Sunday, August 23, 2020

സാമൂഹിക ജീവിതത്തിൽ വ്യക്തിയുടെ പ്രാധാന്യം.!

 

സാമൂഹിക ജീവിതത്തിൽ വ്യക്തിയുടെ പ്രാധാന്യം.! 

-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 

വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

ആമുഖം

പ്രശ്‌നങ്ങളും കോളിളക്കങ്ങളും നിറഞ്ഞ ഒരു മഹാസമുദ്രമാണ് ഇഹലോക ജീവിതം. ഇതിലെ കപ്പലുകളാണ് രാജ്യങ്ങൾ. രാജ്യനിവാസികൾ കപ്പലിലെ യാത്രക്കാരും, ഭരണകൂട നേതൃത്വങ്ങൾ കപ്പിത്താന്മാരുമാണ്. കടൽ എത്ര പ്രക്ഷുബ്ദമാണെങ്കിലും കപ്പലും യാത്രികരും കപ്പിത്താന്മാരും ശരിയായി നിന്നാൽ യാത്ര സുഗമമാകുന്നതാണ്. എന്നാൽ ഇവ ശരിയല്ലെങ്കിൽ കടൽ ശാന്തമായിരുന്നാലും എല്ലാവരും അപകടത്തിൽ പെടുന്നതാണ്. 

മുൻഗാമികളുടെ വലിയ ത്യാഗങ്ങൾ കാരണം നമ്മുടെ രാജ്യം സ്വതന്ത്രമായി. അവരുടെ തന്നെ പരിശ്രമഫലമായി വിവിധ വഴികൾ തുറക്കപ്പെടുകയും എളുപ്പമാവുകയും ചെയ്തിരിക്കുന്നു. അതെ, കപ്പൽ ഇപ്പോൾ വളരെ ഉന്നതമാണ്. എന്നാൽ യാത്രികരുടെയും കപ്പിത്താന്മാരുടെയും അവസ്ഥ എന്താണ്? ആരെയും അന്ധമായി കുറ്റപ്പെടുത്താതെ സ്വന്തം കാര്യം പറയട്ടെ: നമ്മിൽ പരസ്പര വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും അംശങ്ങൾ കുറഞ്ഞ് പോയിരിക്കുന്നു. എല്ലാവരും മറ്റുള്ളവരുടെ സമ്പത്തും അഭിമാനവും ജീവിനും ആർത്തിയോടെ നോക്കുന്ന ഒരു അവസ്ഥാ വിശേഷം സംജാതമായിരിക്കുന്നു. ഇത് നമ്മുടെ കപ്പലായ രാജ്യത്തിന് തന്നെ വലിയ ഭീഷണിയാണ്. മറ്റൊരു വാക്കിൽ പറഞ്ഞാൽ മുൻഗാമികളായ മഹത്തുക്കളുടെ കാലത്ത് കടൽ കൂടുതൽ പ്രക്ഷുബ്ദവും കപ്പലിന്റെ അവസ്ഥ വളരെ ബലഹീനവുമായിരുന്നു. പക്ഷേ, അവരുടെ പരസ്പര വിശ്വാസവും സഹകരണവും സ്‌നേഹാദരങ്ങളും കപ്പലിനെ രക്ഷിക്കുക മാത്രമല്ല, സുന്ദരവും സുദൃഢവും ആക്കുകയും ചെയ്തു. എന്നാൽ ഇന്നത്തെ അവസ്ഥ എന്താണ്? 

ഇത്തരം ഒരു അവസ്ഥാ വിശേഷത്തെ സ്‌നേഹപൂർവ്വം ഉണർത്താനും തിരുത്താനും അലീമിയാൻ എന്ന പേരിൽ അറിയപ്പെട്ട വിശ്വപണ്ഡിതൻ മൗലനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി ആരംഭിച്ച വളരെ പ്രധാനപ്പെട്ട ഒരു പ്രവർത്തനമാണ് പയാമെ ഇൻസാനിയത്ത്, മാനവികതയുടെ സന്ദേശം. മെസ്സേജ് ഓഫ് ഹ്യൂമാനിറ്റി. ഇതിന്റെ പ്രവർത്തനം വളരെ ലളിതമാണ്. 1. മൗലാനാ അലീമിയാൻ ഈ വിഷയത്തിൽ നടത്തിയ പ്രഭാഷണങ്ങൾ പഠിക്കുകയും ജനങ്ങൾക്ക് വിശിഷ്യാ വിദ്യാസമ്പന്നരും ചിന്തകരും നേതൃനിരയിലുള്ളവരുമായ വ്യക്തിത്വങ്ങൾക്ക് എത്തിച്ച് കൊടുക്കുകയും അവരെ ഇതിലേക്ക് പ്രേരിപ്പിക്കുകയും ചെയ്യുക. 2. പരസ്പരം ഉപഹാരങ്ങൾ കൈമാറുകയും സ്‌നേഹ വിശ്വാസങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുക എന്ന തിരുവചനത്തെ പ്രാവർത്തികമാക്കിക്കൊണ്ട് ജാതി മത വ്യത്യാസമില്ലാതെ പര്‌സപരം ചെറുതും വലുതുമായ ഉപഹാരങ്ങൾ കൈമാറുകയും സേവന സഹായങ്ങൾ നടത്തുകയും ചെയ്യുക. 

ഈ വിഷയത്തിൽ 1955 ഫെബ്രുവരി 21-ന് ജോൻപൂരിലെ ഠൗൺ ഹാളിൽ നിറഞ്ഞ് കവിഞ്ഞ വിവിധ വിഭാഗം ജനങ്ങൾക്ക് മുന്നിൽ മൗലാന നടത്തിയ ഒരു ഉജ്ജ്വല പ്രഭാഷണമാണിത്. ജീവിതത്തിൽ വ്യക്തികൾക്കുള്ള പ്രാധാന്യം വളരെ വലുതാണെന്നും വ്യക്തികളെ നന്നാക്കാനും വിശിഷ്യാ മനുഷ്യരാക്കാനും പരിശ്രമിക്കാത്തത് ഇന്നത്തെ സാമൂഹിക സാംസ്‌കാരിക സംഘനട പ്രവർത്തനങ്ങളിലെ വലിയൊരു വീഴ്ച്ചയുമാണെന്നും മൗലാന ഇതിൽ ഉണർത്തുന്നു. പടച്ചവൻ ഇത് പഠിക്കാനും പകർത്താനും പ്രചരിപ്പിക്കാനും ഉതവി നൽകട്ടെ.

അബൂഉമാമ ഹസനി

പയാമെ ഇൻസാനിയത്ത് ഫോറം 

ദാറുൽ ഉലൂം, ഓച്ചിറ


സാമൂഹിക ജീവിതത്തിൽ വ്യക്തിയുടെ പ്രാധാന്യം 

നമ്മുടെ നിലവിലുള്ള ജീവിത വ്യവസ്ഥിതിയിൽ ധാരാളം കുഴപ്പങ്ങളുണ്ട്. എന്നാൽ സർവ്വ കുഴപ്പങ്ങളുടെയും അടിസ്ഥാനം മാനവികതയുടെ പ്രശ്‌നമാണ്. തീർച്ചയായും നമുക്ക് ചുറ്റും ഇതല്ലാത്ത വേറെയും ധാരാളം പ്രശ്‌നങ്ങളുണ്ട്. അതിൽ പലതും അടിയന്തരമായി പരിഹരിക്കേണ്ടതാണ് എന്ന കാര്യം ഞങ്ങൾ നിഷേധിക്കുന്നുമില്ല. പക്ഷേ, പ്രഥമവും പ്രധാനവുമായി പരിഹരിക്കേണ്ട പ്രശ്‌നം മാനവികതയുടെ പ്രശ്‌നം തന്നെയാണ്. കാരണം നമ്മുടെ ആദ്യത്തെ അടിസ്ഥാനം മനുഷ്യനാണ്. പക്ഷേ, ഇന്ന് മനുഷ്യർക്ക് നേതൃത്വം വഹിച്ചുകൊണ്ട് മാനവികതയുടെ വാഹനത്തെ അതിവേഗതയിൽ ഓടിക്കുന്നവർ പോലും ഈ പ്രശ്‌നം പരിഹരിക്കാൻ തയ്യാറല്ല. നമ്മുടെ വാഹനം ശരിയായ പാതകളിലൂടെയാണോ സഞ്ചരിക്കുന്നത്? ഈ സഞ്ചാരം കാരണം നമുക്കും അടുത്ത തലമുറയ്ക്കും വല്ല കുഴപ്പങ്ങളുമുണ്ടോ എന്ന് ആരും ചിന്തിക്കുന്നില്ല. എല്ലാവരുടെയും പ്രധാന ചിന്ത വാഹനം ഓടിക്കുന്ന ആൾ ഞാൻ തന്നെ ആയിരിക്കണം എന്നതാണ്. വാഹനത്തിന്റെ വളയം ഞാൻ പിടിച്ചാൽ കൂടുതൽ വേഗതയിൽ ഓടിക്കുന്നതാണെന്ന് വാദിച്ചുകൊണ്ട് കളവുകൾ പറഞ്ഞും കള്ളത്തരം കാട്ടിയും വളയം പിടിയ്ക്കാൻ എല്ലാവരും തിരിക്ക് കൂട്ടുകയാണ്. അമേരിക്കയുടെയും ലോകത്തെ വൻകിട രാജ്യങ്ങളിലെയും പ്രധാന മുദ്രാവാക്യം ഞങ്ങൾ വാഹനത്തെ അതിവേഗത്തിൽ ഓടിക്കും എന്നതാണ്. ഏത് വഴിയിലൂടെ എന്ത് രീതിയിൽ ഏത് ലക്ഷ്യത്തിലേക്കാണ് ഓടിക്കുന്നത് എന്ന് ആർക്കും ചോദ്യമോ ഉത്തരമോ ഇല്ല. ആകയാൽ ആദ്യമായി പറയട്ടെ: നമ്മുടെ ഇന്നത്തെ പ്രധാനപ്പെട്ട പ്രശ്‌നം മാനവികതയാണ്.


സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ, വ്യക്തി സംസ്‌കരണത്തിൽ അശ്രദ്ധ! 

ഇന്ന് ലോകത്ത് ധാരാളം സംഘടനകളുണ്ട്. എല്ലാവർക്കും സംഘടനകൾ രൂപീകരിക്കാൻ ആഗ്രഹമുണ്ടായിരിക്കുന്നു. ഒരുമിച്ച് കൂടി കാര്യങ്ങൾ ചെയ്യണമെന്ന ചിന്ത വളരെ നല്ലത് തന്നെയാണ്. എന്നാൽ വ്യക്തികളുടെ നന്മ കാരണമായിട്ടാണ് എല്ലാ സംഘടനകളും നന്നായിത്തീരുന്നത്. അതുകൊണ്ട് സംഘടന നന്നാക്കാനുള്ള ചിന്തയ്ക്കിടയിൽ വ്യക്തിത്വം നന്നാക്കാനുള്ള വിചാരം മറന്ന് പോകാൻ പാടില്ല. വ്യക്തികളുടെ പ്രാധാന്യവും വ്യക്തികളിൽ അടങ്ങിയിരിക്കുന്ന നന്മകളും വളരെയധികം ഗൗരവമുള്ളതാണ്. ഒരു കെട്ടിടം കെട്ടുമ്പോൾ അതിലെ ഇഷ്ടികകൾ ഓരോന്നും നന്നായിരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കാറുണ്ട്. ഇഷ്ടിക ബലഹീനമായതോ, എങ്ങനെയുള്ളതോ ആകട്ടെ കെട്ടിടം നന്നായിരുന്നാൽ മതിയെന്ന് ആരും പറയുകയില്ല. ഇത്തരുണത്തിൽ ചിന്തിക്കുക: മോശമായ വ്യക്തികൾ ഒരുമിച്ച് കൂടിയാൽ നല്ല കൂട്ടമുണ്ടാകുന്നത് എങ്ങനെയാണ്? നൂറ് അക്രമികൾ ഒരുമിച്ച് കൂടിയാൽ നീതി നിഷ്ടമായ ഒരു സംഘടന ഉണ്ടാകുമോ? ഒരിക്കലുമില്ല. സംഘത്തിന്റെ അടിസ്ഥാനം വ്യക്തികളാണ്. വ്യക്തികളുടെ ഗുണങ്ങളാണ് സംഘടനയിൽ പ്രതിഫലിക്കുന്നത്. ആകയാൽ വ്യക്തികളെ നന്നാക്കാനുള്ള പരിശ്രമം വളരെ പ്രാധാന്യത്തോടെ നിർവ്വഹിക്കേണ്ടതാണ്.

ധാരാളം സ്ഥാപനങ്ങളുണ്ട്, പക്ഷേ, 

മാനവികതയ്ക്ക് പരിശ്രമില്ല. 

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാനങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിങ്ങനെ മനുഷ്യജീവിതത്തിലെ യാഥാർത്ഥ്യവും സാങ്കൽപ്പികവുമായ സർവ്വ ആവശ്യങ്ങളും പൂർത്തീകരിക്കാൻ ഇന്ന് മനുഷ്യർ പരിശ്രമിച്ച് കൊണ്ടിരിക്കുന്നു. പക്ഷേ, ഏറ്റവും വലിയ പരിശ്രമമായ മാനവ നിർമ്മാണത്തിന് ഒരു കേന്ദ്രമോ പരിശ്രമമോ നടക്കുന്നില്ല. തൽഫലമായി ഈ കേന്ദ്രങ്ങളിൽ നിന്നും മനുഷ്യന് പകരം മൃഗീയ സ്വഭാവങ്ങൾ ഉള്ളവരും പൈശാചിക അവസ്ഥകൾ ഉള്ളവരും പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നു. ആധുനിക ലോകത്തിന്റെ ഏറ്റവും വലിയ അപകടം അക്രമങ്ങളും പാപങ്ങളും സംഘടിതമായും വ്യവസ്ഥാപിതവുമായി നടത്തുന്നു എന്നുള്ളതാണ്. ഈ വിഷയത്തിൽ മനുഷ്യൻ പലപ്പോഴും മൃഗങ്ങളെപ്പോലും തോൽപ്പിക്കുന്നു. പാമ്പുകൾ, തേളുകൾ, പുലികൾ, സിംഹങ്ങൾ എന്നിവ മനുഷ്യന്റെ മേൽ സംഘടിതമായും ആസൂത്രിതമായും അക്രമിക്കുന്നത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? എന്നാൽ മനുഷ്യൻ സ്വന്തം സഹോദരങ്ങളെയും അയൽവാസികളെയും നശിപ്പിക്കാൻ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും  സ്ഥാപിക്കുന്നു. ലോകം മുഴുവൻ നശിപ്പിക്കാൻ കഴിയുന്ന പദ്ധതികൾ ആസൂത്രണം ചെയ്യുന്നു. ഇതെല്ലാം വ്യക്തികളെ നന്നാക്കുന്നതിലും മാനവികതയെ നിർമ്മിക്കുന്നതിലും മനുഷ്യത്വപരമായ സ്വഭാവങ്ങൾ പ്രചരിപ്പിക്കുന്നതിലും ഗുരുതരമായ വീഴ്ച്ച വരുത്തിയതിന്റെ പരിണിത ഫലമാണ്. മെഷീനുകൾ ഉണ്ടാക്കാനും പേപ്പർ നിർമ്മിക്കാനും വസ്ത്രം ഉണ്ടാക്കാനും ധാരാളം കേന്ദ്രങ്ങളുണ്ട്. പക്ഷേ, മനുഷ്യനെ യഥാർത്ഥ മനുഷ്യനാക്കാൻ കേന്ദ്രങ്ങൾ വല്ലതുമുണ്ടോ? സ്‌കൂളുകളും കോളേജുകളും യൂണിവേഴ്‌സിറ്റകളും ഇല്ലേയെന്ന് നാം ചോദിച്ചേക്കാം. എല്ലാവരും ക്ഷമിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് തിരിച്ച് ചോദിക്കട്ടെ: ഈ പാഠശാലകളിൽ മാനവ നിർമ്മാണത്തിനും വ്യക്തിത്വത്തിന്റെ പൂർത്തീകരണത്തിനും എത്ര സ്ഥാനം നൽകുന്നുണ്ട്? യൂറോപ്പും അമേരിക്കയും ധാരാളം ആയുധങ്ങളും തോക്കുകളും ബോംബുകളും ഉണ്ടാക്കി. അവസാനം ആറ്റംബോംബ് നിർമ്മാണത്തിന് അവർ തുടക്കം കുറിച്ചു. തൽഫലമായി ലോകം മുഴുവൻ വഴക്കുകളുടെയും പ്രശ്‌നങ്ങളുടെയും കമ്പോളമായി മാറിയിരിക്കുന്നു. ഇതിന് പകരം മാനവ നിർമ്മാണത്തിൽ അവർ ശ്രദ്ധിക്കുകയും വഴികാട്ടുകയും ചെയ്തിരുന്നുവെങ്കിൽ മാനവരാശിയ്ക്ക് എത്ര വലിയ ഗുണമാകുമായിരുന്നു. പക്ഷേ, ഈ ഭാഗത്തേക്ക് ആരും ശ്രദ്ധിക്കുന്നില്ല.


അടിമത്വം മനുഷ്യത്വ രാഹിത്യത്തിന്റെ പരിണിത ഫലം. 

നമ്മുടെ നാടായ ഇന്ത്യ മഹാരാജ്യത്തെക്കുറിച്ച് ചിന്തിക്കുക: ഇത് വളരെ അനുഗ്രഹീത മണ്ണാണ്. ഇത് ധാരാളം മഹനീയ വ്യക്തിത്വങ്ങൾക്ക് ജന്മം നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഈ രാജ്യം മുഴുവനും ഈ വിഷയത്തിൽ കുറ്റകരമായ അനാസ്ഥയാണ് കാട്ടിക്കൊണ്ടിരിക്കുന്നത്. ഞാൻ തുറന്ന് പറയുകയാണ്: മുസ്‌ലിം സമുദായവും കർത്തവ്യം നിർവ്വഹിക്കുന്നതിൽ വലിയ വീഴ്ച്ച വരുത്തിയിട്ടുണ്ട്. നിരവധി മുസ്‌ലിം ഭരണാധികാരികൾ അന്നും ഇന്നും ഈ രാജ്യത്ത് ഭരണം നടത്തിയിട്ടുണ്ടെങ്കിലും അവസരം ഉപയോഗപ്പെടുത്തി മാനവ നിർമ്മാണം നടത്താൻ ഭൂരിഭാഗവും പരിശ്രമിച്ചില്ല. ഭരണാധികാരികൾ അതിന് പരിശ്രമിച്ചിരുന്നുവെങ്കിൽ സച്ഛരിത ഖലീഫമാരുടെ ചിത്രങ്ങൾ രാജ്യവും ലോകവും കാണുമായിരുന്നു. ഞങ്ങൾ രാജ്യത്തിന്റെ അദ്ധ്യാപകരും സ്വഭാവത്തിന്റെ ഗുരുനാഥന്മാരുമാണ് എന്ന ഓർമ്മയോടെ പ്രവർത്തിച്ചിരുന്നുവെങ്കിൽ രാജ്യനിവാസികളുടെ സ്വഭാവപരമായ അവസ്ഥ ഇങ്ങനെ ആവുകയില്ലായിരുന്നു. മാത്രമല്ല, ഈ രാജ്യത്തിന്റെ അധികാരം അവർക്ക് നഷ്ടപ്പെടുകയും ചെയ്യുകയില്ലായിരുന്നു. അതിന് ശേഷം ബ്രിട്ടീഷുകാർ വന്നു. അവരുടെ ഭരണം സ്‌പോഞ്ച് പോലെ ആയിരുന്നു. ഗംഗയുടെയും യമുനയുടെയും തീരത്ത് നിന്നും സമ്പത്തിനെ വലിച്ചെടുത്ത് ബ്രിട്ടനിൽ കൊണ്ടുപോയി പിഴിയുക എന്നതായിരുന്നു അവരുടെ പ്രധാന ദൗത്യം. അവർ കാരണമായി ഈ രാജ്യത്ത് മാനവികതയുടെ അവസ്ഥ കൂടുതൽ വഷളായി. ഭിന്നിപ്പിക്കുക, ഭരിക്കുക എന്ന വികൃത നയം കാരണം ജനങ്ങൾക്കിടയിൽ സംശയങ്ങളും ശത്രുതകളും വർദ്ധിച്ചു. എന്നാലും സ്വാതന്ത്ര്യ സമരസേനാനികൾ പരസ്പരം ഐക്യത്തോടെ സമരം നയിച്ചു. അവസാനം രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു. ഇത്തരുണത്തിൽ നാം ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടിയിരുന്ന ഭാഗം മനുഷ്യത്വമായിരുന്നു. ഈ രാജ്യം തകർന്നതും അടിമത്വത്തിലേക്ക് വീണതും സ്വഭാവത്തിന്റെയും മനുഷ്യത്വത്തിന്റെയും തകർച്ച കാരണമായിട്ടാണ് എന്ന ലളിത സത്യം ഉണർന്ന് അത് നന്നാക്കാൻ എല്ലാവരും ഒത്തൊരുമിച്ച് പരിശ്രമിക്കേണ്ടതായിരുന്നു. പക്ഷേ, ഖേദകരമെന്ന് പറയട്ടെ: റോഡുകൾ ഉണ്ടാക്കാനും വിളക്കുകൾ കത്തിക്കാനും വേണ്ടി നടത്തിയ ചിന്താപരിശ്രമങ്ങളുടെ ചെറിയ ഒരു അംശം പോലും ഈ അടിസ്ഥാന വിഷയത്തെക്കുറിച്ച് നടത്തപ്പെട്ടില്ല!


മാനവികത എല്ലാ നവോത്ഥാന 

പരിശ്രമങ്ങളുടെയും അടിസ്ഥാനം.

ആദരണീയ സ്വാമിമാരുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രമദാന-ഭൂദാന പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളെ വിനീതൻ വളരെയധികം ആദരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. പക്ഷേ, അവരുടെ മുന്നിലും ഒരു വീക്ഷണം തുറന്ന് പറയുകയാണ്. ഈ പ്രവർത്തനങ്ങളേക്കാൾ പ്രാധാന്യത്തോടെ ചെയ്യേണ്ട പ്രവർത്തനം സ്വഭാവത്തെ നന്നാക്കാനും സ്വഭാവം നന്നാകണമെന്ന ചിന്ത പരത്താനുമുള്ള പ്രവർത്തനമാണ്. പഴയെ കാലത്ത് ഭൂസ്വത്തുക്കൾ നിർബന്ധമായ നിലയിൽ വീതിക്കപ്പെട്ടിരുന്നു. ഒരു കാലത്ത് വായുവും ജലവും പോലെ ഭൂമിയും ഒരു  അവശ്യ വസ്തുവായും മനുഷ്യരുടെ പൊതുസ്വത്തായും ഗണിക്കപ്പെട്ടിരുന്നു. പക്ഷേ, പിന്നീട് മനുഷ്യനിൽ ആർത്തി വളർന്നപ്പോൾ അനാവശ്യമായി ഭൂമി വാരിക്കൂട്ടുകയും ആവശ്യക്കാരെ തള്ളിമാറ്റുകയും ചെയ്യുന്ന അവസ്ഥ സംജാതമായി. സ്വഭാവ സംസ്‌കരണവും മനുഷ്യരോടുള്ള ആദരവും ഇപ്പോൾ പഠിപ്പിക്കപ്പെട്ടില്ലെങ്കിൽ ഭൂദാന പ്രസ്ഥാനത്തിലൂടെ കരസ്ഥമാക്കിയ വിശാല ഭൂപ്രദേശങ്ങൾ വ്യക്തികളുടെ പിടിയിലാകുമെന്നും ആവശ്യക്കാരെ അതിൽ നിന്നും അകറ്റി നിർത്തപ്പെടുമെന്നും ന്യായമായും ഭയപ്പെടുന്നു. അതെ, മനുഷ്യത്വം ശരിയാകുന്നതുവരെയും ഈ പരിശ്രമങ്ങൾ ശരിയായ ഫലം കാണുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. ഇന്നത്തെ നമ്മുടെ ചുറ്റുപാടിലേക്ക് നോക്കുക: സ്വഭാവം വളരെയധികം തകർന്നിരിക്കുന്നു. കൈക്കൂലി, വഞ്ചന, ചതി, കളവ് ഇതിലൊന്നും കുറവുണ്ടായിട്ടില്ല. മാത്രമല്ല, കൂടിക്കൊണ്ടിരിക്കുകയാണ്. പണക്കാരൻ ആകാനുള്ള ആഗ്രഹം ഭ്രാന്തിന്റെ നിലയിൽ വളർന്നുകൊണ്ടിരിക്കുന്നു. ഒരാൾക്ക് ചെയ്യുന്ന ഉപകാരത്തിന്റെ മറവിൽ അയാളോട് ധാരാളം അക്രമങ്ങൾ കാണിക്കുന്നു. ഉപകാരങ്ങൾ ചെയ്യുന്നവർ തന്നെ രഹസ്യമായി പല ഉപദ്രവങ്ങളും ചെയ്യാൻ മനുഷ്യൻ തക്കം പാർത്തിരിക്കുകയാണ്. എന്റെ ഈജിപ്തിലുള്ള ഒരു സുഹൃത്ത് അടുത്ത് നടത്തിയ പ്രഭാഷണത്തിൽ ഇതിന് ഒരു നല്ല ഉദാഹരണം വിവരിച്ചു: ഒരു തടാകം മുഴുവൻ പാല് കൊണ്ട് നിറയ്ക്കണമെന്നും അതിന് ഓരോരുത്തരും ഓരോ കുടം പാൽ രാത്രിയിൽ തന്നെ തടാകത്തിൽ ഒഴിക്കണമെന്നും രാവിലെ അതിന്റെ വില എന്റെ അടുക്കൽ നിന്നും വാങ്ങണമെന്നും ഒരു രാത്രിയിൽ രാജാവ് കൽപ്പിച്ചു. നല്ല ഇരുട്ടുള്ള രാത്രിയായിരുന്നു. എല്ലാവരും പാല് ഒഴിക്കുമ്പോൾ ഞാൻ ഒരാൾ ഒരു കുടം വെള്ളം ഒഴിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്ന് ഒരോരുത്തരും വിചാരിച്ചു. അതെ, മറ്റുള്ളവർ നന്മ ചെയ്യുമെന്ന വിശ്വാസത്തിൽ സ്വയം തിന്മ ചെയ്യാൻ ഓരോരുത്തരും മുന്നോട്ട് വന്നു. രാവിലെ രാജാവ് വന്ന് നോക്കിയപ്പോൾ തടാകം മുഴുവൻ വെള്ളം നിറഞ്ഞ് കിടക്കുന്നു. പാലിന്റെ ഒരു അംശം പോലും അവിടെ കാണാനില്ല.! ഒരു രാജ്യത്തിന്റെ അവസ്ഥ ഇപ്രകാരമായാൽ രാജ്യം ഒരിക്കലും രക്ഷപ്പെടുകയില്ലായെന്ന് നാം മനസ്സിലാക്കുക. 


യഥാർത്ഥ അപകടം.

നാം നന്നായി മനസ്സിലാക്കുക: ഈ രാജ്യത്തിന്റെ ഏറ്റവും വലിയ അപകടം പുറത്ത് നിന്നല്ല, അകത്ത് നിന്ന് തന്നെയാണ്. സ്വഭാവ തകർച്ച, അക്രമപരമായ ചിന്താരീതി, സ്വഭാവ ഹത്യ, പണ പൂജ എന്നീ കാര്യങ്ങൾ ഈ രാജ്യത്തെ തന്നെ നശിപ്പിക്കുന്നതാണ്. റോമയെയും ഗ്രീക്കിനെയും ഏതെങ്കിലും ശത്രുക്കളല്ല പരാജയപ്പെടുത്തിയത്. ചിതല് പോലെ അവരെ പിടികൂടിയ സ്വഭാവ ദൂശ്യങ്ങളാണ് അവരെ പരാജയപ്പെടുത്തിയത്. ഇന്ന് ലോകം മുഴുവൻ ഒന്നായിത്തീർന്നിരിക്കുകയാണ്. ഒരു രാജ്യത്തെ സ്വഭാവ തകർച്ച മുഴുവൻ ലോകത്തിനും പ്രശ്‌നമാണ്. ഓരോ രാജ്യത്തും മാനവികത ഉയർന്ന് നിന്നാൽ മാത്രമേ, ലോകത്ത് ശാന്തിയും സമാധാനവും ഉണ്ടാവുകയുള്ളൂ. 


പ്രവാചകന്മാരുടെ മഹനീയ സേവനം

പ്രവാചകന്മാർ നന്മ നിറഞ്ഞ വ്യക്തികളെ ഉണ്ടാക്കി. ശരിയായ മാനവ നിർമ്മാണം നടത്തി. പടച്ചവനെ ഭയപ്പെടുകയും മനുഷ്യനെ സ്‌നേഹിക്കുകയും മറ്റുള്ളവർക്കുവേണ്ടി പ്രയാസം സഹിക്കുകയും എല്ലാവരോടും നീതി കാട്ടുകയും സത്യം പറയുകയും അവകാശത്തെ പിന്തുണയ്ക്കുകയും മർദ്ദിതനെ സഹായിക്കുകയും ചെയ്യുന്ന  വ്യക്തിത്വങ്ങളൈ വാർത്തെടുത്തു. ലോകത്ത് മറ്റൊരു വ്യക്തിയും ഒരു സ്ഥാപനവും പ്രസ്ഥനാവും അതുപൊലുള്ളവരെ തയ്യാറാക്കിയിട്ടില്ല. ലോകം വിവിധ കണ്ടുപിടുത്തങ്ങളിൽ അഭിമാനിക്കുന്നു. ശാസ്ത്രജ്ഞന്മാർ ശാസ്ത്ര ഗവേഷണങ്ങളെ എടുത്ത് കാട്ടുന്നു. പക്ഷേ, പ്രവാചകന്മാരേക്കാളും മാനവികതയെ സ്‌നേഹിച്ച ആരുമില്ല. അവർ ലോകത്ത് ഏറ്റവും ഉയർന്ന നിധി നൽകിയവരാണ്. അതിലെ വ്യക്തിത്വങ്ങൾ ലോകത്തെ പൂവനമാക്കി. അവർ കാരണം ലോകത്തെ സർവ്വ വസ്തുക്കളും പ്രയോജനകരമായി. ഇന്നും ലോകത്ത് അവശേഷിക്കുന്ന നന്മയുടെയും സത്യസന്ധതയുടെയും നീതിയുടെയും മാനവ സ്‌നേഹത്തിന്റെയും അടിസ്ഥാന കാരണക്കാർ പ്രവാചകന്മാർ തന്നെയാണ്. ഇന്ന് ലോകം മുമ്പോട്ട് നീങ്ങുന്നതും അവരുടെ ഈ സേവനം കാരണമായി മാത്രമാണ്. വെറും ഭൗതിക പുരോഗതിയും കണ്ടുപിടുത്തങ്ങളും കൊണ്ട് ലോകത്തിന് മുന്നോട്ട് നീങ്ങാൻ സാധ്യമല്ല. സത്യസന്ധതയും ഭയഭക്തിയും നീതിയും ന്യായവും പരസ്പര സ്‌നേഹാദരങ്ങളും കൊണ്ട് മാത്രമാണ് ലോകം നിലനിൽക്കുന്നത്. ഈ കാര്യങ്ങൾ പ്രവാചകന്മാരുടെ മാത്രം ദാനമാണ്. 


പ്രവാചകന്മാരുടെ പ്രവർത്തന ശൈലി

പ്രവാചകന്മാർ വ്യക്തികളെ സംസ്‌കരിക്കുകയും അവരിൽ നന്മകൾ ഉണ്ടാക്കിയെടുക്കുകയും ചെയ്തു. ഈ വഴിയിൽ അവർ ഏറ്റവും പ്രാധാന്യത്തോടെ പരിശ്രമിച്ചത് ജനമനസ്സുകളിൽ അടിയുറച്ച വിശ്വാസം ഉണ്ടാക്കിയെടുക്കാനാണ്. ഏകനും സർവ്വലോക പരിപാലകനും അളവറ്റ ദയാലും തികഞ്ഞ നീതിമാനുമായ പടച്ചവനെക്കുറിച്ച് അവർ ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുത്തു. മരണത്തിന് ശേഷം  ഒരു ജീവിതം ഉണ്ടെന്നും അവിടെ കടുത്ത വിചാരണ നേരിടേണ്ടിവരുമെന്നും അവർ ഉണർത്തി. പടച്ചവന് പൊരുത്തമായ ജീവിതം കാണിച്ച് തരുന്ന വിശ്വസ്ത ദൂതന്മാരും മാതൃകാ യോഗ്യന്മാരുമാണ് പ്രവാചകന്മാർ എന്നും അവർ ഉദ്‌ബോധിപ്പിച്ചു. ഈ വിശ്വാസം അന്ന് ലോകത്തിന് നഷ്ടമായിപ്പോയിരുന്നു. ഇതിന്റെ അഭാവം ലോകത്തെ മുഴുവൻ തകിടം മറിക്കുകയും ചെയ്തിരുന്നു. മനുഷ്യൻ മനുഷ്യത്വത്തെ വിസ്മരിക്കുകയും രക്ത ദാഹിയായ ഒരു മൃഗമായി അധ:പതിക്കുകയുമുണ്ടായി. എന്നാൽ പ്രവാചകന്മാരിലൂടെ ലഭിച്ച അമൂല്യമായ വിശ്വാസവും അടിയുറച്ച ബോധവും മനുഷ്യരുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. നിയന്ത്രണമില്ലാത്ത മൃഗീയ ജീവിതത്തിൽ നിന്നും ഉത്തരവാദിത്വബോധമുള്ള മാനവ ജീവിതത്തിലേക്ക് മനുഷ്യർ പ്രവേശിച്ച് സഞ്ചാരം ആരംഭിച്ചു. 


ചരിത്രത്തിന്റെ പാഠം

വ്യക്തികളെ നന്നാക്കുന്നതിനേക്കാൾ വലിയ ശക്തിയൊന്നുമില്ല എന്ന് ആയിരക്കണക്കിന് വർഷത്തെ അനുഭവങ്ങൾ പഠിപ്പിക്കുന്നു. ഇതിന്റെ അഭാവമാണ് ഇന്നത്തെ ഏറ്റവും വലിയ നഷ്ടം! ഇന്ന് സംഘടനങ്ങളും പ്രസ്ഥാനങ്ങളും സമൂഹങ്ങളും എല്ലാമുണ്ട്. പക്ഷേ, നന്മ നിറഞ്ഞ വ്യക്തിത്വങ്ങളെ കാണാനില്ല. സർവ്വ വസ്തുക്കളെക്കൊണ്ടും സമൃദ്ധമായ ആധുനിക ലോകത്തിന്റെ കമ്പോളത്തിൽ ഉത്തമ വ്യക്തിത്വങ്ങൾ മാത്രമില്ല. ഈ കുറവിനെ കണ്ടെത്താനും പരിഹരിക്കാനും പരിശ്രമിക്കാത്തത് അതിനേക്കാൾ വലിയ അപകടകരമായ പ്രവണതയാണ്. ഇത് കേൾക്കുമ്പോൾ ജനങ്ങളെ നന്നാക്കാൻ ഞങ്ങൾ പരിശ്രമിക്കുന്നു എന്ന് പലരും മറുപടി പറയാറുണ്ട്. പക്ഷേ, പരിശ്രമങ്ങൾ  ശരിയായ മാർഗ്ഗത്തിൽ വേണ്ട വിധത്തിൽ ആകുമ്പോൾ മാത്രമാണ് അതിന് പരിശ്രമം എന്ന് പറയാൻ സാധിക്കുന്നത്. ഇതിനുള്ള ശരിയായ മാർഗ്ഗം ഏറ്റവും ആദ്യമായി നാം ഓരോരുത്തരും യഥാർത്ഥ മനുഷ്യരാകണം എന്ന തീരുമാനം എടുക്കലാണ്. അതെ, ഈ തീരുമാനം എടുക്കാതെ കുറ്റകൃത്യങ്ങൾ അവസാനിക്കുകയോ നാശനഷ്ടങ്ങൾ കുറയുകയോ ചെയ്യുന്നതല്ല. ഒരു ഭാഗത്ത് കൂടി കള്ളൻ കടക്കുന്ന വഴിയെ അടക്കുമ്പോൾ വേറെ പത്ത് വഴികൾ തുറക്കപ്പെടുന്നതാണ്. ആകയാൽ മാനവികത ഉണ്ടാക്കിയെടുക്കലാണ് ഇന്നത്തെ ഏറ്റവും വലിയ ആവശ്യം. 

പക്ഷേ, ഖേദകരമെന്ന് പറയട്ടെ: വേണ്ടതും വേണ്ടാത്തതുമായ പലതരം കാര്യങ്ങളിൽ മുഴുകിക്കഴിയുന്ന നമുക്ക് പ്രഥമവും പ്രധാനവുമായ ഈ പരിശ്രമത്തിന് മാത്രം സമയവും സൗകര്യവുമില്ല. ഈയൊരു അവസ്ഥയ്ക്ക് മാറ്റം വരുത്തിയേ മതിയാവുകയുള്ളൂ. ന്യായമായ സർവ്വ വഴികളിലും നാം മുന്നേറുക. പക്ഷേ, ആദ്യമായ നമ്മെയും നമ്മുടെ കുടുംബത്തെയും നാട്ടുകാരെയും മനുഷ്യരാക്കാൻ പരിശ്രമിക്കുക. ഈ പരിശ്രമം നടത്തിയാൽ നമ്മുടെ ജീവിതം മുഴുവൻ ഇതിന്റെ ഗുണഫലങ്ങൾ പ്രതിഫലിക്കുന്നതും എത്ര പരിശ്രമിച്ചിട്ടും പരിഹരിക്കാൻ സാധിക്കാത്ത നൂറ് കണക്കിന് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നതുമാണ്. 


പയാമെ ഇൻസാനിയത്ത്, 

മാനവികതയുടെ സന്ദേശം.

ഈയൊരു ഭാഗത്തേക്ക് സ്‌നേഹത്തോടെ നിങ്ങൾ എല്ലാവരെയും സ്വാഗതം ചെയ്യാൻ വേണ്ടിയാണ് ഞങ്ങൾ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഞങ്ങൾക്ക് ഈ വഴിയിൽ വലിയ പരിചയമോ ശേഷിയോ ഇല്ലായെന്ന് ഞങ്ങൾ തുറന്ന് സമ്മതിക്കുന്നു. പക്ഷേ, പ്രവിശ്യാലമായി പരന്ന് കിടക്കുന്ന ഈ മഹാരാജ്യത്ത് ഇതിനുവേണ്ടി ശബ്ദം ഉയർത്തുന്ന ആരെയും ഞങ്ങൾക്ക് കാണാൻ കഴിയുന്നില്ല. വളരെ പ്രാധാന്യം അർഹിക്കുന്ന ഈ ഒരു വിഷയത്തെ ലക്ഷ്യം വെച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനവും ഞങ്ങളുടെ മുമ്പിൽ ഇല്ല. ഇത്തരുണത്തിൽ ഞങ്ങൾ ഒന്നുമല്ലെങ്കിലും ഞങ്ങളുടെ പക്കൽ ഒന്നുമില്ലെങ്കിലും ഈ ഒരു സന്ദേശം രാജ്യത്തിന്റെ, രാജ്യത്തിന്റെ മാത്രമല്ല മുഴുവൻ ലോകത്തിന്റെയും സുപ്രധാന ആവശ്യമാണെന്ന് കണ്ട് ഞങ്ങൾ വീടുകളിൽ നിന്നും ഇറങ്ങിത്തിരിച്ചു. അങ്ങനെ നിങ്ങളുടെ അരികിൽ എത്തുകയും നിങ്ങൾക്ക് മുമ്പാകെ മനസ്സ് തുറന്ന് വെച്ച് സംസാരിക്കുകയും ചെയ്തു. നിങ്ങൾ ഞങ്ങളെ സ്വീകരിച്ചതിലും സമാധാനത്തോടെ കാര്യങ്ങൾ കേട്ടതിലും ഞങ്ങൾക്ക് വലിയ നന്ദിയുണ്ട്. ഇതിലൂടെ ഞങ്ങളുടെ മനസ്സിന് കൂടുതൽ കരുത്ത് വന്നിരിക്കുന്നു. 

നിങ്ങൾ ഓരോരുത്തരും ഈ മഹത്തായ സന്ദേശത്തെ കൂടുതൽ പഠിക്കുകയും സ്വന്തം ജീവിതത്തിൽ പകർത്തുകയും വലിയൊരു സന്ദേശമായി ഏറ്റെടുക്കുകയും ധാരാളം ജനങ്ങൾ തിങ്ങിനിറഞ്ഞ ഈ പട്ടണത്തിലും പരിസര പ്രദേശങ്ങളിലും ഈ സന്ദേശത്തെ എത്തിച്ച് കൊടുക്കുമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. ഇതിലൂടെ വിളക്കുകളിൽ നിന്നും വിളക്കുകൾ കത്തുന്നതാണ്. നമ്മേക്കാൾ ഉത്തമരായ വ്യക്തിത്വങ്ങൾ ചിലപ്പോൾ ഈ പ്രവർത്തനം കൂടുതൽ ഫലപ്രദമായി നടത്തുകയും ചെയ്യുന്നതാണ്. ഇപ്രകാരം അടിയുറച്ച വിശ്വാസവും ഉണർന്ന മനസ്സുകളുമുള്ള വ്യക്തിത്വങ്ങളിലൂടെയാണ് ലോകത്തെ സർവ്വ കാര്യങ്ങളും നടക്കുന്നത്. ഇത്രവലിയ് സദസ്സിലെ ഓരോ സഹോദരങ്ങളും ഇത് സ്വീകരിക്കുകയും സ്വന്തം നന്നാകാനും ഓരോ വ്യക്തികളെയും നന്നാക്കാനും പരിശ്രമിക്കണമെന്നും അപേക്ഷിക്കുന്നു. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതില്ലാതെ മാനവ ജീവിതം ഒരിക്കലും നന്നാകുന്നതല്ലതന്നെ!

 

പയാമെ ഇൻസാനിയ്യത്ത്, 

മാനവതാ സന്ദേശം. ഉദ്ദേശ ലക്ഷ്യങ്ങൾ 

1. നാം എല്ലാവരും മനുഷ്യരും ഒരു നാട്ടുകാരുമാണ് എന്നതിന്റെ അടിസ്ഥാനത്തിൽ പരസ്പരം വിശ്വാസവും സ്‌നേഹാദരവുകളും വളർത്താനും അകൽച്ചകളും ശത്രുതകളും ഇല്ലാതാക്കാനും പരിശ്രമിക്കുക. ഇതിനുവേണ്ടി സന്ദർശനങ്ങൾ നടത്തുകയും സമ്മേളനങ്ങൾ സംഘടിപ്പിക്കുകയും ഉത്തമ രചനകൾ പ്രചരിപ്പിക്കുകയും ചെയ്യുക. 

2. സേവന പ്രവർത്തനങ്ങളിലൂടെ പരസ്പരം അടുക്കുകയും അടുപ്പിക്കുകയും ചെയ്തുകൊണ്ട് ജീവിതത്തിന്റെ യഥാർത്ഥ സുഖസന്തോഷങ്ങൾ അനുഭവിക്കുക.

3. വർഗ്ഗീയത, സാമ്പത്തിക അസമത്വം, കൈക്കൂലി, നഗ്നത പ്രകടനം മുതലായ തിന്മകൾക്കും അക്രമങ്ങൾക്കും എതിരിൽ നിയമത്തിന്റെ ഉള്ളിൽ നിന്നുകൊണ്ട് പരിശ്രമിക്കുക.

4. അക്രമപരമായ പരിപാടികളും പ്രവർത്തനങ്ങളും തടയുക. 

5. മർദ്ദിതരും സാധുക്കളുമായ സഹോദരങ്ങളെ ജാതിമത വിത്യാസമില്ലാതെ സഹായിക്കുക. 

6. വിദ്യാർത്ഥി ജനതയെ പ്രത്യേകിച്ചും സൽഗുണസമ്പന്നരായി വാർത്തെടുക്കാൻ വിവിധ രീതികളിൽ പരിശ്രമിക്കുക. 

7. നാം ഓരോരുത്തരും ബന്ധപ്പെട്ട സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും സൗഹാർദ്ധ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാനും നിലനിർത്താനും വളർത്താനും പരിശ്രമിക്കുക. 

ഇക്കാര്യങ്ങൾക്ക് തയ്യാറുള്ള സഹോദരങ്ങൾ ഇടയ്ക്കിടയ്ക്ക് കൂടി ഇരിക്കുകയും ചെയ്യാനുള്ള കാര്യങ്ങളെ ആലോചിക്കുകയും ചെയ്തത് വിലയിരുത്തുകയും ചെയ്യുക. 

〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

സ്വഹാബാ ഇസ് ലാമിക് ഫൗണ്ടഷന്‍ വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ആവശ്യമുള്ളവരും ബന്ധപ്പെടുക: 


http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...