Friday, May 31, 2019

വെടിയുണ്ടകള്‍ക്കിടയില്‍... - ഉമ്മു ഇംറാന്‍ ഉസ്മാനി


വെടിയുണ്ടകള്‍ക്കിടയില്‍... 
- ഉമ്മു ഇംറാന്‍ ഉസ്മാനി  
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി  
(അല്ലാമാ മുഹമ്മദ് തഖിയ്യ് ഉസ്മാനിയുടെ ഭാര്യ, അല്ലാമയ്ക്ക് നേരെ നടന്ന അക്രമത്തിന്‍റെ രംഗങ്ങള്‍ ഗുണപാഠങ്ങള്‍ നിറഞ്ഞ നിലയില്‍ വിവരിക്കുന്നു.) 
https://swahabainfo.blogspot.com/2019/05/blog-post_1.html?spref=tw 

2019 മാര്‍ച്ച് 20 വെള്ളിയാഴ്ചദിനം ഒരു സാധാരണ ദിനം പോലെയാണ് ആരംഭിച്ചത്. സുബ്ഹ് നമസ്കാരാനന്തരം ഞങ്ങള്‍ പതിവ് ഖുര്‍ആന്‍ തിലാവത്തും മന്‍സില്‍ പാരായണവും ദുആഉ അനസും മുനാജാത്ത് മഖ്ബൂലും പൂര്‍ത്തീകരിച്ചു. ഇഷ്റാഖ് നമസ്കാരാനന്തരം തസ്ബീഹ് നമസ്കരിച്ചു. സൂറത്തുല്‍ കഹ്ഫ് ഓതി.  
ഇന്ന് മൗലാനായ്ക്ക് മുല്‍താനില്‍ ഒരു പ്രോഗ്രാമുണ്ടായിരുന്നു. പക്ഷെ, വിമാനം റദ്ദായതിനാല്‍ യാത്ര നടന്നില്ല. അതിന് പകരം ടെലഫോണ്‍ വഴി പ്രഭാഷണം നിര്‍വ്വഹിച്ചു. നാട്ടിലുള്ളപ്പോള്‍ മസ്ജിദ് ബൈതുല്‍ മുകര്‍റമിലാണ് ജുമുഅ നമസ്കരിക്കാറുള്ളത്. കാറില്‍ തന്നെയിരുന്ന് മൗലാനായുടെ പ്രഭാഷണം ശ്രവിക്കാനും വരുന്ന വഴി മകളുടെ വീട്ടില്‍ കയറാനും ഞാനും കൂട്ടത്തില്‍ പോകാറുണ്ട്. പന്ത്രണ്ട് മണിയോടടുത്ത് ഞങ്ങള്‍ മസ്ജിദിലേക്ക് തിരിച്ചു. മുന്നിലെ സീറ്റില്‍ ഡ്രൈവറും പോലീസുമുണ്ടായിരുന്നു. ഞങ്ങള്‍ പുറകിലിരുന്നു. പതിവനുസരിച്ച് ദുആകളും മന്ത്രങ്ങളും നടത്തി. ദാറുല്‍ ഉലൂമിലെ മറ്റൊരു വാഹനം ഞങ്ങളുടെ പിന്നിലുണ്ടായിരുന്നു. മൗലാനാ പതിവനുസരിച്ച് ഖുര്‍ആന്‍ പാരായണം തുടര്‍ന്നു. ഞാനും ഓതിക്കൊണ്ടിരുന്നു. ഞങ്ങളുടെ ഇടയില്‍ ആറ് വയസ്സുള്ള ചെറുമകന്‍ ഉണ്ടായിരുന്നു. കുറച്ച് കഴിഞ്ഞ് കുട്ടി പിന്നിലേക്ക് മാറിയിരുന്നു. 
അല്‍പം കഴിഞ്ഞപ്പോള്‍ വെടി പൊട്ടുന്ന ശബ്ദം കേട്ടു. പോലീസുകാരന് തെറ്റ് പറ്റി പൊട്ടിച്ചതാണെന്ന് ഞാന്‍ വിചാരിച്ചു. പക്ഷെ, നിലയ്ക്കാതെ ഫയറിംഗ് നടന്നപ്പോള്‍ ഞങ്ങള്‍ പരിസരത്തേക്ക് നോക്കി. ഡ്രൈവര്‍ പറഞ്ഞു: വെടി വെയ്ക്കുന്നത് നമ്മെ തന്നെയാണ്. ഞാന്‍ നോക്കിയപ്പോള്‍ രണ്ട് പേര്‍ കറുത്ത വസ്ത്രം ധരിച്ച് ബൈക്കിലിരുന്ന് ഞങ്ങളുടെ വാഹനത്തിലേക്ക് വെടി വെച്ചുകൊണ്ടിരിക്കുന്നു. അവരെ പോലുള്ളവര്‍ മറുഭാഗത്ത് നിന്നും വെടിയുതിര്‍ക്കുന്നുണ്ടായിരുന്നു. വെടിയുടെ ഒരു മഴ പോലെ അനുഭവപ്പെട്ടു. കാറിന്‍റെ മുന്‍-പിന്‍ ഗ്ലാസ്സുകളും സൈഡ് ഗ്ലാസ്സും പൊട്ടി. ഞങ്ങളുടെ കണ്‍മുന്നിലൂടെ ധാരാളം ഉണ്ടകള്‍ വാഹനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തറച്ചു. അതില്‍ പതിനാറ് എണ്ണം പിന്നീട് കണ്ടെടുത്തു. എന്നാല്‍ അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഒന്ന് പോലും ലക്ഷ്യത്തില്‍ പതിഞ്ഞില്ല. 
ഞങ്ങളാണ് ഉന്നമെന്ന് മനസ്സിലാക്കിയപ്പോള്‍ ആയത്തുല്‍ കുര്‍സിയ്യും സ്വലാത്തും ഓതാന്‍ തുടങ്ങി. ഞങ്ങള്‍ക്ക് യാതൊരു ഭയവുമുണ്ടായില്ല. ഞങ്ങളെയാണ് ലക്ഷ്യം എന്ന് തോന്നിയത് പോലുമില്ല.! പിന്നിലുള്ള കുഞ്ഞുങ്ങളും നിലവിളിച്ചില്ല. എന്ത് പറ്റിയെന്ന് അവര്‍ ചോദിച്ചപ്പോള്‍ ഓര്‍മ്മയുള്ളത് ഓതിക്കൊണ്ടിരിക്കുക എന്ന് ഞാന്‍ പറഞ്ഞു. എന്താണ് ഓതേണ്ടതെന്ന് ഞാനും അമ്പരന്നെങ്കിലും പൊടുന്നനെ സൂറത്ത് യാസീനിലെ എട്ടാമത്തെ ആയത്ത് ഓര്‍മ്മ വന്നു. അത് ഓതിക്കൊണ്ടിരുന്നു. വജഅല്‍നാ മിന്‍ബൈനി അയ്ദീഹിം സദ്ദന്‍.... സത്യം പറയട്ടെ, അവര്‍ക്ക് ഒന്നും കാണാന്‍ കഴിയാത്ത മറ ഉണ്ടായത് പോലെ അനുഭവപ്പെട്ടു. ഗ്ലാസ്സിന്‍റെ അംശങ്ങള്‍ കൊണ്ട് എന്‍റെ മടിയും കാലും നിറഞ്ഞിരുന്നു. അവര്‍ പിന്നിലേക്കും മുന്നിലേക്കും വെടിവെച്ചെങ്കിലും പിന്നില്‍ കുട്ടികള്‍ക്ക് ഒന്നും കൊണ്ടില്ല. എന്നാല്‍ മുമ്പിലുള്ള പോലീസിന് ഒരു വെടിയേറ്റു. അദ്ദേഹം സൈഡിലേക്ക് മറിഞ്ഞ് വീണപ്പോള്‍ ഞങ്ങളുടെ ചെറുമകന്‍ അലറിക്കരഞ്ഞു. അവന് വല്ലതും സംഭവിച്ചോ എന്ന് ഞങ്ങള്‍ പേടിച്ചെങ്കിലും പോലീസിന്‍റെ ഗ്ലാസ്സിന്‍റെ കഷണം അവന്‍റെ ദേഹത്ത് വന്ന് വീണതാണെന്ന് മനസ്സിലായി. മൗലാനാ പോലീസിനെ കുലുക്കിക്കൊണ്ടിരുന്നു. പക്ഷെ, അദ്ദേഹത്തിന് അനക്കമില്ലായിരുന്നു. തദവസരം ഡ്രൈവറിന്‍റെ കൈയ്യില്‍ രണ്ട് വെടികളേറ്റു. അദ്ദേഹം ഞങ്ങള്‍ കുനിഞ്ഞിരിക്കാന്‍ കരഞ്ഞ് പറഞ്ഞതിനാല്‍ ഞങ്ങള്‍ കുനിഞ്ഞിരുന്നു. അക്രമികള്‍ ഞങ്ങളെ നോക്കിയപ്പോള്‍ ഞങ്ങള്‍ കുനിഞ്ഞിരിക്കുന്നത് കണ്ട് കഥ കഴിഞ്ഞു എന്ന് വിചാരിച്ച് പിന്മാറി. ഡ്രൈവര്‍ കൈയ്യില്‍ വെടിയേറ്റ് രക്തം ഒഴുകിക്കൊണ്ടിരുന്നിട്ടും ഒരു കൈ കൊണ്ട് വാഹനം വേഗതയില്‍ മുന്നോട്ട് എടുത്തു. ഇത് കണ്ട് അക്രമികള്‍ വീണ്ടും വെടി വെയ്ക്കാന്‍ ആരംഭിച്ചു. എന്നാല്‍ ഡ്രൈവര്‍ അതിവേഗതയില്‍ വാഹനം പായിച്ചതിനാല്‍ അവരില്‍ നിന്നും രക്ഷപ്പെട്ടു. 
ഭയാനകമായ ഈ സംഭവത്തിനിടയിലും മൗലാനാ ജുമുഅ നമസ്കാരത്തിന്‍റെ ഇമാമത്തിനെ കുറിച്ച് ഓര്‍ക്കുകയും ഇമാമിനോട് നമസ്കാരം നിര്‍വ്വഹിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. മരുമകനോട് ഞങ്ങള്‍ ലിയാഖത്ത് നാഷണല്‍ ആശുപത്രിയിലേക്ക് പോകുകയാണെന്ന് വിളിച്ചറിയിച്ചു. ഇതിനിടയില്‍ ഒരു പോലീസ് വാന്‍ കണ്ടപ്പോള്‍ മൗലാനാ സംഭവം വിവരിക്കുകയും ഡ്രൈവറായി ആരെങ്കിലും വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അവര്‍ ഉരുണ്ട് കളിച്ചപ്പോള്‍ മൗലാനായുടെ ഡ്രൈവര്‍ ഞാന്‍ തന്നെ ഓടിക്കാമെന്നും ശത്രുക്കള്‍ പിന്നില്‍ വരാന്‍ സാധ്യതയുണ്ടെന്നും കരഞ്ഞ് പറഞ്ഞ് മൗലാനായെ വണ്ടിയില്‍ കയറ്റി. ഒരു കൈ കൊണ്ട് വാഹനം ഓടിച്ച് ആശുപത്രിയില്‍ എത്തുകയും ചെയ്തു. മൗലാനാ ആശുപത്രിയിലെ ഒരു പരിചയക്കാരനെ നേരത്തെ വിളിച്ചിരുന്നു. അവര്‍ ആശുപത്രിയുടെ പുറത്ത് തന്നെ കാത്ത് നില്‍ക്കുകയും ഡ്രൈവറെ വീല്‍ചെയറില്‍ ഇരുത്തുകയും മരിച്ച് കഴിഞ്ഞ പോലീസിനെ സ്ട്രച്ചറില്‍ കിടത്തുകയും ചെയ്തു. ഒരു സ്ത്രീ എന്‍റെ അരുകിലേക്ക് ഓടി വന്ന് എന്‍റെ കാല്‍ മൂടിക്കിടന്ന കണ്ണാടിക്കഷണങ്ങള്‍ കണ്ട് അത്ഭുതപ്പെടുകയും വാഹനം മുഴുവനും വെടിയേറ്റിട്ടും നിങ്ങളെങ്ങനെ സമാധാനത്തിലിരിക്കുന്നു എന്ന് ചോദിക്കുകയും ചെയ്തു. ഞാന്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിനെ സ്തുതിക്കുന്നതില്‍ വ്യാപൃതരാണ്. എന്‍റെ മുറിവേറ്റ കൈയ്യില്‍ അവര്‍ വെച്ച് കെട്ടി. മഹാത്ഭുതമെന്ന് പറയട്ടെ, അവരുടെ യഥാര്‍ത്ഥ ലക്ഷ്യമായ മൗലാനായ്ക്ക് ചെറിയ ഒരു പോറല്‍ പോലുമുണ്ടായില്ല. അതെ, അല്ലാഹു രക്ഷിക്കുന്നവരെ ആര്‍ക്കും ഉപദ്രവിക്കാന്‍ കഴിയുന്നതല്ല.! 
എന്താണെങ്കിലും ഈ സംഭവത്തില്‍ നിന്നും ഞങ്ങള്‍ ചില പാഠങ്ങള്‍ പഠിച്ചു. 
1. നമ്മുടെ അമൂല്യ നിമിഷങ്ങള്‍ അനാവശ്യ കാര്യങ്ങളില്‍ ചെലവഴിക്കുന്നതിന് പകരം അല്ലാഹുവിന്‍റെ ദിക്റില്‍ മുഴുകുന്നത് വലിയ ഭാഗ്യമാണ്. 
2. ദിക്ര്‍-ദുആകള്‍ കാരണം കഠിന ഘട്ടങ്ങളില്‍ പോലും മനസ്സില്‍ സമാധാനം നിറയുന്നതാണ്. 
3. വാഹനം താറുമാറായെങ്കിലും മൗലാനായ്ക്ക് ഒന്നും സംഭവിച്ചില്ല. അതെ, അല്ലാഹുവിന്‍റെ തീരുമാനമില്ലാതെ യാതൊരു ഉപദ്രവവും സംഭവിക്കുന്നതല്ല. 
4. ശത്രുക്കളുടെ കുതന്ത്രങ്ങളെ താറുമാറാക്കാന്‍ അല്ലാഹുവിന് വലിയ കഴിവുണ്ട്. 
5. വാഹനം മുഴുവനും വെടിയേറ്റെങ്കിലും ടയറില്‍ ഒരു വെടിപോലും ഏല്‍ക്കാതിരുന്നത് അത്ഭുതമായി. ടയറില്‍ വെടി തറച്ചിരുന്നുവെങ്കില്‍ വാഹനം അനക്കാന്‍ പോലും സാധിക്കുകയില്ലായിരുന്നു. അതെ, യാസീന്‍ സൂറത്ത് മറയിട്ടതാണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. 
6. സംഭവത്തെ തുടര്‍ന്ന് ഞങ്ങളെ ലോകം മുഴുവനും പ്രശംസിച്ചെങ്കിലും ഞങ്ങള്‍ക്ക് വിനയം വര്‍ദ്ധിക്കുകയും അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുന്നതിന്‍റെ ആവശ്യകത കൂടുതല്‍ ഉണരുകയും ചെയ്തു. 
7. സംഭവത്തിന് ശേഷം മൗലാനാ പറഞ്ഞ ഒരു വചനം ശ്രദ്ധേയമാണ്: അല്ലാഹു നമുക്ക് ഒരു പുതിയ ജീവന്‍ ദാനമായി നല്‍കിയിരിക്കുകയാണ്. ഇതിന്‍റെ ഒരു നിമിഷം പോലും പാഴാക്കാതെ നന്മകളില്‍ മുഴുകേണ്ടതാണ്. 
8. ഞങ്ങളുടെ കുടുംബം പതിവാക്കിയിട്ടുള്ള സയ്യിദുനാ അനസ് (റ) ന്‍റെ ദുആ നാമെല്ലാവരും പതിവാക്കുക. 
9. ദുആ ഏറ്റവും വലിയ ആയുധമാണ്. ഇത് പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും ഈ സംഭവത്തില്‍ കൂടുതല്‍ വ്യക്തമായി. 
ഇത്തരുണത്തില്‍ ഇതിന് മുമ്പ് സംഭവിച്ച ഒരു സംഭവം കൂടി അനുസ്മരിക്കുന്നു: മൗലാനാ സുപ്രീം കോടതി ജഡ്ജിയായിരിക്കവെ, ഒരു പ്രധാന വിഷയത്തില്‍ തീരുമാനം പ്രഖ്യാപിക്കേണ്ടി വന്നു. അതിന്‍റെ തലേന്ന് ഞങ്ങള്‍ പതിവ് തിലാവത്ത്-ദിക്ര്‍-ദുആകള്‍ പൂര്‍ത്തീകരിച്ചു. രാത്രി രണ്ട് മണിയോടടുത്ത് മൗലാനായുടെ കാലിന്‍റെ ഭാഗത്ത് ചെറിയ ചൂട് അനുഭവപ്പെട്ടു. മൗലാനാ ചാടിയെഴുന്നേറ്റ് എന്നെ ഉണര്‍ത്തി. നോക്കിയപ്പോള്‍ എയര്‍കണ്ടീഷന്‍ ഉപകരണത്തില്‍ നിന്നും തീ ഉയര്‍ന്ന് മുറി മുഴുവന്‍ പുക നിറഞ്ഞിരിക്കുന്നു. ഞങ്ങള്‍ക്ക് ഒന്നും കാണാനോ ശ്വസിക്കാനോ സാധിക്കുന്നില്ല. ഞാന്‍ മൗലാനായെ വലിച്ച് പുറത്തേക്ക് നീങ്ങി. മൗലാനാ എഴുതി വെച്ച രേഖകള്‍ എടുക്കുന്നതിന് വീണ്ടും പോകാനുദ്ദേശിച്ചെങ്കിലും ഞാന്‍ ശക്തമായി തടഞ്ഞു. ഞങ്ങള്‍ പുറത്തിറങ്ങിയ ഉടന്‍ മുറി മുഴുവന്‍ തീ വിഴുങ്ങി. ഫയര്‍ എഞ്ചിന്‍ പാഞ്ഞ് വന്ന് തീ അണയ്ക്കാന്‍ പരിശ്രമിച്ച് കൊണ്ടിരുന്നു. ഞങ്ങള്‍ രാവിലെ വരെയും പുറത്തിരുന്നു. രാവിലെ ആയപ്പോള്‍ തീ അണഞ്ഞു. മൗലാനായ്ക്ക് രേഖയെ കുറിച്ചുള്ള ചിന്തയായിരുന്നു. കൂട്ടത്തില്‍ അനുയോജ്യമായ വസ്ത്രവും ഷൂസുമില്ലാതെ സുപ്രീംകോടതിയില്‍ എങ്ങിനെ പോകും എന്ന ചിന്തയും മൗലാനായെ കൂടുതല്‍ വിഷമിപ്പിച്ചു. പക്ഷെ, ഹോട്ടലുകാര്‍ പറഞ്ഞു: സാധനങ്ങളെല്ലാം കത്തിച്ചാമ്പലായി. അവിടെ ഒന്നും കാണില്ല. ബഹളങ്ങള്‍ക്ക് ശേഷം ഞാന്‍ പഴയ മുറിയിലേക്ക് പോയി കത്തിയ സാധനങ്ങള്‍ അല്‍പാല്‍പം എടുത്ത് മാറ്റിയപ്പോള്‍ മൗലാനായുടെ രേഖകള്‍ അടങ്ങിയ ബ്രീഫ് കൈസും ഉടുപ്പുകള്‍ വെച്ച ബാഗും ഷൂസും അല്‍പം പോലും അഴുക്ക് പറ്റാതെ ഭദ്രമായിരിക്കുന്നു.! 
ഇതെല്ലാം നമ്മുടെ മഹത്വങ്ങളൊന്നുമല്ല. മുന്‍ഗാമികളായ മഹത്തുക്കള്‍ നമ്മെ പഠിപ്പിച്ച ദീനീ ചിട്ടകള്‍ നാം പാലിക്കുന്നതിന്‍റെ പരിണിത ഫലമാണ്. ആകയാല്‍, അവകള്‍ പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും നാം സന്നദ്ധമാകുക. പ്രത്യേകിച്ചും താഴെ കൊടുക്കുന്ന പതിവ് ചര്യകള്‍ ശ്രദ്ധയോടെ പാലിക്കുക. 
 എന്നും സുപ്രഭാതത്തില്‍ പരിശുദ്ധ ഖുര്‍ആന്‍ അല്‍പമെങ്കിലും പാരായണം ചെയ്യുക. മന്ത്രവുമായി ബന്ധപ്പെട്ട മന്‍സില്‍ ആയത്തുകള്‍ ഓതുക. 
അനസ് (റ) ന്‍റെ ദുആ ചെയ്യുക. യാസീന്‍ ഓതുക. മുനാജാത്ത് മഖ്ബൂല്‍ ഒരു ഭാഗം പാരായണം ചെയ്യുക. 
➦ തഹജ്ജുദ്, ളുഹാ, ഹാജത്ത്, ശുക്ര്‍, തസ്ബീഹ് നമസ്കാരങ്ങള്‍ പതിവാക്കുക. 
 വൈകുന്നേരം വാഖിഅ, സജദ, മുല്‍ക്, മുസ്സമ്മില്‍ സൂറത്തുകളും ബഖറയുടെയും ആലുഇംറാനിന്‍റെയും അവസാന റുകൂഉകളും പാരായണം ചെയ്യുക. 
 ലളിതമായ ഖുര്‍ആന്‍ ആശയം, പുണ്യ ഹദീസുകള്‍, മഹാന്മാരുടെ മഹദ്ചരിതങ്ങള്‍ പോലുള്ള പ്രയോജനപ്രദമായ രചനകള്‍ വായിക്കുക. 
അനാവശ്യവും പാപകരവുമായ ഒരു കാര്യത്തിനും സമയം പാഴാക്കരുത്. ഓരോ നിമിഷവും പരലോകത്തിന് വേണ്ടി ഒരുങ്ങാനുള്ളതാണെന്ന് മനസ്സിലാക്കുക. യാത്രയുടെയും ഡോക്ടറെ കാണുന്നതിന്‍റെയും പ്രതീക്ഷാ വേളകളും നടക്കുന്ന സമയങ്ങളും എന്തെങ്കിലും നന്മകളില്‍ കഴിച്ച് കൂട്ടുക. അല്ലാഹുവിന്‍റെ വചനങ്ങള്‍ക്കും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ദുആകള്‍ക്കും ഉള്ള മഹത്വവും ശക്തിയും മറ്റൊന്നിനുമില്ലായെന്ന് ഓര്‍ക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.! 

ദുആ അനസ് 
പതിവാക്കുക 

بِسْمِ الله اللرَّحْمنِ الرَّحِیْم 

بِسْمِ اللهِ وَبِالله, 
بِسْمِ اللهِ خَیْرالاَسْمَاءِ 
بِسْمِ اللهِ الَّذِىْ لاَ یَضُرُّ مَعَ اسْمِه شَيْءٌ فِيْ الاَرْضِ وَلاَ فِي السَّمَاءِ, 
بِسْمِ اللهِ افْتَتَحْتُ, 
وَبِالله خَتَمْتُ, 
وَبِه آمَنْتُ, 
بِسْمِ اللهِ اَصْبَحْتُ, 
وَعَلَى اللهِ تَوَكَّلْتُ, 
بِسْمِ اللهِ عَلَى قَلْبِىْ وَنَفْسِىْ, 
بِسْمِ اللهِ عَلَى عَقْلِىْ وَذِھْنِىْ, 
بِسْمِ اللهِ عَلَى اَھْلِى وَمَالِىْ, 
بِسْمِ اللهِ عَلَى مَا اَعْطَانِىْ رَبِّىْ, 
بِسْمِ اللهِ الشَّافِىْ, 
بِسْمِ اللهِ الْمُعَافِىْ, 
بِسْمِ اللهِ الْوَافِىْ, 
بِسْمِ اللهِ الَّذِىْ لاَ یَضُرُّ مَعَ اسْمِه شَیْئٌ فِىْ الاَرْضِ وَلاَ 
فِىْ السَّمَاءِ وَھُوَالسَّمِیْعُ العَلِیْمُ, 
ھُوَ اللهُ, 
اللهَُ رَبِّىْ لاَ اُشْرِكُ بِه شَیْئاً, 
اللهَُ اَكْبَرُ, 
اللهَُ اَكْبَرُ, 
اللهَُ اَكْبَرُ, 
اللهَُ اَكْبَرُ, 
وَاَعَزُّ وَاَجَلُّ مِمَّا اَخَافُ 
وَاَحْذَرُ. 
اَسْاَلُكَ اللَّھُمَّ بِخَیْرِكَ مِنْ خَیْرِكَ الَّذِيْ لاَ یُعْطِیْه غَیْرُكَ, 
عَزَّ جَارُكَ, وَجَلَّ ثَنَاؤُكَ,
 وَلاَ اِلاَهَ غَیْرُكَ. 
اَللَّھُمَّ اِنِّيْ اَعُوْذُبِكَ مِنْ شَرِّ 
نَفْسِيْ, 
وَمِنْ شَرِّ كُلِّ سُلْطَانٍ, 
وَمِنْ شَرِّكُلِّ شَیْطَانٍ مَرِیْدٍ, 
وَمِنْ كُلِّ جَبَّارٍعَنِیْدٍ,وَمِنْ شَرِّ كُلِّ قَضَاءِ سُوْءٍ, 
وَمِنْ شَرِّ كُلِّ دَابَّةٍ اَنْتَ 
آخِذٌبِنَاصِیَتِھَا, 
اِنَّ رَبِّيْ عَلَى صِرَاطٍ مُسْتَقِیْمٍ, 
وَاَنْتَ عَلَى كُلِّ شَیْئٍ حَفِیْظٌ 
اِنَّ وَلِیِّىَ اللهُ الَّذِى نَزَّلَ الْكِتَاب وَھُوَ یَتَوَلَّى الصَّالِحِیْنَ.

🔹اَللَّھُمَّ اِنِّى اَسْتَخِیْرُبِكَ, 
وَاَحْتَجِبُ بِكَ مِنْ كُلِّ شَیْئٍ خَلَقْتَه, 
وَاَحْتَرِسُ بِكَ مِنْ جَمِیْعِ خَلْقِكَ وَكُلِّ مَا ذَرَاْتَ وَبَرَاْتَ, 
وَاَحْتَرِسُ بِكَ مِنْھُمْ, 
وَاُفَوِّضُ اَمْرِىْ اِلَیْكَ, 
وَاُقَدِّمُ بَیْنَ یَدَيَّ فِيْ یَوْمِىْ ھَذَا وَلَیْلَتِيْ ھَذِهِ, 
وَسَاعَتِىْ ھَذِهِ, 
وَشَھْرِىْ ھَذَا-

🔹بِسْمِ اللهِ الرَّحْمنِ الرَّحِیْمِ.

قُلْ ھُوَاللهُ اَحَدٌ, 
اللهَُ الصَّمَدُ. 
لَمْ یَلِدْ.وَلَمْ یُوْلَدْ. 
,وَلَمْ یَكُنْ لَّه كُفُوًا اَحَدٌ. 
عَنْ اَمَامِيْ 

🔹بِسْمِ اللهِ الرَّحْمنِ الرَّحِیْمِ

قُلْ ھُوَاللهُ اَحَدٌ. 
اللهَُ الصَّمَدُ.و لَمْ یَلِدْ.وَلَمْ یُوْلَدْ. وَلَمْ یَكُنْ لَّه كُفُوًا اَحَدٌ.
 مِنْ خَلْفيْ

🔹بِسْمِ اللهِ الرَّحْمنِ الرَّحِیْمِ

قُلْ ھُوَ اللهُ اَحَدٌ. 
اللهَُ الصَّمَدُ. 
لَمْ یَلِدْ.وَلَمْ یُوْلَدْ. 
وَلَمْ یَكُنْ لَّه كُفُوًا اَحَدٌ 
عَنْ یَّمِیْنِيْ

🔹بِسْمِ اللهِ الرَّحْمنِ الرَّحِیْمِ

قُلْ ھُوَ اللهُ اَحَدٌ. 
اللهَُ الصَّمَدُ. 
لَمْ یَلِدْ.وَلَمْ یُوْلَدْ. 
وَلَمْ یَكُنْ لَّه كُفُوًا اَحَدٌ. 
عَنْ شِمَالِيْ

🔹بِسْمِ اللهِ الرَّحْمنِ الرَّحِیْمِ

قُلْ ھُوَاللهُ اَحَدٌ. 
اللهَُ الصَّمَدُ. 
لَمْ یَلِدْ.وَلَمْ یُوْلَدْ. 
وَلَمْ یَكُنْ لَّه كُفُوًا اَحَدٌ. 
مِنْ فَوْقِىْ

🔹بِسْمِ اللهِ الرَّحْمنِ الرَّحِیْمِ

قُلْ ھُوَ اللهُ اَحَدٌ. 
اللهَُ الصَّمَدُ. 
لَمْ یَلِدْ.وَلَمْ یُوْلَدْ. 
وَلَمْ یَكُنْ لَّھُ كُفُوًا اَحَدٌ. 
مِنْ تَحْتِيْ

بِسْمِ اللهِ الرَّحْمنِ الرَّحِیْمِ

🔹اللهَُ لآ اِلاَهَ اِلاَّ ھُوَاَلْحَیُّى الْقَیُّوْمُ. 
لاَ تَاْخُذُه سِنَةٌ وَلاَ نَوْمٌ لَه مَا فِى السَّمَاوَاتِ وَما فى الاَرْضِ. 
مَنْ ذَاالَّذِى یَشْفَعُ عِنْدَهُ اِلاَّ بِاِذْنِه یَعْلَمُ مَا بَیْنَ اَیْدِیْھِمْ 
وَمَا خَلْفَھُمْ وَلاَ یُحِیْطُوْنَ بِشَىْئٍ مِّنْ عِلْمِه اِلاَّ بِمَا شَآء وَسِعَ كُرْسِیُّه السَّمَاوَاتِ وَالاَرْضَ. 
وَلاَ یَئُوْدُهُ حِفْظُھُمَا وَھُوَالْعَلِيُّ الْعَظِیْمُ.

🔹بِسْمِ اللهِ الرَّحْمنِ الرَّحِیْمِ

شَھِدَاللهُ اَنَّه لآَ اِلاَه اِلاَّ ھُوَ وَالْمَلآءِكَةُ وَاُولُوا الْعِلْمِ قَآئِمًا بِالْقِسْطِ لاَ اِلَه اِلاَّ ھٌوَالْعَزِیْزُالْحَكِیْمُ 
(7 പ്രാവശ്യം) 

🔹وَنَحْنُ عَلَى مَا قَال رَبُّنَا مِنَ الشَّاھِدِیْنَ (فَاِنْ تَوَلَّوْا فَقُلْ حَسْبِى اللهُ لاَاِلاَهَ اِلاَّ ھُوَ عَلَیْھِ تَوَكَّلْتُ وَھُوَ رَبُّ الْعَرْشِ الْعَظِیْمِ) 
(7 പ്രാവശ്യം)
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...