Friday, February 28, 2020

ഇന്ത്യന്‍ ഭരണഘടനാ ലംഘനമായ NPR-NRC-CAA കരിനിയമങ്ങളുടെ അപകടം തുറന്നു കാണിക്കുന്നലഘുകൃതി


ഇന്ത്യന്‍ ഭരണഘടനാ ലംഘനമായ NRC, CAA കരിനിയമങ്ങളുടെ അപകടം തുറന്നു കാണിക്കുന്ന ഈ ലഘുകൃതി പ്രയോജനപ്പെടുത്തുക. പ്രചരിപ്പിക്കുക.
https://swahabainfo.blogspot.com/2020/02/npr-nrc-caa.html?spref=tw 1. NPR-NRC-CAA എന്ത്.? എന്തിന്.?
എന്താണ് NRC.? (ദേശീയ പൗരത്വ രജിസ്റ്റര്‍)
ഇന്ത്യന്‍ പൗരന്മാരുടെ ജനനം, പേര്, പൗരത്വം ഇവയുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ രജിസ്റ്റര്‍ ആണ് NRC (National Register of Citizen). രാജ്യമാകെ ഇത് നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം പ്രാബല്യത്തിലായാല്‍ ഇതില്‍ ഉള്‍പ്പെടാത്തവരെല്ലാം നുഴഞ്ഞുകയറ്റക്കാരായി മുദ്രകുത്തി നാടു കടത്തപ്പെടുകയോ ജയിലിലടക്കപ്പെടുകയോ രണ്ടാംതരം പൗരന്മാരാക്കപ്പെടുകയോ ചെയ്യാം.
NRC നടപ്പിലാക്കുന്നതെങ്ങനെ.?
എതെല്ലാം രേഖകള്‍ സ്വീകരിക്കും.?
ഇന്ത്യയിലെ 130 കോടി ജനങ്ങളും പൗരത്വത്തിന് വേണ്ടി പുതുതായി അപേക്ഷിക്കുകയും അതിനുള്ള തെളിവുകള്‍ രേഖാമൂലം ഹാജരാക്കുകയും ചെയ്യേണ്ടിവരും. ഇതില്‍ ഉള്‍പ്പെടാന്‍ 1951ന് മുമ്പ് മാതാ-പിതാക്കള്‍ ജീവിച്ചിരുന്നതിന്‍റെ രേഖകള്‍ ഹാജരാക്കണം. അല്ലെങ്കില്‍ 1971 മാര്‍ച്ച് 24-ന് മുമ്പുള്ള നമ്മുടെ പിതാമഹന്മാരുടെ ജനന സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, വോട്ടേഴ്സ് ലിസ്റ്റ് ഇവയിലേതെങ്കിലും ഹാജരാക്കണം. അവരുമായി അപേക്ഷകനുള്ള ബന്ധം സ്ഥാപിക്കാന്‍ രേഖാമൂലമുള്ള തെളിവുകളും നല്‍കണം. ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ഈ രേഖാസമര്‍പ്പണം സാധിക്കുകയില്ല. അവര്‍ക്കുവേണ്ടിയാണ് രാജ്യത്തിന്‍റെ വിവിധഭാഗങ്ങളിലായി തടങ്കല്‍പാളയങ്ങള്‍ ഒരുക്കുന്നത്. എന്നാല്‍ ഈ നിബന്ധന മുസ്ലിംകള്‍ക്ക് മാത്രമാണ് ബാധകമാകുന്നത്. മറ്റ് മതസ്ഥര്‍ക്ക് 6 വര്‍ഷം ഈ രാജ്യത്ത് താമസിച്ചിട്ടുണ്ട് എന്ന രേഖ സമര്‍പ്പിച്ചാല്‍ നിരുപാധികം പൗരത്വം ലഭിക്കാന്‍ അര്‍ഹരായിത്തീരും. ഇത് കടുത്ത വിവേചനവും അനീതിയുമാണ്.
എന്താണ് CAA.? (ദേശീയ പൗരത്വ ഭേദഗതി നിയമം)
കേന്ദ്ര ഗവണ്‍മെന്‍റ് കൊണ്ടുവന്ന കരിനിയമങ്ങളില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച നിയമമാണിത്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിക്ക്, ബുദ്ധ, ക്രിസ്ത്യന്‍, ജൈനന്‍, പാഴ്സി മത വിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുകയും, മുസ്ലിം അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നിഷേധിക്കുകയും ചെയ്യുന്ന വിവേചനവും കടുത്ത അനീതിയും നിറഞ്ഞ നിയമമാണിത്. 1955-ലെ പൗരത്വ നിയമത്തില്‍ നടത്തിയ ഭേദഗതിയാണ് CAA. മുന്‍പ്, കുറഞ്ഞത് 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമാക്കിയവര്‍ക്ക് മാത്രമാണ് പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍ ഭേദഗതി പ്രകാരം ഇത് 6 വര്‍ഷം മുന്‍പ് കുടിയേറിയ മുസ്ലിംകള്‍ അല്ലാത്തവര്‍ക്ക് പൗരത്വം ലഭിക്കും. ലക്ഷക്കണക്കിന് മുസ്ലിം അഭയാര്‍ത്ഥികളെ തുറന്ന ജയിലിലേക്ക് മനുഷ്യത്വ രഹിതമായി തള്ളിവിടുന്ന അവകാശലംഘനമാണ് ഈ പൗരത്വ ഭേദഗതിയെന്ന് ചുരുക്കി വായിക്കാം.
NRCയും CAAയും തമ്മില്‍ ബന്ധമുണ്ടോ.?
NRC യെ കുറിച്ച് ഈ സര്‍ക്കാര്‍ ആലോചിച്ചിട്ട് പോലുമില്ല എന്ന പ്രധാനമന്ത്രിയുടെ വാദം തികച്ചും നിരര്‍ത്ഥകമാണ്. NRC നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി പത്തിലധികം തവണ പ്രസ്താവിച്ചിട്ടുണ്ട്. മുസ്ലിംകളെ അസ്ഥിരപ്പെടുത്തുന്നതിനു വേണ്ടിമാത്രമാണ് ഇപ്പോള്‍ CAAയും ശേഷം NRC യും നടപ്പിലാക്കുന്നത് എന്ന് സൂചിപ്പിക്കുന്ന അമിത്ഷായുടെ പ്രസംഗങ്ങളും പ്രസ്താവനകളും അഞ്ചിലേറെ തവണ പുറത്തുവന്നിട്ടുണ്ട്. പാര്‍ലമെന്‍റിന് അകത്തും പുറത്തും ഇക്കാര്യം വ്യക്തമാക്കപ്പെട്ടിട്ടുമുണ്ട്. NRC യെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുക പോലും ചെയ്തിട്ടില്ലെന്ന് ഭരണകൂടത്തിന്‍റെ വിശദീകരണം, മറ്റ് ജനവിരുദ്ധ നയങ്ങളിലേതു പോലെ പ്രക്ഷോഭം ശക്തിയാര്‍ജ്ജിച്ചപ്പോള്‍ തല്‍ക്കാലം ശമിപ്പിക്കാനുള്ള തന്ത്രം മാത്രമാണ്.
എന്താണ് NPR.? (ദേശീയ ജനസംഖ്യാ രജിസ്റ്റര്‍)
രാജ്യത്തെ എല്ലാ സ്ഥിര താമസക്കാരുടെയും മുഴുവന്‍ വിവരങ്ങളടങ്ങുന്ന ഡാറ്റാ ബേസ് ഉണ്ടാക്കുക എന്നതാണ് NPR-ന്‍റെ ലക്ഷ്യം . ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ 2021 സെന്‍സസ് നടപടികള്‍ക്ക് 2019 ഡിസംബര്‍ 24-ന് കേന്ദ്രമന്ത്രിസഭ അംഗികാരം നല്‍കി. സെന്‍സസ് നടപടികള്‍ക്കായി 8754 കോടി രൂപയും NPR-നായി 3941 കോടി രൂപയും മന്ത്രിസഭ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. 2021-ല്‍ നടപടി പൂര്‍ത്തീകരിക്കണമെന്നാണ് നിര്‍ദ്ദേശം. രണ്ട് അപകടങ്ങള്‍ ഇതില്‍ നാം കാണുന്നു. ഒന്ന്, വിവാദമായ NRC-ക്ക് തൊട്ടുമുമ്പ് നടപ്പിലാക്കുന്ന നടപടി ക്രമമാണെന്ന് കേന്ദ്രമന്ത്രിയായിരുന്ന കിരണ്‍ റിജ്ജു പാര്‍ലമെന്‍റില്‍ ഔദ്യോഗിക മറുപടി നല്‍കിയതോടെ ഇതിന്‍റെ ദുരൂഹത എല്ലാ മറയും നീക്കി പുറത്തുവരികയാണ്. രണ്ട്, NPR-ന്‍റെ കരട് പ്രസിദ്ധീകരിച്ചപ്പോള്‍ എല്ലാ മത വിഭാഗങ്ങളുടെയും ആഘോഷ ദിവസങ്ങളെ കുറിച്ച് അതില്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ മുസ്ലിംകളുടെ ആഘോഷ ദിവസങ്ങളായ ചെറിയ പെരുന്നോളോ വലിയ പെരുന്നാളോ എന്നുവേണ്ട ഒരു ആഘോഷത്തെപ്പറ്റിയും പരാമര്‍ശിച്ചിട്ടില്ല. മുസ്ലിം പൗരത്വം അന്യായമായി തുടച്ചുനീക്കലാണ് ഇതിന്‍റെ പിന്നില്‍ എന്ന് സുതരാം വ്യക്തം.
ഈ കരിനിയമങ്ങള്‍ എന്തിന് വേണ്ടി.?
സംഘപരിവാരത്തിനെതിരെ ഉയരുന്ന ശബ്ദങ്ങളെ ഘട്ടംഘട്ടമായി തുടച്ചുനീക്കി മതേതരത്വത്തിന്‍റെ ഈറ്റില്ലമായ ഇന്ത്യയെ ഏകാധിപത്യ സവര്‍ണ്ണ സിദ്ധാന്തത്തില്‍ ബന്ധിക്കുക എന്ന ആസൂത്രിത അജണ്ടയുടെ ഭാഗം മാത്രമാണിത്. 2025-ല്‍ 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന RSS ഒരു ഹിന്ദുരാഷ്ട്ര സ്ഥാപനം നടത്തി തങ്ങളുടെ സ്വപ്നങ്ങള്‍ക്ക് പൂര്‍ത്തീകരണം നല്‍കാനുള്ള അതി തീവ്ര ശ്രമത്തിലാണ്. ഗോള്‍വാള്‍ക്കറുടെ വിചാരധാര എന്ന ഗ്രന്ഥത്തില്‍ വര്‍ഗ്ഗീയ കലാപങ്ങളിലൂടെ മുസ്ലിം ഉന്മൂലനം നടപ്പിലാക്കണമെന്ന ആശയം ഫാസിസ്റ്റുകള്‍ക്ക് പകര്‍ന്നു നല്‍കുന്നു. ദേശീയതയുടെ നിര്‍വ്വചനം എന്ന ഗ്രന്ഥത്തിലും ഹിന്ദുരാഷ്ട്ര സങ്കല്‍പ്പം അദ്ദേഹം മറയില്ലാതെ പങ്കുവെക്കുന്നു. സാഹോദര്യം വിളംബരം ചെയ്യുന്ന വേദങ്ങളും ഉപനിഷത്തുക്കളും തള്ളിക്കളഞ്ഞ്, 1935 സെപ്റ്റംബര്‍ 15-ന് നാസി ജര്‍മ്മനിയില്‍ ഹിറ്റ്ലര്‍ പാസ്സാക്കിയ ന്യൂറംബര്‍ഗ് നിയമവും അതിന്‍റെ പിന്‍ബലത്തില്‍ ജര്‍മ്മനിയില്‍ സ്ഥാപിതമായ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളും 60 ലക്ഷം ജൂതരെ കൂട്ടക്കൊലക്ക് വിധേയമാക്കിയ ഹോളോകോസ്റ്റ് സംഭവവും മാതൃകയാക്കാനാണ് സംഘ്പരിവാരം ലക്ഷ്യമിടുന്നത്. ഇത് മുസ്ലിംകളുടെ മാത്രം പ്രതിസന്ധിയാണെന്ന് കരുതിയവര്‍ക്ക് തെറ്റി. ക്രൈസ്തവര്‍, ദളിതുകള്‍, പിന്നോക്കവിഭാഗം തുടങ്ങിയവരെ ഘട്ടംഘട്ടമായി ഇത്തരം കരിനിയമങ്ങളിലൂടെ പുറത്താക്കുംവരെ വിശ്രമിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തവരാണ് ഫാസിസ്റ്റുകള്‍. രാജ്യസ്നേഹികളായ മതേതര വിശ്വാസികള്‍ ഈ നിയമങ്ങള്‍ക്ക് മരണമണി മുഴങ്ങും വരെ പോരാടണമെന്ന് പറയുന്നതിന്‍റെ യുക്തിയും മറ്റൊന്നല്ല.

2. CAA-NRC- ഭരണഘടനാ ലംഘനം.
ഈ നിയമങ്ങള്‍ എങ്ങനെയാണ് ഭരണഘടനാ വിരുദ്ധമാകുന്നത്.?
മത നിരപേക്ഷതയുടെയും, മാനവികതയുടെയും ഉന്നത മൂല്യങ്ങള്‍ കോര്‍ത്തിണക്കിയാണ് നമ്മുടെ ഭരണഘടന തയ്യാറാക്കപ്പെട്ടിരിക്കു ന്നത്. ഭരണഘടനാ ശില്‍പികളുടെ പേരുകള്‍ പോലും പരാമര്‍ശിക്കാതെ "നാം നമുക്കായി തയ്യാറാക്കുന്നത് എന്ന ആമുഖം തന്നെ ഐക്യബോധത്തിന്‍റെ ഉദാത്ത ഭാവമാണ്. NRC - CAA എന്നീ കരിനിയമങ്ങള്‍, ഭരണഘടന വിഭാവനം ചെയ്യുന്ന ഉന്നതമൂല്യങ്ങളെ നിഷ്കരുണം ബലി കഴിക്കുന്നതാണ്. മൗലികാവകാശങ്ങളുടെ ലംഘനവുമാണ് ഈ നിയമം.
അനുഛേദം: 14
Equality before law The State shall not deny to any person equality before the law or the equal protection of the laws within the territory of India
സമത്വത്തിനുള്ള അവകാശം ഭരണഘടനയുടെ ഈ ഭാഗം ഇന്ത്യക്കാര്‍ക്ക് നിയമത്തിനു മുന്നില്‍ തുല്യമായ സംരക്ഷണം ഉറപ്പ് നല്‍കുന്നു. ഒരു വ്യക്തിക്കും, എന്തെങ്കിലും പ്രത്യേക ആനുകൂല്യങ്ങള്‍ നിയമത്തിന് മുന്നില്‍ നല്‍കാന്‍ പാടില്ല എന്ന് ഈ ആര്‍ട്ടിക്കിള്‍ വ്യവസ്ഥ ചെയ്യുന്നു. CAAവ്യക്തമായും ഈ വീക്ഷണത്തിന് എതിരാണ്. ഏകോദര സഹോദരങ്ങളെപ്പോലെ കഴിഞ്ഞവര്‍ക്കിടയില്‍ മതകീയ വേര്‍തിരിവുണ്ടാക്കി ഭരണഘടനയെ ഇവര്‍ വഞ്ചിക്കുകയാണ്.
അനുഛേദം: 15
Prohibition of discrimination on grounds of religion, race, caste, sex or place of birth 
സ്റ്റേറ്റ് ഒരു പൗരനോടും ജാതി-മത-ലിംഗ-വര്‍ഗ്ഗ-ജന്മദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുവാന്‍ പാടില്ല എന്ന് ഈ വകുപ്പ് കൃത്യമായി അനുശാസിക്കുന്നു. ഭരണഘടനയുടെ 14 മുതല്‍ 32 വരെയുള്ള മൗലികാവകാശങ്ങളെ സ്ഥിരപ്പെടുത്തുന്ന പലവിധ വകുപ്പുകള്‍ക്കെതിരാണ് അമിത്ഷാ അവതരിപ്പിച്ച CAA എന്ന് സംശയലേശമന്യേ വ്യക്തമാണ്.
നിയമത്തിലെ അടിസ്ഥാന പ്രശ്നമെന്ത്.?
മതേതര ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയെ, ഒരു മതരാഷ്ട സങ്കല്‍പ്പത്തിലെത്തിക്കുന്നു എന്നതാണ് ഈ നിയമത്തിലെ ഗുരുതരമായ പ്രശ്നം. അയല്‍രാജ്യങ്ങളില്‍ മതപരമായ വിവേചനം നേരിടുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാണ് ഈ നാടകം എന്ന കേന്ദ്രസര്‍ക്കാറിന്‍റെ വാദം നിരര്‍ത്ഥകമാണ്. അതിര്‍ത്തി പങ്കിടുന്ന 7 രാജ്യങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് ഇതിനായി തെരഞ്ഞെടുത്തിരി ക്കുന്നത്. 3488 കി.മി. നീളത്തില്‍ അതിര്‍ത്തി പങ്കിടുന്ന ചൈനയേയും ഭൂട്ടാനേയും നേപ്പാളിനേയും മ്യാന്മറിനേയും ശ്രീലങ്കയേയും നിരുപാധികം ഒഴിവാക്കിയിരിക്കുന്നു. പട്ടികയിലെ മൂന്ന് രാജ്യങ്ങളിലെ ആറ് മതന്യൂനപക്ഷങ്ങള്‍ മാത്രമാണ് അവകാശലംഘനം നേരിടുന്നതെന്ന് ഈ ഭേദഗതിയിലൂടെ വരുത്തിത്തീര്‍ക്കുവാന്‍ ശ്രമിക്കുന്നുണ്ട്. മ്യാന്മറില്‍ റോഹിങ്ക്യന്‍ മുസ്ലിംകള്‍ അനുഭവിച്ച നരകയാതനകളും, ചൈനയില്‍ ഉയിഗൂര്‍ മുസ്ലിംകള്‍ അനുഭവിക്കുന്ന കിരാത മര്‍ദ്ദനങ്ങളും സമകാലിക യുഗത്തിലെ ഹൃദയഭേദകമായ കാഴ്ചകളാണ്. ശ്രീലങ്കയിലെ തമിഴ് ഹിന്ദുക്കള്‍ പീഢിപ്പിക്കപ്പെടുന്നതും അവഗണിക്കാനാവില്ല.
ചുരുക്കത്തില്‍, ഈ കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും രാജ്യത്തിന്‍റെ മതനിരപേക്ഷ മുഖത്തെ, ഫാസിസ്റ്റ് ഭരണകൂടം തങ്ങളുടെ ദുര്‍ചിന്തകള്‍ക്കൊത്ത് തള്ളിവിടുന്നതിന്‍റെ ഭാഗമാണ്. മുസ്ലിം അസ്ഥിത്വം ഇന്ത്യന്‍ മണ്ണില്‍ നിന്നും വേരോടെ പിഴുതു മാറ്റാനുള്ള സംഘ്ബുദ്ധിജീവികളുടെ പാഴ്കിനാവുകള്‍ മാത്രമാണിത്. ഭരണഘടനയുടെ ജീവസ്സുറ്റ ഭാഗങ്ങളായ 14 (സമത്വം), 21 (ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള സംരക്ഷണം), 25 (ആശയ-മത പ്രചരണ സ്വാതന്ത്ര്യം) എന്നീ അനുച്ഛേദങ്ങളെ നേര്‍ക്കുനേര്‍ ലംഘിക്കുന്നതിനാലാണ് ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. വിവിധ ജനവിഭാഗങ്ങളുടെ ജീവിത സംസ്കാരങ്ങള്‍ ഉള്‍ക്കൊണ്ട് നാനാത്വത്തില്‍ ഏകത്വം എന്ന ബഹുസ്വര വീക്ഷണത്തില്‍ രൂപംകൊണ്ട ദേശീയതയും, ഭരണഘടനയും സംരക്ഷിക്കാന്‍ ഈ കരിനിയമങ്ങള്‍ പിഴുതെറിയപ്പെടുംവരെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി സമരരംഗത്തേക്ക് കടന്നുവരണം. ഇത് ഒരു മുസ്ലിം പ്രശ്നമല്ല. ഇത് ഇന്ത്യയുടെ പ്രശ്നമാണ്. ഭരണഘടന സംരക്ഷിക്കേണ്ട ശ്രദ്ധേയ നിമിഷങ്ങളാണ്.

3. NRC - CAA ഖുര്‍ആനിക വീക്ഷണത്തില്‍.!
വംശീയ ഉന്മൂലനത്തിന് വേണ്ടിയുള്ള കരിനിയമങ്ങളും, മറ്റ് കടുത്ത പരീക്ഷണങ്ങളും ഖുര്‍ആന്‍ ഏത് രീതിയിലാണ് വിശദീകരിക്കുന്നത്.?
സത്യവിശ്വാസത്തിന്‍റെ കരുത്ത് പരിശോധിക്കുവാനും കപടന്മാരെ തിരിച്ചറിയുവാനുമാണ് പരീക്ഷണങ്ങള്‍ നല്‍കുന്നതെന്ന് 29-ാം അധ്യായം അന്‍കബൂത്തില്‍ 1,2,3 സൂക്തങ്ങളില്‍ വിവരിക്കുന്നു.
ഈ രീതിയിലുള്ള ഉന്മൂലന സിദ്ധാന്തങ്ങളെ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ടോ.?
ഷുഐബ് (അ), ലൂത്വ് (അ), ഇബ്റാഹീം (അ), മൂസാ (അ), മുഹമ്മദ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) തുടങ്ങിയ അഞ്ച് പ്രവാചകന്മാരെ അവരുടെ സമൂഹത്തിലെ വരേണ്യ വിഭാഗം സ്വദേശത്തുനിന്നും നാട് കടത്തുമെന്ന് ഭീഷണി മുഴക്കിയതായി ഖുര്‍ആന്‍ വിവരിക്കുന്നു. (അഅ്റാഫ്-88, നംല്-56, ഖസസ്-20, അന്‍ഫാല്‍-30, അമ്പിയാഅ്-68).
പ്രവാചക പരമ്പരയില്‍ വന്നവരോടെല്ലാം സത്യനിഷേധികള്‍ ഇപ്രകാരം പറഞ്ഞതായി ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. 'നിങ്ങള്‍ക്ക് പഴയ ധര്‍മ്മത്തിലേക്ക് മടങ്ങിവരാം, അല്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ പുറത്താക്കുക തന്നെ ചെയ്യും. പക്ഷെ അല്ലാഹു പ്രവാചകന്മാര്‍ക്ക് ദിവ്യബോധനം നല്‍കി. അക്രമികളെ അവന്‍ നശിപ്പിച്ചിരിക്കും. അവരെ തുടച്ച് നീക്കി, നിങ്ങളെ ഭൂമിയില്‍ സമാധാനത്തോടെ പുനരധിവസിപ്പിക്കുകയും ചെയ്യും. (ഇബ്റാഹീം-13)
വംശീയ ഉന്മൂലനത്തിനിരയാക്കപ്പെടുന്നവര്‍ക്ക് സഹായം ലഭിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നു. ഏത് മാനദണ്ഡമാണ് അല്ലാഹു അവരില്‍ നിന്നും പരിഗണിക്കുന്നത്.?
അമൂല്യമായ മൂന്ന് ഗുണങ്ങള്‍ അവര്‍ക്ക് ഉണ്ടായിരിക്കണം. 1. റബ്ബിന്‍റെ സ്ഥാനം ഭയപ്പെടുക. 2. നാഥന്‍റെ താക്കീതിനെ ഭയപ്പെടുക. 3. ഇത് രണ്ടിനും ശേഷം നാഥനോട് ദുആ ചെയ്യുക. ഈ യോഗ്യത കൈവരിച്ചവര്‍ക്ക് മുന്നില്‍ അഹങ്കാരിയായ ഏത് സര്‍വ്വാധിപതിയും തകര്‍ന്നടിയുമെന്ന് അല്ലാഹു ഓര്‍മ്മിപ്പിക്കുന്നു. (ഇബ്റാഹീം-15). സമൂഹം ഭരണാധികാരികളുടെ സ്ഥാനവും, താക്കീതുകളും, ഭീഷണികളും മാത്രം ഭയക്കുന്നു എന്നത് ഖേദകരമാണ്. ശേഷം പ്രാര്‍ത്ഥനകളില്‍ അഭയം പ്രാപിക്കുന്നു. മാറ്റങ്ങള്‍ സമൂഹത്തില്‍ അനിവാര്യമാണ്.
സമര രംഗത്ത് ഉറച്ചുനില്‍ക്കുവാനും, പ്രതിരോധിക്കുവാനും, പോരാടുവാനും നാഥന്‍ അനുവദിക്കുന്ന സന്ദര്‍ഭമേതാണ്.?
യോജിച്ച് നിന്ന് സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധങ്ങള്‍ ഖുര്‍ആന്‍ അനുവദിക്കുന്നുണ്ടോ.?
കരാറുകള്‍ നഗ്നമായി ലംഘിക്കുക, നമ്മുടെ ദീനിനെ പരിഹസിക്കുക, അന്യായമായി നമ്മെ ജന്മനാട്ടില്‍ നിന്നും പുറത്താക്കുക തുടങ്ങിയ സന്ദര്‍ഭങ്ങളിലാണ് പോരാട്ട വീഥിയില്‍ ഉറച്ചു നില്‍ക്കാന്‍ അല്ലാഹു ആവശ്യപ്പെടുന്നത്. അവനെ മാത്രം ഭയപ്പെട്ട് മുന്നേറാനും പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. (തൗബ: 12,13).
ജനകീയ പ്രതിരോധങ്ങളിലൂടെയാണ് പ്രപഞ്ചനാഥന്‍ ഭൂമിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതെന്നും മത-ദേവാലയങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ ഇത് അനിവാര്യമാണെന്നും ബഖറ 251-ലും ഹജ്ജ് 40-ലും വ്യക്തമാക്കുന്നുണ്ട്.

4. NRC - CAA ആത്മീയ പ്രതിരോധം.
സങ്കീര്‍ണ്ണമായ ഈ ഘട്ടത്തില്‍ ആത്മീയ പ്രതിരോധത്തിന്‍റെ സ്ഥാനമെന്താണ് ?
യഥാര്‍ത്ഥ പ്രതിരോധം ആത്മീയ പ്രതിരോധമാണ്. നാഥനിലേക്ക് അലിഞ്ഞുചേരുക വഴി നാം ആര്‍ജ്ജിച്ചെടുക്കുന്ന ആത്മീയ ശക്തിയും, ജാഗ്രവത്തായ ആസൂത്രണങ്ങളും എത് ഭൗതിക ശക്തിയെയും വെല്ലുവിളിക്കാന്‍ പര്യാപ്തമാണ്.
ആത്മീയ പ്രതിരോധത്തിന്‍റെ ഭാഗമായി എന്തെല്ലാം കാര്യങ്ങള്‍ നിര്‍ദ്ദേശിക്കാനാകും.?
നമ്മുടെ ഭൗതിക ജീവിതത്തിന്‍റെയും, ആത്മീയ ജീവിതത്തിന്‍റെയും സന്തുലിതാവസ്ഥ തെറ്റിക്കുന്നതാണ് NRC-CAA ഉയര്‍ത്തിവിടുന്ന അസഹിഷ്ണുത നിറഞ്ഞ അന്തരീക്ഷം. ഈ സന്ദര്‍ഭത്തില്‍ ചില കാര്യങ്ങള്‍ നാം അതീവ ശ്രദ്ധയോടെ മുറുകെപ്പിടിക്കണം.
1. ദുആ.
ദുആ, വിശ്വാസിയുടെ വജ്രായുധമാണ്. എല്ലാ നമസ്കാര ശേഷവും മറ്റ് അവസരങ്ങളിലും ഹൃദയത്തില്‍ നിന്നും തപിച്ചുയരുന്ന ദുആകള്‍ക്ക് മുന്നില്‍ റബ്ബിന്‍റെ കാരുണ്യം കനിഞ്ഞിറങ്ങും.
2. നമസ്കാരം.
എല്ലാ പ്രയാസങ്ങള്‍ക്കും പരിഹാരമായി റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) നിര്‍ദ്ദേശിച്ചിരുന്നത് നമസ്കാരമായിരുന്നു. പുരുഷന്മാര്‍ മസ്ജിദില്‍ ജമാഅത്തായി നിര്‍വ്വഹിക്കുകയും, സ്ത്രീകള്‍ ആദ്യ സമയത്ത് തന്നെ അത് നിര്‍വ്വഹിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. നമസ്കാരത്തിലെ അലംഭാവം പ്രതിരോധ സമരങ്ങളുടെ വിജയത്തെ ബാധിക്കും എന്ന തിരിച്ചറിവ് നാം നേടണം. നമസ്കാരം അവസാന സമയത്തേക്ക് പിന്തിച്ചു എന്ന കാരണത്താല്‍ നരക ശിക്ഷ അനുഭവിക്കേണ്ടിവന്ന സ്ത്രീയുടെ സംഭവം ഹദീസില്‍ വരുന്നുണ്ട്.
3. തഹജ്ജുദ് നമസ്കാരം.
വിശുദ്ധ ഖുര്‍ആനില്‍ പേരെടുത്ത് പറഞ്ഞ ഏക നമസ്കാരമാണിത്. അല്ലാഹു ഒന്നാനാകാശത്തിലേക്ക് ഇറങ്ങിവന്ന് സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്ന മുഹൂര്‍ത്തമാണ്.
4. സയ്യിദുല്‍ ഇസ്തിഗ്ഫാര്‍ ചൊല്ലുക.


اللَّهُمَّ أَنْتَ رَبِّي لاَ إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ لَكَ بِذَنْبِي؛ فَاغْفِرْ لِي؛ فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلَّا أَنْتَ

രാവിലെ ഇത് ഓതിയ വ്യക്തി വൈകുന്നേരത്തിന് മുമ്പ് മരണപ്പെട്ടാല്‍ അവന്‍ സ്വര്‍ഗത്തിലാണ്.
5. ദുആഉല്‍ കര്‍ബ് ഓതുക.
لاَ إِلَهَ إِلاَّ اللَّه الْعَظِيمُ الْحَلِيمُ، لاَ إِلَهَ إِلاَّ اللَّهُ رَبُّ الْعَرْشِ الْعَظِيمِ، لاَ إِلَهَ إِلاَّ اللَّهُ رَبُّ السَّمَوَاتِ وَرَبُّ الْأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ

6. ഇസ്തിഗ്ഫാര്‍ വര്‍ദ്ധിപ്പിക്കുക. 
പാപമോചനം തേടുന്ന അവസ്ഥയില്‍ അല്ലാഹു അവരെ ശിക്ഷിക്കുകയില്ല.
7. ഇബ്റാഹീമീ സ്വലാത്ത് പതിവാക്കുക.

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ علَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ

8. സുന്നത്ത് നോമ്പുകള്‍ അനുഷ്ഠിക്കുക.
9. ഈ ആയത്ത് പതിവാക്കുക.
رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا 
10. ഈ ദുആ പതിവാക്കുക.
اللَّهُمَّ إِنَّا نَجْعَلُكَ فِي نُحُورِهِمْ وَنَعُوذُ بِكَ مِنْ شُرُورِهِمْ

11. അസ്മാഉല്‍ ഹുസ്ന ഓതുക.

هو الله الذي لا إله إلا هو الرحمن الرحيم ، الملك ، القدوس ، السلام ، المؤمن ، المهيمن ، العزيز ، الجبار ، المتكبر ، الخالق ، البارئ ، المصور ، الغفار ، القهار ، الوهاب ، الرزاق ، الفتاح ، العليم ، القابض ، الباسط ، الخافض ، الرافع ، المعز ، المذل ، السميع ، البصير ، الحكم ، العدل ، اللطيف ، الخبير ، الحليم ، العظيم ، الغفور ، الشكور ، العلي ، الكبير ، الحفيظ ، المقيت ، الحسيب ، الجليل ، الكريم ، الرقيب ، المجيب ، الواسع ، الحكيم ، الودود ، المجيد ، الباعث ، الشهيد ، الحق ، الوكيل ، القوي ، المتين ، الولي ، الحميد ، المحصي ، المبدئ ، المعيد ، المحيي ، المميت ، الحي ، القيوم ، الواجد ، الماجد ، الواحد ، الأحد ، الفرد ، الصمد ، القادر ، المقتدر ، المقدم ، المؤخر ، الأول ، الآخر ، الظاهر ، الباطن ، الوالي ، المتعالي ، البر ، التواب ، المنتقم ، العفو ، الرءوف ، مالك الملك ، ذو الجلال والإكرام ، المقسط ، الجامع ، الغني ، المغني ، المانع ، الضار ، النافع ، النور ، الهادي ، البديع ، الباقي ، الوارث ، الرشيد ، الصبور  


തൊടുപുഴ താലൂക്ക് ഇമാം കൗണ്‍സില്‍
തൊടുപുഴ താലൂക്കിലെ മുഴുവന്‍ മസ്ജിദുകളിലെയും ഇമാമീങ്ങളുടെ കൂട്ടായ്മയാണ് താലൂക്ക് ഇമാം കൗണ്‍സില്‍. സംഘടനാ വ്യത്യാസങ്ങളേതുമില്ലാതെ തൊടുപുഴ താലൂക്കിലെ മുഴുവന്‍ വിശ്വാസികളുടേയും ഉന്നമനത്തിനും പുരോഗതിക്കുമായി രണ്ട് പതിറ്റാണ്ടുകളായി തൊടുപുഴയില്‍ സജീവമാണ് ഇമാം കൗണ്‍സില്‍. സമുദായത്തെ ബാധിക്കുന്ന പൊതുവിഷയങ്ങളിലും ശരീഅത്തിന് നേരെ വരുന്ന വെല്ലുവിളികളെ നേരിടുന്നതിലും കൃത്യമായ ഇടപെടലുകള്‍ താലൂക്ക് ഇമാം കൗണ്‍സില്‍ നടത്തിവരുന്നുണ്ട്. രാജ്യത്തിന്‍റെ ജനാധിപത്യ മര്യാദകളെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടും ഭരണഘടന അനുവദിക്കുന്ന അവകാശങ്ങളുടെ സംരക്ഷണത്തിനുമായി തൊടുപുഴയിലെ മുഴുവന്‍ മുസ്ലിം സംഘടനകളെയും പ്രതിനിധീകരിച്ചു കൊണ്ടാണ് തൊടുപുഴ താലൂക്ക് ഇമാം കൗണ്‍സില്‍ പ്രവര്‍ത്തിച്ചു വരുന്നത്.
ചെയര്‍മാന്‍ :
ഹാഫിസ് നൗഫല്‍ കൗസരി അല്‍ ഖാസിമി
വൈസ് ചെയര്‍മാന്‍ :
ഹാഫിസ് ഇംദാദുല്ലാഹ് നദ്വി അല്‍ ഖാസിമി
ഇസ്മാഈല്‍ മൗലവി അല്‍ ഖാസിമി പാലമല
കണ്‍വീനര്‍:
അബ്ദുല്‍ കബീര്‍ മൗലവി റഷാദി
ജോ. കണ്‍വീനര്‍:
അബ്ദുര്‍റഷീദ് മൗലവി അല്‍ കൗസരി
ട്രഷറര്‍:
അബൂ ഹംദ ഷഹീര്‍ മൗലവി അല്‍ ഖാസിമി
മെമ്പേഴ്സ്:
ഹാഫിസ് മുഷ്താഖ് മൗലവി അല്‍ ഖാസിമി, അബ്ദുര്‍ റഹ്മാന്‍ സഅദി, മുഹമ്മദ് ഹനീഫ് കാഷിഫി, സുലൈമാന്‍ ദാരിമി, ഹാഷിം മൗലവി ബാഖവി, അനസ് മൗലവി ഏഴല്ലൂര്‍, മാഹിന്‍ മൗലവി അല്‍ ഖാസിമി വെങ്ങല്ലൂര്‍, റാഫി മൗലവി അല്‍ കൗസരി ഇടവെട്ടി, സജീര്‍ ഫൈസി ഉടുമ്പന്നൂര്‍, ബഷീര്‍ ബാഖവി കുന്നം, ഷാകിര്‍ സലാം വഹബി 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്. 
------------------------------ 
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...