്ല. അത്ര വലിയ അനുഗ്രഹമാണ് ഹിദായത്ത്. എന്നാല്‍ അകാരണമായി അല്ലാഹു ആരില്‍ നിന്നും ഹിദായത്തിനെ പിന്‍വലിക്കുന്നതല്ല.
ഇമാം ബുഖാരി (റ) യുടെ ബുഖാരിശരീഫ് എന്ന ഗ്രന്ഥം പരിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും ആധികാരികമായ ഹദീസ് ഗ്രന്ഥമാണ്. പക്ഷെ, ആ മഹാന്‍റെ സന്താനപരമ്പരകള്‍ ദീനില്‍ നിന്ന് അകന്നപ്പോള്‍ അല്ലാഹു അവരില്‍ നിന്നും ഹിദായത്തിനെ പിന്‍വലിക്കുകയുണ്ടായി. ബുഖാറ എന്ന് പറയുന്ന നാട്, അതും പരിസരവും ദീനില്ലാത്ത അവസ്ഥ അഴിഞ്ഞാടുകയുണ്ടായി. ഇപ്രകാരം ഇബ്റാഹീം (അ) ന്‍റെ നാല് പരമ്പരകളില്‍ പ്രവാചകന്മാര്‍ നിറഞ്ഞുനിന്നു. എന്നാല്‍ അവരുടെ പിന്‍ഗാമികളായ യഹൂദികള്‍, അവര്‍ ഇന്ന് അല്ലാഹുവിന്‍റെ ഏറ്റവും കോപത്തിന് അര്‍ഹരായ ജനതയാണ്. നൂഹ് നബി (അ) ഒരു കാലഘട്ടത്തിലെ മഹാനായ നബിയാണ്. പക്ഷെ, അദ്ദേഹത്തിന്‍റെ സ്വന്തം മകന് ഹിദായത്ത് ലഭിച്ചില്ല. അപ്രകാരം ലൂത്വ് നബി (അ) യുടെ ഭാര്യയും ഇബ്റാഹീം (അ) ന്‍റെ പിതാവും അല്ലാഹു ഹിദായത്ത് കൊടുക്കാത്തവരുടെ പട്ടികയില്‍ പെടുന്നു.
ആകെ ചുരുക്കത്തില്‍ ഹിദായത്ത് ഏതെങ്കിലും പരമ്പരയെ നോക്കിക്കൊണ്ട് അല്ലാഹു കൊടുക്കുന്ന കാര്യമല്ല. അല്ലാഹുവിന്‍റെ പ്രത്യേക ഔദാര്യം കൊണ്ട് കൊടുക്കുന്നതാണ്. ചില ഗുണങ്ങള്‍ നഷ്ടപ്പെട്ട് കഴിഞ്ഞാല്‍ അല്ലാഹു അതിനെ പിന്‍വലിക്കുമോ എന്ന് പേടിക്കേണ്ടിയിരിക്കുന്നു. ഇത്തരുണത്തില്‍ നമ്മള്‍ ചിന്തിക്കേണ്ട കാര്യമിതാണ്. ഈ ഉന്നത അനുഗ്രഹം അല്ലാഹു നമുക്ക് നല്‍കുകയുണ്ടായി. ഇത് നിലനിര്‍ത്താന്‍   എന്താണ് വഴി? അല്ലാഹു പരിശുദ്ധ ഖുര്‍ആനില്‍ അതിനൊരു ദുആ പഠിപ്പിച്ചിട്ടുണ്ട്. പരിപൂര്‍ണ്ണ ഹൃദയസാന്നിദ്ധ്യത്തോടെ ആ ദുആ നമ്മള്‍ ആവര്‍ത്തിച്ച് ചൊല്ലിക്കൊണ്ടിരിക്കുക.
رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ ٱلْوَهَّابُ
അല്ലാഹുവേ, ഞങ്ങള്‍ക്ക് സന്മാര്‍ഗ്ഗം നല്‍കിയതിന് ശേഷം ഞങ്ങളുടെ മനസ്സുകളെ നീ ദുര്‍മാര്‍ഗ്ഗത്തിലേക്ക് തിരിച്ച് വിടരുതേ! നിന്‍റെ ഔദാര്യം ഞങ്ങള്‍ക്ക് നല്‍കേണമേ! നീ വലിയ ഉദാരനാണ്. 
വരൂ, ഇന്ന് തന്നെ, അല്ല ഇപ്പോള്‍ തന്നെ ഈ ദുആ  നമുക്ക് പഠിക്കാം, പകര്‍ത്താം, പ്രചരിപ്പിക്കാം.
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

04. ശൈഖുല്‍ ഹദീസ് സകരിയ്യ (റഹ്) യും റമദാനുല്‍ മുബാറകും:


ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ ജീവ ചരിത്രം.! 
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2020/04/04_29.html?spref=tw 
റമദാനിലെ തിരക്കും മനക്കരുത്തും: 
അനാരോഗ്യാവസ്ഥയിലും പുരോഗതി പ്രാപിച്ചുകൊണ്ടിരുന്നു. ഹിജ്രി 1385 (1965) ലെ റമദാനിനെ കുറിച്ച് കൂട്ടത്തിലുണ്ടായിരുന്ന ശിഷ്യന്‍ മൗലാനാ മുനവ്വര്‍ ഹുസൈന്‍ മളാഹിരി ഇപ്രകാരം കുറിക്കുന്നു: ശഅ്ബാന്‍ പതിനഞ്ച് മുതല്‍ റമദാനില്‍ കുറച്ച് ദിവസമോ പൂര്‍ണ്ണമായോ താമസിച്ച അതിഥികള്‍ 313 പേരാണ്. ശൈഖിന്‍റെ ഈ റമദാനിലെ സമയക്രമം ഇപ്രകാരമായിരുന്നു: അത്താഴത്തിന് ജനങ്ങള്‍ എഴുന്നേല്‍ക്കുമ്പോള്‍ ശൈഖ് നമസ്കാരത്തിലായിരിക്കും. ജനങ്ങള്‍ ആഹാരം കഴിച്ച് കഴിയാറാകുമ്പോള്‍ ശൈഖ് സലാം വീട്ടി രണ്ട് മുട്ടയും ഒരു കപ്പ് ചായയും കുടിക്കും. തുടര്‍ന്ന് ഒരു തലയിണയില്‍ ചാരിക്കിടന്ന് സുബ്ഹി ജമാഅത്തിന്‍റെ സമയം വരെ അതിഥികളെ വീക്ഷിച്ചുകൊണ്ടിരിക്കും. തദവസരം അവര്‍ ചുറ്റുഭാഗത്ത് കൂടിയിരിക്കുമായിരുന്നു. സുബ്ഹ് നമസ്കാരം കഴിഞ്ഞ് ഒന്‍പത് മണി വരെ വിശ്രമിക്കുമായിരുന്നു. തുടര്‍ന്ന് മധ്യാഹ്നത്തിന് മുമ്പ് വരെ നമസ്കാരത്തില്‍ ഖുര്‍ആന്‍ ഓതിക്കൊണ്ടിരിക്കും. മധ്യാഹ്നം മുതല്‍ ളുഹ്ര്‍ വരെ കത്തുകള്‍ വായിച്ച് കേള്‍ക്കുകയും മറുപടി എഴുതിക്കുകയും ചെയ്തിരുന്നു. ളുഹ്ര്‍ കഴിഞ്ഞ് അസ്ര്‍ വരെയും ഖുര്‍ആന്‍ പാരായണമായിരുന്നു. അതിഥികളെല്ലാവരും ദിക്റില്‍ മുഴുകണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളതിനാല്‍ ബൈഅത്ത് ചെയ്തവര്‍ അസ്ര്‍ വരെ ഉറക്കെ ദിക്ര്‍ ചൊല്ലുന്നതിലും മറ്റുള്ളവര്‍ ദിക്ര്‍ - തിലാവത്തുകളിലും കഴിഞ്ഞിരുന്നു. അസ്ര്‍ കഴിഞ്ഞ് ശൈഖ് ഖുര്‍ആന്‍ ഓതി കേള്‍പ്പിക്കും. അതിഥികള്‍ ഭൂരിഭാഗവും അത് കേള്‍ക്കുകയും മറ്റുള്ളവര്‍ സ്വയം ഓതുകയും ചെയ്തിരുന്നു. നോമ്പ് തുറയ്ക്ക് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് പാരായണം നിറുത്ത് മുറാഖബയില്‍ കഴിയും. അതിഥികളോട് നോമ്പ് തുറയ്ക്ക് തയ്യാറാകാന്‍ പറയും. ശൈഖ് ഒരു മദനീ കാരയ്ക്ക കൊണ്ട് നോമ്പ് തുറക്കുകയും ഒരു കപ്പ് സംസം വെള്ളം കുടിക്കുകയും ചെയ്ത് വീണ്ടും മുറാഖബയിലോ ചാരിയോ ഇരിക്കുമായിരുന്നു. മഗ്രിബിന് ശേഷം അതിഥികള്‍ ആഹാരം കഴിക്കും. ശൈഖ് നമസ്കാരത്തില്‍ മുഴുകും. ഇശാഅ് ബാങ്കിന് മുമ്പ് രണ്ട് മുട്ടയും ഒരു കപ്പ് ചായയും കുടിച്ചിരുന്നു. ഈ മുട്ടയും ചായയും  ആദ്യത്തെ പത്തിന് ശേഷം സേവകരുടെ നിര്‍ബന്ധം കാരണമാണ് ആരംഭിച്ചത്. ഗോതമ്പ്-അരി ആഹാരങ്ങള്‍ റമദാനില്‍ കഴിച്ചിട്ടേയില്ല. ഇശാക്ക് അല്പം മുമ്പ് ശൈഖ് അതിഥികളിലേക്ക് ചാരിയിരിക്കും. ഇത് അത്ഭുതകരമായ ഒരു കാഴ്ചയായിരുന്നു. പുതുതായി വന്നവര്‍ മുസാഫഹ ചെയ്യും. മറ്റുള്ളവര്‍ അവിടെ ഇരിക്കും. ബാങ്കിന് ശേഷം വുളൂഅ് ചെയ്ത് നമസ്കാരത്തിലേക്ക് തിരിയുമായിരുന്നു. ഈ റമദാനില്‍ തറാവീഹില്‍ മൂന്ന് ഖത്മുകള്‍ പാരായണം ചെയ്യപ്പെട്ടു. ശൈഖ് മാസം മുഴുവനും ഇഅ്തികാഫിലായിരുന്നു. അവസാനത്തെ പത്തില്‍ ചില സഹോദരങ്ങള്‍ തറാവീഹിന് ശേഷം പ്രത്യേക ആഹാരം കൊണ്ടുവന്നപ്പോള്‍ അതില്‍ നിന്നും അല്പം കഴിച്ചു. ബാക്കിയുള്ളത് അതിഥികള്‍ക്ക് വിതരണം ചെയ്തു. തറാവീഹിന് ശേഷം ഏതെങ്കിലും കിതാബ് അല്പനേരം ആരെങ്കിലും വായിക്കുമായിരുന്നു. ശേഷം ശൈഖ് ഇപ്രകാരം പറയും: സഹോദരങ്ങളെ, സമയത്തെ വിലമതിക്കുക.! അധികമാളുകളും ശൈഖിനെ പോലെ നമസ്കാരങ്ങളില്‍ മുഴുകും. ചിലര്‍ വിശ്രമിക്കുമെങ്കിലും അവരുടെ മനസ്സ് ദിക്റുകളിലായിരുന്നു. എന്‍റെ അടുത്തിരുന്ന് ഉറക്കെ ഓതുകയോ ദിക്ര്‍ ചൊല്ലുകയോ ചെയ്യുന്നത് കൊണ്ട് എനിക്ക് യാതൊരു കുഴപ്പവുമില്ലായെന്ന് ശൈഖ് പറയുമായിരുന്നു. 
അടുത്ത റമദാനിലും (1386) സമയക്രമം ഇപ്രകാരം തന്നെയായിരുന്നു. ചെറിയ വ്യത്യാസങ്ങളെ കുറിച്ച് മൗലവി മുനവ്വര്‍ ഇപ്രകാരം വിവരിക്കുന്നു: ശഅ്ബാന്‍ 29 സുബ്ഹിക്ക് മുമ്പ് തന്നെ ഇഅ്തികാഫുകാര്‍ മസ്ജിദില്‍ വിരിപ്പ് വിരിക്കുവാന്‍ ആരംഭിച്ചിരുന്നു. സുബ്ഹിക്ക് ശേഷം വന്നവര്‍ക്ക് മൂന്നാം സ്വഫ്ഫിലാണ് സ്ഥലം കിട്ടിയത്. അസ്ര്‍ കഴിഞ്ഞപ്പോള്‍ ശൈഖും മസ്ജിദിലെത്തി. നൂറോളം അതിഥികള്‍ മഗ്രിബിന് മുമ്പ് എത്തിച്ചേര്‍ന്നിരുന്നു. അവരെ കൊണ്ട് മസ്ജിദ് നിറയുകയും ചെയ്തു. രണ്ടാം പത്ത് ആയപ്പോള്‍ അതിഥികള്‍ കൂടുകയും മസ്ജിദിനോട് ചേര്‍ന്ന് ഒരു പന്തല്‍ കെട്ടി താമസിപ്പിക്കുകയും ചെയ്തു. മൂന്നാമത്തെ പത്തില്‍ ആളുകള്‍ കൂടിയപ്പോള്‍ മദ്റസയുടെ മുറികളില്‍ അവരെ താമസിപ്പിച്ചു. ഇപ്രാവശ്യം ശൈഖ് പലര്‍ക്കും ഇജാസത്ത് നല്‍കി. ളുഹ്ര്‍ മുതല്‍ അസ്ര്‍ വരെ ശൈഖ് തിലാവത്തിലും അതിഥികള്‍ ദിക്ര്‍-തിലാവത്ത്-മുറാഖബകളിലും മുഴുകിയിരുന്നു. പരസ്പരം സംസാരിക്കാന്‍ ആര്‍ക്കും അനുവാദമുണ്ടായിരുന്നില്ല. ഇവിടെ വരുന്നവര്‍ ഉറങ്ങിയാലും മിണ്ടാതിരുന്നാലും യാതൊരു കുഴപ്പവുമില്ല, പക്ഷെ സംസാരിക്കരുതെന്ന് ശൈഖ് ഉണര്‍ത്തിയിരുന്നു. അസ്ര്‍ കഴിഞ്ഞ് ഇംദാദുസ്സുലൂക്ക്, ഇത്മാമുന്നിഅം, ഇമാം സുയൂഥിയുടെ ഒരു ഗ്രന്ഥം എന്നിവയില്‍ ഏതെങ്കിലും വായിച്ചിരുന്നു. നോമ്പ് തുറയ്ക്ക് പതിനഞ്ച് മിനിറ്റ് മുമ്പ് വായന നിര്‍ത്തി ശൈഖ് മുറാഖബിയില്‍ കഴിഞ്ഞിരുന്നു. മദനീ കാരയ്ക്കയും സംസമും കൊണ്ട് നോമ്പ് തുറന്നിരുന്നു. മറ്റൊന്നും കഴിച്ചിരുന്നില്ല. തുടര്‍ന്നുള്ള കാര്യങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെയായിരുന്നു. തറാവീഹിന് ശേഷം യാസീന്‍ ഓതി ദീര്‍ഘമായി ദുആ ചെയ്തിരുന്നു. തബ്ലീഗ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മഹാന്മാരെ കൊണ്ടാണ് ദുആ ചെയ്യിപ്പിച്ചിരുന്നത്. ശേഷം പതിനൊന്ന് മണി വരെ ഏതെങ്കിലും കിതാബ് വായിക്കും. അല്ലെങ്കില്‍ തബ്ലീഗ് പ്രവര്‍ത്തനത്തിന്‍റെ കാര്‍ഗുസാരികള്‍ കേള്‍പ്പിക്കും. പന്ത്രണ്ട് മണി വരെ ഇത് തുടര്‍ന്നിരുന്നു. പന്ത്രണ്ട് മണിക്ക് കുടുംബക്കാരുടെ നിര്‍ബന്ധപ്രകാരം കുറച്ച് പഴങ്ങള്‍ കഴിക്കുകയും ഒരു മണി വരെ മുറാഖബയില്‍ കഴിയുകയും ചെയ്തിരുന്നു. ഒരു മണിക്ക് കിടക്കുകയും നാല് മണി മുതല്‍ നമസ്കാരം ആരംഭിക്കുകയും ചെയ്തിരുന്നു. സുബ്ഹി ബാങ്കിന് അര മണിക്കൂര്‍ മുമ്പ് അല്പം പാലും ഏതാനും സ്പൂണ്‍ ആഹാരവും കഴിച്ചിരുന്നു.! 
ഹിജ്രി 1395-ലെ റമദാനിന്‍റെ സമയക്രമം ശൈഖ് തന്നെ ഇപ്രകാരം വിവരിക്കുന്നു: മഗ്രിബിന് ശേഷം അവ്വാബീനില്‍ രണ്ട് ജുസുഅ്, ശേഷം ചായ, ശുദ്ധീകരണത്തിന് ശേഷം എട്ട് മുതല്‍ എട്ടര വരെ മജ്ലിസ്. ഇതില്‍ ബൈഅത്തും അത്യാവശ്യ സംസാരങ്ങളും. ഒന്‍പത് മുതല്‍ പത്തര വരെ ഇഷാഅ്-തറാവീഹ്. ശേഷം യാസീന്‍-ദുആ. പതിനൊന്നേകാല്‍ വരെ റമദാനിന്‍റെ മഹത്വങ്ങള്‍. ശേഷം യാത്രയാകുന്നവരെ മുസാഫഹ ചെയ്ത് പന്ത്രണ്ട് മണിക്ക് വിശ്രമിക്കാന്‍ കിടക്കും. മൂന്ന് മണിക്ക തഹജ്ജുദില്‍ രണ്ട് ജുസുഅ്. സുബ്ഹി കഴിഞ്ഞ് ഒന്‍പത് മണി വരെ വിശ്രമം. തുടര്‍ന്ന് രണ്ട് ജുസുഅ് നോക്കി ഓതും. ശേഷം ഒരു മണി വരെ വിവിധ ജോലികള്‍. ളുഹ്ര്‍ കഴിഞ്ഞ് എല്ലാവരും കൂടി ഖാജ്ഗാന്‍ പൂര്‍ത്തീകരിക്കും. (സമുദായത്തിന്‍റെ പ്രയാസ-പ്രശ്നങ്ങള്‍ ദൂരീകരിക്കുന്നതിന് വേണ്ടി സ്വലാത്ത്, ചില സൂറത്തുകള്‍, നിര്‍ണ്ണിത എണ്ണത്തില്‍ ലാ മല്‍ജഅ വലാമന്‍ജഅ മിനല്ലാഹി ഇല്ലാ ഇലൈഹി എന്ന ദിക്ര്‍ ഇവ ചൊല്ലുന്നതിനാണ് ഖാജ്ഗാന്‍ എന്ന് പറയപ്പെടുന്നത്.) തുടര്‍ന്ന് ദിക്ര്‍ ചൊല്ലുകയും രണ്ട് ജുസ്അ് കേള്‍പ്പിക്കുകയും ചെയ്യും. അസ്ര്‍ കഴിഞ്ഞ് ഗ്രന്ഥ പാരായണം. (ആപ് ബീ തീ ഭാഗം :07). 
1388 മുതല്‍ ശൈഖ് ദാറെ ജദീദിലെ മസ്ജിദില്‍ റമദാന്‍ കഴിച്ച് കൂട്ടാന്‍ ആരംഭിച്ചു. ഓരോ വര്‍ഷവും ആളുകള്‍ കൂടിക്കൊണ്ടിരുന്നു. 1385-ല്‍ ആരംഭത്തില്‍ നാല്പത് പേരും അവസാനം ഇരുന്നൂറ് പേരും 86-ല്‍ ആരംഭത്തില്‍ ഇരുന്നൂറും പേരുണ്ടായിരുന്നു. 87-ല്‍ പന്തല്‍ സ്ഥാപിച്ചു. 94-ല്‍ മസ്ജിദ് രണ്ട് നിലയാക്കിയിട്ടും തികയാതെ വന്നു. തുടക്കത്തില്‍ 900 പേരും അവസാനത്തില്‍ 1800 പേരും ഉണ്ടായിരുന്നു. (ആപ് ബി തീ ഭാഗം: 07) 
ഇഅ്താഫ് ഇരിക്കുന്നവരില്‍ ബഹുഭൂരിഭാഗവും തിലാവത്ത്-നമസ്കാരം-ദിക്ര്‍-ദുആ ഇവകളില്‍ മുഴുകി കഴിഞ്ഞിരുന്നു. ശൈഖ് ഇടയ്ക്കിടെ ഇപ്രകാരം ഉണര്‍ത്തിയിരുന്നു: ആഗ്രഹം പോലെ ഉറങ്ങുകയും ഭക്ഷിക്കുകയും ചെയ്യുക. പക്ഷെ സംസാരിക്കരുത്. സംസാരം വളരെ ഉപദ്രവകരമാണ്.! എല്ലാവരും ഇത് പാലിച്ചിരുന്നെങ്കിലും ശൈഖ് വീണ്ടും അസ്വസ്ഥനായിരുന്നു. ജനങ്ങളുടെ സമയം പാഴാകരുതെന്നും ഇഅ്തികാഫില്‍ വീഴ്ചകള്‍ സംഭവിക്കരുതെന്നും വലിയ നിര്‍ബന്ധമായിരുന്നു. ഇഅ്തികാഫ് ഉത്സവമാകുന്നുണ്ടോ എന്ന് ആത്മവിമര്‍ശനത്തിന്‍റെയും വിനയത്തിന്‍റെയും പേരില്‍, സദാ പരാതി പറഞ്ഞിരുന്നു. ഒരു കത്തില്‍ വിനീതന് ഇപ്രകാരം എഴുതി: ഇവിടുത്തെ ആള്‍ക്കൂട്ടത്തെ കുറിച്ച് താങ്കള്‍ക്കും അറിയാമല്ലോ, ഈ ആള്‍ക്കൂട്ടം കൊണ്ട് പ്രയോജനമമാണോ ഉപദ്രവകരമാണോ എന്ന് മൗലവി മുനവ്വര്‍, മുഫ്തി മഹ്മൂദ് മുതലായ സുഹൃത്തുക്കളോട് നിരന്തരം ചോദിക്കുന്നുണ്ട്.! 
ഈ അദ്ധ്യായത്തിന്‍റെ അവസാനത്തില്‍ പ്രിയപ്പെട്ട സഹോദരീ പുത്രന്‍ മുഹമ്മദ് ഥാനി മര്‍ഹൂമിന്‍റെ ഒരു കവിത ഉദ്ധരിക്കുന്നു. ശൈഖിന്‍റെ അനുഗ്രഹീത റമദാനിനെ സൂചനാപരമായി പരാമര്‍ശിക്കുകയും വിടവാങ്ങലിന്‍റെ വേദന വിവരിക്കുകയും ചെയ്യുന്ന ഈ കവിത ശൈഖിന്‍റെ മുന്നില്‍ വെച്ച് മൗലവി മുഈനുദ്ദീന്‍ പാടിയപ്പോള്‍ ശൈഖ് സഹിതം ഇഅ്തികാഫുകാരെല്ലാം വികാരഭരിതരായി. പ്രത്യേകിച്ചും അവസാന വരികളില്‍ മൗലവി മുഈനുദ്ദീനിന്‍റെ കണ്ഠമിടറുകയും സദസ്യരുടെ നയനങ്ങള്‍ നിറഞ്ഞൊഴുകുകയും ചെയ്തു. അല്ലാഹു നമ്മുടെ റമദാനുകള്‍ക്കും ഇത്തരമൊരു അവസ്ഥയ്ക്ക് പരിശ്രമിക്കാന്‍ ഉതവി നല്‍കട്ടെ.! 
റമദാന്‍ വിട പറയുന്നു: 
പടച്ചവന്‍റെ കാരുണ്യം നമ്മുടെ കവാടത്തില്‍ വന്നണഞ്ഞു. 
അല്ലാഹുവിന്‍റെ ഭവനങ്ങളില്‍ സുജൂദുകള്‍ അധികരിച്ചു. 
ജനങ്ങള്‍ നന്മകളും പ്രതിഫലങ്ങളും വാരിക്കൂട്ടി. 
വിരക്തിയുള്ള വിശുദ്ധര്‍ സ്ഥാനങ്ങളില്‍ മുന്നേറി. 
കാരുണ്യത്തിന്‍റെ കുളിര്‍ക്കാറ്റ് അടിച്ചുവീശി. 
മനസ്സും വേദനയുമുള്ളവര്‍ ആവോളം അനുഭവിച്ചു. 
കാരുണ്യത്തിന്‍റെ പൂവനം വസന്തം നിറഞ്ഞു. 
നല്ലവര്‍ മടിത്തട്ടില്‍ ഭാഗ്യം വാരിക്കൂട്ടി. 
നമ്മെ പോലുള്ള ഭാഗ്യഹീനര്‍ക്ക് ഒന്നും കിട്ടിയില്ല. 
കയ്യിലുള്ളതും താഴെ വീണുപോയോ എന്ന് ഭയമുണ്ട്. 
ഇവിടെ ഒരു വിളക്ക് കത്തിജ്വലിച്ച് നില്‍ക്കുന്നു. 
പക്ഷെ, നാം അനുഗ്രഹത്തെ വിലമതിച്ചില്ല. 
പാപഭാരം തലയില്‍ തന്നെ കെട്ടിക്കിടക്കുന്നു. 
എന്തിന് വന്നു, എന്തും കൊണ്ട് പോകുന്നു എന്നും ചിന്തയില്ല. 
റമദാനിന്‍റെ ചന്ദ്രന്‍ ചെറുതായിക്കൊണ്ടിരിക്കുന്നു. 
അവസാന നിമിഷങ്ങള്‍ അടുത്തുകൊണ്ടിരിക്കുന്നു. 
കാരുണ്യമാസത്തിന്‍റെ പ്രകാശം അവസാനിക്കാന്‍ പോകുന്നു. 
അനുഗ്രഹീത റമദാനേ, നീ വലിയ ആശ്വാസമായിരുന്നു. 
ആഗ്രഹം പൂര്‍ത്തിയാകാതെ നീ പോകുകയാണല്ലോ. 
റമദാനേ വിട, റമദാനേ വിട.! 
കണ്ണീരില്‍ കുതിര്‍ന്ന വേദനയോടെ വിട. 
കരുണ നിറച്ച് എല്ലാ വര്‍ഷവും വരണേ. 
മുഴുവന്‍ ഭവനങ്ങളിലും കാരുണ്യം വര്‍ഷിക്കണേ.!
തുടരും...
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ

നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ

അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,

സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 















സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.! 
ഇസ് ലാമിക ശരീഅത്ത് : 
ഒരു പഠനം. 
വിശ്വാസം, ആരാധന, ഇടപാടുകള്‍,
പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം,
ദീനീ സേവനം, രാഷ്ട്രീയം, ഭരണം,
ആത്മ സംസ്കരണം തുടങ്ങിയ
വിഷയങ്ങളടങ്ങിയ ഉത്തമ രചന.!
വിഷയങ്ങളുടെ ആഴങ്ങളിലേക്ക്
ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം.
വളരെ ലളിതമായ വാചക - ശൈലികളില്‍
അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ
വലിയൊരു പ്രത്യേകതയാണ്. 
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 
അവതാരിക:
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
സയ്യിദ് ഹസനി അക്കാദമിയുടെ
പ്രസിദ്ധീകരണങ്ങള്‍ ഇനി
സ്വഹാബയിലൂടെ നേരിട്ട്
നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക: 
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...