Friday, December 4, 2020

തെരഞ്ഞെടുപ്പുകളിലെ പ്രധാന പാപങ്ങള്‍


തെരഞ്ഞെടുപ്പുകളിലെ 

പ്രധാന പാപങ്ങള്‍ 

- ജസ്റ്റിസ് മൗലാനാ മുഫ്തി തഖിയ്യ് ഉസ്മാനി 

വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

സമൂഹത്തിനിടയില്‍ കണക്കറ്റ ദുര്‍ഗുണങ്ങളും മഹാ പാപങ്ങളും പരത്തുന്ന പ്രളയമാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് രംഗങ്ങള്‍. തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശം മുഴുവന്‍ അത് കാരണമായി ഇരുള്‍ മൂടുന്നതാണ്. മതനിയമങ്ങള്‍, സ്വഭാവം, മാന്യത, മനുഷ്യത്വം എന്നിവയുടെ അടിത്തറകളെത്തന്നെ അത് പിടിച്ച് കുലുക്കാറുണ്ട്. പാപങ്ങളെ കുറിച്ച് ഇത് പാപമാണ് എന്ന ബോധം പോലും മനസ്സുകളില്‍ നിന്നും ഊരിത്തെറിച്ച് പോകുന്നു എന്നതാണ് അതിന്‍റെ ഏറ്റവും വേദനാജനകമായ ഭാഗം. ഇത്തരുണത്തില്‍ ഏതാനും പാപങ്ങളെ പ്രത്യേകം ഉണര്‍ത്തുകയാണ്. പാപങ്ങളില്‍ നിന്നും അകന്ന് കഴിയാന്‍ ആഗ്രഹിക്കുന്നവര്‍ ഇവയെ വര്‍ജ്ജിക്കാനും മറ്റുള്ളവര്‍ കുറഞ്ഞപക്ഷം ഇവ പാപങ്ങളാണെന്ന് മനസ്സിലാക്കാനും വേണ്ടിയാണ് ഇതെഴുതുന്നത്. തൗഫീഖ് അരുളുന്നവന്‍ അല്ലാഹു തന്നെ. 

തെരഞ്ഞെടുപ്പുകളിലൂടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന പാപങ്ങളുടെ അടിവേര് അധികാരക്കൊതിയും സ്ഥാനമോഹവുമാണ്. നാടിനെയും സമൂഹത്തെയും സേവിക്കുക എന്ന വിശുദ്ധ വ്യാഖ്യാനം നല്‍കി ഇതിനെ ചിലര്‍ ന്യായീകരിക്കാറുണ്ട്. എന്നാല്‍ ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ അധികാരം എന്നത് പട്ടുമെത്തയല്ല. മറിച്ച് ഇഹ-പര ലോകങ്ങളിലെ ഉത്തരവാദിത്വത്തിന്‍റെ നുകമാണത്. കടുത്ത നിര്‍ബന്ധിതാവസ്ഥയിലല്ലാതെ ഈ പരീക്ഷണ വേദിയിലേക്ക് ഒരു വിശ്വാസി കയറാന്‍ പാടില്ല. അത് കൊണ്ടാണ് മിടുക്കനായ സ്വന്തം മകനെ ഘലീഫയായി നിയമിക്കാന്‍ സുഹൃത്തുക്കള്‍ അഭിപ്രായപ്പെട്ടപ്പോള്‍ മഹാനായ ഉമര്‍ (റ) ഇപ്രകാരം പ്രതികരിച്ചത്: 'ഉത്തരവാദിത്വത്തിന്‍റെ ചങ്ങല ഖത്വാബിന്‍റെ കുടുംബത്തിലെ ഒരുത്തന്‍റെ (സയ്യിദുനാ ഉമര്‍) കഴുത്തില്‍ വീണത് തന്നെ ധാരാളമാണ്. എന്‍റെ മകന്‍റെ കഴുത്തിലും അത് അണിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.' നാടിന്‍റെയും നാട്ടുകാരുടെയും നന്മയാണ് ഇന്നത്തെ സ്ഥാനാര്‍ത്ഥികളുടെ നിഷ്കളങ്കമായ ആഗ്രഹമെങ്കില്‍, ഇന്ന് രാഷ്ട്രത്തെ മുഴുവന്‍ മലീമസമാക്കിയ അഴിമതികളും പാപങ്ങളും അവരില്‍ നിന്നും ഉണ്ടാകുകയില്ലായിരുന്നു. ചുരുക്കത്തില്‍, അധികാരത്തോടും സ്ഥാനമാനങ്ങളോടുമുള്ള ആര്‍ത്തിയാണ് ഇന്നത്തെ അധിക സ്ഥാനാര്‍ത്ഥികളുടെയും പ്രധാന പ്രേരകം.

എതിര്‍ പക്ഷത്തെ കുറിച്ചുള്ള തെറ്റായ ആരോപണങ്ങളും അപവാദ പ്രചരണങ്ങളുമാണ് മറ്റൊരു മഹാപാപം. എതിരാളികളെ അടുച്ചൊതുക്കിക്കൊണ്ട് വിജയത്തിന്‍റെ കരമുയര്‍ത്താന്‍, ഒരന്വേഷണവുമില്ലാതെ അവരുടെ മേല്‍ ആരോപണം ഉന്നയിക്കല്‍ ഇന്ന് 'പരിശുദ്ധമായ അനുവദനീയം' ആയിത്തീര്‍ന്നിരിക്കുന്നു. പരിപൂര്‍ണ്ണമായി സാധ്യതയില്ലാത്ത ഒരാരോപണം ഏറ്റവും കടുത്ത കുറ്റവാളിയെ കുറിച്ച് പോലും ഉന്നയിക്കാന്‍ പാടില്ലെന്നാണ് ഇസ്ലാമിക നിയമം. എന്നാല്‍ അപവാദം പറയപ്പെടാത്ത ഒരൊറ്റ രാഷ്ട്രീയ പ്രസംഗം പോലും ഇന്ന് കേള്‍ക്കാന്‍ കഴിയില്ല. അങ്ങേയറ്റം തരംതാഴ്ന്ന ചന്തഭാഷയാണ് പലരും അതിന് ഉപയോഗിക്കുന്നത്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി : വിശുദ്ധ കഅ്ബയെക്കാള്‍ പവിത്രമാണ് ഒരു മുസ്ലിമിന്‍റെ ജീവനും സമ്പത്തും അഭിമാനവും. എന്നാല്‍ നമ്മുടെ രാഷ്ട്രീയക്കാരാകട്ടെ, പത്രങ്ങളുടെ താളുകള്‍ മുതല്‍ കോര്‍ണര്‍ മീറ്റിംഗുകള്‍ വരെ അപവാദ പ്രചാരണവും അസഭ്യങ്ങളും കൊണ്ട് മലീമസമാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ ചില സ്ഥാനാര്‍ത്ഥികളുടെ തനിനിറം തുറന്ന് കാട്ടേണ്ടത് നിര്‍ബന്ധമായിത്തീരാറുണ്ട്, അല്ലെങ്കില്‍ സാധാരണക്കാര്‍ വഞ്ചനയില്‍ കുടുങ്ങും, അത് കൊണ്ട് ഉള്ള കാര്യങ്ങള്‍ തന്നെയാണ് ഞങ്ങള്‍ പറയുന്നത്... എന്നിങ്ങനെ ചിലര്‍ തങ്ങളുടെ പ്രവര്‍ത്തനത്തെ ന്യായീകരിക്കാറുണ്ട്. ഇത് ശരി തന്നെ. പക്ഷെ, ചില കാര്യങ്ങള്‍ ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമതായി, ശരിയായ അന്വേഷണം കൂടാതെ ഒന്നും പറയരുത്. സത്യ സന്ധതയും നീതിയും ഏതവസ്ഥയിലും മുറുകെ പിടിക്കണം. രണ്ടാമതായി, ദുഷ്കരമായ ഈ ബാധ്യത ആവശ്യത്തിന് മാത്രമേ നിര്‍വ്വഹിക്കാന്‍ പാടുള്ളൂ. ഒരിക്കലും രസാസ്വാദനത്തിനും യോഗാലങ്കാരത്തിനും വേണ്ടി പറയരുത്. അല്ലാത്ത പക്ഷം അത് വന്‍ പാപമായ ഗീബത്ത് (പരദൂഷണം) ആയിത്തീരും. ഇബ്നു ഉമര്‍ (റ) ന്‍റെ സദസ്സില്‍ ഒരാള്‍ ഹജ്ജാജുബ്നു യൂസുഫിന്‍റെ കുറ്റങ്ങള്‍ വിവരിക്കാന്‍ തുടങ്ങി. ഹജ്ജാജ് വലിയ അക്രമിയായിരുന്നെങ്കിലും അവിടെ അത് പറയേണ്ട യാതൊരാവശ്യവുമില്ലായിരുന്നു. അത് കൊണ്ട് ഇബ്നു ഉമര്‍ (റ) ഉടന്‍ പ്രതികരിച്ചു: ഇത് പരദൂഷണമാണ്. ഹജ്ജാജ് ധാരാളം അക്രമങ്ങള്‍ കാട്ടിയിട്ടുണ്ടെങ്കിലും എല്ലാവര്‍ക്കും അദ്ദേഹത്തെ കുറ്റം പറയാം എന്ന് അതിന് അര്‍ത്ഥമില്ല. ഓര്‍ക്കുക. നിരപരാധികളെ അക്രമിച്ചതിന് നാളെ ഹജ്ജാജിനെ അല്ലാഹു ചോദ്യം ചെയ്യുമ്പോള്‍ അനാവശ്യമായി അദ്ദേഹത്തെ കുറ്റം പറഞ്ഞവരെയും അല്ലാഹു വിചാരണ ചെയ്യുന്നതാണ്.!  

എതിരാളികളെ തരം താഴ്ത്തുന്നതിനോട് കൂടി തന്നെ സ്വന്തം പാര്‍ട്ടിക്കാരനെ പരിധി വിട്ട് പ്രശംസിക്കലും അയാളുടെ സേവനങ്ങളെ പര്‍വ്വതീകരിച്ച് പാടിപ്പുകഴ്ത്തലും ഇന്നത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്. എന്നാല്‍ ആത്മ പ്രശംസയും ലോകമാന്യതയും ഇസ്ലാമിക വീക്ഷണത്തില്‍ തെറ്റും പാപവുമാണ്. യാതൊരു ചിന്തയും ആലോചനയും കൂടാതെ സുന്ദര-സുമോഹനങ്ങളായ വാഗ്ദാനങ്ങളുടെ പ്രളയം സൃഷ്ടിക്കലും മറ്റൊരു തെറ്റാണ്. വാഗ്ദാനങ്ങള്‍ നടത്തുമ്പോള്‍ ഇതെങ്ങിനെ പാലിക്കാനാകും എന്നതിനെ കുറിച്ച് ആരും ചിന്തിക്കാറില്ല. വാഗ്ദാനങ്ങളുടെ ലേലം വിളികളില്‍ മറ്റുള്ളവരെ മറികടക്കേണ്ടത് എങ്ങനെയെന്നാണ് ഓരോരുത്തരുടെയും ചിന്ത. സാധുക്കളുടെ ഭാഗ്യനക്ഷത്രം ഞങ്ങള്‍ തെളിക്കും. പിന്നോക്ക പ്രദേശങ്ങളെ പാരീസു പോലെ പട്ടണമാക്കും. ഓരോ ജില്ലയിലും ഓരോ ഹൈക്കോടതി സ്ഥാപിക്കും. ദാരിദ്രവും അജ്ഞതയും തൂത്തെറിയും.... തുടങ്ങി എന്തെല്ലാം വീരവാദങ്ങളാണ് പത്രങ്ങളിലും പ്രസംഗങ്ങളിലും മുഴങ്ങുന്നത്. സാധുക്കളായ പൊതു ജനങ്ങളെ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ കടത്തല്‍ മാത്രമാണ് ഇത്തരം വാഗ്ദാന പരമ്പരകളുടെ പ്രധാന ലക്ഷ്യം. സമ്മേളന-പ്രകടനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ മുഖ്യ ഘടകമാണ്. ഇവ രണ്ടും മാന്യതയുടെ മതില്‍ക്കെട്ടിനുള്ളില്‍ നിന്നുകൊണ്ടാണെങ്കില്‍ നിഷിദ്ധവുമല്ല. എന്നാല്‍ സമ്മേളന-പ്രകടനങ്ങളില്‍ ഇന്ന് ഗുണ്ടായിസം പതിവായിരിക്കുന്നു. പ്രതിയോഗികളുടെ ജീവനും സ്വത്തിനും അന്തസ്സിനും ഗുണ്ടകള്‍ യാതൊരു വിലയും കല്‍പ്പിക്കാറില്ല. തിരക്ക് പിടിച്ച പൊതുവഴികളിലാണ് പലപ്പോഴും പ്രകടന-സമ്മേളനങ്ങള്‍ നടത്തപ്പെടാറുള്ളത്. ഇത് മൂലം പട്ടണവാസികള്‍ക്ക് അനങ്ങാന്‍ സാധിക്കുകയില്ല. ഇടയ്ക്ക് ട്രാഫിക് ആകെ താറുമാറാകും. അങ്ങിനെ രാഷ്ട്രീയക്കാര്‍ ജനങ്ങള്‍ക്ക് ഒരു ശിക്ഷയായി മാറും. അതു കാരണമായി എത്രയോ രോഗികള്‍ക്ക് ചികിത്സ ലഭിക്കാതെ പോയിട്ടുണ്ട്. എത്രയോ സാധുക്കള്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. 

ചുമരുകളിലെല്ലാം തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങള്‍ കൊണ്ട് കറുപ്പിക്കലും വ്യക്തിയുടെയും സര്‍ക്കാരിന്‍റെയും കെട്ടിടങ്ങളില്‍ പരസ്യം പതിക്കുന്നതും മറ്റൊരു നാശമാണ്. ഇതിലൂടെ പ്രദേശമാകെ പരസ്പര വിരുദ്ധമായ മുദ്രാവാക്യങ്ങള്‍ കൊണ്ട് നിറയും. അനുവാദമില്ലാതെ മറ്റുള്ളവരുടെ കെട്ടിടത്തില്‍ കൈ കടത്തുന്നത് മോഷണത്തിനും പിടിച്ചുപറിക്കും തുല്ല്യമാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: മറ്റൊരാളുടെ വസ്തുവിനെ സന്തോഷത്തോടെയുള്ള അനുവാദമില്ലാതെ ഉപയോഗിക്കാന്‍ പാടില്ല. അനുവാദമില്ലാതെ ഉപയോഗിക്കല്‍ ഹറാമാണെങ്കില്‍ നാശകരവും വികൃതവുമാക്കല്‍ എത്ര വലിയ ഹറാമായിരിക്കും.? 

വോട്ടുകള്‍ വിലയ്ക്ക് വാങ്ങലും അതിനായി കൈക്കൂലി കൊടുക്കലുമാണ് മറ്റൊരു പാപം. ഇതിലൂടെ സമൂഹമാകെ അരാജകത്വത്തിന്‍റെയും ദുര്‍മാര്‍ഗ്ഗത്തിന്‍റെയും പടുകുഴിയിലേയ്ക്ക് മറിഞ്ഞ് വീഴാനടുത്തിരിക്കുന്നു. ഓരോ തെരഞ്ഞെടുപ്പ് യുദ്ധം നടത്താനും എല്ലാ പാര്‍ട്ടികള്‍ക്കും കോടിക്കണക്കിന് രൂപാ ചിലവാകാറുണ്ട്. ഈ രൂപ മുഴുവന്‍ സമാഹരിക്കുന്ന തെറ്റായ രീതികളാണ് മറ്റൊരു മഹാപാപം. അധാര്‍മ്മിക ശക്തികളുമായി കൂട്ടുകൂടാന്‍ ഇതിന് ആര്‍ക്കും മടിയില്ല. ചിലര്‍ രാജ്യത്തെ പ്രമുഖ പണച്ചാക്കുകളില്‍ നിന്ന് വന്‍ തുക കൈപ്പറ്റും. ഇത് സംഭാവനയല്ല. അധികാരത്തില്‍ വന്നതിന് ശേഷം പ്രത്യേക പരിഗണന ലഭിക്കാനുള്ള കൈക്കൂലിയാണ്. സംഭാവന നല്‍കാന്‍ വിസമ്മതിക്കുന്നവരെ പലതരത്തില്‍ ഉപദ്രവിക്കാന്‍ പാര്‍ട്ടികള്‍ ധൈര്യം കാണിക്കുന്നതും വലിയ നാശമാണ്. 

വളരെ വ്യക്തമായ ഏതാനും പാപങ്ങളാണ് മാതൃകയ്ക്കായി ഇവിടെ ഉദ്ധരിച്ചത്. അല്പം ആഴത്തില്‍ ചിന്തിച്ചാല്‍ ഇവ ഓരോന്നും അനേകം പാപങ്ങളുടെ സമാഹാരമാണെന്ന് വ്യക്തമാകുന്നതാണ്. ഇനി നാം ചിന്തിക്കുക: കളവ്, ആരോപണം, അപവാദം, പരദൂഷണം, ആത്മ പ്രശംസ, കള്ള വാഗ്ദാനങ്ങള്‍, ഗുണ്ടായിസം, ഉപദ്രവം മുതലായ വന്‍പാപങ്ങള്‍ പ്രവര്‍ത്തിച്ച് അധികാരത്തില്‍ കയറി കൂടുന്നവരെ കൊണ്ട് നാടിനും നാട്ടുകാര്‍ക്കും വല്ല ഗുണവും ലഭിക്കുമോ.? ഈ പാപങ്ങളുടെ ഇരുള്‍ പരന്ന പ്രദേശത്തു നിന്നും നന്മയുടെ പ്രഭാകിരണങ്ങള്‍ പ്രകടമാകുമെന്ന് പ്രതീക്ഷിക്കാമോ..? 

വെറുതെ കുറെ കാര്യങ്ങള്‍ വിമര്‍ശിക്കാനോ ജനങ്ങള്‍ക്കിടയില്‍ നിരാശ പടര്‍ത്താനോ വേണ്ടിയല്ല ഇത്രയും കുറിച്ചത്. കുറഞ്ഞപക്ഷം പാപങ്ങളെ കുറിച്ച് നാം ബോധവാന്മാരാകുക. ഇതില്‍ വല്ല പാപത്തിന്‍റെയും വാതിലടക്കാന്‍ കഴിവുണ്ടെങ്കില്‍ നാം വീഴ്ച വരുത്തരുത്. ഇത്തരം തെറ്റുകളില്‍ അറിവില്ലാതെ കുടുങ്ങിക്കിടക്കുന്ന പൊതു മുസ്ലിംകളെയെങ്കിലും രക്ഷിക്കാന്‍ നാം മുന്നിട്ടിറങ്ങണം. ഈ മഹാ പ്രളയത്തിനിടയില്‍ ഞാനൊരുത്തനെക്കൊണ്ട് എന്ത് ചെയ്യാന്‍, ഞാനൊരു വന്‍പാപത്തില്‍ മാറി നിന്നത് കൊണ്ട് എന്ത് ഫലം എന്ന് ആരും ചിന്തിക്കരുത്. കാരണം സമൂഹമാകെ പടര്‍ന്ന പാപം വളരെ കുറച്ച് മാത്രം കുറഞ്ഞാലും മഹാഭാഗ്യമാണ്. വ്യക്തികളുടെ കൂട്ടായ്മയാണ് സമൂഹം. വിളക്കിലൂടെയാണ് വിളക്ക് കത്തുന്നത്. ചിലവേള ഒരൊറ്റ വ്യക്തിയുടെ മനഃക്കരുത്തും ദൃഢനിശ്ചയവും സമൂഹത്തിന്‍റെ മുഴുവന്‍ ഗതി മാറ്റി മറിക്കാറുണ്ട്. സമൂഹത്തിന്‍റെ ഭാഗ്യ നക്ഷത്രം ഉത്തമ വ്യക്തികളാണ്. 











തഫ്സീറുല്‍ ഹസനി 

https://swahabainfo.blogspot.com/2020/11/blog-post_21.html

കാരുണ്യത്തിന്‍റെ തിരുദൂതര്‍

https://swahabainfo.blogspot.com/2020/11/blog-post.html

 പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ 

(ഫളാഇലെ ദറൂദ് ശരീഫ്) 

https://swahabainfo.blogspot.com/2020/11/blog-post_23.html

മുനാജാത്തെ മഖ്ബൂല്‍ 

(സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) 

https://swahabainfo.blogspot.com/2020/11/blog-post_24.html 

ഇസ് ലാം എന്നാല്‍ എന്ത്.? 


സ്ത്രീകളും 
ഇസ് ലാമിക ശരീഅത്തും. 

സ്വഹാബാ ഇസ് ലാമിക് ഫൗണ്ടഷന്‍ വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ആവശ്യമുള്ളവരും ബന്ധപ്പെടുക: 


http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

Google Pay : 
+91 9037905428 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...