Tuesday, June 5, 2018

10. റമദാനുല്‍ മുബാറക്: അനുഗ്രഹങ്ങളുടെ വസന്തകാലം.! -മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി, വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


10. റമദാനുല്‍ മുബാറക്: 
അനുഗ്രഹങ്ങളുടെ വസന്തകാലം.! 
-മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി  
http://swahabainfo.blogspot.com/2018/06/10.html?spref=tw
1. റമദാന്‍ മാസത്തിലെ 
നമ്മുടെ ചില വീഴ്ചകള്‍.!     
- അല്ലാമാ മുഫ്തി മുഹമ്മദ് തഖിയ്യ് ഉസ്മാനി
http://swahabainfo.blogspot.com/2018/05/blog-post_18.html?spref=tw

2. റമദാനുല്‍ മുബാറക്ക് സമ്പന്നമാക്കാം.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
ഇവിടെ ക്ലിക്ക് ചെയ്യുക: 
http://swahabainfo.blogspot.com/2018/05/blog-post.html?spref=tw

3. ഇന്ത്യന്‍ മുസ് ലിംകളോട് 
റമദാനുല്‍ മുബാറക് സംസാരിക്കുന്നു.! 
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി (റഹ്) 
ഇവിടെ ക്ലിക്ക് ചെയ്യുക: 
http://swahabainfo.blogspot.com/2018/05/blog-post_13.html?spref=tw

4. റമദാനുല്‍ മുബാറക് ആസ്വദിക്കാം.! 
-ഹാഫിസ് മുസ്സമ്മില്‍ കൗസരി ഖാസിമി 
http://swahabainfo.blogspot.com/2018/05/blog-post_96.html?spref=tw

5. ബഹുമാന്യ ഹാഫിസുകളോട്... 
പരിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ മക്കത്തുല്‍ മുകര്‍റമയില്‍ നിന്നും 
ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
ഇവിടെ ക്ലിക്ക് ചെയ്യുക: 
http://swahabainfo.blogspot.com/2018/05/blog-post_16.html?spref=tw

6. റമദാനുല്‍ മുബാറക് സമ്പന്നമാക്കാം.! 
ഇവിടെ ക്ലിക്ക് ചെയ്യുക: 
http://swahabainfo.blogspot.com/2018/05/blog-post_53.html?spref=tw

7. റമദാനുല്‍ മുബാറക് : 
വിശുദ്ധിയുടെ വ്രതമാസം.! 
-ഹാഫിസ് മുസ്സമ്മില്‍ കൗസരി ഖാസിമി 
http://swahabainfo.blogspot.com/2018/05/blog-post_14.html?spref=tw

8. റമദാനുല്‍ മുബാറക്:  
നോമ്പ്-തറാവീഹ്-ഇഅ്തികാഫ് 
- ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അശ്റഫ് അലി ത്ഥാനവി 
http://swahabainfo.blogspot.com/2018/05/blog-post_19.html?spref=tw
9. റമദാനുല്‍ മുബാറക് സംസാരിക്കുന്നു: 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി  

http://swahabainfo.blogspot.com/2018/05/blog-post_24.html?spref=tw
10. റമദാനുല്‍ മുബാറക്: 
അനുഗ്രഹങ്ങളുടെ വസന്തകാലം.! 
-മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
സത്യവിശ്വാസികളെ, നിങ്ങളുടെ മേല്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് മുമ്പുള്ളവരുടെമേല്‍ അത് നിര്‍ബന്ധമാക്കപ്പെട്ടത് പോലെ, നിങ്ങളില്‍ ഭയഭക്തി ഉണ്ടായിത്തീരാന്‍ വേണ്ടി. (സൂറതുല്‍ ബഖറ: 180) 
തൗഹീദ്-രിസാലത്തിന്‍റെ സാക്ഷ്യത്തിന് ശേഷം, ഇസ് ലാമില്‍ പ്രാധാന്യമര്‍ഹിക്കുന്ന നാല് ഘടകങ്ങളാണ് നമസ്കാരവും സകാത്തും നോമ്പും ഹജ്ജും. ഈ അഞ്ചുകാര്യങ്ങളും ഇസ് ലാമിന്‍റെ അടിസ്ഥാന തത്വങ്ങളാണ്. അല്ലാഹുവിന് തൃപ്തികരമായ ജീവിത പദ്ധതിയാണ് ഇസ് ലാം. ഈ ജീവിതത്തിന്‍റെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും ഈ പഞ്ചസ്തംഭങ്ങള്‍ക്ക് പ്രത്യേകമായ പങ്കുണ്ട്. അതുകൊണ്ടാണ് ഇവകളെ ഇസ്ലാം കാര്യങ്ങള്‍ എന്ന പേരില്‍ അനുസ്മരിക്കപ്പെടുന്നത്. ഇവിടെ നമ്മുടെ വിഷയമായ നോമ്പിന് മനുഷ്യ ജീവിതത്തെ ഇസ് ലാമികമാക്കുന്നതിലുള്ള പങ്കിനെ കുറിച്ച് മാത്രം അല്പം വിവരിക്കുകയാണ്. 
ആത്മീയതയും മൃഗീയതയും ഒത്തു ചേര്‍ന്ന ഒരു സൃഷ്ടിയായിട്ടാണ് അല്ലാഹു മനുഷ്യനെ പടച്ചിട്ടുള്ളത്. ഇതര ജന്തുക്കളിലെല്ലാം കാണപ്പെടുന്ന ഭൗതികവും തരംതാഴ്ന്നതുമായ എല്ലാവിധ പ്രേരണകളും മനുഷ്യന്‍റെ പ്രകൃതിയിലുണ്ട്. കൂട്ടത്തില്‍ സമുന്നത സൃഷ്ടികളായ മലക്കുകളുടെ പ്രകാശപൂരിതമായ ആത്മീയതയുടെ മഹല്‍ ഗുണങ്ങളും മനുഷ്യനില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. മൃഗീയ പ്രേരണകളെക്കാള്‍ ആത്മീയഗുണം മികയ്ക്കുകയും മൃഗീയതയെ ഒരു പരിധിക്കുള്ളില്‍ ഒതുക്കി നിര്‍ത്തുകയും ചെയ്യുന്നതിലാണ് മനുഷ്യ വിജയത്തിന്‍റെ അടിസ്ഥാനം. ആത്മീയ ഗുണത്തെ മൃഗീയത അനുസരിക്കുകയും അതിനെതിരില്‍ നാശങ്ങള്‍ അഴിച്ച് വിടാതിരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഇക്കാര്യം സാധിക്കുകയുള്ളൂ. നോമ്പിലൂടെ മനുഷ്യന്‍റെ മൃഗീയ സ്വഭാവങ്ങളെ ആത്മീയ പ്രേരണകളെ അനുസരിക്കുന്നതാക്കിത്തീര്‍ക്കലാണ് നോമ്പിന്‍റെ പ്രധാനപ്പെട്ട ലക്ഷ്യം. ഇതുകൊണ്ട് തന്നെ മുഴുവന്‍ സമുദായങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരുന്നു. നോമ്പിന്‍റെ കാലയളവിലും ശാഖാപരമായ ചില നിയമങ്ങളിലും അതാത് സമുദായങ്ങളുടെ പ്രത്യേകതകളെയും ആവശ്യങ്ങളെയും പരിഗണിച്ച് അല്‍പം മാറ്റങ്ങളുണ്ടായിരുന്നുവെന്ന് മാത്രം.! എന്നാല്‍ ലോകാവസാനം വരെ നിലനില്‍ക്കേണ്ടതായ, തിരുനബി മുഹമ്മദുര്‍ റസൂലുല്ലാഹ്  യുടെ സമുദായത്തിന് ലോകത്തിന്‍റെ മൊത്തം അവസ്ഥ പരിഗണിച്ചുകൊണ്ട് വര്‍ഷത്തില്‍ ഒരു മാസം നോമ്പ് നിര്‍ബന്ധമാക്കി. നോമ്പിന്‍റെ സമയം പുലര്‍ക്കാലം മുതല്‍ സൂര്യോദയം വരെയാണെന്ന് നിശ്ചയിക്കപ്പെട്ടു. തീര്‍ച്ചയായും ഉപരിസൂചിത ലക്ഷ്യം നേടിയെടുക്കുന്നതിന് അത്യന്തം യോജിച്ചതും മധ്യമവുമായ കാലയളവും സമയവുമാണത്. അല്ലാഹുവിന്‍റെ വിധി-വിലക്കുകള്‍ക്കെതിരില്‍ പ്രേരിപ്പിക്കുന്ന മനസ്സിന്‍റെയും വയറിന്‍റെയും പ്രേരണകളെ ഒതുക്കി മൃഗീയതയെ ആത്മീയതയ്ക്ക് അടിമപ്പെടുത്താനുള്ള പരിശീലനത്തിന് ഇതിനെക്കാള്‍ കുറഞ്ഞ കാലയളവ് മതിയാവുന്നതല്ല. ഇനി രാത്രിയെക്കൂടി നോമ്പില്‍ ഉള്‍പ്പെടുത്തി, അത്താഴം മാത്രം ഭക്ഷിക്കാന്‍ അനുവദിക്കുകയോ, വര്‍ഷത്തില്‍ മൂന്ന്-നാല് മാസം തുടര്‍ച്ചയായി നോമ്പ് പിടിക്കാന്‍ കല്‍പ്പിക്കുകയോ ചെയ്തുകൊണ്ട് ഇതിന്‍റെ അളവും കാലവും കൂട്ടിയിരുന്നെങ്കില്‍, ബഹുഭൂരിഭാഗം മനുഷ്യര്‍ക്കും നോമ്പ് താങ്ങാനാവാത്ത ഭാരവും ആരോഗ്യത്തിന് കുഴപ്പവുമാകുമായിരുന്നു. ചുരുക്കത്തില്‍, പകല്‍ സമയവും, ഒരു മാസവും, പൊതുജനങ്ങളുടെ അവസ്ഥ പരിഗണിക്കുമ്പോള്‍ അവരുടെ ശിക്ഷണത്തിന് തീര്‍ത്തും അനുയോജ്യവും മധ്യമവുമാണ്. 
സര്‍വ്വോപരി ഇതിന് വേണ്ടി തെരഞ്ഞെടുത്ത മാസമാകട്ടെ അനുഗ്രഹീത റമദാന്‍ മാസമാണ്. ഈ മാസത്തിലാണ് പരിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായത്. കണക്കറ്റ ഐശ്വര്യങ്ങളുടെ രാവായ ലൈലത്തുല്‍ ഖദ്റും ഈ മാസത്തില്‍ തന്നെ.! ഈ മാസത്തെ പകലുകളിലെ നോമ്പുകളെ കൂടാതെ രാത്രിയിലും സംഘടിതമായ ഒരു ഇബാദത്തിനെ പുണ്യമാക്കപ്പെട്ടു. അതാണ് തറാവീഹ് നമസ്കാരം. പകലിലെ നോമ്പിനോടൊപ്പം ഇരവിലെ തറാവീഹും കൂടിച്ചേര്‍ന്നാല്‍ പിന്നെ, ഈ മാസത്തിന്‍റെ പ്രകാശ-ഐശ്വര്യങ്ങളും പ്രതിഫല-ഗുണങ്ങളും പതിന്മടങ്ങ് വര്‍ദ്ധിക്കുന്നതാണ്. ഈ കാര്യങ്ങളുമായി ബന്ധപ്പെടുന്ന ദാസന്മാരെല്ലാം അവരവരുടെ ഗ്രാഹ്യത്തിനനുസരിച്ച് വളരെ എളുപ്പത്തില്‍ ആ ഗുണങ്ങള്‍ അനുഭവത്തിലൂടെ മനസ്സിലാക്കുന്നതാണ്. ഹൃസ്വമായ ഈ പ്രാരംഭ കുറിപ്പുകള്‍ക്ക് ശേഷം, റമദാനിനെയും നോമ്പിനെയും കുറിച്ചുള്ള ഏതാനും നബവീ തിരുവചനങ്ങള്‍ പാരായണം ചെയ്യുക: 
അബൂ ഹുറയ്റ رضي الله عنه വിവരിക്കുന്നു. റസൂലുല്ലാഹി  അരുളി: റമദാന്‍ മാസം സമാഗതമായാല്‍ സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറക്കപ്പെടും. നരക വാതിലുകള്‍ അടയ്ക്കപ്പെടും. പിശാചുക്കള്‍ ചങ്ങളക്കിടപ്പെടും. ഒരു രിവായത്തില്‍, സ്വര്‍ഗ്ഗ കവാടങ്ങള്‍ എന്നതിന് പകരം അനുഗ്രഹത്തിന്‍റെ കവാടം എന്ന് വന്നിരിക്കുന്നു. (ബുഖാരി, മുസ് ലിം) 
ഉസ്താദുല്‍ അസാതീദ് ശാഹ് വലിയ്യുല്ലാഹ് മുഹദ്ദിസ് ദഹ് ലവി (റഹ്) ഹുജ്ജത്തുല്ലാഹില്‍ ബാലിഗയില്‍ ഈ ഹദീസിനെ വിവരിച്ച് കൊണ്ട് എഴുതുന്നു: അല്ലാഹുവിന്‍റെ സജ്ജനങ്ങളായ ദാസന്മാര്‍, റമദാനില്‍ നന്മകളില്‍ കൂടുതലായി മുഴുകുന്നതാണ്. പകലുകളില്‍ നോമ്പനുഷ്ടിച്ച് ദിക്ര്‍-തിലാവത്തുകളിലായി കഴിഞ്ഞ് കൂടും. രാത്രികളുടെ വലിയൊരു ഭാഗം തറാവീഹ്-തഹജ്ജുദുകളിലും ദുആ-ഇസ്തിഗ്ഫാറുളിലും ചിലവഴിക്കും. ഇവരുടെ, അനുഗ്രഹീതമായ സത്കര്‍മ്മങ്ങളില്‍ ആകൃഷ്ടരായി പൊതുമുസ് ലിംകളുടെ മനസ്സുകളും നന്മയിലേക്ക് തിരിയുകയും തിന്മകളില്‍ നിന്ന് പിന്തിരിയുകയും ചെയ്യും. ചുരുക്കത്തില്‍, ഇതര മാസങ്ങളെ ആപേക്ഷിച്ച് ഈ മാസത്തില്‍ നന്മകള്‍ നിറഞ്ഞ ഒരു അന്തരീക്ഷം ഉണ്ടായിത്തീരുന്നതാണ്. കൂടാതെ, ഈ മാസത്തില്‍ ചെയ്യപ്പെടുന്ന ചെറിയ നന്മകള്‍ക്ക് പോലും വമ്പിച്ച പ്രതിഫലം നല്‍കപ്പെടുന്നതാണ്. ഇതിന്‍റെയെല്ലാം ഫലമായി, നല്ലവരെ സംബന്ധിച്ചിടത്തോളം സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറക്കപ്പെടുന്നതും നരക വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെടുന്നതും പിശാച് വഴികെടുത്തുന്നതില്‍ നിന്നും തടഞ്ഞു നിര്‍ത്തപ്പെടുന്നതുമാണ്. 
ഈ വിവരണമനുസരിച്ച് ഹദീസില്‍ പറയപ്പെട്ട മൂന്ന് പ്രത്യേകതകളുടെയും ബന്ധം, ഈ മാസത്തില്‍ നന്മയിലേക്ക് തിരിയുകയും സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നവരുമായി മാത്രമാണ്. റമദാനിന്‍റെ നിയമ-മര്യാദകളുമായി യാതൊരു അടുപ്പവുമില്ലാത്തവരും ഈ അനുഗ്രഹീത മാസം വന്നെത്തിയിട്ടും ജീവിതത്തില്‍ മാറ്റമൊന്നും വരുത്താത്തവരുമായ നിഷേധികളും നന്ദികെട്ടവരും ഭാഗ്യഹീനരും അശ്രദ്ധയില്‍ ആണ്ടുപൂണ്ട് കിടക്കുന്നവരുമായ ആളുകള്‍ക്ക് ഈ സുവാര്‍ത്തകളുമായി ഒരു ബന്ധവുമില്ല. സ്വയം തന്നെ ഭാഗ്യക്കേട് തെരഞ്ഞെടുക്കുകയും പന്ത്രണ്ട് മാസങ്ങളിലും പിശാചിനെ അനുസരിക്കുന്നതില്‍ സംതൃപ്തി കണ്ടെത്തുകയും ചെയ്തവരാണവര്‍. അല്ലാഹുവിങ്കലും ഭാഗ്യഹീനതയല്ലാതെ മറ്റൊരു ഫലവും അവര്‍ക്കുണ്ടാകുന്നതല്ല. 
അബൂ ഹുറയ്റ رضي الله عنه വിവരിക്കുന്നു. റസൂലുല്ലാഹി  അരുളി: ഈമാനും ഇഹ്തിസാബും നിലനിര്‍ത്തിക്കൊണ്ട് ഒരാള്‍ റമദാന്‍ നോമ്പ് അനുഷ്ടിച്ചാല്‍ അവന്‍റെ മുന്‍കാല പാപങ്ങളെല്ലാം പൊറുക്കപ്പെടും. ഈമാനും ഇഹ്തിസാബും നിലനിര്‍ത്തിക്കൊണ്ട് ഒരാള്‍ റമദാന്‍ രാവുകളില്‍ (തറാവീഹ്-തഹജ്ജുദ് മുതലായവ) നിന്ന് നമസ്കരിച്ചാല്‍ അവന്‍റെ മുന്‍കാല പാപങ്ങളെല്ലാം പൊറുക്കപ്പെടും. ഇപ്രകാരം, ലൈലത്തുല്‍ ഖദ്റില്‍ ഈമാനും ഇഹ്തിസാബും നിലനിര്‍ത്തിക്കൊണ്ട് ഒരാള്‍ നിന്ന് നമസ്കരിച്ചാല്‍ അവന്‍റെ മുന്‍കാല പാപങ്ങളെല്ലാം പൊറുക്കപ്പെടും. (ബുഖാരി, മുസ് ലിം) 
റമദാനിലെ പകല്‍ സമയത്തുള്ള നോമ്പും ഇരവുകളിലുള്ള വിശിഷ്യാ, ഖദ്റിന്‍റെ രാവിലുള്ള നമസ്കാരങ്ങളും ഗതകാല പാപങ്ങള്‍ മാപ്പാക്കപ്പെടാനുള്ള ഉറപ്പായ മാധ്യമങ്ങളാണെന്ന് ഈ ഹദീസ് വിളിച്ചറിയിക്കുന്നു. ഈമാനും ഇഹ്തിസാബും ഉണ്ടായിരിക്കണമെന്ന് മാത്രമാണ് അതിനുള്ള നിബന്ധന. ഇസ്ലാമിലെ പ്രത്യേകമായ ഒരു സാങ്കേതിക പ്രയോഗമാണ് ഈമാനും ഇഹ്തിസാബും. അതിന്‍റെ ആശയമിതാണ്: എല്ലാവിധ നന്മകളുടെയും പ്രേരകം, അല്ലാഹുവിലും റസൂലിലുമുള്ള വിശ്വാസവും അവരുടെ വാഗ്ദാനങ്ങളിലുള്ള ഉറപ്പും അവര്‍ അറിയിച്ച പ്രതിഫലത്തിലുള്ള ആഗ്രഹവും പ്രതീക്ഷയും മാത്രമായിരിക്കണം. ഇതല്ലാത്ത മറ്റൊരു ലക്ഷ്യവുമാകരുത്. ഈ ഗുണമുണ്ടായാല്‍, നമ്മുടെ സല്‍കര്‍മ്മങ്ങള്‍ അല്ലാഹുവുമായി ബന്ധപ്പെടുന്നതാണ്. എല്ലാവിധ നന്മകളുടെയും മനസ്സും ആത്മാവും ഈ ഗുണം തന്നെ.! എത്ര വലിയ കര്‍മ്മമാണെങ്കിലും ശരി, ഈമാനും ഇഹ്തിസാബും ഇല്ലെങ്കില്‍ അത് ഫലശൂന്യവും പൊള്ളയുമായി പരിണമിക്കുന്നതാണ്. എന്നാല്‍ ഈ ഗുണമുണ്ടായാല്‍, ദാസന്‍റെ ഓരോ പ്രവര്‍ത്തനവും അല്ലാഹുവിങ്കല്‍ അത്യന്തം പ്രിയംകരവും വിലപിടിച്ചതുമായിത്തീരുന്നതാണ്. അതിന്‍റെ ബറകത്ത് കാരണമായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച് കൂട്ടിയ പാപങ്ങള്‍ പോലും പൊറുക്കപ്പെടുന്നതാണ്. അല്ലാഹു തആല, അവന്‍റെ ഔദാര്യം കൊണ്ട് മാത്രം ഈ മഹല്‍ഗുണം നാമേവര്‍ക്കും കനിഞ്ഞരുളട്ടെ.! 
നോമ്പിന്‍റെ മര്യാദകള്‍ 
അബൂ ഹുറയ്റ رضي الله عنه വിവരിക്കുന്നു. റസൂലുല്ലാഹി  അരുളി: നോമ്പ് അനുഷ്ടിക്കുന്ന വ്യക്തി, അനാവശ്യ സംസാരവും പ്രവര്‍ത്തിയും ഉപേക്ഷിച്ചില്ലെങ്കില്‍ അവന്‍ വിശന്നും ദാഹിച്ചും കഴിയുന്നതില്‍ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല. (ബുഖാരി) 
അന്ന-പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതിനൊപ്പം തെറ്റുകുറ്റങ്ങളില്‍ നിന്നും നാക്കും ഇതര അവയവങ്ങളും സൂക്ഷിക്കലും അല്ലാഹുവിങ്കല്‍ നോമ്പ് സ്വീകാര്യമാകുന്നതിന് അത്യന്താപേക്ഷിതമാണെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. നോമ്പുകാരനായ ഒരാള്‍, പാപകരമായ വര്‍ത്തമാനങ്ങളിലും പ്രവര്‍ത്തനങ്ങളിലും മുഴുകിക്കഴിഞ്ഞാല്‍ അല്ലാഹു അയാളുടെ നോമ്പിനെ അല്‍പവും പരിഗണിക്കുന്നതല്ല. 
അത്താഴം 
അനസ് رضي الله عنه വിവരിക്കുന്നു. റസൂലുല്ലാഹി  അരുളി: നിങ്ങള്‍ അത്താഴം കഴിക്കുക. അതില്‍ ഐശ്വര്യമുണ്ട്. (ബുഖാരി, മുസ് ലിം) 
നോമ്പുകാരന് ശക്തി ലഭിക്കുകയും നോമ്പ് കാരണം വലിയ ബലഹീനതയും പ്രയാസവും ഉണ്ടാകാതിരിക്കുകയും ചെയ്യുന്നുവെന്നതാണ് അത്താഴത്തിന്‍റെ ബാഹ്യവും പൊതുവായതുമായ ഗുണം.! എന്നാലിതിന് ദീനിയ്യായി ഒരു ഗുണവും കൂടിയുണ്ട്: അതായത്, സമൂഹം മുഴുവനോ വിശിഷ്ട വ്യക്തികള്‍ മാത്രമോ അത്താഴം കഴിക്കാതിരുന്നാല്‍, പൊതുജനങ്ങള്‍ അതിനെ ശരീഅത്തിന്‍റെ കല്‍പനയായിട്ടോ, കുറഞ്ഞപക്ഷം ഉത്തമമായിട്ടോ ധരിച്ചുവശാകാന്‍ സാധ്യതയുണ്ട്. ഇതിലൂടെ ശരീഅത്തിന്‍റെ നിര്‍ണ്ണിത നിയമത്തില്‍ തിരിമറി സംഭവിക്കും. ഗതകാല സമൂഹങ്ങളില്‍ ധാരാളം തിരിമറികളുണ്ടായത് അങ്ങിനെയാണ്. ചുരുക്കത്തില്‍, അത്താഴം കഴിച്ചാല്‍ ഈ തിരിമറി സംഭവിക്കുകയില്ല. അതാകട്ടെ, അല്ലാഹുവിന് പ്രിയംകരവും അനുഗ്രഹം വര്‍ഷിക്കാന്‍ കാരണവുമാണ്. 
അബൂ സഈദ് رضي الله عنه വിവരിക്കുന്നു. റസൂലുല്ലാഹി  അരുളി: അത്താഴത്തില്‍ ഐശ്വര്യമുണ്ട്. അതുകൊണ്ട് അതിനെ ഉപേക്ഷിക്കരുത്. ഒന്നുമില്ലെങ്കില്‍ ഒരിറക്ക് വെള്ളമെങ്കിലും പാനം ചെയ്യുക. കാരണം, അത്താഴം കഴിക്കുന്നവരെ അല്ലാഹു അനുഗ്രഹിക്കുന്നതാണ്. അവര്‍ക്ക് വേണ്ടി മലക്കുകള്‍ ദുആ ഇരക്കുന്നതാണ്. (മുസ്നദ് അഹ് മദ്) 
നോമ്പ് തുറപ്പിക്കല്‍ 
സൈദുബ്നു ഖാലിദ് رضي الله عنه വിവരിക്കുന്നു. റസൂലുല്ലാഹി  അരുളി: ആരെങ്കിലും ഒരു നോമ്പുകാരനെ നോമ്പ് തുറപ്പിക്കുകയോ, ഒരു യോദ്ധാവിന് യുദ്ധ സാമഗ്രികള്‍ നല്‍കുകയോ ചെയ്താല്‍ അവന് നോമ്പുകാരനും യോദ്ധാവിനും ലഭിക്കുന്നതുപോലുള്ള പ്രതിഫലം ലഭിക്കുന്നതാണ്. (ബൈഹഖി) 
അല്ലാഹുവിന്‍റെ ഔദാര്യ സമ്പൂര്‍ണ്ണമായ നിയമങ്ങളില്‍ ഒരു നിയമമാണിത്. ഒരാളെ ഒരു നന്മയിലേക്ക് പ്രേരിപ്പിക്കുകയും ആ വിഷയത്തില്‍ അയാളെ സഹായിക്കുകയും ചെയ്യുക എന്നത് മഹത്തരമായ ഒരു ഗുണമാണ്. ഇത്തരമാളുകള്‍ക്ക് ആ സല്‍കര്‍മ്മം പ്രവര്‍ത്തിച്ചവന് ലഭിക്കുന്നത് പോലുള്ള പ്രതിഫലം, ഉന്നതനായ അല്ലാഹു കനിഞ്ഞരുളുന്നതാണ്. അല്ലാഹുവിന്‍റെ അളവറ്റ ഔദാര്യത്തെ കുറിച്ച് അറിവില്ലാത്ത യാഥാര്‍ത്ഥ്യ ബോധമില്ലാത്തവര്‍ക്ക് മാത്രമേ, ഇത്തരം സുവാര്‍ത്തകളില്‍ സംശയമുണ്ടാകുകയുള്ളൂ. അല്ലാഹുവേ, നിന്‍റെ അനുഗ്രഹ-ഔദാര്യങ്ങള്‍ക്ക് പരിപൂര്‍ണ്ണമായി സ്തുതിക്കാന്‍ ഞങ്ങള്‍ അശക്തരാണ്. നീ നിന്നെ സ്തുതിച്ചത് പോലെ നീ സ്തുത്യര്‍ഹനാണ്. 
റയ്യാന്‍ കവാടത്തിലേക്ക് സ്വാഗതം.! 
സഹ് ലുബ്നു സഅ്ദ് رضي الله عنه വിവരിക്കുന്നു. റസൂലുല്ലാഹി  അരുളി: സ്വര്‍ഗ്ഗ കവാടങ്ങളില്‍ റയ്യാന്‍ എന്ന് പേരുള്ള ഒരു പ്രത്യേക കവാടമുണ്ട്. ഖിയാമത്ത് നാളില്‍ നോമ്പുകാര്‍ മാത്രം അതിലൂടെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവരൊഴിച്ചുള്ളവരാരും അതിലൂടെ പ്രവേശിക്കുന്നതല്ല. അല്ലാഹുവിന് വേണ്ടി (വിശപ്പും ദാഹവും സഹിച്ച്) നോമ്പനുഷ്ടിച്ചവര്‍ എവിടെ എന്ന് വിളിച്ച് ചോദിക്കപ്പെടും. ഇതിനെ തുടര്‍ന്ന് അവര്‍ എഴുന്നേറ്റ് അതിലൂടെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. അവര്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ആ കവാടം അടയ്ക്കപ്പെടും. പിന്നീട് മറ്റാരും അതിലൂടെ പ്രവേശിക്കുന്നതല്ല. (ബുഖാരി, മുസ് ലിം) 
റയ്യാന്‍ എന്നതിന്‍റെ അര്‍ത്ഥം ദാഹത്തിന്‍റെ പരിപൂര്‍ണ്ണമായ ശമനം എന്നാണ്. കാരണം, നോമ്പുകാരന് നോമ്പിലൂടെ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രയാസം ദാഹമാണ്. ഇക്കാരണത്താല്‍ നോമ്പുകാരനുള്ള പ്രതിഫലത്തിലും ദാഹശമനത്തെ പ്രത്യേകം പരിഗണിക്കപ്പെട്ടിരിക്കുന്നു. അതായത്, സമ്പൂര്‍ണ്ണവും സമുന്നതവുമായ ദാഹശമനമായിരിക്കും അതിലൂടെ പ്രവേശിക്കുന്നവര്‍ക്കുള്ള പ്രഥമ സമ്മാനം.! തുടര്‍ന്ന് സ്വര്‍ഗ്ഗത്തില്‍ അവര്‍ എത്തിച്ചേര്‍ന്ന ശേഷം അവര്‍ക്ക് അല്ലാഹു നല്‍കുന്ന അനുഗ്രഹ-പ്രതിഫലങ്ങളെ കുറിച്ച് അല്ലാഹുവിന് തന്നെ അറിയാം. അതുകൊണ്ടാണ് അല്ലാഹു പ്രഖ്യാപിച്ചത്: അടിമയുടെ നോമ്പ് എനിക്കുള്ളതാണ്. ഞാന്‍ തന്നെ അതിനുള്ള പ്രതിഫലം പ്രത്യേകമായി നല്‍കുന്നതാണ്. 
അബൂ ഉമാമ رضي الله عنه വിവരിക്കുന്നു. ഞാന്‍ ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ, അല്ലാഹു എനിക്ക് ധാരാളം പ്രയോജനങ്ങള്‍ നല്‍കുന്ന ഒരു സല്‍കര്‍മ്മം എന്നോട് കല്‍പിച്ചാലും. റസൂലുല്ലാഹി  അരുളി: നീ അധികമായി നോമ്പ് അനുഷ്ടിക്കുക. കാരണം, അതിന് തുല്ല്യമായ ഒരു സല്‍കര്‍മ്മവും ഇല്ല. (നസാഈ) 
നമസ്കാരം, നോമ്പ്, ദാനധര്‍മ്മം, ഹജ്ജ്, ജനസേവനം മുതലായ സകല സല്‍പ്രവര്‍ത്തനങ്ങളും അല്ലാഹുവിന്‍റെ സാമീപ്യത്തിനുള്ള മാധ്യമങ്ങള്‍ തന്നെയാണ്. എന്നാല്‍ ഇവ ഓരോന്നിനും മറ്റുള്ളവയില്‍ നിന്നും വേര്‍തിരിക്കുന്ന ചില പ്രത്യേകതകളുണ്ട്. പുഷ്പങ്ങളെല്ലാം സുന്ദരമാണെങ്കിലും അതിന്‍റെ നിറ-മണങ്ങള്‍ വ്യത്യസ്തമാണ് എന്ന കവി വാക്യം പോലെ ഈ പ്രത്യേകതകളെ പരിഗണിച്ച് നോക്കുമ്പോള്‍ ഓരോ കാര്യങ്ങളെ കുറിച്ചും അതിന് തുല്ല്യമായ മറ്റൊരു സല്‍കര്‍മ്മവും ഇല്ല എന്ന് പറയാന്‍ സാധിക്കുന്നതാണ്. ഉദാഹരണത്തിന് നോമ്പിന്‍റെ കാര്യം എടുക്കുക: മനോഛയെ പരാജയപ്പെടുത്തുകയും തടുക്കുകയും ചെയ്യുന്ന വിഷയത്തില്‍ നോമ്പിന് തുല്ല്യമായ മറ്റൊരു കര്‍മ്മവും ഇല്ല തന്നെ.! ചുരുക്കത്തില്‍, ഇതിന് തുല്ല്യമായ ഒരു സല്‍കര്‍മ്മവും ഇല്ല എന്ന വചനത്തിന്‍റെ ആശയം മറ്റ് നന്മകളുടെ സ്ഥാനം കുറയ്ക്കലല്ല. നോമ്പിന്‍റെ പ്രത്യേകത ഉണര്‍ത്താന്‍ മാത്രമാണ്. കൂടാതെ അബൂ ഉമാമ رضي الله عنه യുടെ പ്രത്യേകമായ അവസ്ഥ പരിഗണിച്ച് ഇപ്രകാരം മറുപടി പറഞ്ഞതാകാനും സാധ്യതയുണ്ട്. കാരണം ഇതേ ചോദ്യം അദ്ദേഹം മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചതായും മൂന്ന് പ്രാവശ്യവും ഇതേ മറുപടി തന്നെ തിരുദൂതര്‍  അരുളിയതായും മറ്റ് ചില നിവേദനങ്ങളില്‍ വന്നിട്ടുണ്ട്. അപ്പോള്‍ ഈ വചനത്തിന്‍റെ ആശയം ഇതാണ്: നിങ്ങളുടെ പ്രത്യേകമായ അവസ്ഥ പരിഗണിക്കുമ്പോള്‍ നോമ്പനുഷ്ടിക്കുന്നതാണ് നിങ്ങള്‍ക്ക് ഏറ്റവും പ്രയോജനകരം.! 
ആഇശ (റ) പ്രസ്താവിക്കുന്നു. ഇബാദത്തുകളില്‍ ഇതര ദിവസങ്ങളില്‍ ത്യാഗം അനുഷ്ടിക്കുന്നതിനേക്കാള്‍ അവസാനത്തെ പത്തില്‍ റസൂലുല്ലാഹി  ത്യാഗം അനുഷ്ടിച്ചിരുന്നു. (മുസ് ലിം) 
ആഇശ (റ) വിവരിക്കുന്നു. റമദാനിലെ അവസാനത്തെ പത്ത് ആരംഭിച്ചാല്‍ റസൂലുല്ലാഹി  മുണ്ട് മുറുക്കി ഉടുക്കുകയും രാത്രി ഉറക്കമൊഴിക്കുകയും (ഇബാദത്ത്-ദിക്ര്‍-ദുആകളില്‍ മുഴുകുകയും) ചെയ്തിരുന്നു. വീട്ടിലുള്ളവരെ (പരിശുദ്ധ പത്നിമാരെയും ഇതര ബന്ധുക്കളെയും) ഉണര്‍ത്തുകയും ഇബാദത്തില്‍ മുഴുകാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. (ബുഖാരി, മുസ് ലിം) 
പുണ്യ റമദാന്‍ മാസത്തിന് ഇതര മാസങ്ങളെക്കാള്‍ മഹത്വമുള്ളതുപോലെ റമദാനിന്‍റെ അവസാനത്തെ പത്ത് ദിവസങ്ങള്‍ക്ക് ഇതര പത്തുകളെക്കാളും ശ്രേഷ്ഠതയുണ്ട്. കാരണം, ലൈലത്തുല്‍ ഖദ്ര്‍ അധികവും ഈ പത്തിലാണ് ഉണ്ടാകുന്നത്. അത് കൊണ്ട് റസൂലുല്ലാഹി  ഈ രാവുകളില്‍ ഇബാദത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. 
അബൂ ഹുറയ്റ رضي الله عنه വിവരിക്കുന്നു. റസൂലുല്ലാഹി  അരുളി: റമദാനിന്‍റെ അവസാന രാവില്‍ എന്‍റെ ഉമ്മത്തികള്‍ക്ക് മുഴുവന്‍ മാപ്പ് നല്‍കപ്പെടുന്നതാണ്. സ്വഹാബത്ത് ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ, അത് ലൈലത്തുല്‍ ഖദ്ര്‍ ആണോ.? അപ്പോള്‍ റസൂലുല്ലാഹി  അരുളി: ലൈലത്തുല്‍ ഖദ്ര്‍ അല്ല. പക്ഷെ, ജോലിക്കാരന് ജോലി പൂര്‍ത്തീകരിക്കുമ്പോള്‍ കൂലി പൂര്‍ണ്ണമായും നല്‍കപ്പെടുന്നതാണ്. (അഹ് മദ്) 
റമദാനുല്‍ മുബാറകിന്‍റെ അവസാന രാവും പ്രത്യേക പാപമോചനത്തിന്‍റെ രാവാണെന്നും ഈ ഹദീസ് ഉണര്‍ത്തുന്നു. എന്നാല്‍ റമദാനിന്‍റെ മര്യാദകളും താല്‍പര്യങ്ങളും മനസ്സാ-വാചാ-കര്‍മ്മണാ പൂര്‍ത്തീകരിച്ച് അര്‍ഹത നേടിയ നല്ല ദാസന്‍മാര്‍ക്ക് മാത്രമാണ് ഈ പാപമോചനം എന്ന കാര്യവും ഇവിടെ പ്രത്യേകം സ്മരണീയമാണ്. അല്ലാഹു നാമെല്ലാവരേയും ഈ കൂട്ടത്തില്‍ പെടുത്തുമാറാകട്ടെ.! 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ

നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ

അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,

സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 











സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.! 
ഇസ് ലാമിക ശരീഅത്ത് : 
ഒരു പഠനം. 
വിശ്വാസം, ആരാധന, ഇടപാടുകള്‍,
പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം,
ദീനീ സേവനം, രാഷ്ട്രീയം, ഭരണം,
ആത്മ സംസ്കരണം തുടങ്ങിയ
വിഷയങ്ങളടങ്ങിയ ഉത്തമ രചന.!
വിഷയങ്ങളുടെ ആഴങ്ങളിലേക്ക്
ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം.
വളരെ ലളിതമായ വാചക - ശൈലികളില്‍
അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ
വലിയൊരു പ്രത്യേകതയാണ്. 
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 
അവതാരിക:
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
സയ്യിദ് ഹസനി അക്കാദമിയുടെ
പ്രസിദ്ധീകരണങ്ങള്‍ ഇനി
സ്വഹാബയിലൂടെ നേരിട്ട്
നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക: 
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 




No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...