ഇന്ത്യ, ഇസ് ലാം, മുസ് ലിംകള്‍.!
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
(വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
22. ഇരുപത്തി ഏഴ് വർഷത്തെ ഭരണത്തിന് ശേഷം ഹിജ് രി 752 (1351) ല്‍ മുഹമ്മദ് തുഗ്ലക്ക് ഇഹലോകവാസം വെടിഞ്ഞു. തുടര്‍ന്ന് നേതാക്കന്മാര്‍ കൂടിയിരുന്ന് മകന്‍ ഫൈറൂസ് ഷാഹിനെ അധികാരിയാക്കി. അദ്ദേഹം അധികാരമേറ്റ പാടെ മുഹമ്മദ് തുഗ്ലക്ക് ജയിലില്‍ അടച്ച തടവുകാരെ മോചിപ്പിച്ചു. അദ്ദേഹം വധിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കി. പിടിച്ചടക്കിയ പ്രദേശങ്ങള്‍ അവകാശികള്‍ക്ക് തിരിച്ചുകൊടുത്തു. (ആബെ കൗസര്‍). ഫൈറൂസ് ഷായുടെ നീതിയും ന്യായവും കാരണം, രാജ്യം മുഴുവന്‍ ശാന്തിയും സമാധാനവും നിറഞ്ഞു. പണ്ഡിതമഹത്തുക്കള്‍ അദ്ദേഹത്തിന് ശൈഖുല്‍ ഇസ്ലാം എന്ന അപരനാമം നല്‍കി. മക്കള്‍ക്ക് വിശിഷ്യാ, രാജകുമാരന് ശിക്ഷണ ശീലനങ്ങള്‍ നല്‍കാന്‍ വളരെയധികം ശ്രദ്ധിച്ചു. മകനും ഇത് നല്ല നിലയില്‍ ഉള്‍ക്കൊണ്ടു. ചെറുപ്പം മുതലേ സാധുക്കളെ സഹായിക്കുന്ന സ്വഭാവം സ്വീകരിച്ചു. ഫൈറൂസ് ഷാഹ് ഭരണകൂടത്തിന് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ എല്ലാ ഭരണാധികാരികള്‍ക്കും അനുകരണീയമാണ്. അതില്‍ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കുക: 1. ആരോടും അക്രമം കാട്ടരുത്. കഴിവിന്‍റെ പരമാവധി ശിക്ഷാ നടപടികള്‍ മാറ്റി വെയ്ക്കുക. ധര്‍മ്മിഷ്ഠതയും ഉദാര മനസ്ഥിതിയും മുറുകെ പിടിക്കുന്നവരെ ജനങ്ങള്‍ സ്നേഹിക്കുന്നതാണ്. 2. നികുതി കഴിവതും ഒഴിവാക്കുക. ജനങ്ങളുടെ കഴിവിനനുസരിച്ച് മാത്രമേ നികുതി വാങ്ങാവൂ. ആരുടെയും ഏഷണിയും മറ്റുള്ളവരെ കുറിച്ചുള്ള പരാതിയും കേള്‍ക്കരുത്. ഇതിലൂടെ ഭരണം പുരോഗതി പ്രാപിക്കുന്നതും ഐശ്വരം വര്‍ദ്ധിക്കുന്നതുമാണ്. 3. പടച്ചവനോട് പേടിയും ജനങ്ങളോട് കരുണയുമുള്ള നല്ലവരെ കാര്യങ്ങള്‍ ഏല്‍പ്പിക്കുക. ദുഃസ്വഭാവികളെ ഒന്നും ഏല്‍പ്പിക്കരുത്. ഈ മൂന്ന് ഗുണങ്ങളിലൂടെ അദ്ദേഹം നാടിനും നാട്ടുകാര്‍ക്കും വലിയ അനുഗ്രഹമായി. ധാരാളം ആരാധനാലയങ്ങളും പാഠശാലകളും സംസ്കരണ കേന്ദ്രങ്ങളും സ്ഥാപിക്കുകയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. കിണറുകളും തടാകങ്ങളും പാലങ്ങളും ധാരാളമായി നിര്‍മ്മിക്കുകയും അതിന് വേണ്ടി പ്രത്യേകം വഖ്ഫ് ഏര്‍പ്പാടാക്കുകയും ചെയ്തു. 799-ല്‍ ഫൈറൂസ് ഷാഹ് തുഗ്ലക്കിന്‍റെ വിയോഗം സംഭവിച്ചു. പക്ഷെ, പിന്‍ഗാമികല്‍ പരസ്പരം പോരാടി. ഇതിനിടയില്‍ തൈമൂര്‍ ഡല്‍ഹിയെ അക്രമിക്കുകയും പടച്ചവന്‍റെ ശിക്ഷ പോലെ പ്രദേശം മുഴുവന്‍ തകര്‍ത്ത് തരിപ്പണമാക്കുകയും ചെയ്തു. പഴയ ഭരണാധികാരി മഹ്മൂദ് തുഗ്ലക്ക് വീണ്ടും ഡല്‍ഹിയിലേക്ക് മടങ്ങി വന്നെങ്കിലും അവസ്ഥകളെല്ലാം താറുമാറായിരുന്നു. ഇദ്ദേഹം 815-ല്‍ മരണപ്പെട്ടതോടെ ഇരുന്നൂറ് വര്‍ഷം നീണ്ടുനിന്ന ഒരു ഭരണകൂടത്തിന് പരിസമാപ്തിയായി.
https://swahabainfo.blogspot.com/2020/02/22.html?spref=tw
ഇതിന് മുമ്പുള്ള ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:
https://swahabainfo.blogspot.com/2020/01/blog-post_10.html?spref=tw
പ്രസിദ്ധീകരണം:സ്വഹാബ ഫൗണ്ടേഷന്‍
ഇസ് ലാമും, മുസ് ലിംകളും, ഇന്ത്യയും തമ്മിലുള്ള ബന്ധം ലോകത്തിന്‍റെ ആദ്യം മുതല്‍ക്കുള്ളതും ഇന്നും എന്നും ശക്തമായി നിലനില്‍ക്കുന്നതുമാണ്. എന്നാല്‍ ദുഖകരമെന്ന് പറയട്ടെ, ചില കറുത്ത ശക്തികള്‍ അത് മുറിച്ച് മാറ്റാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നു. അതിന് അവര്‍ സ്വീകരിച്ച പ്രധാന മാര്‍ഗ്ഗമാണ് മാതൃകാപരവും അനുഗ്രഹീതവുമായ ചരിത്ര വസ്തുതകളെ വളച്ചൊടിച്ച്, അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും കൂട്ടിയിണക്കിക്കൊണ്ടുള്ള പ്രചണ്ഠമായ പ്രചാരണങ്ങള്‍. എന്നാല്‍ നല്ലവരും നന്മകളും മാത്രമായിട്ടേ ഇസ്ലാമിനും മുസ്ലിംകള്‍ക്കും മുഴുവന്‍ ഭാരതീയര്‍ക്കും ബന്ധമുള്ളൂ. ബന്ധമുണ്ടാകാന്‍ പാടുള്ളൂ. പടച്ചവന്‍റെ അനുഗ്രഹീത നാമത്തില്‍ ഈ വിഷയത്തില്‍ (ഇന്ത്യ, ഇസ് ലാം, മുസ് ലിംകള്‍.!) ഒരു പരമ്പര ആരംഭിക്കുകയാണ്. ഇതിന് നിര്‍മ്മാണാത്മക അഭിപ്രായങ്ങളും കൂട്ടിച്ചേര്‍ക്കലുകളും പ്രചാരണങ്ങളും നടത്തി മാന്യ അനുവാചകര്‍ക്കും ഇതില്‍ പങ്കാളികളാകാന്‍ കഴിയുന്നതാണ്. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.!
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
*Group -1*
*Group -2*
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
------------------------------
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്,
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്,
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്
ബന്ധപ്പെടുക: +919961955826
No comments:
Post a Comment