Swahaba Foundation

▼

Tuesday, November 26, 2019

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം.! -അല്‍ ഉലമ അസോസിയേഷന്‍


കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം.!
-അല്‍ ഉലമ അസോസിയേഷന്‍


തിരുവനന്തപുരം : സ്കൂള്‍-മദ്റസ പഠന സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ രക്ഷിതാക്കളും അധികാരപ്പെട്ടവരും മുന്‍കൈയെടുക്കണമെന്ന് അല്‍ ഉലമ അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.
വിവിധ മേഖലകളില്‍ സേവനം ചെയ്യുന്ന പണ്ഡിതരുടെ സ്വതന്ത്ര വേദിയായ അല്‍ ഉലമ അസോസിയേഷന്‍, തിരുവനന്തപുരം പൂവാറിലെ  അജീസ് വില്ല റിസോര്‍ട്ടില്‍ നടന്ന സെന്‍ട്രല്‍ കൗണ്‍സിലാണ് ഈ അഭിപ്രായം ഉന്നയിച്ചത്.
തിങ്കളാഴ്ച രാവിലെ പത്ത് മണി മുതല്‍ നടന്ന സെന്‍ട്രല്‍ കൗണ്‍സിലില്‍ പ്രവാസി പ്രതിനിധികളടക്കം നിരവധി പേര്‍ പങ്കെടുത്തു.
വയനാട്ടില്‍ ക്ലാസ്സ് റൂമില്‍ വച്ച് പാമ്പ് കടിയേറ്റ് മരണപ്പെട്ട ഷഹ് ല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിനിയുടെ വിയോഗത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുകയും വരുന്ന ജനുവരിയില്‍ അല്‍ ഉലമ അസോസിയേഷന്‍റെ നേതൃത്വത്തില്‍ കൊല്ലം ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന പ്രൈമറി സ്കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുവാനും കുട്ടികളുടെ പൂര്‍ണ്ണ സുരക്ഷിതത്വത്തില്‍ പാലിക്കേണ്ടുന്ന ജാഗ്രതയെ സംബന്ധിച്ചും കൗണ്‍സില്‍ ചര്‍ച്ച ചെയ്തു.
  നീതി, സാമൂഹ്യം സാമ്പത്തികം, രാഷ്ട്രീയം, സ്വാതന്ത്ര്യം,വിശ്വാസം, മതം, ആരാധന, സമത്വം എന്നിങ്ങനെ സര്‍വ്വകാര്യങ്ങളും നമ്മുടെ രാജ്യത്തിന്‍റെ മഹത്തായ ഭരണഘടന അനുഭാവന ചെയ്യുമ്പോള്‍ രാജ്യത്തെ മത ന്യൂനപക്ഷങ്ങള്‍ക്ക് ഇതൊക്കെയും പാടില്ല എന്ന തരത്തില്‍  നേരിട്ട് കൊണ്ടിരിക്കുന്ന വിവിധ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുകയും ക്രിയാത്മക നടപടികള്‍ കൈക്കൊള്ളാന്‍ മുസ്ലിം നേതൃത്വത്തോടൊപ്പം ഉറച്ചു നില്‍ക്കാനും യോഗം അഭിപ്രായപ്പെട്ടു.
    ഡിസംബര്‍ 10-ന്  ദക്ഷിണ കേരള ലജ്നത്തുല്‍ മുഅല്ലിമീന്‍ കൊല്ലത്തു നടത്തുന്ന പൗരാവകാശ സംരക്ഷണ റാലിയും സമ്മേളനവും വിജയിപ്പിക്കുന്നതിന് പണ്ഡിതരും പൊതു ജനങ്ങളും രംഗത്തിറങ്ങണമെന്നും അല്‍ ഉലമ അസോസിയേഷന്‍ ആഹ്വാനം ചെയ്യുന്നതായും ഭാരവാഹികളായ മുഹമ്മദ് അയ്യൂബ് ഖാസിമി മുളക്കുഴ, അഫ്സല്‍ ഖാസിമി കൊല്ലം, കാരാളി ഇ.കെ. സുലൈമാന്‍ ദാരിമി, ഹബീബുല്ലാഹ് ഖാസിമി കുമളി, ഷമീസ് ഖാന്‍ നാഫിഈ തൊടുപുഴ, നിസാമുദ്ധീന്‍ ബാഖവി കടക്കല്‍, കോട്ടൂര്‍ ഇര്‍ഷാദ് മന്നാനി, അബ്ദുല്‍ ഹാദി മൗലവി പൂന്തുറ തുടങ്ങിയവര്‍ അറിയിച്ചു.
മുഴുവന്‍ കാര്യങ്ങളിലും അല്‍ ഉലമ പ്രവാസി കൂട്ടായ്മ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. 

https://swahabainfo.blogspot.com/2019/11/blog-post_26.html?spref=tw



at November 26, 2019 No comments:
Share

Sunday, November 17, 2019

ബാബരി മസ്ജിദ്: റിവ്യൂ പെറ്റീഷന്‍ സമര്‍പ്പിക്കുന്നതാണ്. പകരം ഭൂമി സ്വീകരിക്കരുത്.! - ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്.


ബാബരി മസ്ജിദ്: 
റിവ്യൂ പെറ്റീഷന്‍ സമര്‍പ്പിക്കുന്നതാണ്. പകരം ഭൂമി സ്വീകരിക്കരുത്.! 
- ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്. 
ബാബരി മസ്ജിദ്-രാമജന്മഭൂമി വിഷയത്തില്‍ സുപ്രീംകോടതി നടത്തിയ വിധിക്കെതിരില്‍ പുനപരിശോധനാ പെറ്റീഷന്‍ സമര്‍പ്പിക്കാന്‍ ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ് വര്‍ക്കിംഗ് കമ്മിറ്റി തീരുമാനിച്ചു. മസ്ജിദിന്‍റെ ഭൂമിക്ക് പകരം മറ്റൊരു ഭൂമി സ്വീകരിക്കാന്‍ ഇസ്ലാമിക ശരീഅത്ത് അനുവദിക്കുന്നില്ലെന്നും യോഗം വ്യക്തമാക്കി. 
ബാബരി മസ്ജിദിന്‍റെ ഉടമാവകാശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നടത്തിയ വിധിയുടെ വിഷയത്തില്‍ ബോര്‍ഡ് ചുമതലപ്പെടുത്തിയ നിയമവിദഗ്ധരുടെ അഭിപ്രായങ്ങള്‍ കേട്ട ശേഷമാണ് സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹരജി കൊടുക്കാന്‍ തീരുമാനിച്ചത്. ഈ വിഷയത്തില്‍ സുപ്രീംകോടതി നടത്തിയ വിധി നിയമപരമായി അന്തിമമല്ലെന്നും പുനപരിശോധനയ്ക്ക് അവസരമുണ്ടെന്നും അവര്‍ വ്യക്തമാക്കി. ആയിരത്തിലേറെ പേജുകളുള്ള വിധി, മുസ്ലിം പക്ഷത്തിന്‍റെ ഭൂരിഭാഗം തെളിവുകളെയും സ്വീകരിച്ചിട്ടുണ്ട്. ഇത്തരുണത്തില്‍ നിയമം അനുവദിക്കുന്ന ഏതറ്റം വരെയും പോകാനും പരിശ്രമിക്കാനും സമുദായം ബാദ്ധ്യസ്ഥരാണെന്നും യോഗം ഉണര്‍ത്തി. എന്നാല്‍ സുപ്രീംകോടതിയുടെ വിധിയിലൂടെ മുസ്ലിംകളുടെ മേല്‍ വര്‍ഷങ്ങളായി ആരോപിക്കുന്ന വലിയൊരു അപരാധം ദൂരീകരിക്കപ്പെട്ടിരിക്കുകയാണ്. രാമക്ഷേത്രം പൊളിച്ചുകൊണ്ടാണ് ബാബരി മസ്ജിദ് നിര്‍മ്മിച്ചതെന്ന് രാജ്യം മുഴുവനും തല്പര കക്ഷികള്‍ പ്രചരിപ്പിക്കുകയും അതിന്‍റെ പേരില്‍ വലിയ പ്രശ്നങ്ങള്‍ കുത്തിപ്പൊക്കുകയും ചെയ്തിരുന്നു. കൂടാതെ 1949-ല്‍ അവിടെ വിഗ്രഹം കൊണ്ടുവെച്ചതും, 1992 ഡിസംബര്‍ 06-ന് മസ്ജിദ് തകര്‍ത്തതും നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി അറിയിക്കുകയുണ്ടായി. കൂടാതെ 1857 മുതല്‍ 1949 വരെ ബാബരി മസ്ജിദില്‍ നമസ്കാരം നടന്നിരുന്നെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി സമ്മതിക്കുകയുണ്ടായി. ഇത്തരുണത്തില്‍ വര്‍ഷങ്ങളോളം നമസ്കാരം നടന്നിട്ടുള്ള മസ്ജിദിന്‍റെ സ്ഥലം, ക്ഷേത്രത്തിന് വിട്ടുകൊടുത്തുകൊണ്ടുള്ള സുപ്രീംകോടതി വിധി അത്യന്തം അത്ഭുതകരമാണ്. സുപ്രീംകോടതി വിധിയെ അമുസ്ലിംകളായ ധാരാളം നിയമവിദഗ്ധരും മുന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ സഹിതം എതിര്‍ത്തിട്ടുള്ളതും യോഗം ചൂണ്ടിക്കാട്ടി. 
മൗലാനാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ് വി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൗലാനാ സയ്യിദ് വലിയ്യ് റഹ്മാനി ഏവര്‍ക്കും സ്വാഗതം നേരുകയും മരണപ്പെട്ടവര്‍ക്ക് വേണ്ടി പ്രത്യേകം ദുആ ഇരക്കുകയും വിഷയം അവതരിപ്പിക്കുകയും ചെയ്തു. മൗലാനാ സയ്യിദ് അര്‍ഷദ് മദനി, മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി, അസദുദ്ദീന്‍ ഉവൈസി എം.പി, മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി തുടങ്ങി ഇന്ത്യയിലെ എല്ലാ ഭാഗങ്ങളില്‍ നിന്നും ധാരാളം അംഗങ്ങളും ക്ഷണിതാക്കളും പങ്കെടുത്തു. കേരളത്തില്‍ നിന്നും പ്രഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍ (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ), ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. (മുസ്ലിം ലീഗ്), സിറാജ് സുലൈമാന്‍ സേട്ട് (മുസ്ലിം ലീഗ്) ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി (ബോര്‍ഡ് വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍) എന്നിവരും പങ്കെടുത്തു. 
https://swahabainfo.blogspot.com/2019/11/blog-post_17.html?spref=tw 

ബാബരി മസ്ജിദ് : 
നാം എന്ത് ചെയ്യണം.? 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(എക്സിക്യുട്ടീവ് മെമ്പര്‍, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്) 
രണ്ട് വ്യക്തികള്‍, കുടുംബങ്ങള്‍ ഇവയ്ക്കിടയില്‍ ഭിന്നതകള്‍ സ്വാഭാവികമായത് രണ്ട് മതവിഭാഗങ്ങള്‍ക്കിടയിലും പ്രശ്നങ്ങള്‍ ഉടലെടുക്കുക സ്വാഭാവികമാണ്. ഇരു വിഭാഗത്തിലും ബുദ്ധിയും ബോധവുമുള്ള വ്യക്തികള്‍ രംഗത്തിറങ്ങി, സദുദ്ദേശത്തോടെ ശരിയായ മാര്‍ഗ്ഗത്തില്‍ പ്രശ്നം തീര്‍ക്കാന്‍ പരിശ്രമിക്കലാണ് ഇതിനുള്ള പരിഹാരമാര്‍ഗ്ഗം. ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പ്രശ്നമുണ്ടായാല്‍ ഇരു വിഭാഗത്തില്‍ നിന്നും ബുദ്ധിയും ബോധവുമുള്ള രണ്ട് പേരെ കാര്യം ഏല്‍പ്പിക്കണമെന്നും അവര്‍ സദുദ്ദേശത്തോടെ ശരിയായ മാര്‍ഗ്ഗത്തില്‍ പരിശ്രമിക്കുന്ന പക്ഷം, പ്രശ്നം പരിഹൃതമാകുമെന്നും പരിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നു. (നിസാഅ് 35) പരസ്പര പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ലളിതവും ശക്തവുമായ ഒരു മാര്‍ഗ്ഗമാണ് പരിശുദ്ധ ഖുര്‍ആന്‍ ഇവിടെ പഠിപ്പിച്ചിരിക്കുന്നത്. 
ഇന്ത്യാ മഹാരാജ്യത്തെ രണ്ട് പ്രധാന വിഭാഗങ്ങളാണ് ഹൈന്ദവരും മുസ്ലിംകളും. ഇരു കൂട്ടര്‍ക്കും ഇടയില്‍ സ്വാഭാവികമായും പല പ്രശ്നങ്ങളുമുണ്ടായിട്ടുണ്ട്. ഉപര്യക്ത ഉപദേശം പാലിക്കപ്പെട്ട സന്ദര്‍ഭങ്ങളിലെല്ലാം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടു എന്ന് മാത്രമല്ല, സുന്ദരവും സുമോഹനവുമായ അവസ്ഥകള്‍ സംജാതമായി. എന്നാല്‍ ഇത് പാലിക്കാതിരുന്ന ഘട്ടങ്ങളില്‍ പ്രശ്നങ്ങള്‍ പരിഹൃതമായില്ലെന്ന് മാത്രമല്ല, വളരെ നിന്ദ്യമായ അവസ്ഥകള്‍ നിലവില്‍ വരികയും ചെയ്തു. ബാബരി മസ്ജിദ്-ശ്രീരാമ ജന്മഭൂമി പ്രശ്നത്തില്‍ ഇന്ത്യന്‍ ജനത ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇത്തരം ഒരു അവസ്ഥയാണ്. ഇതിന് അടിസ്ഥാനപരമായ മാറ്റമുണ്ടാകാതെ പ്രശ്നങ്ങള്‍ ഒരിക്കലും പരിപൂര്‍ണ്ണമായി പരിഹരിക്കപ്പെടുന്നതല്ല. 
അയോദ്ധ്യക്കടുത്ത് ബാരാബങ്കി എന്ന ഒരു സ്ഥലമുണ്ട്. ഇവിടെ ജഹാംഗീറാബാദ് എന്ന ഒരു ഗ്രാമമുണ്ട്. ഈ ഗ്രാമത്തില്‍ അല്ലാഹുവിന്‍റെ ഒരു ദാസന്‍ ധാരാളം സ്ഥലങ്ങള്‍ പടച്ചവന്‍റെ നാമത്തില്‍ വഖ്ഫ് ചെയ്യുകയും വിശാലമായ ഒരു മസ്ജിദ് നിര്‍മ്മിക്കുകയും ചെയ്തു. വിഭജനത്തെ തുടര്‍ന്ന് മുസ്ലിംകള്‍ അവിടെ നിന്നും പലായനം ചെയ്തു. സ്വാഭാവികമായും അമുസ്ലിംകള്‍ ആ സ്ഥലങ്ങള്‍ കയ്യേറി. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പുറപ്പെട്ട ഒരു വാഹക സംഘം ഇത് കണ്ടെത്തുകയും മൗലാനാ സജ്ജാദ് നുഅ്മാനിയെ കണ്ട് വിവരം ധരിപ്പിക്കുകയും ചെയ്തു. അദ്ദേഹം സ്ഥലത്തെത്തി ജനങ്ങളുമായി സ്നേഹത്തില്‍ സംസാരിക്കുകയും അവര്‍ സ്വാഗതം ചെയ്ത് ഇദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. ഇന്ന് അവിടെ ഇരുന്നൂറില്‍പരം വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ പഠിച്ചുകൊണ്ടിരിക്കുന്നു. അവരുടെ പ്രധാന സേവകര്‍ പരിസരത്തുള്ള അമുസ്ലിംകളാണ്. മസ്ജിദിന്‍റെ പറമ്പും മറ്റും അവര്‍ യഥേഷ്ടം ഉപയോഗിക്കുകയും ആഴ്ച തോറും അവിടെ നടക്കുന്ന ചികിത്സാ ക്യാമ്പുകളും മറ്റും സസന്തോഷം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. വിനീതന്‍ ഒരു വലിയ പെരുന്നാള്‍ നമസ്കാരം മൗലാനാ സജ്ജാദ് സാഹിബിന്‍റെ നേതൃത്വത്തില്‍ വികാര നിര്‍ഭരമായ നിലയില്‍ അവിടെ വെച്ച് നിര്‍വ്വഹിച്ചിട്ടുണ്ട്. ഇത്തരം ധാരാളം മാതൃകകള്‍ ഇന്ത്യ മുഴുവനും കാണാന്‍ കഴിയും. കുറഞ്ഞ പക്ഷം, ഈ മാര്‍ഗ്ഗം നാം സ്വീകരിച്ചുനോക്കിയാല്‍ ഇന്നും ഈ അനുഭവം നമുക്ക് നേരിട്ട് ഉണ്ടാകുന്നതാണ്. 
ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ട് നാടുകളാണ് ഫൈസാബാദും അയോദ്ധ്യയും. മുസ്ലിംകളും ഹൈന്ദവരും നൂറ്റാണ്ടുകളായി ഇവിടെ താമസിച്ചുവരുന്നു. ഇരു കൂട്ടരുടെയും ധാരാളം മസ്ജിദുകളും മന്ദിറുകളും അവിടെ നിറഞ്ഞുനില്‍ക്കുന്നു. ഗ്രാമീണ അന്തരീക്ഷമുള്ള ഈ പ്രദേശത്ത് ഇരുവിഭാഗവും വളരെ സാഹോദര്യത്തിലും സഹകരണത്തിലുമാണ് കഴിഞ്ഞിരുന്നത്. ഇതിനിടയില്‍ ബ്രിട്ടീഷുകാര്‍ കടന്നുവന്നു. അവരുടെ അധികാരം ഉറപ്പിക്കാന്‍ അവര്‍ പ്രയോഗിച്ച ആയുധമായ ഭിന്നിപ്പിക്കുക, ഭരിക്കുക എന്ന തത്വം ആദ്യമായി അവര്‍ അവിടെയാണ് പരീക്ഷിച്ചത്. അങ്ങിനെ ഇന്ത്യയിലെ ആദ്യത്തെ വര്‍ഗ്ഗീയ കലാപം ബ്രിട്ടീഷുകാരുടെ കാലത്ത് അവിടെ നടന്നു. പക്ഷെ, ഹിന്ദു-മുസ്ലിം മൈത്രിയിലൂടെ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് നീങ്ങി. എന്നാല്‍ ബ്രിട്ടീഷുകാരുടെ അനന്തര സ്വത്തായ വര്‍ഗ്ഗീയത ഇന്ത്യയില്‍ നിലനിന്നു. ആ വഴിയില്‍ ഉണ്ടായ ഒന്നാണ് രാമജന്മഭൂമി-ബാബരി മസ്ജിദ് വിവാദം. വിഭജനത്തിന് ശേഷം ഇത് ശക്തമാകുകയും അവസാനം ഇന്ത്യ മുഴുവന്‍ പ്രതിധ്വനിക്കുകയും ചെയ്തു. പ്രശ്നത്തിന്‍റെ സങ്കീര്‍ണ്ണത മനസ്സിലാക്കിയ ചില സുമനസ്സുകള്‍ ഈ പ്രശ്നത്തിന്‍റെ പരിഹാരത്തിന് രണ്ട് മഹത്തുക്കളെ ചുമതലപ്പെടുത്തി. അന്താരാഷ്ട്ര ഇസ്ലാമിക പണ്ഡിതനായ മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വിയെയും ദക്ഷിണേന്ത്യയിലെ ഹൈന്ദവ നേതാവായ കാഞ്ചിപുരം മഠാധിപതി സ്വാമി സരസ്വതിയെയും. വിഷയത്തിന്‍റെ ഗൗരവം ഉള്‍ക്കൊണ്ട് മൗലാനാ നദ്വി വാര്‍ദ്ധക്യ ബുദ്ധിമുട്ടുകള്‍ അവഗണിച്ച് നീണ്ട യാത്ര ചെയ്ത് കാഞ്ചിപുരത്തെത്തി. മഠത്തിലേക്ക് പ്രവേശിച്ചപ്പോള്‍ അടുത്ത മസ്ജിദില്‍ നിന്നും അസ്ര്‍ ബാങ്കിന്‍റെ ശബ്ദം ഉയര്‍ന്നു. മൗലാനാ, സ്വാമിയുടെ അടുത്ത് ഇരുന്നപ്പോള്‍ അദ്ദേഹം സംസാരം ആരംഭിച്ചത് ഇപ്രകാരമാണ്: നോക്കൂ, ഞങ്ങളുടെ അടുത്ത് തന്നെ മസ്ജിദ് സ്ഥിതി ചെയ്യുന്നു. ഞങ്ങള്‍ക്ക് ഇത് കൊണ്ട് ഒരു ബുദ്ധിമുട്ടും ഇല്ല. മാത്രമല്ല, സുപ്രഭാതം, സൂര്യാസ്തമനം എന്നീ സമയങ്ങളെ അറിയിക്കുന്ന കാരണത്താല്‍ ഞങ്ങള്‍ ഇവിടുത്തെ പല കാര്യങ്ങളും ബാങ്കുകളുമായിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്.! മൗലാനാ പറഞ്ഞു: സ്വാമിജീ, ബാബരി മസ്ജിദിന്‍റെ തൊട്ടടുത്ത് തന്നെ ശ്രീരാമ ചന്ദര്‍ജിയുടെ ജീവിതവും സന്ദേശവും പഠിപ്പിക്കുന്ന ഒരു വലിയ കേന്ദ്രം നിങ്ങള്‍ സ്ഥാപിച്ചാല്‍ എത്ര നന്നായിരിക്കും. ഞങ്ങളും അതുമായി സഹകരിക്കുന്നതാണ്. മറ്റൊരു കാര്യം, ബാബരി മസ്ജിദ് ബാബറിന്‍റെയോ മുസ്ലിംകളുടെയോ സ്വത്തല്ല. പടച്ചവന്‍ ഞങ്ങള്‍ക്ക് നല്‍കിയ ഭൂമിയുടെ ഒരു ഭാഗം മസ്ജിദ് എന്ന പേരില്‍ ഞങ്ങള്‍ പടച്ചവന്‍റെ നാമത്തില്‍ ദാനം ചെയ്തതാണ്. അതിന്‍റെ സേവനം നമ്മെ ഏല്‍പ്പിച്ചിരിക്കുന്നു. മസ്ജിദ് എല്ലാവര്‍ക്കുമുള്ള സന്മാര്‍ഗ്ഗത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും കേന്ദ്രമാണ്. ഇത് മുസ്ലിംക ള്‍ പ്രയോജനപ്പെടുത്തുന്നത് പോലെ ഹൈന്ദവര്‍ക്കും പ്രയോജനപ്പെടുത്താവുന്നതാണ്. ആകയാല്‍ ഹൈന്ദവ സഹോദരങ്ങള്‍ ബാബരി മസ്ജിദിനെയും പ്രയോജനപ്പെടുത്തണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. പ്രത്യേകിച്ചും ഇന്നത്തെ വലിയൊരാവശ്യം പരസ്പരം സാഹോദര്യത്തില്‍ വര്‍ത്തിക്കലാണ്. അതിന് ഇരു വിഭാഗത്തിന്‍റെയും ആത്മീയ നായകര്‍ മുന്നിട്ടിറങ്ങി, പരിശ്രമിക്കേണ്ടതാണ്. സ്വാമി പറഞ്ഞു: ഇത് വളരെ നല്ല കാര്യം. ഞാന്‍ കൂട്ടുകാരോട് ഇക്കാര്യം അറിയിക്കാം. തുടര്‍ന്ന് മൗലാനാ അവിടെ വെച്ച് അസ്ര്‍ നമസ്കരിക്കുകയും മടങ്ങുകയും ചെയ്തു. എന്നാല്‍ ഇരു ഭാഗത്തുമുള്ള ലക്ഷ്യവും മാര്‍ഗ്ഗവും മോശമായവര്‍ വലിയ പ്രശ്നമുണ്ടാക്കി. ഇവര്‍ രണ്ട് കൂട്ടരും രണ്ട് മഹത്തുക്കളും സ്വന്തം സമുദായത്തെ വഞ്ചിച്ചുവെന്നും സ്വന്തം ലാഭം മാത്രം കരസ്ഥമാക്കി എന്നും പറഞ്ഞ് വലിയ ആരോപണങ്ങളും അപരാധങ്ങളും സ്വഭാവ ഹത്യയും പ്രചരിപ്പിച്ചു. അവസാനം ഇരുവരും രംഗത്ത് നിന്നും പിന്മാറി. പിന്നെന്താണ് നടന്നത്.? ഇന്ത്യ മുഴുവനും വര്‍ഗ്ഗീയത ആളിക്കത്തിക്കപ്പെട്ടു. അവസാനം 1992 ഡിസംബര്‍ 2-ന് ബാബരി മസ്ജിദ് തകര്‍ത്ത് തരിപ്പണമാക്കപ്പെട്ടു. ഉത്തരേന്ത്യ മുഴുവനും ധാരാളം നിരപരാധികള്‍ കൊല്ലപ്പെട്ടു. കൊള്ളയും കൊള്ളി വെയ്പ്പും വ്യാപകമായി. ഇന്ത്യയുടെ കേന്ദ്രസ്ഥാനമായ മുംബൈയില്‍ അതി ഭീകരവും നിന്ദ്യവുമായ അക്രമങ്ങള്‍ അരങ്ങേറി. രാഷ്ട്രനിര്‍മ്മാണത്തിന് ചെലവഴിക്കപ്പെടേണ്ട ജനങ്ങളുടെ അമൂല്യമായ സമ്പത്തും ആരോഗ്യവും സമയവും സ്വന്തം സഹോദരങ്ങളെയും അയല്‍വാസികളെയും തകര്‍ക്കാനും ഉന്മൂല നാശം വരുത്താനും വിനിയോഗിക്കപ്പെട്ടു. ഗുജറാത്തില്‍ ലോകം ഇന്ന് വരെയും കണ്ടിട്ടില്ലാത്ത കലാപങ്ങളും അക്രമങ്ങളും അഴിഞ്ഞാടി. തുടര്‍ന്ന് ഇന്ന് വരെ നിരപരാധികളെ ജയിലിലടച്ചും മറ്റും പലതരം അക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ആദ്യം ഈ കേസ് അലഹബാദ് ഹൈക്കോടതി കൈകാര്യം ചെയ്തു. വിധി അസ്വീകാര്യമായത് കൊണ്ട് ഇരുവിഭാഗവും സുപ്രീംകോടതിയെ സമീപിച്ചു. രാജ്യ ചരിത്രത്തില്‍ അത്ഭുതകരമായ പല വിധികള്‍ നടത്തി ചരിത്രം സൃഷ്ടിച്ച സുപ്രീം കോടതിയെ എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കി. ലക്ഷക്കണക്കിന് സമ്പത്ത് മുടക്കി കേസ് നടത്തുകയും പല കേസുകളും കേള്‍ക്കാന്‍ സമയം പോലുമില്ലാത്ത കോടതി, ഈ കേസ് കേള്‍ക്കുകയും ചെയ്തു. അവസാനം 2019 നവംബര്‍ 9-ന് അത്ഭുതകരമായ വിധി വന്നു. രാമജന്മഭൂമിയിലെ ക്ഷേത്രം തകര്‍ത്താണ് ബാബരി മസ്ജിദ് പണിതത് എന്ന ചര്‍ച്ചയുടെ അടിസ്ഥാന വിഷയത്തെ കുറിച്ച് സുപ്രീം കോടതി പ്രഖ്യാപിച്ചു: ക്ഷേത്രം തകര്‍ത്തല്ല ബാബരി മസ്ജിദ് നിര്‍മ്മിക്കപ്പെട്ടത്.? വീണ്ടും കോടതി പ്രഖ്യാപിച്ചു: 1949-ല്‍ ഇരുട്ടിന്‍റെ മറവില്‍ മസ്ജിദില്‍ രാമ വിഗ്രഹം കൊണ്ടുവെച്ചത് തെറ്റാണ്. 1992-ല്‍ മസ്ജിദ് തകര്‍ത്തത് നിയമ വിരുദ്ധമാണ്. അതി നിര്‍ണ്ണായകമായ ഈ നിരീക്ഷണങ്ങള്‍ക്ക് ശേഷം, തര്‍ക്ക സ്ഥലം അക്രമം കാട്ടിയവര്‍ക്ക് തന്നെ വിട്ടുകൊടുക്കണമെന്നും മുസ്ലിംകള്‍ക്ക് മറ്റൊരു സ്ഥലത്ത് കുറെ സ്ഥലം നല്‍കണമെന്നും കോടതി, വിധി പ്രഖ്യാപിച്ചു.! 
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഇന്ത്യയിലെ മുസ്ലിം സമുദായം മാത്രമല്ല, രാജ്യത്തിന്‍റെ നട്ടെല്ലായ നീതിന്യായ വ്യവസ്ഥിതി നല്ല നിലയില്‍ നീങ്ങണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ രാജ്യനിവാസികളും വല്ലാത്ത അത്ഭുതത്തിലും അസ്വസ്ഥതയിലുമാണ്. ഇത്തരുണത്തില്‍, ഞങ്ങളെന്താണ് ചെയ്യേണ്ടത്.? എന്ന ചോദ്യം നാല് ഭാഗത്ത് നിന്നും ശക്തമായിക്കൊണ്ടിരിക്കുന്നു. 
അതെ, ഈ പ്രശ്നത്തിന്‍റെ പരിഹാരത്തിന് രണ്ട് കാര്യങ്ങളാണ് നാം ചെയ്യേണ്ടത്. ഒന്ന്, ബാബരി മസ്ജിദിന്‍റെ വിഷയം ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡാണ്. മറ്റ് പല വിഷയങ്ങളുമുണ്ടായിട്ടും ഇതിന്‍റെ പരിഹാരത്തിന് ധാരാളം സമയവും സമ്പത്തും ചെലവഴിച്ചുകൊണ്ട് ബോര്‍ഡ് കഠിനാധ്വാനം നടത്തുന്നു. സമുദായം ബോര്‍ഡിന് പിന്തുണ നല്‍കുക... 
രണ്ടാമതായി നാം ചെയ്യേണ്ട കാര്യം, മസ്ജിദിന്‍റെ കര്‍മ്മവും ധര്‍മ്മവും മനസ്സിലാക്കുകയും നാം ഓരോരുത്തരും ബന്ധപ്പെട്ടിട്ടുള്ള മസ്ജിദുകളില്‍ അത് നടപ്പില്‍ വരുത്തുകയും ചെയ്യുക. മസ്ജിദ് മുഴുവന്‍ മനുഷ്യര്‍ക്കും സമാധാനത്തിന്‍റെയും ശാന്തിയുടെയും ഗേഹമാണ്. (ബഖറ 125) മുഴുവന്‍ മാലോകര്‍ക്കും സന്മാര്‍ഗ്ഗവും ഐശ്വര്യവുമാണ്. (ആലുഇംറാന്‍ 96) മസ്ജിദ് വിശ്വാസത്തിന്‍റെയും ആരാധനയുടെയും ഉത്തമ ബന്ധങ്ങളുടെയും മാന്യ ഇടപാടുകളുടെയും സമുന്നത സ്വഭാവങ്ങളുടെയും കേന്ദ്രമാണ്. നമ്മുടെ മസ്ജിദും പരിസരവും ബാഹ്യമായും ആന്തരികമായും നന്നാക്കാന്‍ കഴിവിന്‍റെ പരമാവധി പരിശ്രമിക്കുക. ശബ്ദമലിനീകരണവും ദുര്‍വ്യയങ്ങളും കൊണ്ട് ജനങ്ങളെ ഉപദ്രവിക്കാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സമാധാനവും സന്തോഷവും പകരുക. പ്രവാചകന്മാര്‍ മസ്ജിദുകള്‍ സ്ഥാപിക്കുകയും അതിലേക്ക് മുഴുവന്‍ ജനങ്ങളെയും ക്ഷണിക്കുകയും ചെയ്തു. (ഹജ്ജ് 27) വരുന്ന ജനങ്ങളെ സ്നേഹത്തോടെ സ്വീകരിക്കുകയും സല്‍ക്കരിക്കുകയും സംസ്കരണവും വിശുദ്ധ വിജ്ഞാനവും പകര്‍ന്ന് കൊടുക്കുകയും ചെയ്തു. മസ്ജിദും പരിസരവും ശുദ്ധീകരിക്കുന്നത് പ്രവാചകന്മാരുടെ പ്രധാന പ്രവര്‍ത്തനമത്രെ.! (ബഖറ 129) മസ്ജിദ് വിജ്ഞാന ശാലയാണ്. മാനസിക ശാരീരിക രോഗങ്ങള്‍ക്കുള്ള ശമനമാണ്. സ്നേഹത്തിന്‍റെയും ആദരവിന്‍റെയും കുളിര്‍ക്കാറ്റാണ്. എന്നാല്‍ നമ്മുടെ മസ്ജിദുകള്‍ ഇപ്രകാരമാണോ.? തീര്‍ച്ചയായും ആകേണ്ടതുണ്ട്. മസ്ജിദിന്‍റെ ചുറ്റുഭാഗത്തും ഷോപ്പിംഗ് കോപ്ലക്സും മറ്റും കൊണ്ട് നിറച്ച് മസ്ജിദിലേക്ക് കയറാനും ഇറങ്ങാനും പോലും സൗകര്യമില്ലാതെ ജനങ്ങള്‍ ഞെരുങ്ങുന്നത് ലജ്ജാവഹമാണ്. വാഹനങ്ങള്‍ ഒതുക്കി വെയ്ക്കാന്‍ സൗകര്യമില്ലാതെ വഴിയില്‍ ചിതറിക്കിടന്ന് വഴിയാത്രക്കാര്‍ക്കെല്ലാം ശല്യമാകുന്നത് എത്ര മോശമാണ്.? മിഹ്റാബിനും മിനാരത്തിനും ലക്ഷങ്ങള്‍ മുടക്കപ്പെടുമ്പോള്‍ വിസര്‍ജ്ജനത്തിനും ശുചീകരണത്തിനും യാതൊരു സൗകര്യവുമില്ലാതിരിക്കുന്നതും നമസ്കാര സ്ഥലത്തേക്ക് പോലും ദുര്‍ഗന്ധം കടന്നുവരുന്നതും എത്ര കഷ്ടമാണ്.? 
മസ്ജിദിന്‍റെ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും ഒരു കമ്മിറ്റി ആവശ്യമാണ്. പക്ഷെ, കമ്മിറ്റി ഭരണാധികാരികളല്ല. അവര്‍ സേവകരാണ് എന്ന കാര്യം മനസ്സിലാക്കുക. അറിവും ഭക്തിയുമുള്ള പണ്ഡിത മഹത്തുക്കളുടെ കീഴില്‍ പരസ്പരം കൂടിയാലോചിച്ച് കാര്യങ്ങള്‍ തീരുമാനിച്ച് മുന്നോട്ട് നീങ്ങിയാല്‍ മസ്ജിദ് ഒരു മഹാ ശക്തിയാകും. എന്നാല്‍ ഇത്തരം പണ്ഡിതന്മാരുടെ അഭാവവും ബാങ്കിനും ഇമാമത്തിനും അന്യസംസ്ഥാനത്ത് നിന്നുമുള്ള സഹോദരങ്ങള്‍ സുലഭമാകുന്നതും നല്ല ലക്ഷണമല്ല. ശമ്പളത്തിന്‍റെ കുറവ് പറഞ്ഞ് പണ്ഡിത മഹത്തുക്കള്‍ മസ്ജിദ് സേവനങ്ങള്‍ ഉപേക്ഷിക്കുന്നതും കുറഞ്ഞ കൂലിക്ക് അന്യസംസ്ഥാനക്കാരെ കിട്ടുമല്ലോ എന്ന് കമ്മിറ്റിക്കാര്‍ ആശ്വസിക്കുന്നതും അപകടത്തിന്‍റെ അടയാളമാണ്. പണ്ഡിതര്‍ക്ക് അവരുടെ കുടുംബകാര്യങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ ചെയ്യേണ്ടത് സമുദായത്തിന്‍റെ ബാധ്യതയും ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് പടച്ചവനില്‍ ഭരമേല്‍പ്പിച്ച് വിജ്ഞാനത്തിന്‍റെ ദൗത്യം നിര്‍വ്വഹിക്കേണ്ടത് പണ്ഡിതരുടെ ദൗത്യവുമാണെന്ന് ഇരുകൂട്ടരും ഉണരുക. അന്യ സംസ്ഥാനക്കാരായ സഹോദരങ്ങളുടെയും കേന്ദ്രം മസ്ജിദ് തന്നെയാകട്ടെ.! അവരുടെയും സംസ്കരണത്തിനും വിജ്ഞാനത്തിനും മസ്ജിദുകളില്‍ തന്നെ സൗകര്യം ഒരുക്കേണ്ടതാണ്. ഇമാമത്തിന് അവരെ പരിശീലിപ്പിക്കുകയും സജ്ജമാക്കുകയും ചെയ്യുന്നത് വരെ അവരെക്കാള്‍ മുന്‍ഗണന നാട്ടുകാരായ പണ്ഡിതര്‍ക്ക് തന്നെ നിര്‍ബന്ധമായും നല്‍കേണ്ടതാണ്. ചുരുക്കത്തില്‍, നമ്മുടെ മസ്ജിദുകള്‍ നന്നാക്കുകയും സജീവമാക്കുകയും ചെയ്യുക. ഇതിലൂടെ നാട്ടിലും പരിസരത്തും ഒരുപക്ഷെ, തെറ്റിദ്ധാരണകള്‍ നിറഞ്ഞ സ്ഥലങ്ങളിലും ആളുകളിലും പരിവര്‍ത്തനം ഉണ്ടാകുന്നതാണ്. 
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ നാലാമത്തെ പ്ലാറ്റ്ഫോമില്‍ ഒരു ചെറിയ മസ്ജിദുണ്ട്. അവിടെ യാത്രികരായ മുഴുവന്‍ സഹോദരങ്ങളെയും സേവകര്‍ സ്വാഗതം ചെയ്യുന്നു. എല്ലാവരെയും പാനീയം കുടിപ്പിക്കുകയും ശൗച്യത്തിനും വിശ്രമത്തിനും സൗകര്യം ചെയ്ത് കൊടുക്കുകയും ചെയ്യുന്നു. അമുസ്ലിംകള്‍ വളരെയധികം മസ്ജിദിനെ ആദരിക്കുന്നതായി കാണാന്‍ കഴിഞ്ഞിട്ടുണ്ട്. റമദാന്‍ മാസത്തില്‍ കഞ്ഞിയുടെ ചെറിയ ഒരു ഭാഗം റെയില്‍വേ സ്റ്റേഷനില്‍ വിതരണം ചെയ്യുകയും വെള്ളിയാഴ്ചകളില്‍ ജാതിമത വ്യത്യാസമില്ലാതെ നൂറ് പേര്‍ക്ക് ചായയും ബിസ്കറ്റും നല്‍കുകയും ചെയ്തപ്പോള്‍ സഹോദരങ്ങള്‍ എത്ര സ്നേഹവും ആദരവുമാണ് പുലര്‍ത്തിയത്.!
at November 17, 2019 No comments:
Share

Friday, November 15, 2019

വെങ്ങല്ലൂര്‍ സലീം മൗലവി അല്‍ കൗസരി (60) പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി.


ഇന്നാലില്ലാഹ്...
വെങ്ങല്ലൂര്‍ സലീം മൗലവി അല്‍ കൗസരി (60) പടച്ചവന്‍റെ
റഹ് മത്തിലേക്ക് യാത്രയായി. (2019 നവംബര്‍ 15 വെള്ളിയാഴ്ച) അല്‍ ജാമിഅത്തുല്‍ കൗസരിയ്യയിലെ ആദ്യകാല ഫാരിഗും
മര്‍ഹൂം അബ്ദുല്‍ കരീം ഉസ്താദിന്‍റെ പ്രിയങ്കര ഖാദിമുമായിരുന്നു.
അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍ ആസ്ഥാനമന്ദിരത്തിനുവേണ്ടി
കഠിനാധ്വാനം ചെയ്ത വ്യക്തിത്വമാണ്. നജ്മുല്‍ ഹുദാ മഞ്ചേരി,
തൊടുപുഴ ഠൗണ്‍ ജുമുഅ മസ്ജിദ്, ആദിക്കാട്ടുകുളങ്ങര ജുമുഅ
മസ്ജിദ്, പഴകുളം, പുനലൂര്‍ തുടങ്ങി ധാരാളം സ്ഥലങ്ങളില്‍
ദീനിന്‍റെ ഖിദ്മത്ത് ചെയ്തിരുന്നു.
പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി. (2019 നവംബര്‍ 11)
ഖബ്റടക്കം: നാളെ (2019 നവംബര്‍ 16 ശനിയാഴ്ച) ളുഹ്ര്‍ നമസ്കാരാനന്തരം
കാരിക്കോട് നൈനാര്‍ ജുമുഅ മസ്ജിദ് ഖബ്ര്‍സ്ഥാനില്‍ 
സാധിക്കുന്നവര്‍ ജനാസ നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുക.   
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 
മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം സ്വര്‍ണ്ണം ദാനം ചെയ്യലാണ്. (മുസ് ലിം)
മര്‍ഹൂമിന്‍റെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനം നല്കേണമേ.! 
https://swahabainfo.blogspot.com/2019/11/60.html?spref=tw
🌴 *മയ്യിത്ത് സംസ്കരണം* 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം, ഓച്ചിറ) 
https://swahabainfo.blogspot.com/2019/10/blog-post_47.html?spref=tw 
🌾 *ഈസ്വാല്‍ സ്വവാബ്:* 
*മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.!* 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2019/10/blog-post_3.html?spref=tw 
🌱 *മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.!* 
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്) 
https://swahabainfo.blogspot.com/2019/10/blog-post_18.html?spref=tw
🍃 *ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.!* 
 -ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ 
https://swahabainfo.blogspot.com/2019/10/blog-post_26.html?spref=tw
1441 റബീഉല്‍ അവ്വല്‍ 17 
------------------------------------
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
at November 15, 2019 No comments:
Share

Monday, November 11, 2019

ഇന്നാലില്ലാഹ്... ഈരാറ്റുപേട്ട സഫ നഗര്‍, കൊല്ലംപറമ്പില്‍ അബ്ദുല്‍ ഖാദിര്‍ ഹാജി



ഇന്നാലില്ലാഹ്...
ഈരാറ്റുപേട്ട ഷറഫുദ്ദീന്‍ നദ് വി , മുഹമ്മദ് അലി സാഹിബ് എന്നിവരുടെ പ്രിയപ്പെട്ട പിതാവ്
ഈരാറ്റുപേട്ട സഫ നഗര്‍, കൊല്ലംപറമ്പില്‍ അബ്ദുല്‍ ഖാദിര്‍ ഹാജി
പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി. (2019 നവംബര്‍ 11) ഖബ്റടക്കം നാളെ (2019 നവംബര്‍ 12 ചൊവ്വ) ഉച്ചയ്ക്ക് 01 മണിക്ക്
ഈരാറ്റുപേട്ട നൈനാര്‍ ജുമുഅ മസ്ജിദ് ഖബ്ര്‍സ്ഥാനില്‍.
സാധിക്കുന്നവര്‍ ജനാസ നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുക.   
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 
മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം സ്വര്‍ണ്ണം ദാനം ചെയ്യലാണ്. (മുസ് ലിം)
മര്‍ഹൂമിന്‍റെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനം നല്കേണമേ.! 
തഅ്സിയത്ത് അറിയിക്കുക: 
ഷറഫുദ്ദീന്‍ നദ് വി 
+91 9961535555 
മുഹമ്മദ് അലി സാഹിബ് 
+91 9744995222 
https://swahabainfo.blogspot.com/2019/11/blog-post_29.html?spref=tw 
🌴 *മയ്യിത്ത് സംസ്കരണം* 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം, ഓച്ചിറ) 
https://swahabainfo.blogspot.com/2019/10/blog-post_47.html?spref=tw 
🌾 *ഈസ്വാല്‍ സ്വവാബ്:* 
*മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.!* 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2019/10/blog-post_3.html?spref=tw 
🌱 *മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.!* 
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്) 
https://swahabainfo.blogspot.com/2019/10/blog-post_18.html?spref=tw
🍃 *ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.!* 
 -ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ 
https://swahabainfo.blogspot.com/2019/10/blog-post_26.html?spref=tw
1441 റബീഉല്‍ അവ്വല്‍ 13 
------------------------------------
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
at November 11, 2019 No comments:
Share

Saturday, November 9, 2019

ഹജ്ജ് 2020: അപേക്ഷ സമര്‍പ്പിക്കുവാനുള്ള കാലാവധി 2019 ഡിസംബര്‍ 05 വരെ നീട്ടിയിരിക്കുന്നു.


🕋 *ഹജ്ജ് 2020:* 🕋  അപേക്ഷ സമര്‍പ്പിക്കുവാനുള്ള കാലാവധി 2019 ഡിസംബര്‍ 05 വരെ നീട്ടിയിരിക്കുന്നു. 
ഇത് വരെ അപേക്ഷിക്കാത്തവര്‍ ഉടന്‍ തന്നെ അപേക്ഷിക്കുക. 
🕋 *ഹജ്ജ് 2020:* 🕋 
*അപേക്ഷകരുടെ എണ്ണത്തില്‍ കുറവ്.* 
▪ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് യാത്രയ്ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ഇനി 
*25 ദിവസങ്ങള്‍ മാത്രം* 
അവശേഷിക്കേ ഇതു വരെ ലഭിച്ച അപേക്ഷകള്‍ 16000  മാത്രം. 
▪ മുന്‍ വര്‍ഷങ്ങളിലെ കണക്കനുസരിച്ച് 20,000 മുതല്‍ 35,000 വരെ അപേക്ഷ ലഭിക്കാറുള്ളതാണ്. 
▪ 2017-ല്‍ 96,000 അപേക്ഷകളും 
2018-ല്‍ 69,783 അപേക്ഷകളും 
2019-ല്‍ 43,115 അപേക്ഷകളും ലഭിച്ചിരുന്നു. 
▪ 2020 വര്‍ഷത്തെ ഹജ്ജിന് അപേക്ഷിക്കാന്‍ ഇനി 25 ദിവസം മാത്രമാണുള്ളത്. 
⭕ *അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ;* 
*2019 ഡിസംബർ 05* 
📢 *ഹജ്ജ് ഫര്‍ളായവരെയും ഹജ്ജ് ചെയ്യാന്‍ സാധ്യതയുള്ളവരെയും പ്രേരിപ്പിക്കുക. ഇപ്പോള്‍ തന്നെ ഹജ്ജിന് അപേക്ഷ കൊടുക്കുക.* 
https://swahabainfo.blogspot.com/2019/11/2020-2019-05.html?spref=tw
🔖 *അപേക്ഷിക്കുന്നതിനുള്ള വിശദമായ മാര്‍ഗ്ഗ-നിര്‍ദ്ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക:* 
https://swahabainfo.blogspot.com/2019/10/2020.html?spref=tw 
🔖 *ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക:* 
https://swahabainfo.blogspot.com/2019/10/2020_19.html?spref=tw 
🔖 *ഹജ്ജ് 2020 അപേക്ഷയുടെ ഫോം ആവശ്യമുള്ളവര്‍ സ്വഹാബാ ഇസ്ലാമിക് ഫൗണ്ടേഷന്‍ വാട്സ് അപ്പ് നമ്പറില്‍* 
http://wa.me/+919961955826 
*ക്ലിക്ക് ചെയ്യുക:* *അപേക്ഷാഫോറം അയച്ച് തരുന്നതാണ്.* 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl 
*Group -2* 
https://chat.whatsapp.com/359zl3SYCWcEKgdCwqWUO0
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
https://www.facebook.com/swahabaislamicfoundation 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്, 
💊 *സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱
at November 09, 2019 No comments:
Share

ബാബരി മസ്ജിദ് വിധിയില്‍ തൃപ്തിയില്ല. സമാധാനം പുലര്‍ത്തുക.! - ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്

ബാബരി മസ്ജിദ് വിധിയില്‍ 
തൃപ്തിയില്ല. 

സമാധാനം പുലര്‍ത്തുക.! 
- ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ് 
ബാബരി മസ്ജിദിന്‍റെ വിശയത്തില്‍ രാജ്യത്തെ പരമോന്നത നീതിപീഠം നടത്തിയ തീരുമാനത്തിലെ ചില കാര്യങ്ങള്‍ ബാബരി മസ്ജിദിന് അനുകൂലവും ചില കാര്യങ്ങള്‍ പ്രതികൂലവുമാണെന്നും ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ സയ്യിദ് വലിയ്യ് റഹ് മാനി പ്രസ്താവിച്ചു. 
ന്യൂഡല്‍ഹി: മുസ് ലിം വിഭാഗത്തിന്‍റെ ഭാഗത്ത് നിന്നും അതി സമര്‍ത്ഥമായ നിലയില്‍ തെളിവുകള്‍ സമര്‍പ്പിച്ച വക്കീലുമാര്‍ നിരവധി തെളിവുകളുടെ അടിസ്ഥാനത്തില്‍ ബാബരി മസ്ജിദ് ഏതെങ്കിലും ഒരു ക്ഷേത്രത്തെ തകര്‍ത്ത് സ്ഥാപിക്കപ്പെട്ടതല്ലെന്ന് സമര്‍ത്ഥിക്കുകയുണ്ടായി. 1528 മുതല്‍ 1949 ഡിസംബര്‍ വരെയും അവിടെ ജമാഅത്തായ നിലയില്‍ നമസ്കാരം നടന്നിരുന്നു. അവിടെ വിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ട രാത്രിയിലും ഇഷാഅ് നമസ്കാരം നിര്‍വ്വഹിച്ചിരുന്നു. 1950-ല്‍ ഭരണകൂടം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇക്കാര്യം സമ്മതിച്ച് പറയുകയും ചെയ്തു. 1959 വരെയും ഹൈന്ദവ ഭാഗത്ത് നിന്നും മസ്ജിദിന്‍റെ മിനാരങ്ങളുടെ നടുഭാഗത്താണ് ശ്രീരാമന്‍ ജനിച്ചതെന്ന വാദവും വന്നിട്ടില്ല. എന്നാല്‍ ഈ ചരിത്രപരമായ വസ്തുതകളുടെയും സ്ഥലത്തിന്‍റെ പേരിലുള്ള ഉടമാവകാശത്തിന്‍റെയും രേഖകള്‍ ഉണ്ടായിരുന്നിട്ടും 1949-ല്‍ മസ്ജിദില്‍ വിഗ്രഹം പ്രതിഷ്ഠ നടത്തിയതിന്‍റെ പേരില്‍ യാതൊരു നടപടിയും ഉണ്ടായില്ല. അവസാനം ഇത് വലിയൊരു പ്രശ്നമാക്കി മാറ്റി, 1992-ല്‍ മസ്ജിദ് തകര്‍ക്കപ്പെടുകയും ചെയ്തു. ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ ഭാഗത്ത് നിന്നും നിയമപരവും ചരിത്രപരവുമായ തെളിവുകള്‍ സമര്‍പ്പിക്കുന്നതിന് ആദരണീയ വക്കീലുമാര്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല. കോടതിയില്‍ വളരെ നല്ല നിലയില്‍ കേസിന്‍റെ വാദം അവര്‍ നടത്തുകയും ചെയ്തു. കേസിന്‍റെ റിക്കാര്‍ഡുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുന്നതാണ്. ഇതെല്ലാമുണ്ടായിരുന്നിട്ടും ബാബരി മസ്ജിദിന്‍റെ ഭൂമി, ക്ഷേത്ര നിര്‍മ്മാണത്തിന് വിധിച്ചതില്‍ തീര്‍ച്ചയായും ഞങ്ങള്‍ക്കെല്ലാം അങ്ങേയറ്റത്തെ ദുഃഖമുണ്ട്. പക്ഷെ, ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഈ വിധിയെ കുറിച്ച് വിശദമായ നിലയില്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. റിവ്യൂ പെറ്റീഷന്‍ കൊടുക്കുന്നതിനെ കുറിച്ചും മറ്റ് മുമ്പോട്ടുള്ള കാര്യങ്ങളെ കുറിച്ചും ബോര്‍ഡ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതാണെന്നും ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ സയ്യിദ് വലിയ്യ് റഹ് മാനി പറഞ്ഞു. 


https://swahabainfo.blogspot.com/2019/11/blog-post_9.html?spref=tw


The Hon'ble Supreme Court of India, today has pronounced its judgment in the
Babri Masjid case. Various findings recorded in the judgment are in favour of the
Muslim parties. The contentions raised by the Muslims parties, such as the Mosque
being constructed in 1528 and Namaz being offered in the Mosque till December 1949,
have been accepted. The Hon'ble Court has also accepted the fact that the
Masjid/building was used as a Mosque after 1856 till 1949. The Hon'ble Court has
accepted that the idol of Lord Ram was placed inside the Mosque on the intervening
night of 22nd-23 December 1949. The Hon'ble Court has further accepted our
contentions that neither the Report of the ASi nor Faith, can be the basis to decide a
Title Suit. Further, it has also been held that the very spot or vicinity of land on which
Lord Ram was claimed to have been born has no distinct legal personality. Further,
our contention that even the Traveller's account cannot be the basis to decide Title
has also been upheld by the Hon'ble Court. These contentions have been consistent
throughout the proceedings including the fact that Isha Namaz was also offered in the
building on the night of 22 of December 1949.
The Nirmohi Akhara in its Suits filed in 1885 and 1941 has accepted the existence of
the Mosque at the site. Its claim in the said Suits/Cases was that the Chabootra in
the outer courtyard of the Mosque was the birthplace of Lord Ram. In as late as 1989,
for the first time, in the Suit filed on behalf Lord Ram Lalla and the Janambhoomi
itself, it was claimed that Lord Ram was born exactly below the central dome of
the
Mosque. Up until 1989, no Hindu Party had made the claim of Lord Ram having taken
birth exactly below the central dome of the Mosque. With anguish we state that in this
historical background, where the Idol of Lord Ram was placed inside the Mosque in
1949 (being a criminal action), no effective legal proceeding has taken place. History
has recently witnessed the demolition of the Mosque in 1992. The Board took all
effective steps in placing all the documentary and oral evidence to prove the above
facts and contested the case with sincerity and diligence. The effort put in to contest
the case effectively before the Hon'ble Supreme Court may be discerned by the sheer
volume of the record of the case. Despite all the above, the conclusion of the
judgment of the Hon'ble Supreme Court has gone against us and the land of the
Babri Masjid has been given for the Temple by exercising extraordinary
discretionary powers of the Hon'ble Supreme Court which is painful. We are
taken by surprise with the final conclusion. However, the Board will examine
the judgement in detail and take appropriate decision as to whether a Review
Petition ought to be filed. We appeal to the Muslim community at large, not to
be disappointed and to exercise restraint from any action which may affect the
peace and harmony of the country. A Mosque is the house of Allah and its
protection is pious duty of Muslims and the Board has tried to fulfil the same.
You may wait for further views of the Board on the issue.


آل انڈیا مسلم پرسنل لا بورڈ کے جنرل سکریٹری حضرت مولانا محمد ولی رحمانی نے بابری مسجد کے سلسلے میں عدالت عظمی کے فیصلے پر ردعمل کا اظہار کرتے ہوئے
کہا ہے کہ عدالت عظمی کے فیصلے کا کچھ حصہ ہمارے حق میں ہے اور کچھ ہمارے خلاف ہے، مسلم فریق کی جانب سے بابری مسجد کیس کی مضبوط اور مؤثر پیروی کی گئی تھی اور بورڈ کے وکلاء نے دلائل و شواہد کی روشنی میں کورٹ کے سامنے یہ بات واضح کر دی تھی کہ بابری مسجد کی مندر کو منہدم کر کے نہیں بنائی گئی تھی ، اور ۲۸ ۵اء سے دسمبر ۹۳۹ ایتک ہمیشہ اس مسجد میں نماز با جماعت ہوتی رہی ہے۔ جس رات مسجد میں مورتی رکھی گئی اس رات بھی عشاء کی نماز ادا کی گئی ۔ خودحکومت نے بھی ۱۹۵۰ء میں جو دعوی دائر کیا اس میں اس حقیقت کوتسلیم کیا گیا ،نرموہی اکھاڑہ نے ۱۸۸۵ء اور ۱۹۴۱ء میں عدالت کے سامنے جونقشہ پیش کیا اس میں اس جگہ پر سجد ہونے کوتسلیم کیا گیا اور چبوترہ پر جنم استھان ہونے کا دعوی کیا گیا تھا۔ پہلی دفعہ ۱۹۸۹ء میں کورٹ میں دعوی کیا گیا کہ گنبد کے چرام ہی کی پیدائش ہوئی تھی ۔ خودکورٹ نے بیتسلیم کیا کہ ۲۲ دسمبر کی درمیانی شب میں مسجد کے اندر مورتیاں رکھی گئیں۔
و۸وای تک ہندو فریق نے بھی یہ دعوی نہیں کیا کہ مسجد کے نچ کے گنبد کے چرام بھی کی جائے پیدائش ہے۔ خت افسوس ہے کہ اس تاریخی پس منظر اور زمین کے مالکانہ مت کے باوجود ۱۹۳۹ء میں مسجد میں مورتی رکھنے کے جرمن فعل کے خلاف کوئی کارروائی نہیں کی گئی ۔ یہاں تک کہ ۱۹۹۲ء میں مسجد شہید کر دی گئی کورٹ نے خود ملکیت کے مقدمہ میں تسلیم کیا تھا کہ فیصلہ کی بنیاد استھانہیں بنے گی اور نہ ہی آثار قدیمہ کی رپورٹ لیکن اس کے برعکس دونوں ہی بنیادوں کوکورٹ نے اپنے فیصلہ میں تسلیم کرلیا۔ اسی طرح کورٹ نے ہماری یہ بات بھی مانی تھی کہ سیاحوں کے سفرناموں کو فیصلہ کی بنیا نہیں بنایا جائیگا۔ اسی طرح زموہی اکھاڑا نے اپنے کیس ہداء اور ۱۹۴۱ء میں مسجد کی حیثیت کوتسلیم کیا تھا۔
یہ ایک حقیقت ہے کہ آل انڈیا مسلم پرسنل لا بورڈ نے اپنی طرف سے قانونی تاریخی دلائل و شواہد پیش کرنے میں ذرا بھی کوتاہی نہیں کی، اور کورٹ میں بھر پور طریقہ سے اس کیس کی پیروی کی، اس مقدمہ کا ریکارڈ دیکھ کر بخوبی اس کا اندازہ ہوتا ہے، اس کے باوجود بابری مسجد کی زمین مندر کے لئے دے
دی گئی جس پر میں بے حد تکلیف ہے، تاہم بورڈ اس فیصلہ کا فصیلی جائزہ لے رہا ہے۔ اس کے بعد نظرمانی (REVIEW PETITION) کی درخواست داخل کرنے کے بارے میں غور کرسکتا ہے یا اگلے قدم کے بارے میں کوئی فیصلہ کرے گا۔
انہوں نے مسلمانوں سے اپیل کی ہے کہ اللہ کے گھر کی حفاظت کی جو ذمہ داری مسلمانوں پر ہے بورڈ نے آپ سب کی طرف سے پوری طرح اس ذمہ داری کو ادا کیا ہے۔ آپ مایوس اور بد دل نہ ہوں اور اپنی طرف سے ہرگز ایسے ردعمل کا اظہار نہ کریں، جس سے ملک کا امن و امان متاثر ہو مسلمانوں کے لیے فونز اور مناسب طریقہ کار یہ ہے کہ وہ آل انڈیا مسلم پرسنل لا بورڈ کی ہدایات کا انتظار کریں اور بورڈ کی طرف سے جو بھی ہدایات دی جائیں اس پر


ReplyForward


at November 09, 2019 No comments:
Share
‹
›
Home
View web version

About Me

Swahaba Foundation
Oachira, Kollam, Kerala, India
Ilyas Baqavi Oachira +918606261616 Nizar Najmi Kanjirappally +919961717102 Nabeel Hasani Kannur +919995222224 Bukhari Qasimi Kanjar +919961955826 DARUL ULOOM AL ISLAMIYYA Oachira,Kollam,Kerala.India.690533
View my complete profile
Powered by Blogger.