Friday, December 8, 2017

ഖാദിയാനികളുടെ ഇരട്ട മുഖം തിരിച്ചറിയുക.! -ശംസുദ്ദീന്‍ നജ്മി അല്‍ ഖാസിമി


ഖാദിയാനികളുടെ 
ഇരട്ട മുഖം തിരിച്ചറിയുക.! 
-ശംസുദ്ദീന്‍ നജ്മി അല്‍ ഖാസിമി 
http://swahabainfo.blogspot.com/2017/12/blog-post_29.html?spref=tw

മുസ് ലിംകളായ നാം അറിയേണ്ട അത്യന്താപേക്ഷിതമായ ഒരു കാര്യമുണ്ട്. അഹ്മദിയ്യ മുസ്ലിം ജമാഅത്ത് എന്ന ലേബലില്‍ അറിയപ്പെടുന്ന
ഖാദിയാനികള്‍ മുസ് ലിംകളല്ല. കാരണം അഷ്റഫുല്‍ ഖല്‍ഖ് മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ അന്ത്യപ്രവാചകത്വത്തെ നിഷേധിക്കുന്നവരും മിര്‍സാഗുലാം എന്നയാളെ നവപ്രവാചകനായി വിശ്വസിക്കുന്നവരുമാണിവര്‍. ആയതിനാല്‍ മുഴുവന്‍ 
ഇസ് ലാമിക പണ്ഡിതരും, എഴുത്തുകാരും, ചിന്തകരും, വിധികര്‍ത്താക്കളും ഖാദിയാനികള്‍ കാഫിറുകളാണെന്നും (സത്യനിഷേധികള്‍) മുര്‍തദ്ദുകളും (മതഭ്രഷ്ടര്‍) ഇസ് ലാമിക ചട്ടക്കൂട്ടില്‍ നിന്ന് പുറംതള്ളപ്പെട്ടവരാണെന്നും മതവിധി (ഫത്വ) നല്‍കിയിരിക്കുന്നു. 
1974 ഏപ്രില്‍ 6-19 വരെ തിയതികളില്‍ നടന്ന റാബിത്വതുല്‍ മദാരിസില്‍
ഇസ് ലാമിയുടെ 104 രാഷ്ട്രങ്ങളില്‍ നിന്നുള്ള ഇസ് ലാമിക പണ്ഡിത പ്രതിനിധികള്‍ പങ്കെടുത്ത അഖിലലോക കോണ്‍ഫ്രന്‍സില്‍
ഖാദിയാനികള്‍ മുസ് ലിംകളല്ല എന്ന മതവിധി നല്‍കുകയും
മുസ് ലിം ലോകത്തില്‍ വിളംബരം ചെയ്യുകയുമുണ്ടായി.
ഖാദിയാനി വിശ്വസാദര്‍ശങ്ങള്‍ സൂക്ഷ്മവും ഗഹനവുമായ പഠനത്തിന് വിധേയമാക്കിയതിന് ശേഷമായിരുന്നു ഈ പ്രഖ്യാപനം.
ഖാദിയാനിസത്തിന്‍റെ ഉല്‍പത്തി മുതലേ ഇസ് ലാമിക പണ്ഡിതര്‍ ഖാദിയാനികള്‍ അമുസ് ലിംകളാണെന്ന് പ്രഖ്യാപിക്കുകയും വ്യക്തവും സുദൃഢവുമായ മാനദണ്ഡങ്ങള്‍ അതിന്നവര്‍ വരച്ചുകാട്ടുകയും ചെയ്തിട്ടുണ്ട്. ദേവ്ബന്ദീ പണ്ഡിതര്‍, ഖാദിയാനീ ഫിത്നക്കെതിരില്‍ ചെയ്ത സേവനം നിസ്തുലവും അഭിമാനാര്‍ഹവുമാണ്.
തുടര്‍ന്ന് മറ്റ് ഇസ് ലാമിക രാഷ്ട്രങ്ങളും അവരുടെ ഭാഗത്ത് നിന്നും ഫത്വ (മതവിധി) നല്‍കുകയുണ്ടായി. 1903 ല്‍ അഫ്ഗാനിസ്ഥാനും 1954 ല്‍ ജാമിഅ അസ്ഹറും 1957 ല്‍ സിറിയയും 1958 ല്‍ മിസ്റും 1974 ല്‍ പാകിസ്ഥാനും ഖാദിയാനികള്‍ക്കെതിരില്‍ രംഗത്തുവന്നു.
ആകര്‍ഷണമായ ശൈലികളാലും കണ്ണുചിമ്മിക്കുന്ന വേദികളാലും
സമ്മേളന നഗരികളാലും വശീകരണ പ്രവര്‍ത്തനങ്ങളാലും ദൃശ്യ-ശ്രവണ-വായന മാധ്യമങ്ങളിലൂടെയുള്ള തകര്‍പ്പന്‍ പ്രചാരണങ്ങളാലും സമൂഹത്തില്‍ വിശ്വാസ കടന്നാക്രമണം നടത്തുകയാണ് ഖാദിയാനികള്‍. മിര്‍സായികള്‍, ബടായികള്‍, ബ്രിട്ടീഷുസന്താനങ്ങള്‍ എന്നും ഇവരെ പറയാം. പാമരരും അജ്ഞരുമായ സമൂഹത്തെ തങ്ങളുടെ ചതിക്കുഴിയില്‍ വീഴ്ത്താന്‍ ഭവനം, വാഹനം തുടങ്ങിയ മോഹന വാഗ്ദാനങ്ങള്‍ക്ക് പുറമെ ഹാസ്യവും കാപട്യവും നിറഞ്ഞ തന്ത്രപരമായ ദ്വിമുഖങ്ങളാണ് ഖാദിയാനികള്‍ സ്വീകരിക്കുന്നത്.
ഖാദിയാനിസത്തിന്‍റെ ഒന്നാമത്തെ മുഖം: 1900 ന് മുമ്പുള്ള കാലത്ത് മിര്‍സക്ക് ഉണ്ടായിരുന്ന വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുക എന്നതാണ്. അഥവാ മിര്‍സക്ക് സോനോപ്പോലിസം (മിഥ്യാവെളിപാട്) ഉണ്ടാകുന്നതിന് മുമ്പുള്ള വിശ്വാസങ്ങള്‍. മിര്‍സാ ഗുലാം പൂര്‍ണ്ണമായ ഇസ് ലാമിസ്റ്റ് ആയിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ഖാദിയാനീ സുവിശേഷകര്‍ ജനമദ്ധ്യേ പ്രയോഗിക്കുന്ന പതിനെട്ടാം അടവാണിത്.
ഉദാഹരണമായി തബ്ലീഗെ രിസാലാത്ത് ഭാഗം: 2 പേജ്-20 ല്‍ വെളിപാടിന് മുമ്പുള്ള മിര്‍സയുടെ വിശ്വാസങ്ങളെ പരിചയപ്പെടുത്തുന്നത് ഇപ്രകാരമാണ്: 'ഖുര്‍ആന്‍-ഹദീസ് എന്നിവയാല്‍ സ്ഥിരപ്പെട്ട അഹ്ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്‍റെ മുഴുവന്‍ വിശ്വാസങ്ങളും ഞാന്‍ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. നമ്മുടെ നേതാവായ മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) അന്ത്യപ്രവാചകനാണ്. തങ്ങള്‍ക്ക് ശേഷം പ്രവാചകത്വ വാദവുമായി രംഗത്ത് വരുന്നവന്‍ കളവു പറയുന്നവനും കാഫിറുമാകുന്നു. പ്രവാചകത്വം ആദമില്‍ തുടങ്ങി മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) യില്‍ അവസാനിച്ചു എന്നാണ് എന്‍റെ ഉറച്ച വിശ്വാസം. മുഴുവന്‍ വ്യക്തികളും ഇതിന് സാക്ഷികളത്രെ.!' സമൂഹ മദ്ധ്യത്തില്‍ നവ ദര്‍ശന പ്രചാരണാര്‍ത്ഥം രംഗത്ത് വരുന്നവര്‍ ആദ്യമാദ്യം ഉരുവിടുന്ന ശബ്ദം ഇത്തരം ബഡായികളായിരിക്കും. വെറുതെ കിട്ടിയാല്‍ എന്തും തിന്നാം എന്ന മനസ്ഥിതിയുള്ളവര്‍ ഇവരുടെ ബാഹ്യജല്‍പനങ്ങളില്‍ വഞ്ചിതരാവുമെന്നത് തീര്‍ച്ചയാണ്.
ആനയ്ക്ക് തിന്നാല്‍ പല്ല് വായ്ക്കകത്തുണ്ടെങ്കില്‍ കാണിക്കാന്‍ മറ്റൊരു പല്ല് (കൊമ്പ്) പുറത്തുമുണ്ടെന്ന് മനസ്സിലാക്കി ഖാദിയാനി ദ്വിമുഖങ്ങളെ തിരിച്ചറിഞ്ഞ് അവരുടെ വലയില്‍ കുടുങ്ങാതെ നാം ശ്രദ്ധിക്കണം.
ഖാദിയാനിസത്തിന്‍റെ രണ്ടാമത്തെ മുഖം: 1900 ന് ശേഷം നവീനമായി ക്രമീകരിച്ച് പടുത്തുണ്ടാക്കിയ വിശ്വാസങ്ങളാണ്. ഖാദിയാനി മതത്തിന്‍റെ മൂലവും അടിസ്ഥാനപരവുമായ ഈ സിദ്ധാന്തങ്ങള്‍ ഒരിക്കലുമിവര്‍ പൊതുജനമദ്ധ്യേ വിളമ്പുകയില്ല. തങ്ങളുടെ വലയില്‍ അന്യന്‍ വീണെന്ന് ഉറപ്പായാല്‍ മാത്രമേ ഡിഷ് ആന്‍റിന ഫിറ്റ് ചെയ്ത സെന്‍ററുകളില്‍ നിന്ന് അല്‍പ്പാല്‍പ്പം വിഷാംശങ്ങള്‍ സ്റ്റഡി ക്ലാസ് എന്ന പേരില്‍ കുടിപ്പിക്കുകയുള്ളൂ. പലവിധ മുഖം മൂടികളണിയാന്‍ ശ്രമിച്ച മിര്‍സാ നബിയാണെന്ന വാദമാണ് ഇവര്‍ക്കുള്ളത്. തൗഹീദിന്‍റെ കടയ്ക്ക് കത്തിവെയ്ക്കുന്ന ഈ വിശ്വാസം തങ്ങള്‍ക്ക് ഇല്ലെന്ന് പറയാന്‍ ഖാദിയാനികള്‍ മാനസികമായി തയ്യാറാകുമോ.? ഇല്ല. ഒരിക്കലും സാധിക്കുകയില്ല. ഇവ്വിഷയകമായി ഇവരുടെ വിശ്വാസത്തിന്‍റെ സാമ്പിള്‍ നോക്കൂ. ഖുര്‍ആനിലും സുന്നത്തിലും അടിയുറച്ച് വിശ്വസിക്കുന്നവനാണ് ഞാന്‍. പക്ഷെ, അന്ത്യ പ്രവാചകന്‍ എന്നതിന്‍റെ വിവക്ഷ താങ്കളുടെ സീലില്‍ നിന്നാണ് മുഴുവന്‍ അമ്പിയാക്കളെയും സൃഷ്ടിച്ചത് എന്നാണ്.
(ഖുലാസ ഹഖീഖതുല്‍ വഹ്യ് പേജ്: 29) അഥവാ മുഹമ്മദ് നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ക്ക് ശേഷം ഇനിയും ഒരു നബി വരാന്‍ സാധ്യതയുണ്ടെന്ന അര്‍ത്ഥത്തിലാണ് ഇങ്ങനെ പറഞ്ഞത്. ശേഷം അല്ലാഹുവിന്‍റെ ഭാഗത്ത് നിന്നും ദിവ്യബോധനം (വഹ്യ്) ഉണ്ടാകുന്നുണ്ടെന്ന് തട്ടിവിട്ടു.
മിര്‍സക്ക് ലഭിച്ച ഏതാനും വെളിപാടുകള്‍: "നാം (മിര്‍സ) അഹ്മദിനെ പ്രവാചകനായി തന്‍റെ സമൂഹത്തിലേക്ക് അയച്ചപ്പോള്‍ അവര്‍ (അംഗീകരിക്കാതെ) പിന്തിരിയുകയും അഹങ്കാരിയായ കള്ളവാദിയാണെന്ന് പറയുകയും ചെയ്തു." (അര്‍ബഈന്‍ പേജ്: 40) "ഞാന്‍ നബിയും റസൂലുമാണെന്നാണ് നമ്മുടെ വിശ്വാസം." (അഖ്ബാറെ ബദര്‍: 1908 മാര്‍ച്ച്) മുഹമ്മദ് നബിയേക്കാള്‍ കൂടുതല്‍ അമാനുഷികതകള്‍ തനിക്ക് ഉണ്ടെന്ന് നിര്‍ലജ്ജം മിര്‍സ വാദിച്ചു. "ചന്ദ്രന്‍ മാത്രം മുഹമ്മദ് നബിയുടെ അമാനുഷികത വ്യക്തമാക്കിയിട്ടുണ്ടെങ്കില്‍ സൂര്യനും ചന്ദ്രനും എന്‍റെ അമാനുഷികത വെളിപ്പെടുത്തിയിട്ടുണ്ട്." (ഇഅ്ജാസെ അഹ്മദി: പേജ്-71) ശേഷം ടിയാന്‍ "മുഹമ്മദ് നബിയുടെ മുഅ്ജിസത്തുകള്‍ മൂവായിരം മാത്രമാണെന്നും തനിക്ക് പത്തുലക്ഷത്തില്‍ കൂടുതല്‍ അമാനുഷിക സിദ്ധികളുണ്ടെന്നും ശക്തമായി വാദിച്ചു." (ബറാഹീനെ അഹ്മദിയ്യ: ഭാഗം: 5 പേജ് -56, ദര്‍ഖസാഇന്‍: പേജ്-153)
ഇങ്ങനെ നീണ്ടുപോകുന്ന അന്തമില്ലാത്തതും അടിസ്ഥാന രഹിതവുമായ വിഡ്ഢിത്തരങ്ങളുടെ പരമ്പരകള്‍ ഖാദിയാനികളുടെ ഗ്രന്ഥങ്ങളിലും വിശ്വാസങ്ങളിലും നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ഖാദിയാനി മതത്തിന്‍റെ സത്തയായ ഈ രാക്ഷസമുഖം സമൂഹമദ്ധ്യേ പട്ടുപുടവ (ആദ്യകാല വിശ്വാസങ്ങള്‍) കൊണ്ട് മറച്ച് വെയ്ക്കുക എന്നത് ഇവരുടെ മുഖ്യ അജണ്ടയാണ്. എന്നാല്‍ 1900 ന് മുമ്പുള്ള വിശ്വാസങ്ങള്‍ക്കോ പ്രസ്താവനകള്‍ക്കോ യാതൊരു സ്വീകാര്യതയും അടിസ്ഥാനവും ഇല്ലെന്നാണ് ഇവരുടെ വിശ്വാസം. സ്വപുത്രന്‍ മിര്‍സാ ബശീറുദ്ദീന്‍ പറയുന്നത് കാണുക. "1900 ലും 1901 ലും ഉണ്ടായ വിശ്വാസ-പ്രസ്താവനകള്‍ക്ക് അജഗജാന്തരമുണ്ട്. ആയതിനാല്‍ ഒരു കാര്യം വ്യക്തമായി മനസ്സിലാക്കുക. 1901 ന് മുമ്പ് പറഞ്ഞ നവപ്രവാചക നിഷേധം (മുഹമ്മദ് നബിയ്ക്ക് ശേഷം ഇനി ഒരു പ്രവാചകന്‍ വരുകയില്ല എന്ന് പറഞ്ഞത്) മന്‍സൂഖ് (ദുര്‍ബലം) ആക്കപ്പെട്ടിരിക്കുന്നു. അത്തരം വാക്കുകളെ തെളിവാക്കല്‍ (ഹിമാലയ) തെറ്റുകളില്‍ പെട്ടതാണ്." (ഹഖീഖത്തെ നുബുവ്വത്ത് പേജ്-121)
കേരളക്കരയില്‍ അനുദിനം വേരോടിക്കൊണ്ടിരിക്കുന്ന ഖാദിയാനി നാടോടികളെ ഉച്ഛാടനം ചെയ്യാന്‍ മുഴുവന്‍ ഇസ്ലാമിക സംഘടനകളും ഐക്യമായി രംഗത്ത് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അഖിലേന്ത്യാ പ്രവാചകത്വ പരിസമാപ്തി സംരക്ഷണ സമിതി, ദാറുല്‍ ഉലൂം, ദേവ്ബന്ദുമായി ബന്ധം സ്ഥാപിച്ച് ഖാദിയാനിസത്തിന്‍റെ തനിനിറം സമൂഹത്തിന് മനസ്സിലാക്കി കൊടുക്കുകയും അവരുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും സമൂഹത്തെ രക്ഷിച്ച് ആ ദുര്‍ഭൂതങ്ങളെ അറബിക്കടലിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നതിനാകട്ടെ നമ്മുടെ ഓരോരുത്തരുടെയും പ്രതിജ്ഞാബദ്ധമായ പരിശ്രമം.! പടച്ചവന്‍ തുണയ്ക്കട്ടെ.!

ഇതുമായി ബന്ധപ്പെട്ട എന്തു സഹായത്തിനും തഹഫ്ഫുസ് ഖത്മുന്നുബുവ്വത്ത് മജ്ലിസിനെ സമീപിക്കാവുന്നതാണ്. വിഷയവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ക്ക് ഈമെയില്‍, വാട്സ്ആപ്പ് മുഖേന ബന്ധപ്പെടാവുന്നതാണ്.

മുഹമ്മദ് ശരീഫ് കൗസരി (+91 9947282948)
(നാള്വിം, മജ്ലിസ് തഹഫ്ഫുസ് ഖത്മുന്നുബുവ്വത്ത് കേരള)
മുഹമ്മദ് ബാദുഷ ഹസനി (+91 8281812053)
(ഖാദിം, മജ്ലിസ് ഖത്മുന്നുബുവ്വത്ത്)

🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...