Sunday, September 8, 2019

മൗലാനാ സയ്യിദ് അര്‍ഷദ് മദനി (പ്രസിഡന്‍റ്, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്)


മൗലാനാ സയ്യിദ് അര്‍ഷദ് മദനി 
(അഖിലേന്ത്യാ പ്രസിഡന്‍റ്, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്) 
https://swahabainfo.blogspot.com/2019/09/blog-post_8.html?spref=tw
ഹിജ്രി 1360 (ക്രിസ്താബ്ദം 1941) ല്‍ ജനിച്ചു. 1946-ല്‍ പഠനം ആരംഭിച്ചു. ഹാഫിസായ വര്‍ഷം മുതല്‍ തറാവീഹ് നമസ്കാരത്തില്‍ ഖുര്‍ആന്‍ ശരീഫ് ഖതം തീര്‍ത്തുകൊണ്ടിരിക്കുന്നു. 1963-ല്‍ ദാറുല്‍ ഉലൂം ദേവ്ബന്ദില്‍ പഠനം പൂര്‍ത്തീകരിച്ചു. അല്ലാമാ ഫഖ്റുദ്ദീന്‍, അല്ലാമാ മുഹമ്മദ് ഇബ്റാഹീം ബല്‍യാവി, മൗലാനാ ഇഅ്സാസ് അലി എന്നിവര്‍ പ്രധാന ഗുരുവര്യന്മാര്‍. ചെറുപ്പം മുതലേ ആദരണീയ പിതാവ് ശൈഖുല്‍ ഇസ്ലാം മൗലാനാ ഹുസൈന്‍ അഹ് മദ് മദനിയില്‍ നിന്നും സംസ്കരണം കരസ്ഥമാക്കി. വിശിഷ്യാ പതിനാല് മാസം മദീന മുനവ്വറയില്‍ പിതാവിനോടൊപ്പം കഴിഞ്ഞുകൂടുകയും പിതാവ് ഖിലാഫത്ത് കനിഞ്ഞരുളുകയും ചെയ്തു. 1965-ല്‍ ബീഹാറിലെ ജാമിഅ ഖാസിമിയയ്യില്‍ അദ്ധ്യാപനം ആരംഭിച്ചു. 1969-ല്‍ മുറാദാബാദിലെ ജാമിഅ ഖാസിമിയയുടെ നേതൃത്വം ഏറ്റെടുത്തു. 1982-ല്‍ ദാറുല്‍ ഉലൂം ദേവ്ബന്ദിലെ ഹദീസിന്‍റെ ഉസ്താദായി നിയമിക്കപ്പെട്ടു. ഇടക്കാലത്ത് ദാറുല്‍ ഉലൂമിന്‍റെ വിദ്യാഭ്യാസ മേധാവിയായി ദാറുല്‍ ഉലൂമിനെ ഉന്നതങ്ങളിലേക്ക് ഉയര്‍ത്തി. 1984-ല്‍ ജംഇയ്യത്ത് ഉലമാ എ ഹിന്ദിന്‍റെ വര്‍ക്കിംഗ് കമ്മിറ്റി മെമ്പറായി. അദ്ധ്യാപന-സാമൂഹ്യ പ്രവര്‍ത്തനങ്ങളോടൊപ്പം രചനാ ജോലികളിലും വ്യാപൃതനായി. പരിശുദ്ധ ഖുര്‍ആന്‍ ഹിന്ദിയിലുള്ള ആശയവും വിവരണവും തയ്യാറാക്കി. ധാരാളം രചനകളും പ്രസിദ്ധീകരിച്ചു. 1997-ല്‍ മദനി ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപിച്ചു. ഇതിന്‍റെ കീഴില്‍ ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ പിന്നാക്ക പ്രദേശങ്ങളില്‍ മസ്ജിദുകളും മക്തബകളും മദ്റസകളും സ്കൂളുകളും സ്ഥാപിച്ചു. നിരന്തരം യാത്രികനായ മൗലാനാ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. റാബിത്വത്തുല്‍ ആലമില്‍ ഇസ്ലാമി പോലുള്ള അന്താരാഷ്ട്ര കൂട്ടായ്മകളിലെ പ്രധാന അംഗമാണ്. 2006-ല്‍ സംവത്സരങ്ങള്‍ നീണ്ടുനിന്ന ത്യാഗ പരിശ്രമങ്ങള്‍ നിറഞ്ഞ നേതൃത്വത്തിന് ശേഷം ഫിദായെ മില്ലത്ത് മൗലാനാ സയ്യിദ് അസ്അദ് മദനി റഹ്മാന്‍റെ റഹ് മത്തിലേക്ക് യാത്രയായി. തുടര്‍ന്ന് മഹാന്മാരായ വ്യക്തിത്വങ്ങളുടെ നിര്‍ദ്ദേശ പ്രകാരം ജംഇയ്യത്തിന്‍റെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തു. സ്നേഹത്തിന്‍റെ ഭാഷയില്‍ കര്‍ത്തവ്യബോധം മാടിവിളിച്ചു.! മുജാഹിദ് കഫന്‍ പുടവ ധരിച്ച് രംഗത്തിറങ്ങി!! ഇന്ത്യന്‍ ജനതയെ സംബന്ധിച്ചിടത്തോളം പ്രയാസ-പരീക്ഷണങ്ങള്‍ നിറഞ്ഞ ഒരു ഘട്ടമായിരുന്നു ഇത്. എങ്കിലും പടച്ചവന്‍റെ അപാരമായ അനുഗ്രഹ-സഹായങ്ങള്‍ കാരണം, ധാരാളം സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ സാധിച്ചു. അതില്‍ ചില കാര്യങ്ങള്‍ മാത്രം ചുവടെ കൊടുക്കുന്നു: 
2008 ല്‍ മദ്റസാ ബോര്‍ഡ് എന്ന മരീചികയുമായി കേന്ദ്ര ഗവണ്‍മെന്‍റ ് മുന്നിട്ടിറങ്ങി. ഗവണ്‍മെന്‍റിന്‍റെ സഹായങ്ങള്‍ ഒന്നും സ്വീകരിക്കാതെ പൊതുജനങ്ങളുടെ സാമ്പത്തിക സഹായങ്ങളിലൂടെ നടക്കുകയും, ന്യൂനാല്‍ ന്യൂനപക്ഷം വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും ചെയ്യുന്ന മദ്റസകളെ വിഴുങ്ങാനുള്ള ഗൂഢനീ ക്കത്തെ തിരിച്ചറിഞ്ഞ്, സമുദായത്തിലെ മുഴുവന്‍ വിഭാഗങ്ങളെയും കൂട്ടത്തില്‍ നിര്‍ത്തി മൗലാനാ മദനി പരിശ്രമിച്ചു. ഞങ്ങളെപ്പറ്റി താങ്കള്‍ക്ക് വല്ല സംശയവും ഉണ്ടോ എന്ന് ചോദിച്ച പ്രിയപ്പെട്ട കൂട്ടുകാരന്‍ കൂടിയായ മുന്‍ കേന്ദ്രമന്ത്രി അര്‍ജ്ജുന്‍ സിങിനോട് മൗലാനാ മദനി ചോദിച്ചു: താങ്കളെയും താങ്കളെപ്പോലുള്ളവരെയും ഞങ്ങള്‍ ആദരിക്കുന്നു. പക്ഷേ, താങ്കളെപ്പോലുള്ളവര്‍ ഈ കസേരയില്‍ കാലാകാലമുണ്ടാകുമെന്ന് ഉറപ്പ് വല്ലതുമുണ്ടോ.? നീണ്ട പരിശ്രമങ്ങള്‍ക്ക് ശേഷം -നിര്‍ബന്ധിച്ചുകൊണ്ടുള്ള മദ്റസാ ബോര്‍ഡിന്‍റെ പ്രവര്‍ത്തനം- ഗവണ്‍മെന്‍റ ് നിറുത്തിവെച്ചു. 
2009-ല്‍ ജംഇയ്യത്ത് സുപ്രധാനമായ ചില ആവശ്യങ്ങള്‍ ഭരണകൂടത്തിന് മുന്നില്‍ ശക്തിയുക്തം ഉന്നയിച്ചു. 1. വ്യത്യസ്ഥ മതവിഭാഗങ്ങള്‍ ആണെങ്കിലും ഇന്ത്യക്കാര്‍ എല്ലാവരും ഒരു നാട്ടുകാരും പരസ്പരം ബന്ധവും ഉള്ളവരാണ് എന്ന് 1936-ല്‍ ജംഇയ്യത്ത് ഉലമാ എ ഹിന്ദ് നടത്തിയ ആഹ്വാനം കൂടുതല്‍ ശക്തമായ നിലയില്‍ പ്രചരിപ്പിക്കുകയും മതേതരത്വത്തെ സംരക്ഷിക്കുകയും ചെയ്യുക. 
2. ഹേമന്ത് കര്‍ക്കരയെ പോലുള്ള രാജ്യസ്നേഹികളായ എ. റ്റി. എസ് ഉദ്യോഗസ്ഥര്‍ യഥാര്‍ത്ഥ തീവ്രവാദികളുടെ മുഖം മൂടി അഴിച്ചുകാണിച്ചുകൊണ്ട് വലിയ രാജ്യ സേവനമാണ് ചെയ്തിരിക്കുന്നത്. അഭിനവ ഭാരത്, രാം സേന മുതലായ സംഘടനകള്‍ ഭീകര പ്രസ്ഥാനങ്ങള്‍ ആണെന്ന് ഇതിലൂടെ സ്ഥിരപ്പെട്ടു. കൂടാതെ, 2006-ലും മറ്റുമുണ്ടായ വിവിധ സ്ഫോടനങ്ങളില്‍ ഇവരുടെ പങ്ക് പുറത്തായിരിക്കുന്നു. എന്നാല്‍ ഈ നഗ്ന യാഥാര്‍ത്ഥ്യങ്ങളെ വിസ്മരിച്ചുകൊണ്ട് നിരപരാധികളായ മുസ്ലിംകളെ കേസുകളില്‍ കുടുക്കാനുള്ള ശ്രമം അത്യന്തം അപലനീയമാണ്. ആകയാല്‍ തീവ്രവാദ സ്വഭാവമുള്ള മുഴുവന്‍ പ്രസ്ഥാനങ്ങളെയും നിരോധിക്കുകയും അതുമായി ബന്ധപ്പെടുന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്യേണ്ടതാണ്. 
3. ലോക്കല്‍ ബോഡികളിലും അസംബ്ലികളിലും പാര്‍ലമെന്‍റുകളിലും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മുസ്ലിംകള്‍ക്ക് ജനസംഖ്യാ അനുപാതത്തില്‍ സംവരണം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതാണ്. 
4. ഇസ്റാഈല്‍ ഒരു ഭീകര രാഷ്ട്രമാണെന്നത് സ്ഥിരപ്പെട്ട കാര്യമാണ്. അമേരിക്കയും ബ്രിട്ടനു മാണ് അതിനെ വളര്‍ത്തിക്കൊണ്ടിരിക്കുന്നത്. ചരിത്രത്തില്‍ തുല്യതയില്ലാത്ത പീഢനങ്ങള്‍ അതിന്‍റെ പേരില്‍ സ്വദേശികളായ ഫലസ്തീനികള്‍ സഹിച്ചുകൊണ്ടിരിക്കുകയാണ്. ആകയാല്‍ ഇന്ത്യയുടെ പാരമ്പര്യം കൂടിയായ ഫലസ്തീനികളുമായിട്ടുള്ള ബന്ധം കൂടുതല്‍ നന്നാക്കുകയും ഇസ്റാഈലിനെ
നിലയ്ക്ക് നിര്‍ത്താന്‍ പരിശ്രമിക്കുകയും ചെയ്യേണ്ടതാണ്. 
5. മുസ്ലിംകള്‍ക്ക് യാതൊരു ആവശ്യവും ഇല്ലാത്ത മദ്റസാ ബോര്‍ഡിനുവേണ്ടി പരിശ്രമിക്കുന്ന ഗവണ്‍മെന്‍റ ്, ന്യൂനപക്ഷത്തിന്‍റെ സ്ഥാപനങ്ങളായ അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയുടെയും ജാമിഅ മില്ലിയ്യ ഇസ്ലാമിയയുടെയും ന്യൂനപക്ഷ പദവികള്‍ എടുത്തുമാറ്റാന്‍ പരിശ്രമിക്കുന്നത് ആശ്ചര്യകരമാണ്. ആകയാല്‍ മദ്റസകളെ, മദ്റസാ ബോര്‍ഡിലേക്ക് നിര്‍ബന്ധിക്കുന്ന സ്വഭാവം നിറുത്തുകയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ന്യൂനപക്ഷ സ്വഭാവം നിലനിര്‍ത്താനും പരിശ്രമിക്കുക. 
6. ഈ രാജ്യത്തിന്‍റെ വലിയ കളങ്കമാണ് ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ഗ്ഗീയ കലാപങ്ങള്‍. ഇത് ഇല്ലാതാക്കാന്‍ ജംഇയ്യത്ത് സമര്‍പ്പിച്ചിട്ടുള്ള -വര്‍ഗ്ഗീയ കലാപം ഇല്ലാതാക്കാനുള്ള- ബില്ല് പാര്‍ലമെന്‍റില്‍ പാസാക്കേണ്ടതാണ്. 
ഇതിനിടയില്‍ പട്ടാളത്തിലെ മുസ്ലിംകള്‍ താടി വെക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ താടി വെക്കല്‍ മുസ്ലിംകളുടെ മതപരമായ ബാധ്യത അല്ലെന്ന് കേന്ദ്രഗവണ്‍മെന്‍റ് പ്രസ്താവിച്ചു. ഇതിന്‍റെ പേരില്‍ ജംഇയ്യത്ത് അദ്ധ്യക്ഷന്‍ ഡല്‍ഹിയില്‍ പണ്ഡിതന്മാരുടെ സമ്മേളനം വിളിച്ചുചേര്‍ക്കുകയും പ്രതിരോധ മന്ത്രി എ. കെ ആന്‍റണിക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിക്കൊണ്ട് കത്ത് അയക്കുകയും സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. കൂടാതെ, പാര്‍ലമെന്‍റ് മെമ്പര്‍മാര്‍ക്ക് അയച്ച ഒരു കത്തില്‍ അനാവശ്യ ചര്‍ച്ചകള്‍ മാറ്റിവെച്ച് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പോലുള്ള അടിസ്ഥാന വിഷയങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാന്‍ ആവശ്യപ്പെട്ടു. 
ഗുജറാത്ത് കലാപം ഇന്ത്യയുടെ വലിയൊരു കളങ്കമായിരുന്നു. എങ്കിലും ജംഇയ്യത്തിന്‍റെ പ്രവര്‍ത്ത നങ്ങള്‍ കാരണമായി ഒരുഭാഗത്ത്, കലാപത്തിന്‍റെ മുറിവുകള്‍ അല്‍പ്പം ഉണങ്ങുകയുണ്ടായി. മറുഭാഗത്ത് സജീവമായ മാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ വര്‍ഗ്ഗീയവാദികള്‍ നാണം കെടുകയും ചെയ്തു. എന്നാല്‍ ഇതിന് പകരം അവര്‍ പുതിയ ഒരു പദ്ധതിയുമായി രംഗത്തിറങ്ങി. ഡാഡാ, പോട്ട മുതലായ കരിനിയമ ങ്ങള്‍ ഉപയോഗിച്ച് ധാരാളം നിരപരാധികളെ അറസ്റ്റ് ചെയ്തു. കൂടാതെ മാലേഗാവിലും മറ്റും ബോംബ് സ്ഫോടനങ്ങളും മറ്റും നടത്തി നിരപരാധികളെ കേസുകളില്‍ കുടുക്കി. ഈ രണ്ട് വഴികളിലൂടെ രാജ്യ ത്തിന് മുഴുവന്‍ ഗുണപ്പെടേണ്ട വിദ്യാസമ്പന്നരായ ധാരാളം യുവാക്കളും നിരവധി പണ്ഡിതരും ജയിലുകളില്‍ അടയ്ക്കപ്പെട്ടു. അതിഭീകരവും നീഗൂഢവുമായ ഈ അക്രമത്തിനെതിരില്‍ ജംഇയ്യത്ത് കോടതി വഴി പ്രതികരിച്ചു. 
പടച്ചവന്‍റെ അനുഗ്രഹത്താല്‍ ധാരാളം നിരപരാധികള്‍ വിട്ടയക്കപ്പെട്ടു. ഇക്കൂട്ടത്തില്‍ നിരവധി അമുസ്ലിം സഹോദരങ്ങള്‍ ഉണ്ട് എന്ന കാര്യം പ്രത്യേകം സ്മരണീയമാണ്. ഇപ്പോഴും ധാരാളം കേസുകളുമായി ജംഇയ്യത്ത് മുന്നോട്ട് നീങ്ങുകയാണ്. ഭീമമായ കോടതിയുടെ ചിലവ് കൂടാതെ ജംഇയ്യത്ത് അവരുടെ കുടുംബാംഗങ്ങളുടെ ബാധ്യതകളും ഏറ്റെടുത്തുകൊണ്ടാണ് ഈ പോരാട്ടം നടത്തുന്നത്. ഇതുകൂടാതെ നീതിക്കുവേണ്ടിയുള്ള വേറെയും ധാരാളം പരിശ്രമങ്ങള്‍ ജംഇയ്യത്തിന്‍റെ നായകന്‍ നടത്തിക്കൊണ്ടിരിക്കുന്നു. 
അടുത്ത നാളുകളില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച നാല് വിധികള്‍ ജംഇയ്യത്തിന്‍റെ അഭിമാന നേട്ടങ്ങളാണ്. ഒക്ടോബര്‍ 30-ന് ബാബരി മസ്ജിദ് തര്‍ക്കത്തില്‍ ഇടപെട്ടു കൊണ്ട് സുപ്രീം കോടതി പ്രസ്താവിച്ചു: ഈ കേസിന്‍റെ മതപരവും രാഷ്ട്രീയവുമായ കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് ചര്‍ച്ചയില്ല. ഭൂമിയുടെ ഉടമാവകാശം ആരുടേതാണ് എന്ന് മാത്രമാണ് ഞങ്ങള്‍ക്ക് നോക്കാനുള്ളത്! ഈ പ്രസ്താവന വര്‍ഗ്ഗീയവാദികളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. അടുത്ത ദിവസം, വര്‍ഷങ്ങള്‍ക്ക് മുമ്പ് വര്‍ഗ്ഗീയ കലാപ സമയത്ത് ധാരാളം മുസ്ലിംകളെ കൊന്ന് കുഴിച്ചുമൂടിയ ഹാഷിംപുര സംഭവത്തിലെ പ്രതികളായ പോലീസുകാര്‍ അടക്കമുള്ളവരെ കുറ്റവാളികളായി പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസം ആസാമിലെ നാല്‍പ്പത്തിഎട്ട് ലക്ഷം സഹോദരങ്ങള്‍ക്ക്, അഞ്ച് ഐഡിന്‍റികളില്‍ ഒന്ന് അവര്‍ക്ക് ഉണ്ടെങ്കില്‍ അവര്‍ ഭാരതീയരാണെന്ന വിധിവന്നു. 
വര്‍ഗ്ഗീയവാദികളുടെ പങ്ക് വ്യക്തമായി സ്ഥിരപ്പെട്ടിട്ടും അവരെ ഒഴിവാക്കിക്കൊണ്ട് അനീതി കാണിച്ച മാലേഗാവ് സ്ഫോടനക്കേസില്‍ ,വര്‍ഗ്ഗീയവാദികളെയും കുറ്റവാളികളായി പ്രഖ്യാപിച്ചുകൊണ്ടുള്ള വിധിയും ഉടനെ വരുകയുണ്ടായി. 
ഇതെല്ലാം ജംഇയ്യത്തിന്‍റെ പ്രവര്‍ത്തകരെ കൂടുതല്‍ വിനയാന്വിതരാക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകരുകയും ചെയ്യുന്ന വിജയങ്ങളാണ്. അക്രമങ്ങള്‍ക്കെതിരില്‍ നിയമത്തിന്‍റെ വഴിയിലൂടെ ശക്തമായി പോരാടുന്ന ജംഇയ്യത്തിന്‍റെ മറ്റൊരു കര്‍മ്മ മണ്ഡലമാണ് വര്‍ഗ്ഗീയതക്കെതിരില്‍ മാനവികതയുടെ പ്രചാരണം. വര്‍ഗ്ഗീയതക്കെതിരില്‍ വര്‍ഗ്ഗീയതയും, അക്രമത്തിനെതിരില്‍ അക്രമവും കാട്ടിയാല്‍ നാശ-നഷ്ടങ്ങള്‍ കൂടുന്നതാണെന്ന് ജംഇയ്യത്ത് നിരീക്ഷിക്കുന്നു. വ്യത്യസ്ഥ മതവിഭാഗങ്ങള്‍ ആണെങ്കിലും, ഒരൊറ്റ നാട്ടുകാര്‍ എന്ന നിലയില്‍ നാമെല്ലാവരും ഒരു സമൂഹമാണ് എന്ന ജംഇയ്യത്തിന്‍റെ സന്ദേശം ആദരണീയ നായകന്‍ ശക്തിയുക്തം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. കേരളത്തില്‍ അടക്കം ഇന്ത്യയുടെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും മൗലാനാ അര്‍ഷദ് മദനിയുടെ നേതൃത്വത്തില്‍ ഖൗമി ഏക് ജിഹത്തി (സാമൂഹിക ഏകീകരണ) സമ്മേളനം നടന്നുകഴിഞ്ഞു. മറ്റുള്ളവരുടെ സുഖ-ദു:ഖങ്ങളില്‍ ആര് വിളിച്ചാലും ഇല്ലെങ്കിലും പോയി പങ്കെടുക്കണമെന്നാണ് നായകന്‍റെ ഗൗരവപൂര്‍ണ്ണമായ നിര്‍ദ്ദേശം. കൊല്ലം പരവൂരില്‍ അമ്പലത്തില്‍ ദുരന്തം സംഭവിച്ചപ്പോള്‍ മൗലാനാ മദനി ആസ്ട്രേലിയയില്‍ ആയിരുന്നു. അവിടെവെച്ച് വിവരമറിഞ്ഞ ഉടനെ കേരളത്തിലെ ജംഇയ്യത്ത് സേവകരോട് ഉടനടി സംഭവ സ്ഥലത്ത് എത്താനും തന്‍റെ അനുശോചനം അറിയിക്കാനും കല്‍പ്പിച്ചു. കേരളത്തില്‍ സംഭവിച്ച മഹാപ്രളയത്തെ തുടര്‍ന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ജംഇയ്യത്ത് പ്രവര്‍ത്തകര്‍ നടത്തിയ സേവനങ്ങള്‍ സമുന്നതവും ആവേശം പകരുന്നതുമാണ്. (വിവരണത്തിന് പ്രളയം: ജംഇയ്യത്ത് സേവനങ്ങളും പ്രധാന പാഠങ്ങളും എന്ന കുറിപ്പ് നോക്കുക). 
ജംഇയ്യത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ രണ്ട് ഭാഗമാണ്. 
ഒന്ന്, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍. അതിന്‍റെ ചെറു ചിത്രമാണ് മുകളില്‍ നല്‍കിയത്. 
രണ്ടാമത്തേത്, വ്യക്തികളും കുടുംബവും സമുദായവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. 
ഓരോരുത്തരും ഇസ്ലാമിക വിജ്ഞാനങ്ങള്‍ കരസ്ഥമാക്കുകയും അടിസ്ഥാന വിശ്വാസങ്ങളില്‍ അടിയുറച്ച് നില്‍ക്കുകയും ചെയ്യണമെന്ന് ജംഇയ്യത്ത് ഉപദേശിക്കുന്നു. നമസ്കാരത്തിലും സകാത്തിലും കൃത്യനിഷ്ഠ വേണമെന്നും കുടുംബ ബന്ധങ്ങളും വൈവാഹിക ജീവിതവും നന്നാക്കണമെന്നും അനുവദനീയമായ സമ്പാദ്യത്തില്‍ ശ്രദ്ധിക്കണമെന്നും ആത്മസംസ്കരണത്തിന് പരിശ്രമിക്കണമെന്നും ജംഇയ്യത്ത് ഉണര്‍ത്തുന്നു. ഇതിനുവേണ്ടി ജംഇയ്യത്തിന് പ്രത്യേക കര്‍മ്മ പദ്ധതി തന്നെയുണ്ട്. പ്രാദേശിക തലങ്ങളില്‍ പരിശുദ്ധ ഖുര്‍ആനിന്‍റെയും പുണ്യഹദീസിന്‍റെയും ക്ലാസുകള്‍, സംസ്കരണ പ്രഭാഷണങ്ങള്‍, ഉത്തമ രചനകളുടെ പ്രചാരണം, റമദാന്‍ മുബാറക്കിലെ ഇഅ്തികാഫ്, ദാറുഉല്‍ ഇഫ്താഅ് സജീവമാക്കല്‍, മസ്ലഹത്ത്-മഹ്കമത്ത് കമ്മിറ്റി സ്ഥാപിക്കല്‍, വിദ്യാഭ്യാസ-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തല്‍ മുതലായ കാര്യങ്ങള്‍ അവയില്‍ പ്രധാനപ്പെട്ടതാണ്. മഹത്തായ ഈ പ്രവര്‍ത്തന പരമ്പരയിലേക്ക് എല്ലാ സഹോദരങ്ങളെയും ആത്മാര്‍ത്ഥമായി ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. പ്രാദേശിക തലത്തിലും താലൂക്കിലും ജില്ലകളിലും സംസ്ഥാനത്തും ജംഇയ്യത്തിന്‍റെ കമ്മിറ്റികള്‍ രൂപീകരിക്കാനും ചലനാത്മകമാക്കാനും ഓരോരുത്തരും പരിശ്രമിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.! 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്, 
💊 *സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...