Friday, December 29, 2017

അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പുറപ്പെട്ട്, മലേഷ്യയില്‍ ശഹീദായ മര്‍ഹൂം അഫ്സല്‍ സാഹിബ് (തൊടുപുഴ) മരണപ്പെടുന്നതിന് മുമ്പ് എഴുതിയ കത്ത്.!


അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പുറപ്പെട്ട്, മലേഷ്യയില്‍ ശഹീദായ 
മര്‍ഹൂം അഫ്സല്‍ സാഹിബ് (തൊടുപുഴ) 
മരണപ്പെടുന്നതിന് മുമ്പ് 
എഴുതിയ കത്ത്.! 
http://swahabainfo.blogspot.com/2017/12/blog-post_62.html?spref=tw

അസ്സലാമു അലൈകും വറഹ്മതുല്ലാഹ്...
ബിസ്മില്ലാഹ്... 
അല്‍ഹംദുലില്ലാഹ്, അല്ലാഹുവിന്‍റെ തൗഫീഖ് കൊണ്ട് ജമാഅത്ത് സന്തോഷത്തിലാണ്. നിങ്ങളെല്ലാവരും സന്തോഷത്തിലാണെന്ന് വിചാരിക്കുന്നു. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പുറപ്പെട്ടവന്‍റെ മുഴുവന്‍ കാര്യങ്ങളും സംരക്ഷിക്കല്‍ അല്ലാഹുവിന്‍റെ ഉത്തരവാദിത്വമാണ്. മലേക്ക എന്ന സ്ഥലത്താണ് ജമാഅത്തിന് റൂട്ട് കിട്ടിയിരിക്കുന്നത്. മുപ്പത് ദിവസത്തിന് മുമ്പ് ഈ രാജ്യത്ത് നിന്നും അടുത്ത രാജ്യത്തേക്ക് പോയിവരണമെന്നാണ് ഇവിടുത്തെ നിയമം. ഞങ്ങള്‍ 28 ദിവസം ഇവിടെ പ്രവര്‍ത്തിച്ച് അടുത്ത രാജ്യമായ ഇന്തോനേഷ്യയിലേക്ക് പോയി. ഇവിടെ നിന്ന് ഏകദേശം രണ്ടര മണിക്കൂര്‍ ബോട്ടില്‍ യാത്ര ചെയ്താണ് അവിടെ എത്തിയത്. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ കടല്‍ യാത്ര ചെയ്യാനും തൗഫീഖ് ലഭിച്ചു. ഉള്‍ക്കടലില്‍ എത്തിക്കഴിഞ്ഞാല്‍ ഒരു സ്ഥലത്ത് നോക്കിയാലും കര കാണാന്‍ സാധിക്കുകയില്ല. യാത്രയ്ക്കിടയില്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ഒരു ഹദീസ് ഓര്‍മ്മ വന്നു: ദുന്‍യാവിലെ ജീവിതം കടലില്‍ വിരല്‍ മുക്കിയാല്‍ വിരലില്‍ പറ്റിയ വെള്ളം എത്രത്തോളമുണ്ടാകുമോ അത്രത്തോളം പോലുമില്ല. ഡുമൈ എന്ന സ്ഥലത്താണ് ഞങ്ങള്‍ എത്തിയത്. 14 ദിവസം ഇവിടെ പരിശ്രമിച്ചു. നല്ല ആളുകളാണ്. അധികവും പാവപ്പെട്ട ആളുകള്‍.! ജമാഅത്തിന്‍റെ കൂടെ തന്നെ രാവും പകലും ആളുകളുണ്ട്. മടങ്ങി വരുന്ന ദിവസം ഞങ്ങള്‍ക്ക് റവാങ്കി പറഞ്ഞ കൂട്ടത്തില്‍ ധാരാളം സന്തോഷമുണ്ടായി. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പരിശ്രമിക്കുന്നവര്‍ക്ക് സ്പെഷ്യല്‍ സ്വര്‍ഗ്ഗമാണ്. അവിടെ അവരും അവരുടെ കുടുംബങ്ങളുമുണ്ടാകും. നിങ്ങള്‍ക്ക് സലാം എന്ന് മലക്കുകള്‍ എല്ലാ ഭാഗത്ത് നിന്നും  വിളിച്ച് പറയും. കുടുംബത്തില്‍ പെട്ട ആരെങ്കിലും താഴ്ന്ന ദറജയിലാണെങ്കിലും അവരെയും അവിടേക്ക് വിളിക്കാന്‍ അല്ലാഹു അനുമതി നല്‍കും. അല്ലാഹു നമ്മളെ ആ കൂട്ടത്തില്‍ പെടുത്തുമാറാകട്ടെ.! ആമീന്‍.
വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഉണര്‍ത്തട്ടെ.! ദഅ്വത്തിന്‍റെ ഈ പരിശ്രമം നഫ്സിനെ ഒതുക്കാനാണ്. ആര് നഫ്സിനെ ഇഛകളില്‍ നിന്ന് തടഞ്ഞോ നിശ്ചയം സ്വര്‍ഗ്ഗമാണ് അവന്‍റെ സങ്കേതം. യുദ്ധത്തില്‍ നിന്ന് മടങ്ങി വന്ന സ്വഹാബാക്കളോട് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പറഞ്ഞു: നിങ്ങള്‍ ചെറിയ ജിഹാദില്‍ നിന്നാണ് മടങ്ങിയത്. ഇനി വലിയ ജിഹാദിലേക്കാണ് മടങ്ങി വന്നിരിക്കുന്നത്. അത് സ്വന്തം നഫ്സിനോടുള്ള ജിഹാദാണ്. നമ്മുടെ നഫ്സ് എപ്പോഴും തിന്മയിലേക്ക് പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും. അതിനെ പരിപൂര്‍ണ്ണമായി ഒതുക്കണം. അതു പോലെ തന്നെ ഹൃദയത്തെ അല്ലാഹുവിന്‍റെ ഇരിപ്പിടമാക്കി മാറ്റണം. അല്ലാഹു പരിശുദ്ധനാണ്. പരിശുദ്ധമായ സ്ഥലത്ത് മാത്രമാണ് അല്ലാഹു പ്രവേശിക്കുന്നത്. ഹൃദയത്തില്‍ ദുന്‍യാവിനോടുള്ള സ്നേഹമാണുള്ളതെങ്കില്‍ അവിടെ  അല്ലാഹു പ്രവേശിക്കുകയില്ല. കാരണം ദുന്‍യാവിന് ഒരു കൊതുകിന്‍റെ ചിറകിന്‍റെ വില പോലും അല്ലാഹു കല്പിച്ചിട്ടില്ല. വിലയുണ്ടായിരുന്നെങ്കില്‍ നിഷേധികള്‍ക്ക് ഒരിറക്ക് വെള്ളം പോലും അല്ലാഹു കൊടുക്കുകയില്ലായിരുന്നു. സൃഷ്ടികളെക്കാള്‍ സ്രഷ്ടാവിനോട്, ദുന്‍യാവിനേക്കാള്‍ ആഖിറത്തിനോട്, വസ്തുക്കളെക്കാള്‍ അമലിനോട്.. ഈ നിലയില്‍ ഹൃദയത്തിന്‍റെ അവസ്ഥ ആയി മാറണം.
നമ്മള്‍ ആരെയെങ്കിലും മനസ്സില്‍ ഓര്‍ത്തു. പക്ഷെ അവര്‍ അത് ഒരിക്കലും അറിയുകയില്ല. പക്ഷെ, അല്ലാഹുവിനെ ഓര്‍ത്താല്‍ അല്ലാഹു അവന്‍റെ മനസ്സില്‍ നമ്മളെ പറ്റി ഓര്‍ക്കും. എത്ര നല്ല അല്ലാഹ്.! നാം അവനെ കുറിച്ച് പറഞ്ഞാല്‍ മനുഷ്യരെക്കാള്‍ ശ്രേഷ്ഠരായ മലക്കുകളുടെ അടുക്കല്‍ അവന്‍ നമ്മെ കുറിച്ച് പറയും. അത് കൊണ്ട് ഏറ്റവും കൂടുതല്‍ സ്നേഹിക്കാന്‍ അര്‍ഹതപ്പെട്ടത് അല്ലാഹുവിനെയാണ്. അവനാണ് നമുക്ക് എല്ലാം നല്‍കിയത്.
അല്ലാഹു തആലാ ഈ ദുന്‍യാവില്‍ നമ്മളെ ശരിക്കും പരീക്ഷിക്കും. വസ്തുക്കള്‍ നല്‍കിയിരിക്കുന്നത് പരീക്ഷണത്തിനാണ്. ദീന്‍ നല്‍കിയത് വിജയിക്കാന്‍ വേണ്ടിയാണ്. ആര് വസ്തുക്കളുടെ പിന്നാലെ പോകുന്നോ അവന് പരാജയമാണ്. ആര് ദീന്‍ ചേര്‍ത്ത് വെച്ചോ അവന്‍ വിജയിക്കും. എത്രത്തോളം വസ്തുക്കളുടെ കഴിവിനെ നിഷേധിക്കുമോ അത്രത്തോളം അല്ലാഹുവിന്‍റെ സഹായമുണ്ടാകും. വസ്തുക്കളില്‍ യഖീന്‍ വെക്കുന്നവന് സഹായം വാങ്ങിയെടുക്കാന്‍ സാധിക്കുകയില്ല. സൃഷ്ടികളെ മുഴുവനും നിഷേധിക്കണം. എങ്കിലേ അല്ലാഹുവില്‍ എത്തുകയുള്ളൂ. ഇബ്റാഹീം നബി (അ) മലക്കിനെയും നിഷേധിച്ചു. അപ്പോള്‍ അല്ലാഹുവിന്‍റെ ഖുദ്റത്തില്‍ നിന്നുള്ള സഹായമുണ്ടായി. അല്ലാഹുവിന്‍റെ മുമ്പില്‍ വസ്തുക്കള്‍ വെച്ച് ദുആ ചെയ്യരുത്. മരുന്ന് കഴിച്ചിട്ട്, ഈ മരുന്ന് കൊണ്ട് എന്‍റെ രോഗം മാറ്റിത്തരേണമേ അല്ലാഹ് എന്ന് പറയുന്നത് പോലെ. മറിച്ച് അമലുകളാണ് അല്ലാഹുവിന്‍റെ മുമ്പില്‍ വെക്കേണ്ടത്. നമസ്കാരം, സ്വദഖ, നോമ്പ് മുതലായവയെ പോലെ അമലുകളാണ് അല്ലാഹുവിന്‍റെ മുമ്പില്‍ സമര്‍പ്പിക്കേണ്ടത്. അമ്പിയാക്കള്‍ അല്ലാഹുവുമായി ഏറ്റവും അടുത്തവരാണ്. അവരോടും ആവശ്യങ്ങള്‍ പറയാന്‍ പാടില്ല. അമ്പിയാക്കള്‍ ഉദ്ദേശിച്ചത് കൊണ്ട് നടന്നു എന്ന് പറയാന്‍ പാടില്ല. അങ്ങനെയെങ്കില്‍പിന്നെ മന്ത്രിമാരെ കൊണ്ട് ആവശ്യങ്ങള്‍ എങ്ങനെ നടക്കും.?
മറ്റൊരു പ്രധാനപ്പെട്ട കാര്യം, നടക്കാനുള്ള കാര്യത്തെ പറ്റി പറയുമ്പോള്‍ ഇന്‍ഷാഅല്ലാഹ് പറയണം. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോട് അസ്ഹാബുല്‍ കഹ്ഫിലെ ചെറുപ്പക്കാരെ കുറിച്ച് ചോദിച്ചു: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) നാളെ പറയാമെന്ന് പറഞ്ഞു. ശേഷം 15 ദിവസത്തേക്ക് വഹ്യ് വന്നില്ല. അല്ലാഹു ചോദിച്ചു: എന്ത് കൊണ്ട് താങ്കള്‍ ഇന്‍ഷാഅല്ലാഹ് പറഞ്ഞില്ല.? അതിനാല്‍ എത്ര ചെറിയ കാര്യമാണെങ്കിലും ഇന്‍ഷാഅല്ലാഹ് പറയണം. നടന്ന-നടക്കുന്ന മുഴുവന്‍ കാര്യങ്ങളും അല്ലാഹുവിന്‍റെ തീരുമാനം കൊണ്ടാണ്. ഇതിലൂടെ മനസ്സിന് വലിയ സമാധാനം ലഭിക്കും.
ലോകത്ത് എന്തെല്ലാം കാര്യങ്ങളുണ്ടോ, അവ മനുഷ്യന്‍റെ ആവശ്യം പൂര്‍ത്തിയാക്കാന്‍ വേണ്ടിയല്ല. മറിച്ച് പരീക്ഷിക്കുന്നതിന് വേണ്ടിയാണ്. കാര്യങ്ങള്‍ നടക്കുന്നത് അസ്ബാബ് കൊണ്ടാണോ അതോ അല്ലാഹുവിനെ കൊണ്ടാണോ എന്ന് പരീക്ഷിക്കുന്നതിന് വേണ്ടി.
അതുപോലെ തന്നെ ഓരോ കാര്യവും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സുന്നത്ത് അനുസരിച്ച് തന്നെ ചെയ്യണം. അതില്‍ അല്ലാഹു വലിയ ഹിദായത്ത് വെച്ചിട്ടുണ്ട്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ഏറ്റവും വലിയ ചിന്ത ഉമ്മത്തിനെ കുറിച്ചായിരുന്നു. സ്വഹാബാക്കള്‍ക്ക് ഈ ഫിക്ര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പകര്‍ന്ന് കൊടുത്തു. സ്വഹാബാക്കള്‍ ഈ ചിന്തയുമായി ലോകത്തിന്‍റെ നാനാ ഭാഗത്തേക്ക് യാത്ര ചെയ്തു. നബിയുടെയും സ്വഹാബത്തിന്‍റെയും കാലഘട്ടം കഴിഞ്ഞു. ഇനി നമ്മുടെ ഉത്തരവാദിത്വമാണ്. ഈ കലിമയുമായി ലോകം മുഴുവനും യാത്ര ചെയ്യണം. ഉമ്മത്തിന്‍റെ ഇടയിലേക്ക് ഇറങ്ങുമ്പോഴാണ് ദീനില്ലായ്മയെ കുറിച്ച് അറിയാന്‍ കഴിയുന്നത്. അത് കൊണ്ട് ഇതിനെ കുറിച്ച് ഫിക്ര്‍ ചെയ്യണം. ദുആ ചെയ്യണം. ഇതില്‍ നിന്നും ആരും ഒഴിവില്ല. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളുടെ ഉമ്മത്തിന്‍റെ ജോലിയാണ് ഈ പരിശ്രമം. ഇന്‍ഷാ അല്ലാഹ്... തയ്യാറല്ലേ.!
ഖുര്‍ആനിന്‍റെ തിലാവത്ത്, സുന്നത്ത് നമസ്കാരം പോലുള്ള ഇന്‍ഫിറാദി അമലുകളില്‍ നിഷ്ഠ വേണം.  കിടന്നുറങ്ങുന്നതിന് മുമ്പുതന്നെ തസ്ബീഹാത്ത് പൂര്‍ത്തിയാക്കാന്‍ പരിശ്രമിക്കണം. തഅ്ലീം മുടങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടില്‍ വരുന്നവരോട് ദഅ്വത്ത് ചെയ്യണം. എത്ര ദഅ്വത്ത് ചെയ്യുമോ അത്ര യഖീന്‍ വര്‍ദ്ധിക്കും. അവസാനമായി അല്ലാഹുവിനെ തഖ്വ ചെയ്യണമെന്ന് ആദ്യമായി എന്നോടും ശേഷം നിങ്ങളോടെല്ലാവരോടും വസ്വിയ്യത്ത് ചെയ്ത് നിര്‍ത്തുന്നു. അല്ലാഹുമ്മ സ്വല്ലി അലാ സയ്യിദിനാ മുഹമ്മദിനിന്നബിയ്യില്‍ ഉമ്മിയ്യി വഅലാ ആലിഹീ വസ്വഹ്ബിഹീ വസല്ലിം. മത്സരിക്കുന്നവര്‍ ഇത്തരം കാര്യങ്ങളില്‍ മത്സരിച്ചു കൊളളട്ടെ.! 
അല്ലാഹു അഫ്സലിന് മഗ്ഫിറത്ത്, മര്‍ഹമത്തുകള്‍ നല്‍കട്ടെ.! ആഗ്രഹങ്ങള്‍ സഫലമാക്കട്ടെ.! ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സമാധാനവും സന്തോഷവും അഭിമാനവും നല്‍കട്ടെ.! 
🔚🔚🔚🔚🔚🔚🔚🔚
ദുആ ഇരന്നുകൊണ്ട്...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...